tag:blogger.com,1999:blog-378212592024-03-14T11:01:34.787+03:00മറുമൊഴിAnonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger44125tag:blogger.com,1999:blog-37821259.post-3123083458915376192018-02-14T21:20:00.000+03:002018-02-14T21:31:53.972+03:00ഒപ്പമുണ്ടൊമര് ഞങ്ങള്‍ - പ്രിയയേ - ഷാന്‍ റഹ്മാനേ<b><span style="color: red; font-size: xx-small;">.</span></b><br />
<b><span style="color: red; font-size: xx-small;"><br /></span></b><b><span style="color: red; font-size: large;">ഭ്ഹാ!</span></b><br />
-------------<br />
<br />
(സോ കോള്‍ഡ് ‘സാംസ്കാരിക നായകന്മാ’രുടെ വായില്‍ പതിവുപോലെ പഴം തിരുകപ്പെടുമ്പോള്, സാധാരണക്കാരന്റെ ശബ്ദമാകാന്‍ കൊതിക്കുന്ന ഒരു കൊച്ചുതൂലികയെങ്കിലും പ്രതികരിക്കട്ടെ. ഹൈദ്രാബാദിലെ വിവേകശൂന്യരോടുള്ള പ്രതികരണം ഒരൊറ്റ അക്ഷരത്തിലൊതുക്കുന്നു. ഒരു ചെറുകവിത!)<br />
<br />
-----------<br />
<br />
എവിടെ-ക്കാണുന്നീലാ - ഇടതര്‍ - സാംസ്കാരികര്‍<br />
കവികള്‍, നുണ പറഞ്ഞന്നമുണ്ണുവോര്, ശ്രേഷ്ഠര്‍!<br />
<br />
അവരെ പ്രതീക്ഷിക്കാന്‍ വയ്യിതു കുരീപ്പുഴാ-<br />
ക്കവലപ്രസംഗമല്ലിതിനാണത്തം വേണം!<br />
<br />
അഭ്രപാളിയില്‍ നിങ്ങള്‍ തീര്‍ത്ത വിസ്മയം തീര്‍ത്തും<br />
ശുഭ്രമെങ്കിലും വേഗം പിന്‍വലിക്കുന്നോ കഷ്ടം!<br />
<br />
ഒപ്പനപ്പാട്ടെങ്കിലും സംരക്ഷിച്ചെടുക്കണ്ടേ<br />
ഒപ്പമുണ്ടൊമര് ഞങ്ങള്‍ - പ്രിയയേ - ഷാന്‍ റഹ്മാനേ<br />
<br />
മലയാളികള്‍ നമ്മെ വെല്വിളിച്ചേതോ ചില-<br />
മലമൈശരന്മാരു കോടതി കയറുമ്പോള്‍<br />
<br />
അച്ചിവീട്ടിലേയ്ക്കോടാന് - ഒളിയ്ക്കാന്‍ - മൌനം പൂകാന്‍<br />
സച്ചിദാനന്ദന്മാരു മത്സരിച്ചിരിയ്ക്കുമ്പോള്<br />
<br />
കൊച്ചു കേരളത്തിനെ റപ്രസന്റു ചെയ്തിതാ-<br />
‘ഇഫ്ഭ’യെന്നാട്ടുന്നു ഞാന്‍ - ഓടടാ കണ്ടം വഴി!Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com1tag:blogger.com,1999:blog-37821259.post-29045566049631085112014-05-26T13:54:00.000+03:002014-05-26T13:54:08.545+03:00സച്ചിദാനന്ദന്റെ കവിതയ്ക്കു മറുപടി<span style="font-size: large;"><b>ആരോഹണത്തിലെ ആശങ്കകൾ - ഒരു കവിയുടെ വിലാപം</b></span>.<br />
<br />
<br />
('പാടില്ല' എന്ന വിവാദമായ മോദിവിരുദ്ധകവിത യ്ക്കു മറുപടി)<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2QNXiNp704g7CCKp7rhYts5dAb542Ja-x_Q_zMa_1tutP3Jw5-O8jraYcxPCY72tfGqWF1Lscf6M7IrGpzO3z2HO6TKb_45ZWGkCbELxkeOysw0DVhHZChjHBQMYcDN2WR1Tf/s1600/Sachidandan_poem_paaTilla.jpg" imageanchor="1" style="margin-left: 1em; margin-right: 1em;" target="_blank"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2QNXiNp704g7CCKp7rhYts5dAb542Ja-x_Q_zMa_1tutP3Jw5-O8jraYcxPCY72tfGqWF1Lscf6M7IrGpzO3z2HO6TKb_45ZWGkCbELxkeOysw0DVhHZChjHBQMYcDN2WR1Tf/s1600/Sachidandan_poem_paaTilla.jpg" height="320" width="80" /></a></div>
<br />
<br />
വൃഥാവിലായീ 'കന്മതിൽ', കന്യാ<br />
കുമാരി, കാശ്മീരെമ്പാടും<br />
അവിശ്രമം ഭാരതത്തിലെങ്ങും<br />
'അവൻ' നടന്നിട്ടിന്നൊടുവിൽ<br />
അവന്റെ നന്മയുമവന്റെ വൈഭവ-<br />
മവനേ രാജ്യം നെഞ്ചേറ്റി!<br />
<br />
എന്തെഴുതീടാനെന്തുരചെയ്യാ-<br />
നെന്തിനി മേലിൽ കരണീയം?<br />
അന്തസ്സായൊരു ജനവിധിയോടവ-<br />
നിന്ത്യ ഭരിക്കാനെത്തുമ്പോൾ<br />
അന്തം വിട്ടു പുലമ്പാമല്ലാ-<br />
തെന്തിനി മേലിൽ കരണീയം?<br />
<br />
അടിവച്ചങ്ങനെ വന്നിട്ടൊടുവിൽ<br />
അവനാ സിംഹാസനമേറി!<br />
അവൻ വരുന്നെന്നല്ലാ- വന്നൂ<br />
അവന്റെ യുഗമാണിനി മേലിൽ!<br />
<br />
അവനൊരു 'മൃഗ'മെന്നിനിയും ചൊന്നാ-<br />
ലവജ്ഞ കിട്ടും അതു നൂനം.<br />
അവനെ ശപിച്ചാലാളുകൾ പറയും<br />
"കവിയൊരു കേവല കൃമികീടം!<br />
അവന്റെ തുമ്മലിൽ ആഞ്ഞുതെറിക്കും<br />
അതിനും ചെയ്യണമൊരു പുണ്യം!"<br />
എന്തെഴുതീടാനെന്തുരചെയ്യാ-<br />
നെന്തിനി മേലിൽ കരണീയം?<br />
<br />
പത്തിമടക്കാം, വിഷമൂറ്റാം, ഒരു <br />
പൊത്തിലൊളിക്കാം വൈകാതെ.<br />
അവന്റെ യുഗമാണിനിമേൽ, നാട്ടിൽ<br />
അവൻ നയിക്കും സൽഭരണം!<br />
അവൻ പറഞ്ഞിടു-മനുസ്സരിക്കാൻ<br />
അനവധിയാളുകൾ വരി നിൽക്കും.<br />
<br />
"കന്മതിലാക്കിയൊരിച്ഛ"യുമായി-<br />
ത്തിന്മ പടർത്താൻ ചെന്നെന്നാൽ<br />
വന്മതിലായി നിരന്നീ നാടിൻ<br />
പൊന്മകനേകും രക്ഷയവർ.<br />
ആളുകളായിരമായിരമൊന്നി-<br />
ച്ചാളിക്കത്തും ജനരോഷം<br />
അതിലടിപതറിച്ചെന്നെത്തീടും<br />
അറബിക്കടലിൽ വിഷകാവ്യം.<br />
<br />
അകന്നുമാറാം ദുരയും ദ്വേഷവു-<br />
മിനിയും മാറ്റാൻ മടിയെങ്കിൽ<br />
അതല്ല നമ്മുടെ തിമിരം മാറ്റീ-<br />
ട്ടകം തുറക്കാൻ മനസ്സെങ്കിൽ<br />
അടുത്തു നിൽക്കാം കാണാം - ചെന്നി-<br />
ട്ടവന്റെ ചെയ്തികൾ മടിയാതെ.<br />
<br />
അവശരുമാർത്തരുമാകുന്നോർക്കിനി<br />
യവൻ ചമയ്ക്കും പുതുസ്വർഗ്ഗം.<br />
അശരണജീവിതദൈന്യങ്ങൾ തീർ-<br />
ത്തവൻ നിറയ്ക്കും പുതുജീവൻ.<br />
അവനിയിലെവിടെയുമടിപെട്ടോരിനി- <br />
യവന്റെ വാക്കിനു കാതോർക്കും.<br />
അവൻ വരുന്നെന്നല്ലാ - വന്നൂ<br />
അവന്റെ യുഗമാണിനി മേലിൽ!<br />
<br />
അടിവച്ചങ്ങനെ വന്നിട്ടൊടുവിൽ<br />
അവനാ സിംഹാസനമേറി!<br />
അവൻ വരുന്നെന്നല്ലാ- വന്നൂ<br />
അവന്റെ യുഗമാണിനി മേലിൽ!<br />
<br />
<br />Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com3tag:blogger.com,1999:blog-37821259.post-2604523728092756902013-07-30T21:05:00.000+03:002013-07-31T16:16:13.385+03:00മറുകവിത - O(da?)de to the sea (O sea, ...I would have dived into you...) <br />
<br />
ഓടുക കടലിലേയ്ക്കിന്നു നാം, ചെന്നാലുടൻ <br />
ചാടുക, കൊഴുപ്പിക്കാനാർത്തനാദവുമാകാം. <br />
<br />
സങ്കടം വരുന്നേരം ചാടുവാനല്ലോ തന്നൂ <br />
വൻകടൽ നമുക്കീശൻ പടിഞ്ഞാറൊരു ദിക്കിൽ. <br />
<br />
നെൽക്കൊയ്ത പാടങ്ങളും നന്മയും നേരും പോയി- <br />
ട്ടൽക്കൊയ്ദ പാഠങ്ങൾ തൻ കാലമായ് മലനാട്ടിൽ! <br />
<br />
അതിനേപ്പിന്താങ്ങുവാൻ പോലുമാളുകൾ! നമ്മൾ- <br />
ക്കിതിലും വലുതേതോ വന്നിടാനിരുന്നതോ? <br />
<br />
സഹ്യനാണൊരു ദിക്കിൽ, “ബുദ്ധിജീവനം” തീർത്ത- <br />
സഹ്യമാകുമ്പോൾ ചാടാൻ വൻകടൽ മറുദിക്കിൽ. <br />
<br />
ഓടുക കടലിലേയ്ക്കിന്നു നാം, ചെന്നാലുടൻ <br />
ചാടുക, കൊഴുപ്പിക്കാനാർത്തനാദവുമാകാം. <br />
<br />
സങ്കടം വരുന്നേരം ചാടുവാനല്ലോ തന്നൂ <br />
വൻകടൽ നമുക്കീശൻ പടിഞ്ഞാറൊരു ദിക്കിൽ. Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com2tag:blogger.com,1999:blog-37821259.post-32601574471368541572009-03-25T18:39:00.009+03:002009-03-25T19:35:49.370+03:00വരുണാസ്ത്രം വല്ലായ്മപ്പെടുത്തുമ്പോൾനെഹൃവിന്റെ കുടുംബത്തിലെ ഒരു അംഗം.<br /><br />തന്നെ കഴുതയെന്ന ‘ജന്തു‘വെന്നു വിളിച്ചാലും വേണ്ടില്ല – ‘ഹിന്ദു‘വെന്നു വിളിക്കരുതേ – എന്നു വിലപിച്ചിരുന്ന സാക്ഷാൽ ജവഹർലാൽ നെഹൃവിന്റെ കുടുംബത്തിലെ തന്നെ ഒരു അംഗം.<br /><br />അങ്ങനെയൊരാൾ, തന്റെ ‘കുലമഹിമ‘ വെടിഞ്ഞുകൊണ്ടും, ഹിന്ദുവെന്നതിൽ അഭിമാനിച്ചിരുന്ന ഗാന്ധിജിയുടെ ശൈലി സ്വീകരിച്ചുകൊണ്ടും, താൻ സ്വാഭിമാനിയായൊരു ഹിന്ദുവും ഭാരതീയനും ഗാന്ധിയുമാണെന്നൊക്കെ വിളിച്ചു പറഞ്ഞാൽ?<br /><br />ചരിത്രസംഭവമാണ്.<br /><br />വരുൺഗാന്ധിയാണ് സംഗതി ഒപ്പിച്ചുകളഞ്ഞത്.<br /><br />പക്ഷേ, അങ്ങനെയൊരു പരാമർശം വേണ്ടിവന്ന സാഹചര്യം ദു:ഖിപ്പിക്കുന്നതായിരുന്നു.<br /><br />ചില ശിഥിലചിന്തകൾ.<br /><br /><u><b>വരുൺഗാന്ധിയോട് ഒരു ബി.ജെ.പി.അനുഭാവിയ്ക്കു പറയാനുള്ളത്.</b></u><br /><br />വരുൺഗാന്ധീ, അനിയാ,<br /><br />ആദ്യത്തെ അങ്കമായിരുന്നു.<br /><br />ആകെപ്പാടെയുള്ള രാഷ്ട്രീയപരിചയം അഞ്ചുവർഷത്തേതു മാത്രമായിരുന്നു.<br /><br />പരിചയമില്ലായ്മയും പ്രായക്കുറവും പ്രകടമായിരുന്നു.<br /><br />വല്ലായ്മപ്പെടുത്തിക്കളഞ്ഞു – ശരിക്കും.<br /><br />സി.ഡി.യിലുള്ളത് പൂർണ്ണമായും തന്റെ വാക്കുകളല്ലെന്നും, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില എഡിറ്റിംഗുകൾ നടന്നിട്ടുണ്ടെന്നുമുള്ള വാദം കേൾക്കാതിരിക്കുന്നില്ല. അത് ഒട്ടും അസ്വാഭാവികമോ അസംഭവ്യമോ അല്ല. എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമങ്ങൾ കുറച്ചുനാളുകളായി നടക്കുകയായിരുന്നു എന്നു ന്യായമായും സംശയിപ്പിക്കുന്ന ചില പുതിയ <a href="http://www.merinews.com/catFull.jsp?articleID=15756939" target="_blank">റിപ്പോർട്ടുകൾ</a> പുറത്തുവന്നതു ശ്രദ്ധിക്കാതെയുമല്ല. പക്ഷേ എന്തൊക്കെയായാലും ശരി, കോൺഗ്രസിനും അവരുടെ നോമിനി നവീൻ ചൌളയ്ക്കുമൊക്കെ <span style="color:#990000;">അങ്ങനെയൊരു കുടുക്കിടാൻ അവസരമെങ്കിലും ഉണ്ടാക്കിക്കൊടുത്ത പരാമർശങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്നതു സത്യമാണെങ്കിൽ, തെറ്റുപറ്റിയെന്നു സമ്മതിക്കാതിരിക്കേണ്ടതില്ല</span>.<br /><br /><strong>രാഷ്ട്രീയപ്പാർട്ടികളുടെ അതിരു കടന്ന മതവിവേചനവും മതപ്രീണനവും മൂലം സഹികെടുമ്പോൾ മനസ്സിലുണ്ടായേക്കാവുന്ന പ്രതിഷേധം ഒരു കാരണവശാലും മതദ്വേഷമായി പരിണമിക്കാതെ സൂക്ഷിക്കേണ്ടതുണ്ട്</strong>. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയും, അവയിലേക്കു നയിച്ചേക്കാവുന്നതെന്തിനെയും നിരുത്സാഹപ്പെടുത്തുകയും വേണം.<br /><br />എല്ലാവരും ചേർന്ന് ആക്രമിക്കുമ്പോൾ പാർട്ടി കയ്യൊഴിയുകയില്ല. പക്ഷേ, <span style="color:#3333ff;"><strong>പറഞ്ഞതായി ആരോപിക്കപ്പെടുന്ന പരാമർശങ്ങളിലെ തെറ്റായ വശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടു തന്നയുള്ളതാണ് പാർട്ടിയുടെ നിലപാടെന്നത് ഒരു കാരണവശാലും മറക്കരുത്. അതിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങൾ കൃത്യമായി വായിച്ചെടുത്ത്, പിഴവുകൾ പരിശോധിച്ചുമാത്രം മുന്നോട്ടു പോകുന്നതിനേപ്പറ്റി ആലോചിക്കുക</strong></span>.<br /><br />പാർട്ടിക്കു പുറത്തു നിന്നു തന്നെയും താങ്കളെ അനുകൂലിച്ചു മുന്നോട്ടുവന്നിട്ടുള്ളവരുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഇതു പറയുന്നത്. മറ്റു രാഷ്ട്രീയക്കാർ കറകളഞ്ഞ വർഗ്ഗീയത സംസാരിക്കുകയും മതതീവ്രവാദികളെയടക്കം ന്യായീകരിച്ചുകൊണ്ട് അങ്ങേയറ്റം അപലപനീയമായ നിലപാടെടുക്കുകയും ചെയ്യുമ്പോളൊക്കെ “മതേതര“വാദികൾ കടുത്ത മൌനം പാലിക്കുകയും താങ്കളുടെ കാര്യത്തിൽ ആക്രമണമഴിച്ചുവിടുകയും ചെയ്യുന്നതു കാണുമ്പോൾ അതിനൊരു പ്രതിപ്രവർത്തനമെന്ന നിലയിൽ അനുകൂലിക്കാൻ ആളുകൾക്കു തോന്നും. അതു സ്വാഭാവികമാണ്.<br /><br />പക്ഷേ അതിന്റെ പേരിൽ, എല്ലാ വശങ്ങളും ആലോചിക്കാതിരിക്കരുത്. <span style="color:#990000;">തെറ്റുണ്ടെങ്കിൽ അവ തിരിച്ചറിഞ്ഞു തിരുത്തുക തന്നെ വേണം</span>.<br /><br />സാമുദായികവിദ്വേഷം വളർത്താനൊന്നും താനൊരിക്കലും ശ്രമിക്കുകയില്ലെന്ന ഏറ്റുപറച്ചിൽ നന്നായി. അത്രയും നല്ലത്.<br /><br />പറഞ്ഞതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്നതിനൊന്നും പ്രസക്തിയില്ലെന്നതാണു യാഥാർത്ഥ്യം. അവ തെറ്റായ എന്തെങ്കിലും സന്ദേശങ്ങൾ കൂടി നൽകുന്നുണ്ടോ എന്നതാണു പ്രശ്നം. <strong>എന്താണ് ഒരാൾ ഉദ്ദേശിക്കുന്നതെങ്കിലും ശരി – പറയാനിടയാക്കുന്ന സാഹചര്യങ്ങൾ എന്തായാലും ശരി – വാക്കുകൾ മുന്നോട്ടുവയ്ക്കുന്ന സന്ദേശം നല്ലതല്ലെങ്കിൽ, അതു കുറ്റകരമാണ്</strong>.<br /><br />ഉത്തർപ്രദേശ് കലുഷിതമാണ്. അറിയാൻ വയ്യാത്തതല്ല. മുസ്ലീങ്ങൾ പിണങ്ങുമെന്നു ധരിച്ചുകൊണ്ടും, അതുകൊണ്ടു തന്നെ നടപടികൾക്കു മടിച്ചു കൊണ്ടും രാഷ്ട്രീയക്കാർ പല പ്രശ്നങ്ങളുടെ നേരെയും കണ്ണടയ്ക്കുകയാണെന്നും അറിയാതെയല്ല.<br /><br />പക്ഷേ അതിനെല്ലാം സമ്പൂർണ്ണമായി മുസ്ലീങ്ങളെ ഒന്നടങ്കം പ്രതിസ്ഥാനത്തു നിർത്തുകയാണെന്ന പ്രതീതി ഒരിക്കലും വന്നുകൂടാ. അങ്ങനെവന്നാൽ അതു മുതലെടുത്ത് വീണ്ടും പ്രശ്നങ്ങൾ വർദ്ധിക്കുകയേയുള്ളൂ. മുസ്ലീങ്ങളെ വച്ചു മുതലെടുക്കുന്ന കൂസിസ്റ്റു രാഷ്ട്രീയക്കാർ തന്നെയാണു മുഖ്യപ്രതികൾ. അവരെത്തന്നെയാണ് ആദ്യം തിരുത്തേണ്ടതും.<br /><br />ഒന്നുമില്ലെങ്കിലും, <strong>സമുദായത്തിനകത്തുതന്നെയുള്ള കുറച്ചുപേരുടെ പ്രവൃത്തികൾ മൂലവും പ്രീണനരാഷ്ട്രീയക്കാരുടെ ചെയ്തികൾ മൂലവും സമുദായത്തിനു മേൽ ഒന്നാകെ വീഴുന്ന ലേബലുകളിൽ നിന്നു കുതറിമാറാൻ ആഗ്രഹിക്കുകയും കൂസിസ്റ്റുരാഷ്ട്രീയത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന മുസ്ലീങ്ങൾ അനവധിയാണെന്നതു</strong> കൂടിയെങ്കിലും അറിഞ്ഞുവയ്ക്കേണ്ടതുണ്ട്. അതു കൂടി മനസ്സിൽ വയ്ക്കേണ്ടതുമുണ്ട്.<br /><br />മറ്റൊരു വശത്ത്, ഹിന്ദുവിന്റെ നേരേ മെക്കിട്ടു കയറുന്നവർക്കെതിരെ നേരിട്ടു പ്രതികരിക്കുന്നതേപ്പറ്റിയും ചിലതു ചിന്തിക്കേണ്ടതുണ്ട്. ഇതൊന്നും രാജ്യത്ത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നോർക്കണം. അതുകൊണ്ടൊക്കെ ഇത്രയും നാളുകൾക്കുള്ളിൽ എന്തു നേടി എന്നു കൂടി പരിശോധിക്കുന്നതും നന്നായിരിക്കും.<br /><br />എത്രയോ നൂറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടേയിരുന്നു! അതിർത്തി കടന്ന് അനവധിപേർ അക്ഷരാർത്ഥത്തിൽത്തന്നെ “കുതിരകയറി”. വെട്ടുകൊണ്ടു പ്രയോജനമുണ്ടായില്ല. അധിനിവേശങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. <strong>രാഷ്ട്രീയമായ ചെറുത്തുനിൽപ്പ്</strong> ദുസാദ്ധ്യമോ അസാദ്ധ്യമോ ആയിരുന്നു.<br /><br />കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ, രാഷ്ട്രം വെട്ടിമുറിക്കണമെന്നു പറഞ്ഞ് ആഭ്യന്തരമായ കുതിരകയറ്റങ്ങൾ അരങ്ങേറി. ഒടുവിൽ, <a href="http://en.wikipedia.org/wiki/Direct_Action_Day" target="_blank">ഡയറക്റ്റ് ആക്ഷനുകൾ</a> തന്നെ നടന്നു. തിരിച്ചുള്ള പ്രതികരണങ്ങളുമുണ്ടായി. യാതൊരു പ്രയോജനവുമുണ്ടായില്ല.<br /><br />വിഭജനം ഒഴിവാക്കാൻ വെട്ടുകൾക്കു കഴിഞ്ഞില്ല. കോൺഗ്രസിനെ മറികടക്കാൻ ഒരു <strong><span style="color:#000099;">രാഷ്ട്രീയ ശക്തി</span></strong>യായിരുന്നു അവിടെ വേണ്ടിയിരുന്നത്.<br /><br /><span style="color:#990000;"><b>കൈവെട്ടാനല്ല – മറിച്ച് – അരുതെന്നു പറഞ്ഞുകൊണ്ട് കോൺഗ്രസിന്റെ കയ്യിൽ കടന്നു പിടിക്കാനായിരുന്നു അവിടെ ആളുണ്ടാവേണ്ടിയിരുന്നത്</b>.</span><br /><br />സാധിച്ചില്ല. തടയാൻ കഴിഞ്ഞില്ല..<br /><br /><strong><span style="color:#000099;">രാഷ്ട്രീയമായ പ്രതിരോധം</span></strong> ദുർബലമായിരുന്നു. വെട്ടുകൾ ഒന്നടങ്കം നിഷ്ഫലമാകുന്നത്ര ദുർബലം.<br /><br />ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ വളരെ വ്യക്തമാണ്. എല്ലായ്പോഴും, ഒരു <span style="color:#000099;"><strong>രാഷ്ട്രീയപരിഹാര</strong>ത്തേക്കുറിച്ചു</span> തന്നെയാണു ചിന്തിക്കേണ്ടതെന്നു തന്നെയാണ് ആ പാഠം പറഞ്ഞുവയ്ക്കുന്നത്. മറ്റു മാർഗ്ഗങ്ങൾ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളൂ.<br /><br />പിന്നീട്, “ഡയറക്ട് ആക്ഷ“നുകൾ നടത്തിയ അതേ മുസ്ലീം ലീഗിനേത്തന്നെ മാന്യന്മാരാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റുകൾ അവർക്കു ഭരിക്കാൻ അവസരമുണ്ടാക്കിക്കൊടുത്തു. കാലം കടന്നുപോയപ്പോൾ, ഒരിക്കൽ ലിഗിനെ ‘ചത്ത കുതിര’ എന്നു വിശേഷിപ്പിച്ച കോൺഗ്രസും അവരെ കൂടെ കൂട്ടി. ഒടുവിലിതാ, അവർ മൂന്നു പേരും ചേർന്നു നടത്തിയ യു.പി.എ. ഭരണവും രാജ്യത്തിനു കാണേണ്ടി വന്നു!!!<br /><br />ആ ഭരണം ഇനിയും തുടരണോ എന്നു തീരുമാനിക്കാനുള്ള ഒരു തെരഞ്ഞെടുപ്പാണ് ഇനി വരുന്നത്.<br /><br />അത് അടുത്തു വരുമ്പോൾ, താങ്കൾ നിൽക്കുന്നത് എവിടെയാണ്? തയ്യാറെടുപ്പുകൾ എവിടം വരെയായി?<br /><br />തുറന്നു പറയട്ടെ - എന്റെ അഭിപ്രായത്തിൽ, ആരോപണങ്ങൾ അതേപടി ശരിയാണെങ്കിൽ, പ്രസ്താവനകളിൽ ചിലത് തീർച്ചയായും അനുചിതവും, അപക്വവും തന്നെയായിരുന്നു. പ്രകോപനങ്ങളോ പ്രേരണയോ എന്തു തന്നെയായിരുന്നാലും.<br /><br />സത്യത്തിൽ, <span style="color:#660000;">ആളുകൾ വരുണിന്റെ പിന്നാലെ പായാൻ അത്യുത്സാഹം കാട്ടുകയല്ലേ എന്നു പലരും ചോദിക്കുന്നു. പ്രസംഗം കുറ്റകരമാണെങ്കിൽ, മണിക്കൂറിൽ നാലു തവണ എന്ന കണക്കിൽ കോൺഗ്രസ് അനുകൂല മാദ്ധ്യമങ്ങൾ അതു തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നത് അതിനേക്കാൾ കുറ്റകരമല്ലേ എന്നും</span> ചോദിക്കുന്നു.<br /><br />അതെ. അതുകൊണ്ട്?<br /><br /><span style="color:#000099;">ഇതേ ഉത്തർപ്രദേശ് തന്നെയല്ലേ ഡാനിഷ് കാർട്ടൂണിസ്റ്റിന്റെ തല വെട്ടിക്കൊണ്ടുവരുന്നയാൾക്ക് 51 കോടി പാരിതോഷികം നൽകുമെന്നു പരസ്യമായി പ്രഖ്യാപിച്ച മന്ത്രി ഹാജി യാക്കൂബ് ഖുറേഷിയുടെ സ്ഥലവും - എന്നു പലരും ചോദിക്കുന്നു</span>.<br /><br />അതെ. അതുകൊണ്ട്?<br /><br /><span style="color:#990000;">കോൺഗ്രസ് നേതാവ് ഇമ്രാൻ കിദ്വായി, ഇസ്ലാമിന്റേയും കാഫിറുകളേയും ബി.ജെ.പി.യുടെയുമൊക്കെ കാര്യം പറഞ്ഞ് വോട്ടു ചോദിച്ചില്ലേയെന്നും, ബി.ജെ.പി.പ്രവർത്തകരായ മുസ്ലീങ്ങൾക്കെതിരെ തനിക്കു ഫത്വ പുറപ്പെടുവിക്കാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്നു പറഞ്ഞില്ലേയെന്നും </span>പലരും ചോദിക്കുന്നു.<br /><br />അതെ. അതുകൊണ്ട്?<br /><br /><span style="color:#000099;">മുംബൈ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിനിന്നപ്പോൾ, തീവ്രവാദികളുടെ മതവും പൊക്കിപ്പിടിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് അബ്ദുറഹിമാൻ ആന്തുലേ നടത്തിയ പ്രസ്താവനകൾ അപലപനീയമായിരുന്നില്ലേ എന്നു ചോദിക്കുന്നു പലരും.<br /></span><br />അതെ. അതുകൊണ്ട്?<br /><br /><span style="color:#660000;">അതിനൊക്കെയെതിരെ പ്രതികരിക്കാൻ പോയിട്ട് ഒന്നു തുമ്മാൻ പോലും ഭയക്കുകയും, ഹിന്ദുക്കളുടെ കാര്യം വന്നാൽ ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന “മതേതര“വാദികളുടെ മനസ്സിലുള്ളതു കറകളഞ്ഞ കാപട്യമല്ലേ </span>എന്നു ചോദിക്കുന്നു.<br /><br />അതെ. അതുകൊണ്ട്?<br /><br />അതുകൊണ്ടൊക്കെയെന്താണ് - എന്നതാണു പ്രശ്നം.<br />ആ രാഷ്ട്രീയക്കാരൊക്കെ അങ്ങനെയൊക്കെ പറഞ്ഞെങ്കിൽ, അവർക്കെതിരെ പ്രതികരിക്കാൻ പലരും മടിക്കുന്നെങ്കിൽ, അതിനെല്ലാമെതിരെ വികാരം കൊള്ളുക മാത്രം ചെയ്താൽ എന്തു കാര്യമുണ്ടെന്നതാണു പ്രശ്നം.<br /><br />ഒരു കാര്യവുമില്ല. യാതൊരു കാര്യവുമില്ല.<br /><br />അങ്ങനെയുള്ളവരെ ഇനിയെങ്കിലും പാർലമെന്റു കാണിക്കാതിരിക്കാൻ എന്താണു ചെയ്യാനാവുക എന്നു ചിന്തിക്കുക.<br /><br /><span style="color:#cc0000;">വികാരം കൊള്ളലുകളോ വീരവാദങ്ങളോ ഒന്നും ആർക്കും ഒരുകാലത്തും നേട്ടമുണ്ടാക്കിയിട്ടില്ല. വേദനകൾക്കു പരിഹാരവുമുണ്ടാക്കിയിട്ടില്ല. മറിച്ച്, അവ പ്രശ്നപരിഹാരങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടേ ഉള്ളൂ. എക്കാലത്തും.</span><br /><br />വികാരം കൊള്ളാൻ അവസരമുണ്ടാക്കിയത് ആരാണെന്നു പരിശോധിക്കുക. അവർക്ക് രാഷ്ട്രീയമായ തിരിച്ചടികൊടുക്കാൻ പറ്റുമോ എന്നു ശ്രമിക്കുക.<br /><br />ബി.ജെ.പി. ഒഴിച്ചാൽ ഉത്തർപ്രദേശിലെ മറ്റു പ്രമുഖ പാർട്ടികൾ ആരൊക്കെയാണ്? ബി.എസ്.പി.യും എസ്.പി.യും കോൺഗ്രസും. <a href="http://www.fileden.com/files/2008/4/29/1888792/koosist_MPs_offering_support_to_bomb_blast_culprits.jpg" target="_blank">അഹമ്മദാബാദ് സ്ഫോടനത്തിന്റെ സൂത്രധാരനെന്നു പോലീസ് കണ്ടെത്തിയ സിമി നേതാവിന്റെ വീട്ടിൽ "സഹായ"വാഗ്ദാനവുമായെത്തിയ പാർട്ടി നേതാക്കളുടെ കൂട്ടത്തിൽ ഈ മൂന്നു പാർട്ടികളുടെയും പ്രമുഖരുണ്ടായിരുന്നു</a> എന്നത് <strong><span style="color:#ff0000;">ഞെട്ടിപ്പിക്കുന്ന</span></strong>താണ്. അവർക്കൊക്കെ ശക്തമായ മറുപടി കൊടുക്കാൻ എന്തു വാചകങ്ങളാണ് വരുൺ, താങ്കളുടെ കയ്യിലുള്ളത്? അത്തരക്കാരോടു ശക്തമായ പ്രതിഷേധമുള്ള ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു സംസാരിക്കാൻ രാഷ്ട്രീയമായ മറുപടികൾ എന്തൊക്കെയാണ് താങ്കളുടെ കയ്യിലുള്ളത്?<br /><br />ഏതെങ്കിലും സമുദായത്തിനെതിരെ പരാതിയുണ്ടായിട്ടു കാര്യമില്ല. വാക്കുകൾ അവർക്കെതിരെയെന്ന മട്ടിലുമല്ല ചൊരിയേണ്ടത്. യാതൊരു പരിധിയുമില്ലാതെ മതപ്രീണനനയങ്ങളുമായി മുന്നേറുന്ന ഇവിടുത്തെ കൂസിസ്റ്റു രാഷ്ട്രീയക്കാരെ നിലയ്ക്കു നിർത്താനാണു പരിശ്രമിക്കേണ്ടത്. ദേശീയപ്രസ്ഥാനങ്ങളെ തളർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുടെ കയ്യിലേക്ക് വടി വച്ചു നീട്ടുവാനല്ല.<br /><br />താങ്കൾ ജനിച്ചത് 1980-ൽ. അതേ വർഷം തന്നെയാണ് ഭാരതീയജനതാപാർട്ടിയും പിറന്നു വീണത്. പക്ഷേ എന്നു വച്ച് പാർട്ടിയുടെ പാരമ്പര്യവും അത്രത്തോളമേയുള്ളൂവെന്നു ധരിച്ചുപോകരുത്. ജനസംഘകാലഘട്ടവും കൂടി കണക്കിലെടുത്ത് മൊത്തം ആറു പതിറ്റാണ്ടോളം എന്നും കരുതിക്കൂടാ.ആയിരക്കണക്കിനു വർഷങ്ങൾ പിന്നിലേക്കു കിടക്കുന്ന വലിയൊരു സംസ്കാരത്തിലാണ് അതിന്റെ അടിത്തറ ആണ്ടുകിടക്കുന്നത്. അതിനെ അന്ധമായി അധിക്ഷേപിക്കാൻ മാത്രം ശ്രമിക്കുന്നവർക്ക് അവസരമുണ്ടാക്കിക്കൊടുക്കരുത്.<br /><br />പാർട്ടി രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യസമ്പൂർണ്ണ സമ്മേളനം 1980 ഡിസംബറിൽ മുംബൈയിലാണു നടന്നത്. അന്ന്, ആയിരക്കണക്കിനു പ്രതിനിധികളെ സാക്ഷി നിർത്തിക്കൊണ്ട്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്രവിദ്യാഭ്യാസമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീ. മുഹമ്മദ് കരീം ഛഗ്ല ഇങ്ങനെ പറഞ്ഞു: -<br /><br /><i><span style="color:#3333ff;">കോൺഗ്രസിന് ഒരു ബദലില്ലെന്ന് ആരുപറഞ്ഞു? ഇതാ എന്റെ മുന്നിൽ, ഭാരതീയ ജനതാ പാർട്ടിയുടെ രൂപത്തിലൂടെ അതു ഞാൻ കാണുന്നു. അടൽ ബിഹാരി വാജ്പേയിയിലൂടെ, ഇന്ദിരയ്ക്കുള്ള ബദലും.<br /><br />ഇന്ദിര, റേഡിയോയിലൂടെയും പത്രങ്ങളിലൂടെയും ഈ പാർട്ടി വർഗ്ഗീയമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ഞാനതു ശക്തമായി നിരാകരിക്കുന്നു. ഭാരതീയ ജനതാ പാർട്ടിയെ വർഗ്ഗീയമെന്നു മുദ്രകുത്തുന്നതു തികച്ചും തെറ്റാണ്.</span></i><br /><br />സാക്ഷാൽ മുഹമ്മദ് കരീം ഛഗ്ല പറഞ്ഞ വാക്കുകളാണ്. അദ്ദേഹം തീർച്ചയായും ആലോചനാശൂന്യനല്ല. വരുൺ, ഇതൊന്നും തമാശകളുമല്ല.<br /><br />പാർട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതിനു പിന്നിൽ അത്യദ്ധ്വാനം ചെയ്തിട്ടുള്ള മുസ്ലീങ്ങൾ അനവധിയാണ്. അവരുടെ കൂട്ടത്തിൽ, വടക്ക് പാർലമെന്റംഗമായ ഷാനവാസ് ഹുസൈനേപ്പോലെയുള്ള വലിയവർ മാത്രമല്ല, ഇങ്ങു തെക്ക് <strong>കൊടുങ്ങല്ലൂരിലെ സാധാരണ വഴിയോര കച്ചവടക്കാരായ ഖാലിദും ഷംസുദ്ദീനും മുഹമ്മദും ജമാലും ഹമീദു</strong>മെല്ലാമുണ്ട്.<br /><br /><span style="color:#000099;">അവരെയൊന്നും മറന്നു കൊണ്ട് ആരും സംസാരിക്കരുത്. ഒരു ബി.ജെ.പി.ക്കാരനും സംസാരിക്കരുത്. അറിയില്ലയെങ്കിൽ, പാർട്ടിയേക്കുറിച്ചു പഠിക്കണം. അറിവുണ്ടാക്കി വയ്ക്കണം</span>.<br /><br />പ്രചാരണത്തിനിടെ രണ്ടാഴ്ച മുമ്പു താൻ നടത്തിയ പരാമർശങ്ങൾ ഇപ്പോളെങ്ങനെ പെട്ടെന്നു പൊട്ടിമുളച്ചതു പോലെ പ്രത്യക്ഷപ്പെടുന്നു എന്ന താങ്കളുടെ അത്ഭുതം കൂറലുകളും രാഷ്ട്രീയരംഗത്തെ പരിചയമില്ലായ്മ തന്നെയാണു കാണിക്കുന്നത്.<br /><br />പ്രസംഗത്തിന്റെ വാർത്ത പരക്കുന്നതിനു കുറച്ചുമുമ്പു വരെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരുന്നത് മറ്റൊരു വാർത്തയായിരുന്നു. <strong>ഉത്തർപ്രദേശിൽത്തന്നെ </strong><u><a href="http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20090087723" target="_blank"><br /><strong>ഗാസിയാബാദിൽ നൂറുകണക്കിനു മുസ്ലീങ്ങൾ ബി.ജെ.പി.യിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച കാര്യ</strong></a></u><strong>മായിരുന്നു അത്</strong>. ആ വാർത്ത ബി.ജെ.പി.ക്ക് അനുകൂലം എന്നതിനേക്കാളധികം കോൺഗ്രസിനു പ്രതികൂലമായിരുന്നു. കോൺഗ്രസിൽ വിശ്വാസമില്ലെന്ന അവരുടെ പ്രഖ്യാപനം ശ്രദ്ധനേടി വരികയായിരുന്നു. അത്തരമൊരു വാർത്ത പ്രചാരം നേടി വരുമ്പോൾ മിണ്ടാതിരിക്കുന്നതിനു പകരം തിരിച്ചടിയേക്കുറിച്ചു ചിന്തിക്കാതിരിക്കില്ല ആരായാലും. അടിയും തിരിച്ചടിയും അടിയൊഴുക്കുകളുമൊക്കെ കലർന്നതാണു രാഷ്ട്രീയം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയം. ഇവിടെ, കോൺഗ്രസിന്റെ തിരിച്ചടിക്ക് ശക്തി കൂടുതലായിരുന്നു.<br /><br />വരുൺ - താങ്കളെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സംഗതി വിപരീതഫലം ചെയ്യുമെന്നും കാറ്റു തിരിഞ്ഞുവീശുമെന്നും അറിയാത്തവരല്ല മുതിർന്ന രാഷ്ട്രീയക്കാർ. “<i>വരുൺ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി പറഞ്ഞതാണെന്നും കൂടുതൽ പ്രതികരിച്ച് അനാവശ്യമായ പ്രാധാന്യം നൽകേണ്ടെ</i>“ന്നും മുലായം സിംഗ് യാദവിനേക്കൊണ്ടു പറയിച്ചത് അദ്ദേഹത്തിന്റെ പ്രായോഗികരാഷ്ട്രീയതന്ത്രജ്ഞാനമാണ്. മായാവതിയും കാര്യമായി പ്രതികരിച്ചിട്ടില്ല. എന്തൊക്കെയായാലും, അങ്ങനെയൊരു കാറ്റടിപ്പിക്കാൻ വേണ്ടി താങ്കൾ ബോധപൂർവ്വം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ലാത്തതുകൊണ്ടു പറയുകയാണ്. രാഷ്ട്രീയം എളുപ്പമല്ല വരുൺ – പ്രത്യേകിച്ച് ഉത്തർപ്രദേശിലെ രാഷ്ട്രീയം. നോക്കിയും കണ്ടും വേണം എന്തും ചെയ്യാൻ. മുതിർന്നവർ നിൽക്കുന്നതു കണ്ടു മനസ്സിലാക്കി കരുതലോടെ നിൽക്കുക.<br /><br />ദിവസം ചെല്ലുന്തോറും ഈ സംഭവം വാർത്തകളിൽ മങ്ങിമങ്ങിപ്പോകും. വരുൺ എന്ന പേര് മാഞ്ഞുപോകും. പറഞ്ഞെന്ന് ആരോപിക്കപ്പെടുന്ന കാര്യങ്ങളും അവയുടെ പശ്ച്ചാത്തലവും പ്രേരണയും പരിചയക്കുറവും, പാർട്ടി അവയെ തള്ളിപ്പറഞ്ഞതുമെല്ലാം മാഞ്ഞുമാഞ്ഞുപോകും. ഒടുവിൽ ഒരു വരി മാത്രം അവശേഷിക്കും. അല്ലെങ്കിൽ ചിലർ ബോധപൂർവ്വം അവശേഷിപ്പിക്കും. ബി.ജെ.പി.യുടെ ലക്ഷ്യം മുസ്ലീങ്ങളെ ഉപദ്രവിക്കലാണത്രേ!<br /><br /><span style="color:#990000;">അയോദ്ധ്യയുടെ കാര്യത്തിൽ, അഞ്ഞൂറുവർഷത്തെ സഹനങ്ങളേക്കുറിച്ച് ആരുമിപ്പോൾ ഓർക്കുന്നില്ല</span>.<br /><br /><span style="color:#3333ff;">ഹിന്ദുക്കളുടെ തികച്ചും ന്യായവും മാന്യവുമായ ആവശ്യത്തെ അനേകമനേകം മുസ്ലീങ്ങൾ ആത്മാർത്ഥമായി പിന്തുണച്ചതായിരുന്നു എന്നത് ഓർക്കുന്നില്ല. </span><br /><br /><span style="color:#990000;">ഷാഹ്ബാനു കേസിലെ വിധിയും കോൺഗ്രസിന്റെ കരണം മറിച്ചിലുകളും ആരും ഓർക്കുന്നില്ല.<br /></span><br /><span style="color:#3333ff;">ഫൈസാബാദ് കോടതിവിധിയും അതിനെതിരെയുള്ള ആക്ഷൻ കമ്മിറ്റി രൂപവത്കരണവുമൊന്നും ഓർക്കുന്നില്ല.</span><br /><br /><span style="color:#990000;">മുസ്ലീങ്ങളിൽത്തന്നെ വളരെച്ചെറിയ ഒരു വിഭാഗത്തിന്റെ കടുംപിടുത്തത്തിന്റെ മുന്നിൽ ഇവിടുത്തെ കൂസിസ്റ്റുരാഷ്ട്രീയക്കാർ കമിഴ്ന്നുവീണതായിരുന്നു എല്ലാ പ്രശ്നങ്ങളുടെയും യഥാർത്ഥകാരണമെന്ന് ആരും ഓർക്കുന്നില്ല.</span><br /><br /><span style="color:#3333ff;">ഹിന്ദുക്കളുടെ നിരന്തരമായ പരാതികൾ, പരിഭവങ്ങൾ, സഹനസമരങ്ങൾ, അവർ നേരിട്ട ചതികൾ - ഒന്നും ആരും ഓർക്കുന്നില്ല. പുതുതലമുറയ്ക്കാണെങ്കിൽ പഴയ കഥകൾ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാൻ പോലും ആരുമില്ല.</span><br /><br />ഇപ്പോൾ അവശേഷിക്കുന്ന – ചിലർ ബോധപൂർവ്വം അവശേഷിപ്പിക്കുന്ന ചിത്രം ഒന്നു മാത്രമാണ്. ബി.ജെ.പി. മനപ്പൂർവ്വം ഒരു പള്ളി പൊളിച്ചിരുന്നുവത്രേ! അത്, “മുസ്ലീങ്ങളെ ഉപദ്രവിക്കൽ“ എന്ന അജണ്ടയുടെ ഭാഗമായിരുന്നത്രേ!<br /><br /><span style="color:#990000;">എത്ര മാത്രം വിഡ്ഢിത്തമാണത്!<br /></span><br />ശുദ്ധ അസംബന്ധമാണ് – അറിയാവുന്നവർക്കറിയാം. പക്ഷേ, കാലം കടന്നുപോകുമ്പോൾ ചുവരിൽ അവശേഷിക്കുന്ന – ചിലർ മനപ്പൂർവ്വം അവശേഷിപ്പിക്കുന്ന - എഴുത്ത് അങ്ങനെ ചിലതു മാത്രമാണ്.<br /><br />സൂക്ഷിക്കണം വരുൺ – പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പു സൂക്ഷിക്കണം – ആരായാലും – എന്തായാലും.<br /><br /><span style="color:#990000;">അയോദ്ധ്യാപ്രശ്നം പരിഹരിക്കുന്നതിൽ കോൺഗ്രസ് ആദ്യം കാണിച്ച താല്പര്യം ആത്മാർത്ഥമായി തുടർന്നിരുന്നെങ്കിൽ, മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും അതിൽ ഇടപേടേണ്ടി വരുക പോലുമുണ്ടായിരുന്നില്ല.</span><br /><br /><span style="color:#3333ff;">അവർക്കു താല്പര്യമില്ലെങ്കിൽ വേണ്ട - പ്രശ്നപരിഹാരത്തിനു തൊട്ടടുത്തെത്തിയ ചന്ദ്രശേഖറിന്റെ ഗവണ്മെന്റിനെ ഒരു സുപ്രഭാതത്തിൽ വലിച്ചു താഴെയിട്ടതെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ, പ്രശ്നം ഇന്നുമിങ്ങനെ പരിഹരിക്കപ്പെടാതെ അവശേഷിക്കുമായിരുന്നില്ല.</span><br /><br /><span style="color:#990000;">അങ്ങനെയെങ്കിൽ, തർക്കമന്ദിരം തകർക്കപ്പെടുമായിരുന്നില്ല. അതിന്റെ ന്യായം പറഞ്ഞ് ഒരുവനും ആക്രോശിക്കുകയോ ആക്രമണങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല.<br /></span><br /><span style="color:#3333ff;">അതിങ്ങനെ അന്തമില്ലാതെ നീണ്ടിരുന്നില്ലെങ്കിൽ, അവിടേയ്ക്കു കർസേവകർക്കു പോകേണ്ടി വരുമായിരുന്നില്ല. അവർ ട്രെയിനിൽ മടങ്ങിവരുമായിരുന്നില്ല. അവരെയാരും ചുട്ടുകരിക്കുമായിരുന്നില്ല. അത് മറ്റൊരു കലാപത്തിനു വഴിവയ്ക്കുമായിരുന്നില്ല.<br /></span><br /><strong>ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ കോൺഗ്രസ് കോറിയിട്ട കറുത്തപാടുകൾ ഭീകരമാണ്. അവർ വരുത്തിവച്ച വിനകൾ അനവധിയാണ്. അടിയന്തിരാവസ്ഥ മാറ്റി നിർത്തിയാൽത്തന്നെ - രാജ്യവിഭജനം മുതൽ - അയോദ്ധ്യയ്ക്കു വഴിമരുന്നിട്ടതും വളർത്തിയതും – അങ്ങനെയങ്ങനെ അനവധി പാടുകൾ. <span style="color:#cc0000;">കോൺഗ്രസ് കടുത്ത വർഗ്ഗീയതാല്പര്യങ്ങൾക്കു വഴങ്ങിക്കൊടുത്തതിന്റെ പേരിൽ മാത്രം ഉണ്ടായ അനവധി പാടുകൾ</span>.</strong><br /><br />ഇപ്പോളും അയോദ്ധ്യയുടെ പേരിൽ പഴികേൾക്കേണ്ടിവരുന്നത് ആർക്കാണ്?<br />ബി.ജെ.പി.<br /><br />ഗോധ്രാനന്തരസംഭവങ്ങളുടെ പേരിൽ പഴികേൾക്കുന്നതാരാണ്?<br />ബി.ജെ.പി.<br /><br />അയോദ്ധ്യയിലെ ക്ഷേത്രം പുനർനിർമ്മിക്കപ്പെടണമെന്ന അനേകലക്ഷങ്ങളുടെ അഭിലാഷം പൂർത്തീകരിക്കപ്പെടാതെ അവശേഷിക്കുന്നതിന്റെ പേരിൽ പഴികേൾക്കുന്നതാരാണ്?<br /><br />അതും ബി.ജെ.പി.!!!<br /><br />സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായ സിഖുവിരുദ്ധകലാപത്തിന്റെ പേരിലെങ്കിലും കോൺഗ്രസ് ഇപ്പോളും വിമർശിക്കപ്പെടുന്നുണ്ടോ? ഇല്ല. എല്ലാവർക്കും വേണ്ടത് ബി.ജെ.പി.യുടെ രക്തമാണ്. അതിനു വേണ്ടി കോൺഗ്രസെന്നോ കമ്മ്യൂണിസ്റ്റോ എന്നില്ലാതെ ഏതൊരാളും കെട്ടിപ്പിടിക്കും. കാർക്കശ്യത്തോടെ കഥകൾ ചമയ്ക്കും.<br /><br />വരുണേ, <strong>ബി.ജെ.പി.യെ അന്ധമായി എതിർക്കുന്ന അനവധി പാർട്ടികളുടെ ഇടയിലൂടെ വേണം പ്രവർത്തിക്കാൻ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ താങ്കൾ ആ പാർട്ടിയിലേക്കു ചെല്ലരുത്.</strong><br /><br /><span style="color:#000099;">ദേശീയപ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താനും തകർക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ സഹായത്തിന് എപ്പോളുമുള്ള മാദ്ധ്യമങ്ങളേയും മറ്റു പ്രചാരണോപാധികളേയും നിസാരവൽക്കരിച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനം ആത്മഹത്യാപരവുമാണ്</span> വരുൺ. സൂക്ഷിക്കണം.<br /><br /><strong>പ്രശ്നങ്ങൾ എന്തൊക്കെയായാലും ശരി - രാഷ്ട്രീയപരിഹാരം – ജനാധിപത്യരീതിയിലുള്ള പരിഹാരം - അതുമാത്രമാണ് – അതുമാത്രമാണ് ഒരു പോംവഴി – എന്നതു സദാ മനസ്സിൽ വയ്ക്കുകയും വേണം</strong>.<br /><br />അതിനായി ശ്രമിക്കുക - – അതുമാത്രമാണ് – അതുമാത്രമാണ് കരണീയം.<br /><br />നിരാശപ്പെട്ടിട്ടോ രോഷം കൊണ്ടിട്ടോ പിന്നെ പശ്ചാത്തപിച്ചിട്ടോ ഒന്നും ഒരു കാര്യവുമില്ല. ക്ഷമവേണം. അപാരമായ ക്ഷമ.<br /><br /><strong><span style="color:#990000;">കോൺഗ്രസിന്റെ വർഗ്ഗീയതയ്ക്കു മറുപടി പറയേണ്ടത് അവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിക്കൊണ്ടായിരിക്കണം.</span></strong><br /><br />ഇപ്പോളവർ പറയുന്നത് വരുന്ന പാർലമെന്റു തെരഞ്ഞെടുപ്പിൽ തങ്ങൾ ഇപ്പോളേ ജയിച്ചുകഴിഞ്ഞുവെന്നാണ്!<br /><br />2004-ലെ പാർലമെന്റു തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ നിരന്തരമായ പരാജയങ്ങളാണ് അവർ ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. കഴിഞ്ഞ വർഷം അവസാനം അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിച്ചു തെരഞ്ഞെടുപ്പു നടക്കുന്നതുവരെ അവർക്ക് തലയുയർത്താൻ വയ്യാത്തത്ര ദയനീയമായ അവസ്ഥയായിരുന്നു. കർണ്ണാടക കൂടി നഷ്ടമായതോടെ കോൺഗ്രസിനെ എക്കാലവും പൊക്കി നിർത്തുന്ന മാദ്ധ്യമങ്ങൾ പോലും അവരെ കൈവിട്ടു.<br /><br />ഒടുവിൽ, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോളും, അവയിൽ മൂന്നെണ്ണം ബി.ജെ.പി. ഭരിച്ചിരുന്നവ ആയിരുന്നിട്ടുകൂടി - കാര്യമായ മുന്നേറ്റമുണ്ടാക്കാനൊന്നും കോൺഗ്രസിനു കഴിഞ്ഞിട്ടേയില്ല. അക്കൂട്ടത്തിൽ ഏറ്റവും വലിയ മൂന്നു സംസ്ഥാനങ്ങളിൽ രണ്ടിടത്തു ബി.ജെ.പി. ജയിച്ചു. ഏറ്റവും ചെറിയ രണ്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസും ജയിച്ചു. ഒരിടത്ത് ആർക്കും ഭൂരിപക്ഷവുമില്ല. പലവിധഘടകങ്ങളാൽ ബി.ജെ.പി.യ്ക്കു കനത്ത പരാജയം പ്രവചിക്കപ്പെട്ട രാജസ്ഥാനിൽപ്പോലും അവരെ മറികടന്നു വ്യക്തമായ വിജയമുറപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ബി.ജെ.പി.യെ മറികടന്ന് ഭൂരിപക്ഷമുണ്ടാക്കാൻ ആകെ സാധിച്ച ഏക സംസ്ഥാനമായ ഡൽഹിയിൽത്തന്നെ ബി.ജെ.പി. പഴയ നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. നേരിട്ടു മത്സരം നടക്കാത്ത സംസ്ഥാനമായ മിസോറാം കൂടി കണക്കിലെടുത്ത് എണ്ണിയാൽപ്പോലും, കോൺഗ്രസിനേക്കാളധികം സീറ്റുകളിൽ ബി.ജെ.പി.വിജയിക്കുകയും ചെയ്തു.<br /><br />പക്ഷേ, മാദ്ധ്യമങ്ങളും മറ്റും ഉടൻ തന്നെയങ്ങുപ്രഖ്യാപിക്കുകയാണ് കോൺഗ്രസ് തിരിച്ചുവരികയാണത്രേ! ബി.ജെ.പി. തകർന്നത്രേ!<br /><br /><strong>ഇവിടെ ഈ കൊച്ചു കേരളത്തിൽപ്പോലുമുണ്ട് 20 ലോക്സഭാമണ്ഡലങ്ങൾ. അങ്ങനെയിരിക്കെ, വെറും ഒരേയൊരു ലോക്സഭാ സീറ്റുള്ള മിസോറാമിലും കേവലം ഏഴെണ്ണം മാത്രമുള്ള ഡൽഹിയിലും അസംബ്ലി തെരഞ്ഞെടുപ്പു ജയിച്ചാൽ ഉടൻ തന്നെ കോൺഗ്രസ് രക്ഷപെട്ടുവെന്നൊക്കെ വാദിക്കുന്നവരേക്കുറിച്ച് എന്തു പറയാനാണ്! അതിലുമൊക്കെ എത്രയോ വലിയ സംസ്ഥാനമായ മധ്യപ്രദേശിലും മറ്റും 140-ൽ പരം സീറ്റുനേടി ബി.ജെ.പി. നേടിയ ഉജ്ജ്വലവിജയത്തേക്കുറിച്ചു മിണ്ടാട്ടമേയില്ലാത്തവരുടെ കാര്യം! ജനസംഖ്യ തീരെക്കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലെ പല കോൺഗ്രസ് സ്ഥാനാർത്ഥികളും നേടിയ മൊത്തം വോട്ടുകൾ, രാജസ്ഥാനിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വസുന്ധരയ്ക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ പകുതി പോലുമില്ലെന്നറിയണം!</strong><br /><br />കോൺഗ്രസ് വേണമെങ്കിൽ തങ്ങളെ പിന്തുണയ്ക്കട്ടെ എന്ന് ഒരു കമ്മ്യൂണിസ്റ്റു നേതാവു വീമ്പടിക്കുന്നതു പോലും കേൾക്കേണ്ടി വരുന്നത്ര പരിതാപകരമായ അവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോൾ. ഏറ്റവുമധികം സീറ്റുകളുള്ള സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ബീഹാറിലുമെല്ലാം യു.പി.എ. പൊളിയുകയും ഒറ്റയ്ക്കു മത്സരിക്കേണ്ടി വരികയും ചെയ്തതോടെ പരാജയവും ഉറപ്പാണ്. എന്നിട്ടും, <strong>ഇപ്പോളേ തങ്ങൾ ജയിച്ചുവെന്നൊക്കെ വീമ്പിളക്കുന്ന അവരുടെ അജ്ഞാനത്തിനും അഹങ്കാരത്തിനും മറുപടി കൊടുക്കുവാൻ കഴിയുമോ എന്നു പരിശോധിക്കൂ വരുൺ! </strong>ആത്മാർത്ഥമായി പ്രവർത്തിച്ച് അവരെ പരാജയപ്പെടുത്തൂ.<br /><br /><span style="color:#990000;"><strong>രാജ്യത്തെ വിഭവങ്ങളുടെ ഒന്നാമത്തെ അവകാശം തന്നെ മുസ്ലീങ്ങൾക്കു ലഭിക്കണമെന്നൊക്കെ വാദിക്കുകയും, അതേ സമയം തന്നെ "മതനിരപേക്ഷത"യേപ്പറ്റി മേനി നടിക്കുകയും ചെയ്യുന്നൊരാളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിപ്പിക്കുന്ന കോൺഗ്രസ് എന്ന തനിവർഗ്ഗീയപ്പാർട്ടിയേയും അവരെ പിന്താങ്ങാനല്ലാതെ മറ്റൊന്നിനുമാവാത്ത കമ്മ്യൂണിസ്റ്റുകളേയുമൊക്കെ പരാജയപ്പെടുത്താൽ ശ്രമിക്കൂ</strong>.<br /></span><br /><span style="color:#000099;">മുസ്ലീം വോട്ടുകൾ നഷ്ടപ്പെടുമെന്നു തെറ്റിദ്ധരിച്ച് മതതീവ്രവാദികളെ പിണക്കാൻ മടിക്കുക മാത്രമല്ല – പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്ന കൂസിസ്റ്റുകളെ ഒന്നടങ്കം പരാജയപ്പെടുത്താൻ ഉത്സാഹിക്കൂ</span>.<br /><br /><span style="color:#990000;">അങ്ങനെയെങ്കിൽ, മുസ്ലീങ്ങളോ ഹിന്ദുക്കളോ എന്നൊന്നും ഭേദമില്ലാതെ ഈ രാജ്യത്തെ അനേകമാളുകൾ നിങ്ങളെ അഭിനന്ദിക്കും. അതിനൊക്കെ ശ്രമിക്കൂ. അല്ലാതെ, അപക്വമായ പ്രസ്താവനകൾ നടത്തിക്കൊണ്ട് അത്തരക്കാരുടെ കെണികൾക്കു കഴുത്തു നീട്ടരുത്</span>.Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com27tag:blogger.com,1999:blog-37821259.post-10138052799982341402009-02-22T09:08:00.010+03:002009-02-22T11:00:13.681+03:00തീർന്നില്ല! അതാ വരുന്നു – “ശിവരാമ”സേന!അടുത്തിടെ നടന്ന ചില സംഭവവികാസങ്ങൾ കണ്ടപ്പോൾ ജാക്കിച്ചാൻ സിനിമകളേക്കുറിച്ചാണ് ഓർത്തുപോയത്. ജാക്കിച്ചാൻ ആദ്യകാലം മുതലേ ആക്ഷൻ നായകൻ തന്നെയാണ്. ഇടക്കാലത്ത് അദ്ദേഹം തന്റെ ചിത്രങ്ങളിൽ ഹാസ്യരംഗങ്ങളും കൂട്ടിച്ചേർത്തു തുടങ്ങി. ആ നീക്കം വിജയകരവുമായി.<br /><br />ഇപ്പോളും, ആക്ഷൻ രംഗങ്ങളിൽത്തന്നെയാവും ഒരു ജാക്കിച്ചാൻ ചിത്രം തുടങ്ങുക. പിന്നീട് പതിയെപ്പതിയെ തമാശരംഗങ്ങൾ വന്നു തുടങ്ങും. അതിൽത്തന്നെ ഏറ്റവും പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങൾ കാണിക്കുന്നത് ഏറ്റവും അവസാനം, ചിത്രം തീർന്നതിനും ശേഷമാണ്. ഷൂട്ടിംഗ് സമയത്തു സംഭവിക്കുന്ന തമാശകളും അബദ്ധങ്ങളുമെല്ലാം - സിനിമയിൽ എഡിറ്റു ചെയ്തു കളയപ്പെട്ടവ – കത്രികവയ്ക്കുന്നതിനു മുമ്പുള്ള രൂപത്തിൽത്തന്നെ കാണിച്ചു തരും. ആരായാലും പൊട്ടിച്ചിരിച്ചുപോകുന്ന കാഴ്ചകൾ.<br /><br />ഇവിടെ നടന്ന സംഭവങ്ങളുടെ കാര്യത്തിലുമതെ - എഡിറ്റു ചെയ്യപ്പെടാത്ത വീഡിയോ തന്നെ ഏറ്റവും ഉഗ്രൻ!<br /><br />*-*-*-*-*-*-*-*-*-*-*-*-*-*<br /><br />സി.പി.എം. എം.എൽ.എ. കുഞ്ഞമ്പുവിന്റെ മകളുടെ “മോഡസ്റ്റി” സംരക്ഷിക്കാനായി അദ്ദേഹത്തിന്റെ ആളുകൾ ചേർന്ന് ഒരു <a href="http://www.timesnow.tv/NewsDtls.aspx?NewsID=28933" target="_blank">രക്ഷാപ്രവർത്തനം</a> നടത്തി നോക്കിയത് – സംഗതി ആകെ പാളിപ്പോയത് – ഒടുവിലത് എം.എൽ.എ.യ്ക്കും കുടുംബത്തിനും പാർട്ടിയ്ക്കും മാത്രമല്ല ചില കേന്ദ്രമന്ത്രിമാർക്കു വരെ വലിയ നാണക്കേടാകുന്നിടം വരെ എത്തിയത് – ഇതെല്ലാം ഒരു ജാക്കിച്ചാൻ ചിത്രത്തെയാണ് ഓർമ്മിപ്പിച്ചത്.<br /><br />ആക്ഷൻ രംഗങ്ങളിലായിരുന്നു തുടക്കം.<br /><br />എന്തൊക്കെയാണ് സംഭവിച്ചതെന്ന് കുഞ്ഞമ്പു വിശദീകരിച്ചത് ഇങ്ങനെ. ബജ്രംഗ്ദൾ, ശ്രീരാമസേന എന്നിവരാണ് അതു ചെയ്തതെന്ന് യാതൊരു സംശയവുമില്ലാത്ത മട്ടിലാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.<br /><br /><a href="http://www.youtube.com/watch?v=kCb8rG_rwPs" target="_blank">യുട്യൂബ് വീഡിയോ</a><br /><br />ബി.ജെ.പി.ഗവണ്മെന്റ് അധികാരത്തിലെത്തിയതോടെയാണ് ഇതെല്ലാം സംഭവിച്ചത് എന്നൊരു തമാശഡയലോഗ് അവിടെത്തന്നെ അവസാനം തിരുകിയിട്ടുണ്ട്. സംഗതി ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നൊക്കെയുള്ള മൾട്ടി മില്യൻ ജോക്കുകൾ ഒരു കേന്ദ്രമന്ത്രി അവതരിപ്പിച്ചതിനു പിന്നിലെ ഘടകവും രാഷ്ട്രീയം തന്നെ.<br /><br />എന്നാലും ശരിക്കും തമാശസീനുകൾ അല്പം കൂടി കഴിഞ്ഞാണു കാണാൻ സാധിച്ചത്.<br /><br />തങ്ങൾ ഇടതുപക്ഷക്കാരാണെന്നും, എം.എൽ.എ.യുടെ മകളെ രക്ഷിക്കാൻ മാത്രമാണു ശ്രമിച്ചതെന്നും പ്രതികൾ പറയുന്നു.<br /><br /><a href="http://www.youtube.com/watch?v=_o-yc6V3JZk" target="_blank">They were leftists – attempting to protect the MLA's daughter's modesty</a><br /><br />കുഞ്ഞമ്പുവിനെ അവിടെപ്പിടിച്ചു ‘കണ്ണമ്പു’വാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യെ വിദ്യാർത്ഥിസംഘടനയായി വിശേഷിപ്പിച്ചിരിക്കുന്ന തമാശ വേറേയും. കേരളം വിട്ടുകഴിഞ്ഞാൽപ്പിന്നെ ഇടതുപ്രസ്ഥാനങ്ങൾക്കു സ്വാധീനമുള്ള സ്ഥലമെത്തണമെങ്കിൽ ബംഗാളിൽച്ചെല്ലണമെന്നതുകൊണ്ടായിരിക്കും – മാദ്ധ്യമപ്രവർത്തകർക്ക് ഈ പേരുകളേപ്പറ്റിയൊന്നും വലിയ പിടിപാടൊന്നുമില്ല.<br /><br />കുട്ടിയുടെയും സുഹൃത്തിന്റെയും പെരുമാറ്റം അത്ര പന്തിയല്ലായിരുന്നുവെന്നും, അതുകൊണ്ടാണു പാർട്ടിക്കാർ ഇടപെട്ടതെന്നുമൊക്കെയുള്ള സൂചനകൾ പുറത്തുവന്നതും മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതും ദു:ഖകരമാണ്. അതല്ലെങ്കിൽത്തന്നെ സംഭവത്തേക്കുറിച്ച് ആദ്യമറിയുമ്പോൾ പാവം എം.എൽ.എ. വികാരവിക്ഷോഭങ്ങൾക്ക് അടിമപ്പെടുമെന്നതു സ്വാഭാവികമാണ്. അദ്ദേഹം അപ്പോൾപ്പറയുന്ന വാക്കുകൾ മുഖവിലയ്ക്കെടുക്കാതിരിക്കാനുള്ള മര്യാദ മറ്റുള്ളവർ കാട്ടണമായിരുന്നു.<br /><br />എന്നാലും, എത്രയൊക്കെ ദു:ഖമോ ദേഷ്യമോ വന്നാലും ശരി – അതിഭയങ്കരമായ മുൻവിധികളിലേക്ക് അദ്ദേഹം എടുത്തുചാടാനും പാടില്ലായിരുന്നു. എന്തടിസ്ഥാനത്തിലാണദ്ദേഹം “രാമസേന” എന്ന പേരൊക്കെ അവിടേയ്യ്ക്കു വലിച്ചിഴച്ചത്? വല്ല കാര്യവുമുണ്ടായിരുന്നോ? ഇടയ്ക്ക് ബജ്റംഗ്ദൾ എന്നും പറഞ്ഞുകേട്ടു. എന്താണു സംഗതിയെന്നൊക്കെ അന്വേഷിച്ചതിനു ശേഷം, നാലാളറിയാതെ ഒതുക്കാൻ ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചതു വലിയ തെറ്റായിപ്പോയി. കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ഹോസ്റ്റലിലേക്കു വിട്ടത് തന്റെ ആളുകൾ തന്നെയാവുമോ എന്നൊന്നു സംശയിക്കുക പോലും ചെയ്യാതെ ഓരോന്നു ചാടിപ്പറഞ്ഞുകളഞ്ഞത് വലിയ മണ്ടത്തരമായിപ്പോയി (മനപ്പൂർവ്വം പറഞ്ഞതാണെന്നു തോന്നുന്നില്ല - പാവം - അബദ്ധം പറ്റിയതാവും - ആരോടായാലും ശരി - അന്ധമായ രാഷ്ട്രീയവിദ്വേഷം ഒരു പരിധിയിൽക്കൂടുതൽ മനസ്സിൽ കൊണ്ടുനടന്നാൽ അക്കിടിപറ്റും.).<br /><br />സിനിമ തീർന്നതിനു ശേഷം, എഡിറ്റു ചെയ്യാത്ത തമാശ രംഗങ്ങൾ കണ്ടപ്പോളാണു കാര്യം പിടികിട്ടിയത്.<br /><br />പാവം കുഞ്ഞമ്പു! അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.<br /><br />ഈപ്പറയുന്ന ശ്രീരാമസേന – ബജ്റംഗ്ദൾ - എന്നീ രണ്ടുപേരുകളും അദ്ദേഹം സ്വന്തനിലയ്ക്കു പറഞ്ഞതായിരുന്നില്ല!! മറിച്ച്, മറ്റു ചിലർ അദ്ദേഹത്തിന്റെ നാവിൽ തിരുകിക്കയറ്റിയതായിരുന്നു. രാമസേന എന്ന പേരൊന്നും അദ്ദേഹം കേട്ടിട്ടുതന്നെയുണ്ടായിരുന്നില്ലെന്നു തോന്നുന്നു. എന്തായാലും അദ്ദേഹത്തിനാ പേരു പരിചയമില്ല. ചുറ്റും നിന്നവർ വിട്ടില്ല. മറ്റുള്ളവർ ‘പ്രോംപ്റ്റു’ ചെയ്തു പറയിപ്പിക്കുന്നതും അദ്ദേഹത്തിന് തെറ്റുപറ്റുന്നതും മറ്റുള്ളവർ തിരുത്തിപ്പറയിപ്പിക്കുന്നതുമൊക്കെയായ ഭാഗം ചാനലുകാർ എഡിറ്റു ചെയ്തു മാറ്റിയതായിരുന്നു.<br /><br />ഒറിജിനൽ വാക്കുകൾ ഇങ്ങനെ:-<br /><br />“<span style="color:#000099;"><em><strong>ഐ തിങ്ക് ഇറ്റ് ഈസ് <span style="font-size:130%;color:#ff0000;">ശിവ</span></strong>….. <span style="font-size:85%;color:#000000;">(</span></em><span style="font-size:85%;color:#000000;">ശ്ശെ. മറന്നു..</span><em><span style="font-size:85%;color:#000000;">)</span> <strong>ഇറ്റ് ഈസ് </strong>…</em><span style="font-size:85%;"><span style="color:#000000;">(കിട്ടുന്നില്ല)</span><em> </em></span><em><strong><span style="color:#cc0000;">വാട്ട് </span>സേന</strong>…</em><span style="font-size:85%;color:#000000;">(പറഞ്ഞുതാഡേയ്..)</span><em> <strong>യാ ! ” </strong></em></span><span style="font-size:85%;color:#000000;">(ആരോ ശരിക്കുള്ള പേരു വിളിച്ചുപറഞ്ഞു എന്നൊന്ന് അഭിനയിച്ചുകളയാം. ഇരിക്കട്ടെ ഒരു “യാ”. ചുറ്റും നിശബ്ദതയായിരുന്നെങ്കിലും.) </span><br /><br />അപ്പോളേക്കും ഏതോ ഒരു ചാനൽ പ്രവർത്തകനോ മറ്റോ ചോദിക്കുന്നു.<br /><br />“<em><span style="color:#990000;">ബജ്റംഗ്ദൾ?</span></em>”<br /><br />ഉടൻ ആ പേരും കൂട്ടിച്ചേർത്തു. അതെ – ഇരിക്കട്ടെ - ബജ്റംഗ്ദൾ.<br /><br />“<em><span style="color:#000099;"><strong>ബജ്റംഗ്ദൾ….ആൻഡ്……ദിസീസ്…ദിസീസ്…</strong></span></em>”<span style="font-size:85%;color:#000000;">(ശ്ശെ. എന്നിട്ടും കിട്ടുന്നില്ല..)</span><br /><br />അടുത്ത പേരിനായി വീണ്ടും തപ്പുമ്പോൾ അരികിൽ നിന്ന് ആരോ ശ്രീരാമസേന എന്നു പറഞ്ഞുകൊടുക്കുന്നു.<br /><br />ഉടനെ കുഞ്ഞമ്പു:- “<span style="color:#000099;"><em><span style="color:#ff0000;"><strong>ശിവരാമ</strong></span></em>…</span>”. ഒന്നു സംശയിച്ചിട്ട് - “<em><span style="color:#000099;"><strong>വാട്ട്?</strong></span></em> …”<br /><br />പേരു പറഞ്ഞുകൊടുത്തയാൾ പെട്ടെന്നു തിരുത്തിക്കൊടുക്കുന്നു – (<span style="font-size:85%;">ഹ - ശിവരാമയല്ല പണ്ടാരം - ശ്രീരാമ - ക്യാമറയ്ക്കു മുന്നിലാണ് - അലമ്പാക്കല്ലേ - എന്ന മട്ടിൽ</span>) “<span style="color:#990000;"><em>‘ശ്രീരാമ’സേന</em>…. </span>”<br /><br />‘ങാ – അങ്ങനെയെങ്കിൽ അങ്ങനെ’ എന്ന മട്ടിൽ ഉടനെ തിരുത്തുന്നു - “<em><span style="color:#000099;"><strong>ശ്രീരാമസേന</strong></span></em>”!<br /><br />(തുടർന്ന്, കണ്ടക്ടർക്ക് ഒരു പ്രധാനറോൾ ഉണ്ടെന്നു പറയുന്നതും കേൾക്കാം. ആ കണ്ടക്ടറുടെ പിതാവാണ് പിന്നീട് താനും തന്റെ മകനും കുഞ്ഞമ്പുവിനുവേണ്ടി തെരഞ്ഞെടുപ്പുപ്രവർത്തനം നടത്തിയിരുന്നവരാണെന്ന് കോടതിയിൽ സത്യവാങ്മൂലം നല്‍കിയത്)<br /><br />“ശിവരാമ”ന്മാരുടെ സേനയേപ്പറ്റിയുള്ള വാക്കുകൾ - ആവർത്തിച്ചു കണ്ടു ചിരിക്കാൻ പ്രേരിപ്പിക്കുന്ന തമാശരംഗങ്ങൾ - താഴെ.<br /><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.blogger.com/video.g?token=AD6v5dz9O9YTabu4lesMhKXsT5SnI1wrXAGicAG7yaKYxWk3NDcrO8wu5bZzBIXz0OiTMdwz_kLGjSOIPR8' class='b-hbp-video b-uploaded' frameborder='0'></iframe><br />റീപ്പോർട്ടർമാരുടെ കൂട്ടത്തിൽ രസികന്മാർ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു കുസൃതിപ്പണി കൂടി ഒപ്പിക്കാമായിരുന്നു. താനൊരു ജനപ്രതിനിധിയാണെന്നതും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തിക്കൂടാ എന്നതുമൊക്കെ മറന്നുകൊണ്ട് വായിൽത്തോന്നിയതു വിളിച്ചു പറഞ്ഞും മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നതു കണ്ണുമടച്ച് ഏറ്റുപറഞ്ഞും നിൽക്കുന്ന അദ്ദേഹത്തോട് ഇങ്ങനെ കൂടി വിളിച്ചു ചോദിക്കാമായിരുന്നു:-<br /><br />“ഗോപാലസേന?”<br /><br />പറഞ്ഞുകൊടുക്കുന്നതു പാർട്ടിക്കാരാണെന്നു ധരിച്ച് ഉടനെ അദ്ദേഹം അതും ഏറ്റുപറഞ്ഞേനെ.<br /><br />“യാ. ഐ തിങ്ക് – ദാറ്റ് സേന - ഗോപാലസേന…”<br /><br />അങ്ങനെയെങ്കിൽ അതും വലിയ തമാശ സൃഷ്ടിച്ചേനെ. പക്ഷേ അതു കൂടുതലും പഴമക്കാരെയായിരിക്കും പൊട്ടിച്ചിരിപ്പിക്കുക. കാരണം, കേരളത്തിൽ പണ്ട് കമ്മ്യൂണിസ്റ്റുകാർ അവതരിപ്പിച്ചു നോക്കി പൊളിഞ്ഞുപോയ “ഗോപാലസേന“ എന്ന പരീക്ഷണത്തേക്കുറിച്ച് പുതിയ തലമുറ കേട്ടിട്ടുണ്ടാവണമെന്നില്ലല്ലോ.<br /><br />*-*-*-*-*-*-*-*-*-*-*-*-*-*<br /><strong><span style="color:#990000;">വാൽക്കഷണം</span></strong>:-<br /><br />പെൺകുട്ടിയെ ‘തട്ടിക്കൊണ്ടുപോ’യെന്നും ‘മർദ്ദി’ച്ചെന്നുമെല്ലാമുള്ള പച്ചക്കള്ളം പ്രചരിപ്പിച്ച് അട്ടഹസിച്ചവർ – കൂടെക്കണ്ട ചെറുപ്പക്കാരന്റെ പേരിനോ അയാളുടെ മതം ഏതാണെന്നതിനോ ഒന്നും യാതൊരു പ്രാധാന്യവുമില്ലാതിരിക്കെ, തികച്ചും അനാവശ്യമായി അതെല്ലാം പൊക്കിപ്പിടിച്ചു ബഹളമുണ്ടാക്കുകയും വർഗ്ഗീയനിറം നൽകുകയും ചെയ്തവർ – മതത്തിന്റെ പേരിലാണു തല്ലുകിട്ടിയത് എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചവർ - മതസൂചനകളുള്ള പേരുള്ള ഒരു സംഘടനയെ ബോധപൂർവ്വം ഇതിലേക്കു വലിച്ചിഴച്ചു ബഹളമുണ്ടാക്കിയവർ – അങ്ങനെയെല്ലാം മതസ്പർദ്ധ വളരാൻ ഇടയാക്കിയവർ – രാഷ്ട്രീയം കളിക്കുന്നതിനിടയിൽ രാജ്യത്തെ മറക്കുന്നവർ - മതേതരത്വസംരക്ഷണത്തിനും മതസൌഹാർദ്ദം വളർത്തുന്നതിനും കഴിഞ്ഞ കുറേ വർഷങ്ങളായി അവരെല്ലാം നൽകിക്കൊണ്ടിരിക്കുന്ന ഇത്തരം അമൂല്യസംഭാവനകളുടെ പേരിൽ വീണ്ടുമൊരിക്കൽക്കൂടി നന്ദി പറയാം. <strong>അവരെ ദൈവം രക്ഷിക്കട്ടെ! യഥാർത്ഥമതേതരത്വ/ജനാധിപത്യവിശ്വാസികൾ ദൈവത്തോട് പിണങ്ങിയേക്കുമെങ്കിൽക്കൂടി</strong>.<br /><br /><br />*-*-*-*-*-*-*-*-*-*-*-*-*-*<br /><span style="color:#990000;">അനുബന്ധപോസ്റ്റ്</span>:-<br /><br /><a href="http://media-sin-indicate.blogspot.com/2009/02/blog-post.html" target="_blank">മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)</a>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com14tag:blogger.com,1999:blog-37821259.post-23415504512359041752009-02-05T07:09:00.013+03:002009-02-05T09:19:38.669+03:00'രാമ(വാനര?)സേന'യ്ക്കു നേരെ ചെരുപ്പെറിയുമ്പോൾകേരളത്തിലേയ്ക്കു വച്ച് പഞ്ചപാവങ്ങളും പരമസാത്വികരുമായ ഒരു കൂട്ടം ആളുകളുടെ നേതാവിനു നേരെ ചെരുപ്പെറിയാനുള്ള അമിതാവേശം കാണിച്ചതിന്റെ പേരിൽ ഇഞ്ചപ്പരുവമായി മുതുവത്തെ പരിക്കുകളുമായി കഴിയുന്ന “<a href="http://peoplesforum1.blogspot.com/2009/02/blog-post_1689.html" target="_blank"><u>മുതുവത്തെ ഷാജി</u></a>”യാണ് ഈ പോസ്റ്റിന് ഇടയാക്കിയത്.<br /><br />എന്താണു കാര്യമെന്നു പറയുന്നതിനു മുമ്പു തന്നെ, പഴയ ഒരു പോസ്റ്റിൽ നിന്നെടുത്ത രണ്ടു ചിത്രങ്ങൾ കാണിക്കാതെ വയ്യെന്നു തോന്നി. ഷാജിയെ തല്ലിപ്പരുവമാക്കിയതു സ്വാഭാവികമായും ഒരുദ്യോഗികപക്ഷക്കാരായിരിക്കണം. പക്ഷേ അവശപക്ഷക്കാരും അക്കാര്യത്തിൽ മോശമൊന്നുമല്ലെന്നും, പക്ഷഭേദമില്ലാതെ മാർക്സിസ്റ്റുകൾക്കു പൊതുവായി ചിലതുണ്ടെന്നും തിരിച്ചറിയാൻ ആ ചിത്രങ്ങൾ ഉപകരിച്ചേക്കും.<br /><br />പണ്ടു ചിലർ പി.ജെ.ജോസഫിനെ കരിങ്കൊടി കാണിച്ചപ്പോൾ അടുത്തെവിടെയോ വി.എസ്. അച്യുതാനന്ദനും നിൽപ്പുണ്ടായിരുന്നു എന്ന കാരണത്താൽ, പ്രതിഷേധക്കാർക്കു കിട്ടിയ പ്രതിഫലം ചുവടെ.<br /><br /><br /><br /><p><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-3NigCgShEEJZhOEO-QTgS76k7cn72a90TXfU0HyZxQPunhaUH_fDzKXic51RuOTXElrW3gMtrNmbhaYc9crC6xP5ACFfyMcklDGK0R7N50xW9TYTaZRVoV6CxZOQPMI9Xm-Y/s1600-h/CPM_Terror_1.JPG" target="_blank"><img id="BLOGGER_PHOTO_ID_5132909738604444146" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-3NigCgShEEJZhOEO-QTgS76k7cn72a90TXfU0HyZxQPunhaUH_fDzKXic51RuOTXElrW3gMtrNmbhaYc9crC6xP5ACFfyMcklDGK0R7N50xW9TYTaZRVoV6CxZOQPMI9Xm-Y/s400/CPM_Terror_1.JPG" border="0" /></a><br />അതിനടുത്തുനിന്നുകൊണ്ട് മറ്റൊരാള്‍ വാങ്ങിച്ചു കൂട്ടുന്നത് ദാ ഇങ്ങനെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8YFxhkTuZjUYwu48OHPlMxU4CGcWhdEqpjAmzVmoCfQeecMzQ36zjYnag-R_2SzquXytmqUgiLjrXnb5Syb3YxMbMIf1NNnDtQZlVl9i3A8O_moMyl2NPJEVdQ90ZYGRLu8JG/s1600-h/CPM_Terror_2.JPG" target="_blank"><img id="BLOGGER_PHOTO_ID_5132909571100719586" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8YFxhkTuZjUYwu48OHPlMxU4CGcWhdEqpjAmzVmoCfQeecMzQ36zjYnag-R_2SzquXytmqUgiLjrXnb5Syb3YxMbMIf1NNnDtQZlVl9i3A8O_moMyl2NPJEVdQ90ZYGRLu8JG/s400/CPM_Terror_2.JPG" border="0" /></a><br />വൌ!!! അടിയെന്നു പറഞ്ഞാൽ - കുടുംബത്തു പിറന്ന അടി!<br /><br />ഇനി കാര്യത്തിലേക്കു കടക്കാം.<br /><br />*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*<br /><br />ഒരു സി.പി.എമ്മുകാരൻ ചിലപ്പോൾ രാവിലെ എണീറ്റു പല്ലുതേക്കാൻ നോക്കുമ്പോളായിരിക്കും പേസ്റ്റു തീർന്നിരുന്നുവല്ലോ എന്ന കാര്യം ഓർക്കുന്നത്. അപ്പോളുള്ള പ്രതികരണം കണ്ടാലറിയാം അയാളുടെ പ്രത്യയശാസ്ത്രാഭിമുഖ്യം എത്രത്തോളമുണ്ടെന്ന്. പേസ്റ്റു തീർന്നതിനു പിന്നിൽ "സംഘപരിവാർ അജണ്ട"യുണ്ടെന്നോ കുറഞ്ഞപക്ഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പരിപാടിയാണെന്നോ എങ്കിലും പറയുന്നില്ലെങ്കിൽ അയാൾക്കു പാർട്ടിയിൽ വലിയ ഭാവിയൊന്നുമുണ്ടാവാനിടയില്ല. തലേ ദിവസം പേസ്റ്റു തീർന്ന വിവരം ഓർത്തുവച്ച് പുതിയതു വാങ്ങിക്കാതിരുന്നതു തെറ്റായിപ്പോയി എന്നൊരു സ്വയംവിമർശനമെങ്ങാൻ നടത്തിപ്പോയാൽ ഉറപ്പ് - അബ്ദുള്ളക്കുട്ടിയുടെ വഴി തന്നെ അയാളുടെയും.<br /><br />സി.പി.എമ്മുകാരന് പാർട്ടിവേദികളിൽ വിമർശനസ്വാതന്ത്ര്യമുണ്ടാവാം. മറ്റുള്ളവർക്ക് അതറിയില്ല. എന്തായാലും, പൊതുവേദികളിൽ അയാൾ എങ്ങനെ സംസാരിക്കണമെന്നു നിശ്ചയിക്കുന്നതു പാർട്ടിയാണെന്നു തന്നെ വേണം കരുതാൻ. പാർട്ടിപ്രവർത്തകരുടേയും അനുഭാവികളുടേയും "തെരഞ്ഞെടുത്ത പ്രതികരണ"ങ്ങളിലെ പ്രകടമായ കാപട്യം അതുതന്നെയാണു സൂചിപ്പിക്കുന്നത്.<br /><br />അങ്ങനെ പറയാൻ കാരണമുണ്ട്.<br /><br />മംഗലാപുരം ഭാഗത്ത് രാമസേന എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെറിയ ആൾക്കൂട്ടമുണ്ടെന്നു തന്നെ അറിഞ്ഞത് ഈയിടെയാണ്. എന്തായാലും അതൊരു സംഘപരിവാർ സംഘടനയല്ല. അവരുടെയെന്നല്ല ആരുടെയായാലും ശരി - പബ്ബിലെ തല്ലുകൂടൽ പോലെയുള്ള ചെയ്തികളെ സംഘപരിവാർ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുമെന്നു കരുതുന്നതും തെറ്റാണ്. ആ ഒറ്റപ്പെട്ട സംഭവത്തിൽ കർണ്ണാടകയിലെ ബി.ജെ.പി. ഗവണ്മെന്റ് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. അതേപ്പറ്റിയൊന്നുമിവിടെ വിശദീകരിക്കാനുദ്ദേശിക്കുന്നില്ല. എവിടെ എന്തു സംഭവം നടന്നാലും ശരി - അതിനെ സംഘപരിവാർ എന്ന ലേബലിലേക്ക് ഒതുക്കുകയും ആ വാക്കിനെ കഴിവിന്റെ പരമാവധി ഭർത്സിച്ച് – അതിന്റെ കണക്കുപറഞ്ഞു വോട്ടുവാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന കൂസിസ്റ്റുകളുടെ – പ്രത്യേകിച്ചു കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളൊന്ന് അവലോകനം ചെയ്യാമെന്നു തോന്നി. അവർ എന്തിനൊക്കെ പ്രതികരിക്കും - എങ്ങനെയൊക്കെ പ്രതികരിക്കും - എന്നൊന്നു ചിന്തിച്ചു നോക്കിയതാണ്.<br /><br />*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*<br /><br />സത്യത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ - പ്രത്യേകിച്ചു മാർക്സിസ്റ്റുകൾ - ഉള്ളാലെ രാമസേനക്കാർക്കു നന്ദിപറയേണ്ടവരാണ്. പുറമേയ്ക്ക് ആക്രോശങ്ങൾ തുടരാമെങ്കിലും.<br /><br />കേരളം കണ്ടതിലേക്കു വച്ച് ഏറ്റവും വലിയ അഴിമതി നടത്തിയ ഒരാളെ പാർട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവായും പി.ബി.മെംബറായും ചുമക്കേണ്ടി വരിക – അതും പോരാഞ്ഞ് അദ്ദേഹം നിരപരാധിയാണെന്ന കള്ളം പ്രചരിപ്പിക്കാനുള്ള പരിപാടികളിൽ മനസ്സാക്ഷിക്കുത്തില്ലാതെ പങ്കെടുക്കേണ്ടിവരുക – അങ്ങനെ, ഔദ്യോഗികപക്ഷമെന്നോ അവശപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലാതെ മാർക്സിസ്റ്റുകമ്മ്യൂണിസ്റ്റുകാരുടെ കട്ടയും പടവും മടങ്ങിയൊടിഞ്ഞിരുന്ന സമയമായിരുന്നു ഇത്. എങ്ങനെ തലപൊക്കി നോക്കുമെന്നും, സ്ഥിരമുള്ള പ്രതികരണജോലിയുടെ ഭാഗമായി ഇനിയിപ്പോൾ ആരെ കുറ്റപ്പെടുത്തിക്കൊണ്ട് എന്തെഴുതണം – എന്തു പറയണമെന്നുമൊക്കെ അറിയാതെ വിഷമിക്കുമ്പോളാണ് ഒരു ഈർക്കിൽ സംഘടന ഒരു ആശ്വാസമായി അവതരിച്ചത്.<br /><br />ആ സംഘടന പറയുന്ന കാര്യങ്ങളിലാണെങ്കിൽ 'ഭാരതീയസംസ്കാരം' എന്ന വാക്കൊക്കെ കടന്നു വരുന്നു. അവരുടെ പേരിലാണെങ്കിൽ ഒരു 'രാമൻ' ടച്ചും. കമ്മ്യൂണിസ്റ്റുകാർക്കു കലിയിളകുന്ന രണ്ടുവാക്കുകളും ഒന്നിച്ചുവന്നാൽപ്പിന്നെ ആലോചിക്കേണ്ട ആവശ്യം തന്നെയില്ല. ആക്രോശം തുടങ്ങുകയായി!<br /><br /><span style="color:#cc0000;">തങ്ങൾക്ക് ഇഷ്ടമുള്ളവരുടെ കൂടെ </span><span style="color:#cc0000;">നടക്കാനും വേണ്ടിവന്നാൽ മദ്യപിക്കാനുമൊക്കെ പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം വേണം എന്നതാണു മുഖ്യ ഡിമാൻഡ്. പ്രതിഷേധം</span><span style="color:#cc0000;"> – പ്രകടനങ്ങൾ - ആകെ ബഹളം! </span><br /><br />ഒരു ബ്ലോഗർ സുഹൃത്ത് അവിടം കൊണ്ടും നിർത്താതെ ചിത്രകാരനെതിരെ അന്വേഷണം വന്ന സംഭവത്തേപ്പോലും അതുമായി ബന്ധിപ്പിച്ചുകളഞ്ഞു! ഇതെല്ലാം ഏതോ ഒരു തരം വിശേഷപ്പെട്ട 'അജണ്ട'യുടെ ഭാഗമാണെന്നും, സംഘപരിവാർ ബ്ലോഗുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുമൊക്കെപ്പോലും എഴുതിപ്പിടിപ്പിച്ചുകളഞ്ഞു അദ്ദേഹം!<br /><br />ഇത്തരം ആക്രോശങ്ങൾക്കു പിന്നിലെല്ലാം പ്രവർത്തിക്കുന്നത് സംഘപരിവാർ സംഘടനകളോട് – പ്രത്യേകിച്ച് ബി.ജെ.പി.യോടുള്ള അന്ധവും അനാവശ്യവുമായ വിദ്വേഷം ഒന്നു മാത്രമാണെന്നു പകൽ പോലെ വ്യക്തമാണ്. രാഷ്ട്രീയമര്യാദകളെല്ലാം മറന്നുകൊണ്ട് പാർട്ടി ഒന്നാം നമ്പർ "ശതൃ" എന്നു തന്നെ പരസ്യമായി വിശേഷിപ്പിച്ചുവച്ചിരിക്കുന്ന <span style="color:#000099;">ബി.ജെ.പി.യെ ആക്ഷേപിക്കാൻ ഇതുപയോഗിക്കാം എന്നൊരു തോന്നലില്ലായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ കൊടിപിടിക്കുന്നതോ കവലപ്രസംഗം നടത്തുന്നതോ പോയിട്ട് കമാന്നൊരക്ഷരം പറയാൻ ആളുണ്ടാകുമായിരുന്നില്ല. ആത്മാർത്ഥതയുടെ ചെറിയൊരു അംശം പോലുമില്ല ഈ ബഹളങ്ങൾക്ക്.</span><br /><br />ഇതുപറയുമ്പോൾ, മേഘയുടെ കാര്യം തന്നെയാണ് ആദ്യം ഓർമ്മ വന്നത്.<br /><br />അതെ. എസ്.എഫ്.ഐ.യുടെ “<span style="color:#ff0000;">മാനവസേന</span>” കണ്ണുകുത്തിപ്പൊട്ടിച്ച മേഘ തന്നെ.<br />വിപ്ലവകാരികളുടെ ഭർത്സനഭാഷയിൽപ്പറഞ്ഞാൽ - "വാനരസ്ത്രീ".<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEGLcYhkPf-d3aoWJiVMwy6OyMj27ax-wLD9QcQuUqtvjm3RbLNuqemlpkskUwF4gI8MhmYlCW0AE415n3HAnPRUwkICtrJTLBJkNNEHxswP66GTlnsiOI7NhobDiHVbpEXcgo/s1600-h/Student_Megha_lost_her_eye_in_Sanskrit_university.jpg" target="_blank"><img id="BLOGGER_PHOTO_ID_5174125443960273506" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEGLcYhkPf-d3aoWJiVMwy6OyMj27ax-wLD9QcQuUqtvjm3RbLNuqemlpkskUwF4gI8MhmYlCW0AE415n3HAnPRUwkICtrJTLBJkNNEHxswP66GTlnsiOI7NhobDiHVbpEXcgo/s400/Student_Megha_lost_her_eye_in_Sanskrit_university.jpg" border="0" /></a> മദ്യപിച്ചു സ്വയം കണ്ണു നഷ്ടപ്പെടുത്തിയ പലരുണ്ട്. എന്നാൽ, മേഘയുടെ കണ്ണ് മറ്റുള്ളവർ ചേർന്നു മനപ്പൂർവ്വം കുത്തിപ്പൊട്ടിച്ചതാണ്. എ.ബി.വി.പി.യെ അനുകൂലിച്ചൊന്നു സംസാരിച്ചു പോയി എന്നതായിരുന്നു അവൾ ചെയ്ത കുറ്റം.<br /><br />എവിടെയോ കിടന്ന ചിലർ ചേർന്ന് പബ്ബിൽച്ചെന്നു ബഹളമുണ്ടാക്കിയതിന്റെ പേരിൽ സംഘപരിവാറിനു നേരെ കയർക്കുന്നവർ - <strong><span style="color:#990000;">സ്ത്രീകളെ തൊട്ടാൽ തട്ടിക്കളയുമെന്നു വീരവാദം മുഴക്കുന്നവർ - സ്വയം സൃഷ്ടിക്കുന്ന നിഴലുകളോടു യുദ്ധം ചെയ്ത് കോലം കത്തിക്കുന്നവർ - അവരിൽ ആരെങ്കിലും – ഒരൊറ്റയാളെങ്കിൽ ഒരുക്കമുണ്ടോ ഇനിയെങ്കിലും ഈ ക്രൂരതയ്ക്കെതിരെ ശബ്ദിക്കാൻ</span></strong> എന്നതാണു ചോദ്യം.<br /><br /><strong><span style="color:#000099;">പെൺകുട്ടികൾക്കു മദ്യപിക്കാനായുള്ള അവകാശത്തിനായി പോർവിളിക്കുന്ന കുട്ടിസഖാക്കന്മാരിൽ ഒരൊറ്റയൊരുത്തനെങ്കിലും തന്റേടമുണ്ടോ ഇനിയെങ്കിലും മേഘയെ ഒന്ന് ആശ്വസിപ്പിക്കാൻ</span></strong> എന്നതാണു ചോദ്യം.<br /><br />ഉണ്ടാവുമെന്നു കരുതുക വയ്യ.<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyrBJUaHeD8-BCzR-Iuq-3qWLjkmmhH1L414-IK2YzvIikpIiXz3L8UQpOLQsjFK7oeYeK9TSlapm68j5Xdpp-bzNMdgT2chdqe18kv-OPktc2AEcsw4g1m5FdpkABamTITWGq/s1600-h/mouth_shut.jpeg" target="_blank"><img id="BLOGGER_PHOTO_ID_5299170790457790402" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 200px; CURSOR: hand; HEIGHT: 174px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyrBJUaHeD8-BCzR-Iuq-3qWLjkmmhH1L414-IK2YzvIikpIiXz3L8UQpOLQsjFK7oeYeK9TSlapm68j5Xdpp-bzNMdgT2chdqe18kv-OPktc2AEcsw4g1m5FdpkABamTITWGq/s400/mouth_shut.jpeg" border="0" /></a><br /><br />ജനാധിപത്യമഹിളാഅസോസിയേഷനു താല്പര്യമില്ലെങ്കിൽപ്പിന്നെ മറ്റുള്ളവർക്കെങ്ങനെ താല്പര്യമുണ്ടാവാനാണ്?<br /><br />ഒരു കണ്ണിൽ നിന്നു ചോരയും മറുകണ്ണിൽ നിന്നു കണ്ണീരുമൊലിപ്പിച്ചു നിന്ന മേഘയെ പരസ്യമായി ആശ്വസിപ്പിക്കാൻ ഒരു സഖാവിനും കഴിയില്ല. കാരണം അവർ "മാനവികത"യുടെ വക്താക്കളാണ്.<br /><br />ഇനി, <a href="http://ibnlive.in.com/videos/46513/andhra-mlas-lead-mob-attack-on-taslima.html" target="_blank"><u>പരസ്യമായിത്തന്നെ ആക്രമിക്കപ്പെട്ട തസ്ലീമ നസ്രീ</u></a>ന്റെ കാര്യമോ? അവരും ഒരു സ്ത്രിയല്ലെന്നുണ്ടോ? സി.പി.എമ്മുകാരല്ല – മറ്റൊരു കക്ഷിയിൽപ്പെട്ട എം.എൽ.എ. മാർ തന്നെയാണവരെ ആക്രമിച്ചത്. പ്രതികരിക്കാമായിരുന്നല്ലോ.<br /><br />പക്ഷേ സി.പി.എമ്മുകാർ അതിനെതിരെ ബ്ലോഗും എഴുതിയില്ല പ്രകടനവും നടത്തിയില്ല. നേരേ മറിച്ച്, മറ്റു ചിലർ നടത്തിയ ഒരു പ്രകടനം കണ്ടു ഭയന്ന് തസ്ലീമയെ നാടുകടത്താനാണവർ താല്പര്യം കാണിച്ചത്. "ലജ്ജ" പ്രശ്നമാണത്രേ! ആ പുസ്തകത്തിൽ മതദ്വേഷമൊന്നുമില്ലെന്നും, ബംഗ്ലാദേശിലെ ന്യൂനപക്ഷഹിന്ദുക്കൾക്കേറ്റ പീഢനങ്ങളേക്കുറിച്ചു വിവരിച്ചതാണ് പലരേയും ചൊടിപ്പിച്ചതെന്നുമാണു കേൾവി.<br /><br /><span style="color:#660000;">ലജ്ജയുള്ള തസ്ലീമ – ലജ്ജയില്ലാത്ത മാർക്സിസ്റ്റുകൾ!</span><br /><br />ബംഗാളിലെ <a href="http://www.hindustantimes.com/StoryPage/StoryPage.aspx?id=e0501096-f57f-418d-b215-709a78435e68&MatchID1=4585&TeamID1=1&TeamID2=8&MatchType1=1&SeriesID1=1151&MatchID2=4587&TeamID3=3&TeamID4=5&MatchType2=1&SeriesID2=1152&PrimaryID=4585&Headline=Medha+Patkar+assaulted+in+Nandigram" target="_blank"><u>സി.പി.എമ്മുകാർ മേധാപട്ക്കറെ പരസ്യമായി തല്ലി</u></a>യതാണു മറ്റൊന്ന്. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxvv-mNSmZHLd6lY8YQ3D5XIDs6yzpSAG8lll6I53py6Mrf_zs-f4uf8zg7O4ZKQOXWgO4aTH206vAE-keIjhL19o4vStUNmLKsudGpU7U-NhVD3RW1gwkTEcWLH9rmGNAUIjm/s1600-h/CPM_attacks_infants.jpg" target="_blank"><u>മുലകുടിമാറാത്ത കൊച്ചുപെൺകുഞ്ഞിനെ വരെ ആക്രമിക്കാ</u></a>മെങ്കിൽപ്പിന്നെ വളർന്നു വലുതായവരുടെ കാര്യം പറയേണ്ടതുണ്ടോ എന്നും ചോദിക്കാം. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT8my3ugyURerhKc76g5pvHG2ZXwmgVeT2FLYwkEyEcA78FYyEnkvvu1DtPo-Gw0RfYaZhaDAs9fY-aBcAqb6cZ3dFgNkiNZQqSbBIg_puTUwX5VO3p3CxjOFo9z0FMXIWTHCo/s1600-h/Gopika_attacked_by_CPM_men.jpg" target="_blank"><u>ഒന്നരവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗോപികയെ വെട്ടിയതു</u></a> പഴയസംഭവമാക്കി മറന്നുകൊണ്ടുതന്നെ പറയാം. പാർട്ടിയിൽത്തന്നെ പെട്ട ഒരു വനിതാനേതാവിനുപോലും പുരുഷനേതാവിൽ നിന്ന് ഉപദ്രവം നേരിടുന്ന ലജ്ജിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നില്ലേ ഒരുകാലത്ത് മാദ്ധ്യമങ്ങളുടെ ഇഷ്ടവിഷയം എന്നതു മറ്റൊരു ചോദ്യം.<br /><br />ഇങ്ങനെ, സി.പി.എമ്മുകാർ സ്ത്രീകളെ ഉപദ്രവിച്ചിട്ടുള്ളതിന്റെ ഉദാഹരണങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ നേരം വെളുത്താലും തീരില്ല. അതല്ല ഇവിടുത്തെ വിഷയവും.<br /><br /><strong>ആക്രമണങ്ങളല്ല - അവയോടുള്ള പ്രതികരണങ്ങളാണ് ഇവിടുത്തെ വിഷയം</strong>.<br /><br />മേധാപട്ക്കറുടെ സാരിക്കുത്തിനു പിടിച്ചു വലിച്ചതിന് "അവർക്കങ്ങനെ വേണം" എന്ന മട്ടൊരു ധാർഷ്ട്യത്തിലുള്ള മറുപടിയാണ് കേട്ടത്. കമ്മ്യൂണിസ്റ്റുകാരോടു കളിച്ചാൽ അങ്ങനെയിരിക്കും എന്നും കേട്ടു!!!<br /><br />നന്ദിഗ്രാമിനേക്കുറിച്ചു മൊത്തത്തിലാണെങ്കിലും, അതിൽ അഭിമാനിക്കുന്നുവെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത് !!!<br /><br />ഒരു പ്രസംഗത്തിനിടയിലാണ് അതു പറഞ്ഞതെന്നതു കൊണ്ട് ആരും മറുത്തൊന്നും പറഞ്ഞില്ല. പ്രത്രസമ്മേളനമായിരുന്നെങ്കിൽ മറുചോദ്യങ്ങൾ വന്നേനെ. സി.പി.എമ്മുകാരുടെ ധാർഷ്യത്തിനു വഴങ്ങാതിരുന്നതിന്റെ പേരിൽ സ്ത്രീകളെ ബലാൽത്സംഗം ചെയ്തതാണോ അതോ ഒരു പെൺകുട്ടിയെ ചുട്ടുകരിച്ചതാണോ - ഏതാണു കൂടുതൽ അഭിമാനകരമായി അനുഭവപ്പെടുന്നതു ദാസാ – ഛെ – വിജയാ – എന്ന് ആരെങ്കിലുമൊരാൾ ചോദിച്ചേനെ.<br /><br />പ്രസംഗമായതുകൊണ്ട് ആരും പ്രതികരിച്ചില്ല. ആ പത്രവാർത്തയോടും ആരും പ്രതികരിച്ചുകണ്ടില്ല.<br /><br />ഇവിടെയൊക്കെയാണ് "പ്രതികരണത്തൊഴിലാളിവർഗ്ഗബോധം" എന്ന വാക്കു കടന്നു വരുന്നത്. <span style="color:#cc0000;">മംഗലാ(പുര)മെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ! മൌദുവോ മാർക്സോ ആണെങ്കിൽ അക്ഷണം തൂറണം പേടിച്ചു നമ്മളെല്ലാം!</span><br /><br />*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*<br />വാൽക്കഷണം:-<br /><br />പ്രതികരണങ്ങളിലെ ഈ കാപട്യവും അന്ധമായ സംഘപരിവാർഭർത്സനവുമൊക്കെ കണ്ടുകണ്ടു മടുത്തുകഴിയുമ്പോളാണ് ആരും ഇങ്ങനെ പറഞ്ഞുപോകുന്നത്.<br /><br />"<b>കാണിച്ചതു കറതീർന്ന കന്നംതിരിവാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടുതന്നെ - കൊടുക്കണം 'രാമസേന'യ്ക്കും ഒരു കൈ! കയ്യും കണക്കുമില്ലാത്തത്ര കാപട്യമാണ് ഇക്കാലത്തെ കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്രയെന്നത് ഒരിക്കൽക്കൂടി വെളിവാകാൻ അവസരം സൃഷ്ടിച്ചതിന്</b>".<br /><br /></p>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com22tag:blogger.com,1999:blog-37821259.post-46080603461404848262009-01-31T06:35:00.009+03:002009-01-31T07:48:40.417+03:00സൂക്ഷിക്കുക – നിങ്ങളുടെ ബ്ലോഗും ‘ആക്രമിക്ക’പ്പെട്ടേക്കാം!ഞാനൊരു ബ്ലോഗറാണ്.<br />മലയാളിയാണ്.<br />മനുഷ്യനാണ്.<br />അങ്ങനെ പലതുമാണ്.<br />അക്കൂട്ടത്തിൽ സംഘപരിവാർ അനുഭാവിയുമാണ്.<br /><br />അപ്പോൾ, "<a href="http://chaanakyan.blogspot.com/2009/01/blog-post_27.html" target="_blank">സംഘപരിവാർ ബ്ലോഗ് ആക്രമിക്കുമ്പോൾ</a>" എന്നൊരു പോസ്റ്റു വരുമ്പോൾ സ്വാഭാവികമായും ശ്രദ്ധിക്കും.<br /><br />'സംഘപരിവാർ' എന്ന വാക്ക് പലതവണ കടന്നുവന്നേക്കാവുന്ന ഒരു ഇടം എന്ന നിലയിൽ എന്റെ ബ്ലോഗായിരിക്കുമോ ആദ്യം ആക്രമിക്കപ്പെടുക എന്നായിരുന്നു കൂടുതൽ ഭീതി. വരാൻ പോകുന്ന ആക്രമണത്തിന്റെ സ്വഭാവത്തേക്കുറിച്ചൊന്നും തലക്കെട്ടിൽ സൂചനയുണ്ടായിരുന്നില്ല. പാർലമെന്റ് ആക്രമണം മുതൽ മുംബൈ ഭീകരാക്രമണം വരെ സംഘടിപ്പിച്ചവരും കേരളത്തിൽ 'സംഘപരിവാർ' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് എന്നതുകൊണ്ട് സത്യത്തിൽ ആരായിരിക്കും ആക്രമിക്കുക എന്നും വ്യക്തമായില്ല. എന്തുസുരക്ഷാമാർഗ്ഗമായിരിക്കും കൈക്കൊള്ളേണ്ടത് എന്നു പോലും തിട്ടമില്ലാതെ ആശങ്കപ്പെട്ടുപോയി.<br /><br />പോസ്റ്റുവായിച്ചപ്പോളാണ് ആശ്വാസമായത്. ഈ <a href="http://www.blogger.com/profile/14716780818207433982" target="_blank">ചാണക്യന്റെ</a>യൊരു തമാശ. അടി!<br /><br />മംഗലാപുരത്ത് റിയാലിറ്റിഷോ നടത്തിയത് രാമസേന എന്ന സംഘടനയുടെ ആളുകളല്ല – മറിച്ച് സംഘപരിവാറുകാരാണ് എന്നാണദ്ദേഹം കണ്ടെത്തിയിരിക്കുന്നത്! കൂട്ടത്തിൽ മറ്റു പലർക്കും സംഘപരിവാർലേബൽ ചാർത്തിയിട്ടുണ്ട്. ഭാഗ്യത്തിന് 'മൊസാ'ദിന്റെ സാന്നിദ്ധ്യം ഇത്തവണ കണ്ടില്ല.<br /><br />ഇതൊക്കെപ്പോരാഞ്ഞ് അതിലും രസകരമായ ഒരു കണ്ടെത്തൽ കൂടി അദ്ദേഹം നടത്തിക്കളഞ്ഞു. ചിത്രകാരനെ നിയന്ത്രിക്കാൻ നിയമപരമായി സാദ്ധ്യതകളുണ്ടോ എന്ന് ആരാഞ്ഞ പൊന്നമ്പലം എന്ന ബ്ലോഗറും സംഘപരിവാറിന്റെ “ഹിഡൺ അജണ്ട” നടപ്പാക്കുകയാണത്രേ!<br /><br />"<i>ചാണക്യനോട് ചോദിക്കാം, എന്തും ഏതും ഏത് സമയത്തും</i>" എന്നുകൂടി അദ്ദേഹത്തിന്റെ ബ്ലോഗിൽ കൊടുത്തിരിക്കുന്നു. ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയതാൽ കൊള്ളാമെന്നു തോന്നി.<br /><br />*-*-*-*-*-*-*-*-*-*-*-*<br /><br />ചാണക്യാ,<br /><br />സാമ്പത്തികമാന്ദ്യവും മറ്റും സൃഷ്ടിക്കുന്ന വിഷമിപ്പിക്കുന്ന വാർത്തകൾക്കിടെ വീണുകിടന്നു ചിരിക്കാൻ അവസരം തന്നതിന് ആദ്യം തന്നെ നന്ദി പറയട്ടെ.<br /><br />താങ്കളതു ഗൌരവബുദ്ധ്യാ എഴുതിയതാണെന്നതു കൂടുതൽ ചിരിക്കു വക നൽകി. സംഘപരിവാർ ബ്ലോഗിനെ ആക്രമിക്കുകയാണത്രേ!!! വിഡ്ഢിത്തമാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ടെന്നതു സമ്മതിക്കാതെ വയ്യ. <b>സംഘപരിവാർഭർത്സനത്തിനുള്ള സാദ്ധ്യതകൾക്കായി സദാജാഗരൂകരായിരിക്കുന്ന ആർക്കും പറ്റാവുന്ന അബദ്ധം</b> മാത്രമേ താങ്കൾക്കും പറ്റിയിട്ടുള്ളൂ. അതുകൊണ്ട് അത് അത്രയ്ക്കൊന്നും ആക്ഷേപകരവുമല്ല. മറ്റു ചില രചനകളിൽ നിന്ന് താങ്കളുടെ മനസ്സിൽ സംഘവിരുദ്ധത എത്രത്തോളമുണ്ടെന്നു വ്യക്തവുമാണല്ലോ.<br /><br />ആദ്യം തന്നെ പറയട്ടെ - <span style="color:#990000;">ശ്രീരാമസേന എന്നു പേരിൽ അറിയപ്പെടുന്ന ഒരുകൂട്ടം ആളുകൾക്ക് ഏതുവകുപ്പിലാണ് സംഘപരിവാർ പട്ടം കിട്ടിയത് എന്ന ചോദ്യം സംഘപരിവാർ അനുഭാവികൾ പരസ്പരം ചോദിക്കാറില്ല. ഇന്ത്യയുടെ തലസ്ഥാനം എന്തുകൊണ്ട് ഇസ്താംബൂളായി എന്നാരും ചർച്ച ചെയ്യാറില്ലല്ലോ</span>. മറിച്ച്, ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അതിലെ തമാശ ആസ്വദിക്കുക മാത്രമാണ് എല്ലാവരും ചെയ്യുക.<br /><br />ഇപ്പോളത്തെ സംഭവത്തിലാകട്ടെ, കോൺഗ്രസുകാർക്കു പറ്റിയ അബദ്ധത്തേക്കുറിച്ചു കൂടി പറയാനുണ്ടു താനും. 'മുത്തലിക്കു'മായി അടുത്ത സുഹൃദ്ബന്ധമുള്ള സകല കോൺഗ്രസുകാരും കുടുങ്ങിയേക്കുമെന്നു സൂചനയുണ്ട്. നിമിഷങ്ങൾക്കകം ചാനലുകൾ എങ്ങനെ പറന്നെത്തി എന്നും, ഒരു "റിയാലിറ്റി ഷോ" നടത്തുകയായിരുന്നില്ലേ ഉദ്ദേശം എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനായി വീരപ്പമൊയ്ലി സമ്മേളനം വിളിച്ചുവോ എന്നൊക്കെയാണത്രേ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കൾ തമാശയായി ചോദിക്കുന്നത്.<br /><br />ഓരോ സംഭവങ്ങളേയും അങ്ങേയറ്റം പർവ്വതീകരിച്ചും അതിഭയങ്കരമായ ഗൂഢാലോചന ആരോപിച്ചും - ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തൊക്കെയോ വലിയ പ്രശ്നങ്ങളാണ് – സ്ത്രീകളേയും മതവിഭാഗങ്ങളേയുമൊക്കെ പ്രത്യേകം ലക്ഷ്യം വച്ച് ആക്രമിക്കുന്നു - എന്നൊക്കെയുള്ള ഇമേജുണ്ടാക്കാനായി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ആരൊക്കെ എപ്പോളൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോളൊക്കെ അത് അവർക്കു തന്നെ തിരിച്ചടിയായിട്ടേ ഉള്ളൂ. ഇവിടെയും ചരിത്രം ആവർത്തിക്കുകയാണ്. കർണ്ണാടകയിൽ ബി.ജെ.പി.ക്ക് അധികാരം നേടിക്കൊടുത്തതു കൊണ്ടു മാത്രം കോൺഗ്രസിനു തൃപ്തിയായില്ലെന്നു തോന്നുന്നു. അവിടം കൂടി ഒരു കോട്ടയാക്കിക്കൊടുത്തേ അടങ്ങൂവെന്ന വാശിയിലാണെന്നു തോന്നുന്നു.<br /><br />എന്തായാലും, ഷോയിൽ പങ്കെടുത്തവരെ കൃത്യമായി അറസ്റ്റുചെയ്യുകയും ആ സംഘടന എന്താണെന്നു കണ്ടുപിടിച്ച് വേണ്ടിവന്നാൽ നിരോധിക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നു മുഖ്യമന്ത്രി യെദ്ദ്യൂരപ്പ പ്രഖ്യാപിക്കുകയും ചെയ്തതോടെ കർണ്ണാടകയിലെ കോൺഗ്രസുകാരിൽ അല്പമെങ്കിലും ബുദ്ധിയുള്ള ചിലരെങ്കിലും അക്കിടി തിരിച്ചറിഞ്ഞിട്ടുണ്ടാവണം. മറുപടിയില്ലാതായിപ്പോയ അവർക്കുവേണ്ടി സംസാരിച്ചുകണ്ടത് ഒരു മലയാളി ബ്ലോഗറാണെന്നതിൽ സന്തോഷം. ജനരോഷം ഭയന്നാണത്രേ സർക്കാർ നടപടികൾക്കു മുതിർന്നത്! ജനങ്ങൾ രോഷിച്ചില്ലായിരുന്നുവെങ്കിൽ ആ സംഘടനക്കാരെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർക്കു പദ്മശ്രീ കൊടുത്തേക്കുമായിരുന്നു എന്നു തോന്നും ആരോപണം കേട്ടാൽ. നല്ല കോമഡി തന്നെ. ഇനിയിപ്പോൾ അങ്ങനെയൊക്കെ പറഞ്ഞു തടിതപ്പുകയല്ലാതെ എന്തു വിശേഷം?<br /><br />ഈപ്പറയുന്ന 'രാമ'സേനയിൽത്തന്നെ പെട്ട ആർക്കോ കുത്തേറ്റതിന്റെ<br />പേരിൽ പണ്ട് മംഗലാപുരത്തൊരു ഹർത്താൽ നടന്നിരുന്നു. അതും സംഘപരിവാറിന്റെ തലയിൽ ചാർത്തിക്കണ്ടു ചിലർ :). അന്നാണ് ഈയൊരു പേരു പോലും ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.<br /><br />ഈപ്പറയുന്ന സേന ബി.ജെ.പി.ക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെന്നു കേട്ടിരുന്നു. അതു ചൂണ്ടിക്കാട്ടിയാൽ ഉടൻ 'സംഘപരിവാറിൽ ആഭ്യന്തരകലാപം' എന്നോ മറ്റോ എഴുതാനും മടിച്ചേക്കില്ല. തമാശ പറയണമെന്നുള്ളവർക്ക് പരിധികളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലല്ലോ.<br /><br />ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യയിൽ എവിടെ ചെണ്ടപ്പുറത്ത് കോലുവീണാലും ഉടൻ തന്നെ കൊട്ടുന്നയാളുടെ പക്ഷം നോക്കലാണ് പല മാദ്ധ്യമപ്രവർത്തകരുടെയും ആദ്യചുമതല. ദ സോ കോൾഡ് "ന്യൂനപക്ഷ"മോ മറ്റോ ആണെങ്കിൽ ഉടൻ തന്നെ, "<a href="http://media-sin-indicate.blogspot.com/2007/09/blog-post_03.html" target="blank">ജനക്കൂട്ടം</a>" ചെണ്ട കൊട്ടാൻ നിർബന്ധിതരായി എന്ന് എഴുതണം (കൊട്ടിച്ചത് സംഘപരിവാറാണ് എന്നൊരു കൊട്ട് ന്യായീകരണമായി ചേർക്കുകയുമാവാം) അതല്ല എങ്കിൽ, ചെണ്ട സംഘപരിവാറിന്റേതാണ് എന്നു നിസ്സംശയം എഴുതാം. ആ കൊട്ടുകാരെങ്ങനെ സംഘപരിവാറുകാരായി എന്ന ചോദ്യത്തിനു പ്രസക്തിയില്ല. <b><span style="color:#000099;">ആ ചെണ്ട</span></b>യ്ക്ക് ഒരു പേരും നിശ്ചയിച്ചിട്ടുണ്ട്. അതത്രേ സംഘപരിവാർ <b><span style="color:#000099;">അജണ്ട</span></b>!<br /><br />*-*-*-*-*-*-*-*-*-*-*-*<br /><br />ചാണക്യാ - താങ്കൾ അവിടവും കടന്ന് അതാ നവനിർമ്മാണസേനയ്ക്കും കൊടുത്തിരിക്കുന്നല്ലോ പരിവാർ പട്ടം! ഭേഷായി!<br /><br />ഇക്കണക്കിനാണെങ്കിൽ, <span style="color:#000099;">സിനിമാസംവിധായകൻ രാജസേനൻ കേരളത്തിൽ സംഘപരിവാർ അജണ്ട സിനിമകളിലൂടെ നടപ്പാക്കുന്നതിന്റെ ചുമതലക്കാരനാണ് - അതിന്റെ രാജാവാണ് - എന്നും വാദിച്ചു നോക്കാവുന്നതാണ്. അദ്ദേഹത്തിനുമുണ്ടല്ലോ പേരിലെങ്കിലും ഒരു സേനാബന്ധം</span>.<br /><br />ഞാൻ മനസ്സിലാക്കിയിടത്തോളം, കേരളത്തിൽ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരോ അനുഭാവികളോ അല്ലാത്തവർക്ക് ആ പ്രസ്ഥാനങ്ങളേക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ഘോരഘോരം വാദിക്കുന്ന പലർക്കും അതു വട്ടപ്പൂജ്യവുമാണ്. ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞുവച്ചതൊക്കെ ആവർത്തിക്കുക മാത്രമാണ് പലരും ചെയ്യുന്നത്. സംഘപരിവാർ എന്ന വാക്കിന്റെ അർത്ഥം പോലും പലർക്കുമറിയില്ലെന്നതാണു രസകരം.<br /><br />ഇപ്പോൾ ദാ പൊന്നമ്പലം എന്ന ബ്ലോഗറും സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുകയാണെന്ന വിധിയെഴുത്തു നടന്നിരിക്കുന്നു!!! ദൈവമേ എന്തൊരു വിഡ്ഢിത്തമാണിത്!!!!!<br /><br />പൊന്നമ്പലത്തിനെന്താ സ്വന്തമായ ഒരു മനസ്സില്ലേ - തലച്ചോറില്ലേ - ചിന്തകളില്ലേ - വികാരങ്ങളില്ലേ - ഏതെങ്കിലും സംഘടനകളുടെ അജണ്ട നടപ്പാക്കാൻ നടക്കാൻ അദ്ദേഹത്തിനുള്ള താല്പര്യമെന്താണ്? നാസിക്കിലേയും മംഗലാപുരത്തേയും പരിപാടികൾക്കു സംഘപരിവാറുമായി ബന്ധം വരുന്നതെങ്ങനെ എന്നു സന്ദേഹിക്കുക പോലും ചെയ്യാതിരുന്ന അദ്ദേഹത്തിന്റെ കമന്റു കണ്ടാൽത്തന്നെ അറിയാം അദ്ദേഹത്തിന്റെ സംഘബന്ധം എത്രത്തോളമുണ്ടെന്ന്. ഒരു തവണപോലും ഒരു സംഘശാഖയിൽ ചെന്നിട്ടില്ലാത്ത എനിക്കുള്ളതിന്റെ പത്തിലൊന്നു പോലും സംഘബന്ധം പൊന്നമ്പലത്തിനുണ്ടെന്നു ഞാൻ കരുതുന്നില്ല. അദ്ദേഹവുമായി അടുത്തപരിചയമൊന്നുമില്ലെങ്കിലും, സംഘപരിവാർ "അജണ്ട" (?) നടപ്പാക്കാൻ ശ്രമിക്കുന്നയാളല്ല എന്നു മനസ്സിലാക്കാവുന്നത്ര അടുപ്പം എന്തായാലും എനിക്ക് അദ്ദേഹവുമായി ഉണ്ട്. (ഏതാണ്ട് അത്ര തന്നെ സൌഹൃദം ചിത്രകാരനുമായും ഉണ്ടെന്നതു വേറേ കാര്യം. അതവിടെ നിൽക്കട്ടെ.)<br /><br />ബെല്ലും ബ്രേക്കുമില്ലാതെ പോകുന്ന ചിത്രകാരന്റെ സൈക്കിളിനൊന്നു കൈകാണിക്കാനെങ്കിലും വഴിയിൽ നിൽക്കുന്ന പോലീസുകാരന് അവകാശമുണ്ടോ – നിയമമനുസരിച്ച് അതിനു വകുപ്പുണ്ടോ - എന്നൊരു അന്വേഷണം മാത്രമാണ് പൊന്നമ്പലം നടത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്. "ഇങ്ങോട്ട് കടുത്ത തെറിവരുമ്പോൾ, അതിനൊപ്പിച്ചു തിരിച്ചുപറയാൻ തന്നേക്കൊണ്ടു കൊള്ളില്ലെന്ന ദൌർബല്യം തിരിച്ചറിഞ്ഞതുകൊണ്ടോ മറ്റോ അദ്ദേഹം അക്കാര്യത്തിൽ ബിരുദമുള്ളവരോട് അന്വേഷിച്ചുനോക്കി" എന്നൊരു തമാശയിൽക്കൂടുതൽ അതിനൊരു പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നതു തർക്കവിഷയമാണ്. എന്തായാലും, ആ അന്വേഷണത്തെ പിന്നീടെപ്പോഴോ വന്ന ഒരു (വികട)സരസ്വതിപോസ്റ്റുമായി ബന്ധിപ്പിച്ചതു തികച്ചും തെറ്റായിരുന്നുവെന്നാണ് എന്റെ പക്ഷം. സരസ്വതിപോസ്റ്റ് കുറ്റകരമായിരുന്നുവെന്ന് മൂന്നാമതു നിൽക്കുന്നൊരാളുടെ ഏറ്റുപറച്ചിൽ പോലെ തോന്നിപ്പിച്ചു അത്. തലയിൽ തൂവലുണ്ടോ എന്നു തപ്പി നോക്കുന്നതിനു തുല്യം.<br /><br />'കേസുകൊടുത്തു' എന്ന പ്രയോഗം പോലും തെറ്റായിരുന്നു. എന്താണു സംഗതിയെന്നന്വേഷിക്കാതെ മുൻവിധിയോടെ നടത്തിയ എടുത്തുചാട്ടവുമായിരുന്നു ആ ആരോപണം. എന്തായാലും, അതുപോലെതന്നെ മുൻവിധിയോടെ നടത്തുന്ന പരിഹാസ്യമായ ഒരു നീക്കമാണ് അവിടെയിപ്പോൾ ഒരു സംഘപരിവാർ കണക്ഷൻ കൊണ്ടുവരാൻ ശ്രമിക്കുന്നതും. ഇക്കാര്യത്തിൽ, പ്രത്യക്ഷമായോ പരോക്ഷമായോ (<i>ഹിന്ദുത്വത്തെ ഹൃദയത്തിനു തൊട്ടടുത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന സംഘപരിവാറുകാരൻ സ്വാധീനം ചെലുത്തുന്നത്</i>) ഒരു സംഘപരിവാർ ബന്ധം ആരോപിക്കുന്നത് ശുദ്ധവിഡ്ഢിത്തം മാത്രമല്ല അപലപനീയം കൂടിയായി ഞാൻ കരുതുന്നു. <strong>അതിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു</strong>.<br /><br />*-*-*-*-*-*-*-*-*-*-*-*<br /><br />ഒരു പക്ഷേ വല്ല കമ്മ്യൂണിസ്റ്റുകാരേയോ മറ്റോ വീക്ഷിക്കുന്ന അതേ വീക്ഷണകോണിലൂടെ എല്ലാവരേയും കാണാൻ ശ്രമിക്കുമ്പോളാണ് ആളുകൾക്ക് തെറ്റുപറ്റുന്നത്. 'സംഘടനയുടെ അജണ്ടനടപ്പാക്കൽ' എന്നതൊക്കെ ഒരുപക്ഷേ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമിക ചുമതലയായിരിക്കും. ആത്മാഭിമാനവും വ്യക്തിത്വവും പണയപ്പെടുത്തിക്കൊണ്ടും ആ ചുമതല നിറവേറ്റേണ്ടത് ഒരു പക്ഷേ ഒരുതരം ബാദ്ധ്യത തന്നെ ആയിരിക്കും. കേരളം കണ്ടതിലേക്കും വച്ച് ഏറ്റവും ഭീമമായ അഴിമതി നടത്തിയ ആളെ കുറ്റവിമുക്തനായി ചിത്രീകരിക്കാനും പ്രശംസിച്ചു രക്ഷിക്കാനും വിഫലശ്രമം നടത്തിനോക്കുന്ന പാവം അണികളെ കാണുമ്പോൾ അങ്ങനെ വിശ്വസിക്കാനാണു തോന്നുന്നത്. പക്ഷേ മറ്റുള്ളവരെല്ലാം അങ്ങനെയല്ല എന്നും – ഏതെങ്കിലും സംഘടന പറയുന്നതു കേൾക്കാൻ മാത്രമല്ലാതെ - സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറും സ്വാതന്ത്ര്യവുമുള്ളവരും ഈ നാട്ടിലുണ്ട് എന്നും നമ്മളെല്ലാം തിരിച്ചറിയേണ്ടതുണ്ട്.<br /><br />പൊന്നമ്പലം അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമപരമായ വഴികളേക്കുറിച്ചറിയാൻ ഔത്സുക്യം കാട്ടിയത് എന്നു തന്നെ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അതല്ലെങ്കിൽ അദ്ദേഹം പറയട്ടെ.<br /><br />എന്റെ അഭിപ്രായത്തിൽ, ചിത്രകാരന്റെ ബ്ലോഗിനെ 'ആക്രമിച്ചു' എന്നൊക്കെ കടത്തിപ്പറയുന്നതു തന്നെ <b><span style="color:#cc0000;">ദ്രോഹ</span></b>മാണ്.<br />അത് സംഘപരിവാർ ആക്രമണമാണെന്നു പറയുന്നതാകട്ടെ – <b><span style="color:#ff0000;">രോഗ</span></b>മാണ്.<br /><br />*-*-*-*-*-*-*-*-*-*-*-*<br /><br />ഇനി, മറ്റൊന്നുകൂടി ചോദിക്കാതെ വയ്യ.<br /><br />ഇക്കണക്കിനാണെങ്കിൽ, ഹിന്ദുക്കളുമായി ബന്ധപ്പെട്ട എന്തുകാര്യമാണെങ്കിലും ശരി - അവരെ ആക്ഷേപിച്ചുകൊണ്ടേ സംസാരിക്കാവൂ എന്നെങ്ങാനും നിയമമുണ്ടോ എന്നു കൂടി പൊന്നമ്പലത്തിന് അന്വേഷിക്കേണ്ടി വരുമോ? അങ്ങനെ, ഭർത്സിച്ചുകൊണ്ടല്ലാതെ ആരെങ്കിലും സംസാരിക്കുന്നുവെന്നു കണ്ടാൽ ഉടൻ തന്നെ അവർക്കൊരു സംഘപരിവാർ മുദ്ര പതിപ്പിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇതിൽ നിന്നൊക്കെ എന്താണാവോ മനസ്സിലാക്കേണ്ടത്? സംഘപരിവാറുകാർ അല്ലാത്തവർക്കെന്താ ഹിന്ദുക്കളെ കണ്ടുകൂടേ? മറ്റുള്ളവർക്കെന്താ യാതൊരു സഹാനുഭൂതിയും ഇല്ലേ? അല്ല ചാണക്യാ – താങ്കളേപ്പോലെയുള്ളവർ നടത്തുന്ന ഈയൊരു ലേബലിംഗ് സകല പരിധിയും കടന്നു മുന്നേറുന്നതു കാണുമ്പോൾ ന്യായമായും ചോദിച്ചുപോകുന്നതാണ്. താങ്കൾ തന്നെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഹൈന്ദവൻ-അതിഹൈന്ദവൻ - കൺസപ്റ്റ് ഒന്നും ഇക്കാര്യത്തിൽ അപ്ലൈ ചെയ്തു കാണുന്നില്ലല്ലോ.<br /><br /><b>ഹൈന്ദവമായ എന്തിനോടെങ്കിലും അല്പമെങ്കിലും ആഭിമുഖ്യമോ അനുഭാവമോ ഉണ്ടാകണമെങ്കിൽ അയാൾ സംഘപരിവാറുകാരനായേ തീരൂ എന്ന ശാഠ്യമാണോ? ആണെങ്കിൽ തുറന്നു പറയുക. അങ്ങനെയെങ്കിൽ എന്റെയൊരു വലിയ സംശയം അതോടെ തീർന്നുകിട്ടി. പ്രവർത്തനപശ്ചാത്തലമില്ലാത്തതിന്റെ പേരിൽ ആ നിർവചനത്തിൽപ്പെടുമോ എന്ന സംശയം ഇനി വേണ്ട. ഞാൻ "തരക്കേടില്ലാത്ത" ഒരു സംഘപരിവാറുകാരൻ തന്നെ! തീർച്ച!</b><br /><br />*-*-*-*-*-*-*-*-*-*-*-*<br /><br />പിന്നെ, ചാണക്യാ – കൂട്ടത്തിൽ, പ്രത്യയശാസ്ത്രപരമായ താങ്കളുടെ ചില തികഞ്ഞ അറിവില്ലായ്മകളും എഴുത്തിൽ പ്രതിഫലിച്ചതേക്കുറിച്ചു കൂടി പറയാതെ വയ്യ. സംഘപരിവാർ ജാതീയമായ ഉച്ചനീചത്വങ്ങളെ പിന്താങ്ങുന്നുവെന്നും സവർണ്ണമേൽക്കോയ്മയെ കായികമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നെങ്ങാനുമൊക്കെ വല്ല അബദ്ധവിചാരങ്ങളും താങ്കളുടെ മനസ്സിലുണ്ടോ? എങ്കിൽ തുറന്നുപറയട്ടെ – സംഘത്തേക്കുറിച്ചുള്ള താങ്കളുടെ അജ്ഞതയുടെ അപാരത മാത്രമാണതു കാണിക്കുന്നത്. <b><span style="color:#000066;">പാതിരാത്രി</span>യേയും <span style="color:#cc6600;">പട്ടാപ്പകലിനേ</span>യും തുല്യമായിക്കാണുന്നു</b>വെന്നു പറഞ്ഞാലും പോരാ. അതിനേക്കാളും വലിയ വിഡ്ഢിത്തമാണത്.<br /><br />താങ്കൾ പറയുന്നത് “<i>സംഘപരിവാറുകാരൻ <span style="color:#000099;">ജാതീയത തുടങ്ങിയ തിന്മകളെ എതിർക്കുന്നവർക്കു നേരേ തിരിയു</span></i>“മെന്നൊക്കെയാണ്. അതൊക്കെക്കേട്ട് കഥയറിയാതെ ചിലർ കയ്യടിച്ചിട്ടുമുണ്ട്. സത്യത്തിൽ താങ്കളവിടെ എന്താണുദ്ദേശിച്ചത്? <span style="color:#000099;">സംഘപ്രവർത്തകർ പരസ്പരം പോരാടുന്നവരാണെന്നോ</span>? മനസ്സിലായില്ല?<br /><br />പരിവാർ സംഘടനകളിലൊന്നുമല്ലാതെ നേരിട്ട് സംഘത്തിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു സ്വയംസേവകനാണെങ്കിൽ, ശാഖയ്ക്കിടെ കബഡി കളിയ്ക്കുകയോ മറ്റോ ചെയ്യുമ്പോൾ താത്ക്കാലികമായി മറ്റു സ്വയംസേവകർക്കെതിരെ തിരിഞ്ഞുനിൽക്കുമായിരിക്കും. വിനോദത്തിനും വ്യായാമത്തിനുമായി ചെയ്യുന്ന അതിനെയൊക്കെ ആധാരമാക്കി താങ്കൾ ഓരോന്നിങ്ങനെ ആരോപിച്ചുകളഞ്ഞാലോ? വിനോദവേള കഴിഞ്ഞാൽപ്പിന്നെ സ്വയംസേവകർ ഒത്തുചേർന്നു പ്രവർത്തിക്കുക തന്നെയാണ്. അല്ലാതെ പരസ്പരം തിരിഞ്ഞുനിൽക്കുകയല്ല. എന്താണുദ്ദേശിച്ചതെന്നു മനസ്സിലായെന്നു തന്നെ കരുതട്ടെ.<br /><br />‘സംഘപരിവാർ’ എന്നതിലെ ‘സം’(തിംഗ്) എങ്കിലും മനസ്സിലാക്കി വച്ചിട്ടു സംസാരിക്കാം എന്നു താങ്കൾ തീരുമാനിച്ചിരുന്നുവെങ്കിൽ, ഇത്രയ്ക്ക് പരമാബദ്ധങ്ങൾ പറയുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. താങ്കൾ എവിടെനിന്നൊക്കെയാണ് സംഘത്തേക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിച്ചതെന്നു താങ്കളുടെ വരികളിൽ നിന്നു തന്നെ വ്യക്തമാണ്. കുറ്റപ്പെടുത്തുക വയ്യ.<br /><br />തുടർന്ന്, “<i>കഴിഞ്ഞ കാല സവർണ്ണമേധാവിത്വ ചരിത്രങ്ങൾ പഠിക്കാൻ ഇട വന്നാൽ പുതിയ തലമുറ ഹിന്ദുത്വത്തെയും അതിന്റെ വക്താക്കളേയും തിരസ്കരിക്കുമെന്ന് അവർ ഭയപ്പെടുന്നു”</i> എന്നൊക്കെക്കൂടി എഴുതിക്കാണുമ്പോൾ, മറ്റൊരു സംശയം കൂടി ബലപ്പെടുകയാണ്. സംഘപ്രവർത്തനത്തേക്കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കാൻ ഇടവന്നാൽ ആളുകൾ തങ്ങളുടെ കുപ്രചാരണങ്ങളേയും തങ്ങളേത്തന്നെയും തിരസ്കരിച്ചേക്കുമെന്നു ഭയന്ന് പണ്ടുകാലത്ത് കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്ന സംഘവിരുദ്ധനുണകളിൽ ഊന്നിത്തന്നെയല്ലേ താങ്കൾ ഇപ്പോളും സംസാരിക്കുന്നത് എന്നതാണാ സംശയം.<br /><br />ഏതാണ്ട് എൺപതുകളുടെ പകുതിവരെയൊക്കെ വ്യാപകമായിരുന്ന ഇത്തരം സവർണ്ണാഭിമുഖ്യസംബന്ധിയായ നുണകൾ പിന്നീട് സംഘശാഖകൾ വ്യാപകമാകുകയും ജനങ്ങൾ കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കിത്തുടങ്ങുകയും ചെയ്തതോടെ അവസാനിപ്പിച്ചതായിരുന്നുവല്ലോ ചാണക്യൻ! താങ്കളതൊന്നും ഇനിയും അറിഞ്ഞില്ല എന്നു വരുമോ? അതോ ഇതൊരു പിന്മടക്കമോ?<br /><br />എന്തായാലും, ജാതീയതയ്ക്കെതിരെ കമ്മ്യൂണിസ്റ്റുകാർ ഫലപ്രദമായി പ്രവർത്തിച്ചു എന്നൊന്നും അവകാശപ്പെട്ടു കണ്ടില്ല. അങ്ങനെ ചെയ്യാതിരിക്കാനുള്ള വിവേചനബുദ്ധിയെങ്കിലും താങ്കളിൽ നിന്നു തുടർന്നും പ്രതീക്ഷിക്കട്ടെ. അതല്ലെങ്കിൽ ഇ.എം.എസിന്റെ മുമ്പിൽ വച്ച് അദ്ദേഹത്തിന്റെ മകൻ "ചോത്തിഗൌരി" എന്നു വിളിച്ചതും, അതുകേട്ട് അവഗണിക്കുന്നതിനു പകരം വികാരംകൊണ്ട് "നമ്പൂതിരിപ്പാടിന്റെ" മൌനത്തേക്കുറിച്ചു ഗൌരിയമ്മ തിരിച്ചുചോദിച്ചതും കേട്ടിട്ടുള്ള പഴമക്കാരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. തൊലിപ്പുറത്തുള്ള ചില പ്രയോഗങ്ങളല്ലാതെ ജാതിവികാരങ്ങളകറ്റി അടുപ്പം സൃഷ്ടിക്കാൻ എന്തൊക്കെ മരുന്നാണ് കമ്മ്യൂണിസ്റ്റുകൾ പരീക്ഷിച്ചു പരാജയപ്പെട്ടതെന്ന്.<br /><br />ഇവിടെ, ജാതീയതയ്ക്കെതിരെ പ്രവർത്തിച്ചതും ഫലപ്രദമായി എന്തെങ്കിലും ചെയ്തതും ഹിന്ദുക്കൾ തന്നെയാണ്. അല്ലാതെ, ആ പേരിനോടു തന്നെ നിതാന്തശതൃത പ്രഖ്യാപിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റുകളല്ല. സ്വാമിവിവേകാനന്ദന്റെ അനുഗ്രഹത്തോടെ ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും ഹരിശ്രീ കുറിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെയും അതിൽ നിന്ന് പ്രേരണയുൾക്കൊണ്ട് സ്ഥാപിക്കപ്പെട്ടതും ഗാന്ധിജിയുടെ നിർദ്ദേശാനുസരണം കേളപ്പജിയും മന്നവും ടി.കെ.മാധവനുമൊക്കെ ശക്തിപ്പെടുത്തിയതുമായ ദേശീയപ്രവർത്തനങ്ങളുടെയുമെല്ലാം അന്തസത്ത ഒന്നു തന്നെയായിരുന്നു. അവയൊന്നടങ്കം ഹിന്ദുസമൂഹത്തിലെ ആന്തരികദോഷങ്ങൾ ഇല്ലാതാക്കുവാൻ കൂടി ഉദ്ദേശിച്ചുള്ളവ തന്നെയായിരുന്നു. ചരിത്രവസ്തുതകൾ ദുർവ്യാഖ്യാനം ചെയ്തും മുറിവിപ്ലവങ്ങളെ മഹത്വവൽക്കരിച്ചുമൊക്കെ എഴുതിക്കൂട്ടിയ വിപ്ലവസാഹിത്യത്തിന്റെ താളുകൾക്കിടയിലെല്ലാം ഒരുപക്ഷേ കമ്മ്യൂണിസ്റ്റുകൾ നടത്തിയ "നവോത്ഥാന"പരിശ്രമങ്ങളേക്കുറിച്ചുള്ള പരാമർശങ്ങൾ മാത്രമേ കണ്ടുള്ളൂ എന്നു വരും.<br /><br />ജാതിവികാരങ്ങൾ മുതലെടുത്തുകൊണ്ട് പ്രത്യയശാസ്ത്രപാഠങ്ങൾ തിരുകുവാൻ ശ്രമിച്ചതല്ലാതെ – ജാതിവികാരങ്ങൾ അവസാനിപ്പിച്ച് ആളുകളെ അടുപ്പിക്കുവാൻ ആത്മാർത്ഥമായ എന്തു ശ്രമമാണ് കമ്മ്യൂണിസ്റ്റുകൾ നടത്തിയത്? കണ്ണുമടച്ച് എതിർക്കുക – ബലം പ്രയോഗിക്കുക – മുതലായ പരിപാടികൾ ജാതിവികാരം വർദ്ധിപ്പിക്കാൻ ഇടയാക്കുക മാത്രമാണുണ്ടായത്.<br /><br />ഇത് വിസ്തരിച്ചു പറയേണ്ട വിഷയമാണ്. സ്ഥല-സമയ-പരിമിതി മൂലം ചുരുക്കുകയാണ്.<br /><br />ജാതിസ്പർദ്ധ നിലനിൽക്കുന്നത് കമ്മ്യൂണിസ്റ്റുകൾക്കു ഗുണകരമാണ്. മറിച്ച്, ജാതിമൂലമുള്ള അകൽച്ചകൾ ഇല്ലാതാകുന്നതാകട്ടെ സംഘത്തിനു ഗുണകരവുമാണ്. ആര് എന്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നത് എളുപ്പം പരിശോധിക്കാവുന്നതേയുള്ളൂ.<br /><br />പറയനെന്നും പട്ടരെന്നും വിളിച്ച് കമ്മ്യൂണിസ്റ്റുകാർ ഇപ്പോളും കൃത്യമായി വേർതിരിച്ചുനിർത്തിത്തന്നെ വോട്ടെണ്ണി തിട്ടപ്പെടുത്തുന്നവർ തോളിൽ കയ്യിട്ടു നിൽക്കുന്നതു കാണണമെങ്കിൽ ഇപ്പോളും സംഘശാഖയിലേക്കു തന്നെ ചെല്ലണം എന്നിടത്താണ് സകല വിപ്ലവവായാടിത്തങ്ങളും പൊളിഞ്ഞുവീഴുന്നത്. ഗാന്ധിജിയും അംബേദ്ക്കറുമടക്കമുള്ളവർ സംഘത്തെ ഉള്ളഴിഞ്ഞ് അഭിനന്ദിച്ചിട്ടുള്ളതും ജാതിചിന്ത തകർത്തെറിഞ്ഞുകളയിക്കുന്നതിലുള്ള സംഘത്തിന്റെ അത്ഭുതകരമായ വിജയം കണ്ടതുകൊണ്ടാണ്. ഇതൊന്നും നമ്മൾ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല ചാണക്യൻ. താങ്കൾക്ക് അതേപ്പറ്റിയൊന്നും ഇതുവരെ അറിയാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ, ഇനിയെങ്കിലും കുറേക്കൂടി അന്വേഷണതല്പരനാകുക. താങ്കളൊക്കെ പലപ്പോഴും പറഞ്ഞുകാണുന്ന മട്ടൊരു പശ്ചാത്തലമാണ് സംഘത്തിനു യഥാർത്ഥത്തിൽ ഉണ്ടായിരുന്നതെങ്കിൽ അവർക്കിത്രയും വളരാൻ കഴിയുമായിരുന്നോ എന്നു ചിന്തിക്കുക.<br /><br />ജാതീയതയ്ക്കെതിരെയൊക്കെ ഫലപ്രദമായി പ്രവർത്തിക്കുന്നത് സംഘമോ ഇടതുപക്ഷമോ എന്നതൊരു നല്ല ചർച്ചാവിഷയമാണ്. താൽപര്യമുണ്ടെങ്കിൽ, പിന്നീടാവാം.<br /><br />ഒരുകാര്യം മാത്രം ഇപ്പോൾത്തന്നെ പറയാതെ വയ്യ. രണ്ടാം ക്ഷേത്രപ്രവേശന സമരമെന്നോ എന്തൊക്കെയോ പേരുവിളിച്ച് ഗുരുവായൂരിൽ ഒരു സമരം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ട ഇടതുപക്ഷം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണത് <b>ക്ഷേത്രപ്രവേശനം പോയിട്ട് ശ്രീകോവിൽ പ്രവേശനം തന്നെ സാദ്ധ്യമാക്കുന്ന തരത്തിലുള്ള <span style="color:#990000;">വിപ്ലവകരമായ പ്രവർത്തനങ്ങളിലാണ് സംഘത്തിനു താല്പര്യം. അല്ലാതെ, വില കുറഞ്ഞ വാഗ്വാദങ്ങളിലല്ല</span>. അതുകൊണ്ടു തന്നെയാണ് സംഘത്തിനെതിരെയുള്ള പല തരംതാണ ആരോപണങ്ങളും തമാശകളുമൊക്കെ ഒട്ടും പ്രതിരോധിക്കപ്പെടാതെ അവശേഷിക്കുന്നതും</b> ആളുകൾ ആവേശം കയറി വീണ്ടും വീണ്ടും അബദ്ധം പറയുന്നതും.<br /><br /><strong><span style="color:#000099;">സംഘം തന്നെ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ‘താന്ത്രിക് വിദ്യാപീഠ’ത്തിൽ നിന്ന് അടുത്തിടെ പഠിച്ചിറങ്ങിയ പൂജാരിമാരുടെ കൂട്ടത്തിൽ "വർണ്ണ"വ്യത്യാസമൊന്നും കൂടാതെ വിവിധജാതിവിഭാഗങ്ങളുണ്ട്. അവർക്കിടയിൽ ആദിവാസികളടക്കമുള്ള ആളുകളുണ്ട്</span>.</strong> സോ കോൾഡ് "സവർണ്ണ"സംഘടനകളുടെ <span style="color:#cc0000;"><strong>എതിർപ്പിനെ അതിജീവിച്ചുകൊണ്ടാണ് സംഘം ഉജ്ജ്വലമായ ഇത്തരം നിശ്ശബ്ദവിപ്ലവങ്ങൾ സംഘടിപ്പിക്കുന്നതും വിജയിപ്പിക്കുന്നതും</strong></span>.<br /><br />ആവശ്യമുള്ളവർക്ക് കേരളത്തിലെയും മറ്റും സംഘനേതൃനിരയിലുള്ളവരുടെ വർണ്ണവും മറ്റും പരിശോധിച്ചുനോക്കുകയുമാവാം. സംഘത്തെ സംബന്ധിച്ചിടത്തോളം അവരെല്ലാം തുല്യരാണ് - ജാതി-വർണ്ണ-പരിഗണനകൾക്ക് അവിടെ യാതൊരു പ്രസക്തിയുമില്ല. ഇവിടുത്തെ ഇടതുപക്ഷം അത്രത്തോളം ജാതിവിമുക്തമായിരിക്കുമെന്നു കരുതാൻ യാതൊരു വകയുമില്ല.<br /><br />ഇടതുപക്ഷവും മറ്റും എത്രയൊക്കെ ശ്രമിച്ചിട്ടും സംഘപരിവാർ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ ആളുകളുണ്ടാവുന്നെങ്കിൽ, അതിന്റെ പിന്നിലൊക്കെ എന്തെങ്കിലും ശക്തമായ കാരണങ്ങൾ കാണുമെന്നെങ്കിലും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. അത്രയുമില്ലെങ്കിലും, ഒന്നു മാത്രമെങ്കിലും താങ്കൾ ദയവായി മനസ്സിലാക്കി വയ്ക്കുക. <b>സംഘപരിവാർ പ്രവർത്തകർ താങ്കൾ കരുതിയേക്കാമെന്നതുപോലെ ശീതീകരിച്ച മുറികളിലിരുന്ന് ബ്ലോഗ് എഴുതുകയോ വിശകലനം ചെയ്യുകയോ അല്ല. അവർ സർവ്വസാധാരണക്കാരായ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കുകയാണ്. <span style="color:#cc0000;">കാണാൻ സാധിക്കാത്തവരുണ്ടെങ്കിൽ കൊട്ടാരങ്ങളിൽ നിന്ന് ഇറങ്ങിച്ചെന്നു നോക്കുക. അതല്ലെങ്കിൽ, കറുത്ത കണ്ണട കാട്ടിലെറിഞ്ഞതിനു ശേഷം ശ്രദ്ധിക്കുക</span></b>!<br /><br />*-*-*-*-*-*-*-*-*-*-*<br /><br /><span style="color:#990000;">വാൽക്കഷണം:-</span><br /><br /><b>സി.പി.എം. നേതാവു രാമചന്ദ്രൻപിള്ള, ഇടതുപക്ഷാനുഭാവിയായ ബ്ലോഗർ രാമചന്ദ്രൻ എന്നിവരൊക്കെ ഇനി മേൽ പറഞ്ഞേക്കാവുന്ന കാര്യങ്ങൾ മുതൽ മണ്മറഞ്ഞ <a href="http://en.wikipedia.org/wiki/M._G._Ramachandran" target="_blank">മരുതൂർ ഗോപാല രാമചന്ദ്രൻ</a> പറഞ്ഞിട്ടുപോയ ഡയലോഗുകൾക്കു വരെ ഇനി ആളുകൾ സംഘപരിവാറിനോടു കണക്കു ചോദിക്കുമെന്നു വരുമോ? അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്. പറഞ്ഞുവരുമ്പോൾ എല്ലാവരും രാമചന്ദ്രന്മാർ തന്നെ. യേത് ?</b>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com43tag:blogger.com,1999:blog-37821259.post-84240113723215946312008-10-15T08:17:00.003+03:002008-10-15T08:56:42.340+03:00ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടുംഒറീസയിലെ കന്ധമാൽ ജില്ലയിൽ കഴിഞ്ഞ കുറേ മാസങ്ങളിലായി നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് – <b>ബഹളങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്നതും – എന്നാൽ എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ – ചില വസ്തുതകളൊക്കെ തുറന്നു കാട്ടിക്കൊണ്ട്</b> എഴുതണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.<br /><br />അപ്പോളാണ് ഒരു രഹസ്യാന്വേഷണ ഏജൻസി കേന്ദ്രസർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിനേക്കുറിച്ചുള്ള പത്രവാർത്ത കണ്ടത്. ഒറീസയിൽ എന്താണു സംഭവിച്ചതെന്നും ഇനി എന്താണു സംഭവിക്കാൻ പോകുന്നതെന്നും അവർ രഹസ്യമായി അന്വേഷിച്ചു കണ്ടുപിടിച്ച് സർക്കാറിനെ അറിയിച്ചിരിക്കുന്നുവത്രേ!<br /><br />വാർത്ത വിശദമായി വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി!<br /><br />ഇനി എഴുതാതെ വയ്യ എന്നു തോന്നി<br /><br />മാദ്ധ്യമങ്ങൾ മനപ്പൂർവ്വം മറച്ചു പിടിച്ച ചില കാര്യങ്ങളൊക്കെ തുറന്നു കാട്ടണമെന്നു തോന്നി. ഓരോ സംഭവത്തിനു പിന്നിലും നാമറിയാത്ത ഒട്ടനവധി കാര്യങ്ങൾ വേറേയുമുണ്ടെന്ന തിരിച്ചറിവുണ്ടായാൽ, ഒട്ടനവധി വികാരവിക്ഷോഭങ്ങളും മാനസികസമ്മർദ്ദങ്ങളുമൊക്കെ പലർക്കും ഒഴിവാക്കാൻ പറ്റിയേക്കും.<br /><br />വിശദമായ പോസ്റ്റ് ഇവിടെ.<br /><br /><a href="http://media-sin-indicate.blogspot.com/2008/10/blog-post.html"><b><span style="font-size:130%;color:#000099;"><u>ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും</u></span></b></a>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com0tag:blogger.com,1999:blog-37821259.post-5242729763824891972008-07-31T07:26:00.053+03:002008-12-09T15:21:48.888+03:00‘ഫാസിസ്റ്റ് അജണ്ട’യും ‘ചരിത്രരചന’യും മലയാളം ബ്ലോഗുകളിൽ? (രാമചന്ദ്രനു മറുപടി)‘ഫാസിസ്റ്റ് ’ എന്ന പദം തന്നെ തികച്ചും അർത്ഥശൂന്യമായി ഉപയോഗിക്കപ്പെടുന്ന മലയാളത്തിൽ, ‘ഫാസിസ്റ്റ് അജണ്ട’ എന്ന പ്രയോഗവും തീർച്ചയായും അർത്ഥശൂന്യമായേ മതിയാവൂ. എങ്കിലും, അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ്പോസ്റ്റിലൂടെ ഞാൻ നടത്തിയത് ‘വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചന’യാണ് എന്നൊരു വായനക്കാരൻ സൂചിപ്പിച്ചപ്പോൾ, അതിലെ തമാശയാസ്വദിക്കുക മാത്രം ചെയ്യാതെ, ഗൌരവമായ ഒരു പരിശോധന കൂടി നടത്തേണ്ടതുണ്ടെന്നു തോന്നി.<br /><br />അത്തരമൊരു പരിശോധനയും ആ വായനക്കാരനുള്ള മറുപടിയുമാണിവിടെ.<br /><br />ആ പോസ്റ്റും കമന്റും വായിച്ചാൽ മാത്രമേ ഇനിപ്പറയാൻ പോകുന്നതിന്റെ സാംഗത്യം പിടികിട്ടുകയുള്ളൂ.<br /><br />പോസ്റ്റ് ഇവിടെ (<a href="http://koosism-exposed.blogspot.com/2008/07/blog-post_20.html" target="_blank">സോമനാഥ് ചാറ്റർജീ, സ്മരണ വേണം – വിമോചനസമരകാലത്തെ ഈ വിവാഹഫോട്ടോ!</a>)<br /><br />കമന്റ് ഇവിടെ (<a href="http://koosism-exposed.blogspot.com/2008/07/blog-post_20.html?showComment=1216665900000#c132929074248955493" target="_blank"> രാമചന്ദ്രൻ എന്ന ബ്ലോഗറുടെ കമന്റ്.</a>)<br /><br /><br />----------------------------------------------------------------------------------<br />രാമചന്ദ്രൻ,<br /><br />താങ്കളുടെ കമന്റിലെ ചില ഭാഗങ്ങൾക്കുള്ള മറുപടി രണ്ടു പ്രാവശ്യമായി അവിടെത്തന്നെ കൊടുത്തിട്ടുണ്ട്. പ്രധാനപ്പെട്ട ചില ആരോപണങ്ങളുൾപ്പെട്ട ബാക്കിഭാഗത്തിനുള്ള മറുപടി ഇവിടെയൊരു പോസ്റ്റാക്കേണ്ടി വന്നു.<br /><br />അരുണാ ആസിഫ് അലിയേപ്പറ്റിത്തന്നെയാവാം ആദ്യം. അക്കാര്യത്തിൽ താങ്കൾ വലിയ പ്രതിരോധത്തിനു ശ്രമിച്ചത് അല്പം അതിശയിപ്പിക്കാതിരുന്നില്ല.<br /><br />----------------------------------------------------------------------------------<br />>>[<strong><span style="color:#cc0000;">Ramachandran</span></strong>] ”<i> ….<span style="color:#3333ff;">അരുണാ ആസഫലിയൂടെ കാര്യം......... ഇടതു പക്ഷവുമായി ചുരുങ്ങിയ കാലം (1955-58 വരെ മാത്രം) അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചതെന്നും പിന്നീടവർ രാഷ്ട്രീയം ഉപേക്ഷിച്ചു എന്നുള്ളതുമൊന്നു പറയാതെ <b>താങ്കളുടെ അജണ്ടക്കനുസരിച്ചുള്ള ചരിത്ര രചന</b> മാത്രമാണ് താങ്കൾ നടത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ</span>….</i>”<br />----------------------------------------------------------------------------------<br /><br />[<strong><span style="color:#cc0000;">നകുലൻ</span></strong>] എന്റേത് ഒരു വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചനയാണെന്ന് താങ്കൾ പിന്നാലെ സൂചിപ്പിച്ചിട്ടുള്ളതുകൂടി ഇവിടെ ചേർത്തുവായിക്കുകയാണ്. ഇടതുപക്ഷരചനകളിൽ പലപ്പോഴും കടന്നുവരാറുള്ള വാക്കുകളായ ‘ഫാസിസ്റ്റ്അജണ്ട / ഫാസിസ്റ്റ് ചരിത്രരചന’ എന്നതൊക്കെ <b>എത്രമാത്രം അർത്ഥശൂന്യമാണ് </b>എന്നു തെളിയിക്കുന്നതാണ് താങ്കളുടെ ഈ വരികൾ. അരുണയുടെ കാര്യം ഞാനൊരു ആരോപണമായിട്ടോ മറ്റോ പറഞ്ഞതുപോലെ, അതിനെ പെട്ടെന്നു കയറി പ്രതിരോധിക്കാൻ താങ്കൾ ശ്രമിച്ചുകാണുന്നത് അത്ഭുതപ്പെടുത്തുന്നു. അരുണയുടെ കമ്മ്യൂണിസ്റ്റുബന്ധമെന്താ അപമാനകരമായാണോ താങ്കൾക്കനുഭവപ്പെടുന്നത്?<br /><br />.“…..was elected Delhi's <b>first Mayor</b> and held the office for a <b>second term</b> “ എന്നു തന്നെയാണല്ലോ താങ്കൾ തന്ന ലിങ്കിലും പറഞ്ഞിരിക്കുന്നത്. അതു തന്നെയല്ലേ ഞാനും പറഞ്ഞത്? അവരെന്താ കമ്മ്യൂണിസ്റ്റ് പാർട്ടിനോമിനി അല്ലായിരുന്നോ? ആദ്യം കോൺഗ്രസ് പിന്തുണയോടെയും പിന്നീട് ജനസംഘത്തിന്റെ പിന്തുണയോടെയുമല്ലേ അവർ മേയറായത് ? അല്ല എന്നു സ്ഥാപിക്കുന്നതൊന്നും ആ ലിങ്കിൽ കണ്ടില്ലല്ലോ!<br /><br />അരുണ ഒരു “ആജീവനാന്ത“കമ്മ്യൂണിസ്റ്റുകാരിയൊന്നുമായിരുന്നില്ലായിരിക്കാം. ഏതാനും വർഷങ്ങളേ അവർ ഇടതുപക്ഷത്തുണ്ടായിരുന്നുള്ളൂ എന്നു വച്ച് ? അതു ഞാൻ “മനപ്പുർവ്വം മറച്ചുപിടിച്ചു“കൊണ്ട് “ചരിത്രരചന” നടത്തുകയായിരുന്നുവെന്ന മട്ടിലൊക്കെ താങ്കൾ കടന്നുചിന്തിക്കുന്നതെന്തുകൊണ്ടാണ് ? അതു മറച്ചുപിടിച്ചതുകൊണ്ട് എനിക്കോ തുറന്നുകാട്ടിയതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾക്കോ എന്തു നേട്ടമാണുണ്ടാവുക? എന്തിനുവേണ്ടി ഞാനതു മറച്ചുവച്ചുവെന്നാണ് താങ്കളുടെ ഊഹം?<br /><br />“ഡൽഹിയിലെ ആദ്യമുനിസിപ്പൽ കൌൺസിലിൽ കമ്മ്യൂണിസ്റ്റുകൾ ആദ്യം കോൺഗ്രസിനു പിന്തുണകൊടുത്തു. <b>കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ഒരു നോമിനി</b>യെ മേയറാക്കി. പിന്നീട് <b>അതേ ആളെത്തന്നെ മേയറാക്കി നിലനിർത്തി</b>ക്കൊണ്ട് ജനസംഘത്തിനു പിന്തുണ നൽകി” എന്നു ഞാൻ എഴുതണമായിരുന്നുവോ? എന്നെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള വിഷയം ജനസംഘത്തിനുള്ള കമ്മ്യൂണിസ്റ്റുപിന്തുണ മാത്രമായിരുന്നുവല്ലോ. അങ്ങനെയൊക്കെ എഴുതുന്നതിനു പകരം, അരുണയായിരുന്നു ആ വ്യക്തി എന്നുകൂടി വെളിപ്പെടുത്തിയെന്നുവച്ച് എന്തു ദോഷമാണുണ്ടായത്?<br /><br />സത്യത്തിൽ, ഞാൻ ആ പേരു കൂടി സൂചിപ്പിച്ചതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾക്കു നേട്ടമുണ്ടാവുകയല്ലേ ചെയ്തത്? സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ, ഒന്നുമല്ലെങ്കിൽ ഡൽഹിയിൽ ആ പേരിൽ ഒരു റോഡുണ്ടാവാൻ മാത്രം പ്രാധാന്യമുള്ള ആരോ ഒരാൾ എന്ന നിലയിലെങ്കിലും അരുണയേക്കുറിച്ചു കേട്ടിട്ടുള്ളവർ - ആ ഭാഗം വായിച്ചാൽ എന്താ തോന്നുക? അരുണയുടെ കമ്മ്യൂണിസ്റ്റുബന്ധമെന്താ ഇടതുപക്ഷത്തിന് അഭിമാനകരമായിട്ടല്ലേ തോന്നേണ്ടത്? രാജ്യതലസ്ഥാനത്തെ ആദ്യത്തെ മേയർ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നോമിനിയായിരുന്നു എന്നതെന്താ ഇടതുപക്ഷത്തിന് അപമാനകരമാണോ?<br /><br />അറിയാതിരുന്നവർക്ക് ആ വിവരമൊക്കെ പറഞ്ഞുകൊടുത്തതിലൂടെ ഞാൻ സത്യത്തിൽ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളെ സഹായിക്കുകയായിരുന്നുവെന്നുവേണം കരുതാൻ. (ഒരു പക്ഷേ താങ്കൾക്കുപോലും അതൊരു പുതിയ അറിവായിരുന്നിരിക്കണം) ഇടതുപക്ഷത്തോടുണ്ടായിരുന്ന “സോഫ്റ്റ്കോർണർ” സമ്പൂർണ്ണമായി ഉപേക്ഷിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നു ധ്വനിപ്പിക്കുന്ന ചില അഭിപ്രായങ്ങൾ ഇതിനകം തന്നെ വന്നിട്ടുണ്ട്. ഞാനാണെങ്കിൽ അതൊരു അലങ്കാരമായിട്ടൊന്നുമല്ല – ആരോപണമായിട്ടാണു കാണുന്നതും. ആ ആരോപണം വീണ്ടുമുയർന്നേക്കുമെന്നു ഞാൻ ഭയപ്പെടേണ്ടതാണിവിടെ. അപ്പോളതാ താങ്കൾ വിചിത്രമായ മറ്റൊരാരോപണവുമായി വന്നിരിക്കുന്നു. അരുണ പിന്നീട് കമ്മ്യൂണിസ്റ്റ് ബന്ധമുപേക്ഷിച്ചുവെന്നതു പറയാത്തതെന്താ എന്നൊക്കെ ചോദിച്ചാൽ, ‘അതാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരം – അതു ഞാൻ മനപ്പൂർവ്വം മറച്ചുവച്ചു‘ എന്നൊക്കെത്തോന്നുമല്ലോ. അത്ഭുതകരമായിരിക്കുന്നു!<br /><br />പറയേണ്ടതുമുഴുവൻ പറഞ്ഞില്ലെന്ന് എങ്ങനെയും വാദിക്കാനാണെങ്കിൽ ഇനിയും ഓരോന്നു കണ്ടെത്താം. ഞാൻ തന്നെ വേണമെങ്കിൽ ഒന്നു രണ്ടെണ്ണം ചൂണ്ടിക്കാണിക്കാം. 1958-59 കാലങ്ങളിൽ സോമനാഥ് ചാറ്റർജി പാർട്ടിയിലെത്തിയിരുന്നില്ല എന്നതാണൊരു കാര്യം. പക്ഷേ – അതുകൊണ്ടെന്താണ്? അതിനിവിടെ ഒരു പ്രാധാന്യവുമില്ല.<br /><br />പിന്നീട് ബീഹാറിൽ സംയുക്തവിധായകദൾ ഗവണ്മെന്റു വന്നപ്പോൾ വീണ്ടും ജനസംഘവും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു എന്നു പറഞ്ഞിട്ടുണ്ട്. അത് പക്ഷേ പിളർപ്പിനുശേഷമാണ്. അതുകൊണ്ട് മാർക്സിസ്റ്റുകൾക്ക് അതിൽ “ഉത്തരവാദിത്തമില്ല” എന്നൊക്കെ വാദിക്കാം. പക്ഷേ – അതുകൊണ്ടെന്താണ്? അതിനും ഇവിടെ ഒരു പ്രാധാന്യവുമില്ല.<br /><br /><b>“<span style="color:#003300;">ഭാരതീയജനതാപാർട്ടിയുടെ ആദിമരൂപമെന്നു വിളിക്കാവുന്ന ജനസംഘം അവരുടെ ചരിത്രത്തിലാദ്യമായി മുന്നണിരാഷ്ട്രീയത്തിലേക്കു കടക്കുന്നത് കമ്മ്യൂണിസ്റ്റുകൾ അവരെ പിന്തുണച്ചുകൊണ്ട് ഒപ്പം ഭരിക്കുവാൻ തയ്യാറായപ്പോളാണ് ” എന്നതാണെന്റെ പോയിന്റ്. ഇതുവരെയുള്ള അറിവു വച്ച് അതു തികച്ചും സത്യം തന്നെയാണ്</span>. അതൊക്കെ ‘ഫാസിസ്റ്റ് അജണ്ടയ്ക്കനുസരിച്ചുള്ള ചരിത്രരചന‘യാണെന്നെങ്ങാൻ താങ്കൾക്കഭിപ്രായമുണ്ടെങ്കിൽ, സത്യം വിളിച്ചുപറയാൻ മടിക്കാത്തവർക്ക് നൽകുന്ന പേരാണ് ‘ഫാസിസ്റ്റുകൾ’ എന്നാണപ്പോൾ മനസ്സിലാക്കേണ്ടത്.</b><br /><br />---------------------------------------------------------------------------------- <br />>>[<strong><span style="color:#990000;">Ramachandran</span></strong>] ”<i>"<span style="color:#000099;">സാധാരണപ്രവർത്തകർ പോലും പാർട്ടിനേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാൻ മടിക്കാത്ത ഈ കാലത്ത് ...." ശരിയാണ്. പറഞ്ഞത് സംഘ പരിവാർ സംഘടനകളെപ്പറ്റിയാണെന്ന് മനസ്സിലായി..വിവിധ പരിവാർ സംഘടനകൾ വിവിധ നാവുകളിൽ സംസാരിക്കുന്നത് പരിവാരത്തിൽ പുതുമയൊന്നുമല്ലല്ലോ?</span> </i>”<br />---------------------------------------------------------------------------------- <br /><br />[<strong><span style="color:#990000;">നകുലൻ</span></strong>] ഒരു സംഘടനയുടെ പ്രവർത്തകർ നേതൃത്വത്തിനു കീഴ്പ്പെടാതെ പ്രവർത്തിക്കുന്നതിനേപ്പറ്റി പറഞ്ഞപ്പോൾ താങ്കൾ മറ്റു ചില സംഘടനകൾ തമ്മിലുള്ള ബന്ധവുമായി താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് കൌതുകകരമാണ്. സംഘപരിവാർ എന്ന വാക്കിനേപ്പറ്റിപ്പോലും താങ്കൾ ശരിയായവിധത്തിൽ മനസ്സിലാക്കിയിട്ടില്ല എന്നു കൂടിയാണിവിടെ വ്യക്തമാകുന്നത്. അതേപ്പറ്റി പിന്നാലെ പറയാം.<br /><br />അവിടെ ഞാനുദ്ദേശിച്ചത് സി.പി.ഐ.(എം) നെയാണ്. താങ്കൾക്കത് ഒരു പൊതുവേദിയിൽ സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതു ഞാൻ മനസ്സിലാക്കുന്നു. പക്ഷേ താങ്കൾ ഒരു പ്രസ്ഥാനസ്നേഹിയാണെങ്കിൽ, ഈ വിഷയത്തിൽ ചിന്തിക്കാതെയെങ്കിലുമിരിക്കരുത്. മറ്റു പ്രസ്ഥാനങ്ങളുമായിട്ടല്ല, <span style="color:#990000;">സി.പി.എമ്മിന്റെ തന്നെ പഴയകാലവും ഇന്നത്തെ അവസ്ഥയും തമ്മിലായിരുന്നു താങ്കളൊരു തുലനം നടത്തേണ്ടിയിരുന്നത്</span>.<br /><br /><span style="color:#990000;">പാർട്ടിയിൽ പഴയ അച്ചടക്കം ഇന്നുണ്ട് എന്നു താങ്കൾ കരുതുന്നുണ്ടോ?</span> പ്രതിഷേധജാഥകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടി വരിക എന്നത് പാർട്ടിയുടെ ശക്തിയായിട്ടാണോ അതോ ദൌർബല്യമായിട്ടാണോ താങ്കൾ കരുതുന്നത്? ആദ്യമാസങ്ങളിൽ വകുപ്പുകൈമാറ്റവുമായി ബന്ധപ്പെട്ട് ഭരണസ്തംഭനം തന്നെ ഉണ്ടായതു നിഷേധിക്കാമോ? വിഭാഗീയത പ്രകടമായ പല സംഭവങ്ങളും പുറത്തുവന്നില്ലേ? അണികൾ പരസ്പരം ഏറ്റുമുട്ടിയ കാര്യങ്ങൾ പോലും പത്രങ്ങളെഴുതിയില്ലേ? (<span style="font-size:85%;">മിനിഞ്ഞാന്നു രാത്രി കൂടി പുന്നപ്രയിൽ ഗ്രൂപ്പിന്റെ പേരിൽ ഒരു ഡി.വൈ.എഫ്.ഐ. പ്രവർത്തകന്റെ കൈ മറ്റു ചില ഡി.വൈ.എഫ്.ഐ. ക്കാർ ചേർന്ന് അറുത്തെടുത്തുവെന്നു ദീപിക പറയുന്നു! സത്യമോ എന്തോ?</span>) പിന്നീട് സംസ്ഥാനസമ്മേളനത്തിൽ സംഭവിച്ചതുപോലൊന്ന് മുമ്പ് കേട്ടിട്ടുണ്ടോ? ഇക്കഴിഞ്ഞയിടെ ഷൊർണ്ണൂരിൽ നിന്നു് മുരളിയിലൂടെ കേട്ടശബ്ദം നേതൃത്വത്തോടുള്ള പരസ്യമായ വെല്ലുവിളി എന്ന ഗണത്തിൽപ്പെടുത്താമോ? ഓർക്കാട്ടേരിയിലെ ‘മാർക്സിസ്റ്റുപാർട്ടി’ ഏതാണെന്ന് ഇനിയും മനസ്സിലായില്ലല്ലോ. ‘വിമതർ ലക്ഷങ്ങളൊഴുക്കുന്നു‘ എന്ന ആരോപണത്തിനു മറുപടി കിട്ടിയത് “ഞങ്ങൾക്കു പണം തരാൻ ഫാരിസ് അബൂബക്കർമാരില്ല” എന്നാണല്ലോ. ഇതൊക്കെ പരസ്യമായ വെല്ലുവിളികളുടെ ഗണത്തിൽപ്പെടുമോ? അതോ ആദ്യത്തെ വിമതസ്വരമുയരുമ്പോൾത്തന്നെ അവർ സ്വാഭാവികമായും പാർട്ടിക്കാരല്ലാതായി മാറുമോ?<br /><br />സോമനാഥ്ചാറ്റർജിയുടെ കാര്യമെടുത്താലും ശരി - അദ്ദേഹത്തെ പാർട്ടിതീരുമാനം അനുസരിപ്പിക്കാൻ കഴിയാതിരുന്നത് വലിയ പരാജയം തന്നെയാണെന്നാണു തോന്നുന്നത്. അതിൽ ഒരു തർക്കത്തിനു വകയുണ്ടെന്നു ഞാൻ കരുതുന്നില്ല.<br /><br />ഇനി, ‘വിവിധ സംഘപരിവാർ സംഘടനകൾ വിവിധനാവുകളിൽ സംസാരിക്കുന്നു‘ എന്ന താങ്കളുടെ പരാമർശത്തിലേക്കു വരാം. ഏതു സംഭവമാണ് താങ്കൾ ഉദ്ദേശിച്ചതെന്നറിയില്ല. എന്നാലും പറയുകയാണ്. പരിവാർ സംഘടനകൾക്ക് പൊതുവായി ഒരു നാവും ഒരു യജമാനനും ഒക്കെ ഉണ്ടാകുമെന്നു താങ്കൾ കരുതുന്നെങ്കിൽ അത് അവരെ സംബന്ധിച്ച് താങ്കൾക്കുണ്ടായിരിക്കാവുന്ന അനവധി തെറ്റിദ്ധാരണകളിൽ ഒന്നു മാത്രമാണ്. സംഘപരിവാർ എന്നാൽ സംഘകുടുംബം എന്നാണർത്ഥം. സംഘാദർശങ്ങളോട് ആഭിമുഖ്യമുള്ള സംഘടനകൾക്കെല്ലാം കൂടി പൊതുവിൽപ്പറയുന്ന ഒരു പേരുമാത്രമാണത്.<br /><br />ചില പ്രത്യേകവിഷയത്തിൽ സമരം ചെയ്യാനുള്ള എസ്.എഫ്.ഐ.യുടെ നീക്കം പാർട്ടി തടഞ്ഞു - ഡി.വൈ.എഫ്.ഐ. നേതൃത്വത്തെ പാർട്ടി ശാസിച്ചു - എന്നൊക്കെ വാർത്തകൾ കേട്ടെന്നു വരാം. സി.പി.എമ്മിന്റെ വിദ്യാർത്ഥി/യുവജനപ്രസ്ഥാനങ്ങൾ എന്ന നിലയിൽത്തന്നെയാണവ അറിയപ്പെടുന്നതും. അതുപോലെയൊരു സാഹചര്യം താങ്കൾ സംഘപരിവാറിൽ പ്രതീക്ഷിക്കരുത്. <strong>അത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഒരു കൂട്ടമല്ല</strong>. പൊതുവായ എന്തെങ്കിലുമൊരു പരമാധികാരസമിതിയ്ക്കു കീഴിലൊന്നുമല്ല അവ പ്രവർത്തിക്കുന്നതും.<br /><br />രാഷ്ട്രീയകാരണങ്ങളാൽ മാത്രം അവരെ എതിർക്കുന്നവരെ സംബന്ധിച്ചിടത്തോളം സംഘപരിവാർ എന്നത് ബി.ജെ.പി. കേന്ദ്രീകൃതമായ എന്തോ ഒന്നാണെന്നു തോന്നിയേക്കാം. പക്ഷേ, ബി.ജെ.പി. എന്നത് സംഘകുടുംബത്തിലെ ഒരു അംഗം മാത്രമേ ആവുന്നുള്ളൂ. <strong>എ.ബി.വി.പി. എന്നത് ബി.ജെ.പി.യുടെ വിദ്യാർത്ഥിവിഭാഗമല്ല. ബി.എം.എസ്. എന്നത് ബി.ജെ.പി.യുടെ തൊഴിലാളിപ്രസ്ഥാനവുമല്ല. ബി.ജെ.പി.യുടെ പോഷകസംഘടനകൾ എന്നു വിളിക്കാവുന്നത് ഭാരതീയജനതായുവമോർച്ച, മഹിളാമോർച്ച, പട്ടികജാതിമോർച്ച, ന്യൂനപക്ഷമോർച്ച തുടങ്ങിയ വിവിധ മോർച്ചകളെ മാത്രമാണ്</strong>.<br /><br />സംഘപരിവാർ പ്രസ്ഥാനങ്ങൾ എന്തെങ്കിലും വിഷയത്തിൽ ഇടപെടുമ്പോൾ ഉടൻ തന്നെ ബി.ജെ.പി.യെ മാത്രം മനസ്സിൽവച്ചു ചിന്തിക്കുകയും അതിന്റെ രാഷ്ട്രീയവശം മാത്രം കണ്ടുകൊണ്ട് ഇടപെടുകയും ചെയ്യുന്നത് ഇടതുപക്ഷമുൾപ്പെടെ പലർക്കും പറ്റുന്ന ഒരു തെറ്റാണ്. ഇവിടെ താങ്കൾ നടത്തിയത് ഒന്നെങ്കിൽ ഒരു ‘തുറന്നുസമ്മതിക്കൽ‘ ആയിരിക്കണം. ‘രാഷ്ട്രീയലക്ഷ്യങ്ങൾ വച്ചുകൊണ്ട് “സംഘപരിവാർ” മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു’ എന്നൊക്കെയുള്ള ചില വാദങ്ങൾ പൊള്ളയാണെന്നു താങ്കൾ തന്നെ സമ്മതിക്കുകയാണിവിടെ. അതല്ലെങ്കിൽ, മനസ്സിലാക്കിവച്ചതും യാഥാർത്ഥ്യവും തമ്മിൽ ചില പൊരുത്തക്കേടുകളുണ്ടെന്നുള്ള സംശയവും തുടർന്നുണ്ടായ ആശയക്കുഴപ്പവുമാണ് അത്തരമൊരു വാചകം സൃഷ്ടിച്ചത്. വിശദമാക്കണമെങ്കിൽ ഒരുപാടു വിഷയങ്ങൾ പരാമർശിക്കേണ്ടി വരുമെന്നതിനാൽ നിർത്തുന്നു.<br /><br />---------------------------------------------------------------------------------- <br />>>[<strong><span style="color:#990000;">Ramachandran</span></strong>] ”<i> <span style="color:#000099;">എന്നു മാത്രമല്ല, "ബി.ജെ.പി.യുമായിച്ചേർന്ന് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന് മാത്രമേ താങ്കളും പറയുന്നുള്ളൂ. അങ്ങനെ ആരോടാ പറഞ്ഞത്? താങ്കൾക്കും അതത്ര ഉറപ്പില്ല , അതല്ലേ സത്യം?</span></i>”<br />---------------------------------------------------------------------------------- <br /><br />[<strong><span style="color:#990000;">നകുലൻ</span></strong>] ഇതിന്റെ മറുപടി താങ്കൾ തന്നെ അടുത്ത വരിയിൽ പറഞ്ഞിട്ടുണ്ടല്ലോ. അതു ദാ താഴെ.<br /><br />---------------------------------------------------------------------------------- <br />>>[<strong><span style="color:#990000;">Ramachandran</span></strong>] ”<i> <span style="color:#000099;">ഇനി അതല്ല സോമനാഥ് ചാറ്റർജിക്ക് പാർലമെന്ററി വ്യാമോഹം ഉണ്ടെന്നു തന്നെ വയ്ക്കുക.. സ്പീക്കർ പദവും എം പി സ്ഥാനവും ഒരുമിച്ച് രാജി വയ്ക്കുമെന്ന് അദ്ദേഹം <b>ഭീഷണിപ്പെടുത്തി എന്ന റിപ്പോർട്ടു</b>മായി കൂട്ടി വായിച്ചാൽ …</span>..</i>”<br />---------------------------------------------------------------------------------- <br /><br />[<strong><span style="color:#990000;">നകുലൻ</span></strong>] പിന്നീടു നടക്കാതെ പോയ ആ കാര്യം പറഞ്ഞ് അദ്ദേഹം ആരെ, എപ്പോൾ, എവിടെവച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്? ഏതു റിപ്പോർട്ടുമായിട്ടാണ് കൂട്ടിവായിക്കേണ്ടത്? ആ റിപ്പോർട്ടിന്റെ പകർപ്പ് എവിടെ കിട്ടും?<br /><br />അത്രയ്ക്കൊന്നുമില്ല. സാദാ പത്രറിപ്പോർട്ടുകളേപ്പറ്റിയല്ലേ താങ്കളിവിടെ പറയുന്നത്? എങ്കിൽ അതേമട്ടിൽ പത്രറിപ്പോർട്ടുകളെത്തന്നെയാണ് മുകളിലത്തെ വാചകമെഴുതാനായി ഞാനുമാശ്രയിച്ചത്.<br />താങ്കൾക്ക് ഇഷ്ടപ്പെട്ട റിപ്പോർട്ടുകളെ താങ്കൾ വിശ്വസിച്ചു. അല്ലാത്തവയെ അവിശ്വസിച്ചു. അതല്ലേ സംഭവിച്ചത്?<br /><br />കൃത്യമായി ഏതു റിപ്പോർട്ടുകളെയാണു ഞാൻ ആശ്രയിച്ചത് എന്നു ചോദിച്ചാൽ കുടുങ്ങി. ആ പത്രവാർത്തകളൊക്കെ ഇനി പരതിയെടുക്കേണ്ടിവരും. എന്തായാലും താങ്കളുടെ കമന്റു വന്നതിനു ശേഷവും പത്രങ്ങൾ അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഇതാ ഈ ചിത്രം കാണുക. "ബി.ജെ.പി.യുമായിച്ചേർന്ന് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന എന്റെ വാചകത്തിൽ തെറ്റുണ്ടായിരുന്നില്ല എന്ന് ഇതു കണ്ടിട്ടെങ്കിലും താങ്കളംഗീകരിക്കുമെന്നു കരുതുന്നു.<br /><br /><br /><br /><p><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiptTgA-0I888XI5q8iJggMETw25GqThi8vN4RpQfgH_bNQZwPJdYGExWccQkgU4Rt1B2Ud7-VUpgmfRS0xxVMWms874IXbPcCrYIcThYOQOCj3174-mFbvZIjBESHAY5exAD8-/s1600-h/bjpykkoppam_votu_cheyyilla_ennu_somanaath.jpg" target="_blank"><img id="BLOGGER_PHOTO_ID_5229035005869657778" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiptTgA-0I888XI5q8iJggMETw25GqThi8vN4RpQfgH_bNQZwPJdYGExWccQkgU4Rt1B2Ud7-VUpgmfRS0xxVMWms874IXbPcCrYIcThYOQOCj3174-mFbvZIjBESHAY5exAD8-/s400/bjpykkoppam_votu_cheyyilla_ennu_somanaath.jpg" border="0" /></a><br />---------------------------------------------------------------------------------- <br />>>[<strong><span style="color:#990000;">Ramachandran</span></strong>] ”<i> <span style="color:#000099;">അതെന്തോ ആകട്ടെ, സോമനാഥ ചാറ്റർജിയുടെ പിതാവ് ഹിന്ദു മഹാ സഭാ പ്രവർത്തകനായിരുന്നിട്ടും</span></i>”<br />---------------------------------------------------------------------------------- <br /><br />[<strong><span style="color:#990000;">നകുലൻ</span></strong>] ചെറിയൊരു തിരുത്ത്. സാധാരണ പ്രവർത്തകനല്ല – ഭാരവാഹിത്വത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാമനും - രാജ്യത്ത് രണ്ടാമനുമായിരുന്നു!.<br /><br />---------------------------------------------------------------------------------- <br />>>[<strong><span style="color:#990000;">Ramachandran</span></strong>] ”<i> ……. <span style="color:#000099;">പിതാവ് ഹിന്ദു മഹാ സഭാ പ്രവർത്തകനായിരുന്നിട്ടും സോമനാഥിന് നെഞ്ചു വിരിച്ചു നിന്ന് വർഗ്ഗീയതക്കെതിരെ പൊരുതാൻ കഴിയുന്നുവെങ്കിൽ അതദ്ദേഹത്തിന്റെ മഹത്വമല്ലെന്ന് <b>വർഗ്ഗീയ ഫാസിസ്റ്റ് ചരിത്ര രചന നടത്തുന്ന ഒരാൾ</b>ക്കു മാത്രമേ വിലയിരുത്താനാവൂ . താങ്കൾ ചെയ്യുന്നത് ഒരു തരം മലർന്ന് കിടന്ന് തുപ്പലാണ്</span>.</i>”<br />---------------------------------------------------------------------------------- <br /><br />[<strong><span style="color:#990000;">നകുലൻ</span></strong>] ഒരു ‘സ്മൈലി’ ഇവിടെ കൊടുക്കാതെ തുടരുന്നതു ശരിയല്ല.<br />:)<br />സി.പി.എം. ഇപ്പോൾ ‘പൊരുതു‘ന്നതുപോലെ ‘വർഗീയതയ്ക്കെതിരെ പൊരു‘താൻ അപാരമായ നെഞ്ചുവിരിവുമാത്രമല്ല, തൊലിക്കട്ടികൂടി വേണമെന്നതിൽ എനിക്ക് എതിരഭിപ്രായമില്ല. അതിനെയൊക്കെ ‘മഹത്വ’മായി വാഴ്ത്തണമെങ്കിൽ അതിനേക്കാളും ഒന്നൊന്നര ഇഞ്ചുകൂടി വിരിവു വേണം താനും.<br /><br />എന്തായാലും, “വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചന” എന്നൊക്കെ ഇടതുപക്ഷം പറഞ്ഞുപേടിപ്പിക്കാറുള്ളത് അപ്പോൾ ഇത്രയൊക്കെയേയുള്ളൂ എന്നറിയുന്നതിൽ സന്തോഷവും ആശ്വാസവും!<br /><br />തുറന്നു ചോദിക്കുകയാണ്. ഹിന്ദുസമൂഹത്തിന്റെ ചില വികാരങ്ങൾ - അവ എത്രമാത്രം നിർദോഷവും ന്യായവുമായിരുന്നാൽക്കൂടി - അടിച്ചമർത്താൻ മാത്രമാണ് നിങ്ങൾ (ഇടതുപക്ഷം) എക്കാലവും താൽപര്യം കാട്ടിയിട്ടുള്ളത് എന്നുപറഞ്ഞാൽ തെറ്റുണ്ടോ? അതിനൊരു <strong>ന്യായീകരണം മാത്രമായി നിങ്ങളുപയോഗിക്കുന്ന – അർത്ഥം നഷ്ടപ്പെട്ട - ഒരു പദം മാത്രമായി ചുരുങ്ങിയിട്ടുണ്ട് ഇന്ന് ‘വർഗ്ഗീയത’ എന്നത്</strong>. ഇല്ലെന്നുണ്ടോ?<br /><br />ഹൈന്ദവേതരസമൂഹങ്ങളുടെ – പ്രത്യേകിച്ചു മുസ്ലിംസമൂഹത്തിന്റെ – ചില വികാരങ്ങൾ - അമേരിക്കാവിരുദ്ധതപോലുള്ള ചിലത് പ്രത്യേകിച്ചും- അനാവശ്യവും അപകടകരവുമെന്ന് അവരിൽത്തന്നെ ചിലർ വിശേഷിപ്പിച്ച് ചെറുത്തുനിൽക്കാൻ ശ്രമിച്ചാലും സമ്മതിക്കാതെ, പരമാവധി അതിലേക്കു വലിച്ചിഴച്ചശേഷം - ആ താത്പര്യങ്ങളെ സംരക്ഷിക്കുന്നവരാണു തങ്ങളെന്ന പ്രതീതി ജനിപ്പിച്ച് <strong>വോട്ടുകൾ സമാഹരിക്കാൻ നിങ്ങളുപയോഗിക്കുന്ന മുഖംമൂടിയുടെ പേരുമാത്രമായി ചുരുങ്ങിയിട്ടുണ്ട് ‘മതേതരത്വം’ എന്നത്</strong>. നിഷേധിക്കാമോ?<br /><br />‘മതേതരത്വ’ത്തിനായി നിലകൊള്ളുന്നു എന്നു വാദിക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാടുകളും പ്രവൃത്തികളും പ്രചാരണങ്ങളുമെല്ലാം <strong>ഇന്നുവരെ <span style="color:#ff0000;">മതസ്പർദ്ധ</span>യല്ലാതെ <span style="color:#006600;">മ</span><span style="color:#006600;">തസൌഹാർദ്ദം</span> തരിമ്പെങ്കിലും വളർത്തിയതായി തോന്നുന്നില്ല</strong>. ഉവ്വോ?<br /><br />ദൈവാരാധനയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാഗ്രഹിക്കുന്നൊരു സമൂഹമെന്ന നിലയിൽ <strong>തങ്ങളുടെ നിലപാടുകൾ സ്വാഭാവികമായിത്തന്നെ “മതേതര”മാണ് എന്ന കമ്മ്യൂണിസ്റ്റുചിന്ത ശുദ്ധ അസംബന്ധമാണ്.</strong> മറ്റുസമൂഹങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറുന്ന ഒരു മതസമൂഹമായിത്തന്നെയാണ് കമ്മ്യൂണിസ്റ്റുകളും പരിഗണിക്കപ്പെടേണ്ടത്. എന്താണഭിപ്രായം?<br /><br /><span style="color:#990000;">താങ്കളുടെ തന്നെ പ്രയോഗം കടമെടുത്തുപറഞ്ഞാൽ, ‘ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോളും പറയുന്ന’തിനേക്കാൾ അങ്ങേയറ്റം പരിഹാസ്യമാണ് ഇടതുപക്ഷത്തിന്റെ മതേതരത്വവാദവും വീമ്പിളക്കലും. കാരണം ആണ്ടിയ്ക്ക് അടിയുടെ എ.ബി.സി.ഡി. പോലും പിടിയില്ലെന്നു മാത്രമല്ല – അതിനു നേർവിപരീതം പ്രവർത്തിക്കുകയും ചെയ്യുന്നു. അല്ലെന്നുണ്ടോ?</span><br /><br />ഇനി ഇതുമൊത്തമൊന്നും വിശദീകരിക്കാൻ താങ്കൾക്കു താല്പര്യമില്ലെങ്കിലും വേണ്ടില്ല – ആ പോസ്റ്റിൽ മറ്റൊരു മാർക്സിസ്റ്റ് അനുഭാവിയോടു ചോദിച്ചിട്ട് ഇനിയും മറുപടി കിട്ടാത്ത ഒരു ചോദ്യം മാത്രം ഇവിടെയുമാവർത്തിക്കുകയാണ്. അതിനെങ്കിലും മറുപടി തരുമോ?<br /><br /><span style="color:#990000;">ഉത്തർപ്രദേശിൽ “മതേതരകകക്ഷികൾക്കു മാതൃക”യായിരുന്നു എസ്.പി. – പക്ഷേ ഇപ്പോളവർ മലക്കം മറിഞ്ഞുവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായി പത്രങ്ങളെഴുതിയിരുന്നു. ആ നിലപാടിനോടു താങ്കളും യോജിക്കുന്നുവോ? </span><strong><span style="color:#3333ff;">മുമ്പ് “മാതൃകാപരമായി മതേതര“മായിരുന്ന അവരുടെ മതേതരത്വം ഇപ്പോൾ പെട്ടെന്നു നശിച്ചുവെങ്കിൽ, എന്താണ് മതേതരത്വം നിർണ്ണയിക്കുന്ന ആ ഘടകം?</span></strong> <span style="color:#990000;">ആ ഘടകമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറായാൽ ബി.ജെ.പി.യേയും നിങ്ങൾ മതേതരകക്ഷി എന്നു വിളിക്കാൻ തയ്യാറാകുമോ?<br /></span><br />ഇനിയിപ്പോൾ, ഈ സംശയങ്ങൾക്കൊന്നും മറുപടി പറയാൻ താങ്കൾക്കു താല്പര്യമില്ലെങ്കിലും വിരോധമില്ല. മലർന്നുകിടന്നുതുപ്പൽ എന്ന താങ്കളുടെ പ്രയോഗം അറം പറ്റിക്കാണുന്നത് അത്ര സുഖകരമായ കാഴ്ചയായിരിക്കില്ല.<br /><br />---------------------------------------------------------------------------------- <br />>>[<strong><span style="color:#990000;">Ramachandran</span></strong>] “<i><span style="color:#000099;">"എന്നാൽ യെച്ചൂരിയും കാരാട്ടുമൊക്കെ കോൺഗ്രസിനോടാവശ്യപ്പെട്ടത് 'ഘടകകക്ഷികളുടെ താത്പര്യങ്ങൾക്കു വിലകല്പിക്കുന്നതുപോലുള്ള മുന്നണിമര്യാദകൾ ബി.ജെ.പി.യിൽ നിന്നു പഠിക്കൂ" എന്ന് പറഞ്ഞത് ശരിയാണ്, കാരണം 370 -ആം വകുപ്പ്, രാമക്ഷേത്ര നിർമ്മാണം എന്നിവ ഒക്കെ പരണത്ത് വച്ചത് നാം കണ്ടതാണല്ലോ? അതല്ലാതെ എൻ.ഡി.എ ഭരണത്തിന് ഒരു സർട്ടിഫിക്കറ്റും ആരും നല്‍കിയിട്ടില്ല.</span></i>”<br />---------------------------------------------------------------------------------- <br /><br />[<strong><span style="color:#990000;">നകുലൻ</span></strong>] “ആരും” എന്നത് “ഇടതുപക്ഷം” എന്നു മനസ്സിലാക്കി വായിക്കുമ്പോൾ അക്ഷരം പ്രതി ശരിയാണ്. അവർ സർട്ടിഫിക്കറ്റു കൊടുത്തിട്ടില്ല. ഇനിയൊട്ടു കൊടുക്കുകയുമില്ല.<br /><br />ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതൊരു കൂട്ടുകക്ഷിഭരണമായിരുന്നു. അപ്പോൾ സഖ്യകക്ഷികളെല്ലാം പൊതുവായി ചേർന്നു രൂപം നൽകിയ അജണ്ട മുൻനിർത്തി ഭരിച്ചു. അവർ അതിനെ ഒരു അന്തസ്സായിത്തന്നെയാണു കാണുന്നത്. അത് അങ്ങനെതന്നെ ആണുതാനും.<br /><br />“ബി.ജെ.പി. തങ്ങളുടെ അജണ്ടകൾ മറന്നു” എന്നൊക്കെയുള്ള വിലാപങ്ങൾ ഇപ്പോൾ കാണുന്നത് കൂടുതലും അവരെ എതിർക്കുന്നവരുടെ വാക്കുകളിലാണെന്നതാണു കൌതുകകരം. ‘രാമക്ഷേത്രപുനർനിർമ്മാണത്തിനായി രൂപം കൊണ്ടതും പ്രവർത്തിക്കുന്നതുമായ പാർട്ടി‘ എന്നൊക്കെയുള്ള പരമാബദ്ധങ്ങൾ കൂടി ചിലപ്പോൾ അതിനൊടൊപ്പം ചേർന്നു കാണാമെന്നതുകൊണ്ട് അവയൊക്കെ വലിയ ചിരിക്കു വക നൽകാറുണ്ട്.<br /><br /><strong>ബി.ജെ.പി.യ്ക്കുള്ള അജണ്ടകളിൽ ഏതെങ്കിലുമൊന്ന് അവർ മറന്നതായോ മാറ്റിവച്ചതായോ എനിക്കു തോന്നിയിട്ടില്ല. അയോദ്ധ്യയിലെ രാമക്ഷേത്രപുനർനിർമ്മാണമെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം സാക്ഷാത്കരിക്കുക എന്നത് ബി.ജെ.പി.യുടെ അനവധി അജണ്ടകളിൽ ഒന്നാണ്. അതിനവർ പ്രതിജ്ഞാബദ്ധവുമാണ്.</strong> അതിനു് മൂന്നുവഴികളാണുള്ളതെന്നാണ് അവർ <span style="color:#993300;"><strong>അന്നും ഇന്നും</strong> പറയുന്നത്</span>. സ്വീകാര്യതയുടെ ക്രമത്തിൽപ്പറഞ്ഞാൽ:-<br />(1) <span style="color:#990000;">തർക്കമുന്നയിക്കുന്നവരുമായുള്ള പരസ്പരസഹകരണം വഴി</span><br />(2) <span style="color:#000099;">നീതിപീഠത്തിന്റെ നിർദ്ദേശം വഴി</span><br />(3) <span style="color:#663333;">നിയമനിർമ്മാണം വഴി</span>.<br /><br />ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയാലും മുന്നണിയായി ഭരിച്ചാലും പ്രതിപക്ഷത്തിരുന്നാലും എല്ലാം ഇതുതന്നെയായിരിക്കും അവരുടെ നിലപാട്. ഭരണത്തിലാണെങ്കിൽ പ്രശ്നപരിഹാരത്തിനായി കുറേക്കൂടി ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും എന്നതുമാത്രമായിരിക്കും വ്യത്യാസം. 2004-ൽ അവർക്കു ഭരണം തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇതിനകം പ്രശ്നത്തിനു രമ്യമായ പരിഹാരമുണ്ടാക്കാനുള്ള പരിശ്രമങ്ങൾ പൂർത്തിയാക്കാനും വിജയത്തിലെത്തിക്കാനും അവർക്കു കഴിഞ്ഞേക്കുമായിരുന്നു എന്നു വിശ്വസിക്കുന്ന അനേകം ആളുകളുണ്ട്.<br /><br />പിന്നെ, ബി.ജെ.പി.യുടെ <strong>അജണ്ടകളിൽ ഏതെങ്കിലുമൊരെണ്ണം “പരണ“ത്തുവയ്ക്കപ്പെട്ട ചരിത്രമുണ്ടെങ്കിൽ</strong> - എന്തുചെയ്യാം – <strong>അതുചെയ്തതും ഇടതുപക്ഷം തന്നെയാണ്</strong>. ഏകീകൃതസിവിൽകോഡ് എന്ന ആശയത്തിന് ഇടതുപക്ഷം പണ്ട് അനുകൂലമായിരുന്നു. ബി.ജെ.പി. എക്കാലവും സംസാരിച്ചിട്ടുള്ളത് “ശരി-അത്ത് “ ഉൾപ്പെടെയുള്ളവയെല്ലാം പരിഗണിച്ച് മതനിയമങ്ങളിലും അല്ലാതെയുള്ളവയിലുമെല്ലാം അടങ്ങിയിട്ടുള്ള നിയമങ്ങൾ വിശദമായി കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായൊരു പൊതുപൌരനിയമത്തേക്കുറിച്ചു മാത്രമാണ്. എന്നാൽ, അതിനേക്കാളും ‘മതേതര’മായ - മതനിയമങ്ങളെ പരമാവധി അകറ്റി നിർത്തിയുള്ള - ഒരു സംഗതിയായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ ആവശ്യം. എന്നാൽ, വോട്ടുകിട്ടാൻ അതൊക്കെ വലിയ തടസ്സമാണെന്നു വന്നതോടെ അത്തരം പലനിലപാടുകളും പരണത്തുകേറിത്തുടങ്ങി.<br /><br />"മതേതരവും ഏകീകൃതവുമായ സിവിൽ കോഡ് " എന്ന ആശയം ബി.ജെ.പി.യുടേതാണ്. അതവർ എവിടെയും കയറ്റിവച്ചിട്ടില്ല. പക്ഷേ, മുമ്പ് അത്തരമൊരു ആശയത്തെ പിന്താങ്ങിയിരുന്ന കമ്മ്യൂണിസ്റ്റുകൾ അതിൽനിന്നു പിന്നോക്കം പോയശേഷം ഇപ്പോൾ നോക്കുന്നത് ‘ഹിന്ദുനിയമങ്ങൾ’ അടിച്ചേല്പിക്കാൻ നോക്കുന്നു എന്ന <strong>പച്ചനുണ </strong>പറഞ്ഞുകൊണ്ട് ഒരു മുസ്ളീം വോട്ടെങ്കിലും അധികം സംഘടിപ്പിക്കാമോ എന്നു മാത്രമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇനിയാ പഴയ ആശയമൊക്കെ പരണത്തുതന്നെ ഇരിക്കാനേ വഴിയുള്ളൂ. <strong>മുസ്ലീങ്ങൾ അതിനായി വാദിക്കുന്ന ഒരു കാലം വരാത്തിടത്തോളം കാലം</strong>.<br /><br />പക്ഷേ, ‘മുസ്ലീം നവോത്ഥാന’ത്തിനായി സ്വന്തനിലയിൽ ഇടതുപക്ഷം ഒരിക്കലും ശ്രമിച്ചുനോക്കിയിട്ടേയില്ല എന്നും പറഞ്ഞുകൂടാ. ഇ.എം.എസ്. ഉണ്ടായിരുന്നപ്പോൾ ഒന്നു ശ്രമിച്ചതാണ്. 'ഈ ബഹുഭാര്യാത്വം അത്ര നല്ലതൊന്നുമല്ല' എന്നമട്ടിൽ അദ്ദേഹം മയത്തില്‍ത്തന്നെ ഒന്നു പറഞ്ഞുനോക്കി. കേരളത്തെ പിടിച്ചു കുലുക്കിയ പ്രകടനങ്ങളുടെ പരമ്പരയോടെയാണ് പിറ്റേ ദിവസം പുലര്‍ന്നത്. മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു.<br /><br />"<em>രണ്ടും കെട്ടും - നാലും കെട്ടും -<br />നമ്പൂരിശ്ശന്റെ ഓളേം കെട്ടും</em>"!<br /><br />അന്ന് അവസാനിച്ചതാണ് "നവോത്ഥാനപരിശ്രമങ്ങൾ". പിന്നീട് ഇ.എം.എസോ അദ്ദേഹത്തിന്റെ കാലശേഷം മറ്റുള്ളവരോ അത്തരം ചരിത്രപരമായ മണ്ടത്തരങ്ങൾ ആവര്‍ത്തിച്ചതായി കണ്ടിട്ടില്ല.<br /><br />അത്രത്തോളം ശക്തമല്ലാത്ത ചെറിയൊരു “പ്രകടനം” കുറച്ചുകാലം മുമ്പ് കൽക്കത്തയിലെ ഒരു തെരുവിലും നടന്നിരുന്നു. അതേത്തുടർന്ന് തസ്ലീമാനസ്രീൻ എന്നൊരു എഴുത്തുകാരി രായ്ക്കുരാമാനം കമ്മ്യൂണിസ്റ്റുഹൃദയഭൂമിയിൽനിന്നും പായ്ക്കുചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർ താങ്ങിയിരുന്ന സർക്കാറിന്റെ സഹായത്താൽ, അവരിപ്പോൾ എവിടെയാണെന്നുപോലുമറിയില്ല. എന്തായാലും ഈ രാജ്യത്തില്ല!<br /><br />ആശയങ്ങളും അവകാശവാദങ്ങളുമെല്ലാം തരാതരം പോലെ കമ്മ്യൂണിസ്റ്റുകൾ പരണത്തുകേറ്റുന്നതിന്റെ ഉദാഹരണങ്ങൾ പറയാൻ തുടങ്ങിയാൽ അതിനായി പ്രത്യേകം ബ്ലോഗുകൾ തന്നെ തുടങ്ങേണ്ടിവരുമെന്ന ഭീതിമൂലം നിർത്തുന്നു.<br /><br />---------------------------------------------------------------------------------- <br />>>[<strong><span style="color:#990000;">Ramachandran</span></strong>] ”<i>“<span style="color:#000099;">നിങ്ങളെല്ലാവരും ഇവിടെ ചൈനയ്ക്കും അമേരിക്കയ്ക്കും ഇറാനും ഇസ്രായേലിനുമൊക്കെയിടയ്ക്കു കിടന്നു പോർവിളിമുഴക്കുന്നതിനിടയിൽ, ഭാരതത്തേപ്പറ്റി ആശങ്കപ്പെടാനും ആരെങ്കിലും വേണമല്ലോ.“ ചൈനയെയും ഇസ്രായേലിനെയും ഒക്കെ കൂട്ടിക്കെട്ടുന്ന - നിങ്ങളെല്ലാവരും എന്ന് കാടടച്ചു പ്രയോഗിക്കുന്ന അതിബുദ്ധി കൊള്ളാം. പക്ഷെ, എപ്പോഴുമുള്ള ഈ ദേശസ്നേഹവാചകമടി ആത്മവിശ്വാസമില്ലായ്മയിൽ നിന്നാവാനേ തരമുള്ളൂ. ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോഴും പറയുന്നത് ചിരിക്കേ വക നല്‍കൂ</span>.</i>”<br />---------------------------------------------------------------------------------- <br /><br />[<strong><span style="color:#990000;">നകുലൻ</span></strong>] ആശയക്കുഴപ്പമെന്താണെന്നു മനസ്സിലായി. താങ്കളിങ്ങനെ ഒന്നിൽ നിന്ന് നേരിട്ട് നാലിലേയ്ക്കു കടക്കാതെ, രാഷ്ട്രങ്ങളുടെ ക്രമവും അവസാനം “ഇടയ്ക്ക് ” എന്നു പറഞ്ഞിരിക്കുന്നതും ഒന്നു കൂടി ശ്രദ്ധിച്ചുവായിച്ചാൽ ആ സംശയമില്ലാതാകും. ചൈനയേയും ഇസ്രയേലിനേയും ഒരുമിച്ചുകെട്ടുന്നുവോ എന്നു താങ്കൾ തെല്ലും ഭയപ്പെടേണ്ടതില്ല. അറിയാതെപോലും ഇസ്രായേലിനെ ‘തീണ്ടി’ക്കുമെന്നു കരുതാതിരിക്കുക. ചൈനയ്ക്കും അമേരിക്കയ്ക്കുമിടയിൽ - ഇറാനും ഇസ്രായേലിനുമിടയിൽ എന്നിങ്ങനെതന്നെയാണുദ്ദേശിച്ചത്. രണ്ടു ജോടികളും ഒരുമിച്ചു പറഞ്ഞു നാലായപ്പോൾ താങ്കൾക്കൊരു ആശയക്കുഴപ്പമുണ്ടായതാവണം.<br /><br /><a href="http://koosism-exposed.blogspot.com/2006/09/blog-post_09.html" target="_blank">ഒരിക്കൽ, ഇന്ത്യാക്കാർ ഒന്നടങ്കം ദു:ഖമാചരിച്ചിരുന്ന വേളയിൽ ‘ഇസ്രായേലിനെ നിലയ്ക്കു നിർത്താനായി’ ഇടതുപക്ഷം പ്രകടനങ്ങൾ സംഘടിപ്പിച്ചതു</a> മറന്നിട്ടില്ല. ചൈനയുമായി ഒരു കൂട്ടിക്കെട്ടൽ അറിയാതെപോലും സംഭവിക്കില്ല.<br /><br />ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപിണിയിലൂടെ പൊങ്ങിയത് സിറിയയ്ക്കുനേരെയുള്ള ചാരക്കണ്ണുകളായിരിക്കുമോ എന്നോർത്ത് വിഷമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഇടതുപക്ഷത്തോട് അത്രയ്ക്കൊരു കൊടുംചതി ചെയ്യാൻ മാത്രം ക്രൂരനല്ല ഞാൻ.<br /><br />ഇസ്രായേൽ എന്ന രാജ്യം തന്നെ ഇല്ലാതാകണമെന്ന് ഇപ്പോഴും വാദിക്കുന്ന നെജാദിന്റെ അണുപരീക്ഷണങ്ങൾക്കു തടസ്സം നിന്നാൽ ഇന്ത്യൻ ഗവണ്മെന്റിനുള്ള പിന്തുണ പിൻവലിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇടതുപക്ഷത്തോട് അത്തരമൊരു കൊടുംചതി ആരും ചെയ്യാൻ പാടില്ല.<br /><br />ചൈന ചൈനയാണ്. ഇസ്രായേൽ ഇസ്രായേലും. കൂട്ടിക്കെട്ടൽ അസാദ്ധ്യം! അതു തന്നെയാണവിടെ പറഞ്ഞുവച്ചതും.<br /><br />രാമചന്ദ്രൻ, താങ്കളെന്തൊക്കെപ്പറഞ്ഞാലും ശരി - ഇടതുപക്ഷപ്രസ്ഥാനങ്ങളും സംഘപരിവാർ പ്രസ്ഥാനങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം കിടക്കുന്നത് ഈ രാഷ്ട്രത്തോടുള്ള സമീപനത്തിന്റെ കാര്യത്തിൽത്തന്നെയാണ്. ‘ആണ്ടി തൊഴിക്കും - സൂക്ഷിക്കണം’ എന്ന് തൊ(ക)മ്മി നാഴികയ്ക്കു നാല്പതു വട്ടം പറഞ്ഞുനടക്കുമ്പോൾ, അടിയാണു യഥാർത്ഥകാര്യം എന്ന് ആണ്ടി ഇടയ്ക്കൊന്നു കയറിപ്പറഞ്ഞുവെന്നു വരും. അതിൽ ആത്മവിശ്വാസത്തിന്റെ പ്രശ്നമല്ല നിഴലിക്കുന്നത്. ഓർമ്മപ്പെടുത്തലിലൂടെ ഒന്ന് അലോസരപ്പെടുത്താനുള്ള കുസൃതി തന്നെയാണത് എന്നു കരുതിക്കോളൂ.</p><br /><br /><p>ഇടതുപക്ഷബുദ്ധിജീവികളും ചരിത്രകാരന്മാരും അംഗീകരിച്ചെങ്കിൽ മാത്രമേ മേൽപ്പറഞ്ഞതു താങ്കളും അംഗീകരിക്കൂ എന്നുണ്ടെങ്കിൽ അതിനും മാർഗ്ഗമുണ്ട്. സംഘപരിവാറിനേക്കുറിച്ച് മനസ്സിൽത്തോന്നിയതു പലതും എഴുതിമുന്നേറുന്നതിനിടയിൽ ചിലരൊക്കെ അറിയാതെ പലതും സമ്മതിച്ചുപോകാറുമുണ്ട്. മാർക്സിസം ഒരു കയ്യിലും മൌദൂദിസം മറുകയ്യിലും പിടിച്ച് പുരോഗമനസാഹിത്യത്തെ മുന്നോട്ടു നയിക്കുന്നയാൾ എന്ന് കുറുമുന്നണിക്കാർ ആരോപിക്കുന്ന <strong>കെ.ഇ.എൻ.-ന്റെ ലേഖനങ്ങളിലൊന്ന് ഓർമ്മ വരുന്നു. അതിൽ, സംഘത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി അദ്ദേഹം കാണുന്നത് ‘അന്ധമായ ദേശസ്നേഹ’മാണ്</strong>. അതൊരു അവകാശവാദം മാത്രമാണെന്നഭിപ്രായമുണ്ടായിരുന്നെങ്കിൽ, അതദ്ദേഹം മറ്റൊരു ആയുധമാക്കിയേനെ. ദേശസ്നേഹം എന്ന വാക്ക് അറിയാതെ പറഞ്ഞുപോയതിന്റെ പേരിൽ തന്റെ പുരോഗമനമുഖത്തിനു പരിക്കേറ്റാലോ എന്നു ഭയന്നിട്ടോ എന്തോ - തെറ്റുതിരുത്തലെന്ന മട്ടിൽ അദ്ദേഹം ഉടൻ തന്നെ ‘ഗ്രഹണി പിടിച്ച ഭാരതമാതാവ് ’ എന്നു കൂടി പരിഹസിച്ചിട്ടുമുണ്ടായിരുന്നു. ലേഖനവും പുസ്തകവുമേതെന്നു മറന്നു.<br /><br />ഇനി, ചൈനയെ പരാമർശിച്ചതിന്റെ പേരിലല്ല താങ്കൾ എതിർത്തതെന്നു കൂടി കരുതട്ടെ. ഇന്ത്യയിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ചൈനയോടുള്ള മാനസികവിധേയത്വത്തിന്റെ കാര്യത്തിൽ താങ്കളൊരു തർക്കത്തിനില്ലെന്നു തന്നെയാണെന്റെ വിശ്വസം. അതല്ല എങ്കിൽ, ഇതുവരെയാരും മറുപടി തരാതിരുന്ന അനവധി ചോദ്യങ്ങൾ പലരുടെ കമന്റുകളിലായി ഇതാ താഴെക്കൊടുത്തിരിക്കുന്ന പോസ്റ്റിൽ ചിതറിക്കിടക്കുന്നു. ആദ്യം തന്നെ ആ സംശയങ്ങൾ തീർത്തു തരുവാൻ ശ്രമിക്കാവുന്നതാണ്. </p><a href="http://koosism-exposed.blogspot.com/2008/06/blog-post.html" target="_blank"><strong>ചൈനയ്ക്കുചുറ്റും ഹരികൃഷ്ണന്മാർ</strong><br /></a>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com2tag:blogger.com,1999:blog-37821259.post-5961404777906785032008-07-15T07:18:00.010+03:002008-07-15T11:54:34.607+03:00ചുവന്ന പാഠപുസ്തകത്തേപ്പറ്റി പച്ചയ്ക്കു ചിലതു പറഞ്ഞാൽ...പാഠപുസ്തകം പരിശോധിക്കാനെത്തിയ ‘വിദഗ്ദ്ധ’സമിതിയുടെ ആദ്യത്തെ അഭിപ്രായം പുറത്തുവന്നിരിക്കുന്നു. ‘മതമില്ലാത്ത ജീവൻ’ എന്ന പാഠം പരിഷ്ക്കരിക്കാവുന്നതാണ്. പക്ഷേ – കമ്മ്യൂണിസ്റ്റുവൽക്കരണം എന്ന ആരോപണത്തിൽ കഴമ്പില്ലത്രേ!!!!!<br /><br />ചർച്ചകളെ ആ ഒരു പാഠത്തിലേക്കു മാത്രം ഒതുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അതേ കമ്മ്യൂണിസ്റ്റുതന്ത്രം തന്നെയാണ് ഈ പ്രസ്താവനയുടെ പിന്നിലും.<br /><br />ഇത്തരം “വിദഗ്ദ്ധ”രുടേതായി പത്രങ്ങളിലും മറ്റും വരുന്ന ലേഖനങ്ങളിലെ സാങ്കേതികപദങ്ങളും മറ്റും മിക്കവാറും മനസ്സിലാകാതെ വരുന്നു. ആ നിലയ്ക്ക്, <strong>ഒരു സാധാരണക്കാരനു പച്ചയ്ക്കു പറയാനുള്ളത് എന്ന നിലയ്ക്ക് ചിലതൊക്കെ കുറിച്ചിടാമെന്നു തോന്നിപ്പോയി</strong>.<br /><br />“ജീവ“ന്റെ പാഠത്തിലെ മതനിരാസമെന്നത് സത്യത്തിൽ വളരെച്ചെറിയൊരു ഭാഗം മാത്രമാണ്. ആ ഭാഗത്തിന്റെ പേരിലല്ല – മറിച്ച് ആദ്യപുറം മുതൽ അവസാനത്തേതു വരെ സമ്പൂർണ്ണമായി കമ്മ്യൂണിസ്റ്റുവൽക്കരിച്ച പാഠപുസ്തകം എന്ന നിലയിലാണ് അത് എതിർക്കപ്പെടുന്നത്. അതേക്കുറിച്ചു തന്നെയാണ് ഇവിടെ പറയാനുള്ളതും.<br /><br />1. <a href="http://marumozhy.blogspot.com/2008/07/blog-post.html#s1">ഇന്നത്തെ ക്ലാസ് കഴിഞ്ഞു കുട്ടികളേ - ലാൽസലാം!</a><br />2. <a href="http://marumozhy.blogspot.com/2008/07/blog-post.html#s2">സാറേ – സാറു സത്യത്തിൽ ആരാ? പട്ടരോ അതോ പറയനോ?</a><br />3. <a href="http://marumozhy.blogspot.com/2008/07/blog-post.html#s3">സൂര്യനുദിക്കുന്നത് കിഴക്കോ പടിഞ്ഞാറോ? – ‘വിദഗ്ദ്ധർ’ പങ്കെടുക്കുന്ന സംവാദം</a><br />4. <a href="http://marumozhy.blogspot.com/2008/07/blog-post.html#s4">നോക്കൂ – ദാ എന്റെ തലയിൽ കോഴിത്തൂവലില്ല!</a><br />5. <a href="http://marumozhy.blogspot.com/2008/07/blog-post.html#s5">അമേരിക്കയില്ലാത്ത കഷായമുണ്ടോ?</a><br />6. <a href="http://marumozhy.blogspot.com/2008/07/blog-post.html#s6">കോരിയൊഴിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്മതവർഗ്ഗീയത</a><br />7. <a href="http://marumozhy.blogspot.com/2008/07/blog-post.html#s7">സമരങ്ങളോടുള്ള സമീപനം</a><br />8. <a href="http://marumozhy.blogspot.com/2008/07/blog-post.html#s8">യഥാർത്ഥപാഠങ്ങൾ ഇവയൊക്കെ</a><br /><br /><br />-------------------------------------------------------------------------<br />1. <a name="s1">ഇന്നത്തെ ക്ലാസ് കഴിഞ്ഞു കുട്ടികളേ - ലാൽസലാം!</a><br />-------------------------------------------------------------------------<br /><br />കമ്മ്യൂണിസ്റ്റുകളുടെ ചിന്തയിൽ നല്ല തോതിൽ രാഷ്ട്രീയം കലർന്നിരിക്കുന്നതുകൊണ്ട് അവർക്കൊരുപക്ഷേ പുസ്തകത്തിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി അനുഭവപ്പെടില്ലായിരിക്കും. പക്ഷേ മറ്റുള്ളവരുടെ സ്ഥിതി അതല്ല എന്നതാണിവിടുത്തെ പ്രശ്നം.<br /><br />ഞാൻ വെറുതെയൊന്ന് ആലോചിച്ചുനോക്കുകയായിരുന്നു. എന്റെ മകൻ വളർന്ന് ഏഴാം ക്ലാസ്സിലെത്തുന്നു. ഒരു ദിവസം, കസേരയിലിരുന്നു പത്രംവായിക്കുന്ന എന്റെ അരികിലിരുന്ന് അവൻ സാമൂഹ്യപാഠത്തിന്റെ നോട്ടുകൾ ഉറക്കെ വായിച്ച് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നു.<br /><br />“<em><span style="color:#000099;">പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് ആത്യന്തികലക്ഷ്യം. അതിന്റെ വഴിയിൽ എന്തു തടസ്സങ്ങളുണ്ടെങ്കിലും മാറ്റുക തന്നെ വേണം. ഒന്നുകിൽ സഹകരണത്തിന്റെ വഴി. അല്ലെങ്കിൽ സമ്മർദ്ദത്തിന്റെ വഴി. എന്തായാലും തടസ്സങ്ങൾ നീക്കുക തന്നെ വേണം!</span></em>“<br /><br />ഇത്രയുമാകുമ്പോഴേക്കും ഞാൻ പത്രത്തിൽനിന്നു മുഖമുയർത്തി അവനെയൊന്നു നോക്കും. എന്താണവന്റെ മുഖഭാവമെന്നു ശ്രദ്ധിക്കും. വാരിക്കുന്തമൊന്നും കയ്യിലെടുത്തു പിടിച്ചിട്ടില്ല – മര്യാദയ്ക്ക് തന്റെ നോട്ടുബുക്ക് വായിച്ചു പഠിക്കുകതന്നെയാണ് എന്ന് ഉറപ്പു വരുത്തിയതിനുശേഷം വീണ്ടും പത്രവായന തുടരും.<br /><br />അപ്പോളവൻ വീണ്ടും ഇങ്ങനെ വായനതുടരുകയാണ്.<br />“ <em><span style="color:#000099;">നമ്മൾ ഇപ്പോളും ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്. പരിധിയില്ലാതെ ചിലർ ഭൂമികയ്യടക്കിവച്ചിരിക്കുന്നു. ധനം ചിലരുടെ കയ്യിൽ കുമിഞ്ഞുകൂടുന്നു. ഇതിനൊക്കെ എതിരെ ഒറ്റയ്ക്കു പ്രവർത്തിച്ചിട്ടു കാര്യമില്ല. കൂട്ടായ പ്രവർത്തനമാണു വേണ്ടത്.</span></em> ”<br /><br />ഇത്രയുമാകുമ്പോളേക്കും ഞാൻ വായിച്ചുകൊണ്ടിരുന്ന പത്രം വലിച്ചെറിഞ്ഞുകളഞ്ഞിട്ട് കസേരയിൽനിന്നു ചാടിയെണീക്കും. എന്റെ മകന്റെ കയ്യിൽ നിന്ന് നോട്ടുബുക്കു പിടിച്ചുവാങ്ങി മുഴുവൻ അരിച്ചുപെറുക്കി വായിക്കും. അതിന്റെ പൊതിച്ചിലഴിച്ചുകളഞ്ഞ് അതിനുള്ളിൽ വല്ല കൊച്ചരിവാളോ കുന്തമോ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. ‘മൊട്ടേന്നു വിരിയാത്ത’ ഇവൻ എന്തു “കൂട്ടായ പ്രവർത്തനമാണ് “ സംഘടിപ്പിക്കാൻ പോകുന്നത് ? പണം ചിലരിൽ കുമിഞ്ഞുകൂടുന്ന അവസ്ഥ “ഏതുവിധേനയും“ ഒഴിവാക്കാൻ - സഹകരണമെങ്കിൽ സഹകരണം - സമ്മർദ്ദമെങ്കിൽ അങ്ങനെ – ഏതു വിധേനയും ഒഴിവാക്കാൻ - എന്ത് ഉപായമാണ് ഇവന്റെ കുഞ്ഞുമനസ്സിൽ തെളിഞ്ഞുവരുന്നത് ?<br /><br />“<span style="color:#000099;"><em>ഇതൊക്കെ ഞങ്ങൾക്കു പഠിക്കാനുള്ളതാണച്ഛാ. പാഠപുസ്തകത്തിൽനിന്ന് തയ്യാറാക്കിയ നോട്ടാണ്</em></span> “ എന്നു പറഞ്ഞ് മകൻ കെഞ്ചിക്കരഞ്ഞാലും ശരി – ഞാനാ നോട്ടുബുക്കിന്റെ മുക്കും മൂലയും അരിച്ചുപെറുക്കും. ആന്തരികാർത്ഥങ്ങൾ ചികയും.<br /><br />എനിക്കെന്തു പറ്റി - ഞാനൊരു ഭ്രാന്തനായോ എന്ന് ഒരു പക്ഷേ എന്റെ മകൻ പോലും ചിന്തിക്കുമായിരിക്കും. ഞാനതു കാര്യമാക്കില്ല. എനിക്കറിയാവുന്നത് ഒന്നു മാത്രമാണ്. ഞാനൊരു അച്ഛനാണ്. മക്കളുടെ കാര്യമോർത്താൽ എനിക്കു നെഞ്ചു പിടയും. ഞാനൊരു അച്ഛനാണ്. സാധാരണക്കാരനായ ഒരു അച്ഛൻ.<br /><br />ചിലപ്പോൾ ഞാൻ വെറും സ്വാർത്ഥമതിയായതുകൊണ്ടാവും. നാട്ടിൽ നിരവധി ‘വെല്ലുവിളി‘കളുള്ളപ്പോൾ അതേപ്പറ്റി ആശങ്കപ്പെടുന്നതിനു പകരം പത്രം വായിച്ചു രസിക്കുന്ന എനിക്കു സാമൂഹ്യപ്രതിബദ്ധതയില്ലാത്തതുകൊണ്ടായിരിക്കും. അല്ലെങ്കിൽ ഞാൻ വെറും പിന്തിരിപ്പനായൊരു മൂരാച്ചിയോ ബൂർഷ്വയോ അതുമല്ലെങ്കിൽ അല്പം കൂടി റേഞ്ച് കൂടിയ ‘പെറ്റി ബ്വൂർഷ്വ’യോ ആയതുകൊണ്ടാവും. പക്ഷേ എന്തുചെയ്യാം. എനിക്കെന്റെ മക്കളോട് സ്നേഹമാണ്. എന്റെ പിഞ്ചുമകൻ വിപ്ലവം പ്രസംഗിക്കുന്നതു കേൾക്കാൻ എന്തുകൊണ്ടോ എനിക്കത്ര താത്പര്യം തോന്നുന്നില്ല!<br /><br />എനിക്ക് കമ്മ്യൂണിസ്റ്റുകാരായ സുഹൃത്തുക്കളുണ്ട്. അവരുടെ അവസ്ഥ ഒരു പക്ഷേ വ്യത്യസ്തമായിരിക്കാം. ഏഴാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ പിഞ്ചുമക്കൾ ഇങ്ങനെയൊക്കെ വായിക്കുന്നതുകേട്ടാൽ ആ കുഞ്ഞുമനസ്സിലെ വിപ്ലവബോധമോർത്ത് അവർ രോമാഞ്ചം കൊള്ളുമായിരിക്കാം. ചിലർ അറിയാതെ ആവേശം കയറി “<em><span style="color:#cc0000;">ആഹാ കലക്കി - ബീഡിയുണ്ടോ മകനേ ഒരു തീപ്പെട്ടിയെടുക്കാൻ</span></em>“ എന്നു ചോദിച്ചു പോകുമായിരിക്കാം. ചെയ്യുന്നവർ ചെയ്യട്ടെ. പക്ഷേ എന്തുചെയ്യാം – <strong>കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല ഉള്ളത്. മറ്റുള്ളവർക്കെല്ലാം തങ്ങളുടെ കുട്ടികളുടെ വിപ്ലവപ്രസംഗം കേൾക്കുമ്പോൾ <span style="color:#000099;">ആവേശ</span>മല്ല. <span style="color:#cc0000;">ആശങ്ക</span>യാണ്</strong>. അത്തരമോരോന്നു പഠിക്കാനല്ലതാനും അവർ തങ്ങളുടെ കുട്ടികളെ പള്ളിക്കൂടത്തിൽ വിടുന്നത്.<br /><br />ഇനിയിപ്പോൾ - മതമില്ലാത്ത “ജീവ“ന്റെ കാര്യത്തിലെന്നപോലെ – <strong>വലുതാകുമ്പോൾ</strong> അവന് വിപ്ലവമോ മറ്റെന്തെങ്കിലും <strong>രാഷ്ട്രീയമോ വേണമെന്നുതോന്നിയാലോ? അങ്ങനെ വേണമെന്നു തോന്നുമ്പോൾ അവന് ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുക്കട്ടെ</strong>. പക്ഷേ ഇപ്പോൾ വേണ്ട – പന്ത്രണ്ടുവയസ്സുപോലും തികയാത്ത അവന്റെ മേൽ ഇപ്പോളേ ചോരതിളപ്പിക്കാൻ ശ്രമിക്കുന്ന വിപ്ലവരാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നതു തെറ്റാണ്. അത് അച്ഛനായ ഞാനായാലും ശരി - അദ്ധ്യാപകനായ സഖാവായാലും ശരി – തെറ്റാണ്. തെറ്റുതന്നെയാണ്. എനിക്കതിൽ സംശയമേതുമില്ല.<br /><br />----------------------------------------------------------------------------------<br />2. <a name="s2">സാറേ – സാറു സത്യത്തിൽ ആരാ? പട്ടരോ അതോ പറയനോ?</a><br />----------------------------------------------------------------------------------<br /><br />ഒരു പക്ഷേ അതിനേക്കാളും രൂക്ഷമായ മറ്റൊരു പ്രശ്നം എനിക്ക് അഭിമുഖീകരിക്കേണ്ടിവരിക അവൻ മറ്റൊരു പാഠഭാഗം വായിച്ചു പഠിക്കുമ്പോളായിരിക്കും. രണ്ടാം പാഠം.<br /><br />ഒരു ദിവസം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ മകൻ വെറുതെ കുറേ പേരുകളും ജാതിപ്പേരുകളുമൊക്കെ മാത്രം വിളിച്ചു പറയുന്നതാവും കേൾക്കുന്നത്. “<em><span style="color:#990000;">എന്താടാ - നിനക്കു പഠിക്കാനൊന്നുമില്ലേ </span></em>” എന്ന് ദേഷ്യത്തിൽത്തന്നെയൊരു ചോദ്യം എന്നിൽനിന്നും സ്വാഭാവികമായും ഉണ്ടാകുകയും ചെയ്യും. പക്ഷേ, “<em><span style="color:#000099;">ഞാൻ പഠിക്കുകയാണച്ഛാ</span></em>” എന്ന മറുപടി എന്നെ നിശ്ശബ്ദനാക്കും!<br /><br />അവിടം കൊണ്ടു തീർന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ജാതിയടിസ്ഥാനത്തിൽ ഇന്നത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം എത്രത്തോളമുണ്ടെന്നും മറ്റും മനസ്സിലാക്കണമെങ്കിൽ അവന് ഒറ്റയ്ക്കു പറ്റില്ല. സ്വാഭാവികമായും എന്റെ സഹായം തേടും. ഞാനവനെ എങ്ങനെ സഹായിക്കണമെന്നാണ് ?<br /><br />“<span style="color:#000099;"><em>അപ്പുറത്തെ വീട്ടിലെ രാജു എന്തുജാതിയാണച്ഛാ</em></span>” എന്ന ചോദ്യത്തിന് എനിക്കു മറുപടിയില്ല. പൊതുവേ ഈ ജാതി കിള്ളിച്ചികഞ്ഞുകണ്ടെത്തുന്നത് എനിക്കത്ര താത്പര്യമുള്ളവിഷയമല്ല.<br /><br />“<em><span style="color:#000099;">കുഞ്ഞുമോൾ പഠിത്തം നിർത്താൻ കാരണം അവളുടെ ജാതിയാണോ അച്ഛാ</span></em>” എന്നു ചോദിച്ചാൽ ഞാൻ കുഴഞ്ഞുപോകുകയേയുള്ളൂ.<br /><br />ഇതെല്ലാം സഹിക്കാം. അറിയില്ലെന്നോ മറ്റോ എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് തടിയൂരാം.<br /><br />പക്ഷേ...<br /><br />അവൻ ചിലപ്പോൾ സ്വന്തം ജാതിയും ചികഞ്ഞുകണ്ടെത്താൻ ശ്രമിച്ചെന്നിരിക്കും!<br /><br />എനിക്ക് ചെറുപ്പം തൊട്ടേ സമുദായസംഘടനകളോ അതുപോലെയുള്ള പരിപാടികളുമായോ ബന്ധമൊന്നുമില്ല. വ്യത്യസ്തജാതിയിൽ നിന്നാണു വിവാഹം കഴിച്ചിരിക്കുന്നത്. പൊതുവേ ജാതിസൂചകങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാറാണു പതിവ്. മക്കൾക്ക് ജാതിചേർത്തിട്ടുമില്ല.<br /><br />എന്റെ മകന് പ്രത്യേകിച്ചങ്ങനെയൊരു ജാതിയൊന്നുമില്ല എന്നു പറയാനാണ് എനിക്കിഷ്ടം. ഇന്നത്തെ “നിയമ”വ്യവസ്ഥയിൽ എത്രകാലം അങ്ങനെ കൊണ്ടുപോകാനാവുമെന്നറിയില്ല. പക്ഷേ പരമാവധി അങ്ങനെ കൊണ്ടുപോകാനാണിഷ്ടം. അതിനിടയിൽക്കയറി എന്റെ മകൻ തന്നെ ജാതിതാല്പര്യം കാണിച്ചുതുടങ്ങിയാൽ?<br /><br />അത്തരമൊരു സാഹചര്യം സൃഷ്ടിച്ച ജാതിഭ്രാന്തന്മാർ ആരായാലും ശരി – ജാതിവ്യത്യാസങ്ങൾ ഒഴിവാക്കാനനുവദിക്കാത്തതിന്റെ പേരിൽ – <strong>മാറ്റങ്ങൾ ഉൾക്കൊള്ളാൻ പുതുതലമുറയെ അനുവദിക്കാതെ കാലങ്ങൾ പിറകിലേക്കു തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുന്നതിന്റെ പേരിൽ</strong> - അവരെ ഞാൻ മനസ്സുകൊണ്ടു പഴിക്കും.<br /><br />----------------------------------------------------------------------------------<br />3. <a name="s3">സൂര്യനുദിക്കുന്നത് കിഴക്കോ പടിഞ്ഞാറോ? – ‘വിദഗ്ദ്ധർ’ പങ്കെടുക്കുന്ന സംവാദം</a><br />----------------------------------------------------------------------------------<br /><br />പാഠപുസ്തകത്തിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കുത്തിത്തിരുകിയിട്ടുണ്ടോ ഇല്ലയോ എന്ന മട്ടിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ തികച്ചും അനാവശ്യമാണ്. അത്രയ്ക്കു വ്യക്തമാണ് – പകൽ പോലെ വ്യക്തമാണ് - കാര്യങ്ങൾ. തലക്കെട്ടുകൾ മാത്രം കൊടുത്തിട്ടുള്ള ചില പേജുകളൊഴിച്ചാൽ ബാക്കി എല്ലാ പേജുകളിലും, പരക്കെ എതിർക്കപ്പെടാവുന്നതായ – കമ്മ്യൂണിസ്റ്റുകളൊഴിച്ച് മറ്റുള്ളവർക്കു സ്വീകാര്യമല്ലാത്ത - ഒട്ടനവധി കാര്യങ്ങളുണ്ട്.<br /><br />ഈ വിവാദങ്ങളൊക്കെ ഉണ്ടാകുന്നതിനു മുമ്പ് അതിന്റെ മുഖചിത്രം ചീന്തിക്കളഞ്ഞിട്ട് ആർക്കെങ്കിലും വായിക്കാൻ കൊടുക്കുകയും “<em><span style="color:#990000;">എന്തുപുസ്തകമാണെന്നു പറയാമോ</span></em>“ എന്നു ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ പറഞ്ഞേനെ – “<em><span style="color:#000099;">ഏതോ ഇടതുപക്ഷവിദ്യാർത്ഥിസംഘടനയുടെ ശില്പശാലയിലോ മറ്റോ പഠിപ്പിക്കാനുള്ള എന്തോ ആണ്</span></em>” എന്ന്.<br /><br />റഫറൻസിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങളുമതെ - ഒന്നാന്തരം കമ്മ്യൂണിസ്റ്റു ചരിത്രരേഖകളാണ്.<br /><br />ഭൂപരിഷ്കരണം, ജാതീയതയ്ക്കെതിരെയുള്ള മുന്നേറ്റങ്ങൾ തുടങ്ങിയവ <strong><span style="color:#3333ff;">പുതുതലമുറയ്ക്ക് അറിവില്ലാത്ത സ്ഥിതിയ്ക്ക് അവർക്കിടയിൽ അതു “മാർക്കറ്റു“ചെയ്യാൻ വ്യഗ്രതപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റിന്റെ മേനി പറച്ചിൽ മാത്രമാണ്</span></strong> ആദ്യഭാഗം മുഴുവനും. “പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരതമ്യം ചെയ്യൂ – എങ്ങനെയാണ് മാറ്റം ഉണ്ടായത്? – ങേ – ങേ?” എന്നൊക്കെ ചിന്തിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾ വ്യക്തമായിത്തന്നെ ചോദിച്ചിട്ടുണ്ട്. എന്നിട്ട് അതിനു താഴെ അല്പം സ്ഥലമിട്ടിരിക്കുന്നു. കണ്ടെത്തിയ കാര്യങ്ങൾ എന്തെല്ലാം? ....കുത്തുകുത്ത്......!<br /><br />ഇതൊക്കെക്കണ്ടാൽ ഒരു വായനക്കാരൻ എന്തുമനസ്സിലാക്കണമെന്നാണ് ? കുട്ടികൾ താരതമ്യത്തിലൂടെ ഇവിടെ എന്തുകണ്ടെത്തണമെന്നാണ് രചയിതാവ് ഉദ്ദേശിക്കുന്നത്? എങ്ങനെ മാറ്റം ഉണ്ടായെന്നാണ്? ആ ‘കുത്തുകുത്തുകൾ’ എങ്ങനെയും വ്യാഖ്യാനിക്കാവുന്നവയാണോ? അതോ അതു നിർബന്ധപൂർവ്വം കുട്ടികളിൽ എന്തെങ്കിലും അടിച്ചേൽപ്പിക്കുന്നുണ്ടോ? പൊതുജനം വെറും മണ്ടന്മാരാണെന്നു കരുതരുത്.<br /><br />“മാറ്റം വരുത്തിയതു കമ്മ്യൂണിസ്റ്റുകാരാണ് – അവരില്ലായിരുന്നെങ്കിൽ കേരളം ഇപ്പോളേയ്ക്കും കട്ടപ്പൊകയായേനെ“ എന്നും, “വളർന്നു വരുമ്പോൾ നമ്മളും കൂട്ടത്തോടെ അരിവാളിനു കുത്തുകയാണെങ്കിൽ മാത്രമേ ഇന്നത്തെ ഈ “പുരോഗമനപര“മായ അവസ്ഥ നിലനിർത്താൻ പറ്റൂ“ എന്നും വിരുതനായൊരു കുട്ടി – പറ്റുമെങ്കിൽ <span style="color:#ff0000;">ചുവന്ന മഷി</span>യിൽത്തന്നെ - എഴുതിവച്ചാൽ അവനു നൂറിൽ നൂറു മാർക്ക്. അല്ലാത്ത കുട്ടികൾക്ക് പ്രോഗ്രസ്കാർഡിലായിരിക്കും ചുവന്ന മഷി!<br /><br />ഉത്തരപ്പേപ്പർ നോക്കുന്നയാൾ ‘<span style="color:#ff0000;">കെ.എസ്.ടി.എ</span>.‘ക്കാരനാണെങ്കിൽ മാർക്കു നൂറുകടന്നുപോകാനും സാദ്ധ്യതയുണ്ട്. തന്റെ ഉത്തരപ്പേപ്പർ നോക്കുന്ന അദ്ധ്യാപകൻ ആരായിരിക്കുമെന്നും അദ്ദേഹത്തിന്റെ യൂണിയൻ ഏതായിരിക്കുമെന്നുമറിയാൻ പാഴൂർപടിപ്പുരയിൽപ്പോയി പ്രശ്നംവയ്പ്പിച്ച ശേഷം പരീക്ഷയെഴുതേണ്ട അവസ്ഥയാണ്.<br /><br />ഇതു സത്യത്തിൽ <strong>സർക്കാരിനു പറ്റിയ ഒരു കയ്യബദ്ധ</strong>മായിട്ടാണു ഞാൻ വിലയിരുത്തുന്നത്. <span style="color:#000099;">ഒരു ഭരണകൂടത്തിന് പാഠപുസ്തകങ്ങളുടെ നിലവിലുള്ള ചട്ടക്കൂടിലും ഉള്ളടക്കത്തിലും താത്പര്യമില്ലായ്മ ഉണ്ടാകുന്നതും അവരതു തിരുത്താൻ ശ്രമിക്കുന്നതുമൊക്കെ സ്വാഭാവികമാണ്. പക്ഷേ <strong>അതിനൊരു പരിധിയൊക്കെയുണ്ട്. ഒരല്പം തന്ത്രപരമായ രചനയൊക്കെ പ്രതീക്ഷിക്കുകയും വേണം. ഇതുപക്ഷേ – അമിതാവേശം കാരണമോ മറ്റോ – സമ്പൂർണ്ണമായി ഇടത്തേയ്ക്കു ചെരിച്ച് എഴുതിക്കളഞ്ഞു!</strong> ഒറ്റ നോട്ടത്തിൽത്തന്നെ കള്ളി വെളിച്ചത്താവുന്ന മട്ടിൽ. അതും വമ്പിച്ച പ്രതിഷേധം ഉയർത്തിവിടുന്ന മട്ടിൽ.</span><br /><br />പാഠപുസ്തകത്തിന്റെ ആദ്യമൂന്നുഭാഗങ്ങൾ മുഴുവൻ വായിച്ചുകഴിഞ്ഞപ്പോൾ, ഈയിടെ ഷൊർണ്ണൂരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട വിമതനേതാവ് മുരളിയുടെ ഒരു പറച്ചിലാണ് ഓർമ്മ വന്നത്. “<em>ഞാൻ പാർട്ടി ഓഫീസിന്റെ തിണ്ണയിലിരുന്നു കഞ്ചാവു വലിച്ചു വളർന്നവനല്ല</em>“ എന്നോ മറ്റോ ആണ് അദ്ദേഹം പറഞ്ഞത്. ആരെയോ വെല്ലുവിളിച്ചുകൊണ്ടെന്ന മട്ടിൽ ഒരു മുതിർന്ന നേതാവ് അങ്ങനെ പറയുന്നെങ്കിൽ അതിനർത്ഥം – അങ്ങനെ വളർന്നു വന്ന മറ്റാരോ ഉണ്ടെന്നു തന്നെയാണ്. അങ്ങനെയുണ്ടെങ്കിൽ അത്തരമൊരു കഞ്ചാവുകക്ഷിയോ മറ്റോ ഈ പുസ്തകത്തിൽ കൈവച്ചിട്ടുണ്ടോ എന്നുപോലും സംശയിച്ചുപോകും. അല്ലാതെ മറ്റാരായിരുന്നെങ്കിലും അല്പം കൂടി ആത്മനിയന്ത്രണം പാലിച്ചേനെ. ഇതിപ്പോൾ സർവ്വപരിധികളും ലംഘിച്ച് ഒരുമാതിരി പാർട്ടി ലഘുലേഖകൾ കൂട്ടിത്തുന്നിയ മട്ടായിപ്പോയി.<br /><br />അവസാനപേജിൽ 'ലാൽസലാം' എന്നെഴുതി അരിവാളിന്റെയും മുഷ്ടിയുടെയും ചിത്രവും വരച്ചുചേർത്ത് അവസാനിപ്പിക്കാത്തതു ഭാഗ്യം എന്നു വേണം കരുതാൻ. എഴുതിയെഴുതി അത്രയുമായപ്പോളേയ്ക്കും കെട്ടു വിട്ടിട്ടുണ്ടാവണം. കഴിച്ച സാധനത്തിന്റെ ക്വാളിറ്റി പോര എന്നായിരിക്കണം കുട്ടികൾ ഇതിൽനിന്നും എത്തിച്ചേരേണ്ട നിഗമനം. അല്ല പിന്നെ! ഓരോന്നു പറയിപ്പിച്ചാൽ പിന്നെ എന്തുചെയ്യാനാണ്!<br /><br />-----------------------------------------------------------------------<br />4. <a name="s4">നോക്കൂ – ദാ എന്റെ തലയിൽ കോഴിത്തൂവലില്ല!</a><br />-----------------------------------------------------------------------<br /><br />കമ്മ്യൂണിസ്റ്റ് ആശയപ്രചാരണമൊന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് ആവർത്തിച്ചുവ്യക്തമാക്കിക്കൊണ്ട് ധാരാളം ലേഖനങ്ങൾ ഇപ്പോൾ വരുന്നുണ്ട്. അക്കൂട്ടത്തിലൊരെണ്ണം സംസ്ഥാനവിദ്യാഭ്യാസസമിതിഉപദേശകന്റേതായി മാതൃഭൂമിയിൽക്കണ്ടു. ഇടയ്ക്ക് ഒരു ഖണ്ഡികയിൽ അദ്ദേഹം അറിയാതെ ആവേശം കയറി ഏതാണ്ട് ഇമ്മട്ടിൽ എഴുതിയിരിക്കുന്നു. “<em><span style="color:#cc0000;">കമ്മ്യൂണിസമൊക്കെ സാമൂഹ്യശാസ്ത്രപാഠത്തിനു വിഷയമാകും. അത് ആ വിഷയത്തിന്റെ സ്വഭാവമാണ്. അതു പാടില്ല എന്നൊന്നും പറയാനാവില്ല</span></em>”<br /><br />പച്ചയായ തുറന്നു സമ്മതം!<br /><br />അത്രയെങ്കിലും ആശ്വാസം – കമ്മ്യൂണിസമുണ്ട് എന്നെങ്കിലും സമ്മതിക്കുന്നല്ലോ.<br /><br />“പുസ്തകത്തിൽ എന്താണു തെറ്റുള്ളതെന്നു ചൂണ്ടിക്കാണിക്കൂ” എന്നു ചിലർ ചോദിക്കുന്നു.<br /><br />ദേശാഭിമാനിയുടെ ശൈലിയിൽ പച്ചയായ നുണയെഴുത്തു കാണുന്നു <strong><span style="font-size:130%;color:#cc0000;">എന്നല്ല </span></strong>ആളുകളുടെ പരാതി എന്നാണവർ മനസ്സിലാക്കേണ്ടത്.<br /><br />പുസ്തകത്തിൽ നുണയാണെന്നല്ല പറയുന്നത്. അതിന്റെ ഉള്ളടക്കം ഒരു ‘<strong>പൊതു</strong>‘പാഠപുസ്തകമെന്ന നിലയിൽ അസ്വീകാര്യമാണ് എന്നു മാത്രമാണ്.<br /><br />അതിൽ, പഠിപ്പിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന കാര്യങ്ങളൊക്കെത്തന്നെയാണോ എല്ലാ മലയാളികളുടെയും കുട്ടികൾ പഠിക്കേണ്ടത്? - പ്രായവും പാഠങ്ങളും ഒത്തുപോകുന്നുണ്ടോ?<br /><br />അതുമാത്രമാണോ പഠിപ്പിക്കേണ്ടത് – ഒഴിവാക്കലുകൾ ഉണ്ടോ?<br /><br />അത് അങ്ങനെയൊക്കെത്തന്നെയാണോ പഠിപ്പിക്കേണ്ടത് – വളച്ചൊടിക്കലുകളില്ലേ?<br /><br />ഇതൊക്കെയാണ് ചോദ്യങ്ങൾ. പാഠപുസ്തകത്തെ ന്യായീകരിക്കുന്നവർ ആ ചോദ്യങ്ങൾക്കാണു മറുപടി കണ്ടെത്താൻ ശ്രമിക്കേണ്ടത്.<br /><br /><strong><span style="color:#cc0000;">കമ്മ്യൂണിസ്റ്റ് ആശയഗതികൾക്കനുസരിച്ചുജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന – കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ള - ഒരു തലമുറയെ വാർത്തെടുക്കുവാനുതകുന്ന ചിന്തയുടെ വിത്തുകൾ വിദ്യാർത്ഥിസമൂഹത്തിൽ പാകുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ആ പുസ്തകത്തിന്റെ രചന നടത്തിയിട്ടുള്ളത് എന്നതു നിസ്സംശയം പറയാം.</span></strong> വ്യക്തമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തിട്ടുള്ളതെങ്കിൽ, തന്നെ ഏൽപ്പിച്ച ജോലി വൃത്തിയായി ചെയ്തതായി രചയിതാവിന് അഭിമാനിക്കാം. ഇനി അതല്ല – മേൽപ്പറഞ്ഞപടി വല്ല സംഗതികളുടെയും എഫക്ടുമൂലം അറിയാതെ ഇങ്ങനെയൊക്കെ എഴുതിപ്പോയതാണെങ്കിൽ - ഇനിയെങ്കിലും ലഹരി ഒരു പരിധി വിടാതെ ശ്രദ്ധിക്കുന്നതു നന്നാവും എന്നേ പറയാനുള്ളൂ.<br /><br />കമ്മ്യൂണിസ്റ്റുകാർക്കുമുണ്ടാവും പറയാൻ പരാതികൾ എന്നതാണിപ്പോളത്തെ അവസ്ഥ. എന്തുകൊണ്ടാണ് കരിവെള്ളൂരിൽ മാത്രം ഒതുക്കിയത്? “കയ്യൂരും കരിവെള്ളൂരും – പുന്നപ്രയും വയലാറും“ – അങ്ങനെ പലതുമുണ്ടായിരുന്നു എഴുതിച്ചേർക്കുവാൻ. പിന്നെ, പൊതുവെ അക്രമവാസനപ്രോത്സാഹിപ്പിക്കൽ, കമ്മ്യൂണിസ്റ്റ് സായുധസമരങ്ങളെ പെരുപ്പിച്ചുകാട്ടൽ - അതൊക്കെ വന്നിട്ടുണ്ട് എന്നോർത്ത് ആശ്വസിക്കാം.<br /><br />“ജീവനില്ലാത്ത മത“ത്തിന്റെ പാഠത്തിലുമതെ. ആശയം നല്ലതാണെന്നു പറയുന്നു. മതമൈത്രിയോ മതേതരത്വമോ ഒക്കെയാണ് അതുകൊണ്ടുദ്ദേശിച്ചതെങ്കിൽ, അതുകൂടി മറ്റൊരു വരിയിൽ എഴുതിച്ചേർക്കുന്നതു നന്നായിരുന്നു. “ഓ. അപ്പോൾ ഇതാണുദ്ദേശിച്ചിരിക്കുന്നതല്ലേ “– എന്ന് വായനക്കാർക്കു കരുതാമായിരുന്നു. ഇപ്പോളത്തെ അവസ്ഥയിൽ, ‘<span style="color:#990000;">മതം തികച്ചും അപ്രധാനമാണ്. അത് ഉപേക്ഷിക്കുന്നതിലും തെറ്റില്ല</span>‘ എന്നുതന്നെയാണ് അവിടെ പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാൻ വളരെ ലളിതമായ യുക്തിബോധം മതി.<br /><br />എന്ത് ആശയമാണ് അവിടെ ഉദ്ദേശിച്ചതെങ്കിലും ശരി - അവതരണം അറുബോറാണ്. മാത്രമല്ല – അബദ്ധജടിലവുമാണ്. ആ പ്രായത്തിൽ കുത്തിത്തിരുകേണ്ട ഒന്നല്ല താനും അത്.<br /><br />മിശ്രവിവാഹം എന്ന അതിദുർബലമായ ഉദാഹരണത്തിലൂടെയൊന്നുമായിരുന്നില്ല മതമൈത്രി എന്ന ആശയം കൊണ്ടുവരാൻ ശ്രമിക്കേണ്ടിയിരുന്നത്. മിശ്രവിവാഹങ്ങൾ നല്ലതുതന്നെയാണ് – അതു നമുക്കിടയിൽ സംഭവിക്കുന്നുമുണ്ട്. എന്നാലും പൊതുവിൽ നോക്കിയാൽ അവ ഒരു “മൈത്രി“യൊന്നുമല്ല സമൂഹത്തിൽ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. ഒരു ബഹുസ്വരസമൂഹത്തിൽ സമാധാനപരമായ സഹവർത്തിത്വം സാധ്യമാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സംബന്ധിച്ച, കുറേക്കൂടി “ജീവ“നുള്ള, എന്തെല്ലാം ഉദാഹരണങ്ങൾ കൊണ്ടുവരാമായിരുന്നു! ഇപ്പോളത്തെ പാഠത്തിൽ പൊതുവെ “<em><span style="color:#cc0000;">ഓ.. എന്തോന്നു മതം – പോകാൻ പറ</span></em>” എന്നൊരു കമ്മ്യൂണിസ്റ്റു ധാർഷ്ട്യം തന്നെയാണു മുഴച്ചു നിൽക്കുന്നത്.<br /><br />കുട്ടികളിൽ മതമൈത്രിയുടെ സന്ദേശമെത്തിക്കുമ്പോൾ, പരോക്ഷമായ സൂചനകളിലൂടെ അതവരുടെ ഹൃദയത്തിൽ നേരിട്ടെത്തിക്കാനാണു ശ്രമിക്കേണ്ടത് എന്നതൊരു സാമാന്യതത്വമാണ്. ‘മതമൈത്രി വേണം‘ എന്ന് എടുത്തു പറയുന്നതുപോലും കുട്ടികളുടെ മനസ്സിൽ മറിച്ചൊരു ചിത്രം പതിയാനിടയാക്കുമെന്നതിനാൽ വളരെ സൂക്ഷിക്കണം. മതസൂചനകൾ പ്രത്യക്ഷത്തിൽ വരാതെ തന്നെ, മതമൈത്രിയുടെ ആവശ്യകതയേക്കുറിച്ചു തങ്ങൾക്കു പറഞ്ഞുതരികയാണെന്നു തോന്നാതെ, ഇതൊരു സാമാന്യരീതിമാത്രമാണ് എന്ന തോന്നൽ കുട്ടികളുടെ മനസ്സിൽ അവരറിയാതെ പതിയുന്ന വിധം പരോക്ഷമായി വേണം ആ വിഷയം അവതരിപ്പിക്കാൻ.<br /><br />ഇപ്പോൾ അങ്ങനെ പ്രത്യക്ഷത്തിൽ പറഞ്ഞുവെന്ന് ആരോപിക്കുകയല്ല. പക്ഷേ, മുകളിൽപ്പറഞ്ഞമട്ടൊരു ഗൌരവത്തോടെയല്ല ആ വിഷയത്തെ സമീപിച്ചിരിക്കുന്നത്. പാഠപുസ്തകം മൊത്തത്തിൽ നോക്കുമ്പോൾ, കുട്ടികൾ സ്വന്തം മതം മാത്രമല്ല – സ്വന്തം ജാതി – മറ്റുകുട്ടികളുടെ ജാതി – ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ട് ആലോചിച്ച് സമഭാവനയ്ക്കു പകരം തങ്ങൾ വ്യത്യസ്തരാണ് എന്ന ചിന്തയിലേക്കു നയിക്കപ്പെടുമോ എന്നു ഭയന്നുപോകുന്നു.<br /><br />തുറന്നുവച്ച ജാതീയതയും ഒളിപ്പിച്ചുവച്ച വർഗ്ഗീയതയും ഉപയോഗിച്ചുകൊണ്ടുകൂടിയാണ് കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങൾ വളർന്നത്. കമ്മ്യൂണിസ്റ്റുപാഠപുസ്തകം രചിക്കപ്പെടുമ്പോൾ അതിന്റെ പ്രതിഫലനമുണ്ടാകുന്നതു സ്വാഭാവികം. പക്ഷേ അതിരുകടന്നാൽ അത് അപകടമാണ്.<br /><br />ഏഴിലെ തന്നെ മലയാളം പാഠപുസ്തകവും ചുവപ്പുനിറം തന്നെയാണെന്നാണു കേട്ടത്. വായിക്കാൻ അവസരം ലഭിച്ചില്ല. ആശാൻ - ഉള്ളൂർ - വള്ളത്തോൾ എന്നിവർ പോയിട്ട് ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛനേപ്പോളും മഷിയിട്ടു നോക്കിയാൽ കാണാനാവില്ലത്രേ. പക്ഷേ പരാതിക്കിടയില്ല. പ്രശസ്ത കമ്മ്യൂണിസ്റ്റ് കവി തിരുനെല്ലൂർ കരുണാകരൻ തൊഴിലാളികളേപ്പറ്റി എഴുതിയ ഒരു പാട്ടുകൊടുത്തിട്ടുണ്ട്. അതിന്റെ അവസാനം <strong><span style="color:#cc0000;">കുട്ടികൾക്കു ചെയ്തു നോക്കുവാനുള്ള കാര്യങ്ങളുടെ കൂട്ടത്തിൽ, മുദ്രാവാക്യങ്ങൾ തയ്യാർ ചെയ്യാനാണത്രേ ആവശ്യപ്പെട്ടിരിക്കുന്നത്</span>!!!</strong><br /><br />‘ഇങ്ക്വിലാബ് സിന്ദാബാദ്‘ എന്നൊരു ഉദാഹരണം കൂടി കൊടുത്തിട്ടുണ്ടോ ആവോ? അല്ലെങ്കിൽ, “നമ്മളു കാണും ചാനലുകൾ - നമ്മുടെതാടീ പൈങ്കിളിയേ” എന്നൊരു വരി?<br /><br />“വിനാശകാലേ വിപരീതബുദ്ധി“ എന്നല്ലാതെ എന്തുപറയാൻ?<br /><br />----------------------------------------------------------<br />5. <a name="s5">അമേരിക്കയില്ലാത്ത കഷായമുണ്ടോ?</a><br />----------------------------------------------------------<br /><br />കേരളത്തിലെ കമ്മ്യൂണിസ്റ്റുനേതാക്കളുടെ വാക്കുകൾ ഏറ്റവുമധികം ചിരിപ്പിക്കുന്നത് അവർ അമേരിക്കയേക്കുറിച്ചു പറയുമ്പോളാണ്. ഏതെങ്കിലുമൊരു ഓണംകേറാമൂലയിലെ ഇടവഴിയിൽവച്ച് ഒരു ലോക്കൽകമ്മിറ്റി മെംബറെ പട്ടികടിക്കാൻ ഓടിച്ചാലും അവർ പറഞ്ഞുകളയും അത് അമേരിക്ക അഴിച്ചുവിട്ട പട്ടിയാണെന്ന്!<br /><br />പാഠപുസ്തകവിരുദ്ധസമരത്തിനുപിന്നിലും വിദേശകരങ്ങളാണെന്നും മറ്റുമുള്ള വാദങ്ങൾ എത്ര പരിഹാസ്യമാണ്! ഇവിടെ ഏതൊക്കെയോ അമേരിക്കൻ ചാരന്മാർ ഉണ്ടെന്നും അവർ ഇടതുഗവണ്മെന്റ്റിനെ തകർക്കാൻ നോക്കുകയാണെന്നുമൊക്കയാണു പറഞ്ഞുകളയുന്നത്! രാവിലെ തന്നെ കുളിച്ചു പൌഡറുമിട്ട് കോളേജിലേക്കു പോയിരുന്ന കുമാരന്മാരുടെയും കുമാരിമാരുടേയും കാര്യം ഓർത്തുപോകുകയാണ്. ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോൾ അവരുടെ വിചാരം ലോകം മുഴുവൻ അവരെയാണു ശ്രദ്ധിക്കുന്നതെന്നാണ്. എവിടെ?!<br /><br />ലോകത്തിന്റെ ഏതോ ഒരു കൊച്ചുമൂലയിൽ അരിവാൾ ചുറ്റിക വിജയിച്ചുവെന്നും പറഞ്ഞ് ഉറക്കം നഷ്ടപ്പെടുത്താൻ മാത്രം വിഡ്ഢികളാണോ എന്തോ അമേരിക്കക്കാർ? ഇനി അഥവാ അവർക്ക് അതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽത്തന്നെ, ഗവണ്മെന്റിനെതിരെ സമരം നടത്തിക്കാൻ പണം മുടക്കാൻ മാത്രം അത്രയ്ക്കു പമ്പരവിഡ്ഢികളായിരിക്കുമോ? അല്പമെങ്കിലും നിരീക്ഷണപാടവമുണ്ടെങ്കിൽ അവർ ഇതിനകം തന്നെ മനസ്സിലാക്കിയിട്ടുണ്ടാവണം – <strong><span style="color:#cc0000;">കമ്മ്യൂണിസ്റ്റുഗവണ്മെന്റിനെ താഴെയിറക്കാൻ കമ്മ്യൂണിസ്റ്റുകൾ തന്നെ ധാരാളമാണെന്ന്. അധികാരത്തിൽക്കയറി ആദ്യവർഷം പോലും തികയ്ക്കണമെന്നില്ല – അതിനു മുമ്പു തന്നെ സകലരേയും വെറുപ്പിക്കുക എന്ന വിദ്യയിൽ വിദഗ്ദ്ധന്മാരാണവർ. </span></strong><br /><br />കമ്മ്യൂണിസ്റ്റുകൾ എന്തിനേയും അമിതമായി രാഷ്ട്രീയം കലർത്തിയാണു കാണുന്നത്. അതുകൊണ്ടൊക്കെത്തന്നെയാണ് ഇത്തരം കമന്റുകൾ ഉണ്ടാകുന്നത്. ഇവിടെ അമേരിക്കയും ചൈനയുമൊന്നുമല്ല പ്രശ്നം. കേരളമാണ്. മലയാളമാണ്. ഇവിടുത്തെ പാഠപുസ്തകമാണ്. അത് നമ്മൾ മലയാളികൾ തന്നെയാണു പരിഹരിക്കേണ്ടത്.<br /><br />കോൺഗ്രസും ബി.ജെ.പി.യുമടക്കം, ഇടതുപക്ഷത്തല്ലാത്ത പ്രമുഖകകക്ഷികളൊക്കെ പാഠപുസ്തകത്തിനെതിരാണ്. എന്നുവച്ച് ‘സമരങ്ങൾ രാഷ്ട്രീയപ്രേരിത‘മാണെന്നു പറയാൻ തുടങ്ങിയാൽ അതു തെറ്റാണ്. സർക്കാരിനെ താഴെയിറക്കാൻ മാത്രമാണ് – മറ്റൊരു വിമോചനസമരത്തിനുള്ള പുറപ്പാടാണ് – ലോക്സഭാതെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് എന്നൊക്കെയുള്ള പറച്ചിലുകൾക്ക് ഒരുതരം <span style="color:#cc0000;">കുറ്റസമ്മതത്തിന്റെ സ്വര</span>മാണ്. അപ്പോൾ, <span style="color:#000099;">സമരക്കാർക്കു ജനപിന്തുണ കിട്ടും എന്നവർ ഭയക്കുന്നു എന്നർത്ഥം. ഇതെന്താ കമ്മ്യൂണിസ്റ്റുകൾക്ക് ഇത്രയ്ക്ക് ആത്മവിശ്വാസമില്ലേ?</span><br /><br /><span style="color:#cc0000;">പാഠപുസ്തകം കമ്മ്യൂണിസ്റ്റുകളല്ലാത്തവർക്കു മിക്കവർക്കും താത്പര്യമില്ലാത്ത ഒന്നാണ്</span>. സമരം ചെയ്യുന്നവർക്കു രാഷ്ട്രീയനേട്ടവുമുണ്ടായേക്കാം. എന്നു വച്ച് അതാണു ലക്ഷ്യം എന്നു പറയുന്നതു മണ്ടത്തരമാണ്. പുസ്തകമാണു പ്രശ്നം. പിഴവുകൾ പരിഹരിച്ച് എത്രയും പെട്ടെന്നു തലയൂരാനാണ് സർക്കാർ ശ്രമിക്കേണ്ടത്.<br /><br />“പാഠപുസ്തകവിരുദ്ധസമരം വികസനത്തെ അട്ടിമറിക്കാനാ“ണെന്നൊക്കെ കോടിയേരി പ്രഖ്യാപിച്ചിരിക്കുന്നു. എസ്.എഫ്.ഐ.യുടെ പ്രകടനത്തിനു മുന്നിൽ പ്രസംഗിച്ചതാണ്. “വിവാദം അർത്ഥശൂന്യ“വുമാണത്രേ. ഉത്തരവാദിത്തപ്പെട്ടവർ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഇങ്ങനെ ഒളിച്ചോടുന്നതു ദു:ഖകരമാണ്. സത്യത്തിൽ ഇത്തരം രാഷ്ട്രീയപ്രസ്താവനകളാണ് തികച്ചും അർത്ഥശൂന്യം. ആളുകൾ വികസനത്തെയല്ല – കമ്മ്യൂണിസ്റ്റുവൽക്കരിക്കപ്പെട്ട പാഠപുസ്തകത്തെ മാത്രമാണ് എതിർക്കാനും തടയാനും ശ്രമിക്കുന്നത്. അർത്ഥശൂന്യമായ രാഷ്ട്രീയപ്രസ്താവനകൾ ആവർത്തിച്ചുകൊണ്ട് ഈ പ്രശ്നം ഇങ്ങനെ നീട്ടി നീട്ടിക്കൊണ്ടുപോകാതെ വിട്ടുവീഴ്ചകൾക്കു തയ്യാറായി ഇതൊന്നവസാനിപ്പിച്ചുകൂടേ?<br /><br />അതിനിടയ്ക്ക് വിദ്യാഭ്യാസമന്ത്രി പുസ്തകവുമായി ഡൽഹിയ്ക്കു പോയത് എന്തിനാണാവോ? ഈ അർജ്ജുൻസിംഗിനും യശ്പാലിനുമൊക്കെ അതിന്റെ പരിഭാഷവായിച്ച് എന്തുപിടികിട്ടാനാണ്? പിടികിട്ടിയാൽത്തന്നെ മലയാളികളുടെ പരാതിയ്ക്ക് അഭിപ്രായം പറയാൻ അവർ ആരാണ്?<br /><br />അപ്പോളതാ ഒരു ‘വിദഗ്ദ്ധ സമിതി’ വന്നിരിക്കുന്നു! പാഠപുസ്തകത്തേക്കുറിച്ചു പരാതികളുള്ളവർക്കു പ്രാതിനിധ്യമില്ലാത്ത ഒരു സമിതി വെറുമൊരു അധികപ്പറ്റു മാത്രമല്ലെന്നുണ്ടോ? വേറുതെ കുറേ സമയം നീട്ടിക്കിട്ടാമെന്നല്ലാതെ? പുരോഗമനകലാസാഹിത്യസംഘം വേറേ യോഗം ചേർന്ന് ആക്രോശം മുഴക്കുന്നുണ്ടല്ലോ. പിന്നെന്തിനാണ് പ്രത്യേകിച്ച് വേറൊരു ‘വിദഗ്ദ്ധ സമിതി’?<br /><br />പാഠപുസ്തകത്തിൽ പിഴവുകളുണ്ടാവാം എന്ന് വിദ്യാഭ്യാസമന്ത്രി ഒടുവിൽ സമ്മതിച്ചതായി കേൾക്കുന്നു. അത്രയുമെങ്കിലും നല്ലത്. പിടിവാശി അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് പ്രശ്നമവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഇതിങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോയാൽ ഇടതുസർക്കാരിനു പരിക്കുകൾ വർദ്ധിക്കുകയേയുള്ളൂ.<br /><br />--------------------------------------------------------------------------<br />6. <a name="s6">കോരിയൊഴിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്മതവർഗ്ഗീയത</a><br />--------------------------------------------------------------------------<br /><br />ചില പൊതുവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ കമ്മ്യൂണിസ്റ്റുകളുടേത് തികച്ചും ഒരു മതസമൂഹമാണ്. ദൈവാരാധന - ആത്മീയത – മുതലായകാര്യങ്ങളിൽ മാത്രമേ അവർക്ക് മറ്റുള്ളവരിൽ നിന്നു വ്യത്യാസമുള്ളൂ. കമ്മ്യൂണിസ്റ്റുകൾക്ക് പൊതുവായ ഒരു അഭിപ്രായം - ഒരു മതം – ഉണ്ട്. അവർ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് അവരുടെ പ്രത്യയശാസ്ത്രത്തെയാണെന്നുവച്ച് അവരൊരു മതസമൂഹമല്ലാതാകുന്നില്ല. ദൈവാരാധനയോടുള്ള വിമുഖത – വിശ്വാസമില്ലായ്മ – ഇതൊക്കെച്ചേർന്ന് അവരെ മതമില്ലാത്തവരല്ല – മറിച്ച് മറ്റൊരു മതമുള്ളവരായാണ് ആക്കിത്തീർക്കുന്നത്.<br /><br />ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്റുകൾ - ഈ നാലു മത വിഭാഗക്കാരും കേരളത്തിൽ പ്രബലരാണ്. ഇതിൽ ഏതെങ്കിലുമൊരു മതസമൂഹം മറ്റൊന്നിനെയോ മറ്റെല്ലാത്തിനെയുമോ വെറുപ്പിക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തിയിലേർപ്പെട്ടാൽ അതു പ്രതിഷേധങ്ങൾക്കിടയാക്കും. അത് മൊത്തത്തിൽ മലയാളി സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.<br /><br />കേരളത്തിലെ ഈ നാലു പ്രബലമതവിഭാഗങ്ങളിൽ ഏറ്റവുമധികം സംഘടിതമായ മതമേതെന്നു ചോദിച്ചാൽ - അതു കമ്മ്യൂണിസ്റ്റുകളുടേതാണ്. വിവിധസംഘടനാ ചട്ടക്കൂടുകൾ കൊണ്ട് അവർ തികച്ചും പരസ്പരബന്ധിതമായ ഒരു സമൂഹം സൃഷ്ടിച്ചിരിക്കുന്നു. <strong>മതനേതാക്കളുടെ നിർദ്ദേശങ്ങൾ ചോദ്യം ചെയ്യപ്പെടാതെ തന്നെ അനുസരിക്കപ്പെടുക</strong> എന്നത് ഏറ്റവുമധികം സംഭവിക്കുന്നതും അവരുടെ കാര്യത്തിലാണ്.<br /><br /><strong><span style="color:#cc0000;">ആരാധനാക്രമങ്ങളിൽനിന്ന് അകന്നു നിൽക്കുന്ന മതസമൂഹമായതുകൊണ്ട് തങ്ങളുടെ കാഴ്ചപ്പാടുകൾ സ്വാഭാവികമായിത്തന്നെ മതേതരമാണ് എന്നൊരു <span style="font-size:130%;">വലിയ തെറ്റിദ്ധാരണ</span> കമ്മ്യൂണിസ്റ്റുകൾക്കുണ്ട്. അത് പല ആശയക്കുഴപ്പങ്ങൾക്കും കാരണമായിത്തീരുന്നുമുണ്ട്</span></strong>.<br /><br /><strong><span style="color:#000099;">കമ്മ്യൂണിസ്റ്റുകൾ ഉൾപ്പെടെ</span></strong>യുള്ള മതസമൂഹങ്ങളിൽ <strong><span style="color:#000099;">യാതൊന്നിനോടും അമിതമായ ആഭിമുഖ്യം പുലർത്താതെ</span></strong> – ഒന്നിനേയും മനപ്പൂർവ്വം ഉപദ്രവിക്കാതെ – ഒന്നിനും അമിത പ്രാധാന്യമോ പരിഗണനയോ കൊടുക്കാതെയുള്ള ഒരു സമീപനത്തെ മാത്രമേ മതങ്ങൾക്ക് ഇതരമായ – അഥവാ മതേതരമായ - സമിപനം എന്നു പറയാൻ പറ്റൂ.<br /><br />ഇത്തരത്തിൽ മതേതരമല്ലാത്തതിനെ വിളിക്കേണ്ടത് വർഗ്ഗീയം എന്നാണെങ്കിൽ, ഏഴാം ക്ലാസ് പാഠപുസ്തകം അങ്ങേയറ്റം വർഗ്ഗീയമാണ്. കാരണം – കമ്മ്യൂണിസ്റ്റുമതവിശ്വാസികൾക്കു മാത്രം താത്പര്യമുള്ള – മറ്റുള്ള പലർക്കും പലതുകൊണ്ടും എതിർപ്പുള്ള – ധാരാളം കാര്യങ്ങൾ ആ പുസ്തകത്തിൽ കാണാൻ സാധിക്കും. എത്രപേർ എത്രകാലം ഘോരഘോരം വാദിച്ചാലും ശരി – തെറ്റാണെന്നു തെളിയിക്കാനാകാത്തത്ര അനിഷേദ്ധ്യമായൊരു സത്യമാണിത്.<br /><br />കമ്മ്യൂണിസ്റ്റുവർഗ്ഗീയതയടങ്ങിയ പുസ്തകങ്ങൾ വിപണിയിലെത്തുന്നതിനെ ആരും എതിർക്കില്ല. ഓരോമതവിശ്വാസികൾക്കും അവരവരുടെ വിശ്വാസങ്ങൾ മുറുകെപ്പിടിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ അതിശക്തമായിത്തന്നെ എതിർക്കപ്പെടും. പുസ്തകങ്ങൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, പത്രമാദ്ധ്യമങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകൾ ആശയപ്രചാരണം നടത്തുന്നതിനെ ഇപ്പോളും ആരും എതിർക്കുന്നില്ല. പക്ഷേ അതൊരു നിർബന്ധിതപാഠ്യപദ്ധതിയുടെ ഭാഗമായി മാറുമ്പോൾ എതിർക്കപ്പെടും എന്നത് തികച്ചും സ്വാഭാവികമാണ്.<br /><br />--------------------------------------------<br />7. <a name="s7">സമരങ്ങളോടുള്ള സമീപനം</a><br />--------------------------------------------<br /><br />നിർഭാഗ്യവശാൽ, ഏറ്റവും സംഘടിതമായതു മാത്രമല്ല – ഏറ്റവും അസഹിഷ്ണുതയുള്ള മതവും കമ്മ്യൂണിസ്റ്റുമതം തന്നെ. സമരങ്ങളോടുള്ള സർക്കാർ സമീപനം അതാണു വീണ്ടും വീണ്ടും തെളിയിക്കുന്നത്.<br /><br />പുസ്തകത്തിന്റെ മുപ്പത്തിയഞ്ചാം പേജിൽ സ്വാതന്ത്ര്യസമരകാലത്തെ ‘വാഗൺ ട്രാജഡി‘യേക്കുറിച്ചു പറയുന്ന ഒരു ഭാഗമുണ്ട്. അതിനുശേഷം കൊടുത്തിരിക്കുന്ന ചോദ്യം ഇങ്ങനെ.<br /><br />“<em><span style="color:#000099;">അന്നും ഇന്നും ഭരണാധികാരികൾ പ്രതിഷേധസമരങ്ങളോടു കാണിക്കുന്ന സമീപനങ്ങൾ താരതമ്യം ചെയ്യൂ. എന്താണു നിങ്ങളുടെ നിഗമനം?</span></em>“<br /><br />ഭേഷായി! ഇപ്പോൾ അത്തരമൊരു പരിശോധന നടത്തിയിട്ട് ആ നിഗമനം പറയാതിരിക്കുന്നതു തന്നെയാവും ഭേദം!<br /><br />അങ്ങേയറ്റത്തെ അസഹിഷ്ണുത - കമ്മ്യൂണിസ്റ്റുകളുടെ മുഖമുദ്രയായ അസഹിഷ്ണുത – അതൊന്നു മാത്രമാണ് സമരങ്ങൾക്കുനേരെ സർക്കാരും സർക്കാർ അനുകൂലസംഘടനകളും പ്രകടിപ്പിച്ചുകാണുന്നത്. എന്തിനും ഏതിനും അവർ മറുപടി പറയുന്നത് കയ്യാങ്കളിയിലൂടെയാണ്. ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമല്ലാതെ, മര്യാദാപൂർവ്വവും അതേസമയം തന്ത്രപരവുമായ ഇടപെടലുകളിലൂടെയും വേണമെങ്കിൽ കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കാം എന്ന ലളിതരാഷ്ട്രീയപാഠം അവർക്ക് തികച്ചും അന്യമാണെന്നുറപ്പിക്കുന്ന സംഭവങ്ങളാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.<br /><br />പാഠപുസ്തകത്തെ എതിർക്കുന്നവരെ “തെരുവിൽ നേരിടു“മെന്നാണ് സർക്കാർ അനൂകൂലസംഘടനകൾ പറയുന്നത്. ‘പള്ളീലച്ചന്മാരെ ളോഹയിട്ടു വഴിനടക്കാൻ അനുവദിക്കില്ല‘ എന്ന് ആക്രോശിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം വിപ്ലവസംഘടനകൾ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. കമ്മ്യൂണിസ്റ്റുകൾക്ക് എതിരുനിൽക്കുന്നത് ആരായാലും അവരെ തുണിയുടുത്തുനടക്കാൻ അനുവദിക്കില്ല എന്നൊരു ധാർഷ്ട്യപ്രഖ്യാപനമായി അതാരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാനാവില്ല. “<span style="color:#ff0000;">വെള്ളക്കൊടിയെ തൊട്ടുകളിച്ചാൽ - വെള്ളപുതച്ചു കിടത്തിക്കും</span>” എന്നു ഭീഷണസ്വരത്തിൽ പാടുന്നവരാണു മാർക്സിസ്റ്റു ചെറുപ്പക്കാർ. “<span style="color:#cc0000;">വെള്ളയുമിട്ടു നടക്കുന്നവരെ</span>” എന്ന് ആദ്യത്തെ വരി തിരുത്തിപ്പാടാൻ അവർക്കധികം സമയമൊന്നും വേണ്ട. അതിനെ വിപ്ലവാവേശം ബാധിച്ച ഏതാനും ചെറുപ്പക്കാരുടെ വികലചിന്തയായിട്ടല്ല – മറിച്ച്, തങ്ങളെ എതിർക്കുന്നവരോടുള്ള സർക്കാർനിലപാടിന്റെ സൂചനയായിട്ടാണ് എടുക്കേണ്ടത്.<br /><br />“തങ്ങൾ കുത്തകയാക്കിവച്ചിരുന്ന അക്രമസമരത്തിന്റെ പാത ഏറ്റെടുക്കാൻ യു.ഡി.എഫ്. അനുകൂലവിദ്യാർത്ഥിസംഘടനകളെ അനുവദിക്കില്ല” എന്ന മട്ടിലായിരുന്നു കോട്ടയത്ത് ചുവപ്പുസേന നടത്തിയ “അക്രമവിരുദ്ധ“ പ്രകടനം! മനോരമയ്ക്കും മറ്റു മാദ്ധ്യമപ്രവർത്തകർക്കുമെതിരെ നടത്തിയ ഹീനമായ അക്രമത്തെ സർക്കാർ എങ്ങനെയാണു കാണുന്നതെന്നറിയില്ല. പക്ഷേ, സർക്കാറിന്റെ മർദ്ദനനയം നടപ്പാക്കുന്ന പ്രതിനിധികളായിത്തന്നെയാണ് ആ ആക്രമിസംഘത്തെ മറ്റുള്ളവർ കാണുന്നത്.<br /><br />പാഠപുസ്തകത്തിനെതിരെമാത്രമല്ല – ചില നിയമനങ്ങളിലെ അഴിമതിയടക്കം വിവിധമേഖലകളിൽ സർക്കാരിന്റെ തെറ്റായ നയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സെക്രട്ടേറിയറ്റ് പരിസരത്ത് യുവമോർച്ച സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നത്. അവരുടെ സമരപ്പന്തലിലേക്ക് ഇരച്ചുകയറി മിന്നലാക്രമണം നടത്തിക്കൊണ്ടാണ് ഡിഫിക്കാർ വിപ്ലവവീര്യം പ്രകടിപ്പിച്ചത്. അക്രമം നടത്താൻ കൂട്ടുനിൽക്കുക – എറിയാൻ കല്ലെടുത്തുകൊടുക്കുക – ഇതൊക്കെപ്പോരാഞ്ഞ് ഈ അന്യായങ്ങളുടെയെല്ലാം ഇരകളുടെ നേരേ ലാത്തിച്ചാർജ്ജും കൂടി അഴിച്ചുവിട്ടപ്പോളാണ് ചുവപ്പൻ പോലീസിനു സമാധാനമായത്. ഈ സംഭവങ്ങളിലെല്ലാം – <span style="color:#cc0000;"><strong>ഇടതുവിദ്യാർത്ഥി/യുവജനസംഘടനകളും പോലീസുമെല്ലാം സർക്കാരിന്റെ പ്രതിനിധികളാണ്. പ്രതിഷേധസമരങ്ങളോടുള്ള സർക്കാരിന്റെ സമീപനമാണ് ഇവരുടെയെല്ലാം പ്രവൃത്തിയിലൂടെ പ്രതിഫലിക്കുന്നത്</strong></span>.<br /><br />പാഠപുസ്തകത്തിൽ പറയുന്നതുപോലെ, “അന്നും ഇന്നും ഭരണാധികാരികൾ പ്രതിഷേധസമരങ്ങളോടു കാണിക്കുന്ന സമീപനങ്ങൾ താരതമ്യം ചെയ്ത് “ ആളുകൾ ഒരു നിഗമനത്തിലെത്തിയാൽ ആ നിഗമനം കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം കേൾവിയ്ക്കു തീരെ സുഖകരമായിരിക്കില്ല. അതുകൊണ്ട് ആ ചോദ്യത്തിനു മറുപടിയായി<br />സർക്കാരിനോട് ഒരു മറുചോദ്യം മാത്രം ചോദിക്കുന്നതാവും ഉത്തമം. ആ ചോദ്യവും പാഠപുസ്തകത്തിൽ നിന്നു തന്നെയെടുക്കാം. നാല്പതാം പേജിൽനിന്ന്:-<br /><br />“<em><strong><span style="color:#000099;">സാമൂഹ്യതിന്മകൾക്കെതിരെ പ്രതികരിക്കുന്നതിന് മുന്നോട്ടു വരുന്നവർ ആക്രമിക്കപ്പെടുന്നു. ഇതു ശരിയാണോ? ഇവർ ആക്രമണത്തിന് ഇരയാകാൻ എന്തായിരിക്കും കാരണം?</span></strong></em>”<br /><br />--------------------------------------------------------<br />8. <a name="s8">യഥാർത്ഥപാഠങ്ങൾ ഇവയൊക്കെ</a> :-<br />--------------------------------------------------------<br /><br />ഈ പാഠപുസ്തകം – അതിനെതിരെയുള്ള പ്രതിഷേധം – മറിച്ചുള്ള പ്രതികരണങ്ങൾ - ഇവയൊക്കെച്ചേർന്ന് പകർന്നു തരുന്ന യഥാർത്ഥപാഠങ്ങൾ ഇതൊക്കെയാണ്.<br /><br />എപ്പോളൊക്കെ അവസരം ലഭിച്ചിട്ടുണ്ടോ അപ്പോളൊക്കെ ചരിത്രം വളച്ചൊടിക്കാനും തങ്ങൾക്കനുകൂലമാക്കി അവതരിപ്പിക്കാനും ശ്രമിക്കുക എന്ന രീതിയിൽനിന്ന് കമ്മ്യൂണിസ്റ്റുകൾ ഇനിയും പിന്നോക്കം പോയിട്ടില്ല.<br /><br />സമഗ്രാധിപത്യം എന്ന പരമമായ ലക്ഷ്യത്തിലേക്കു നയിക്കാനുതകുന്ന എന്തു പരിപാടികളും അവർ നിരന്തരമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കും.<br /><br />അണികൾക്ക് ഈയിടെയായി തിരിച്ചറിവുണ്ടാകുന്നുണ്ട്. എങ്കിലും, പാർട്ടികൾ ഒരു നിലപാടെടുത്താൽ - അതു തെറ്റാണെന്ന് എത്രയധികം ഉറപ്പുണ്ടെങ്കിലും അതിനെ അന്ധമായി ന്യായീകരിക്കുക എന്ന മാനസികാടിമത്തത്തിൽ നിന്ന് ഭുരിഭാഗവും ഇനിയും മോചിതരായിട്ടില്ല.<br /><br />ആരൊക്കെ എത്രയൊക്കെ വിശദീകരിച്ചുകൊടുത്താലും ശരി – മറ്റുള്ളവരുടെ ഭാഗത്തുനിന്നുകൂടി കാര്യങ്ങൾ ആലോചിക്കാനോ തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാനോ നിലപാടുകൾ പുന:പരിശോധിക്കാനോ കമ്മ്യൂണിസ്റ്റുകൾ ഇപ്പോളും തയ്യാറല്ല.<br /><br />അവർ പിടിക്കുന്ന മുയലിനു കൊമ്പ് മൂന്നല്ല – മുപ്പതിനായിരമാണ്.<br /><br />സുവ്യക്തമായ കാര്യങ്ങളുടെ പേരിൽപ്പോലും അനാവശ്യമായി തർക്കിച്ചും തമ്മിൽത്തല്ലിയും മലയാളിസമൂഹം ഊർജ്ജവും സമയവും പാഴാക്കുന്നു.<br /><br />അടുത്തെങ്ങും കേരളം രക്ഷപെടുമെന്നു തോന്നുന്നില്ല.<br /><br />ഇതൊക്കെയാണ് പാഠങ്ങൾ.<br /><br /><strong>വേദനിപ്പിക്കുന്ന ചില സാമൂഹ്യപാഠങ്ങൾ!</strong><br /><strong></strong><br /><br />--------------<br />അനുബന്ധപോസ്റ്റ്:- <a href="http://koosism-exposed.blogspot.com/2008/07/blog-post.html" target="_blank">‘മയ’മില്ലാത്ത ധീരൻ - ഒരു ബദൽ പാഠപുസ്തകം – സാമ്രാജ്യത്വസമക്ഷം!</a>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com15tag:blogger.com,1999:blog-37821259.post-34177349195531264942008-06-12T09:04:00.007+03:002008-06-12T11:29:57.021+03:00മഹാകവി പാലാ - മരിക്കാത്ത ചില ഓര്‍മ്മകള്‍!ഇത് തികച്ചും വ്യക്തിപരമായ ചില ഓര്‍മ്മക്കുറിപ്പുകള്‍ മാത്രമാണ്. പാലാ ഉള്‍പ്പെടെ പലരേക്കുറിച്ചുമുള്ളത്. മഹാകവി പാലായേപ്പറ്റി വിശദമായി എഴുതുവാനുള്ള എന്തെങ്കിലും യോഗ്യത പോയിട്ട് അദ്ദേഹത്തിന്റെ കൃതികള്‍ ധാരാളമായി വായിച്ചുള്ള പരിചയം പോലും എനിക്കില്ല.<br /><br />*-*-*-*-*-*-*-*-*-*<br /><br />ചില വേര്‍പാടുകള്‍ വളരെ വേദനിപ്പിക്കുന്നവയാണ്. ഓര്‍ക്കാപ്പുറത്താവുമ്പോള്‍ പ്രത്യേകിച്ചും. അത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിട്ടാല്‍ കൊള്ളാമെന്നു തോന്നാറുണ്ട്. ചിലപ്പോള്‍ ഡയറിയില്‍ എന്തെങ്കിലും എഴുതിയിടും. കുറേയായി ഇപ്പോള്‍ അതിനും കഴിയാറില്ല. മറവികൊണ്ടു മുറിവുകളുണക്കി, പുതിയവ സൃഷ്ടിച്ച് കാലം വീണ്ടും മുമ്പോട്ട്...<br /><br />കഴിഞ്ഞ ഒന്നു രണ്ടു കൊല്ലങ്ങള്‍ക്കിടെ അങ്ങനെ നേരിടേണ്ടി വന്ന ഒന്ന് വി.പി.സത്യന്റെ 'സഡന്‍ ഡെത്ത്' ആയിരുന്നു. വാര്‍ത്ത സൃഷ്ടിച്ച നടുക്കം ഇപ്പോളുമോര്‍ക്കുന്നു. ഒരു കാലത്ത് ആവേശപൂര്‍വ്വം നെഞ്ചേറ്റിയിരുന്ന പേരുകളിലൊന്ന്. കുരികേശ് മാത്യു... ഷറഫലി... പാപ്പച്ചന്... തോമസ് സെബാസ്റ്റ്യന്‍... ചാക്കോ... മറക്കാനാവാത്ത ചില പേരുകളിലൊന്ന്. കഴിഞ്ഞകുറേ വർഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും ഓര്‍ത്തിരുന്നില്ലെങ്കിലും, പെട്ടെന്നുള്ള വേര്‍പാടു സൃഷ്ടിക്കുന്ന നടുക്കം പലപ്പോഴും പഴയ ഓര്‍മ്മകളുമായി കൂടിക്കുഴഞ്ഞുപോകുമെന്നതുകൊണ്ട്, പറഞ്ഞറിയിക്കാനാവാത്തൊരു വികാരമാണതു സൃഷ്ടിക്കുക.<br /><br />വര്‍ഷങ്ങള്‍ക്കു മുമ്പ്, സത്യന്റേയും മറ്റും ചില "ബ്ലാക് & വൈറ്റ്" ചിത്രങ്ങള്‍ മനോരമ സ്പോര്‍ട്സ് പേജില്‍ നിന്നു വെട്ടിയെടുത്തുവച്ചിരുന്നതോര്‍ക്കുന്നു. ആ തുണ്ടുകടലാസ്സുകള്‍ ഇപ്പോള്‍ എവിടെയായിരിക്കും?<br /><br />അറിയില്ല. എവിടെയോ കിടന്നു ചിതലരിച്ചു നശിച്ചുപോയിരിക്കണം!<br /><br />അറിയാവുന്നത് ഒന്നു മാത്രമാണ്. കേരളത്തിന്റെ പഴയകാല ഫുട്ബോള്‍പ്രതിഭകളെ ആദരിക്കാന്‍ നാമിനിയൊരു പരിപാടി സംഘടിപ്പിച്ചാല്‍ - ക്യാപ്റ്റന്റെ കരുത്തുറ്റ ചുവടുകളുമായി ആ വേദിയിലേക്കു കടന്നു വന്നിരിക്കാന്‍ - എനിക്ക് ആദരവോടെ എണീറ്റു നിന്നു കയ്യടിക്കാന്‍ - സത്യന് ഉണ്ടാവില്ല!<br /><br />*-*-*-*-*-*-*-*-*-*<br /><br />സി.പി.ഐ.യുടെ മുതിര്‍ന്ന നേതാവായിരുന്ന സഖാവ് മമ്മൂട്ടിയുടെ മരണമായിരുന്നു മറ്റൊന്ന്. വളരെ കുറഞ്ഞ പരിചയമേയുള്ളൂ. അദ്ദേഹമെന്നെ ഓര്‍ത്തിരിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്തത്ര അകന്ന പരിചയം. 'യുവകലാസാഹിതി'യുമായി ബന്ധപ്പെട്ട ചില പരിപാടികള്‍ വഴി മാത്രമുള്ള ബന്ധം. പക്ഷേ, അദ്ദേഹം ഇനിയില്ല എന്നറിഞ്ഞപ്പോളാണ് ഒരു കാര്യം ഞെട്ടലോടെ ഓര്‍ത്തത്. തന്നെ വന്നു കണ്ടേ തീരൂ എന്നു സ്നേഹപൂര്‍വ്വം ശഠിച്ചുകൊണ്ട് ഒരു ചെറിയ തുണ്ടുകടലാസ്സില്‍ വിലാസം കുറിച്ചു തന്നിരുന്നു - അവസാനമായിക്കണ്ടപ്പോള്‍. ആ കടലാസ് കഷണം ഇപ്പോളെവിടയാവും? ജീവിതയാത്രയ്ക്കിടയിലെപ്പോഴോ - എവിടെവച്ചായിരുന്നിരിക്കണം എനിക്കതു നഷ്ടപ്പെട്ടത്? താമസിച്ച അനവധി വാടകവീടുകളിലേതിലെങ്കിലും - ഏതെങ്കിലുമൊരു ഒഴിഞ്ഞ കോണിലോ മറ്റോ - പൊടിപിടിച്ച ഒരു പുസ്തകത്തിനുള്ളില്‍ അതിപ്പോളും ഒളിച്ചിരിപ്പുണ്ടാവുമോ? ഇനിയൊരിക്കലും വരാത്ത കയ്യക്ഷരവും പേറി? അതോ മഴനനഞ്ഞു മണ്ണടിഞ്ഞു പോയിരിക്കുമോ?<br /><br />അറിയില്ല.<br /><br />അറിയാവുന്നത് ഒന്നു മാത്രമാണ്. എവിടെയെങ്കിലും വച്ച് ഇനിയെപ്പോളെങ്കിലും - യുവകലാസാഹിതിയുടെ ക്യാമ്പു നടക്കുന്നുവെന്നോ മറ്റോ അറിഞ്ഞ് കയറിച്ചെന്നൊന്നു പരിചയം പുതുക്കാമെന്നു വച്ചാല്‍ .. കൈ പിടിച്ചു സംസാരിക്കാന്‍ സഖാവ് മമ്മൂട്ടി അവിടെയുണ്ടാവില്ല.<br /><br />*-*-*-*-*-*-*-*-*-*<br /><br />ഒരിക്കല്‍, തിരുവനന്തപുരത്ത് പി.എസ്.സി. ഓഫീസില്‍ പോകേണ്ടിവന്നപ്പോളാണ് അതിനടുത്ത് ഒരു പരിപാടി നടക്കുന്നതു ശ്രദ്ധിച്ചത്. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ സേവാവിഭാഗമായ സേവാഭാരതി മെഡിക്കല്‍ കോളേജിലെ നിര്‍ദ്ധനരായ രോഗികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള അന്നദാനപദ്ധതിയുടെ വാര്‍ഷികമോ മറ്റോ. അന്നാണ് സംഘത്തിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഗോപിക്കുട്ടന്‍സാറിനെ ആദ്യം ശ്രദ്ധിക്കുന്നത്.<br /><br />പിന്നീടൊരിക്കല്‍ ജന്മഭൂമിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും അദ്ദേഹം പ്രസംഗിക്കുന്നതുകാണാനിടയായി. ഏറ്റവും പിറകിലിരുന്നിട്ടുകൂടി, പരിപാടി കഴിഞ്ഞപ്പോള്‍ അദ്ദേഹം അടുത്തേയ്ക്കു വന്നു പരിചയപ്പെട്ടത് അത്ഭുതപ്പെടുത്തിക്കളഞ്ഞു. കൈപിടിച്ചു സംസാരിച്ചതു മറക്കാനാവില്ല. പിന്നീടു കേള്‍ക്കുന്നത് അദ്ദേഹം വിടപറഞ്ഞുവെന്നാണ്. അധികം പരിചയമില്ലാതിരുന്നിട്ടുകൂടി - അദ്ദേഹത്തിന്റെ മരണവാര്‍ത്ത വല്ലാതെ ദു;ഖിപ്പിച്ചുകളഞ്ഞു.<br /><br />*-*-*-*-*-*-*-*-*-*<br /><br />ഇപ്പോളിതാ മഹാകവി പാലാ ഇനിയില്ല എന്ന വാര്‍ത്ത മുന്നില്‍ തെളിയുന്നു!<br /><br />എണ്‍പതുകളുടെ അവസാനം - അല്ലെങ്കില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ - എന്നാണെന്നു പോലുമോര്‍ക്കുന്നില്ല - അവസാനമായി കണ്ടത്.<br /><br />അറിയണമെന്നാഗ്രഹിച്ചും അനുഗ്രഹം തേടിയുമായിരുന്നു കണ്ടത്. അഭിസംബോധന ചെയ്യേണ്ടുന്നതെങ്ങനെ എന്നറിയാതെ കുഴങ്ങുന്നുവെന്നു തിരിച്ചറിഞ്ഞപ്പോള്‍ 'അമ്മാവനെന്നു വിളിച്ചോളൂ' എന്നു പറഞ്ഞുകൊണ്ടു സ്നേഹപൂര്‍വ്വം എന്റെ കയ്യില്‍ പിടിച്ചു. അന്നതു തൊട്ടതു ഹൃദയത്തിലായിരുന്നുവെന്നുറപ്പ്.<br /><br />അന്നു തന്നെ പ്രായം എണ്‍പതിനടുത്തുണ്ടായിരുന്നിരിക്കണം അദ്ദേഹത്തിന്. കുട്ടികളേപ്പോലെ കാര്യമായി സംസാരിച്ചു.<br /><br />പാലായില്‍ നിന്നു തുടങ്ങി ഒടുവില്‍ വൈക്കത്തുവന്നെത്തി താമസിക്കുന്നത് - അവിടെ 'തിരുമണിവെങ്കിടപുരം' എന്ന സ്ഥലം 'ടി.വി. പുരം' ആയത്. അതിനെ ആളുകള്‍ 'തൃണയങ്കുടം' എന്നു ചുരുക്കി വിളിക്കുന്നത് - 'പാലാ, വൈക്കം' എന്നിങ്ങനെ രണ്ടു സ്ഥലപ്പേരുകള്‍ മാത്രമെഴുതി ഒരു കത്തിട്ടാല്‍ അതു കൃത്യമായി തനിക്കു കിട്ടിക്കൊള്ളുമെന്ന കൗതുകകരമായ കാര്യം - അങ്ങനെയൊക്കെ ഓരോരോ നാട്ടുകാര്യങ്ങള്‍ - വീടുകാര്യങ്ങള്‍ - ഇടയ്ക്കു കുറച്ചു കവിതയും കഥയും - അങ്ങനെ ഒത്തിരി സംസാരിച്ചിരുന്നു അദ്ദേഹം. അതു പതിവുള്ളതോ എന്തോ?<br /><br />ഒരൊറ്റ കത്തിനുപോലും മറുപടി തരാതിരുന്നിട്ടില്ല. എഴുതാന്‍ പഴയതുപോലെ കൈവഴങ്ങുന്നില്ലെന്ന ക്ഷമാപണത്തോടെ ആരംഭിച്ചിരുന്ന - വിറയാര്‍ന്ന കൈകള്‍ കൊണ്ടെഴുതിയത് എന്നു കണ്ടാല്‍ത്തന്നെ ഉറപ്പിക്കാമായിരുന്ന ചില കത്തുകള്‍ ഇപ്പോളുമോര്‍ക്കുന്നു. ബന്ധുജനങ്ങളോടൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ വിശേഷമൊക്കെ വര്‍ണ്ണിച്ചിരുന്നതു വായിച്ചപ്പോള്‍ അത്ഭുതം കൂറിയിട്ടുണ്ട്. എവിടെയോ നിന്നുള്ള ഏതോ ഒരു ചെക്കനെ മരുമകനെന്നു വിളിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന - തന്റെ വിശേഷങ്ങള്‍ എഴുതിയറിയിക്കുന്ന - ഈ മനുഷ്യനെ മഹാകവിയെന്നോ അതോ മഹദ്കവി എന്നോ വിളിക്കേണ്ടത്?<br /><br />കവിതയെന്ന പേരില്‍ എന്തെങ്കിലും എഴുതി അയച്ചുകൊടുത്ത് അഭിപ്രായമാരാഞ്ഞാല്‍ സമയമെടുത്ത് ഓരോ വരിയും ഇഴപിരിച്ചു വിശകലനം ചെയ്ത് തിരുത്തിത്തരുമായിരുന്നു. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്നേഹപൂര്‍വ്വമുള്ള ശാസനകളും നിറഞ്ഞ മറുപടിക്കത്തുകള്‍.<br /><br />അവസാനം അയച്ചുകൊടുത്ത ചില വരികളും അതിന് അദ്ദേഹം നടത്തിയ തിരുത്തലുകളും നടുക്കത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. ഒരു ചെറുകാറ്റ് ഒരു ചിതയില്‍ നിന്ന് ചെന്തീപ്പൊരികള്‍ "സംഭരിക്കുന്ന"തായി എഴുതിയ വരിയില്‍ അദ്ദേഹം "സഞ്ചയിക്കുന്നു" എന്നു തിരുത്തി.<br /><br />ഞാനിന്നിതെഴുതുമ്പോള്‍, പണ്ട് അദ്ദേഹമെന്റെ കൈപിടിച്ചു സംസാരിച്ചിരുന്ന സ്ഥലത്തിനടുത്തെരിയുന്ന ഒരു ചിതയില്‍ നിന്നും ചെന്തീപ്പൊരികള്‍ സഞ്ചയിക്കപ്പെടുന്നുണ്ടാവണം!<br /><br />ചിതയ്ക്കടുത്തു നിന്നും അവസാനത്തെയാളും നടന്നു മറഞ്ഞു എന്നു സൂചിപ്പിക്കാനായി ചിത 'മങ്ങി' എന്നെഴുതിയപ്പോള്‍ - അതുപോര എന്നും "അനാഥമായ് " എന്നുതന്നെ പറഞ്ഞാലേ ശക്തികിട്ടൂ എന്നും ഉപദേശിച്ചു അദ്ദേഹം.<br /><br />വൈക്കത്ത് ഇപ്പോളെരിയുന്ന ആ ചിതയും ഒടുവില്‍ ആളുകള്‍ അകന്ന് അനാഥമാകില്ലേ? അതും പതുക്കെ മറവിയിലേക്കു മറയില്ലേ?<br /><br />വല്ലാത്ത കുറ്റബോധം തോന്നുന്നു. ഒരിക്കലെങ്കിലും ഒന്നു കൂടി പോയി ഒന്നു കാണാന്‍ ശ്രമിക്കേണ്ടതായിരുന്നു. കഴിഞ്ഞില്ല. മറ്റു ബന്ധങ്ങളും പതിയെപ്പതിയെ അറ്റുപോയി.<br /><br />ഒരുകാലത്ത് വളരെ അമൂല്യമായിക്കരുതി സൂക്ഷിച്ചുവച്ചിരുന്ന - പിന്നിടെപ്പോഴോ ജീവിതയാത്രയുടെ തിരക്കുകളില്‍ മറഞ്ഞുമറഞ്ഞുപോയ - ഇപ്പോളും വിലമതിക്കാനാവാത്ത - ആ കത്തുകള്‍ ഇപ്പോളെവിടെയാവും? പുസ്തകക്കെട്ടുകള്ക്കിടയില് എവിടെയെങ്കിലും അവ ഇപ്പോളും ഭദ്രമായി ഇരിപ്പുണ്ടാവുമോ? അതോ?<br /><br />അറിയില്ല. എനിക്കറിയില്ല.<br /><br />അറിയാവുന്നത് ഒന്നു മാത്രമാണ്. ഇനിയെന്നെങ്കിലും പണ്ടത്തേപ്പോലെ 'പാലാ - ടി.വി.പുരം - വൈക്കം' എന്ന വിലാസത്തില്‍ ഒരു പദ്യശകലം അയച്ചുകൊടുത്താല്‍ ആ കത്തു മടങ്ങിവരും! വെട്ടിത്തിരുത്തലുകളും സ്നേഹോപദേശങ്ങളുമില്ലാതെ - തുറക്കപ്പെടുകപോലും ചെയ്യാതെ - അതേപടി അതു മടങ്ങിവരും.<br /><br />എന്റെ അമ്മാവന് മരിച്ചുപോയിരിക്കുന്നു!Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com14tag:blogger.com,1999:blog-37821259.post-53992003547344034342008-06-09T07:37:00.009+03:002008-12-09T15:21:51.630+03:00ഹര്‍ത്താല്‍! 'വീരവാദ'ങ്ങളിലെ തമാശകളോര്‍ത്താല്‍...!സാഹചര്യങ്ങള്‍ക്കനുസരിച്ച് അഭിപ്രായം മാറ്റിപ്പറയാനറിയാത്തവര്‍ രാഷ്ട്രീയത്തില്‍ തികഞ്ഞ പരാജയമാകുമെന്നുറപ്പ്. പലരുടെയും രാഷ്ട്രീയനിലപാടുകള്‍ ഓരോരോ സാഹചര്യങ്ങള്‍ക്കനുസരിച്ച് എങ്ങനെയെല്ലാം മാറിമറിയുന്നു എന്നു പിന്തുടര്ന്നു പരിശോധിക്കുന്നതു പലപ്പോഴും രസാവഹമാണ്.<br /><br />*-*-*-*-*-*-*-*-*-*<br /><br />'ഭരണവും സമരവും' ഒന്നിച്ചുകൊണ്ടുപോകാന്‍ പാടുപെടുന്നവരാണ് ഇടതുപക്ഷം. കേന്ദ്രത്തിലായാലും കേരളത്തിലായാലും.<br /><br />ഇടതുപക്ഷപിന്തുണയുള്ള കേന്ദ്രസര്‍ക്കാരിനെതിരെ ഭരണതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു പകരം ജനങ്ങളെ വിഡ്ഢികളാക്കാന്‍ തെരുവിലിറങ്ങി സമരാഭാസങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു.<br /><br />ഇന്ധനവിലവര്‍ദ്ധനവിനെതിരെ മിന്നല്‍ ഹര്‍ത്താല്‍!<br /><br />കേരളത്തില്‍ ഉജ്ജ്വലമായ വിജയം! ജനജീവിതം സ്തംഭിച്ചുപോയി! പണിമുടക്ക് പൂര്‍ണ്ണം.<br /><br />'വീരവാദ'ങ്ങളില്‍ ചിലത് ഇങ്ങനെയൊക്കെ - ജനരോഷം ആളിക്കത്തി - വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല - കടകള്‍ അടഞ്ഞുകിടന്നു!<br /><br />വിജയാഹ്ലാദപ്രകടനം ദേശാഭിമാനിയില്‍ക്കണ്ടത് ഇങ്ങനെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7gmasWEUD0bJ04nsTwWpIMGLkm9y6Rv2ZGOjVnhnBkTOgh2KhWETh5T8tGSPifk6Dw21IDxCuZowKehKFfgR4rehbWz0YQfhDWusvntIzSTS3y3kJPHXl3_BrfGrBq7swTV3K/s1600-h/desabhimani_reports_LDF_hartal_on_2008_Jun_05.JPG" target="_blank"><img id="BLOGGER_PHOTO_ID_5209736767807807506" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7gmasWEUD0bJ04nsTwWpIMGLkm9y6Rv2ZGOjVnhnBkTOgh2KhWETh5T8tGSPifk6Dw21IDxCuZowKehKFfgR4rehbWz0YQfhDWusvntIzSTS3y3kJPHXl3_BrfGrBq7swTV3K/s400/desabhimani_reports_LDF_hartal_on_2008_Jun_05.JPG" border="0" /></a> പക്ഷേ, ഇതൊന്നും വിശ്വസിക്കരുത് - ശുദ്ധനുണയാണ് - എന്നു നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും ഇടതുപക്ഷം തന്നെ! ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിക്കുന്നു എന്നതൊക്കെ ചുമ്മാതാണ് - പത്രങ്ങള്‍ വെറുതെ പെരുപ്പിച്ചെഴുതുന്നതുമാത്രമാണ് - എന്നൊക്കെയാണ് കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ഇടതുസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച "സത്യവാങ്മൂല"ത്തില്‍ പറഞ്ഞിരുന്നത്.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8LP1aMdSURD38wepM8hxRQDGklXFrdx9IyMOTR5fuE5pIkPhBaFwEgEh-Q97v1Gal5VPHircoTs8BNV3hnGsLyyT5q3j2VjTeMBxBX8ok12UolQsQQ9f6eS1agxucQ1OztGtX/s1600-h/harththaal_jiivitha_sthambhanam_maaddhyamasrushti.JPG" target="_blank"><img id="BLOGGER_PHOTO_ID_5209736876243749874" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8LP1aMdSURD38wepM8hxRQDGklXFrdx9IyMOTR5fuE5pIkPhBaFwEgEh-Q97v1Gal5VPHircoTs8BNV3hnGsLyyT5q3j2VjTeMBxBX8ok12UolQsQQ9f6eS1agxucQ1OztGtX/s400/harththaal_jiivitha_sthambhanam_maaddhyamasrushti.JPG" border="0" /></a>തമാശതന്നെ!<br /><br />ഇതുരണ്ടുമല്ലാതെ മൂന്നാമതൊരു നിലപാടുകൂടിയുണ്ട്. ഹര്‍ത്താല്‍ "ജനം"തന്നെ ബോധപൂര്‍വ്വം തള്ളിക്കളഞ്ഞു എന്നൊക്കെപ്പറഞ്ഞ് - അക്രമങ്ങളെ അപലപിച്ചുകൊണ്ട് - അങ്ങനെയങ്ങനെ. ആ നിലപാടുകാണണമെങ്കില്‍ ഇടതുപക്ഷമല്ലാത്ത ആരെങ്കിലും ഹര്‍ത്താല്‍ നടത്തണം.<br /><br />ഭരണവും പ്രഹസനസമരവും ഒന്നിച്ചുകൊണ്ടുപോകുന്ന അച്ചുതണ്ടിന്റെ മറുവശത്തു നിന്നുകൊണ്ട് മലയാളികളെ പറ്റിക്കുന്ന യു.ഡി.എഫും നടത്തിയിരുന്നു ഒരു ഹര്‍ത്താല്‍. വിലക്കയറ്റത്തിനെതിരെ! ഫെബ്രുവരിയില്‍.<br /><br />അതേപ്പറ്റി ദേശാഭിമാനി എഴുതിയിരുന്നത് ഇങ്ങനെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUIfKxTb-vSi2VIk24AEyXdr7z94eS3b7vTN39Lzt-vHSa44-VOlXylCDLa3x83OSiRQWrzXrgSufedLb4KLNXr1nrleRQIi18-0yMlHp74jGTo97FyQpvn54XcSZmDbi67RGc/s1600-h/desabhimani_reports_UDF_harthal_on_2008_feb_19.JPG" target="_blank"><img id="BLOGGER_PHOTO_ID_5209737035087314274" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUIfKxTb-vSi2VIk24AEyXdr7z94eS3b7vTN39Lzt-vHSa44-VOlXylCDLa3x83OSiRQWrzXrgSufedLb4KLNXr1nrleRQIi18-0yMlHp74jGTo97FyQpvn54XcSZmDbi67RGc/s400/desabhimani_reports_UDF_harthal_on_2008_feb_19.JPG" border="0" /></a> അധികാരത്തിലിരിക്കുന്നവര്‍ സമരം നടത്തി പരസ്പരം പഴിചാരുമ്പോള്‍ അന്തംവിടുന്ന മലയാളികള്‍!<br /><br /><strong>ഇടതിന്റെയും വലതിന്റെയും മുഴുവന്‍ എം.പി.മാരും പിന്തുണയ്ക്കുന്ന <a href="http://marumozhy.blogspot.com/2007/12/blog-post_6374.html" target="_blank">ലാലുപ്രസാദ് യാദവിന്റെ മന്ത്രാലയം</a> കേരളത്തോടു കടുത്ത അവഗണന കാട്ടുന്നതില്‍</strong> പ്രതിഷേധിച്ചുകൊണ്ട് - സേലം ഡിവിഷന് ഉത്ഘാടനത്തിന്റെയന്ന് ബി.ജെ.പി. ഹര്‍ത്താല്‍ നടത്തിയിരുന്നു. അന്ന് അതിനെ പരാജയപ്പെടുത്താന്‍ 'രഹസ്യ' ഉത്തരവിറക്കി നോക്കിയിരുന്നു എന്നാണ് മുകളിലത്തെ ഒരു വാര്‍ത്തയില്‍ നിന്നു മനസ്സിലായത്. എന്നാല്‍, യു.പി.എ.യുടെ സൗഹൃദമത്സരം നടന്ന കഴിഞ്ഞദിവസത്തെ ഹര്‍ത്താലിലാകട്ടെ സര്‍ക്കാര്‍പിന്തുണയോടെയാണ് ജനജീവിതം സ്തംഭിപ്പിച്ചത്. വാര്‍ത്ത മനോരമ എഴുതിയത് ഇങ്ങനെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwjB9tW39DYxN1ZC82bEgZCQ3IWIxny8VrNNdoOYLY3j08uhbhpourNkK1bcupYlp4IpZ_r6YmppdzPgmBKbtdLXguimlectJoGEkZeArsoFNl9kH8zUYk4AkAl97zrwKQHGCM/s1600-h/sarkkaar_pinthunayil_harthal_puurnnam.JPG" target="_blank"><img id="BLOGGER_PHOTO_ID_5209738519624290370" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwjB9tW39DYxN1ZC82bEgZCQ3IWIxny8VrNNdoOYLY3j08uhbhpourNkK1bcupYlp4IpZ_r6YmppdzPgmBKbtdLXguimlectJoGEkZeArsoFNl9kH8zUYk4AkAl97zrwKQHGCM/s400/sarkkaar_pinthunayil_harthal_puurnnam.JPG" border="0" /></a> രണ്ടായിരാമാണ്ടില്‍, ബില്‍ക്ലിന്റണ്‍ ഡല്‍ഹി വഴി ബംഗ്ലാദേശിലേക്കുപോയ ദിവസം ഒരു വിപ്ലവസംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും - <strong><span style="color:#cc0000;">എസ്.എസ്.എല്‍.സി. പരീക്ഷ തടസ്സപ്പെടുത്തിക്കൊണ്ടുപോലും അതു വിജയിപ്പിക്കാന്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ പരോക്ഷപിന്തുണ കൊടുത്ത</span></strong>തും ഓര്‍ക്കുമ്പോള്‍ ഇതെത്ര നിസ്സാരം എന്നു വേണം വിചാരിക്കാന്‍!<br /><br />ഹര്‍ത്താല്‍ വാര്‍ത്തകളില്‍ ഏറ്റവും തമാശ നല്‍കിയത് മറ്റൊന്നാണ്. തങ്ങള്‍ പിന്തുണയ്ക്കുന്ന സര്‍ക്കാരിനെതിരെ സമരമെന്നപേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനേപ്പറ്റിയുള്ള ചോദ്യങ്ങളോട് ഇടതുപക്ഷനേതാക്കള്‍ പ്രതികരിച്ച രീതി രസാവഹമായിരുന്നു.<br /><br />"പിന്തുണ പിന്‍വലിച്ചതുകൊണ്ട് ഇന്ധനവിലകുറയില്ല" എന്നാണവര്‍ പച്ചയ്ക്കു പറഞ്ഞുകളഞ്ഞത്! അതിനേക്കാള്‍ കടുത്ത സമ്മര്‍ദ്ദതന്ത്രമായ ഹര്‍ത്താലോ മറ്റോ പ്രയോഗിക്കേണ്ടി വരും എന്നാണോ ആവോ ഉദ്ദേശിച്ചത്? ഒരു വാര്‍ത്ത ചുവടെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiduNcklcplDtjF8Dv32G9wkYCm5-6co8ga-kgqCgKmuX6cFGURBeh2XPta1OZShFP4C38UJYww2zc5SLMXdqfT_mDCkQvwTV9ufOvN-0AlTkZ6k4Uj5rfNQb2-vAeioxLN4z5V/s1600-h/ldf_will_not_withdraw_support_to_upa.JPG" target="_blank"><img id="BLOGGER_PHOTO_ID_5209738631891252626" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiduNcklcplDtjF8Dv32G9wkYCm5-6co8ga-kgqCgKmuX6cFGURBeh2XPta1OZShFP4C38UJYww2zc5SLMXdqfT_mDCkQvwTV9ufOvN-0AlTkZ6k4Uj5rfNQb2-vAeioxLN4z5V/s400/ldf_will_not_withdraw_support_to_upa.JPG" border="0" /></a>"പിന്നെ - ഹര്‍ത്താല്‍ നടത്തിയാലാണോ വിലകുറയുന്നത്" എന്ന മറുചോദ്യം അവര്‍ക്കു കിട്ടിയിട്ടുണ്ടാവുമെന്നുറപ്പ്. അതു വാര്‍ത്തയില്‍ ഇടാനാവില്ലല്ലോ.<br /><br />"പിന്തുണ പിന്‍വലിക്കണമെന്നാരു പറഞ്ഞു? - സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിങ്ങള്‍ക്കു മുന്നണിതലത്തില്‍ സംവിധാനങ്ങളൊന്നുമില്ലേ? ഇതുവെറുതെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമല്ലേ" - മുതലായ അനവധി ചോദ്യങ്ങളേയും അവര്‍ നേരിട്ടിട്ടുണ്ടാവുമെന്നുറപ്പ്. പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്തുകാര്‍ വെള്ളം കുടിപ്പിച്ചുവിട്ടെങ്കില്‍, ബര്ദാന് കല്‍ക്കട്ടയിലും വെള്ളം കുടിച്ചിരിക്കണം.<br /><br />ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ നാടകംകളിയ്ക്കു പിന്നിലെ രാഷ്ട്രീയമെന്തെന്ന് അവര്‍ തുറന്നു സമ്മതിക്കുന്നതും അതേവാര്‍ത്തയില്‍ത്തന്നെ കാണാം.<br /><br />ജനങ്ങളുടെ കാര്യം അവിടെ നില്ക്കട്ടെ. ബി.ജെ.പി. - ബി.ജെ.പി.യാണു ഞങ്ങളുടെ പ്രശ്നം!<br /><br />ബി.ജെ.പി.യെ <strong>എങ്ങനെയെങ്കിലും</strong> അധികാരത്തില്‍നിന്നു പുറത്തുനിര്‍ത്തുക എന്നതു <strong>മാത്രമാണു തങ്ങളുടെ ഒറ്റ ലക്ഷ്യ</strong>മെന്നും - പിന്തുണ നല്‍കുന്നത് അതുകൊണ്ടു മാത്രമാണെന്നും - ഇന്ധനവില കൂട്ടുകയെന്നല്ല ആകാശം ഇടിഞ്ഞുവീണാലും ശരി - ആ ലക്ഷ്യം മാറുന്നില്ലല്ലോ എന്നും തുറന്നു സമ്മതിച്ചിരിക്കുന്നു.<br /><br />അടുത്തിടെ ഒരു തെരഞ്ഞെടുപ്പില്‍ ഇതുപോലെ തന്നെ നയം വ്യക്തമാക്കിയ വാര്‍ത്തയും അപ്പോള്‍ ഓര്‍മ്മ വന്നു.<br /><br />ബി.ജെ.പി.യെ "<strong><span style="color:#cc0000;">എങ്ങനെയും</span></strong>" തടയുക. അതിന് "<strong><span style="color:#cc0000;">എല്ലാ ശ്രമവും</span></strong>" നടത്തുക. അതിനായി "<span style="color:#cc0000;"><strong>ആരെയും</strong></span>" പിന്തുണയ്ക്കുക. ഇങ്ങനെയൊക്കെയാണ് ഇടതുനയം. വാര്‍ത്ത ചുവടെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVl7POny9a_BDHKu_fMu_1xrnmrZ82J8eY1PxvwYp0Q5v2NBrvBVc5IhTaf6I95tE_rJksdgOmItTuEl3KqLKxzS74Tk13QvqxUrjzXn7JyctcIkcyV0ouH0mKwI8fx3V2citL/s1600-h/cpm_wanted_to_defeat_bjp_in_karmataka.JPG" target="_blank"><img id="BLOGGER_PHOTO_ID_5209738859216376466" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVl7POny9a_BDHKu_fMu_1xrnmrZ82J8eY1PxvwYp0Q5v2NBrvBVc5IhTaf6I95tE_rJksdgOmItTuEl3KqLKxzS74Tk13QvqxUrjzXn7JyctcIkcyV0ouH0mKwI8fx3V2citL/s400/cpm_wanted_to_defeat_bjp_in_karmataka.JPG" border="0" /></a>ആരെയാണോ "എങ്ങനെയും" തോല്‍പ്പിക്കാന്‍ നോക്കിയത് - അവര്‍ ജയിച്ചു കയറി സര്‍ക്കാറുണ്ടാക്കി എന്നതും - <strong><span style="color:#000000;">നിഷേധാത്മകരാഷ്ട്രീയം</span></strong> കളിച്ചവര്‍ക്ക് തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഒരു സീറ്റുകൂടി നഷ്ടമായതും പിന്നിട് ചരിത്രത്തില്‍ അവശേഷിപ്പിക്കപ്പെട്ട ജനാധിപത്യപാഠം!<br /><br />*-*-*-*-*-*-*-*-*-*<br /><br />ഇല്ല. പഠിക്കുന്നില്ല. ആരും ഒരു പാഠവും പഠിക്കുന്നില്ല. ജാതിമതവര്‍ഗ്ഗീയരാഷ്ട്രീയം കളിക്കുന്നവര്‍ മിക്കവാറും സ്ഥലങ്ങളില്‍ കൈകോര്‍ത്തുനിന്നിട്ടും എന്തുകൊണ്ടാണു ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ കഴിയാതിരുന്നത് എന്നു മനസ്സിലാക്കാനുള്ള ഒരു പഠനവും നടക്കുന്നതായിത്തോന്നുന്നില്ല. 'മതേതരവോട്ടുകള്‍ ഭിന്നിച്ച'താണു പ്രശ്നമെന്ന പതിവുവീരവാദം തന്നെയാണ് ഇക്കുറിയും കേള്‍ക്കുന്നത്.<br /><br />ജനങ്ങളെ കബളിപ്പിക്കാന്‍ - അവരെ പരിഹസിക്കാന്‍ - ശ്രമിക്കുന്നവരെ ജനം പരാജയപ്പെടുത്തും. അതായിരുന്നു യഥാര്‍ത്ഥത്തില്‍ കര്‍ണ്ണാടക നല്കിയ പാഠം.<br /><br />പഠിക്കുന്നില്ല. വോട്ടര്‍മാരെ ആക്ഷേപിച്ചുകൊണ്ടുള്ള നാടകങ്ങള്‍ തുടരുകയാണ്.<br /><br />തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ അധികം പരാമര്ശിക്കപ്പെടാതെ പോയൊരു കാര്യമുണ്ട്. കര്‍ണ്ണാടകയിലെ കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലെ മുഖ്യമന്ത്രി - തുടര്‍ച്ചയായ ഒമ്പതാം തവണ ജയിച്ച് റെക്കോര്‍ഡു കരസ്ഥമാക്കാന്‍ ചെന്ന - ധരംസിംഗ് - ഇത്തവണ ബി.ജെ.പി.യോടു പരാജയപ്പെട്ടിരുന്നു.<br /><br />തെരഞ്ഞെടുപ്പിനും മുമ്പു തന്നെ ജനങ്ങള്‍ ധരംസിംഗിനു വ്യക്തമായ സൂചനകൊടുത്തിരുന്നതാണ് - ഇത്തവണ വഴി പുറത്തേയ്ക്കാണ് എന്ന്. ആരും അതൊന്നും ശ്രദ്ധിച്ചിരുന്നതായിത്തോന്നിയില്ല.<br /><blockquote>A few days ago, <strong>three villages traditionally loyal to the Congress, <span style="color:#3333ff;">didn’t even allow Singh to campaign</span></strong>, accusing him of having done little to develop his constituency.<br /><br />.....<br /><br />A visit to Balbatti village some 40 km from Gulbarga city throws up signs of things to come. On Sunday, Singh visited Balbatti that has around 2,000 voters, with an extra police escort and a pilot vehicle. The reason: Four days ago, <strong><span style="color:#cc0000;">villagers here lined the approach roads with stones and drove Singh away</span></strong>. Similar uprisings were reported in Mardi and Shivpur villages as well.<br /><br />When he held a sabha in the largest house in the village, most villagers preferred to stay away and chew betel leaves in front of a temple instead. Ramegowda, a farmer from Bulbatti says, “<em>Last time he said he would become CM if we voted for him and he did. But that has not done us any good. <span style="color:#3333ff;">We refused to let him enter our village and turned him away</span></em>.” Their village, says Ramegowda, has an acute water shortage and no roads. </blockquote>മുഴുവന്‍ വാര്‍ത്ത ചുവടെ.<br /><br /><a href="http://www.indianexpress.com/story/311428.html" target="_blank">Not welcome, voters tell Dharam Singh</a><br /><br />ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമകളായും വോട്ടുകുത്തുതൊഴിലാളികളായും കഴിഞ്ഞിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. അവരിപ്പോള്‍ പലതും തിരിച്ചു പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യത്തിലധികം അവസരങ്ങള്‍ നല്കിക്കഴിഞ്ഞവരോട് ഇനി മാറി നില്ക്കൂ എന്നു പറയാന്‍ അവര്‍ തയ്യാറാകുന്നു. വികസനാഭിമുഖ്യമുള്ള ജനങ്ങള്‍ വികസനാഭിമുഖ്യമുള്ള കക്ഷികളെ പരീക്ഷിക്കാന്‍ തയ്യാറാകുന്നു. ഒരുവശത്ത് കടുത്ത വര്‍ഗ്ഗീയനയങ്ങള്‍ പുലര്‍ത്തുകയും മറുവശത്ത് മതേതരവാദങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്നു.<br /><br />'ജനാധിപത്യം" എന്നു പറഞ്ഞാല്‍, അങ്ങനെയൊക്കെയാണ്. ഭരണത്തിലിരിക്കുന്നവരുടെ കുട്ടിപ്പട്ടാളത്തിന് ധാര്‍ഷ്ട്യത്തോടെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ക്കാം - നിയമം കയ്യിലെടുക്കാം - എന്നതല്ല ആ വാക്കിന്റെ അര്‍ത്ഥം. <strong>അധികാരം നല്കി കയറ്റി വിടുന്ന ജനങ്ങള്‍ക്ക് തിരിച്ച് അങ്ങോട്ടു വല്ലതും കൂടി ലഭിക്കണം. അല്ലെങ്കില്‍ അവര്‍ കല്ലെടുത്തെറിഞ്ഞുകളയും!</strong><br /><br />യു.പി.എ.യുടെ നാടകങ്ങള്‍ തുടരട്ടെ. ഇടതുവലതുഹര്‍ത്താലുകളും തുടരട്ടെ. നാടകക്കമ്പനി ഇനിയെത്രകാലമെന്ന് ആര്‍ക്കറിയാം?Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com8tag:blogger.com,1999:blog-37821259.post-32387605219349621602008-05-31T16:23:00.019+03:002008-12-09T15:21:51.978+03:00മാര്‍ക്സിസ്റ്റുകാര്‍ ബ്ലോഗെഴുതിയാല്‍ ഇങ്ങനെയിരിക്കും! .. അതോ?ബ്ലോഗിലൂടെ വ്യക്തിഹത്യ നടത്താന്‍ പാടില്ല. പക്ഷേ, ഒരാള്‍ സ്വയം ഹത്യ - അതായത് ആത്മഹത്യ - നടത്തുകയാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല. അയാളോട് അടുപ്പമുള്ള ആരെങ്കിലും ചേര്‍ന്ന് ആ ഹീനകൃത്യം തടഞ്ഞേക്കും എന്ന ഗുണവുമുണ്ട്.<br /><br />*_*_*_*_*_*_*_*_*_*<br /><br />“സഹദേവന് കെ.കെ.“ എന്നൊരു എഴുത്തുകാരനുണ്ട്. ഒരു ബ്ലോഗര്‍ എന്നതിനേക്കാളും, ‘റിഡിഫ് വാര്‍ത്ത‘കളില്‍ മുടങ്ങാതെ കമന്റിടുന്നയാള്‍ എന്നനിലയിലാണദ്ദേഹത്തിനു കൂടുതല്‍ പ്രശസ്തി.<br /><br />വാര്‍ത്തയില്‍ എവിടെയെങ്കിലും ബി.ജെ.പി. എന്ന വാക്കു കടന്നുവന്നിട്ടുണ്ടെങ്കില്‍, കൂടെ സഹദേവന്റെ കമന്റുമുണ്ടാകും. പച്ചക്കള്ളങ്ങളും അസഹിഷ്ണുതാപ്രകടനങ്ങളും നിറഞ്ഞ - വാര്‍ത്തയുമായി പലപ്പോഴും യാതൊരു ബന്ധവുമില്ലാത്ത - കമന്റുകള്‍ കണ്ടാല്‍ ഉറപ്പിക്കാം - അതു സഹദേവന് തന്നെ!<br /><br />അദ്ദേഹം മലയാളിയാണെന്നു സംശയിക്കപ്പെടുന്നുണ്ട്. എന്തായാലും, മലയാളികള്‍ക്കു തരക്കേടില്ലാത്ത ചീത്തപ്പേരുണ്ടാക്കുന്നുണ്ടെന്നതില്‍ സംശയമേതുമില്ല.<br /><br />മാര്‍ക്സിസ്റ്റുകാരനാണ് എന്നും സംശയിക്കപ്പെടുന്നുണ്ട്. എന്നാല്‍, ബി.ജെ.പി.യ്ക്കെതിരെ അസംബന്ധമെഴുതുന്നുവെന്നുവച്ച് അദ്ദേഹമൊരു മാര്‍ക്സിസ്റ്റുകാരനാണെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുമോ എന്നു ചിന്തിക്കുന്നവരുമുണ്ട്. മാര്‍ക്സിസ്റ്റുകാര്‍ക്ക് അദ്ദേഹം ചീത്തപ്പേരു നല്ലതോതില്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടുതാനും.<br /><br />ഈ രണ്ടാമത്തെ വാദം ശരിയാണെന്നു തോന്നിപ്പിക്കുന്ന ഒരു സംഭവമുണ്ടായി കഴിഞ്ഞദിവസം.<br /><br />‘സഹദേവന് കെ.കെ.‘ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ ഒരു വഴിയുമില്ല.<br /><br />*_*_*_*_*_*_*_*_*_*<br /><br />കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെയൊരു ബ്ലോഗ് പോസ്റ്റ് ഇ-മെയില്‍ വഴി ലഭിച്ചത്. ഇംഗ്ലീഷില്‍ത്തന്നെയുള്ള പോസ്റ്റ്. ലിങ്കിന്റെ അവസാനം, പോസ്റ്റിന്റെ പേര് ഇങ്ങനെയായിരുന്നു.<br /><br />“bjp-rss-terrorists-kill-cpi-m-activists.html“<br /><br />എന്താണു സംഭവമെന്നറിയാന്‍ ആകാംക്ഷതോന്നിപ്പോയി. <span style="color:#cc0000;">സംഘപ്രസ്ഥാനങ്ങള്‍ക്കു മൃഗീയഭൂരിപക്ഷവും സി.പി.എമ്മിനു നാമമാത്രമായ സാന്നിദ്ധ്യവുമുള്ള അനേകം പ്രദേശങ്ങളുണ്ട്. അവിടെയൊന്നും മാര്‍ക്സിസ്റ്റുകാരെ വധിച്ചതായോ വധശ്രമമുണ്ടായതായോ കേട്ടിട്ടില്ല. സംഘട്ടനവും മറ്റും ഉണ്ടായിക്കേട്ടിട്ടുള്ളത് സി.പി.എമ്മിനു ഭൂരിപക്ഷമുള്ള കണ്ണൂര്‍ പോലെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ്. അവിടെയാണെങ്കില്‍ ഓരോതവണയും പ്രശ്നമുണ്ടാക്കുന്നതും വളര്‍ത്തുന്നതും താത്ക്കാലികമായി അവസാനിപ്പിക്കുന്നതുമെല്ലാം സി.പി.എമ്മാണു താനും.</span> എവിടെ നടന്ന - എന്തുസംഭവമായിരിക്കും - സഹദേവന് ഉദ്ദേശിക്കുന്നത് ?<br /><br />ജിജ്ഞാസ തോന്നി.<br /><br />പോസ്റ്റിന്റെ തലക്കെട്ടു കണ്ടപ്പോള്‍ സംശയം മാറി.<br /><br />“Kannur: What RSS acted; What National Leaders Said“<br /><br />അപ്പോള്‍ കണ്ണൂര്‍തന്നെയാണു വിഷയം. കഴിഞ്ഞയിടെ കണ്ണൂരില്‍ നടന്ന സംഭവങ്ങളും അവയുടെ പരിണാമഗതികളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നൊരാള്‍ എന്ന നിലയില്‍, പോസ്റ്റുവായിക്കാന്‍ വളരെ ജിജ്ഞാസ തോന്നി.<br /><br />ദേശീയനേതാക്കള്‍ പറഞ്ഞതും സംഘപ്രവര്‍ത്തകര്‍ ചെയ്തതും തമ്മില്‍ എന്തോ വൈരുദ്ധ്യമുണ്ടെന്നാണല്ലോ തലക്കെട്ടു സൂചിപ്പിക്കുന്നത്. എന്തായിരിക്കും അത് ?<br /><br />സഹദേവന് ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ വഴിയില്ല. എന്തായാലും സംഗതിയെന്താണെന്നു നോക്കാമെന്നു കരുതി.<br /><br />*_*_*_*_*_*_*_*_*_*<br /><br />നോക്കിയപ്പോള്‍, ചില ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്.<br />മെയിലില്‍ ചിത്രങ്ങള്‍ ദൃശ്യമായിരുന്നില്ല - അവയിലേക്കുള്ള ലിങ്കുകള്‍ മാത്രം കണ്ടു. അതിനടിയില്‍, ആകെ രണ്ടു വാചകങ്ങളേയുള്ളൂ പോസ്റ്റില്‍. അവ ഇങ്ങനെ.<br /><br /><blockquote>BJP & RSS terrorists kill CPI (M) Activists, because CPI (M) protects common people, working class people, Muslims, Christians, Dalits, Artists, Social Activists etc. Communists always try to make system for people between cast, creed or religion to live peacefully.</blockquote><br />നല്ല കഥയായി! സഹദേവന് തന്റെ റിഡിഫ് കമന്റുകളില്‍ കാത്തുസൂക്ഷിക്കാറുള്ള നര്‍മ്മബോധം ബ്ലോഗിലും കൈവിട്ടിട്ടില്ലല്ലോ എന്നു കരുതി.<br /><br />പലരേയും സംരക്ഷിക്കുന്നതിന്റെ പ്രതികാര(!)മെന്നനിലയിലാണ് സംഘപ്രവര്‍ത്തകര്‍ സി.പി.എമ്മിനെ ആക്രമിക്കുന്നതെന്ന പരിഹാസ്യമായ വാദം അതേപടി ആവര്‍ത്തിച്ചുകൊണ്ട്, അത്തരം അസംബന്ധവാദമുന്നയിക്കുന്നവര്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനം നടത്തുന്നു സഹദേവന്! അദ്ദേഹം ഒരു മാര്‍ക്സിസ്റ്റുകാരനാണെന്നു കരുതുക വയ്യ.<br /><br /><span style="color:#000066;">‘ന്യൂനപക്ഷസംരക്ഷണത്തിനുവേണ്ടി “ജീവന് കളഞ്ഞു” മെനക്കെടുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍‘ എന്നും - ‘ഞങ്ങളെ കൈവെടിയല്ലേ‘ എന്ന മട്ടിലും താണുകേണുപ്രസംഗിച്ച നേതാക്കന്മാരെ പരിഹാസം കൊണ്ടുമൂടുന്ന ശക്തമായ വാചകങ്ങള്‍!<br /></span><br />ന്യൂനപക്ഷസംരക്ഷണം അതിരുകടന്നതിന്റെ അനന്തരഫലമാണ് നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പുപരാജയം എന്ന് നേതാക്കന്മാര് മനസ്സുതുറക്കുന്ന ഈ വേളയില്‍ത്തന്നെ ഇതുവായിക്കണം താനും.<br /><br /><span style="color:#000066;">സി.പി.എം. “സംരക്ഷിക്കുന്ന“വരുടെ കൂട്ടത്തില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ പേരും കണ്ടതാണ് ഏറ്റവും ചിരിപടര്‍ത്തിയത്. പാവം മഹാശ്വേതാദേവി! അതുപോലെതന്നെ മേധാപട്ക്കര്‍! അവരുടെ സാരി വലിച്ചഴിച്ചത് ‘നന്നായിപ്പോ‘യെന്നും ‘സി.പി.എമ്മിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കു‘മെന്നൊക്കെയുള്ള മട്ടില്‍ പ്രസംഗിച്ച നേതാക്കന്മാരെ വിമര്ശിക്കുവാന് ഇതില്‍പ്പരം കുറിക്കുകൊള്ളുന്ന വാചകങ്ങളില്ല.</span><br /><br />സഹദേവന് ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ തരമില്ല. എന്തായാലും ആ പോസ്റ്റില്‍ ആദ്യം കൊടുത്തിരിക്കുന്ന നാലു ചിത്രങ്ങള്‍ എന്തൊക്കെയാവും? കാണാന്‍ ആകാംക്ഷയായി.<br /><br />*_*_*_*_*_*_*_*_*_*<br /><br />ആദ്യത്തെ ചിത്രത്തിന് “സുരേഷ് “ എന്നാണു പേരു നല്‍കിയിരിക്കുന്നത്. ബാക്കിയുള്ളവയ്ക്ക് നമ്പരുകള്‍ മാത്രം.<br /><br />അദ്യചിത്രം തുറന്നു. നടുങ്ങിപ്പോയി!<br /><br />എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കു തയ്യാറെടുത്തിരുന്ന മകളുടെ മുന്നില്‍ വച്ച് സി.പി.എം.കാരാല് വധിക്കപ്പെട്ട - സംഘാനുഭാവിയായ - സുരേഷ് ബാബുവിന്റെ ചിത്രം!<br /><br />അടുത്തതു തുറന്നു. ബീഭത്സതയില്‍ നടുങ്ങിവിറച്ചുപോയി. സി.പി.എം.കാര്‍ ചേര്‍ന്ന് കഴുത്തറുത്തുകൊന്ന - സംഘപ്രവര്ത്തകന് - സത്യന്റെ ചിത്രം!<br /><br />അടുത്തതു തുറന്നു. ഇത്തവണ ദൈന്യതയാണു തോന്നിയത്. സി.പി.എം.കാരായ തന്റെ സുഹൃത്തുക്കള്‍ ഫോണ്‍ ചെയ്തതനുസരിച്ച് അവരുടെ അരികിലേയ്ക്ക് ചിരിച്ചുകൊണ്ടു ചെന്നപ്പോള്‍ മറുപടിയായി വെട്ടുകിട്ടി പിടങ്ങുവീണു മരിച്ച - സംഘാനുഭാവിയായ - മഹേഷിന്റെ ചിത്രം!<br /><br />നാലാമത്തെ ഒരു ചിത്രം മാത്രമായി ബാക്കിവയ്ക്കുന്നതെന്തിന്? അതുകൂടി തുറന്നു. ഇത്തവണ രോഷമാണുയര്‍ന്നത്. രണ്ടുവൃക്കകളും തകര്‍ന്ന് - മരുന്നും മറ്റുമായി - വീട്ടില്‍ നിന്നിറങ്ങാതെ - കഴിഞ്ഞിരുന്ന - രോഗിയും വൃദ്ധനുമായിരുന്ന - സി.പി.എമ്മുകാര്‍ “ചങ്കൂറ്റം പ്രദര്‍ശിപ്പിച്ചു” വെട്ടിക്കൊന്ന - പഴയകാലസംഘപ്രവര്‍ത്തകന്‍ - സുരേന്ദ്രന്റെ ചിത്രം!<br /><br />അടിയിലെ വാചകങ്ങള്‍ ഒരിക്കല്‍ക്കൂടി വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.<br /><br />“<em>BJP & RSS terrorists kill CPI (M) Activists, because <strong>CPI (M) protects common people</strong>, working class people, Muslims, Christians, Dalits, Artists, Social Activists etc. Communists always try to make system for people between cast, creed or religion <strong>to live peacefully</strong></em>“<br /><br />ഗംഭീരമായിരിക്കുന്നു!<br /><br />നന്നായി സഹദേവന്! നന്നായി! ഇതിനെ അഭിനന്ദിക്കുവാന്‍ വാക്കുകളില്ല. നഗ്നയാഥാര്‍ത്ഥ്യങ്ങളെ തലകീഴായി തൂക്കിയിട്ടവതരിപ്പിക്കുന്ന ആ അപാരകരങ്ങള്‍ക്കു മുന്നില്‍ ഒരു എളിയ വായനക്കാരന്റെ പ്രണാമം! താങ്കളൊരു മാര്‍ക്സിസ്റ്റുകാരനല്ല - തീര്‍ച്ച.<br /><br />താങ്കള്ക്കിനിയും കണ്ണൂരിലെ വാര്‍ത്തകളേക്കുറിച്ച് എഴുതേണ്ടിവന്നേക്കും. ധാരാളം ചിത്രങ്ങള്‍ ആവശ്യമായും വന്നേക്കും. മാര്‍ക്സിസ്റ്റുഭരണത്തിന് മൂന്നുവര്‍ഷംകൂടി തുടരാനുള്ള ജനവിധി ഇപ്പോളേയുണ്ട്. കാത്തിരിപ്പു വെറുതെയാകാനിടയില്ല.<br /><br />ന്യൂനപക്ഷസംരക്ഷകരായതിന്റെ പേരില്‍ സി.പി.എമ്മുകാര്‍ ആക്രമിക്കപ്പെട്ടതിന്റെ പഴയചിത്രങ്ങള്‍ ഇനിയും ആവശ്യമുണ്ടെങ്കില്‍ ദാ താഴെക്കാണുന്ന വിഡിയോയില്‍ നിന്നെടുക്കാം. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്ത് പത്തറുപതുവര്‍ഷമായി കാത്തിരുന്നു മുഷിയുന്ന കൂട്ടരുണ്ടല്ലോ. ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നതിനു പകരം അവരുടെ സംരക്ഷകരെ ഉപദ്രവിക്കുന്ന ബുദ്ധിമാന്മാര്. അവരെ അനുകൂലിക്കുന്നൊരു സൈറ്റില്‍ നിന്നു കിട്ടിയതാണ്.<br /><br /><embed id="VideoPlayback" style="WIDTH: 400px; HEIGHT: 326px" src="http://video.google.com/googleplayer.swf?docid=" type="application/x-shockwave-flash" hl="en" allowfullscreen="true" flashvars="fs=true"></embed><br /><br />വീഡിയോയുടെ ഒറിജിനല്‍ ലിങ്ക് <a href="http://video.google.com/videoplay?docid=7475470682472166997&q=kannur&ei=8PQ-SMjlHpO0rgKTu5yIBA&hl=en" target="_blank">ഇവിടെ</a>.<br /><br />വേണമെങ്കില്‍ ദാ ഈ പോസ്റ്റു വായിക്കുകയുമാവാം<br /><a href="http://media-sin-indicate.blogspot.com/2008/03/blog-post_10.html" target="_blank">കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ്!</a><br /><br />കൂടുതലൊന്നും പറയാനില്ല സഹദേവന്! താങ്കളൊരു മാര്‍ക്സിസ്റ്റുകാരനല്ല - തീര്‍ച്ച!<br /><br />*_*_*_*_*_*_*_*_*_*<br /><br />പിന്കുറിപ്പ്:-<br /><br />ബ്ലോഗ് ലോകത്തിനു തന്നെ അഭിമാനമായ ശ്രീമാന്‍ സഹദേവന്റെ ബ്ലോഗിലേയ്ക്ക് ഒരു ലിങ്കുവഴിപോലും ബന്ധം സ്ഥാപിക്കാന്‍ - തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ - താത്പര്യപ്പെടുന്നില്ല. ഗൂഗിളിലും വേഡ്പ്രസിലും ബ്ലോഗുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിന്ന് രണ്ട് സ്ക്രീന്‍ഷോട്ടുകള്‍ മാത്രം ഇവിടെ ഇടുന്നു.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxCkvhaSRVj9oDu6THDNlbIjUTOjnUkByGmXKZrF4-Efc4T5WxjZPTSX3i5UkT4YT_OxYvOLWjSAbGZahLge3iOWQVJy7Wqbt-2vI9ZfTW9WV96Vw0h33y3Pkod7_gfS4iR5k3/s1600-h/sahadevans_blog_1.jpg" target="_blank"><img id="BLOGGER_PHOTO_ID_5207497058065203026" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxCkvhaSRVj9oDu6THDNlbIjUTOjnUkByGmXKZrF4-Efc4T5WxjZPTSX3i5UkT4YT_OxYvOLWjSAbGZahLge3iOWQVJy7Wqbt-2vI9ZfTW9WV96Vw0h33y3Pkod7_gfS4iR5k3/s400/sahadevans_blog_1.jpg" border="0" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLhQQW_EDzIH4IIlF75s88ma_9qCOmdmIuQKrGR9_obFFUi-_vNdpsDoXz1yJSACcG4svnYA3Xn_r3ij7cs2XFqf9-YxbZG1VSOjpp-hCoRpiW2mGhwaELVQS6ukESJw_dvl70/s1600-h/sahadevans_blog_2.jpg" target="_blank"><img id="BLOGGER_PHOTO_ID_5207497204094091106" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLhQQW_EDzIH4IIlF75s88ma_9qCOmdmIuQKrGR9_obFFUi-_vNdpsDoXz1yJSACcG4svnYA3Xn_r3ij7cs2XFqf9-YxbZG1VSOjpp-hCoRpiW2mGhwaELVQS6ukESJw_dvl70/s400/sahadevans_blog_2.jpg" border="0" /></a>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com16tag:blogger.com,1999:blog-37821259.post-44008707965540519432008-05-25T17:28:00.006+03:002008-12-09T15:21:52.317+03:00കര്‍ണ്ണാടക തെരഞ്ഞെടുപ്പുഫലം - ശിഥിലചിന്തകള്കര്ണ്ണാടകയിലെ തെരഞ്ഞെടുപ്പിനേക്കുറിച്ചു പറയാനാണെങ്കില്‍ ഏറെയുണ്ട്. പെട്ടെന്നു തോന്നിയ ചില കാര്യങ്ങള്‍ - ചില ചിതറിയ ചിന്തകള്‍ - മാത്രം കുറിച്ചിടുന്നു.<br /><br />*-*-*-*-*-*-*-*<br />(1) അപ്രതീക്ഷിതമല്ല - അത്ഭുതവുമില്ല<br />(2) സംവരണമണ്ഡലങ്ങള്‍<br />(3) കോണ്‍ഗ്രസ് സംസ്ഥാനാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ<br />(4) സി.പി.എം. നേതാവ് വൃന്ദാകാരാട്ട്<br />(5) മുസ്ലിംവോട്ടും മതേതരത്വവും<br />(6) ബഹുകക്ഷിനേതാവ് ബംഗാരപ്പ<br />(7) തെരഞ്ഞെടുപ്പുകമ്മീഷന്<br />(8) കോണ്‍ഗ്രസുകാരോടു മൊത്തത്തില്‍<br /><br />*-*-*-*-*-*-*-*<br /><br /><strong>(1) <u><span style="color:#000099;">അപ്രതീക്ഷിതമല്ല - അത്ഭുതവുമില്ല</span></u></strong><br /><br />ബി.ജെ.പി. നേടിയ വിജയം അവരെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെയാണ്. അതിന് വളരെ പ്രാധാന്യവുമുണ്ട്. പക്ഷേ, അന്ധമായ ബി.ജെ.പി.വിരുദ്ധത പുലര്‍ത്തുന്ന ചില മാദ്ധ്യമങ്ങളിലൂടെ മാത്രമല്ലാതെ കാര്യങ്ങള്‍ വിലയിരുത്തിയ ഏതൊരാളെ സംബന്ധിച്ചിടത്തോളവും, ഒട്ടും അപ്രതീക്ഷിതമല്ല ഈ തെരഞ്ഞെടുപ്പുഫലം.<br /><br />കഴിഞ്ഞ തവണ - പാര്‍ലമെന്റ്/അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്നപ്പോള്‍, അവിടെ പാര്‍ലമെന്റിലേക്കു ബി.ജെ.പി.യ്ക്കു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു. പകുതിയിലധികം അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളിലാണ് അവര്‍ക്കു മുന്‍തൂക്കമുണ്ടായിരുന്നത്. പക്ഷേ പകുതിയിലധികം അസംബ്ലിസീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നുമില്ല. പാര്‍ലമെന്റിലേക്കും അസംബ്ലിയിലേക്കും രണ്ടുരീതിയിലുള്ള പരിഗണനയാണു ചില വോട്ടര്‍മാര്‍ നല്‍കിയതെന്നുറപ്പ്. ഇത്തവണ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്ന നിലയ്ക്ക്, കഴിഞ്ഞ തവണ പകുതി മാത്രം അംഗീകരിച്ചവര്‍ വിചാരിച്ചാല്‍ത്തന്നെ ഈ വിജയം ഉറപ്പിക്കാമായിരുന്നു. അപ്പോള്‍, വലിയൊരു കുതിച്ചുചാട്ടമൊന്നുമില്ലാതെ തന്നെ നേടാവുന്നൊരു നേട്ടം തന്നെയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.<br /><br />മുമ്പുണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാതിരുന്നതുമായ ചില അനുകൂലഘടകങ്ങള്‍ മാത്രമേയുള്ളൂ. ബംഗാരപ്പയുടെയും ജനതാദള്‍ (യു)-വിന്റേയും സാന്നിദ്ധ്യമാണത്. അവര്‍ കാര്യമായ നഷ്ടമുണ്ടാക്കിയില്ലെന്നും വേണം കരുതാന്‍.<br /><br />അനുകൂലഘടകങ്ങള്‍ മുതലെടുത്തുകൊണ്ട് ചിട്ടയായ പ്രവര്‍ത്തനം നടത്തുവാനും ബി.ജെ.പി.ക്കു സാധിച്ചിരുന്നു. ഭരണപ്രതിസന്ധിയുണ്ടാകുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്ത അന്നു മുതല്‍ - കഴിഞ്ഞ ആറുമാസക്കാലം - പരോക്ഷമായ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തുവാന്‍ അവര്‍ക്കു കഴിഞ്ഞു.<br /><br />ഏറ്റവും ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും പ്രകടനപത്രിക പുറത്തിറക്കിയതും മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയതും എല്ലാം അവര്‍തന്നെയായിരുന്നു. പ്രചാരണത്തിന്റെ എല്ലാ മേഖലയിലും അവര്‍ മുന്നിലായിരുന്നു.<br /><br />സംസ്ഥാനത്തെ പൊതുവേയുള്ള അന്തരീക്ഷം കണക്കിലെടുത്താല്‍, ബി.ജെ.പി. ജയിക്കുമെന്നോ ഇല്ലെങ്കില്‍ ജയത്തിന് തൊട്ടടുത്തെങ്കിലും എത്തുമെന്നോ കരുതുന്നതു തന്നെയായിരുന്നു ബുദ്ധി. CNN-IBN നടത്തിയ പ്രീപോള്‍ - എക്സിറ്റ്പോള്‍ സര്‍വ്വേകളില്‍ മാത്രമാണ് മറിച്ച് എന്തെങ്കിലുമൊരു സൂചനകിട്ടിയത്. യോഗേന്ദ്രയാദവിനേയും രജ്ദീപ് സര്‍ദേശായിയേയുമൊക്കെ മുമ്പേതന്നെ അറിയാവുന്നവരാരും അവരുടെ വാക്കുകള്‍ക്ക് വിലകല്‍പിച്ചിട്ടുണ്ടാവില്ലെന്നു തീര്‍ച്ചയാണ്.<br /><br /><strong>(2) <span style="color:#000099;"><u>സംവരണമണ്ഡലങ്ങള്‍</u></span><br /></strong><br />'<em>ഇത്തവണ സംവരണമണ്ഡലങ്ങള്‍ വര്‍ദ്ധിച്ചു - അതു ബി.ജെ.പി.യ്ക്കു തിരിച്ചടിയാകും</em>' എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടുകേട്ടിരുന്നു. ബി.ജെ.പി.യേക്കുറിച്ചു മറ്റുള്ളവര്‍ പറയുന്നതുമാത്രം കേട്ടുകൊണ്ട് ഒരു അഭിപ്രായം സ്വരൂപിക്കുന്നതിന്റെയും അവരേക്കുറിച്ചു പഠിക്കാന്‍ തയ്യാറാകാത്തതിന്റേയും ഫലമായുണ്ടാകുന്ന മറ്റൊരു പ്രശ്നമാണതെന്നു തോന്നിയിരുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കു മുന്‍തൂക്കമുള്ള പല പ്രദേശങ്ങളും സംഘപരിവാര്‍ ശക്തികേന്ദ്രങ്ങളാണെന്നത് കര്‍ണ്ണാടകയിലെ മാത്രമല്ല രാജ്യത്തിന്റെ പലഭാഗത്തുമുള്ളൊരു സ്ഥിതിവിശേഷമാണ്. കര്‍ണ്ണാടകയില്‍ കഴിഞ്ഞതവണ തന്നെ 35 സംവരണമണ്ഡലങ്ങളിലെ ഫലം ഇങ്ങനെയായിരുന്നു.<br /><br />ബി.ജെ.പി. - 14<br />ജനതാദള്‍ - 9<br />കോണ്‍ഗ്രസ് - 8<br />മറ്റുള്ളവര്‍ - 4<br /><br />ഇത്തവണത്തെ ഫലം - സംവരണമണ്ഡലങ്ങള്‍ മാത്രം പരിഗണിച്ചുള്ളത് - ഇതുവരെ ലഭ്യമായിട്ടില്ല. ഇടയ്ക്കൊരു ചാനലില്‍ മിന്നിമറഞ്ഞ വിവരമനുസരിച്ച് ബി.ജെ.പി. വളരെ മുമ്പില്‍ത്തന്നെയാണ്.<br /><br />ഇടയ്ക്ക് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഘ്വി അതിനേക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു. സംവരണസീറ്റുകളില്‍ ബി.ജെ.പി. ജയിക്കാനിടയായതെന്തുകൊണ്ടാണെന്നു പരിശോധിക്കണമെന്നൊക്കെ - ബി.എസ്.പി.യെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രോഷം കൊള്ളുന്നതായിത്തോന്നി. ബി.ജെ.പി.യേക്കുറിച്ച് യാതൊന്നുമറിയാതെയാണല്ലോ ഇവരൊക്കെ പൊരുതാനിറങ്ങുന്നത് എന്നു തോന്നിപ്പോയി.<br /><br /><strong><span style="color:#000099;"><span style="color:#000000;">(3) </span><u>കോണ്‍ഗ്രസ് സംസ്ഥാനാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ</u></span></strong><br /><br />ഇപ്പോള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാക്കന്മാരില് ആരോടെങ്കിലും സംസാരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍, ഞാന്‍ ശ്രീ. ഖാര്‍ഗേയോടു തന്നെ സംസാരിക്കാന്‍ താത്പര്യപ്പെടും. അതിനു കാരണമുണ്ട്.<br /><br />2006-ല്‍ കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിന്റെ സമയത്ത് അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. കേരളത്തില്‍ ബി.ജെ.പി.ക്ക് ഏറ്റവുമധികം ജയസാദ്ധ്യതയുള്ള മണ്ഡലമാണു മഞ്ചേശ്വരം. അന്ന് ഒരു പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞ ഒരു വാചകം ഇപ്പോളുമോര്‍ക്കുന്നു. "<em>പവിത്രമായ നിയമസഭയില്‍ കാലുകുത്താന്‍ ബി.ജെ.പി.ക്കാരെ അനുവദിക്കരുത്</em> " എന്നതായിരുന്നു ആ വാചകം. 'പവിത്രത'യേക്കുറിച്ചുള്ള വാദങ്ങള്‍ ആപേക്ഷികമല്ലെന്നുണ്ടോ ഖാര്‍ഗേ എന്നും - ഇതിനുള്ള മറുപടി തരാന്‍ ജനാധിപത്യസംവിധാനത്തില്‍ മാര്‍ഗ്ഗങ്ങളുണ്ട് എന്നും മനസ്സില്‍പ്പറഞ്ഞിരുന്നു.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlu1LtDX7XPnVJwZZIGyziy0JnI_XY29oCiOb3FpHrbm7N6nPCZJxjCmNCtUJKds_5rg8fRSl9YMv2Q8OKcis0XILt-MxFX_mASHBS8Am2vRQ1qCxKfHRAgU3B359UjdhfpPI2/s1600-h/1.jpg" target="_blank"><img id="BLOGGER_PHOTO_ID_5204333787549633634" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlu1LtDX7XPnVJwZZIGyziy0JnI_XY29oCiOb3FpHrbm7N6nPCZJxjCmNCtUJKds_5rg8fRSl9YMv2Q8OKcis0XILt-MxFX_mASHBS8Am2vRQ1qCxKfHRAgU3B359UjdhfpPI2/s400/1.jpg" border="0" /></a><br />അന്ന് അദ്ദേഹം ആര്‍ക്കു വേണ്ടി പ്രചാരണം നടത്തിയോ ആ സ്ഥാനാര്‍ത്ഥി ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി.ക്കും പിറകില്‍ മൂന്നാമതു പോയതോടെ ആദ്യത്തെ മറുപടിയായി. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പി.ഗവണ്മെന്റിനെതിരെ ഒരുപക്ഷേ പ്രതിപക്ഷനേതാവായി ഇരിക്കേണ്ടി വരിക എന്നത് അദ്ദേഹത്തിന് രണ്ടാമത്തെ മറുപടിയായിക്കൊള്ളും. ഒരു മുതിര്‍ന്ന രാഷ്ട്രീയനേതാവെന്ന നിലയില്‍ ആദരവിന് അല്പം പോലും കോട്ടമില്ലാതെ തന്നെ - പ്രചാരണത്തിനിടെ "വെള്ളം കുടിക്കുന്ന" അദ്ദേഹത്തിന്റെ ഒരു ചിത്രം ഇവിടെ ഇട്ടുകൊള്ളട്ടെ.<br /><br /><strong>(4) <u><span style="color:#000099;">സി.പി.എം. നേതാവ് വൃന്ദാകാരാട്ട്</span></u></strong><br /><br />മറ്റു സി.പി.എം.നേതാക്കള്‍ പ്രസംഗിച്ചുപോയ പലതും - ഇപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ അത്യാവശ്യമായ പലതും ഉണ്ട്. അവയെല്ലാം മാറ്റിവച്ചാലും ഒന്നുമാത്രം പറയാതെ വയ്യ. ശ്രീമതി വൃന്ദാകാരാട്ട് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആഹ്വാനം ചെയ്തത് "<em>ബി.ജെ.പി. എന്ന വൈറസിനെ തോല്‍പ്പിക്കണം</em>" എന്നാണ്. രാഷ്ട്രീയ എതിരാളികളെ ശതൃക്കള്‍ എന്നു വിശേഷിപ്പിക്കുകയും ബി.ജെ.പി.യെ 'ഒന്നാം നമ്പര്‍ ശതൃ' എന്നു വിളിക്കുകയും ചെയ്തൊരു പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിച്ചുകൂടെങ്കിലും, അത് സകലരാഷ്ട്രീയമര്യാദകളേയും ലംഘിച്ചൊരു പരാമര്‍ശമായിരുന്നുവെന്നു പറയാതെ വയ്യ.<br /><br />ഓരോ പാര്‍ട്ടിക്കും ഓരോ സംസ്കാരം - ഇഷ്ടം പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ - എന്നും കൂടി മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ.<br /><br />ജനാധിപത്യം എന്ന വാക്ക് ഇടയ്ക്കിടയ്ക്കു പ്രയോഗിച്ചുകാണാറുള്ളവര്‍ കര്‍ണ്ണാടകയിലെ ജനവിധി അംഗീകരിക്കുക മാത്രമല്ല - തങ്ങളുടെ "ആഹ്വാനങ്ങള്‍" ജനം തള്ളിക്കളഞ്ഞുവെന്നു തുറന്നു സമ്മതിക്കുക കൂടി ചെയ്യുമെന്നു കരുതാം.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgY7PFLIUrsJyb3eAW7LZILtl7qOjfLs8U2lfYUq9mEzsxxYwaPfmveLN1u7E4khoGvhK-6RNkD17J9dfXCzdjkN9H8RNn5HG2314bTxmkKMNR5QI6tx8PvVGG9okdXJANGhkhI/s1600-h/2.jpg" target="_blank"><img id="BLOGGER_PHOTO_ID_5204333959348325490" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgY7PFLIUrsJyb3eAW7LZILtl7qOjfLs8U2lfYUq9mEzsxxYwaPfmveLN1u7E4khoGvhK-6RNkD17J9dfXCzdjkN9H8RNn5HG2314bTxmkKMNR5QI6tx8PvVGG9okdXJANGhkhI/s400/2.jpg" border="0" /></a>ഭാരതത്തിലെ ഒരു അനിഷേദ്ധ്യരാഷ്ട്രീയശക്തിയാണു ബി.ജെ.പി. അതൊന്ന് ഓര്‍മ്മപ്പെടുത്താനായി, ശ്രീമതി കാരാട്ടിന് യാദൃച്ഛികമായി ബി.ജെ.പി.ക്കാരുമായി കൈകോര്‍ത്തുപിടിക്കേണ്ടിവന്നൊരു ചിത്രം ഇവിടെ കൊടുക്കട്ടെ. ഒരു ജനാധിപത്യസംവിധാനത്തില്‍ ഇങ്ങനെ പലരുമായും കൈകോര്‍ത്തുപ്രവര്‍ത്തിക്കേണ്ടിവരും. അസഹിഷ്ണുതപ്പെട്ടിട്ടു യാതൊരു കാര്യവുമില്ല.<br /><br /><strong>(5) <u><span style="color:#000099;">മുസ്ലിംവോട്ടും മതേതരത്വവും</span></u></strong><br /><br />കല്‍ക്കട്ടയില്‍ നിന്നുള്ള "The Telegraph" എന്ന പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു. "<a href="http://www.telegraphindia.com/1080518/jsp/frontpage/story_9286850.jsp" target="_blank">Muslims ask candidates to promise they will <strong>keep religion out of politics</strong></a>" എന്ന തലക്കെട്ട് പ്രതീക്ഷ നല്കി. മതേതരരാഷ്ട്രീയം എന്നതിന്റെ നല്ലൊരു നിര്‍വചനം കാണുമ്പോള്‍ സന്തോഷിക്കാതെയും പ്രതീക്ഷിക്കാതെയും വയ്യ. കൂസിസ്റ്റുകളുടെ തന്ത്രങ്ങളില്‍ വീഴാതെ മുസ്ലീങ്ങള്‍ ഉജ്ജ്വലമായ രാഷ്ട്രീയനിലപാടെടുക്കുന്നുവല്ലോ എന്നോര്‍ത്തു കുടുതല്‍ സന്തോഷമായി.<br /><br />പക്ഷേ, വാര്‍ത്തയില്‍ കണ്ട ചില ഭാഗങ്ങള്‍ ഇങ്ങനെ.<br /><br /><blockquote><p>In keeping with the image of a state synonymous with India’s IT boom, the Karnataka Muslim Muttahida Mahaz (Karnataka Muslims’ United Front) is listening to science, rather than electoral promises, to issue support to candidates in the Assembly elections. </p><p>A team of local researchers, working across Karnataka’s 28 districts, has sent in its statistical sampling of voter sentiment and perceptions of the candidates.<br />The study has thrown up a list of names — <strong>cutting across party lines</strong>, including some Independents — “most likely <strong><span style="color:#cc0000;">to defeat the BJP</span></strong>” in their respective constituencies.<br />......<br />“We do not have any real expectations from any of the parties. Our <strong><span style="color:#cc0000;">only aim is to stave off a BJP victory</span></strong>. So we cannot afford to be sucked in by emotions or promises,” says Sayyed Tanvir Ahmed, a senior Mahaz official.</p></blockquote>മതത്തിന്റെ മാത്രം പേരില്‍ കുറേയാളുകള്‍ ഒരുമിച്ചുകൂടുക - ഒരുപാര്‍ട്ടിയെ എങ്ങനെയെങ്കിലും തോല്പിക്കാന് വേണ്ടി മറ്റു പരിഗണനകളൊന്നുമില്ലാതെ വേറെ ആര്‍ക്കുവേണമെങ്കിലും വോട്ടുചെയ്യാമെന്ന നിലപാടെടുക്കുക - എന്തു പറയാനാണ് - പ്രത്യേകിച്ചൊന്നും പറയാനില്ല.<br /><br />കണക്കുകൂട്ടലുകള്‍ക്കിടയ്ക്കിടയ്ക്ക് എപ്പോഴെങ്കിലും അവര്‍ക്കു സമയം കിട്ടുമെന്നും ബി.ജെ.പി.യിലെ ഏതെങ്കിലും മുതിര്‍ന്ന മുസ്ലീം നേതാവിനേയോ മറ്റോ വിളിച്ച് "എന്താ സത്യത്തില്‍ പരിപാടി" എന്നു ചോദിക്കാനെങ്കിലും തുനിയുമെന്നും പ്രത്യാശിക്കാം.<br /><br />മതേതരത്വം വിജയിക്കട്ടെ.<br /><br /><strong>(6) <u><span style="color:#000099;">ബഹുകക്ഷിനേതാവ് ബംഗാരപ്പ</span></u></strong><br /><br />ബംഗാരപ്പയുടെ പേരില്‍ രണ്ടു റിക്കോര്‍ഡുകളാണുള്ളത്. തെരഞ്ഞെടുപ്പില്‍ പരാജയമറിയാതിരുന്നതിന്റെ റെക്കോര്‍ഡാണ് ഒന്ന്. അനവധി പാര്‍ട്ടികള്‍ മാറിമറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനിടയില്‍ മത്സരിച്ച ചിഹ്നങ്ങളുടെ എണ്ണമാണ് മറ്റൊന്ന്.<br /><br />അതില്‍ ഒരു റെക്കോര്‍ഡ് ഇത്തവണ തകര്‍ന്നു. പരാജയം എന്തെന്നു മനസ്സിലായി.<br /><br />യെദ്ദ്യൂരപ്പയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിനായി കോണ്‍ഗ്രസും ജനതാദളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയും "സെക്യുലര്‍" പാര്‍ട്ടികള്‍ ഒന്നിച്ചു നില്ക്കാന് തീരുമാനിക്കുകയും ചെയ്തപ്പോള്‍ തന്നെ ബംഗാരപ്പ പരാജയം ഉറപ്പിച്ചിരുന്നു. പക്ഷേ അതിലും ശ്രദ്ധേയമായ പരാജയം സംഭവിച്ചത് മക്കളായ ബംഗാരപ്പമാര്‍ക്കാണ്. കോണ്‍ഗ്രസിലും എസ്.പി.യിലുമായി മക്കള്‍ ബംഗാരപ്പമാര്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ പോരാട്ടം കനത്തു. ആ മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാര്‍ത്ഥിയേക്കുറിച്ചു സംസാരിക്കാന്‍ പോലും ആര്‍ക്കും സമയമുണ്ടായിരുന്നില്ല. പക്ഷേ ഫലം വന്നപ്പോള്‍ ജനം രണ്ടു ബംഗാരപ്പമാരേയും പറഞ്ഞയച്ച് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു. താന്‍ മാറിയതോടെ ബി.ജെ.പി. ഇല്ലാതായി എന്നൊക്കെ അഹങ്കരിച്ചിരുന്ന ബംഗാരപ്പയ്ക്ക് ഇതിലും നല്ലൊരു ശിക്ഷ കൊടുക്കാനില്ലെന്ന് ജനം കരുതിയിരിക്കണം.<br /><br /><strong>(7) <u><span style="color:#000099;">തെരഞ്ഞെടുപ്പു കമ്മീഷന്</span></u></strong><br /><br />ഇവിടെ യഥാര്‍ത്ഥവിജയി എന്ന വിശേഷണവും അഭിനന്ദനവും ഏറ്റവുമര്‍ഹിക്കുന്നതാരെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം. അതു തെരഞ്ഞെടുപ്പു കമ്മീഷനാണ്. മണ്ഡലപുനര്‍നിര്‍ണ്ണയം വിസ്മയകരമായ വേഗത്തില്‍ പൂര്‍ത്തിയാക്കിയതു മാത്രമല്ല - തെരഞ്ഞെടുപ്പു സമയത്തെ പണമൊഴുക്കു തടഞ്ഞതും -പരാതികള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ഇടയാക്കാതെ സമയബന്ധിതമായി എല്ലാം പൂര്‍ത്തിയാക്കിയതും - അങ്ങനെ പലതുമുണ്ട് കാരണങ്ങള്‍. പ്രചാരണത്തിന്റെ പരിധി നിശ്ചയിച്ചത് അല്പം കടന്നുപോയില്ലേ എന്ന സംശയവും അതിനേപ്പറ്റിയുള്ള ചര്‍ച്ചകളും അവശേഷിക്കുമ്പോള്‍ത്തന്നെ, കമ്മീഷന് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.<br /><br /><strong>(8) </strong>അവസാനമായി, <strong><u><span style="color:#000099;">കോണ്‍ഗ്രസുകാരോടു മൊത്തത്തില്‍</span></u></strong> ചിലതു പറയാനുണ്ട്.<br /><br />ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് ബി.ജെ.പി.ക്ക് കര്‍ണാടകയില്‍ ആകെ ഒരു എം.എല്‍.എ. മാത്രമാണുണ്ടായിരുന്നത് എന്നു നിങ്ങള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. പണ്ട് - അടിയന്തിരാവസ്ഥയ്ക്കുശേഷം - രാജ്യം മുഴുവന്‍ തനിക്കെതിരെ നിന്നിരുന്ന കാലങ്ങളില്‍ ഇന്ദിരാഗാന്ധി മത്സരിക്കാനായി തെരഞ്ഞെടുത്തത് കര്‍ണ്ണാടകയായിരുന്നുവെന്നും ആലോചിക്കുക. അത്രയ്ക്ക് സുരക്ഷിതമായ ഒരു കോണ്‍ഗ്രസ് കോട്ടയായിരുന്നു കര്‍ണ്ണാടകം. അവിടെയിപ്പോളത്തെ സ്ഥിതിചൂണ്ടിക്കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്ന കാരണം കേള്‍ക്കേണ്ടതു തന്നെയാണ്.<br /><br />സെക്യുലര്‍ വോട്ടുകള്‍ വിഭജിച്ചുപോയതാണത്രേ പ്രശ്നം.!<br /><br />അപ്പോള്‍, ഇക്കണ്ടജനമൊക്കെ ഈ കാലയളവിനുള്ളില്‍ “കമ്മ്യൂണലിസ്റ്റു“കളായി മാറിയെന്നു ചുരുക്കം. അതോ ഇക്കാലയളവില്‍ വളര്‍ന്നു വന്ന പുത്തന്‍തലമുറ - പുതിയ വോട്ടര്‍മാര്‍ - മാത്രമാണോ വര്‍ഗ്ഗീയവാദികള്‍? എന്തായാലും അവര്‍ക്കാണു ഭൂരിപക്ഷം എന്നു വന്നിരിക്കുന്നു ഇപ്പോള്‍.<br /><br />പ്രിയ കോണ്‍ഗ്രസ് - ഈ "സെക്യുലര്‍" വാദഗതികളില്‍ കടിച്ചുതൂങ്ങുക എന്ന പരമാബദ്ധം നിങ്ങള്‍ എന്നവസാനിപ്പിക്കുന്നോ അന്നു വരെ തെരഞ്ഞെടുപ്പുകളുടെ മൊത്തം ഫലം ഏതാണ് ഇങ്ങനെയൊക്കെത്തന്നെയായിരിക്കും എന്ന് ഉറപ്പിച്ചു പറയാം.<br /><br />അല്ല - കേള്‍ക്കണേ! - കോണ്‍ഗ്രസ് മതേതരമാണെന്ന്!<br /><br /><span style="color:#000099;"><strong>തെരഞ്ഞെടുപ്പിന്റെ ചൂടും ഫലപ്രഖ്യാപനത്തിന്റെ ടെന്‍ഷനും ഒക്കെ കഴിഞ്ഞില്ലേ ഇനിയല്പം തമാശയൊക്കെയാവാം എന്നാണെങ്കില്‍ വിരോധമില്ല. അപ്പോള്‍ - മതേതരത്വത്തിന്റെ നിര്‍വചനമിതാണ്. ബി.ജെ.പി. വര്‍ഗ്ഗീയം. മറ്റുപാര്‍ട്ടികളെല്ലാം മതേതരം! കൊള്ളാം. മതേതരത്വം വിജയിക്കട്ടെ</strong>.</span><br /><br />________________<br /><span style="color:#3333ff;">അനുബന്ധപോസ്റ്റുകള്‍</span> :-<br />(1) <a href="http://kaanaappuram.blogspot.com/2008/05/blog-post.html" target="_blank">ബി.ജെ.പി.യ്ക്ക് "പുത്തന്‍ ഉണര്‍വ്വ് "? സത്യമോ മിഥ്യയോ?</a><br />(2) കര്‍ണ്ണാടക - കടമ്പകള്‍ ഇനിയുമേറെAnonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com11tag:blogger.com,1999:blog-37821259.post-2813692891164746402008-05-05T07:05:00.009+03:002008-12-09T15:21:53.079+03:00സി.പി.എമ്മിന്റെ "പാര്‍ട്ടികുടുംബ" നിര്‍മ്മാണം - ചില അണിയറ രഹസ്യങ്ങള്സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ 'സൗഹാര്‍ദ്ദസദസ്സ് ' എന്നൊക്കെയുള്ള പേരില്‍ കുടുംബസംഗമങ്ങള്‍ നടക്കുകയാണ്. അതിനുപിന്നിൽ, പാർട്ടികുടുംബങ്ങളുടെ നിർമ്മാണം എന്നൊരു ലക്ഷ്യം കൂടിയുണ്ടെന്നു പറയപ്പെടുന്നു. ഇപ്പോള്‍ ഇത്തരമൊരു കുടുംബനിർമ്മിതിയേപ്പറ്റി ചിന്തിക്കാൻ പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കാവുന്ന ഘടകങ്ങളെന്തൊക്കെയാണെന്ന ചില ചിന്തകളാണ് ഇക്കുറി. പലരും പെട്ടെന്നു ശ്രദ്ധിച്ചേക്കില്ലാത്ത - എന്നാല്‍ പകല്‍ പോലെ വ്യക്തമായ - ചില കാര്യങ്ങള്‍.<br /><br />ഒരേ വീട്ടില്‍ത്തന്നെ പലപാര്‍ട്ടികളില്‍പ്പെട്ട അംഗങ്ങളുണ്ടാകുന്നതിന്റെ പരിണതഫലങ്ങള്‍ വിശദീകരിക്കപ്പെടുന്ന ചെറിയ ചെറിയ ഓഡിയോ ക്ലിപ്പിങ്ങുകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.<br /><br />*-*-*-*-*-*-*-*-*-*-*<br />സംസ്ഥാനത്തു ഭരണവും കേന്ദ്രത്തില്‍ ഭരണനിയന്ത്രണവുമുണ്ടായിരിക്കെ ഇപ്പോള്‍ സര്ക്കാര്വിരുദ്ധസമരങ്ങള്ക്ക് സാദ്ധ്യതയില്ലാതായിത്തീര്ന്നിട്ടുണ്ട്. അധികാരം കയ്യിലിരിക്കെ, വിലക്കയറ്റത്തിനെതിരെയും ഹൈക്കോടതിബഞ്ചിനുവേണ്ടിയുമൊക്കെയുള്ള പ്രഹസനസമരങ്ങളുടെ പേരില്‍ ജനം തങ്ങളെ പരിഹസിക്കുകയില്ലെന്ന് അണികള്‍ക്കു തന്നെ ഉറപ്പുമില്ല. അപ്പോള്‍പ്പിന്നെ, അണികളെ കര്‍മ്മനിരതരാക്കി നിലനിര്‍ത്തുന്നതിനു മറ്റു വഴിയൊന്നുമില്ലാതായപ്പോള്‍ കണ്ടുപിടിച്ച ഒരു പോംവഴി മാത്രമാണോ 'സ്നേഹസദസ്സുകള്‍?'<br /><br />അല്ല.<br /><br />ഇത് ഗൗരവമായിട്ടെടുത്തൊരു പരിപാടി തന്നെയാണ്.<br /><br />ചില മാദ്ധ്യമങ്ങള്‍ പറയുന്നത് 'മുറിവുകളുണക്കാനാണ് ' ഈ സംഗമങ്ങള്‍ എന്നാണ്. വിഭാഗീയത ഏറ്റവും താഴേത്തട്ടുവരെ വ്യാപിച്ചിരിക്കുന്നു - പരസ്യമായ തെരുവുയുദ്ധങ്ങളിലേക്കും ആയുധപ്രയോഗങ്ങളിലേക്കും വരെ അതു നീണ്ടിരിക്കുന്നു - പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ മാനസികമായ അകല്‍ച്ച കുറയ്ക്കാന്‍ സംഗമങ്ങള്‍ സഹായിക്കുമെന്നാണത്രെ കണക്കുകൂട്ടല്‍.<br /><br />മറ്റു ചിലര്‍ പറയുന്നത് ഇത് 'പാര്‍ട്ടികുടുംബങ്ങള്‍ നിര്‍മ്മിച്ചു'കൊണ്ട് പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള ശ്രമമാണെന്നാണ്. <span style="color:#cc0000;">കുറച്ചുനാളുകളായി ജനം ഓരോ അഞ്ചുകൊല്ലം കൂടുന്തോറും ഇരുമുന്നണികളേയും മാറിമാറി വാശിയോടെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു - അപ്പോള്‍ ഓരോതവണയും മറുവശത്തുള്ളവര്‍ക്കു സംഭവിക്കുന്ന സ്വാഭാവിക വിജയം മാത്രമാണ് ഒന്നിടവിട്ട തവണ തങ്ങള്‍ക്കും ലഭിക്കുന്നതെന്നും - അല്ലാതെ തെരഞ്ഞെടുപ്പുവിജയങ്ങള്‍ പാര്‍ട്ടിയുടെ ജനസ്വാധീനത്തിന്റെ അളവുകോലായി കണക്കാക്കാനാവില്ല</span> എന്നും തിരിച്ചറിഞ്ഞിരിക്കുന്നു.<br /><br />കണ്ണൂരിലുള്ളതുപോലുള്ള 'പാര്‍ട്ടിഗ്രാമ'ങ്ങള് മറ്റുജില്ലകളില്‍ സൃഷ്ടിച്ചെടുക്കുന്നത് അസാദ്ധ്യമാണെന്നിരിക്കെ, കുറേ 'പാര്‍ട്ടികുടുംബ'ങ്ങളെങ്കിലും നിര്‍മ്മിച്ചെടുക്കുക എന്നതാണത്രേ ലക്ഷ്യം. <b>കുടുംബനാഥന് മാര്‍ക്സിസ്റ്റുകാരനായിരിക്കേ പുതുതലമുറ പാര്‍ട്ടിയിലേക്കു വരുന്നതിനു പകരം മറ്റുപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാകുകയും ചിലപ്പോള്‍ സജീവപ്രവര്‍ത്തകര്‍ തന്നെയായി മാറുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്</b>. <span style="color:#cc0000;">സി.പി.എം. അല്ലാതെ മറ്റൊരു പാര്‍ട്ടി ഇല്ലാത്ത - ഉണ്ടാവാന്‍ അനുവദിക്കാത്ത - ഗ്രാമമാണ് പാര്ട്ടിഗ്രാമമെങ്കില്, മാര്‍ക്സിസ്റ്റുകാരല്ലാതെ മറ്റാരുമില്ലാത്ത - ഉണ്ടാവാന്‍ അനുവദിക്കാത്ത - കുടുംബമാവണം പാര്‍ട്ടികുടുംബം</span> എന്നറിയപ്പെടാന്‍ പോകുന്നത്.<br /><br />അപ്പോള്‍, പാർട്ടികുടുംബനിർമ്മാണത്തിന്റെ ആവശ്യകതയെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെയുണ്ട്.<br /><br /><span style="color:#000099;">പാര്‍ട്ടി അനുഭാവികളോ അംഗങ്ങളോ - എന്തിന് - നേതാക്കള്‍ തന്നെയോ ആയവരുടെ അടുത്ത തലമുറ പാര്‍ട്ടിയിലേക്കു വരാതെ മറ്റുപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാകുന്നു!</span><br /><br />അതു തടയണം!<br /><br />മാര്കിസ്റ്റുകുടുംബത്തിലെ അംഗങ്ങള്‍ മറ്റെവിടേയ്ക്കു പോകുന്നുവെന്നാണു നേതൃത്വം കരുതുന്നത്? ഇതരകമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളിലേയ്ക്കോ? അതോ യു.ഡി.എഫിലെ ഘടക കക്ഷികളിലേതിലേക്കെങ്കിലുമോ? അതോ എല്ലായിടങ്ങളിലേയ്ക്കുമോ?<br /><br />സ്നേഹസദസ്സെന്ന പരിപാടിയേക്കുറിച്ചും പ്രസംഗങ്ങളേക്കുറിച്ചുമൊക്കെയുള്ള പത്രവാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്ന് നേരിട്ടുള്ള പരാമര്‍ശങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. അതു പ്രതീക്ഷിച്ചും കൂടല്ലോ. ആകെപ്പാടെ ഒരു സൂചന കിട്ടിയത് ഒരു വാചകത്തില്‍ നിന്നു മാത്രമാണ്. 'കുടുംബാംഗങ്ങള്‍ക്കിടയിലെ റിബലുകളെ സ്വാധീനിക്കാന്‍ ഫാസിസ്റ്റുകള്‍ക്കും മറ്റും സാധിക്കുന്നു'വെന്നൊരു പ്രയോഗം!<br /><br />അപ്പോള്‍ അതാണു പ്രശ്നം!<br /><br />പാർട്ടി പാരമ്പര്യമുള്ള കുടുംബത്തിൽ റിബലുകളുണ്ടാകാതെ നോക്കണം. ഇല്ലെങ്കിൽ അവർ ചിലപ്പോൽ ‘ഫാസിസ്റ്റു‘കളുടെ സ്വാധീനത്തിൽപ്പെട്ടേക്കും!<br /><br />ആരാണ് ഈ ഫാസിസ്റ്റുകൾ? ആ വാക്കിനു തൃപ്തികരമായൊരു നിർവചനം കൊടുക്കാൻ ഇന്നുവരെ പാർട്ടിഗുരുക്കന്മാർക്കു കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ നിഘണ്ടുവനുസരിച്ചു നോക്കിയാല്‍ അവിടെ 'ബി.ജെ.പി.' എന്നാണ് അര്‍ത്ഥമെടുക്കേണ്ടത്. തത്ക്കാലം ഒരു പേരായി മാത്രം അതുമനസ്സിലാക്കുക എന്നാണു മട്ട്.<br /><br />അപ്പോൾ, പാർട്ടിയോടു ചായ്വുള്ള കുടുംബങ്ങളിൽനിന്നു ബി.ജെ.പി.ക്കാർ ഉണ്ടായി വരുന്നു. അതു തടയണം.<br /><br />അച്ഛന് മാര്‍ക്സിസ്റ്റുകാരനും മകന് ബി.ജെ.പി.ക്കാരനുമായ കുടുംബങ്ങള്‍ കേരളത്തില്‍ ഉടലെടുത്തുതുടങ്ങിയത് ഒരു പുതുമയൊന്നുമല്ല. ഇതു സംഭവിക്കാന്‍ തുടങ്ങിയിട്ടു കുറച്ചു വര്‍ഷങ്ങളായി. ശ്രദ്ധയില്പ്പെടാതിരുന്നിട്ടുമില്ല. എന്നിട്ടും - എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന് - ഇപ്പോള്‍ മാത്രമെന്താണു പെട്ടെന്നു തോന്നാന്‍ കാരണം?<br /><br />അതിന്റെ ഉത്തരമറിയാന്‍, പാര്‍ട്ടിഗ്രാമങ്ങളുടെ നാടായ <span style="color:#6600cc;">കണ്ണൂരിലേക്കുതന്നെ നോക്കണം. അവിടെ അടുത്തിടെ നടന്ന സംഭവങ്ങൾ, ‘കുടുംബനിർമ്മാണ’ത്തിനുള്ള തീരുമാനത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാവണം </span> എന്നതിന്റെ വ്യക്തമായ സൂചനകള്‍ കാണാന്‍ സാധിക്കും.<br /><br />പരമാവധി സംഘപ്രവര്‍ത്തകരെ കൊന്നൊടുക്കുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക എന്ന ലക്ഷ്യവുമായി അടുത്തിടെ സി.പി.എം. കണ്ണൂരില്‍ നടപ്പാക്കിയ രണ്ടു കലാപങ്ങളില്‍ ആദ്യത്തേത് ആരംഭിച്ചത് 2007 നവംബറില്‍ ആയിരുന്നു. ഒമ്പതുസംഘപ്രവര്ത്തകരെ മൃതപ്രായരാക്കുകയും മുപ്പത്തിയഞ്ചോളം പേരുടെ വീടുകള്‍ തകര്‍ക്കുകയും പിന്നീട് വിദ്യാഭാരതിയുടെ സ്കൂള്‍ ആക്രമിച്ച് ഇരുപതുലക്ഷം രൂപയുടെ നഷ്ടം വരുത്തുന്ന മട്ടില്‍ വസ്തുവകകള്‍ നശിപ്പിക്കുകയുമൊക്കെച്ചെയ്തു.<br /><br />അടുത്തടുത്ത ദിവസങ്ങളിലായി നാലു സംഘപ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുകൊണ്ട് ആരംഭിച്ച ആ കലാപത്തില്‍ ആദ്യം വെട്ടേറ്റത് മുകളില്‍പ്പറഞ്ഞമട്ടുള്ള ഒരു 'ബഹുകക്ഷികുടുംബ'ത്തിലെ അംഗത്തിനാണ്.<br /><br />മാഹിയില്‍ - ഷെറിന് എന്ന സംഘപ്രവര്‍ത്തകനായിരുന്നു ആദ്യത്തെ വെട്ടേല്‍ക്കുന്നത്.<br /><br /><span style="color:#cc0000;">ഷെറിന്റെ അമ്മ സി.പി.എം. അംഗം മാത്രമല്ല - നേതാവുകൂടിയാണ്. കഴിഞ്ഞടേമില്‍ സി.പി.എമ്മിന്റെ ബാനറില്‍ തെരഞ്ഞെടുപ്പു ജയിച്ച പഞ്ചായത്തുമെംബര്‍ കൂടിയായിരുന്നു അവര്‍</span>. <span style="color:#3333ff;">പക്ഷേ മകന് താത്പര്യം തോന്നിയത് സംഘത്തിന്റെ ആദര്‍ശങ്ങളിലാണ്.</span><br /><br />വെട്ടി!<br /><br />ഭാഗ്യവശാല്‍ ജീവന് തിരിച്ചുകിട്ടി. ഇപ്പോള്‍ പരസഹായം കൂടാതെ കഴിയാനാവാത്ത മകനെ, സി.പി.എമ്മുകാരിയായ അമ്മ തന്നെ ശുശ്രൂഷിക്കുന്നു.<br /><br />ഒരു പ്രസംഗത്തില്നിന്നെടുത്ത ചെറിയൊരു ഓഡിയോ ക്ലിപ് താഴെ.<br /><embed src="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_1_sherin.mp3" width="300" height="80" type="audio/mpeg mpga mp2 mp3" autostart="false" loop="false" controls="console"></embed><br />(<a href="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_1_sherin.mp3" target="_blank">Download this clip</a>)<br /><br />മാര്ക്സിസ്റ്റുഭീകരതയ്ക്കൊപ്പം ഭീരുത്വവും കൂടി കുറേക്കൂടി നഗ്നമായി വെളിപ്പെട്ട രണ്ടാം കലാപം നടന്നത് 2008 മാര്‍ച്ചു മാസത്തില്‍. അതിനു തുടക്കമിട്ടത് സുമേഷ് എന്ന സംഘനേതാവിനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു. എന്നാല്‍, ആദ്യദിനം തന്നെ വധിയ്ക്കപ്പെട്ട രണ്ടു സംഘാനുഭാവികളിലൊരാളായ 'നിഖില്‍', മുകളില്‍പ്പറഞ്ഞമട്ടുള്ള ഒരു 'ബഹുകക്ഷികുടുംബാംഗ'മാണ്.<br /><br />ദാരിദ്ര്യത്തിനിടയിലും ദേശാഭിമാനി മുടങ്ങാതെ വന്നുവീഴുന്നൊരു കുടുംബത്തിലെ അംഗമായിരുന്നു നിഖില്‍. സി.പി.എമ്മിന്റെ പാര്ട്ടിഗ്രാമങ്ങളിലൊന്നിലുള്ള ആ വീടിന്റെ ചിത്രം താഴെ.<br /><br /><p><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRVTF54EsBxWtB_PhUsOMrokbqB-p5O1BRqD7uiSdGs3bB3Prn5X5dDimhD0TrJ6Olee0vxdaaqUYtICyhA7rIYgZWp50Y519Uypgu2CEhOep7srAwrL65yvAsg7mEkN_RJGll/s1600-h/nikhilshouse.JPG" target="_blank"><img id="BLOGGER_PHOTO_ID_5196741142552142082" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRVTF54EsBxWtB_PhUsOMrokbqB-p5O1BRqD7uiSdGs3bB3Prn5X5dDimhD0TrJ6Olee0vxdaaqUYtICyhA7rIYgZWp50Y519Uypgu2CEhOep7srAwrL65yvAsg7mEkN_RJGll/s400/nikhilshouse.JPG" border="0" /></a>നിഖിലിനോട് പാര്ട്ടിമാറണമെന്ന് പലരും ആവശ്യപ്പെട്ടതാണ്. പ്രശ്നങ്ങളുണ്ടാകുന്ന സമയത്ത് കരുതിയിരിക്കണമെന്ന് പലരും ഉപദേശിച്ചിരുന്നതുമാണ്. താന്‍ മനസ്സില്‍ ഒരു ആദര്‍ശം സൂക്ഷിക്കുന്നുവെന്നല്ലാതെ പ്രവര്ത്തിക്കുന്നുപോലുമില്ലല്ലോ? എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിനു മറുപടിയായുണ്ടായിരുന്നത്. ആ മറുപടിയുടെ വിലയായി - മനസ്സില്‍ സംഘാദര്‍ശം സൂക്ഷിച്ചതിന്റെ പേരില്‍ മാത്രം - അദ്ദേഹത്തിന് തന്റെ ജീവന് നല്‍കേണ്ടിവന്നു.<br /><embed src="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_2_nikhil.mp3" width="300" height="80" type="audio/mpeg mpga mp2 mp3" autostart="false" loop="false" controls="console"></embed><br />(<a href="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_2_nikhil.mp3" target="_blank">Download this clip</a>)<br /><br />അപ്പോള്‍, കണ്ണൂരിലെ രണ്ടുകലാപങ്ങളുടെയും ചരിത്രത്തിന്റെ തുടക്കത്തില്‍ത്തന്നെ കേള്‍ക്കുന്നത് ഒരേകാര്യം തന്നെയാണ്. കൊല്ലാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ പോയ ആദ്യകലാപത്തിലെ ആദ്യശ്രമവും - കൊല്ലാന്‍ സാധിച്ച രണ്ടാം കലാപത്തിലെ ആദ്യകൊലയും - രണ്ടിനും പൊതുവായുള്ള കാര്യവും അതു തന്നെയാണ്. <strong>രണ്ടിടത്തും - സംഘപ്രവര്ത്തകനോ അനുഭാവിയോ ആയ മകന് വെട്ടേറ്റതില്‍ മനസ്സുപൊള്ളിക്കഴിയുന്ന മാതാപിതാക്കള്‍ മാര്‍ക്സിസ്റ്റുകാരാണ് </strong>!<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir7lObLiLCPFbpyf4KNHq5XnFhwSvAsgKW3niX12sainWSGt-lXzE4BmSnPz48HwMUKtUuVfq5zUnxRIqaiKhGHmMPD-XBRPBX_myP5CGZPIWSwI7jsnDWaQEDrloulbvzxJ7R/s1600-h/CPM_miNTaapraaNikaLe_aakramichchath~.JPG" target="_blank">കലാപത്തിനിടെ സി.പി.എമ്മുകാര്‍ തങ്ങളുടെ തന്നെ പ്രവര്‍ത്തകനായ ബാലന്റെ വീട് ആക്രമിക്കുകയും വളര്‍ത്തുനായയെ വെട്ടിക്കൊല്ലുകയുമൊക്കെ ചെയ്തിരുന്നു</a>. ബാലന്റെ മക്കള്‍ ബി.ജെ.പി.ക്കാരാണ് എന്നതായിരുന്നു കാരണം.<br /><br />കലാപത്തിനിടെ കൊല്ലപ്പെട്ട മഹേഷ് എന്ന ചെറുപ്പക്കാരൻ മാർക്സിസ്റ്റ് ആഭിമുഖ്യം ഉപേക്ഷിച്ച് സംഘപ്രസ്ഥാനങ്ങളിലേയ്ക്കു വന്നിട്ട് അധികം കാലമായിരുന്നില്ല.<br /><br />ഉദാഹരണങ്ങൾ നിരവധിയാണ്.<br /><br />കലാപങ്ങള്‍ക്കു മുമ്പുണ്ടായ സംഭവങ്ങളും ഇതിനു സമാനമാണ്.<br /><br />മുഴപ്പിലങ്ങാട് സൂരജ് എന്ന സംഘപ്രവര്‍ത്തകനെ മാര്‍ക്സിസ്റ്റുകള്‍ വധിച്ചിരുന്നു. പാര്‍ട്ടിഗ്രാമത്തില്‍ നിന്നു തന്നെയുള്ള - ഡി.വൈ.എഫ്.ഐയുടെ ഭാരവാഹിത്വം വരെയുണ്ടായിരുന്ന - വ്യക്തിയായിരുന്നു സൂരജ്. സംഘാദര്‍ശങ്ങളില്‍ ആകൃഷ്ടനായി ഏഴുമാസങ്ങള്‍ക്കുള്ളില്‍ വധിക്കപ്പെട്ടു.<br /><embed src="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_3_sooraj.mp3" width="300" height="80" type="audio/mpeg mpga mp2 mp3" autostart="false" loop="false" controls="console"></embed><br />(<a href="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_3_sooraj.mp3" target="_blank">Download this clip</a>)<br /><br />പടുവിലായിയില്‍ ഷാജി എന്നയാള്‍ വധിക്കപ്പെട്ടതിന്റെ കാരണവും, സി.പി.എം. വിട്ടു സംഘത്തിലേക്കു വന്നു എന്നതായിരുന്നു.<br /><embed src="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_4_shaji.mp3" width="300" height="80" type="audio/mpeg mpga mp2 mp3" autostart="false" loop="false" controls="console"></embed><br />(<a href="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_4_shaji.mp3" target="_blank">Download this clip</a>)<br /><br /><br />കണ്ണൂരിലെ ആദ്യകാല പ്രാദേശിക കമ്മ്യൂണിസ്റ്റുനേതാക്കന്മാരില് പ്രമുഖനായിരുന്നൊരാളിന്റെ കൊച്ചുമകനായിരുന്നു വിശ്വന്. മാര്ക്സിസ്റ്റുകോട്ടയില് എ.ബി.വി.പി.യുടെ പ്രവര്‍ത്തനം സംഘടിപ്പിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍ കൊല്ലപ്പെട്ടു.<br /><embed src="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_5_visvan.mp3" width="300" height="80" type="audio/mpeg mpga mp2 mp3" autostart="false" loop="false" controls="console"></embed><br />(<a href="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_5_visvan.mp3" target="_blank">Download this clip</a>)<br /><br />സി.പി.എം. നേതാവായ പുഞ്ചയില്‍ നാണുവിന്റെ മരുമക്കളായിരുന്നു സുജേഷും സുനിലും. പാര്‍ട്ടിവിട്ട് സംഘത്തിലേക്കു പോവുകയും ഒരുവര്‍ഷത്തിനുള്ളില്‍ വധിക്കപ്പെടുകയും ചെയ്തു.<br /><embed src="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_6_sujesh_sunil.mp3" width="300" height="80" type="audio/mpeg mpga mp2 mp3" autostart="false" loop="false" controls="console"></embed><br />(<a href="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_6_sujesh_sunil.mp3" target="_blank">Download this clip</a>)<br /><br /><br />പാര്‍ട്ടിയുടെ പ്രാദേശിക-ജില്ലാ തലത്തിലുള്ള നേതാക്കളുടെ മാത്രമല്ല - സംസ്ഥാന - ദേശീയ-നേതാക്കളുടെ ബന്ധുക്കള്‍ കൂടി സംഘത്തിലേക്കു വരികയും അതിന്റെ പേരില്‍ വെട്ടേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2007 മാര്‍ച്ചിലാണ് പി.ബി.അംഗവും സംസ്ഥാന സെക്രട്ടറിയുമായ <span style="color:#cc0000;">പിണറായി വിജയന്റെ ഒരു ബന്ധുവിന് വെട്ടേറ്റത്. സംഘപ്രസ്ഥാനങ്ങള്‍ക്കുവേണ്ടി പ്രവര്ത്തനോത്സുകനായി മുന്നോട്ടു വന്നതായിരുന്നു കുറ്റം</span>!<br /><br />സംഘപ്രവര്‍ത്തകനായ മകന് സിപിഎമ്മുകാര്‍ ഊരുവിലക്കു കല്പിച്ച് വര്‍ഷങ്ങളോളം വീട്ടില്‍നിന്ന് അകറ്റി നിര്‍ത്തിയപ്പോള്‍, തിരുവോണത്തിന്റെ അന്നെങ്കിലും അവനൊന്നു വീട്ടില്‍ വന്ന് അച്ഛനമ്മമാര്‍ക്കൊപ്പം ഊണുകഴിച്ചോട്ടേ എന്നു യാചിക്കുവാനായി പാര്‍ട്ടി നേതാക്കളുടെ അടുത്തെത്തിയതും - പറ്റില്ലെന്നു കേട്ട് കരഞ്ഞുകൊണ്ടു മടങ്ങേണ്ടി വന്നതും മാര്‍ക്സിസ്റ്റുകാരനായ ഒരു അച്ഛനു തന്നെ.<br /><embed src="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_7_uuruvilakku.mp3" width="300" height="80" type="audio/mpeg mpga mp2 mp3" autostart="false" loop="false" controls="console"></embed><br />(<a href="http://www.fileden.com/files/2008/4/29/1888792/kannoor_speech_clip_7_uuruvilakku.mp3" target="_blank">Download this clip</a>)<br /><br />അപ്പോള്‍, കണ്ണൂരില്‍ സി.പി.എം. അടുത്തിടെ നടത്തിയ കലാപങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം ഇടയ്ക്കിടയ്ക്ക് അറിയാതെ കടന്നുവന്നുകൊണ്ടിരുന്നത് <span style="color:#cc0000;">ആ ഒരു കാര്യം തന്നെയാണ്. മാര്‍ക്സിസ്റ്റുകാരായ മാതാപിതാക്കളുടെ - സംഘാനുഭാവിയായ മകനെ മാര്‍ക്സിസ്റ്റുകാര്‍ ചേര്‍ന്നു വെട്ടുന്നു - പലപ്പോഴും കൊല്ലുന്നു</span>.<br /><br />മാർക്സിസ്റ്റുകൊലക്കത്തിയ്ക്കിരയാകുന്നവരേക്കുറിച്ചു സംസാരിക്കേണ്ടിവരുമ്പോളെല്ലാം ഇടയ്ക്കിടെ അവരുടെ മാർക്സിസ്റ്റുകുടുംബപശ്ചാത്തലം കൂടി കടന്നുവരുന്നു. എന്നെങ്കിലും ഇതിനൊരവസാനം വേണ്ടേയെന്ന് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ആരെങ്കിലും ചോദിച്ചിട്ടുണ്ടാവണം.<br /><br />പലവിധ പരിഹാരങ്ങളുണ്ടായിരുന്നു അതിന്. അസഹിഷ്ണുതയവസാനിപ്പിക്കാമെന്നും, പോകുന്നവര്‍ പോട്ടെ എന്നു വയ്ക്കാമെന്നും, ആയുധം താഴെ വയ്ക്കാമെന്നും, എന്തുകൊണ്ടുപോകുന്നു എന്നു ചിന്തിക്കാമെന്നും - അങ്ങനെ പലതും.<br /><br />പക്ഷേ പാര്‍ട്ടി ചിന്തിച്ചതു മറ്റൊരു വഴിക്കായിരിക്കണം. <span style="color:#990000;">പാര്‍ട്ടികുടുംബത്തില്‍ നിന്ന് മറ്റിടങ്ങളിലേക്കു പോകുന്ന അവസ്ഥയുള്ളതുകൊണ്ടല്ലേ വെട്ടേണ്ടി വരുന്നത്? ആരും പോവില്ല - പോവാനുള്ള സാദ്ധ്യതകള്‍ മുളയിലേ നുള്ളിക്കളയും - എന്നാണെങ്കില്‍പ്പിന്നെ, ആയുധമെടുക്കലും അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്നതും ഒഴിവാക്കാമല്ലോ. അതല്ലേ കൂറേക്കൂടി ബുദ്ധിപരം</span> - എന്നു ചിന്തിച്ചിട്ടുണ്ടാവണം.<br /><br />അത്തരമൊരു തോന്നലില്‍ നിന്നായിരിക്കണം 'പാര്‍ട്ടികുടുംബങ്ങള്‍ വളര്‍ത്തണ'മെന്ന തീരുമാനം ഉടലെടുത്തത്. സി.പി.എമ്മുകാരല്ലാതെ മറ്റാരുമില്ലാത്ത - സി.പി.എമ്മിന്റെ നയങ്ങളെ അന്ധമായി പിന്തുണയ്ക്കുക മാത്രം ചെയ്യുന്ന - ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട - കൊച്ചുകൊച്ചു ജനസമൂഹങ്ങള്‍!<br /><br />*-*-*-*-*-*-*-*-*-*-*<br />ഇത്തരമൊരു കുടുംബനിര്‍മ്മിതി സാദ്ധ്യമാകുമോ എന്നതാണ് അടുത്ത ചോദ്യം.<br /><br />അങ്ങേയറ്റം ദുസ്സാദ്ധ്യമെന്നല്ല - അസാദ്ധ്യമാണത് - എന്നു തന്നെയാണതിന്റെ മറുപടി.<br /><br /><span style="color:#990000;">ഇത് സ്വതന്ത്രചിന്തയുടേയും സ്വതന്ത്രമാദ്ധ്യമങ്ങളുടെയുമൊക്കെ കാലമാണ്. ഒരുതരം "കുത്തകവിരുദ്ധവികാരം" എന്നത് കക്ഷികളുടെ കാര്യത്തിലും ബാധകമാണ്. പ്രത്യയശാസ്ത്രപുസ്തകങ്ങള്ക്കു മുന്നില്‍ മാനസികാടിമത്തം പ്രഖ്യാപിച്ചു കീഴടങ്ങിക്കഴിയുവാന് പഴയതുപോലെ ആളുകള്‍ തയ്യാറാവുന്നില്ല. മതമൗലികവാദത്തിന്റെ മറ്റൊരു മുഖം മാത്രമായ - അതിനേക്കാള്‍ അപകടകരം കൂടിയായ - 'പാര്ട്ടിമൗലികവാദ'ത്തോട് ആളുകള്‍ക്ക് ആഭിമുഖ്യം നശിക്കുകയുമാണ്. 'ഇവിടെ ഈ പാര്‍ട്ടി മതി' എന്ന ശാഠ്യത്തിനു നേരെ കീഴടങ്ങാന്‍ കൂട്ടാക്കാത്തവര്‍ ഉയര്‍ത്തുന്ന വിമതസ്വരം കര്‍ക്കശവും കുറേക്കൂടി ശക്തവുമായിരിക്കും താനും.</span><br /><br /><span style="color:#000099;">പാര്‍ട്ടിഗ്രാമങ്ങളും മറ്റും സൃഷ്ടിക്കപ്പെട്ട സാഹചര്യങ്ങളില്‍നിന്ന് കാലമേറെ മുന്നോട്ടുപോയിരിക്കുന്നു എന്നതു തന്നെയാണിവിടുത്തെ അടിസ്ഥാനപരമായ തടസ്സം. പാര്‍ട്ടി വളര്‍ച്ച നേടിയ പഴയകാലത്തെ സാമൂഹികാന്തരീക്ഷമല്ല ഇന്നു നിലവിലുള്ളത്. ആളുകള്‍ സ്വയം പാര്‍ട്ടിയിലേക്കു വലിച്ചടുപ്പിക്കപ്പെടുന്ന ഘടകങ്ങളൊന്നും ഇന്നു നിലവിലില്ല. പുതിയ അനുഭാവികളെ സൃഷ്ടിക്കണമെങ്കില്ത്തന്നെ അദ്ധ്വാനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നു മാത്രമല്ല - നിലവിലുള്ളവരെ അടുപ്പിച്ചു നിര്‍ത്തുവാനും - അത് ഏതുപാര്ട്ടിയുമായിക്കൊള്ളട്ടെ - തൃണമൂലതലത്തിലുള്ള നിരന്തരപ്രവര്‍ത്തനം അത്യാവശ്യവുമാണ്. </span><br /><br /><span style="color:#660000;">പാര്‍ട്ടിക്കനുകൂലമായ വികാരങ്ങളുണര്‍ത്തുന്ന വിവരങ്ങള്‍ മാത്രം ഒരുകുടുംബത്തിലെ എല്ലാവര്ക്കും നിരന്തരം എത്തിച്ചുകൊണ്ടിരിക്കുക എന്നത് ഇന്നത്തെക്കാലത്ത് അപ്രായോഗികം തന്നെയാണ്. ദേശാഭിമാനി മാത്രം വായിക്കുന്നവരുടെ എണ്ണം ഓരോ ദിനവും ചുരുങ്ങിവന്നേ പറ്റൂ. പാര്‍ട്ടിപത്രം തരുന്ന വിവരങ്ങളില്‍ നിന്നു കടകവിരുദ്ധമായ വിവരങ്ങളുമായി അനേകം മാദ്ധ്യമങ്ങള്‍ ചുറ്റും ചിതറിക്കിടക്കുമ്പോള്‍ പാര്‍ട്ടി പറയുന്നതില്‍ മാത്രം വിശ്വാസമുറപ്പിച്ചു നിര്‍ത്തുന്നതിന് കഠിനമായ മാനസികപ്രയത്നം തന്നെ വേണ്ടിവരും. 'കൈരളി' ചാനലിന്റെ തൊട്ടപ്പുറത്തും ഇപ്പുറത്തുമെല്ലാമായി ഒരു ബട്ടണമര്‍ത്തുക മാത്രം ചെയ്യുമ്പോള്‍ മറ്റനവധി വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കേ, 'വിശ്വാസസംരക്ഷണം' എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. എത്രയെത്ര സ്റ്റഡിക്ലാസുകളില് പങ്കെടുത്താലും ശരി - മറിച്ചുള്ള വിവരങ്ങളുമായി നാലുചുറ്റും നിന്നുമുയരുന്ന ശബ്ദങ്ങള്‍ക്കു നേരെ നിരന്തരം ചെവികൊട്ടിയടച്ചുകൊണ്ടു ജീവിക്കുക എന്നത് ഏതൊരാളെ സംബന്ധിച്ചും തീര്‍ത്തും ദുഷ്ക്കരം തന്നെയാണ്.</span><br /><br />സ്വന്തം പ്രതിച്ഛായ നിലനിര്‍ത്തുന്നതില്‍ മാത്രമല്ല - മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിലുമതെ - പഴയതുപോലെ കാര്യങ്ങളിന്ന് എളുപ്പമല്ല. ദുരാരോപണങ്ങള്‍ ആര്‍ക്കെതിരെ ഉന്നയിച്ചാലും ശരി - അത് ഉടനടിപൊളിഞ്ഞുവീഴുന്നു എന്നൊരു സാഹചര്യമുണ്ടാവുമ്പോള്‍, ആരോപണമുന്നയിച്ചവരെത്തന്നെയാണതു പ്രതികൂലമായി ബാധിക്കുക.<br /><br />സമകാലീന സംഭവങ്ങളെടുത്താല്ത്തന്നെ ഉദാഹരണങ്ങള്‍ നിരവധിയാണ്. സംഘപ്രസ്ഥാനങ്ങള്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത അനവധി സംഭവങ്ങളിലാണ് കുറ്റം അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടത്. ഫസല്‍ - വത്സരാജക്കുറുപ്പ് - അങ്ങനെ മാര്‍ക്സിസ്റ്റുകള്‍ തന്നെ നടത്തിയ പല കൊലപാതകങ്ങളുടെ പിന്നില്‍പ്പോലും സംഘമാണെന്നു പ്രചാരണം നടത്തി. അവയുടെയെല്ലാം യാഥാര്‍ത്ഥ്യം അധികം വൈകാതെ തന്നെ തിരിച്ചറിയപ്പെടുകയും ചെയ്തു. മാര്‍ക്സിസ്റ്റുപാര്‍ട്ടി തന്നെ മനപ്പൂര്‍വ്വം കലാപമുണ്ടാക്കിയതിനുശേഷം അതൊരു 'തിരിച്ചടി' മാത്രമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. വാര്‍ത്താവിനിമയ-സാങ്കേതിക രംഗത്ത് വന്പുരോഗതിയുണ്ടായിരിക്കുന്ന ഇക്കാലത്ത് പഴയതുപോലെ വസ്തുതകള്‍ മറച്ചുപിടിച്ചുകൊണ്ട് രക്ഷപെടുവാന്‍ സാധിക്കില്ല.<br /><br />ഏറ്റവുമൊടുവില്‍, ചങ്ങനാശ്ശേരിയില്‍ എ.എസ്.ഐ. മരണപ്പെട്ടസംഭവത്തിലും ധൃതിപിടിച്ചുള്ള രാഷ്ട്രീയനീക്കങ്ങളുണ്ടായത് മാര്‍ക്സിസ്റ്റുകാരായ പ്രതികളെ രക്ഷിക്കാനായിരുന്നുവെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന സാഹചര്യമുണ്ടായി. കുറ്റാരോപിതരെ ക്രൂരമായി പീഢിപ്പിച്ചതും ആ പോലീസുകാര്‍ക്ക് അംഗീകാരം നല്കിയതും പരക്കെ അപലപിക്കപ്പെട്ടു. ഒടുവില്‍, മൊഴിമാറ്റം എന്ന കൊടിയ നാണക്കേടിനിടയാകുകയും ചെയ്തു. നിരപരാധികളെ അറസ്റ്റുചെയ്തുപീഢിപ്പിക്കുന്ന വാര്‍ത്തകള്‍ എന്നിട്ടും തുടരുകയാണ്.<br /><br />പാര്‍ട്ടി തങ്ങള്ക്കെത്തിച്ചുതന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ നുണകളാണെന്ന തിരിച്ചറിവുകള്‍ തുടരെത്തുടരെ വന്നുകൊണ്ടിരിക്കെ, എന്തിനാണിതെല്ലാം ഇനിയും വിശ്വസിക്കുന്നത് എന്നൊരു തോന്നലുണ്ടായേക്കാവുന്ന പ്രവര്‍ത്തകനെ തിരുത്തുക എന്നത് എളുപ്പമല്ല.<br /><br />ഇടതുപക്ഷാഭിമുഖ്യമുണ്ടായിരുന്നവര്‍ സംഘത്തിലേക്കു പോകുന്നുണ്ടെങ്കില്‍, അത് എന്തുകൊണ്ടാണെന്നു കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘപ്രവര്‍ത്തനം തടയാമായിരുന്നുവെങ്കില്‍, സംഘത്തെ മാര്‍ക്സിസ്റ്റുകള്‍ ആക്രമിച്ചുതുടങ്ങിയ 1969-ല്‍തന്നെ അതു സാധിച്ചേനെ. തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന സാഹചര്യത്തില്‍പ്പോലും - അതും മാര്‍ക്സിസ്റ്റു കോട്ടകളില്‍ - ആളുകള്‍ സംഘത്തിലേക്കു പോകുന്നുണ്ടെങ്കില്‍, അവിടെ അടിയുറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍, എന്ത് ആദര്‍ശമാണവരെ കൂട്ടിയിണക്കുന്നതെന്നു കണ്ടെത്തണം. <span style="color:#3333ff;">കണ്ണൂരിലെന്നല്ല എവിടെയായാലും ശരി - അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും അയിത്തപ്രഖ്യാപനങ്ങളും നുണപ്രചാരണങ്ങളും സംഘത്തെ തളര്‍ത്തുകയല്ല - വളര്‍ത്തുകതന്നെയാണു ചെയ്തിട്ടുള്ളതെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്</span>.<br /><br />കുറഞ്ഞപക്ഷം, <strong>വിട്ടുവീഴ്ചയില്ലാത്ത ദേശീയവീക്ഷണങ്ങളും രാഷ്ട്രഭാവനയുമൊക്കെയാണ് സംഘാനുഭാവത്തിന്റെയും ചിന്തകളുടെയും കാതലെന്ന അടിസ്ഥാനപരമായ തിരിച്ചറിവെങ്കിലും</strong> ഉണ്ടാക്കിയെടുക്കണം. അതുപോലുമില്ലാതെ നടത്തുന്ന ഏതൊരു സംഘപ്രതിരോധവും തരിമ്പും വിജയിക്കാന്‍ പോകുന്നില്ല.<br /><br />പക്ഷേ, 'ചിന്ത' എന്നതും 'ദേശാഭിമാനം' എന്നതും പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ മാത്രമാക്കി ചുരുക്കിക്കൊണ്ട് മറ്റു കാര്യങ്ങളുടെ തിരക്കിലാണു മാര്‍ക്സിസ്റ്റുകള്‍. ഒളിമ്പിക്സ് നടക്കുന്നതു ചൈനയിലാണെന്ന ഒറ്റക്കാരണത്താല്‍ - ചൈനയുടെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നു എന്ന ഒറ്റക്കാരണത്താല്‍ - കേരളത്തില്‍ “ഐക്യദാര്‍ഢ്യപ്രതിജ്ഞ“യും പ്രകടനങ്ങളും നടത്താന്‍ തിരക്കുകൂട്ടിയവരാണു മാര്‍ക്സിസ്റ്റുകള്‍.<br /><br />മറ്റുപലരാജ്യങ്ങളുടെയും ഉപഗ്രഹങ്ങള്‍ നാം വിക്ഷേപിക്കുന്ന കൂട്ടത്തില്‍ ഇസ്രായേലിന്റേതും പെട്ടു പോയാല്‍, അത് ഇറാനുമേല്‍ ചാരനിരീക്ഷണത്തിനുള്ളതാവുമോ എന്നാണ് ഇടതുപക്ഷം ആശങ്കപ്പെടുന്നത്. ചൈന പാക്കിസ്ഥാന് ആയുധം നല്കുന്നതേപ്പറ്റി അവര്‍ക്ക് ആശങ്കയൊന്നുമില്ല താനും.<br /><br />ഇന്ത്യയുടെ അണുപരീക്ഷണങ്ങളെ എന്നും ഭര്‍ത്സിക്കുക മാത്രം ചെയ്തിട്ടുള്ള ഇടതുപക്ഷത്തിന്, ഇറാനെ അണുപരീക്ഷണം നടത്താന്‍ അനുവദിക്കുന്ന മട്ടില്‍ നാം വോട്ടുചെയ്തില്ലെങ്കില്‍ സര്‍ക്കാറിനെ മറിച്ചിടുമെന്നു വരെ ഭീഷണിപ്പെടുത്താന്‍ മടിതോന്നിയില്ല. ചൈന നമ്മെ ആക്രമിച്ചതിന്റെ നടുക്കം മാറുന്നതിനുമുമ്പു തന്നെ അവർ തങ്ങളുടെ ആണവപരീക്ഷണങ്ങൾ ആരംഭിച്ചപ്പോൾ അതു സ്വാഗതം ചെയ്യുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തവർ കൂടിയാണ് ഇടതുപക്ഷം.<br /><br />ഇപ്പോളത്തെ ആണവക്കരാര്‍ നിര്‍ദ്ദേശം മുസ്ലീംവിരുദ്ധമാണ് എന്നുപോലും ഇടതുപക്ഷം പറഞ്ഞുകളഞ്ഞുവെന്നാണ് ഒരു ക്രൈസ്തവനേതാവിന്റെ പ്രസ്താവനയില്‍നിന്നു മനസിലാകുന്നത്. ക്രൈസ്തവവിരുദ്ധവികാരം ഇളക്കുന്നതിനുള്ള സുരക്ഷിതമാന്ത്രികവാക്കായി മാറിക്കഴിഞ്ഞു "സാമ്രാജ്യത്വവിരുദ്ധത" എന്നതുകൊണ്ടാണ് അത്തരം കോണുകളില്‍ നിന്നു പ്രതികരണമുണ്ടാവുന്നതും. സ്വാര്ത്ഥതാല്പര്യങ്ങള്ക്കുവേണ്ടി - മതവികാരങ്ങള്‍ ഇളക്കിവിട്ടുകൊണ്ടും ദേശീയവികാരങ്ങള്‍ക്കു പുല്ലുവിലകല്പിച്ചുകൊണ്ടും ഇടതുപക്ഷം നടത്തിയിട്ടുള്ള പ്രസ്താവനകളും പ്രവൃത്തികളും അനവധിയാണ്.<br /><br />മുംബൈയിൽ തീവ്രവാദിയാക്രമണമുണ്ടായി അനവധി ഭാരതീയര്‍ മരിക്കുകയും രാഷ്ട്രമൊന്നടങ്കം ദു:ഖമാചരിക്കുകയും ചെയ്തദിവസങ്ങളില്, ലെബനനിലെ "പോരാളി"കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്ന തിരക്കിലായിരുന്നു മാര്‍ക്സിസ്റ്റുകള്‍!<br /><br /><strong><span style="color:#000099;">ഇവിടെയെല്ലാം, മറ്റുള്ളവര്‍ക്കായി നിലകൊള്ളുന്നുവെന്നതല്ല - മറിച്ച് - ഭാരതീയജനതയുടെ ഐക്യം തകര്‍ക്കുകയും അതു മുതലെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടിയുള്ളതുകൊണ്ടാണ് അത് രാഷ്ട്രഹിതങ്ങള്ക്ക് എതിരാകുന്നത്.</span></strong> ചൈന നമ്മെ ആക്രമിച്ചപ്പോള്‍ അവരെ പരസ്യമായി പിന്തുണച്ചവരില്‍ നിന്ന് കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നതിലര്‍ത്ഥമില്ല. പ്രത്യയശാസ്ത്രശാഠ്യങ്ങള്ക്കുമുമ്പില് അവര്‍ രാഷ്ട്രഹിതങ്ങള് എന്തും പണയം വയ്ക്കാന്‍ മടിച്ചേക്കില്ല.<br /><br />നേരേമറിച്ച് - ഓരോ തവണയും നെഞ്ചില്‍ കൈചേര്‍ത്തുവച്ച് "നമസ്തേ സദാവത്സലേ മാതൃഭൂമേ" എന്നാരംഭിക്കുന്ന പ്രാര്‍ത്ഥനചൊല്ലിക്കൊണ്ടല്ലാതെ - മാതൃഭൂമിയോടുള്ള അചഞ്ചലമായ ഭക്ത്യാദരങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടല്ലാതെ - മാതൃഭൂമിക്കായി സര്‍വ്വവും ത്യജിക്കാന്‍ തയ്യാറാണെന്ന പ്രതിജ്ഞയാവര്‍ത്തിച്ചുകൊണ്ടല്ലാതെ - സംഘത്തിന്റെ ഒരു കാര്യപരിപാടിയും നടക്കാറില്ല.<br /><br />രാഷ്ട്രത്തോടുള്ള സമീപനത്തില്‍ അതിഭീമമായ അന്തരമുണ്ടിവിടെ. <strong>ആളുകള്‍ മാറിച്ചിന്തിക്കണമെങ്കില് ആവോളം കാരണങ്ങളുണ്ടെന്നു മനസ്സിലാക്കുകയാണ്, ആയുധമെടുക്കുന്നതിനു മുമ്പ് ആദ്യം ചെയ്യേണ്ടത്</strong>.<br /><br />രാഷ്ട്രതാത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന പ്രതിജ്ഞ മറ്റുള്ളവരെ എതിര്‍ക്കുന്നതിനും ആക്രമിക്കുന്നതിനുമുള്ള പ്രേരണയുണ്ടാക്കുന്നുവെന്ന വാദവും യാതൊരു കഴമ്പുമില്ലാത്തതാണ്. ചരിത്രത്തിലിന്നോളം ഒരു അധിനിവേശം നടത്തിയ കഥ പറയാനില്ലാത്തൊരു രാഷ്ട്രമാണു ഭാരതം. പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളിലെ അന്തരത്തിന്റെ വിശദാംശങ്ങളും അക്കാര്യത്തിലെ ഇടതുപക്ഷവീക്ഷണങ്ങളിലെ പിശകുകളും, വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു.<br /><br />വര്‍ഗ്ഗീയത എന്ന പദത്തിലൂന്നിക്കൊണ്ടു മാത്രം എത്രനാള്‍ സംഘത്തിനെതിരെയുള്ള വിദ്വേഷപ്രചാരണം തുടരാനാകും എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. <span style="color:#990000;">'ഹിന്ദുരാഷ്ട്ര'സങ്കല്‍പ്പത്തെ വികലമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചുകൊണ്ടും, മറ്റിടങ്ങളില്‍ നൂറുശതമാനവും</span><span style="color:#990000;"> പ്രാദേശികമായ കാരണങ്ങളാല്‍ മാത്രം ഉടലെടുക്കുന്ന പ്രശ്നങ്ങളെ ദേശീയതലത്തിലുള്ള ഗൂഢാലോചനയെന്നും മറ്റും ചിത്രീകരിച്ചുകൊണ്ടും ഇടതുപക്ഷം മറ്റിടങ്ങളില്‍ വര്‍ഗ്ഗീയമായ മുതലെടുപ്പു നടത്തുന്നതു മനസ്സിലാക്കാന്‍ സാമാന്യമായ യുക്തിബോധം മാത്രം മതി</span>. ഇടതുപക്ഷമല്ലാതെ മറ്റാരുമല്ല - ഇവിടെ വര്‍ഗ്ഗീയചേരിതിരിവുകള്‍ പരമാവധി സൃഷ്ടിക്കാനും അതു മുതലെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.<br /><br />സങ്കുചിതമായ വര്ഗ്ഗീയതാല്പര്യങ്ങളാല് മാത്രം നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങളായിരുന്നു സംഘത്തിനൊപ്പമുള്ളവയെങ്കില്, അവര്‍ക്കു ഭാരതം പോലൊരു പ്രദേശത്തു സര്വത്രവ്യാപിക്കാനും ശക്തമായ ജനസ്വാധീനമുറപ്പിക്കാനും കഴിഞ്ഞതെങ്ങനെയെന്നെങ്കിലും ചിന്തിക്കേണ്ടതായിരുന്നു. രാഷ്ട്രസേവനമെന്നത് ഏതൊരു രാഷ്ട്രപുത്രന്റേയും കര്‍ത്തവ്യം മാത്രമാണെന്നും അതു കൊട്ടിഘോഷിക്കപ്പെടേണ്ടതല്ലെന്നുമുള്ള നയത്തിന്റെ ഭാഗമായി നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നുവെന്നല്ലാതെ രഹസ്യമായൊന്നുമല്ല സംഘപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കുവേണമെങ്കിലും വിശദാംശങ്ങള്‍ അന്വേഷിച്ചുകണ്ടത്താവുന്നൊരു സാഹചര്യമുള്ളപ്പോള്‍, എത്രതന്നെ പ്രചരിപ്പിച്ചാലും അവരെ പ്രതിരോധിക്കാനാവുന്നതിനൊരു പരിധിയുണ്ട്. സത്യത്തില്‍, നിഷേധാത്മകമായ പ്രചാരണങ്ങള്‍ എക്കാലത്തും സംഘവ്യാപനത്തിനു സഹായകരമാവുകയാണുണ്ടായത്.<br /><br /><span style="color:#000099;">സംഘകുടുംബത്തിലെ രാഷ്ട്രീയസാന്നിദ്ധ്യമായ ഭാരതീയ ജനതാപാര്‍ട്ടി 'ഒരൊറ്റ രാഷ്ട്രം - ഒരൊറ്റ ജനത' എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നുണ്ട്. വ്യത്യസ്തമായ - മതാചാര-ഭാഷാ-വേഷ-സമ്പ്രദായങ്ങള്‍ പുലര്‍ത്തുമ്പോളും നാമെല്ലാവരും ചില പൊതുസാംസ്കാരികമൂല്യങ്ങളാല് പരസ്പരം ബന്ധിതരാണെന്ന ബോധത്തോടെ - ഒരേ രാഷ്ട്രത്തിന്റെ സന്തതികളാണെന്ന തിരിച്ചറിവോടെ ഒരുമിച്ചുനില്‍ക്കണമെന്ന ആശയമാണതിന്റെ കാതല്‍.</span> തങ്ങളുടെ വ്യത്യസ്തമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരതീയജനജീവിതത്തില്‍ ഇഴുകിച്ചേരാനാഗ്രഹിക്കുന്ന ഏതൊരു ജനസമൂഹത്തിനും അതിനു സാധിക്കുന്ന മട്ടിലുള്ള ബഹുമുഖമായ കാഴ്ചപ്പാടും ഇടസമ്പന്നതയുമുള്ളൊരു സംസ്ക്കാരമാണ് നമ്മുടേത്.<br /><br /><span style="color:#990000;">ഭാരതീയരില്‍ത്തന്നെയുള്ള ഉപസമൂഹങ്ങള്‍ ചേരിതിരിഞ്ഞു പരസ്പരം കലഹിച്ചാല്‍ - പ്രത്യേക അവകാശങ്ങള്‍ക്കായി വാദിച്ചുകൊണ്ടു നിലകൊണ്ടാല്‍ - തങ്ങളുടെ ദേശീയാസ്തിത്വത്തെ തള്ളിപ്പറഞ്ഞുകൊണ്ട് വൈദേശികകേന്ദ്രങ്ങളോടു കൂറുപുലര്‍ത്തിയാല്‍ - അതെല്ലാം ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പിനെയും പുരോഗതിയെയും ബാധിക്കുമെന്നാണു സംഘത്തിന്റെ കാഴ്ചപ്പാട്.</span> <span style="color:#000099;">നാം ഇത്ര ബൃഹത്തും ശക്തവുമായ ഒരു രാഷ്ട്രമായിരുന്നിട്ടുകൂടി നൂറ്റാണ്ടുകളോളം വിദേശികളുടെ അടിമകളായി കഴിഞ്ഞുകൂടേണ്ടി വന്നതെന്തുകൊണ്ട് എന്നും - വിദൂരദേശത്തുള്ള ചെറുരാഷ്ട്രങ്ങള്‍ക്കുപോലും നമ്മെ അനായാസം നിയന്ത്രിക്കാന്‍ കഴിഞ്ഞതെങ്ങനെ എന്നുമുള്ള ചിന്തകളില്‍നിന്നാണ് സംഘസ്ഥാപനമെന്ന ആശയം പൊട്ടിമുളയ്ക്കുന്നതു തന്നെ.</span> ആരുമിവിടെ എല്ലാവരേയും ഹിന്ദു(മതവിശ്വാസി)കളാക്കാന്‍ ശ്രമിക്കുകയോ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കാന്‍ പരിശ്രമിക്കുകയോ ഒന്നും ചെയ്യുന്നില്ല. അത്തരം പച്ചക്കള്ളങ്ങള്‍ - തലയ്ക്കടിച്ച നുണകള്‍ - എത്രതവണ ആവര്‍ത്തിച്ചാലും യാതൊരു പ്രയോജനവുമുണ്ടാവാന്‍ പോകുന്നില്ല.<br /><br />സംഘത്തിന് ഒരു സവര്‍ണ്ണമുഖം സമ്മാനിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇടതുപക്ഷം നടത്തുന്ന ജാതീയമായ വിദ്വേഷപ്രചാരണവുമതെ - സത്യത്തിന്റെ ഉരുക്കുകോട്ടയില്‍ത്തട്ടി തകര്‍ന്നടിഞ്ഞിട്ടേയുള്ളൂ. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ - പ്രായോഗികമായ - കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് സംഘമാണ്. തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നില്ലാത്തതിന്റെ പേരില്‍ അവരതൊന്നും പരസ്യത്തിനു വയ്ക്കുന്നില്ല എന്നേയുള്ളൂ. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്ക്കഴിയുന്നവരെന്നു പറയാവുന്ന ആദിവാസികളുടെയിടയില്വരെ കടന്നുചെന്നെത്തി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളതു സംഘം മാത്രമാണ്.<br /><br />ജാതിവിദ്വേഷങ്ങളിലൂന്നുകയും സംഘര്‍ഷങ്ങള്‍ വളര്‍ത്തുകയും ചെയ്തുകൊണ്ട് വളര്ച്ചനേടുവാനുള്ള മാര്‍ക്സിസ്റ്റ് പരിശ്രമങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ വിജയിക്കാത്തതിന്റെ മുഖ്യകാരണവും ഇതുതന്നെയാണ്. അവര്‍ക്ക് സംഘത്തോടുള്ള പ്രഖ്യാപിതശതൃതയുടെ പിന്നിലുള്ള അപ്രഖ്യാപിതപ്രേരണകളില് പ്രധാനവും ഇതുതന്നെ.<br /><br />മാര്‍ക്സിസ്റ്റുപാര്‍ട്ടിയ്ക്ക് മറ്റുസംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുക എന്നത് എത്രമാത്രം ശ്രമകരമാണോ അതിനേക്കാളധികമായിരിക്കും - രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രം - അതും ചുരുക്കം ചില ജില്ലകളില്‍ മാത്രം - ഇപ്പോള്‍ നിലവിലുള്ള ശക്തികേന്ദ്രങ്ങള്‍ തന്നെ സംരക്ഷിച്ചു നിര്‍ത്തുവാനുള്ള ബുദ്ധിമുട്ട്.<br /><br />'തെക്കോട്ടു പോകുക' എന്ന ശൈലീപ്രയോഗത്തിനര്‍ത്ഥം 'അവസാനിക്കുക' എന്നാണ്. കണ്ണൂരിനു തെക്ക് പുതിയ പാര്‍ട്ടി കുടുംബങ്ങളോ ഗ്രാമങ്ങളോ ഒക്കെ ഉണ്ടാകുന്നതിനു പകരം, നിലവിലുള്ളവ കൂടി 'തെക്കോട്ടുപോകുക' എന്നതു മാത്രമേ സംഭവിക്കാന്‍ പോകുന്നുള്ളൂവെന്നുറപ്പാണ്. <strong>ഇത് ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയോ പ്രവര്ത്തനഫലമായിട്ടോ മറ്റേതെങ്കിലും പ്രസ്ഥാനത്തിന്റെ സ്വാധീനഫലമായിട്ടോ ഉണ്ടാകുന്നതല്ല. മറിച്ച്, മാറിയ സാമൂഹ്യക്രമങ്ങള്‍ മൂലം - കാലഘട്ടത്തിന്റെ ഒരു അനിവാര്യത എന്ന മട്ടില്‍ - സംഭവിക്കുന്ന ഒന്നു മാത്രമാണ്. </strong><br /><br />*-*-*-*-*-*-*-*-*-*-*<br />പാര്‍ട്ടിയോടു ചായ്വുണ്ടായിരുന്ന കുടുംബങ്ങളില്‍ നിന്ന് ബി.ജെ.പി.ക്കാര് ഉണ്ടായി വരുന്നതും അവരെ ചെന്നു വെട്ടേണ്ടിവരുന്നതും ഇനിയെങ്കിലും ഒഴിവാക്കാനുള്ള ശ്രമം പാർട്ടികുടുംബനിർമ്മാണത്തിന്റെ ഭാഗമാണെന്ന് പാര്‍ട്ടി ഒരുപക്ഷേ തുറന്നംഗീകരിച്ചുവെന്നു വരില്ല. പാർട്ടികുടുംബനിർമ്മാണം എന്നത് സ്നേഹസദസ്സുകൾക്കു പിന്നിലെ ഒരു പ്രധാനലക്ഷ്യമാണെന്നതും അംഗീകരിക്കാനിടയില്ല. വിഭാഗീയതയുണ്ട് എന്നത് ഔദ്യോഗികമായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ആ കാരണത്തില്‍ മുറുകിപ്പിടിക്കാനാണു സാദ്ധ്യത. വിഭാഗീയപ്രവണതകള്‍ ശമിപ്പിക്കാനും പാര്‍ട്ടിയംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണമനോഭാവം വളര്‍ത്താനുമാണു സംഗമങ്ങള്‍ എന്നവര്‍ വാദിച്ചേക്കും.<br /><br />അതില്‍ അല്പമെങ്കിലും സത്യമുണ്ടെങ്കില്‍. ആ ശ്രമവും വിജയിക്കാന്‍ പോകുന്നില്ല എന്നതാണു സൂചനകള്‍. പരിപാടിയുടെ തുടക്കം തന്നെ വിഭാഗീയതയേച്ചൊല്ലി നിറം മങ്ങുകയാണുണ്ടായത്. വാര്‍ത്ത താഴെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqFQSwl2cGfLUr04ai5aB9lcwfDspAn4AXVE_Rt3gAv51sse2oDy0ryax8HVi9sFQ2XVrmDGNFNECXJ7bph78dphJWb9LRfTxG-1ZRDtKtDr4RiJyCMNuSf1traCpvjGQsRCm5/s1600-h/paarTTikuTumbanirmmithi_thuTakkam_paaLi.JPG" target="_blank"><img id="BLOGGER_PHOTO_ID_5196740863379267826" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqFQSwl2cGfLUr04ai5aB9lcwfDspAn4AXVE_Rt3gAv51sse2oDy0ryax8HVi9sFQ2XVrmDGNFNECXJ7bph78dphJWb9LRfTxG-1ZRDtKtDr4RiJyCMNuSf1traCpvjGQsRCm5/s400/paarTTikuTumbanirmmithi_thuTakkam_paaLi.JPG" border="0" /></a>മന്ത്രിമാരും പ്രവര്‍ത്തകരും തൊടുന്നതെല്ലാം പിഴയ്ക്കുകയും - സംസ്ഥാനസമ്മേളനം പോലും അശുഭകരമായി അവസാനിക്കുകയും - പാര്‍ട്ടിയ്ക്ക് അപകീര്‍ത്തികരമായ ഒരു വാര്‍ത്തയെങ്കിലുമില്ലാതെ ഒരു ദിനം പോലും പുലരുന്നില്ലെന്ന അവസ്ഥയുണ്ടാകുകയും ചെയ്ത് - മൊത്തത്തില്‍ പാര്‍ട്ടിയ്ക്കിപ്പോള്‍ വെല്ലുവിളികളുടെ സമയമാണ്. വെല്ലുവിളികളെ ഇതിനുമുമ്പും നേരിട്ടിട്ടുള്ള പ്രസ്ഥാനമാണു തങ്ങളുടേതെന്ന ഊറ്റം കൊള്ളലുകള്‍ അവരെ പിന്തുണയ്ക്കുമോയെന്നും, ഏതെങ്കിലും നയവ്യതിയാനങ്ങള്ക്കവര് നിര്ബന്ധിതരായേക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്. </p><br /><br />*-*-*-*-*-*-*-*-*-*-*<br />പിന്നീടു കൂട്ടിച്ചേർത്തത് :-<br /><br />ഈ പോസ്റ്റിട്ടതിനുശേഷമാണ് കണ്ണൂരിലെ കുടുംബസംഗമങ്ങളും അവയുടെ അവലോകനങ്ങളും നടന്നത്. അതുമായി ബന്ധപ്പെട്ടുവന്ന ഒരു വാർത്ത ഇവിടെ കൂട്ടിച്ചേർക്കുന്നു. നുണപ്പത്രം എന്നു മാർക്സിസ്റ്റുകൾ വിശേഷിപ്പിക്കുന്ന മനോരമയിൽ വന്ന വാർത്ത ഇതുവരെ എന്തായാലും ആരും നിഷേധിച്ചുകണ്ടില്ല.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdxsjclLOgxdfNn7VD-xdwzVX3VlcpFITJzy0rtFCntCbRrPB5IkAoJPGvd1BGBHgPU57uWF6b7izoeTdAUCo347yxb-orKcIxH90KOsJexEQCfx_8_FgaKi0tNjw76P_rMSHX/s1600-h/kannuurile_kuTumba_samgamangngaL.jpg" target="_blank"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdxsjclLOgxdfNn7VD-xdwzVX3VlcpFITJzy0rtFCntCbRrPB5IkAoJPGvd1BGBHgPU57uWF6b7izoeTdAUCo347yxb-orKcIxH90KOsJexEQCfx_8_FgaKi0tNjw76P_rMSHX/s400/kannuurile_kuTumba_samgamangngaL.jpg" border="0" alt=""id="BLOGGER_PHOTO_ID_5220256468060152546" /></a>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com6tag:blogger.com,1999:blog-37821259.post-38095968035080347462008-04-22T08:29:00.008+03:002008-12-09T15:21:53.677+03:00ചങ്ങനാശ്ശേരിയിലെ പോലീസുകാരേ - സ്മരണ വേണം! സ്മരണ!ചങ്ങനാശ്ശേരി സംഭവത്തില്‍ ചില പോലീസുകാര്‍ അന്നു പറഞ്ഞതെന്തായിരുന്നു - ഇന്നു പറയുന്നതെന്താണ് - എന്നൊരു താരതമ്യമാണിവിടെ. പാവങ്ങള്‍ സ്വന്തം കുടുംബത്തെ ഓര്‍ത്താവണം കള്ളം പറയാന്‍ തുനിഞ്ഞത്. പക്ഷേ തെറ്റ് തെറ്റു തന്നെയാണ്. പോലീസുകാരന് "വിതുമ്പലോടെ വര്‍ണ്ണിച്ച" സംഭവം ദേശാഭിമാനി അന്ന് എഴുതിവിട്ടത് എങ്ങനെയായിരുന്നുവെന്ന് ഇപ്പോള്‍ ഒരിക്കല്‍ക്കൂടി വായിച്ചുനോക്കേണ്ടതു തന്നെയാണ്!<br /><br />*-*-*-*-*<br />അടുത്തിടെയായി പലരും ഇ-മെയില്‍ വഴിയായും കമന്റിലൂടെയുമെല്ലാം ചോദിച്ചുതുടങ്ങിയൊരു കാര്യമുണ്ട്. പച്ചക്കള്ളം പച്ചയ്ക്കു പറയാനും പ്രചരിപ്പിക്കാനും - ഭീഷണിയിലൂടെ മറ്റുള്ളവരേക്കൊണ്ടു പറയിപ്പിക്കാനും - മടിയില്ലാത്തവരാണു മാര്‍ക്സിസ്റ്റുകള്‍ എന്നത് സ്വബോധമുള്ള ഏതൊരാള്‍ക്കും അറിയാവുന്നതല്ലേ? അവയൊക്കെ ചൂണ്ടിക്കാണിക്കാനായി ഇടയ്ക്കു ചില പോസ്റ്റുകളില്‍ ചെലവിടാറുള്ള സമയംകൂടി ഗൌരവസ്വഭാവമുള്ള മറ്റുപോസ്റ്റുകള്‍ക്കായി നീക്കി വച്ചുകൂടേ?<br /><br />ശരിയാണ്. എത്രയോ വര്‍ഷമായി ഇതെല്ലാം കാണുന്നു. പക്ഷേ, ഇപ്പോളും <strong>ചിലതൊക്കെ കാണുമ്പോള്‍ മിണ്ടാതിരിക്കണമെങ്കില്‍ അത്ഭുതകരമായ ആത്മനിയന്ത്രണം വേണം</strong> എന്നതാണു പ്രശ്നം.<br /><br />ചങ്ങനാശ്ശേരിയില്‍ എ.എസ്.ഐ. മരണപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തെ മുതലെടുക്കാനായി എന്തെല്ലാം തരം താണ കളികളായിരുന്നു മാര്‍ക്സിസ്റ്റുനേതൃത്വവും അവരുടെ സര്‍ക്കാരും ഇവിടെ നടത്തിയത്!<br /><br /><span style="color:#660000;">സംഭവം നടന്നു മണിക്കൂറുകള്‍ക്കകം പ്രതികളെ അങ്ങുദൂരെ തിരുവനന്തപുരത്ത് പാര്‍ട്ടിയോഫീസില്‍ നിന്നു പ്രഖ്യാപിക്കുന്നു. അത് ആഭ്യന്തരമന്ത്രിയുടെ നാവിലൂടെ ജനമറിയുന്നു! പെരുന്നയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ കോട്ടയത്തുള്ള ബി.എം.എസ് ഓഫിസില്‍ പരിശോധന നടത്തുന്നു! നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നു! കൊലപാതകികളെന്നാരോപിച്ച് കുറച്ചുപേരെ അറസ്റ്റുചെയ്ത് പീഢിപ്പിക്കുന്നു. മൂക്കിന്റെ പാലമടിച്ചു തകര്‍ക്കുന്നു. എന്തൊക്കെ പുകിലായിരുന്നു! ഒടുവില്‍</span> <a href="http://media-sin-indicate.blogspot.com/2008/03/blog-post_10.html" target="_blank">കണ്ണൂര്‍ കലാപ</a><span style="color:#660000;">ത്തിനുള്ള ന്യായീകരണമായിപ്പോലും പറഞ്ഞുവച്ചു ആ സംഭവം!</span><br /><br />തിരുത്തലുകളും പിന്നാലെ വന്നുകൊണ്ടിരുന്നു (പോലീസ് രേഖകള്‍ തിരുത്തിയതിനു പുറമേ). ആഭ്യന്തരമന്ത്രിയ്ക്കും ഡി.ജി.പി.യ്ക്കും എല്ലാം തങ്ങള്‍ പറഞ്ഞതു തിരുത്തേണ്ടി വന്നു. ചങ്ങനാശ്ശേരിയില്‍ "അരുതാത്തതു സംഭവിച്ചു"വെന്ന് പാര്‍ട്ടി സെക്രട്ടറിയ്ക്കുപോലും തുറന്നു സമ്മതിക്കേണ്ടിവന്നു.<br /><br />"ദൃക്സാക്ഷി" എന്നവകാശപ്പെട്ടിരുന്ന ഒരു പോലീസുകാരന്റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ദേശാഭിമാനിയുടെ സകലനുണപ്രചാരണവും. 'കൊല്ലടാ അവനെ' എന്ന് ആക്രോശിച്ചു കൊണ്ടാണത്രേ അടിച്ചത്. കൃത്യം "ഇടതുകര്‍ണ്ണത്തിനടിയിലാണ് അടിച്ചതെന്നും" പറഞ്ഞു. തന്നെയാദ്യം തള്ളിത്താഴെയിട്ടതിനുശേഷമാണത്രേ അടിച്ചത്.<br /><br /><strong>എ.എസ്.ഐ.യ്ക്കു് അടിയേറ്റിരുന്നില്ല</strong> എന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാവുകയും ഹൃദയസ്തംഭനമാണ് മരണകാരണമെന്നുതെളിയുകയും ചെയ്തതോടെയാണ് <strong>സകല നുണകളും തകര്‍ന്നടിഞ്ഞത്</strong>. പഴയ ദൃക്സാക്ഷികള്‍ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ ചെന്നപ്പോള്‍ എ.എസ്.ഐ. വീഴുന്നതു മാത്രമാണു കണ്ടതെന്നാണ്. അപ്പോള്‍ "വിദ്യാര്‍ത്ഥികള്‍" കൂടി നില്‍പ്പുണ്ടായിരുന്നുവെന്നും. (ഏതു വിദ്യാര്‍ത്ഥികള്‍ എന്ന് ഇപ്പോളും പറയുന്നില്ല) അവരുടെ അടികൊണ്ടാണു വീണതെന്നു ചുമ്മാ അങ്ങു വിചാരിച്ചു പോയതാണത്രേ!<br /><br />ഇപ്പോളത്തെ മൊഴിയേപ്പറ്റിയുള്ള ദീപിക വാര്‍ത്ത ഇങ്ങനെ (ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ പുതിയ വിന്‍ഡോയില്‍ തുറന്നു വരും).<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1naG1jQuFoCYkyHrU7_1dG23F1mmZEhpO8tDP0GQR2ohv9UaR0UXwAqK7FMsobZobztRi8JcxI2Oip3AwpnS4pRRmozAXCVMMv7LSXyj7MAEA6jXPbVlgKllfPmRSaOTOcUWW/s1600-h/changanasseri_incident_what_they_say_now.JPG" target="_blank"><img id="BLOGGER_PHOTO_ID_5191938583136198882" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1naG1jQuFoCYkyHrU7_1dG23F1mmZEhpO8tDP0GQR2ohv9UaR0UXwAqK7FMsobZobztRi8JcxI2Oip3AwpnS4pRRmozAXCVMMv7LSXyj7MAEA6jXPbVlgKllfPmRSaOTOcUWW/s400/changanasseri_incident_what_they_say_now.JPG" border="0" /></a>അന്നത്തെ മൊഴി ഒരു അപസര്‍പ്പകനോവലിനെ അനുസ്മരിപ്പിക്കുന്ന വിധം <strong>ദേശാഭിമാനിയുടെ നുണയെഴുത്തുകാര്‍</strong> വര്‍ണ്ണിച്ചത് ഇങ്ങനെയായിരുന്നു.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxXazv9CBdiEEg_YBe0IhHoCl_uVbw4Jzt0aj-JCebqM1cUu1RhU-sHeKpWw2e0Bxw5gCOhR6Y3OpXQaAGupoBdqC2Sb9ezFzrumuPA8XlAZDiGKVO8IG8cLgDa9ojqyM9LpcG/s1600-h/changanasseri_incident_what_they_said_then.JPG" target="_blank"><img id="BLOGGER_PHOTO_ID_5191938424222408914" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxXazv9CBdiEEg_YBe0IhHoCl_uVbw4Jzt0aj-JCebqM1cUu1RhU-sHeKpWw2e0Bxw5gCOhR6Y3OpXQaAGupoBdqC2Sb9ezFzrumuPA8XlAZDiGKVO8IG8cLgDa9ojqyM9LpcG/s400/changanasseri_incident_what_they_said_then.JPG" border="0" /></a>കണ്ണില്‍ ഇരുട്ടുകയറിയത്രേ! ഇന്നിപ്പോള്‍ അതു വീണ്ടും വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല - സകലരുടേയും കണ്ണില്‍ ഇരുട്ടുകയറുകയാണ് !<br /><br /><p>അന്ന്, തങ്ങള്‍ “<strong>നേര് നേരത്തെ അറിയിക്കുന്ന</strong>“തിനെ മറ്റുപത്രങ്ങള്‍ പിന്തുണയ്ക്കാത്തതിലുള്ള അമര്‍ഷപ്രകടനങ്ങളും ഒപ്പമുണ്ടായിരുന്നു. മറ്റു മാദ്ധ്യമങ്ങളൊന്നും പോലീസുകാരനെ "അടിച്ചുകൊന്നു" എന്നു വ്യക്തമായി പറയുന്നില്ല എന്നാരോപിച്ച് സകലരേയും ചീത്തവിളിച്ചിരുന്നു. ‘തലയ്ക്കടിച്ചു വീഴുത്തുന്നത് ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ "വ്യക്തമായി" കണ്ടതാണ് - എന്നിട്ടും!‘ എന്ന മട്ടായിരുന്നു ആക്രോശം.<br /><br />ആ ഭര്‍ത്സനം ദാ ഇങ്ങനെയായിരുന്നു.<br /></p><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghynMp8l8eMrNmAfp2oGOty2VukUZMWvfTyZarQG_gpLacT2lF2DXiuhORFnTemShImzJNewWe8VXsPRy9c7dA63s_MZLl4VYPvqlUxP9flroY9hcFcQskgISQ9Fx3zLOn90tb/s1600-h/ASIyuTe_maraNam_dESaapamaani_yells_at_other_media.JPG" target="_blank"><img id="BLOGGER_PHOTO_ID_5191938145049534658" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghynMp8l8eMrNmAfp2oGOty2VukUZMWvfTyZarQG_gpLacT2lF2DXiuhORFnTemShImzJNewWe8VXsPRy9c7dA63s_MZLl4VYPvqlUxP9flroY9hcFcQskgISQ9Fx3zLOn90tb/s400/ASIyuTe_maraNam_dESaapamaani_yells_at_other_media.JPG" border="0" /></a> *-*-*-*-*<br />നുണപറച്ചിലിന്റെ ആഗോളതമ്പുരാക്കന്മാരേക്കുറിച്ച് കൂടുതല്‍ സംസാരിച്ചു സമയം കളയേണ്ടതില്ല.<br /><br />പക്ഷേ... താഴെക്കാണുന്നതും പണ്ടത്തെ ഒരു വാര്‍ത്ത തന്നെയാണ്. <strong><span style="color:#cc0000;">അതിനൊക്കെ ഇനിയാരു സമാധാനം പറയും</span></strong> എന്നതാണ് നടുക്കുന്നൊരു ചോദ്യം.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyDbkabWFVivlIEGF8tsTE4yLEI0_NniqNKrr4Jj2M0Z2JkglQbjSr5QkZ7mUnnQJSFr_YfouWgKmdKNm_RplCtgalcPrxIRVLiUSMLMS7LDVqZH5roczmfKSkyRecsnq8EImb/s1600-h/sathyamenth~.jpg" target="_blank"><img id="BLOGGER_PHOTO_ID_5134102803209861650" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyDbkabWFVivlIEGF8tsTE4yLEI0_NniqNKrr4Jj2M0Z2JkglQbjSr5QkZ7mUnnQJSFr_YfouWgKmdKNm_RplCtgalcPrxIRVLiUSMLMS7LDVqZH5roczmfKSkyRecsnq8EImb/s400/sathyamenth~.jpg" border="0" /></a>അന്നു സമരം ചെയ്ത <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisApLmwBDR3_Wz14W8WLWWYHYnT4ZwRGNYAbNSTmRgcYEm-AaUDxxCDMBxSnxMV-G46MfyxP-9mPwUI1PxbZ3B1QQaU5VGXUFA6eb6RreoFnWizBF-iYKSTSpeUl-3dplJ8vmH/s1600-h/Glimpse_of_protests.JPG" target="_blank">ഇവരൊക്കെ</a> മാത്രമല്ല - കേരളസമൂഹമൊന്നടങ്കം ചോദിക്കുകയാണ് - <strong><span style="color:#ff0000;">മാര്‍ക്സിസ്റ്റുകളേ - </span><span style="color:#000099;">നിങ്ങള്‍ പുതിയ എന്തു നുണ പറഞ്ഞാണ് ഇനി രക്ഷപെടുവാന്‍ ശ്രമിക്കുക?</span></strong><br /><strong><span style="color:#ff0000;">ഏതുകൊടിയുടെ പിറകിലാണ് നിങ്ങളിനി മുഖം മറയ്ക്കുക?</span></strong>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com24tag:blogger.com,1999:blog-37821259.post-13308330918131041902008-04-05T19:33:00.012+03:002008-12-09T15:21:54.069+03:00മാര്‍ക്സിസ്റ്റ് അക്രമമില്ലാത്ത ഒരു ദിവസമെങ്കിലും ഇവിടെ പുലരുമോ?"പറഞ്ഞു നാവെടുത്തില്ല - അതിനുമുമ്പ് " എന്നൊരു പ്രയോഗമുണ്ട്. അതുപോലായിപ്പോയി സംഭവം. ഇവിടെ ഒരു പോസ്റ്റ് 'പബ്ലിഷ് ' ചെയ്ത് മൗസിന്റെ മേലുള്ള ഞെക്കു വിട്ടില്ല - അതിനു മുമ്പ് ദാ വീണ്ടും!<br /><br />സി.പി.എമ്മുകാര്‍ പോലീസിനെ വെറുമൊരു പാര്‍ട്ടി ഉപകരണമായി മാത്രം കണക്കാക്കുകയും അറസ്റ്റു ചെയ്യപ്പെടുന്ന പ്രതികളെ ബലം പ്രയോഗിച്ചു മോചിപ്പിക്കുക മുതലായ ധാര്‍ഷ്ട്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ ചില ഉദാഹരണങ്ങളായിരുന്നു <a href="http://marumozhy.blogspot.com/2008/03/blog-post.html" target="_blank">കഴിഞ്ഞ പോസ്റ്റില്‍</a>. കഴിഞ്ഞ മാസങ്ങളില്‍ ഓരോന്നിലും നിന്ന് ഓരോ ഉദാഹരണങ്ങള്‍ വീതമെങ്കിലും എടുക്കാനുണ്ടായി എന്നത് സംസ്ഥാനത്തെ ആശങ്കാകരമായ സ്ഥിതിവിശേഷമാണു കാണിച്ചിരുന്നത്.<br /><br />ഈ മാസം അല്പമെങ്കിലും ഭേദമുണ്ടാകും എന്നാരെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അവരെ അങ്ങേയറ്റം നിരാശപ്പെടുത്തിക്കൊണ്ട്, ആദ്യത്തെ ആഴ്ചയില്‍ത്തന്നെ, അതും മുമ്പത്തേതിനേക്കാളും അപലപനീയമായ, ഒരു സംഭവമുണ്ടായിരിക്കുന്നു.<br /><br />ഇത്തവണ ഒരു വ്യത്യാസമുള്ളത് - വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അപമാനിതരായത് എന്നതാണ്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മാത്രമല്ല - എം.എല്‍.എ.യടക്കമാണ് "മോചന"കൃത്യം നിര്‍വഹിച്ചത് എന്നതു മറ്റൊന്നും.<br /><br />വനംവകുപ്പ് ഉദ്യോഗസ്ഥരെ മാര്‍ക്സിസ്റ്റുകള്‍ വളഞ്ഞുവച്ച് സമരം ചെയ്യുന്നു. അറസ്റ്റു ചെയ്യപ്പെട്ടിരുന്നവരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച് സമരക്കാരുടെ കൂടെ നിര്‍ത്തുന്നു (രണ്ടുകൂട്ടരുടെ നേരെയും ബലം പ്രയോഗിക്കുന്നു എന്നര്‍ത്ഥം). മഹസ്സര്‍ വലിച്ചു കീറുന്നു. മൈക്കില്‍ അനൗണ്‍സ്മെന്റ് നടത്തിയിട്ട് ഔദ്യോഗികവാഹനത്തില്‍ (പാര്‍ട്ടിയുടെയല്ല) കൂടുതല്‍ സമര(=പാര്‍ട്ടി)ക്കാരെ എത്തിച്ചശേഷം കസ്റ്റഡിയിലായിരുന്ന വാഹനങ്ങളും ആളുകളേയുമൊക്കെ തന്നിഷ്ടപ്രകാരം ഇറക്കിക്കൊണ്ടുപോകുന്നു!<br /><br />ഈ "പ്രകടനങ്ങള്‍" എല്ലാം പോരാഞ്ഞ് ഇതിനെല്ലാം ശേഷം നഗരത്തില്‍ വേറേ പ്രകടനം നടത്തുന്നു. അതിനിടയില്‍ മറ്റൊരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഓഫീസിനു നേരെ കല്ലെറിയുന്നു. വയറ്റില്‍പ്പിഴപ്പിന്റെ ഭാഗമായി ഇതൊക്കെ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ തല്ലിയും കലി തീര്‍ക്കുന്നു!<br /><br />വാര്‍ത്ത ചുവടെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5F9aH79sYl8HGlm0H0Txr-b3hbWi2ceTEAh0nKSLzFUbZD-6WMl3xF434bEb-cvE4Nln4vT0lo7Bc5M6wpbKYIYBRyOSsP2S_kV4qrzFglfclvubwSOkG_HjuYKau8l0uF9tY/s1600-h/CPM_MLA_prathikale_mochippichchu.JPG" target="_blank"><img id="BLOGGER_PHOTO_ID_5185802358513220530" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5F9aH79sYl8HGlm0H0Txr-b3hbWi2ceTEAh0nKSLzFUbZD-6WMl3xF434bEb-cvE4Nln4vT0lo7Bc5M6wpbKYIYBRyOSsP2S_kV4qrzFglfclvubwSOkG_HjuYKau8l0uF9tY/s200/CPM_MLA_prathikale_mochippichchu.JPG" border="0" /></a> കലി തീര്‍ക്കലാണു കണ്ടുകൊണ്ടിരിക്കുന്നത്! കലികാലം തന്നെ!<br /><br />എറണാകുളത്താണെങ്കില്‍, കഴിഞ്ഞയിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു തല്ലുകിട്ടിയതിന്റെ പിന്നില്‍ ഏതൊക്കെയോ മാഫിയയുണ്ടായിരുന്നുവത്രെ. എന്തായാലും അതിന്റെയും തലപ്പത്തുള്ളയാളുടെ മാര്‍ക്സിസ്റ്റുബന്ധം ആളുകള്‍ വെറുതെ വലിച്ചു പുറത്തിട്ടു നാണക്കേടുണ്ടാക്കി.<br /><br />ഇതൊക്കെ എവിടെയെങ്കിലും പരാമര്ശിക്കപ്പെടുമ്പോള് മറ്റുസംസ്ഥാനങ്ങളിലേയ്ക്ക് ഓടാന്‍ ശ്രമിച്ചു പരിഹാസ്യരാകുന്നവരുണ്ട്. എവിടൊക്കെ പോയി നോക്കിയിട്ടെന്താണു കാര്യം? മാര്‍ക്സിസ്റ്റുകള്‍ - മാവോയിസ്റ്റുകള്‍ - നക്സലൈറ്റുകള്‍ മുതലായ വിപ്ലവസംഘടനകള്‍ മാത്രമാണ് പോലീസ് സ്റ്റേഷന് ആക്രമണം - നിയമപാലകരെ ആക്രമിക്കല്‍ - അവരുടെ മേല്‍ ബലപ്രയോഗം നടത്തി നിയമം കയ്യിലെടുക്കല്‍ മുതലായ പരിപാടികളില്‍ ഏര്‍പ്പെട്ടുകാണാറ് (കഴിഞ്ഞയിടെ മലപ്പുറത്ത് തീവ്രനിലപാടുകള്‍ പുലര്‍ത്തുന്നതായിപ്പറയുന്ന ഒരു മുസ്ലിം സംഘടനയും പോലീസ് സ്റ്റേഷന് ആക്രമിച്ചിരുന്നു). മാദ്ധ്യമങ്ങളെ ഏറ്റവും ഭയക്കുന്നതായിക്കണ്ടുവരുന്നതും മാര്‍ക്സിസ്റ്റുകള്‍ തന്നെ.<br /><br />ആരെങ്കിലുമൊക്കെ പാര്‍ട്ടിക്കെതിരെ നില്ക്കണമെന്നു കൂടിയില്ല. എതിരു നില്ക്കുന്നു എന്നു പാര്‍ട്ടിക്കു തോന്നിയാലും മതി. ബലപ്രയോഗം - അടിച്ചമര്‍ത്തല്‍ ശ്രമം - അതിന്റെ ഭാഗമായ അക്രമം - കൊലപാതകം - എല്ലാം ഉറപ്പാണ്.<br /><br />വരുന്ന തലമുറയെങ്ങാന്‍ രക്ഷപെടുമോ എന്നറിയാന്‍ കലാലയങ്ങളിലേക്കു നോക്കാമെന്നു വച്ചാല്‍ അതിലും കഷ്ടമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കല്‍ എന്നത് "വളര്‍ന്നു വരുന്ന" പ്രവര്‍ത്തകര്‍ക്ക് ഒരു അക്രമപരിശീലനപരിപാടിയായിത്തന്നെ മാറിയിട്ടുണ്ട്. എസ്.എഫ്.ഐ.യെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ക്രൈസ്തവസംഘടനാനേതൃത്വത്തിന് ഇന്നലെ പറയേണ്ടിവന്ന സാഹചര്യവും ഇവിടെ ചേര്‍ത്തുവയ്ക്കാവുന്നതാണ്.<br /><br />എന്നാല്‍, അതെല്ലാം ഇന്നലത്തെ വാര്‍ത്തകളല്ലേ - ഇന്നൊരു ദിവസമെങ്കിലും ഈ നശിച്ച അക്രമപരമ്പരയ്ക്ക് മാര്‍ക്സിസ്റ്റുകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമോ എന്നറിയാന്‍ ഇന്നത്തെ പത്രം വായിക്കാമെന്നു വച്ചാല്‍ ദാ കഷ്ടം - കോഴിക്കോട് അതാ ഒരു കൂലിവേലക്കാരനെ അടിച്ചു കൊല്ലാറാക്കി ഇട്ടിരിക്കുന്നു. ജീവന് കിട്ടിയാലും ഇനി അയാള്‍ക്കു കൂലിപ്പണി ചെയ്തു ജീവിക്കാന്‍ കഴിയില്ല. ജീവിതം തുലഞ്ഞുവെന്നര്‍ത്ഥം. കൂടെയുള്ളവര്‍ക്കും ഇരുമ്പുവടികൊണ്ട് അടികിട്ടിയിട്ടുണ്ടെങ്കിലും ജീവനു ഭീഷണിയില്ല. ജനതാദളുകാരാണ് എന്നതാണ് അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള കുറ്റം.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcEu2KJ6gZQ7nDvr7SKhVnr5qvqpRkrxWz4B5H5frJcbFMK1heovV5eA9LGmHX_VuKe9xfD_i0A8CIz_fWTpDqbZc1JxpZxrkWB_o_3LsZIoqH7lA2dq42fW0DRy5n0EnStLp1/s1600-h/CPMkaar_janathaadalkaare_marddichchu.JPG" target="_blank"><img id="BLOGGER_PHOTO_ID_5185802672045833154" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcEu2KJ6gZQ7nDvr7SKhVnr5qvqpRkrxWz4B5H5frJcbFMK1heovV5eA9LGmHX_VuKe9xfD_i0A8CIz_fWTpDqbZc1JxpZxrkWB_o_3LsZIoqH7lA2dq42fW0DRy5n0EnStLp1/s200/CPMkaar_janathaadalkaare_marddichchu.JPG" border="0" /></a>പരക്കെ അക്രമവും അരാജകത്വവും! ഭരണത്തിലേറിയെന്നു വച്ച് സമരങ്ങള്‍ നിര്‍ത്താനുദ്ദേശമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിത്രവലിയൊരു ഭീഷണിയായിരിക്കുമെന്നാരും കരുതിയിരിക്കില്ല.<br /><br />"ജനാധിപത്യ" പ്രസ്ഥാനങ്ങളെന്നാല്‍ ഇങ്ങനെയൊക്കെയാണ്. ജനം എന്നാല്‍ തങ്ങളുടെ പാര്ട്ടിക്കാര് എന്നാണ് അവരുടെ നിര്‍വചനം. "ആധിപത്യം" നേടുന്നതിന് 'തോക്കിന്‍കുഴലിനു' പകരം കമ്പിപ്പാരയും ഇടിക്കട്ടയും മറ്റു നാടന്‍ ഉപകരണങ്ങളുമൊക്കെയാണ്. (ചിലര്‍ തോക്കും കൊണ്ടുനടക്കുന്നുണ്ടെന്ന് ചില പത്രവായനക്കാര്‍ അടക്കം പറഞ്ഞു കേള്‍ക്കുന്നു. അതിന്റെ ഉണ്ട എവിടെനിന്നോ കളഞ്ഞുകിട്ടിയത്രെ.)<br /><br />*-*-*-*-*-*-*-*<br /><br />വയനാട്ടില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റതിലുള്ള പ്രതിഷേധം രേഖപ്പെടുത്താമെന്നു കരുതിയെടുത്ത പേനയാണ്. അതു പല വഴിയ്ക്കുപോയി - അഥവാ കീബോര്‍ഡിലെ പല കട്ടകളും അധികം ഞെങ്ങി.<br /><br />മറ്റു ചില പണികള്‍ കരുതിവച്ചിരുന്നതു മുടങ്ങിപ്പോയി.<br /><br />എസ്.എഫ്.ഐ.ക്കാരെ മാത്രം ജയിപ്പിച്ചിരുന്ന കോളേജില്‍ എ.ബി.വി.പി.യുടെ ബാനറില്‍ ചെയര്മാന് സ്ഥാനത്തേക്കു മത്സരിച്ചുജയിച്ചു എന്ന അതിഭീകരമായകുറ്റം ചെയ്തതായി മാര്‍ക്സിസ്റ്റു കോടതി കണ്ടെത്തുകയും മരണശിക്ഷവിധിക്കുകയും ചെയ്ത ഒരു വിദ്യാര്‍ത്ഥിയേപ്പറ്റി <a href="http://media-sin-indicate.blogspot.com/2008/03/sfi.html" target="_blank">മുമ്പ് എഴുതി</a>യിരുന്നു. മരണശിക്ഷ നടപ്പാക്കാനായി പരീക്ഷാഹാള് തന്നെ തെരഞ്ഞെടുത്ത കണ്ണില്‍ച്ചോരയില്ലാത്ത ആരാച്ചാര്‍മാരെ ന്യായീകരിക്കുവാന്‍ വ്യഗ്രത കാണിച്ച "Ignited Words" എന്ന ബ്ലോഗറുടെ ചില സംശയങ്ങള്‍ക്ക് മറുപടി നല്‍കാമെന്നു കരുതിയിരുന്നു. അതു നടന്നില്ല.<br /><br />അദ്ദേഹത്തിന്റെ കമന്റ് ഒരിക്കല്‍കൂടി വായിക്കാന്‍ മാത്രം പറ്റി.<br /><br />ഉള്ളില്‍ത്തട്ടിയ ചില ഭാഗങ്ങള്‍ പലയാവര്‍ത്തി വായിക്കാനും സമയം കിട്ടി.<br /><br />(1) <span style="color:#990000;"><em>ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എന്നും ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വന്നവരാണ്</em>.</span><br /><br />('വന്നവരാണ് ' എന്ന ഭൂതകാലത്തിലെ പ്രയോഗം മനപ്പൂര്‍വ്വമോ അതോ അറിയാതെ വന്ന പിഴവോ എന്നുറപ്പില്ല. 'ഇപ്പോളങ്ങനെയല്ല' എന്നൊരു സമ്മതഭാവം എന്തായാലും ഉള്ളിലുണ്ടാവണം. എന്തായാലും "ജനം" എന്നതിന് "പാര്‍ട്ടിയോടൊപ്പം കൂറും വിധേയത്വവും കാണിച്ചു ഭയപ്പെട്ടു നില്ക്കാന് തയ്യാറുള്ളവരുടെ (മാത്രം) കൂട്ടം" എന്നാണ് അര്‍ത്ഥമെന്നിരിക്കെ ആ വാചകം തികച്ചും സത്യം തന്നെ. ഇപ്പോഴും.)<br /><br />(2) <span style="color:#990000;"><em>അതുകൊണ്ടുതന്നെയാണ് ഇന്നും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേതാക്കളെ ജനങ്ങള്‍ നെഞ്ചോടടുക്കി ഇപ്പോളും ആരാധിക്കുന്നത്.</em></span><br /><br />("അതുകൊണ്ട് " എന്നതിലെ 'അത് ' എന്നത് ഏതെങ്കിലും ആയുധമാണോ ഉദ്ദേശിക്കുന്നത് എന്നു സംശയിച്ചുകൂടായ്കയില്ല. ആ ആയുധം 'കൊണ്ടി'ട്ടാണോ ആരാധിക്കുന്നത് എന്നും. അതു'കൊണ്ടിട്ട് ' "തലയോട് " ഇളകണ്ട എന്നു കരുതിയാണോ "നെഞ്ചോട് " ചേര്‍ക്കുന്നത് എന്നും.)<br /><br />(3) <span style="color:#990000;"><em>ആരാണ് അക്രമികളെന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാവുന്നൊരു വസ്തുതയാണ്.<br /></em></span><br />(സത്യം! എല്ലാവര്‍ക്കുമറിയാം! പ്രത്യയശാസ്ത്രതിമിരം ബാധിക്കാത്ത രണ്ടു കണ്ണുകളും പണിയെടുക്കാന്‍ തയ്യാറുള്ള ഒരു തലച്ചോറുമുള്ള ഏതൊരാള്‍ക്കും അറിയാം.<br /><br />ഇനി അഥവാ കേരളത്തില്‍ ആദ്യമായി കാലുകുത്തുന്ന വല്ല ടൂറിസ്റ്റുകളോ മറ്റോ ആണെങ്കില്‍ - ഇവിടുത്തെ കാര്യങ്ങളേക്കുറിച്ച് ഒരു അറിവുമില്ലാത്ത വല്ല കേന്ദ്ര സംഘമോ മറ്റോ ആണെങ്കില്‍ - ഇന്റര്‍നെറ്റിലെ പത്രവാര്‍ത്തകളിലെ ഫ്ലാഷ് ന്യൂസില്‍ ഇപ്പോള്‍ ആദ്യം കാണുന്നതു വായിച്ച് അര്‍ത്ഥം പറഞ്ഞുതരാന്‍ ആരോടെങ്കിലും പറയാവുന്നതാണ്.<br /><br />രാവിലത്തെയല്ല - സാഹാഹ്നവാര്‍ത്ത - ഏറ്റവും പുതിയത് - ഇന്നത്തേത് - ചൂടുള്ളത് - മഞ്ചേരിയില്‍ നിന്നെത്തിയിരുന്നു. കുറേ ചെറുപ്പക്കാര്‍ - "മാനവികത" സംരക്ഷിക്കൂ - "മനുഷ്യത്വത്തിനായി അണിചേരൂ" എന്നൊക്കെ യാചനാപൂര്‍വ്വം മുദ്രാവാക്യം വിളിക്കുന്നവരാണെന്നു സംശയിക്കുന്നു - ഒരു കട അടിച്ചുതകര്‍ത്തിരിക്കുന്നു. കട പോയാല്‍ വേറെ പണിയാം. പക്ഷേ അടികൊണ്ടു മൂന്നു പല്ലുപോയ പോലീസുദ്യോഗസ്ഥന് അതു വീണ്ടും മുളയ്ക്കുന്ന പ്രായം കഴിഞ്ഞിരിക്കാന് തന്നെയാണു സാദ്ധ്യതയത്രേ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDx_itvDWxY5Sb0yVYH6ZwZP3YSpMka-1Ch4_ezz-TKPl0e-8S5kZYuQm3dWdFE4082PUkq5xRMHYzTCWwKnyYIz1OtLGplTd8HxaJylBeHSgTLKe7UhDFD4ptFtHcV8x6YRt-/s1600-h/CPMkaar_suuparmarkat_atichchuthakarththu.JPG" target="_blank"><img id="BLOGGER_PHOTO_ID_5185802899679099858" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDx_itvDWxY5Sb0yVYH6ZwZP3YSpMka-1Ch4_ezz-TKPl0e-8S5kZYuQm3dWdFE4082PUkq5xRMHYzTCWwKnyYIz1OtLGplTd8HxaJylBeHSgTLKe7UhDFD4ptFtHcV8x6YRt-/s400/CPMkaar_suuparmarkat_atichchuthakarththu.JPG" border="0" /></a> "ജനാധിപത്യ"പരമായ പ്രതിഷേധത്തിന്റെ ഓരോരോ ശൈലികളാണു കണ്ടുകൊണ്ടിരിക്കുന്നത്! ഏറ്റവും പുതിയ ഈ പ്രകടനം പെട്ടെന്നു നടത്തിയതായതുകൊണ്ട് മുന്‍കൂട്ടി പേരിടാന്‍ കഴിഞ്ഞിട്ടില്ലത്രേ. 'ജനകീയ പ്രതിരോധം' - 'ചെറുത്തുനില്‍പ്പ് ' - മുതലായ പഴയ പേരുകള്‍ കേള്‍ക്കുമ്പോള്‍ ജനം കാര്‍ക്കിച്ചു തുപ്പുന്നു എന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന് 'കുത്തകവിരുദ്ധജനകീയമുന്നേറ്റം' എന്നോ മറ്റോ ആക്കാനാണു സാദ്ധ്യതയെന്ന് അണിയറയില്‍ കേള്‍ക്കുന്നു. നാളത്തെ പത്രം കണ്ടാലറിയാം - അവസാനം തീരുമാനിച്ചുറപ്പിച്ച പേര്.<br /><br />സൂക്ഷിച്ചുസൈക്കിളോടിക്കാത്തതുകൊണ്ട് പണ്ടെങ്ങാനും ഒരു ദേശാഭിമാനിയുടെ അരിക് അല്പം മഴനനയാനിടയായിരുന്നു എന്നോ മറ്റോ പറഞ്ഞ് പത്രക്കാരനെ ഈ രാത്രി "പ്രതിരോധിക്കുകയും" അയാള്‍ നാളെ ആശുപത്രിക്കിടക്കയിലോ മോര്‍ച്ചറിയിലോ ആവുകയും ചെയ്യുന്നില്ല എങ്കില്‍, നാളെ പ്രഭാതത്തിലും പത്രക്കെട്ടുകള്‍ വന്നു വീഴും. പേരുമാത്രമല്ല - പലതും അപ്പോള്‍ അറിയാം. രാത്രി അധികം വൈകാതെ മറ്റെന്തെങ്കിലും "ജനകീയ"പരിപാടി കൂടി സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ അതും. )Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com29tag:blogger.com,1999:blog-37821259.post-88429125417966226922008-03-24T10:48:00.018+03:002008-12-09T15:21:57.902+03:00പോലീസ് യൂണിഫോമിന്റെ നിറം മാറ്റണമോ?<strong><u><span style="color:#990000;">ഒന്ന്</span></u></strong><br /><br />സേവനസന്നദ്ധതയുടെ പ്രതീകമായി കാക്കിനിറം പൊതുവെ കണക്കാക്കപ്പെടുന്നുണ്ട്. ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ജനസേവനം നടത്തുന്നവര്‍ - സേവനത്തിനു സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍ - എല്ലാവരും തങ്ങളുടെ യൂണിഫോമിന്റെ ഭാഗമായി കാക്കി നിറം ഉള്‍പ്പെടുത്തിക്കാണാറുണ്ട്.<br /><br />ചുവപ്പു നിറം പൊതുവെ അപകടത്തിന്റേയും 'അരുത്' എന്ന സൂചനയുടേയും പ്രതീകമായി ഉപയോഗിക്കപ്പെട്ടു കാണുന്നു.<br /><br />വിദേശരാജ്യങ്ങളിലും മറ്റും - നിയമപാലനത്തിനുമപ്പുറത്തുള്ള പല ഉത്തരവാദിത്തങ്ങളും പോലീസിനുണ്ടെന്നും - പല അടിയന്തിരഘട്ടങ്ങളിലും സേവനസന്നദ്ധരായി ആദ്യമെത്തേണ്ടുന്നവര്‍ അവരാണെന്നും പറയപ്പെടുന്നു. നമ്മുടെ പോലീസ് സേനയേയും ജനസേവകരായിട്ടു തന്നെയാണു നാം കണക്കാക്കുന്നതെങ്കില്‍, അവര്‍ക്ക് ഇപ്പോളുള്ള കാക്കി യൂണിഫോം തന്നെയാവും നല്ലത്. അതല്ല - ഭയപ്പെടേണ്ടുന്നവരായി അവരെ ചിത്രീകരിക്കണമെന്നുണ്ടെങ്കില്‍ മാത്രമേ ഒരു ചുവപ്പു യൂണിഫോം നിര്‍ദ്ദേശിക്കേണ്ടതുള്ളൂ.<br /><br /><strong><u><span style="color:#990000;">രണ്ട്</span></u></strong><br />കര്‍ത്തവ്യനിര്‍വ്വഹണത്തിലെ കാര്യക്ഷമതയുടെ കാര്യത്തില്‍ കേരളാപോലീസ് ഇപ്പോളും മുന്‍പന്തിയില്‍ത്തന്നെയാണെന്നുള്ളതിനു സംശയം വേണ്ട. കഴിവുള്ള ഉദ്യോഗസ്ഥരും കുറ്റമറ്റ സംവിധാനങ്ങളുമൊക്കെയായി ഒന്നാന്തരം പോലീസ് സേന തന്നെയാണ് നമുക്കുള്ളത്. ആക്ഷേപങ്ങള്‍ക്ക് ഇതുവരെ അവസരമുണ്ടായിട്ടില്ലെന്നല്ല. പക്ഷേ അത്തരം സംഭവങ്ങളില്‍ ഏതാണ്ട് മുഴുവനിലും, ബാഹ്യമായ ഇടപെടലുകളാണ് പ്രശ്നമുണ്ടാക്കിയിട്ടുള്ളതെന്നു കാണാം. <strong>പോലീസിനു കൂച്ചുവിലങ്ങിടുന്ന രാഷ്ട്രീയ നേതൃത്വം</strong> തന്നെയാണ് മുഖ്യമായും പ്രതിസ്ഥാനത്ത്.<br /><br /><span style="color:#990000;"><strong><u>മൂന്ന്</u></strong></span><br />കണ്ണൂരിലേയും ചങ്ങനാശ്ശേരിയിലേയും മറ്റും സംഭവങ്ങളുടെ വെളിച്ചത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യമിതാണ്.<br /><br />"<span style="color:#3333ff;"><em>ഇടതുഭരണത്തിന്‍കീഴില്‍ കേരളാ പോലീസ് സമ്പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞോ</em>?</span>"<br /><br />"<em><span style="color:#cc0000;">ഇല്ലേയില്ല</span></em>" എന്നുതന്നെയാണുത്തരം.<br /><br />കണ്ണൂരില്‍, കലാപം നടത്തുന്നതിനുള്ള അനുകൂലസാഹചര്യമൊരുക്കാനായി അനേകം <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-ulrWdJS6nuLe0RI96BYcPsP6q7nvOQYzOUQ8RdeAxXqN3vQq_E5gpkZtUEPzxgheRjkBrkZINBpz48wGj-SPn016W9URZ0aeL95I4HKK8NjMd4SaMvWqPom_20DK-B50mvv5/s1600-h/pre_kannoor-riot_cases_5_3.JPG" target="_blank">പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റേണ്ടിവന്നു</a>വെങ്കില്‍ അതിനര്‍ത്ഥം രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്ര്യത്തിനു വഴങ്ങാനൊരുക്കമല്ലാത്ത ഉദ്യോഗസ്ഥര്‍ ഇപ്പോളും സേനയിലുണ്ടെന്നു തന്നെയാണ്.<br /><br />ചങ്ങനാശേരിയില്‍, ആയുധങ്ങളുമായി അറസ്റ്റുചെയ്യപ്പെട്ട SFI/DYFI പ്രവര്‍ത്തകരെ വിട്ടയക്കേണ്ടി വന്നതും പോലീസ് രേഖകള്‍ തിരുത്തേണ്ടിവന്നതുമെല്ലാം വെളിയില്‍ കൊണ്ടുവന്നതും പോലീസുകാര്‍ തന്നെ.<br /><br />അപ്പോള്‍ - ബംഗാളിലെ സ്ഥിതിവിശേഷമല്ല ഇവിടെയുള്ളതെന്നുറപ്പ്. നന്ദിഗ്രാമില്‍ വ്യാപകമായ അക്രമം നടത്താന്‍ സി.പി.എം. കേഡര്‍മാരെ പോലീസുകാര്‍ എങ്ങനെയല്ലാം സഹായിച്ചുവെന്നു പത്രങ്ങള്‍ വിശദമായി എഴുതിയിരുന്നതാണ്. പടയൊരുക്കത്തിനിടെ, സേനയിലുള്ള തങ്ങളുടെ ആധിപത്യം ആഘോഷിക്കാനെന്നോണം പോലീസ് ഔട്ട്പോസ്റ്റില്‍ പാര്‍ട്ടിക്കൊടി ഉയര്‍ത്താന്‍ പോലും മടിക്കാതിരുന്നതിന്റെ കഥ മനുഷ്യാവകാശകമ്മീഷന് റിപ്പോര്‍ട്ടിലൂടെയും പുറത്തു വന്നിരുന്നു.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzBZ4P3T9Nx4DQt3QvVC8eCWTG_RzF4YoazplyX52e4U0lRy89H2xQSbrBtQZleVG8rtxxhxdGofuBa5phLLTImJrQiXjcGqsslf_LsGeluHwde7D2mgBy_JHNRiqVB4634Z8h/s1600-h/nandigram_police_helped_cpm.JPG" target="_blank"><img id="BLOGGER_PHOTO_ID_5181320190772656994" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzBZ4P3T9Nx4DQt3QvVC8eCWTG_RzF4YoazplyX52e4U0lRy89H2xQSbrBtQZleVG8rtxxhxdGofuBa5phLLTImJrQiXjcGqsslf_LsGeluHwde7D2mgBy_JHNRiqVB4634Z8h/s200/nandigram_police_helped_cpm.JPG" border="0" /></a> <div>കേരളത്തില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. മുന്നണി സംവിധാനങ്ങളുടെ ബലത്തില്‍ ഇടയ്ക്കിടയ്ക്ക് അധികാരം പങ്കിടുവാന്‍ സാധിക്കുന്നുണ്ടെന്നല്ലാതെ, ചോദിക്കാനാരുമില്ലാത്തൊരു സ്ഥിതി കേരളത്തിലില്ല. ഇനിയൊട്ടുണ്ടാകുമെന്നും തോന്നുന്നില്ല.<br /></div><br /><div><strong><span style="color:#990000;"><u>നാല്</u></span></strong><br />കേരളത്തില്‍ സി.പി.എമ്മുകാരെ അറസ്റ്റുചെയ്യുവാന്‍ പൊതുവെ പോലീസ് മടികാണിക്കുന്നുണ്ടോ? ഇക്കാര്യത്തില്‍ - <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2uWEj5-r5SdHoH5orm0dNEXDCwY5QLim0dHy_qc9FDX-0iZ2TdKnN2pOeGRphpcTvbe0ZxnNSOVLpJp9EswSkNC7fnPRm1sJcBQlxgL4i8buP9DicyiY26OOrIAsNTKE5AijO/s1600-h/during_riots_cpm_criminals_freed.JPG" target="_blank">കണ്ണൂര്‍</a>/<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwCScaX9ox8rGFnhtC48VgJRwGnuGFkOW5eAoZI7AnXlLUpgEP-RYc68cPnQbL03xgtr6dJJPaliPEPKlaarArBVgDI1wFiYPF7enoBQ60Dl-vf2pE9dX7kcPW4jbNwzTwyVM7/s1600-h/pre_kannoor-riot_cases_1.JPG" target="_blank">ചങ്ങനാശ്ശേരി</a> ശൈലി മറ്റിടങ്ങളിലുണ്ടോ?<br /><br /><strong>ഇല്ല</strong>.<br /><br />അഥവാ ആരെങ്കിലും അറസ്റ്റു ചെയ്യപ്പെട്ടാല്‍ ഉടന്‍തന്നെ ഉന്നതങ്ങളില്‍ നിന്ന് നേരിട്ടെത്തുന്ന നിര്‍ദ്ദേശപ്രകാരം അവര്‍ വിട്ടയക്കപ്പെടുന്നുണ്ടോ? എല്ലായ്പ്പോഴും? ഇക്കാര്യത്തിലും - <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2uWEj5-r5SdHoH5orm0dNEXDCwY5QLim0dHy_qc9FDX-0iZ2TdKnN2pOeGRphpcTvbe0ZxnNSOVLpJp9EswSkNC7fnPRm1sJcBQlxgL4i8buP9DicyiY26OOrIAsNTKE5AijO/s1600-h/during_riots_cpm_criminals_freed.JPG" target="_blank">കണ്ണൂര്‍</a>/<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwCScaX9ox8rGFnhtC48VgJRwGnuGFkOW5eAoZI7AnXlLUpgEP-RYc68cPnQbL03xgtr6dJJPaliPEPKlaarArBVgDI1wFiYPF7enoBQ60Dl-vf2pE9dX7kcPW4jbNwzTwyVM7/s1600-h/pre_kannoor-riot_cases_1.JPG" target="_blank">ചങ്ങനാശ്ശേരി</a> ശൈലി മറ്റിടങ്ങളിലുണ്ടോ?<br /><br /><strong>ഇല്ല</strong>.<br /><br />ഏറ്റവും അടുത്ത നാളുകളിലെ ചില പത്രവാര്‍ത്തകള്‍ തന്നെ അതിനു തെളിവ്.<br /><br />രണ്ടാഴ്ച മുമ്പു നടന്ന ഒരു അറസ്റ്റു വിവരം ചുവടെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqQarr0_dq6RIMWt-KYJ6_BRirnweYfmGb7x_dF1jGzX0rspsBJt0ia1O58qUpItPvREczjrqNRV7YaNA4r2skY0NA_JAwhJ4LA6YdjalvE0pncJ156cPo-Qq8KRkf_SpNM2dd/s1600-h/sfi_nEthaavine_si_pi_emmukaar_stEshan_vaLanjnju_mOchippichchu.JPG" target="_blank"><img id="BLOGGER_PHOTO_ID_5181262294613506818" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqQarr0_dq6RIMWt-KYJ6_BRirnweYfmGb7x_dF1jGzX0rspsBJt0ia1O58qUpItPvREczjrqNRV7YaNA4r2skY0NA_JAwhJ4LA6YdjalvE0pncJ156cPo-Qq8KRkf_SpNM2dd/s200/sfi_nEthaavine_si_pi_emmukaar_stEshan_vaLanjnju_mOchippichchu.JPG" border="0" /></a>പോലീസ് അറസ്റ്റിനു മടിച്ചില്ല എന്നത് ഒരു കാര്യം. നേതാക്കള്‍ ആദ്യം തന്നെ ഇടപെടുന്നതിനു പകരം താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ നേരിട്ടാണ് മോചനത്തിനു മുന്‍കൈയെടുത്തത് എന്നത് മറ്റൊന്ന്. മുന്‍പു കൊടുത്ത രണ്ടാരോപണങ്ങളും തികച്ചും തെറ്റാണ്.<br /><br />മേല്‍പ്പറഞ്ഞത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞു തള്ളിക്കളയാനും വയ്യ. കഴിഞ്ഞ മാസം നടന്ന മറ്റൊരു അറസ്റ്റു വിവരം ഇങ്ങനെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiknAWFMWWWRQAo8BQS0X31NHvgGeTMfbqO40p7BpXxpquKeQPb_L6QbbAdwkyCohIbPyysQY-MheO9_Q0gSq2mOa3ILZoJcSSU-1DAOjg89Zv80G5kCMdj0pgd5n6wWFJh3Q9E/s1600-h/braanjch~_sekRaTTaRiye_si_pi_emmukaar_stEshan_vaLanjnju_mOchippichchu.JPG" target="_blank"><img id="BLOGGER_PHOTO_ID_5181262432052460306" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiknAWFMWWWRQAo8BQS0X31NHvgGeTMfbqO40p7BpXxpquKeQPb_L6QbbAdwkyCohIbPyysQY-MheO9_Q0gSq2mOa3ILZoJcSSU-1DAOjg89Zv80G5kCMdj0pgd5n6wWFJh3Q9E/s200/braanjch~_sekRaTTaRiye_si_pi_emmukaar_stEshan_vaLanjnju_mOchippichchu.JPG" border="0" /></a> ഇവിടെയും അറസ്റ്റു നടന്നു - പ്രവര്‍ത്തകര്‍ നേരിട്ടു കയ്യാങ്കളി നടത്തിയാണ് മോചിപ്പിച്ചതും. ഉന്നത നേതൃത്വത്തിന്റെ ഇടപെടലുകളെ പഴിക്കുവാന്‍ ഇവിടെ അവസരമില്ല.<br /><br />അറസ്റ്റിനു ശേഷം മാത്രമല്ല - അറസ്റ്റുണ്ടായേക്കാം എന്നൊരവസ്ഥയുണ്ടെങ്കില്‍, മുന്‍കൂട്ടിത്തന്നെ പോലിസിനെ ആക്രമിക്കുന്ന പരിപാടിയുമുണ്ട്. അതു നടന്നതും കഴിഞ്ഞമാസം.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKFHTSYSCmAbofzekuFwFqHm6tlWB_SwmusyvyIvFU5f5it1mPaHSHsHNvswI6TETiMh-82pt8uR3KY3-_Cv0yFUGLZBFXUh3gYhx4Pnq6pdV5PgkCoo5Nim84V3YLzArZwlfq/s1600-h/upputharayil_sipiemmukaar_pOliisine_aakramichchu.JPG" target="_blank"><img id="BLOGGER_PHOTO_ID_5181262526541740834" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKFHTSYSCmAbofzekuFwFqHm6tlWB_SwmusyvyIvFU5f5it1mPaHSHsHNvswI6TETiMh-82pt8uR3KY3-_Cv0yFUGLZBFXUh3gYhx4Pnq6pdV5PgkCoo5Nim84V3YLzArZwlfq/s200/upputharayil_sipiemmukaar_pOliisine_aakramichchu.JPG" border="0" /></a>എന്തുകാര്യത്തിനും പോലീസിനെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് മലയാളികള്‍ ഓര്‍ത്തിരിക്കേണ്ടതായ അനേകം സംഗതികള്‍ വേറെയുമുണ്ട്.<br /><br />'പാര്‍ട്ടി ഓഫീസില്‍ കയറിയ പോലീസുകാര്‍ തിരിച്ചുപോയ ചരിത്രമില്ല' എന്ന് മറ്റൊരു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ നേതാവു <a href="http://marumozhy.blogspot.com/2007/12/blog-post.html" target="_blank">ഭീഷണിപ്പെടുത്തി</a>യിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. വനിതാപോലീസിനെ തല്ലിയ തങ്ങളുടെ പ്രവര്‍ത്തകയ്ക്കും മറ്റുമുള്ള സ്വീകരണം ഉത്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ആ പരാമര്‍ശം.<br /><br />പോലീസ്സേന ഇതിനെല്ലാം ഇടയ്ക്കു കിടന്നു വെള്ളം കുടിക്കുകയും കയ്യുംകാലുമിട്ടടിക്കുകയുമാണ് എന്നു ജനം കരുതിപ്പോയാല്‍ തെറ്റുപറയാനാവില്ല.<br /><br />വെള്ളംകുടിയും കൈകാലടിയും ഒഴിവാക്കാന്‍ മാര്‍ഗ്ഗമൊന്നേയുള്ളൂ. നീന്തല്‍ പഠിക്കുക.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1OAi0itfYJpAlB5UDbM0v8FT0jjb_dX-ShgPNzcCS1WfslgJoDGPt4LEPLQ0Q_jy0X8_DIJK-JOYotqAakStC1f4OWN73dfPqVyscELSRg3xZQvSzNB2baOyXl3W_Js1Clw2t/s1600-h/polisukare_niinthal_pathhippikkum_kodiyeri.JPG" target="_blank"><img id="BLOGGER_PHOTO_ID_5181262702635399986" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1OAi0itfYJpAlB5UDbM0v8FT0jjb_dX-ShgPNzcCS1WfslgJoDGPt4LEPLQ0Q_jy0X8_DIJK-JOYotqAakStC1f4OWN73dfPqVyscELSRg3xZQvSzNB2baOyXl3W_Js1Clw2t/s200/polisukare_niinthal_pathhippikkum_kodiyeri.JPG" border="0" /></a> അതെന്തായാലും നല്ല നീക്കം തന്നെ. നടക്കട്ടെ. നന്നായി വരട്ടെ.<br /><br /><span style="color:#990000;"><strong><u>വാല്‍ക്കഷണം:-</u></strong></span><br /><br />പോലീസിനെതിരെ ഭരണമുന്നണിയില്‍ നിന്നു തന്നെ ശാരിരികമായും മാനസികമായും പീഢനങ്ങളും പരസ്യമായ പോര്‍വിളിയുമുണ്ടാകുന്നത് സേനയുടെ ആത്മവീര്യം കെടുത്തുന്നതായും <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLW6iwQVuK7h3x2ay9qyjlqzAGl36nIsks2InPP4ipc5ihZ5fpi3Sc-M0ECutkTsFEYlKdT2NVg5I0Nu8u4P8uVGlQ1Fl_hC9NwJX98srpeW9JE_6MKH-XJV8x8lqvg8kGU9kV/s1600-h/pOliis~_yuuNiyanu_asvasthatha.JPG" target="_blank">വാര്‍ത്ത</a>കളുണ്ടായിരുന്നു.<br /><br />ഈയൊരു ഘട്ടത്തില്‍, നിയമപാലകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുള്ളവരുടെ കര്‍ത്തവ്യമായിത്തീരുകയാണ്.<br /><br />അത്യന്തം ദുര്‍ഘടമായ ജോലിസാഹചര്യങ്ങളിലും ആത്മാര്‍ത്ഥതയോടെ ജോലിനോക്കുന്ന പോലീസ് സേനാംഗങ്ങളേ - ഞങ്ങള്‍ നിങ്ങളെ നമിക്കുന്നു.<br /><br /><strong>WE SALUTE YOU</strong>! </div><div><div><div><div>In fact, The Nation salutes you!</div></div></div></div>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com19tag:blogger.com,1999:blog-37821259.post-21002104820476784542008-02-10T10:24:00.000+03:002008-12-09T15:21:59.680+03:00സംവരണം വേണോ? ആര്‍ക്ക്? എന്തിന്?സംവരണവുമായി ബന്ധപ്പെട്ട ചില ശിഥിലചിന്തകളാണിവിടെ.<br /><br />വളരെ വലിയൊരു വിഷയമാണിത്. ആഴത്തില്‍ പഠിക്കണമെന്നാഗ്രഹിച്ച് ഇനിയും നടക്കാതെ അവശേഷിക്കുന്നവയിലൊന്ന്. ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കുവാന്‍ വേണ്ടതിന്റെ ഏഴയലത്തു വരില്ല - ഇതില്‍ എനിക്കുള്ള അറിവ്. അതുകൊണ്ടു തന്നെ, ഒരു പക്ഷേ, വെറും തോന്നലുകളായി തള്ളിക്കളയേണ്ടുന്നവയാവാം ഇതെല്ലാം.<br /><br />ഇതെഴുതുന്നതിനുമുമ്പ് പുതിയതായി ഒന്നും പഠിക്കാനും പോയില്ല. മനപ്പൂര്‍വ്വമാണ്. ഇപ്പോള്‍ എന്തെങ്കിലും വായിച്ചാല്‍, അതില്‍ നിന്നു കിട്ടുന്ന വിവരങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാലോ എന്നു കരുതി.<br /><br />ഏതെങ്കിലുമൊരു സമൂഹത്തിന്റെ പൊതുചിന്തയെ പ്രതിനിധീകരിക്കാന്‍ യാതൊരു തരവുമില്ലാത്ത - തികച്ചും വ്യക്തിപരമായ - അഭിപ്രായങ്ങള്‍ മാത്രം!<br /><br />* * * * * * * * *<br /><strong><span style="color:#000099;">സംവരണം വേണോ? </span></strong><br /><br />വേണം.<br /><br />വിദ്യാഭ്യാസ - തൊഴില്‍ - മേഖലകളില്‍ സംവരണം ഇപ്പോളും ഒരു അനിവാര്യതയായി തുടരുക തന്നെയാണ്. അത് അവസാനിപ്പിക്കാവുന്ന ഒരു സാമൂഹ്യപശ്ചാത്തലം ഇനിയും സംജാതമായിട്ടില്ല.<br /><br />അത് ഏതൊക്കെ മേഖലകളില്‍ - എത്ര തോതില്‍ - ആര്‍ക്കൊക്കെ നല്‍കണം - എന്നതേപ്പറ്റി പുനരവലോകനങ്ങളും വേണമെങ്കില്‍ പുത്തന്‍ തീരുമാനങ്ങളുമാവാം.<br /><br /><span style="color:#000099;"><strong>സംവരണം ആര്‍ക്ക്?</strong></span><br /><br />സംശയമില്ല. പിന്നോക്കക്കാര്‍ക്ക്.<br /><br />പിന്നോക്കാവസ്ഥ എന്നത് എങ്ങനെ നിര്‍ണ്ണയിക്കും എന്നതുമായി ബന്ധപ്പെട്ട് പുനരവലോകനങ്ങളും വേണമെങ്കില്‍ പുത്തന്‍ തീരുമാനങ്ങളുമാവാം.<br /><br /><strong><span style="color:#000099;">സംവരണം എന്തിന്?</span></strong><br /><br />ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു വിവേചനവും അനുഭവിക്കേണ്ടിവരാത്ത മട്ടില്‍ എല്ലാ മേഖലകളിലും തുല്ല്യാവസരങ്ങള്‍ ഉറപ്പു വരുത്തുക എന്നത് ശ്രമകരമായൊരു കാര്യം തന്നെയാണ്. ഇത്തരത്തില്‍, 'സമഗ്രമായ സാമൂഹ്യനീതി' എന്നതൊക്കെ സത്യത്തില്‍ സ്വപ്നതുല്യമായൊരു ലക്ഷ്യം മാത്രമാണ്. എന്നാല്‍, പരമാവധി അതിനടുത്തെത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാവണം ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണം.<br /><br />വിവിധകാരണങ്ങളാല്‍ പിന്നോക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്ക്, അവരുടെ ജീവിതസാഹചര്യങ്ങള്‍ മൂലം തന്നെ, ഒരിക്കലും ആ പിന്നോക്കാവസ്ഥ മറികടക്കാന്‍ കഴിയാത്ത ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പരിമിതമായ വിഭവങ്ങളുള്ള അവസരങ്ങളില്‍, ഒരു മത്സരത്തിന്റെ സാഹചര്യമുണ്ടാവുമ്പോള്‍, അവര്‍ക്ക് പിടിച്ചു നില്ക്കാനാവാതെ പിന്തള്ളപ്പെട്ടു പോവേണ്ടി വരുന്നതു സ്വാഭാവികം. അത്തരക്കാരെ, പുറത്തുനിന്നുള്ള ഒരു കൈത്താങ്ങോടു കൂടിത്തന്നെ ഉയര്‍ത്തിവിടേണ്ടി വരും. അതിനുള്ള പലമാര്‍ഗ്ഗങ്ങളിലൊന്നാണ് - നിര്‍ബന്ധമായും കുറച്ചു വിഭവങ്ങള്‍ അവര്‍ക്കു മാത്രമായി നീക്കിവയ്ക്കുക എന്ന - സംവരണം.<br /><br />* * * * * * * * *<br /><br />ഈ വിഷയത്തില്‍ നടക്കുന്ന ഏതൊരു ചര്‍ച്ചയും ഒടുവില്‍ തര്‍ക്കങ്ങള്‍ മാത്രമായി പരിണമിച്ചുകാണാറുണ്ട്. സംവരണത്തിനു ജാതി മാത്രം പരിഗണിച്ചാല്‍ മതിയെന്നും, അതല്ല സാമ്പത്തിക മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. മതാടിസ്ഥാനത്തിലുള്ള സംവരണം, മതപരിവര്ത്തനത്തേത്തുടര്ന്ന് ജാതി സംവരണം നഷ്ടപ്പെടുന്നത് ഇതൊക്കെയും തര്‍ക്കവിഷയങ്ങളാണ്. സാമുദായികപശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച കുറവുകള്‍ക്കു പരിഹാരം കാണാനുദ്ദേശിച്ചു നടപ്പാക്കുന്നതു പലതും, സമുദായങ്ങള്‍ തമ്മിലുള്ള വിടവുകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നും ആരോപണമുണ്ട്. ഇതൊക്കെ തര്‍ക്കങ്ങളില്‍ പ്രതിഫലിച്ചുകാണാറുള്ളതും നിര്‍ഭാഗ്യകരമാണ്.<br /><br />ഈ കാര്യങ്ങളില്‍, നടന്നു കിട്ടിയാല്‍ കൊള്ളാമെന്ന് എനിക്ക് (ഇപ്പോള്‍) തോന്നുന്ന ചില സ്വപ്നങ്ങളാണ് ഇനി പറയുന്നത്. ഇതേക്കുറിച്ചൊക്കെ കൂടുതല്‍ ചിന്തിക്കാനോ അറിവു നേടാനോ ഒക്കെ സമയം കിട്ടിക്കഴിഞ്ഞാല്‍ ഒരു പക്ഷേ ഈ ചിന്താഗതികളൊക്കെ പാടേ മാറി മറിഞ്ഞേക്കാം.<br /><br />* * * * * * * * *<br /><br /><strong><span style="color:#990000;"><u>ഒന്ന്</u></span></strong><br /><strong>സാമൂഹ്യപിന്നോക്കാവസ്ഥയ്ക്കു പരിഹാരംകാണുക - സംവരണസംബന്ധിയായ തീരുമാനങ്ങള്‍ കൈക്കൊള്ളുക - ഇതിനൊക്കെ ചുമതലപ്പെട്ട ഒരു ഉന്നതാധികാര സമിതി ഉണ്ടാവണം.</strong> (<span style="font-size:85%;">നിലവില്‍ അങ്ങനെയൊന്നുണ്ടാവാനിടയില്ല. അറിയില്ല. ന്യൂനപക്ഷകമ്മീഷനും പട്ടികജാതി ക്ഷേമവകുപ്പിലെ സമിതികളുമൊന്നുമല്ല ഉദ്ദേശിച്ചത്. തീര്‍ച്ചയായും മണ്ഡല് കമ്മീഷന് പോലൊന്നുമല്ല!</span>)<br /><br />ഇതിന്റെ അധികാരങ്ങള്‍ പരമാവധി - പറ്റുമെങ്കില്‍ സമ്പൂര്‍ണ്ണമായി - രാഷ്ട്രീയവിമുക്തമാക്കുക എന്നതാണു പ്രധാനം. സര്‍ക്കാരുകള്‍ വരികയോ പോകുകയോ കക്ഷികള്‍ മാറുകയോ ചെയ്യുന്നതൊന്നും ഇതിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത്.<br /><br />തെരഞ്ഞെടുപ്പു കമ്മീഷനും മറ്റും പോലെ - ഒരുപക്ഷേ അതിലും ഉയരത്തില്‍ - ഒരു constitutional body(?) - എന്നൊക്കെ വിളിക്കാവുന്ന മട്ടില്‍ ഒന്നു സാദ്ധ്യമാവുമോ എന്തോ? ഒരു ഇംപീച്ചുമെന്റോ നിയന്ത്രണങ്ങളോ ഒക്കെ വേണമെങ്കില്‍, ഇരു സഭകളിലും മൂന്നില്‍ രണ്ടോ അതില്‍ക്കൂടുതലോ ഭൂരിപക്ഷം വേണം - മുതലായ നിയന്ത്രണങ്ങളിലൂടെ, രാഷ്ട്രീയക്കാര്‍ക്ക് പരമാവധി അപ്രാപ്യമാവണം ആ സമിതി. എന്നുവച്ച് തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമുണ്ടാവാന്‍ പാടില്ല താനും.<br /><br />ആര്‍ക്കെങ്കിലും സംവരണം ലഭിക്കാനിടയാകുന്നെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ ഒരു രാഷ്ട്രീയകക്ഷിക്കും കഴിയരുത്. ആര്‍ക്കെങ്കിലും നഷ്ടപ്പെടുന്നെങ്കില്‍, അതൊരു കക്ഷിയുടെയും കുറ്റമായി കണക്കാക്കപ്പെടുകയുമരുത്.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_0_cT9hKmU0Cuj5p8bppS62XQPErfuyvAnTE0cXxjINr72J9BCkWxvNG8PPmN4-W9gIa76ht0K41CQz2emaD0N8FzMUoFvYy4-Psehv-xgsc68yXNu0olc5Hyg25KzNT7bzvy/s1600-h/vote_for_those_who_give_reservation.JPG" target="_blank"><img id="BLOGGER_PHOTO_ID_5165252164634435490" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_0_cT9hKmU0Cuj5p8bppS62XQPErfuyvAnTE0cXxjINr72J9BCkWxvNG8PPmN4-W9gIa76ht0K41CQz2emaD0N8FzMUoFvYy4-Psehv-xgsc68yXNu0olc5Hyg25KzNT7bzvy/s200/vote_for_those_who_give_reservation.JPG" border="0" /></a>തങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നവര്‍ക്കു മാത്രമേ തങ്ങള്‍ വോട്ടു ചെയ്യൂ എന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ആളുകള്‍ മടിക്കാത്ത <strong>നിര്‍ഭാഗ്യകരമായ സാഹചര്യം</strong> ഇന്നു നിലവിലുണ്ട്.<br /><br />ഇതൊക്കെ, രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രതിഫലിക്കപ്പെടും എന്നത് - സംവരണാനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയകക്ഷികളുടെ കണക്കുകൂട്ടലുകളില്‍ തങ്ങള്‍ക്കു ലഭിക്കാനിടയുള്ള വോട്ടുകളുടെ എണ്ണവും പെടും എന്നത് - ഇന്നൊരു രഹസ്യമൊന്നുമല്ല. അധികസംവരണത്തിന്റെ തോത് ധൃതിയില്‍ 27% എന്നു തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.<br /><br />മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സംവരണനീക്കങ്ങള്‍ അപകടകരമാണെന്നും അവയെ തുടര്‍ന്നും ചെറുക്കുമെന്നുമുള്ള ബി.ജെ.പി.യുടെ പ്രഖ്യാപനത്തിന് ചിലര്‍ വര്‍ഗ്ഗീയമായ ദുര്‍വ്യാഖ്യാനങ്ങള്‍ നല്കാന് ശ്രമിക്കുന്നുമുണ്ട്.<br /><br />ഇത്തരം അവസ്ഥകളെല്ലാം ഒഴിവാകണം. സംവരണവും രാഷ്ടീയവും തമ്മിലുള്ള അകലം എത്ര വര്‍ദ്ധിക്കുന്നോ - കാര്യങ്ങള്‍ നേരെയാവാനുള്ള സാദ്ധ്യത അത്രയും കൂടുന്നു.<br /><br /><u><strong><span style="color:#990000;">രണ്ട്</span></strong></u><br /><strong>പിന്നോക്കാവസ്ഥ എന്നത് വ്യക്തമായി നിര്‍വചിക്കപ്പെടണം. ഏതൊക്കെ ഘടകങ്ങളാണ് പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നത് എന്നതില്‍ വ്യക്തമായ ധാരണയിലെത്തുകയും അത് എഴുതിവയ്ക്കുകയും വേണം.</strong><br /><br />എന്തിനാണു നാം സംവരണം കൊടുക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം കരുതിവയ്ക്കപ്പെടാത്തിടത്തോളം കാലം, സംവരണാര്‍ഹരെ കണ്ടെത്തുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരും.<br /><br />പിന്നോക്കജാതികളായി കണക്കാക്കപ്പെട്ടിരുന്നവരെ ഉദ്ധരിക്കുക എന്നത് തീര്‍ച്ചയായും ഒരു ലക്ഷ്യം തന്നെയാണ്. അതു മാത്രമാണോ നാം ലക്ഷ്യം വയ്ക്കുന്നത്? ഇപ്പോളത്തെ അവസ്ഥ എന്തു തന്നെയായിരുന്നാലും ശരി, അവരുടെ മുന്‍ഗാമികളുടെ അവസ്ഥ പരിഗണിച്ച് 'ഭൂതകാലത്തില്‍ ജാതിയുടെ പേരിലേല്‍ക്കേണ്ടിവന്ന സഹനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുക'യാണു വേണ്ടതെന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടു കാണാറുണ്ട്. ഇതുതന്നെയാണോ യഥാര്‍ത്ഥത്തില്‍ 'ഔദ്യോഗികമായ' നിലപാടും? ആണെങ്കില്‍, അതു വ്യക്തമായി പ്രഖ്യാപിച്ച്, എഴുതി വയ്ക്കണം.<br /><br />സാമ്പത്തികമായി ഏറ്റവും താഴേക്കിടയിലുള്ളവരോടുള്ള നമ്മുടെ നിലപാടെന്താവണം? മറ്റു ഘടകങ്ങള്‍ക്കതീതമായി അവരെ നാം പിന്നോക്കമായി പരിഗണിക്കുന്നുണ്ടോ? അവരെ നാം പുറത്തുനിന്നുള്ള കൈത്താങ്ങോടു കൂടി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കേണ്ടതുണ്ടോ? ഇല്ല എന്നുണ്ടെങ്കില്‍, ജാതിമാത്രമേ പരിഗണിക്കേണ്ടതുള്ളൂ എങ്കില്‍, അതു വ്യക്തമായി പ്രഖ്യാപിച്ച്, എഴുതി വയ്ക്കണം. മറിച്ചാണെങ്കില്‍ അതും.<br /><br />പ്രാദേശികഘടകങ്ങള്‍ - വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ - ഇതൊക്കെ നം പരിഗണിക്കേണ്ടതുണ്ടോ? ചില പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ - ചരിത്രപരമായ കാരണങ്ങളാല്‍ - സാമ്പത്തിക/ജാതീയ ഘടകങ്ങള്‍ക്കതീതമായി - വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരല്ലേ? അവര്‍ മത്സരങ്ങളില്‍ പിന്തള്ളപ്പെട്ടുപോകുകയും ആ പ്രദേശങ്ങള്‍ എന്നും പിന്നോക്കമായിത്തന്നെ അവശേഷിക്കുകയും ചെയ്യുന്നൊരു സ്ഥിതിവിശേഷമില്ലേ? അത്തരം ഘടകങ്ങള്‍കൂടി പരിഗണിച്ച്, അവരേക്കൂടി പിന്തുണയ്ക്കുവാനുള്ള ബാദ്ധ്യത നമുക്കുണ്ടോ? ഇല്ലെങ്കിലും ഉണ്ടെങ്കിലും, അതു വ്യക്തമായി പ്രഖ്യാപിച്ച്, എഴുതി വയ്ക്കണം.<br /><br />ചുരുക്കിപ്പറഞ്ഞാല്‍, ആരാണ് പിന്നോക്കക്കാരന്? എന്തൊക്കെ ഘടകങ്ങളാണ് അയാളെ പിന്നോക്കക്കാരനാക്കുന്നത്?<br /><br />ഒരു പിന്നോക്കക്കാരന് ഇല്ലാത്തത് എന്തെല്ലാമാണ്? സംവരണത്തിലൂടെ നാം അവനുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത് എന്തൊക്കെയാണ്?<br /><br />ഈ ചോദ്യങ്ങള്‍ക്കെല്ലാം സുവ്യക്തമായ ഉത്തരങ്ങളിലെത്തുക എന്നതാവണം സമിതിയുടെ ആദ്യ ചുമതലകളിലൊന്ന്. അത് സംശയങ്ങള്‍ക്കിടയില്ലാത്തവിധം ഒരു ലിഖിതരൂപത്തിലാക്കുകയും വേണം.<br /><br /><strong><u><span style="color:#990000;">മൂന്ന്</span></u></strong><br /><strong>പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കപ്പെടുന്നത് ആപേക്ഷികമായാവരുത്. അതിന് വ്യക്തമായ ഒരു സൂചകം വേണം. </strong>ഒരു - Index of backwardness - അഥവാ പിന്നോക്കാവസ്ഥാസൂചകം എല്ലാവരിലും നിര്‍ണ്ണയിക്കാന്‍ കഴിയണം. ഒരു "quantitative approach" ആണ് ഇവിടെ വേണ്ടത്.<br /><br />"അയാള്‍ ഒരു പിന്നോക്കക്കാരനാവാന്‍ തരമുണ്ട് - മറ്റേയാളാണെന്നു തോന്നുന്നു അതിലും പിന്നോക്കം" എന്നൊക്കെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാവരുത് തീരുമാനം എന്നു ചുരുക്കം. ഉദാഹരണത്തിന്, സുധാകരന്റെ 'Index Of Backwardness (IOB?)' 44 ആണ്. പക്ഷേ ശശിയുടേത് 51 ആണ്. അതുകൊണ്ട് ശശിയാണു കൂടുതല്‍ പിന്നോക്കം എന്നു പറയാന്‍ കഴിയണം.<br /><br /><strong><u><span style="color:#990000;">നാല്</span></u></strong><br /><strong>പിന്നോക്കാവസ്ഥാസൂചകം നിര്‍ണ്ണയിക്കാന്‍, ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. അതിന്റെയൊരു വിശദമായ മാര്‍ഗ്ഗരേഖ തയ്യാറാക്കി വയ്ക്കണം.</strong><br /><br />ജാതിയുടെയോ അല്ലെങ്കില്‍ ദാരിദ്ര്യത്തിന്റെയോ മാത്രം അടിസ്ഥാനത്തിലാവണം സംവരണം എന്നു വാദിക്കുന്നവരുടെ ശ്രദ്ധയിലേക്കായി ചില ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. പിന്നോക്കാവസ്ഥാസൂചകം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് എന്നു വ്യക്തമാക്കാനും അവ സഹായിച്ചേക്കും.<br /><br />ആളുകള്‍ പല തരത്തിലാണ്. പലജാതിയില്‍പ്പെട്ടവരുണ്ട്. സാമ്പത്തികമായും, വിദ്യാഭ്യാസപരമായുമൊക്കെ ഉയര്‍ന്നവരും താഴ്ന്നവരുമുണ്ട്. എട്ടു വ്യക്തികള്‍ - മൂന്നു വ്യത്യസ്തമേഖലകളില്‍ പരമാവധി എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കാം എന്ന് താഴെക്കൊടുത്തിരിക്കുന്നു.<br /><br />'Y' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് 'പിന്നോക്കമാണ്' എന്നു സൂചിപ്പിക്കുന്നു. '---' എന്നത് 'പിന്നോക്കമല്ല' എന്നതിനേയും.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEie1_4Oy6vhnJvOf1QPMCvJXurHbQNARn3lJMe78zKfl44E0wXFPRdgfQJL7XWQ7YyKaWq-uQEKD-90R7rdV0Zn4tK5EnwdvcKvwVo40k_ofkTm9rDEC53Jy3DFq3dy73lHegSP/s1600-h/samvaranaarhatha_files_01.JPG" target="_blank"><img id="BLOGGER_PHOTO_ID_5165565800326258770" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEie1_4Oy6vhnJvOf1QPMCvJXurHbQNARn3lJMe78zKfl44E0wXFPRdgfQJL7XWQ7YyKaWq-uQEKD-90R7rdV0Zn4tK5EnwdvcKvwVo40k_ofkTm9rDEC53Jy3DFq3dy73lHegSP/s320/samvaranaarhatha_files_01.JPG" border="0" /></a>'One' എന്നയാള്‍ ഒരു കാര്യത്തിലും പിന്നോക്കമല്ല എന്നുകാണാം.<br />'Two' എന്നയാള്‍ 'പിന്നോക്കജാതി'യില്‍പ്പെട്ടയാളാണ്. പക്ഷേ അദ്ദേഹത്തിന് വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 'Seven' എല്ലാക്കാര്യത്തിലും പിന്നോക്കമാണ്.<br /><br />ഇപ്പോള്‍ നിലവിലുള്ള പിന്നോക്കജാതിലിസ്റ്റു മാത്രം പരിഗണിച്ച് സംവരണം ഏര്‍പ്പെടുത്തിയാല്‍, 'Two', 'Three', 'Seven', 'Eight' എന്നിവര്‍ക്കു സംവരണം ലഭിക്കും.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0I3lSyBitJgjossqnd5ahTXh7m8-OYz6Vu4XcVPU6unBXfoKhuJ_l0Z-Mz0EQp3ajK3GN_4fILJ5JaT6llyJCZuqdycpbdtRQ1WUrantn7RXZ5UMplR-uE3SZScHt9RHQm8jl/s1600-h/samvaranaarhatha_files_02.JPG" target="_blank"><img id="BLOGGER_PHOTO_ID_5165566689384489058" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0I3lSyBitJgjossqnd5ahTXh7m8-OYz6Vu4XcVPU6unBXfoKhuJ_l0Z-Mz0EQp3ajK3GN_4fILJ5JaT6llyJCZuqdycpbdtRQ1WUrantn7RXZ5UMplR-uE3SZScHt9RHQm8jl/s320/samvaranaarhatha_files_02.JPG" border="0" /></a>സാമ്പത്തികമാനദണ്ഡങ്ങള്‍ മാത്രം പരിഗണിച്ചാല്‍ 'Four', 'Five', 'Seven', 'Eight' എന്നിവര്‍ക്കു ലഭിക്കും.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXVN-D4m-lOrfGVojjK4krtpdcyNs4HWa_95GnfVhDCw_0j4kHneKFfzGcEYB8TVCwa3P3O9rV3eBVF4ZO743lYEy7zfKRjkgJ_l8MqY0GS2sBB6K5KaDEO04r-aWC6YI-EVIh/s1600-h/samvaranaarhatha_files_03.JPG" target="_blank"><img id="BLOGGER_PHOTO_ID_5165566818233507954" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXVN-D4m-lOrfGVojjK4krtpdcyNs4HWa_95GnfVhDCw_0j4kHneKFfzGcEYB8TVCwa3P3O9rV3eBVF4ZO743lYEy7zfKRjkgJ_l8MqY0GS2sBB6K5KaDEO04r-aWC6YI-EVIh/s320/samvaranaarhatha_files_03.JPG" border="0" /></a> മൂന്നാമത്തെ മാനദണ്ഡമെടുത്താല്‍, 'Three', 'Five', 'Six', 'Seven' എന്നിവര്‍ക്കായിരിക്കും ലഭിക്കുക.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEii-Mjo_ObAbpfEZn224khs33q4pCdAuhAVioDcuJeDOuDRzC04e4ocUnQKqkTvmInjHJvT8NlThSmf9srNhC5BnJTOQDBBqH-gS9rwo8lmMoW4wW8UQ4_aWRYFx5UwLkDrddjo/s1600-h/samvaranaarhatha_files_04.JPG" target="_blank"><img id="BLOGGER_PHOTO_ID_5165566921312723074" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEii-Mjo_ObAbpfEZn224khs33q4pCdAuhAVioDcuJeDOuDRzC04e4ocUnQKqkTvmInjHJvT8NlThSmf9srNhC5BnJTOQDBBqH-gS9rwo8lmMoW4wW8UQ4_aWRYFx5UwLkDrddjo/s320/samvaranaarhatha_files_04.JPG" border="0" /></a>ഇനി, കുറഞ്ഞത് ഏതെങ്കിലും രണ്ടു മേഖലകളിലെങ്കിലും പിന്നോക്കമായവര്‍ക്കേ സംവരണാര്‍ഹതയുള്ളൂ എന്നാണെങ്കില്‍, 'Three', 'Five', 'Seven', 'Eight' എന്നിവര്‍ക്കായിരിക്കും അവസരം.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizLBySUX56TOr0qFWYQsN5dpkZuYT7iR6bHTDjaVH29Vm_GLxAUUN6S6paSOx8iTJTLUgUeX8nOscSpi331tB_MwS7XpvMlUtgjUctGIixGJAjtMTiv5uXwPq1Zyvs6N9c5BjE/s1600-h/samvaranaarhatha_files_05.JPG" target="_blank"><img id="BLOGGER_PHOTO_ID_5165567020096970898" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizLBySUX56TOr0qFWYQsN5dpkZuYT7iR6bHTDjaVH29Vm_GLxAUUN6S6paSOx8iTJTLUgUeX8nOscSpi331tB_MwS7XpvMlUtgjUctGIixGJAjtMTiv5uXwPq1Zyvs6N9c5BjE/s320/samvaranaarhatha_files_05.JPG" border="0" /></a>ഇതില്‍ ഏതു രീതി ഉപയോഗിച്ചാലും, ഏറ്റവും പിന്നോക്കമായ 'Seven' സംവരണാര്‍ഹനാണ് എന്നു കാണാം. ഏറ്റവും മുന്നോക്കമായ 'One' ഒരിക്കലും അര്‍ഹനാകുന്നില്ല താനും. പക്ഷേ, അവര്‍ക്കു രണ്ടു പേര്‍ക്കുമിടയ്ക്കുള്ളവരുടെ കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടാവുന്നുണ്ട്. ഇതില്‍ ഒരു രീതിയും പൂര്‍ണ്ണമായും കുറ്റമറ്റതാണെന്നു പറയാനാവില്ല.<br /><br />ആദ്യം ചെയ്യേണ്ടത് ഈയൊരു ടേബിള്‍ വിപുലീകരിക്കുക എന്നതാണ്. പിന്നോക്കാവസ്ഥയ്ക്കു കാരണമാകുന്ന മൂന്നു ഘടകങ്ങള്‍ മാത്രമേ ഇവിടെ പരിഗണിച്ചിട്ടുള്ളൂ. സമിതി കണ്ടെത്തുന്ന എല്ലാ ഘടകങ്ങളിലെയും പിന്നോക്കാവസ്ഥകള്‍ പ്രത്യേകം കണക്കിലെടുക്കണം.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJdAkOnELlJsRUP4_9LU4xzB7gBnKkwvVR83eoikNiFUULNw3mOdsAgRAfoobHBpInds51b4vUjGJwNfXlHbqj4y8TnQtSKCLlMuVF35zhGhWwybdgwUQaT7L0OOsepZw9m-tR/s1600-h/samvaranaarhatha_files_06.JPG" target="_blank"><img id="BLOGGER_PHOTO_ID_5165254183269064706" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJdAkOnELlJsRUP4_9LU4xzB7gBnKkwvVR83eoikNiFUULNw3mOdsAgRAfoobHBpInds51b4vUjGJwNfXlHbqj4y8TnQtSKCLlMuVF35zhGhWwybdgwUQaT7L0OOsepZw9m-tR/s400/samvaranaarhatha_files_06.JPG" border="0" /></a> അടുത്തതായി ചെയ്യേണ്ടത് ഒരു ഗ്രേഡിംഗ് കൊണ്ടുവരുക എന്നതാണ്. ഇതു വരെ നാം രണ്ടു തരത്തിലേ വിഭജിച്ചിരുന്നുള്ളൂ. ഒന്നെങ്കില്‍ പിന്നോക്കമാണ് (Y) അല്ലെങ്കില്‍, പിന്നോക്കമല്ല (---) എന്നിങ്ങനെ. അതിനു പകരം പല ഗ്രേഡുകളായി തിരിക്കാം. എത്രഗ്രേഡുകള്‍ വേണം, ഓരോ ഗ്രേഡിലും പെടുത്താനുള്ള മാനദണ്ഡങ്ങളെന്ത് ഇവയൊക്കെ വ്യക്തമായി നിര്‍വചിക്കപ്പെടണം.<br /><br />ഉദാഹരണത്തിന് അഞ്ചു ഗ്രേഡുകളായി തിരിക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍, 5 എന്നു വച്ചാല്‍, ഒരു മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്നു. 1 എന്ന ഗ്രേഡുള്ളവര്‍ താരതമ്യേന ഭേദപ്പെട്ട നിലയിലുള്ളവരായിരിക്കും. പരമദരിദ്രരായുള്ളവര്‍, ആ മാനദണ്ഡത്തില്‍ ഗ്രേഡ് 5 ആയിരിക്കും. ആദിവാസികളും പട്ടികവര്‍ഗ്ഗക്കാരുമൊക്കെ ജാതിവിഭാഗത്തിലെ ഗ്രേഡ് 5 ആയിരിക്കും.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjB5cOOBiQGRymejDvyFGp6dt40iUkSRJlqDqw6hucruIUdvn3NxIWYp95tsjat9FzDWVqWE0hc4pF__svzAQeje2Pd4eyi-qyfaJkV9JtLkX3jUI6VPVgl2yJDyHNarzGaRUbe/s1600-h/samvaranaarhatha_files_07.JPG" target="_blank"><img id="BLOGGER_PHOTO_ID_5165254286348279826" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjB5cOOBiQGRymejDvyFGp6dt40iUkSRJlqDqw6hucruIUdvn3NxIWYp95tsjat9FzDWVqWE0hc4pF__svzAQeje2Pd4eyi-qyfaJkV9JtLkX3jUI6VPVgl2yJDyHNarzGaRUbe/s400/samvaranaarhatha_files_07.JPG" border="0" /></a> ഓരോരുത്തര്‍ക്കും പല വിഭാഗങ്ങളിലായി കിട്ടിയ ഗ്രേഡുകള്‍ കൂട്ടി നോക്കിയാല്‍, മൊത്തത്തിലുള്ള പിന്നോക്കാവസ്ഥയുടെ ഒരു സൂചകം ലഭിക്കും. മുകളിലെ ചിത്രമനുസരിച്ച് Three (16) -> One (15) -> Two (14) എന്നാണ് പിന്നോക്കാവസ്ഥയുടെ ക്രമം എന്നു കാണാം.<br /><br /><span style="color:#660000;">ഇവിടെ പക്ഷേ ഒരു പ്രശ്നമുണ്ട്. എല്ലാ മാനദണ്ഡങ്ങള്‍ക്കും ഒരേ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. അതു ശരിയല്ല.</span><br /><br />മുകളിലത്തെ ചിത്രത്തില്‍, ആദ്യത്തെ രണ്ടു മാനദണ്ഡങ്ങള്‍ ജാതീയവും സാമ്പത്തികവുമായ ഘടകങ്ങളായിരുന്നു എന്നു വിചാരിക്കുക. അവയ്ക്കാണു നാം മറ്റു ഘടകങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കാനുദ്ദേശിക്കുന്നത് എന്നും കരുതുക. ഈ രണ്ടു കാര്യത്തിലും, Two എന്നയാള്‍ ഏറ്റവും പിന്നോക്കമാണ്. അദ്ദേഹത്തിന് അതു രണ്ടിലും 5 പോയിന്റു വീതമാണുള്ളത്. മറ്റു രണ്ടുപേരും ആ രണ്ടു ഘടകങ്ങളില്‍ മുന്നോക്കമായതുകൊണ്ട് ഓരോ പോയിന്റു വീതമേയുള്ളൂ. എന്നാല്‍പ്പോലും, മൊത്തം കണക്കെടുക്കുമ്പോള്‍ 'Two' ഏറ്റവും മുന്നോക്കമായി കണക്കാക്കപ്പെട്ടുപോകുന്നു. എല്ലാ മാനദണ്ഡങ്ങള്‍ക്കും തുല്യമായ മൂല്യം - ഒരു weightage" - കൊടുക്കുന്നതിന്റെ പ്രശ്നമാണിത്.<br /><br />ഓരോ ഘടകങ്ങള്‍ക്കും അതിന്റെ പ്രാധാന്യമനുസരിച്ചുള്ള ഒരു 'weightage factor' കൂടി നല്‍കിക്കൊണ്ടുള്ള ഒരു കണക്കുകൂട്ടല്‍ താഴെ കൊടുത്തിരിക്കുന്നു. ആദ്യ രണ്ടു ഘടകങ്ങള്‍ക്ക് ഏറ്റവും കൂടിയ weightage - 5 - നല്‍കിയിട്ടുണ്ട്. ഓരോ പോയിന്റും അതാതിന്റെ മൂല്യം കൊണ്ടു ഗുണിക്കപ്പെട്ടതിനു ശേഷമാണ് ആകെത്തുക കണക്കുകൂട്ടുന്നത്.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFhBuOBDaYs5EUj2JUKOlqXvlrejL-E2SinRmzTyFVG7MVyMh7yVPIR-eWarb9fp_BaJ2u9RVaM6SWF1PLLQhXavgGFBsKtGbpS5iW07XIwG6sPB0xEWQ_ECv4GPmed7bMez6e/s1600-h/samvaranaarhatha_files_08.JPG" target="_blank"><img id="BLOGGER_PHOTO_ID_5165254415197298722" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFhBuOBDaYs5EUj2JUKOlqXvlrejL-E2SinRmzTyFVG7MVyMh7yVPIR-eWarb9fp_BaJ2u9RVaM6SWF1PLLQhXavgGFBsKtGbpS5iW07XIwG6sPB0xEWQ_ECv4GPmed7bMez6e/s400/samvaranaarhatha_files_08.JPG" border="0" /></a> ഈ രീതി ഉപയോഗിക്കുമ്പോള്‍, Two (58) ഏറ്റവും പിന്നോക്കമാണെന്നതു വെളിപ്പെടുന്നു. ആദ്യ രണ്ടു ഘടകങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യം നല്കിയതുകൊണ്ടാണ് ഇതു സാധിച്ചത്.<br /><br />One, Three എന്നിവ തുല്യനില(37)യിലാണ്. അവരുടെ കൃത്യമായ നില അറിയാനൊരു മാനദണ്ഡം വേണമെന്നാണെങ്കില്‍, മുല്യം ഏറ്റവും കൂടിയ ഘടകങ്ങളോരോന്നായി പരിശോധിച്ചു വരുകയോ മറ്റോ ആകാവുന്നതാണ്. മൂല്യം 5 ആയ ഘടകങ്ങളില്‍ രണ്ടുപേരും തുല്യനിലയിലാണ്. 10 പോയിന്റു വീതം. അടുത്തതായി ഏറ്റവും ഉയര്‍ന്ന മൂല്യമായ 3 എടുത്തു നോക്കിയാല്‍, One (12) ആണ് Three (9) - യേക്കാള്‍ പിന്നോക്കം.<br /><br />അപ്പോള്‍, പിന്നോക്കാവസ്ഥയുടെ പുതിയ ക്രമം - Two (58) -> One (37(12)) -> Three (37(9)) എന്നാകുന്നു. മുമ്പത്തെ ക്രമത്തിന്റെ നേര്‍വിപരീതമാണിത്.<br /><br /><strong><u><span style="color:#990000;">അഞ്ച്</span></u></strong><br />ഇങ്ങനെ കണക്കു കൂട്ടിക്കിട്ടുന്നതില്‍, <strong>ഒരു നിശ്ചിതസംഖ്യയ്ക്കു മുകളിലുള്ളവരെ പിന്നോക്കമായി പ്രഖ്യാപിക്കണം. ആനുകൂല്യങ്ങള്‍ അവര്‍ക്കിടയിലായിരിക്കണം വീതിക്കപ്പെടേണ്ടത്.</strong> ഈ സംഖ്യ - Threshold figure - എത്രയാണെന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തപ്പെടുത്താം.<br /><br /><strong><u><span style="color:#990000;">ആറ്</span></u></strong><br />പിന്നോക്കക്കാര്‍ക്കിടയില്‍ത്തന്നെ സംവര്‍ണാനുകൂല്യങ്ങളും മറ്റും വീതം വയ്ക്കുന്നതിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (Index Of Backwardness ഏറ്റവും കൂടുതലുള്ളവര്‍ക്ക്) ഏറ്റവും ആദ്യം എന്നു കരുതിക്കൂടാ. അവര്‍ക്കു തന്നെ മുന്‍ഗണന. പക്ഷേ അവര്‍ക്കു മാത്രമായിപ്പോകുന്നെങ്കില്‍, അതിലൊരു പ്രശ്നമുണ്ട്.<br /><br />ആദിവാസികള്‍ - മറ്റു പട്ടികവര്‍ഗ്ഗങ്ങള്‍ - മുതലായവര്‍ എല്ലാ മേഖലയിലും പിന്നോക്കമായിരിക്കും. അവരുടെ Total Index Of Backwardness വളരെക്കൂടുതലായിരിക്കും. സംവരാണാനുകൂല്യങ്ങളും മറ്റും അവര്‍ക്കു മാത്രമായി ചുരുങ്ങിപ്പോയിക്കൂടാ. അവരുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനായിരിക്കും താരതമ്യേന കൂടുതല്‍ സമയം ആവശ്യമായി വരിക എന്നതും ഓര്‍ക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ അത്ര ദീര്‍ഘകാലം കാത്തുനില്‍ക്കേണ്ടതായി വരരുത്.<br /><br /><strong>അതുകൊണ്ട്, Threshold figure-നു മുകളിലുള്ളവരെ മൂന്നോ മറ്റോ തട്ടുകളായി തിരിക്കാം. ഓരോ തട്ടിലുമുള്ളവര്‍ക്ക് നിശ്ചിതശതമാനം സംവരണം എന്നു തീരുമാനിക്കാം</strong>.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoEzDNNBh7W0m303waBqhmiSMufm4w9DxQISQ5n416EthyphenhyphensGjxlbDCgAblBd3DGSJdx-pBT0xgST0lPLvYC9mt5lPgbg7JngpRtJqDQbnW66Rdq5LF72xrGw1g8L5DImaIuP71/s1600-h/samvaranaarhatha_files_09.JPG" target="_blank"><img id="BLOGGER_PHOTO_ID_5165254526866448434" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoEzDNNBh7W0m303waBqhmiSMufm4w9DxQISQ5n416EthyphenhyphensGjxlbDCgAblBd3DGSJdx-pBT0xgST0lPLvYC9mt5lPgbg7JngpRtJqDQbnW66Rdq5LF72xrGw1g8L5DImaIuP71/s400/samvaranaarhatha_files_09.JPG" border="0" /></a>കൃത്യം ഇടയില്‍പ്പെട്ടുപോകുന്നവരുടെ കാര്യത്തില്‍ അനീതിയില്ലേ എന്നു സംശയം തോന്നാം.<br />ഇല്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാത്തതിന്റെ പേരില്‍ അനര്‍ഹരായ പലരും ഇപ്പോള്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നതു വച്ചു നോക്കിയാല്‍ അതൊരു പ്രശ്നമേയല്ല. ഇടയില്‍പ്പെട്ടുപോകുന്നവര്‍ക്ക് അധികം താമസിയാതെ അവസരങ്ങളുണ്ടാവാനുള്ള സാദ്ധ്യതയുണ്ടു താനും.<br /><br />മൊത്തം ഇന്‍ഡക്സുകള്‍ ഒരു പട്ടികരൂപത്തില്‍ എഴുതിയാല്‍ ഓരോരുത്തരുടെയും നില എവിടെയൊക്കെയാണ് - ഓരോ കാര്യത്തിലും ഏതൊക്കെ പോയിന്റുകളില്‍ വച്ചാണ് മുറിക്കപ്പെടുന്നത് - ഇത്തരം കാര്യങ്ങളൊന്നും വളരെ സുതാര്യമാക്കേണ്ടതില്ലെന്നു തീരുമാനിച്ചാല്‍, പരാതികളൊഴിവാക്കാം. ആവശ്യമായ വിവരങ്ങള്‍ നല്കിക്കഴിഞ്ഞാല്, ബാക്കി കണക്കുകൂട്ടലുകളെല്ലാം കമ്പ്യൂട്ടറാണു ചെയ്യുന്നത് എന്നും, സ്വന്തം ഇഷ്ടപ്രകാരം ആളുകളെ തിരുകിക്കയറ്റാന്‍ അവസരമില്ല എന്നും വന്നാല്‍, ഈ അതാര്യതയും എതിര്‍ക്കപ്പെടാനിടയില്ല.<br /><br /><strong><u><span style="color:#990000;">ഏഴ് </span></u></strong><br />അളക്കാവുന്ന ഒന്നായി - ഒരു 'masurable quantity' യായി - പിന്നോക്കാവസ്ഥയെ ഇതിനകം മാറ്റിക്കഴിഞ്ഞ സ്ഥിതിക്ക്, ആ measurement കൂടി ഇടയ്ക്കിടയ്ക്കു നടക്കാനുള്ള സംവിധാനമുണ്ടാവണം. <strong>നിശ്ചിത കാലയളവുകളില്‍, ഈ കണക്കുകള്‍ പുതുക്കിക്കൊണ്ടിരിക്കണം.</strong> ഇതിനകം സംവരണം നേടിക്കഴിഞ്ഞവരുടെ കാര്യത്തില്‍, അവരുടെ പിന്നോക്കാവസ്ഥാസൂചകം താഴ്ന്നു താഴ്ന്നു വന്ന് ഒടുവിലവര്‍ തുടര്‍ന്ന് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാതായിത്തീരുന്നത് വ്യക്തമായി കാണുവാന്‍ സാധിക്കണം. ഏതെങ്കിലും സമുദായങ്ങള്‍ മൊത്തത്തില്‍ മുന്നോക്കാവസ്ഥ കൈവരിച്ചു തുടങ്ങുന്നുവെങ്കില്‍, അവരുടെ കാര്യത്തില്‍ സമുദായസൂചകത്തിന്റെ മൂല്യത്തില്‍ കുറവു വരുത്തണം.<br /><br />* * * * * * * * *<br />ഇത്രയും എഴുതിയത് ഓടിച്ചൊന്നു വായിച്ചു നോക്കിയപ്പോളാണു തോന്നിയത് - അല്ലാ - ഇതൊക്കെയല്ലേ പണ്ടു മണ്ഡല് കമ്മീഷനും ചെയ്യാന്‍ നോക്കിയത്? അബദ്ധമായോ? ഇതിനകം പരീക്ഷിക്കപ്പെട്ടവയുടെ ആവര്‍ത്തനം മാത്രമായോ? മണ്ഡലിനേപ്പറ്റിയാണെങ്കില്‍ തീരെ പിടിപാടില്ല താനും.<br /><br />ഓടിച്ചൊന്നു 'ഗൂഗിള്‍' ചെയ്തു നോക്കി. ആശ്വാസം. അതു സംഗതി വേറെയാണെന്നു തോന്നുന്നു.<br /><br />വിവിധഘടകങ്ങള്‍ പരിഗണിച്ച് പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നതേപ്പറ്റിയൊക്കെ ചിന്തിച്ചതുകൊണ്ടാണ് സാദൃശ്യം അനുഭവപ്പെട്ടത്. എന്നാല്‍, അവിടെ <span style="color:#000099;">സമുദായങ്ങളുടെ പിന്നോക്കാവസ്ഥ</span>യാണു പരിഗണിക്കപ്പെട്ടത്. ഇവിടെ, <span style="color:#990000;">മനുഷ്യരുടെ പിന്നോക്കാവസ്ഥ</span>യേപ്പറ്റിയാണു ചിന്തിച്ചത്.<br /><br />ഇതുതന്നെ - ഈ വ്യത്യാസം തന്നെ - യഥാര്‍ത്ഥത്തില്‍ എല്ലാ 'സംവരണവിരുദ്ധ'(?)വാദങ്ങളുടെയും കാതല്‍.<br /><br />മനുഷ്യനെ മനുഷ്യനായിക്കാണുക എന്നത് പറഞ്ഞുനടക്കുന്നതിനു പകരം പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍, ആളുകള്‍ക്കതിനെ എതിര്‍ക്കാന്‍ തോന്നുമോ എന്തോ?<br /><br /><strong>ഇപ്പോള്‍ സാമുദായികപരിഗണനകളാല്‍ സംവരണാര്‍ഹരായിരിക്കുന്നവര്‍ക്ക് അതു നഷ്ടപ്പെടാത്തൊരു സാഹചര്യത്തില്‍ത്തന്നെ</strong>, <strong><span style="color:#3333ff;">ജാതി<span style="color:#cc0000;">മാത്രമല്ല</span> പിന്നോക്കാവസ്ഥയുടെ അടിസ്ഥാനം എന്നൊരു സങ്കല്പം കൂടി</span></strong> കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറാതിരിക്കുമോ എന്തോ? <p></p><p>ജാതിവിടവുകള്‍ കൂട്ടുന്നതിനു പകരം അലിയിച്ച് ഇല്ലാതാക്കാന്‍ അതു സഹായിക്കാതിരിക്കുമോ എന്തോ?<br /><br />ചോദ്യങ്ങള്‍ക്ക് 'convincing' ആയ ഉത്തരങ്ങള്‍ നല്കാന് കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ തെരുവിനുപകരം ക്ലാസ്മുറികള് തന്നെ തെരഞ്ഞെടുക്കാതിരിക്കുമോ? അതോ അവര്‍ '<em>സംവരണം എന്ന സങ്കല്പമേ തെറ്റാണ് </em>' എന്നൊരു വാദമുയര്‍ത്തി പെട്രോള്‍ക്യാന്‍ തലയ്ക്കു മുകളിലുയര്‍ത്തുമോ?<br /><br />അറിയില്ല. ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്. സകലഭാരതീയരും കൂടുതല്‍ ഉന്നതിയെ പ്രാപിക്കും. ഇന്നല്ലെങ്കില്‍ നാളെ ഭാരതം ലോകത്തിന്റെ നെറുകയിലെത്തും. ഇല്ലെങ്കില്‍ ആരെങ്കിലുമൊക്കെച്ചേര്‍ന്ന് എത്തിക്കും. തീര്‍ച്ച!<br /><br />* * * * * * * * *<br /><strong><span style="color:#cc0000;">വാല്‍ക്കഷണം</span></strong>:-<br /><br />സ്വപ്നങ്ങള്‍ക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. അപ്രായോഗികതകള്‍ കൊണ്ട് സമ്പന്നമായിരിക്കും അവ.<br /><br />ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള - വിപുലമായ അധികാരങ്ങളുള്ള - വിപുലമായ പ്രാതിനിധ്യസ്വഭാവമുള്ള - നല്ല അംഗബലമുള്ള - ഒരു സമിതി - അതൊരു സ്ഥിരം സമിതിയായിരിക്കണം - ജോലിഭാരം കണക്കിലെടുക്കുമ്പോള്‍ 'support staff'-ന്റെ അംഗബലവും ഭീമമായിരിക്കും - താഴേത്തട്ടില്‍വരെയെത്തുന്ന പ്രവര്‍ത്തനങ്ങള്‍ - ഇതൊക്കെ നടക്കുന്ന കാര്യമാണോ?<br /><br />സമുദായങ്ങള്‍ എണ്ണത്തില്‍ കുറവല്ലെങ്കിലും, ഒരു പരിധിയൊക്കെയുണ്ട്. ജനങ്ങളുടെ കാര്യത്തില്‍ അതാണോ സ്ഥിതി? വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും കാര്യം മാത്രമെടുക്കാമെന്നു കരുതിയാല്‍ത്തന്നെയും, എന്തൊരു ഭീമമായ 'ഡേറ്റാബേസ്' ആയിരിക്കും അത്? കൃത്യമായ കണക്കുകളൊക്കെ ആര് - എങ്ങനെ - ശേഖരിക്കും? - ആര് അവയൊക്കെ കൃത്യമായി പുതുക്കിക്കൊണ്ടിരിക്കും?<br /><br />അങ്ങേയറ്റം ദുസ്സാദ്ധ്യമാണ്. സംശയമില്ല അതില്‍. പക്ഷേ എന്നു വച്ച് സ്വപ്നം പോലും കാണാന്‍ പറ്റാത്ത മട്ടില്‍ അസാദ്ധ്യമാണെന്നില്ലല്ലോ.<br /><br />ഇത്രയും പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊടുക്കാന്‍ സാധിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചതാണോ? ഇത്രയും തെരഞ്ഞെടുപ്പുകള്‍ സമ്പൂര്‍ണ്ണമായി വോട്ടിംഗ് യന്ത്രങ്ങളുപയോഗിച്ചു നടത്താന്‍ സാധിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ?<br /><br />Data collection, entry, refreshment എല്ലാം ഭഗീരഥന്മാര്‍ക്കു മാത്രം പറ്റുന്ന പണികള്‍ തന്നെ. കുറെയൊക്കെ തെറ്റുകള്‍ കടന്നുകൂടുമായിരിക്കും താനും. പക്ഷേ, ആ വിവരങ്ങളുപയോഗിച്ച് പിന്നോക്കാവസ്ഥാസൂചകങ്ങള്‍ നിര്‍ണ്ണയിക്കാനും മറ്റും വെറുമൊരു 'മൗസ് ക്ലിക്കില്‍' സാധിക്കുന്ന മട്ടിലൊരു സോഫ്റ്റ്വെയര് തയ്യാറാക്കാന്‍ നമ്മുടെ എഞ്ചിനീയര്‍മാര്‍ക്കു കഴിയില്ല എന്നു വരുമോ?<br /><br />എല്ലാം ശരിയാവുമെന്ന് ഉറപ്പുവരുത്തിയിട്ട് ഒരു കാര്യം തുടങ്ങാമെന്നു വച്ചാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തുടങ്ങാനാവുമോ? </p><p>അല്ലെങ്കില്‍ത്തന്നെ, ഇതൊക്കെ ഒരു സ്വപ്നം മാത്രമാണല്ലോ.<br />സ്വപ്നം കാണുന്നതിന് നാമാരെയും ഭയക്കേണ്ടതില്ല.<br /><br />'If there is a will, there is a way' എന്നാണു പറയാറുള്ളത്. ഏതോ ഒരു വിരുതന് അതിനെ 'If there is a well, there is a way' എന്നു തിരുത്തിക്കളഞ്ഞു. ഒരു കിണറുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങോട്ടൊരു വഴിയുമുണ്ടാവുമത്രേ! ചിരിയും കൊള്ളാം ചിന്തയും കൊള്ളാം. ആരെങ്കിലുമൊക്കെ ചിന്തിച്ച് ഇവിടുത്തെ പാവപ്പെട്ടവരുടെ മുഖത്തു ചിരി വരുത്തിയാല്‍ നന്നായിരുന്നു.<br /><br />ഭാരതമാതാവു വിജയിക്കട്ടെ! </p>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com86tag:blogger.com,1999:blog-37821259.post-56598893515377350442007-12-26T09:23:00.001+03:002008-02-15T10:18:41.810+03:00ഗുജറാത്തിലെ "വേവ് " അഥവാ 'തരംഗം'ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും ഏറെപ്പറഞ്ഞുകേള്‍ക്കാറുള്ള ഒരു വാക്കാണ് '<span style="color:#000099;">തരംഗം</span>' അഥവാ '<span style="color:#cc0000;">വേവ് </span>' എന്നത്. സഹതാപതരംഗം - ഭരണവിരുദ്ധതരംഗം - അങ്ങനെ പലതും.<br /><br />ഇക്കൂട്ടത്തില്‍, ഭരണവിരുദ്ധതരംഗം - <span style="color:#3333ff;">'anti-incumbency wave'</span> - ആണ് ഏറ്റവും പ്രമുഖം. ഒരു അനുഷ്ഠാനമെന്നോണം സ്ഥിരമായി അതെടുത്തുപയോഗിച്ചു ശീലമായിപ്പോയതുകൊണ്ടാവണം, ഇത്തവണത്തെ (2007) ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയത്തും ചിലര്‍ ആ വാക്കിനു പിന്നാലെ പോയി. ഗവണ്മെന്റിന്റെ വീഴ്ചകാണാനാഗ്രഹിച്ചവര്‍ക്ക് അനാവശ്യപ്രതീക്ഷയ്ക്കും സത്യമറിയാവുന്നവര്‍ക്കു വിനോദത്തിനും വകനല്കിക്കൊണ്ട്.<br /><br />ചില ബി.ജെ.പി.അനുകൂലികള്‍ ഒരു ഭരണാനുകൂല തരംഗം -<span style="color:#3333ff;">'pro-incumbency wave'</span> - ഉണ്ടെന്നവകാശപ്പെട്ടു.<br /><br />കോണ്‍ഗ്രസിനനുകൂലമായി ഒരു സഹതാപതരംഗം - <span style="color:#3333ff;">'sympathy wave'</span> - ഉണ്ടെന്നു ചിലര്‍ അടക്കം പറഞ്ഞു. ചൂണ്ടിക്കാണിക്കാന്‍ ഒരു നേതാവോ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മുദ്രാവാക്യമോ പോലുമില്ലാത്ത ദുരവസ്ഥയില്‍, ജാതി-മത-വര്‍ഗ്ഗീയ വിഷയങ്ങളില്‍ ഊന്നല്‍ കൊടുക്കുകയും - എതിരാളികളിലെ വിമതരെ ആശ്രയിക്കുകയുമെല്ലാം ചെയ്ത് സമ്പൂര്‍ണ്ണമായും ഒരു 'വിഭജനത്തിന്റെ രാഷ്ട്രീയം' കളിക്കേണ്ടി വന്നതുകൊണ്ടല്ല - മറിച്ച്, അതു ചെയ്യുമ്പോഴും പതിവുമട്ടില്‍ തങ്ങളുടെ 'മതേതര'വാചകക്കസര്‍ത്തു തുടര്‍ന്ന് പരിഹാസ്യരായതുകൊണ്ടാണ് സഹതാപമുളവായത് എന്നായിരുന്നു പക്ഷം. ഡല്‍ഹിയില്‍ നിന്ന് പ്രസംഗത്തിനായി എത്തിച്ചവര്‍ ഓരോരുത്തരും കുറഞ്ഞത് ഓരോ അബദ്ധപരാമര്‍ശങ്ങള്‍ വീതമെങ്കിലും നടത്തി മടങ്ങി എന്നതും തരംഗത്തിന് ആക്കം കൂട്ടിയത്രേ. ഗുജറാത്തിലെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം, സഹതാപതരംഗത്തിന് മറ്റുചില കാരണങ്ങളായിരുന്നുവെന്നു പറയപ്പെടുന്നു. മഞ്ചേശ്വരത്ത് ഒളിഞ്ഞും തെളിഞ്ഞും പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന ഇടതുവലത് വോട്ടു ബാന്ധവം ഭാവ്നഗറില്‍ പരസ്യമായി ചെയ്യുന്നതും, കോണ്‍ഗ്രസുകാര്‍ അരിവാള്‍ ചുറ്റികയ്ക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതുമൊക്കെയായിരുന്നു അത്.<br /><br />ഇങ്ങനെയൊക്കെ അഭിപ്രായങ്ങള്‍ പലതുണ്ടാകാമെങ്കിലും, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, <span style="color:#cc0000;">അവിടെ എന്തെങ്കിലുമൊരു 'വേവ് ' ഒന്നും ഉണ്ടായിരുന്നില്ല</span> എന്നു കാണാന്‍ കഴിയും. കഴിഞ്ഞതോ അതിനു മുന്‍പിലത്തെയോ വര്‍ഷമായാലും ശരി - ഇനി അടുത്ത വര്‍ഷമായാലും ശരി - അവിടെ തെരഞ്ഞെടുപ്പു നടന്നാല്‍ ബി.ജെ.പി. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമായിരുന്നു എന്നുതന്നെയാണു തോന്നുന്നത്. പെട്ടെന്നുണ്ടാവുന്ന എന്തെങ്കിലും സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ മൊത്തത്തിലുണ്ടാകുന്ന ചലനങ്ങളെ നമുക്കു 'വേവ് ' എന്നു വിശേഷിപ്പിക്കാം. സ്ഥായിയായ ജനപിന്തുണയുടെ അടിസ്ഥാനത്തിലുണ്ടാകുന്ന വിജയങ്ങള്‍ക്കു പിന്നില്‍ 'വേവു'കള്‍ക്കായി പരതുന്നതു മൗഢ്യമാണ്. അവിടെ തരംഗദൈര്‍ഘ്യമല്ല, മറിച്ച് ആഴമാണ് രാഷ്ട്രീയ നിരീക്ഷകര്‍ അളക്കാന്‍ ശ്രമിക്കേണ്ടത്.<br /><br />നരേന്ദ്രമോദി ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങള്‍ അത്ഭുതാവഹമാണെന്നതില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കുപോലും എതിരഭിപ്രായമില്ല. അത് തെരഞ്ഞെടുപ്പു വിജയത്തിനു സഹായിച്ചിട്ടില്ലേ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ <span style="color:#cc0000;">അതൊരു വലിയ 'വേവ് ' ഉണ്ടാക്കിയോ എന്നു ചോദിച്ചാല്‍, ഇല്ലെന്നു തന്നെയാണു</span> തോന്നുന്നത്.<br /><br />2002-ലെ തെരഞ്ഞെടുപ്പു വിജയമെടുത്താലും ശരി - അത് ഒരു വര്‍ഗ്ഗീയതരംഗം - <span style="color:#3333ff;">communal wave</span> - മൂലമുണ്ടായതാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. മറ്റു ചില സമയങ്ങളില്‍ അതിനെ തന്ത്രപൂര്‍വ്വം "<span style="color:#cc0000;">ഹിന്ദുത്വ വേവ് </span>" എന്നും വിളിച്ചു. ഹിന്ദുത്വാശയങ്ങളേക്കുറിച്ചു പിടിപാടില്ലാത്ത ശുദ്ധഹൃദയന്മാരുടെ മനസ്സില്‍ വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട ഒരു നിര്‍വചനമെത്തിക്കാനുള്ള വിദഗ്ദ്ധതന്ത്രമല്ലാതെ മറ്റൊന്നുമല്ല ആ ഇരട്ടപ്രയോഗങ്ങള്‍.<br /><br /><span style="color:#000099;">ഫലപ്രഖ്യാപനത്തിനു തൊട്ടുമുമ്പു വരെ 'കമ്മ്യൂണല്‍ വേ'വിന്റെ കാര്യം ആരും മിണ്ടിക്കേട്ടിരുന്നില്ല എന്നതാണു കൗതുകകരം. കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നൊക്കെയുള്ള അവകാശവാദങ്ങളുള്‍ക്കൊള്ളുന്ന അന്നത്തെ പത്രവാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോളും ലഭ്യമാണ്. ഫലം പുറത്തുവന്നതോടെ പ്ലേറ്റു മാറ്റി. 'കമ്മ്യൂണല്‍ വേവ് ' കണ്ടുപിടിക്കപ്പെട്ടു.</span><br /><br />"<strong>അങ്ങനെയാണെങ്കില്‍, അതിനു തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ - 1998-ല്‍ - 117 സീറ്റോടെ മികച്ച വിജയം നേടിയതോ</strong>" എന്നു ചോദിച്ചാല്‍ മറുപടിയില്ല. 2002-ല്‍ ഒരു പത്തു സീറ്റു കൂടുതല്‍ നേടാനായത് ഒരു വലിയ കുതിച്ചു ചാട്ടമായിട്ടൊന്നും കണക്കാക്കേണ്ടതില്ല. പത്തിലേറെ മണ്ഡലങ്ങളില്‍ ചെറിയ ഭൂരിപക്ഷത്തിനാണ് (ഇരുവശത്തിനുമനുകൂലമായി) അന്തിമഫലം നിര്‍ണ്ണയിക്കപ്പെട്ടത്. അത്തവണ, യഥാര്‍ത്ഥത്തില്‍, ബി.ജെ.പി.യുടെ എക്കാലത്തേയും ശക്തികേന്ദ്രങ്ങളായിരുന്ന സൗരാഷ്ട്രമേഖലയില്‍ പാര്‍ട്ടിക്ക് ക്ഷീണം സംഭവിക്കുകയാണുണ്ടായത്.<br /><br /><strong>ഗുജറാത്തില്‍ ബി.ജെ.പി.യുടെ സ്വാധീനത്തെ 'under estimate' ചെയ്യുന്നിടത്താണ് ആശയക്കുഴപ്പമുണ്ടാകുന്നത്. അവിടെ ഒരു തെരഞ്ഞെടുപ്പു വിജയത്തിന് അവര്‍ക്ക് കമ്മ്യൂണലോ മറ്റെന്തെങ്കിലുമോ ആയ ഒരു വേവിന്റെ ആവശ്യമൊന്നുമില്ല</strong>. അതു തിരിച്ചറിയാത്തവരാണ് വേവുകള് കണ്ടുപിടിക്കാന്‍ ബദ്ധപ്പെടുന്നത്. അവരാണ് "മനപ്പൂര്‍വ്വം കലാപം സൃഷ്ടിച്ചു" എന്നൊക്കെയുള്ള മൂഢവിശ്വാസങ്ങളിലേക്ക് എളുപ്പം എത്തിപ്പെടുന്നതും. ദേശീയവാദികള്‍ക്കു പണ്ടുമുതല്ക്കേ സ്വാധീനമുള്ള പ്രദേശങ്ങള്‍ കൊണ്ടു സമ്പന്നമാണ് ഗുജറാത്ത്. ജനസംഘകാലം മുതല്ക്കേ അതൊക്കെ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടുമുണ്ട്. കഴിഞ്ഞ രണ്ടുദശകങ്ങളിലായി കോണ്‍ഗ്രസ് ഏതാണ്ടു സമ്പൂര്‍ണ്ണമായെന്നോണം തകരുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തില്‍, <span style="color:#3333ff;">അമ്പതു ശതമാനത്തോളം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന ഒരു അനിഷേദ്ധ്യശക്തിയായി ബി.ജെ.പി. മാറിയിട്ടുള്ള ഒരു സ്ഥലത്ത് അവര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കരസ്ഥമാക്കുന്നെങ്കില്‍ എന്തതിശയമാണുള്ളത്? ഇതൊക്കെ മനസ്സിലാക്കാന്‍ വലിയ രാഷ്ട്രീയപരിജ്ഞാനത്തിന്റെയൊന്നും ആവശ്യമില്ല.</span><br /><br />ബി.ജെ.പി.ക്ക് നഗരപ്രദേശങ്ങളില്‍ മാത്രമേ കാര്യമായ സ്വാധീനമുള്ളൂ എന്നതും മിഥ്യാധാരണമാത്രമാണ്. ഇത്തവണ (2007-ല്‍) വിജയിച്ച സീറ്റുകളില്‍ 75 എണ്ണം ഗ്രാമീണമേഖലയില്‍ നിന്നാണ്. സ്ഥാനാര്‍ത്ഥികളുടെയും മറ്റും വിശദ വിവരങ്ങള്‍ <a href="http://www.bjpguj.org/biodata.htm">ഇന്റര്‍നെറ്റില്‍</a> ലഭ്യമാക്കിക്കൊണ്ട് ഒരു 'professionally managed campaign' നടത്തി എന്നത്, സ്വാധീനവും പ്രവര്‍ത്തനവും 'നഗരകേന്ദ്രീകൃത'മാകുന്നതിന്റെ യാതൊരു സൂചനയും നല്‍കുന്നില്ല.<br /><br />ഇത്തവണത്തെ 117 സീറ്റുകള്‍ 'വമ്പന്‍' നേട്ടമാണെന്നൊക്കെയാണ് പലരും പറയുന്നത്. എന്തു വമ്പന്‍ നേട്ടം? <strong><span style="color:#cc0000;">Jamjodhpur മണ്ഡലത്തില്‍ കേവലം 17 വോട്ടുകള്‍ക്കാണ് ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെട്ടത്.</span></strong> ജനതാദള്‍(യു)-വും ശിവസേനയുമൊക്കെച്ചേര്‍ന്നു നഷ്ടപ്പെടുത്തിയ വോട്ടുകളേക്കാള്‍ വളരെ താഴ്ന്ന ഭൂരിപക്ഷത്തിനു പരാജയപ്പെട്ട മറ്റ് എട്ടു സീറ്റുകള്‍ കൂടിയുണ്ട്. NDA സഖ്യകക്ഷിതന്നെയായ JD(U)-വിന് ഒരു സീറ്റുണ്ട്. അവിടെയും ബി.ജെ.പി.ക്ക് തരക്കേടില്ലാത്ത വോട്ടു ലഭിച്ചിട്ടുമുണ്ട്. ഇവയെല്ലാം കൂടി ലഭിച്ചിരുന്നെങ്കില്‍ <strong><span style="color:#cc0000;">ഇത്തവണയും മൊത്തം സീറ്റുകള്‍ കഴിഞ്ഞതവണത്തേതുപോലെ 127 തന്നെ ആയേനെ</span></strong>. അങ്ങനെയെങ്കില്‍, അതിനെ എന്തു "വേവ് " എന്നായിരിക്കും മാദ്ധ്യമങ്ങള്‍ വിളിക്കുക? <span style="color:#009900;">യഥാതഥമായ - സത്യസന്ധമായ - വിലയിരുത്തലുകള്‍ പാര്‍ട്ടിയേപ്പറ്റി നടത്താന്‍ മാദ്ധ്യമങ്ങള്‍ വിമുഖതകാട്ടുന്നതുകൊണ്ടാണ് മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊന്നും ഒരു അവലോകനറിപ്പോര്‍ട്ടിലും ഇടംപിടിക്കാത്തത്.</span><br /><br />2002-ല്‍ "വര്‍ഗ്ഗീയ ധൃവീകരണം" ഉണ്ടായി എന്നും, അതു സംഭവിച്ചിരുന്നില്ലെങ്കില്‍ ബി.ജെ.പി. പരാജയപ്പെടുമായിരുന്നു എന്നും കരുതുന്നതുന്നവരുണ്ട്. <strong><span style="color:#ff0000;">തെറ്റാണത്</span></strong>. ഗോധ്ര കൂട്ടക്കൊലയുടേയും തുടര്‍ന്നുണ്ടായ കലാപത്തിന്റേയും മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങിയിരുന്നില്ല എന്നതു ശരിയാണ്. പക്ഷേ എന്നു വച്ച് ജനങ്ങള്‍ സ്പര്‍ദ്ധ വച്ച് ഇരുവശത്തും നിന്ന് വാശിക്കു വോട്ടു ചെയ്യുകയൊന്നുമായിരുന്നില്ല. അന്നു തന്നെ ഓരോ ആറുപേരിലും ഒരാള്‍ എന്ന കണക്കില്‍ മുസ്ലീങ്ങളും ബി.ജെ.പി.യെ പിന്തുണച്ചു എന്നാണു കണക്ക്. പിന്നെ, കലാപസംബന്ധിയായ സകലകുറ്റങ്ങളും - എന്തിന് ഗോധ്രാസംഭവത്തിന്റെ ആസൂത്രണാപരാധം പോലും - മോദിയുടെയും ഹിന്ദുത്വപ്രസ്ഥാനങ്ങളുടെയും മേല്‍ ചാര്‍ത്തി തികച്ചും ഏകപക്ഷീയമായ ആക്രമണമഴിച്ചുവിട്ടവരെ പ്രതിരോധിക്കണമെന്നും അവര്‍ക്ക് ബാലറ്റിലൂടെ മറുപടി പറയണമെന്നും തീരുമാനിച്ച് ധാരാളമാളുകള്‍ മുന്നോട്ടു വന്നു പ്രവര്‍ത്തിച്ചതും വാസ്തവമാണ്. അതിനെയാണുദ്ദേശിച്ചതെങ്കില്‍, 'communal wave' എന്നല്ല - <span style="color:#3333ff;">'anti koosist</span> <span style="font-size:130%;color:#ff0000;"><strong>tsunami</strong></span>' എന്ന പേരാവും കൂടുതല്‍ അനുയോജ്യം.<br /><br />It is partly true that people were polarized then. <span style="color:#3333ff;">People were polarized as 'Modi-haters' and 'Modi-non-haters', and the latter won the elections.</span> Everybody knows who all, apart from the media, were behind that polarization. Certainly, it was not BJP.<br /><br />സൗരാഷ്ട്രയുടെ ഒറ്റ ഉദാഹരണമെടുത്താല്‍ മതി മേല്‍പ്പറഞ്ഞ under estimation-ന്റെ ആഴമളക്കാന്‍. കേശുഭായിയേപ്പോലെ വളരെ മുതിര്‍ന്ന - ഇപ്പോഴും ആദരണീയനായ - സ്വാധീനശേഷിയുള്ള ഒരു നേതാവിന്റെ വിമതശബ്ദത്തിന് തെരഞ്ഞെടുപ്പുഫലത്തെ തെല്ലും സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അതില്‍ നിന്നു വെളിപ്പെടുന്നത് <span style="color:#3333ff;">ഭരണനേട്ടങ്ങളുടെ മാത്രമല്ല, പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന്റെ കൂടി ശക്തി</span>യാണ്. 1984-ല്‍, രാജ്യം മുഴുവന്‍ 'കൈപ്പത്തി'ക്ക് വോട്ടു ചെയ്യുകയും കോണ്‍ഗ്രസിതര നിരയിലെ പല പ്രമുഖരും പരാജയമറിയുകയും ചെയ്ത തെരഞ്ഞെടുപ്പില്‍പ്പോലും ബി.ജെ.പി.യെ ജയിപ്പിച്ചുവിട്ട ചരിത്രമുള്ള മെഹ്സാന മണ്ഡലമുള്‍ക്കൊള്ളുന്ന സ്ഥലങ്ങളാണതൊക്കെ. അതേപ്പറ്റിയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍, 'വേവു'കളുണ്ടാകും എന്നു പ്രതീക്ഷ വളര്‍ത്തി പിന്നീട് പ്രവര്‍ത്തകര്‍ക്ക് നൈരാശ്യമുണ്ടാക്കുന്ന സാഹചര്യം കോണ്‍ഗ്രസിന് ഒഴിവാക്കാമായിരുന്നു.<br /><br />(<strong>84-ലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഒന്നു കൂടി പറയാനുണ്ട്. 542 ലോക്സഭാമണ്ഡലങ്ങളില് 415 എണ്ണം ഒരു കക്ഷി - കോണ്‍ഗ്രസ് - ഒറ്റയ്ക്കു നേടുക എന്ന ചരിത്രപരമായ മഹാത്ഭുതം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ സിഖ് വംശജരായ ആയിരക്കണക്കിനാളുകളെ, പാര്‍ട്ടി നേതാക്കളുടെ ആസൂത്രണത്തില്‍, ഏകപക്ഷീയമായി അരുംകൊല നടത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ കോണ്‍ഗ്രസുകര്‍ അവസാനിപ്പിക്കുന്നതിനു മുമ്പായിരുന്നു ആ വിജയത്തിന്റെ മധുരവും. <span style="color:#000099;">കോണ്‍ഗ്രസിന്റേയും ഇപ്പോള്‍ അവരെ പിന്തുണയ്ക്കുന്നവരുടേയും തിയറി</span> അനുസരിച്ചാണെങ്കില്‍, <span style="color:#cc0000;">സ്വതന്ത്രഭാരതംകണ്ട ഏറ്റവും വലിയ "വംശഹത്യ" നടത്തിയതിന്റെ പാരിതോഷികം എന്ന നിലയ്ക്കായിരിക്കണം അവര്‍ക്ക് ആ തെരഞ്ഞെടുപ്പു വിജയം ജനങ്ങള്‍ സമ്മാനിച്ചത്</span>! കഷ്ടം - നമ്മുടെ പൗരന്മാരുടെ ജനാധിപത്യബോധത്തേക്കുറിച്ച് ചിലര്‍ക്കൊക്കെ എത്ര വികലമായ ധാരണകളാണുള്ളത്! ജനം വോട്ടു ചെയ്യുന്നതെന്തുകൊണ്ട് എന്നു കണ്ടെത്താനുള്ള വിവരം എന്നാണിവര്‍ കൈവരിക്കുക?</strong>)<br /><br />* * * * * * * * * *<br /><br />ചുരുക്കിപ്പറഞ്ഞാല്‍, ഗുജറാത്തില്‍ ബി.ജെ.പി. വന്മാര്ജിനില് പരാജയപ്പെടുക എന്ന അത്ഭുതം സംഭവിച്ചാല്‍ മാത്രമേ നാം 'വേവുകള്'ക്കായി പരതേണ്ടതുള്ളൂ. പക്ഷേ, മൂന്നു തിരുത്തലുകള്‍ വരുത്തിയാല്‍, വേവുകളേക്കുറിച്ച് ഇപ്പോളുള്ള നിരീക്ഷണം തന്നെ സത്യമാവും താനും.<br /><br />(1) <span style="color:#006600;">ഗുജറാത്തിനെ സംബന്ധിച്ച് സംസ്ഥാനത്തിനകത്തു മാത്രമല്ല - പുറത്തും നല്ല വേവ് ഉണ്ട്. </span><br />(2) <span style="color:#000099;">തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമല്ല - അത് ഏതാണ്ട് എല്ലായ്പോഴും ഉണ്ട്. </span><br />(3) <span style="color:#cc0000;">അത് <strong>ഇംഗ്ലീഷിലെ <span style="color:#006600;">വേവ്</span> അല്ല - മലയാളത്തിലെ "<span style="color:#3333ff;">വേവ്</span> " ആണ്</strong>. ഉള്ളിന്റെയുള്ളില്‍, എരി പൊരി കൊള്ളിക്കുന്ന ഒരു വേവ്! തനി നാടന്‍ വേവ് - അഥവാ ആധി - അല്ലെങ്കില്‍ അസൂയ - അങ്ങനെ പലതും. </span><br /><br />ആ വേവു മൂത്ത് - അല്ലെങ്കില്‍ ആധി വര്‍ദ്ധിച്ച് - രാഷ്ട്രീയവിദ്വേഷം മൂലം അന്ധത വന്നു കഴിയുമ്പോഴാണ് ചില മാദ്ധ്യമപ്രവര്‍ത്തകരുടെ പേനയില്‍ വിഷം നിറയുന്നത്. അപ്പോഴാണ് സകലതും മോദിമയമായിത്തോന്നുന്നത്. അയോദ്ധ്യയിലേക്ക് ആളുകളെ അയച്ചതു മോദി. തിരിച്ചു വരുമ്പോള്‍ അവരെ ചുട്ടെരിച്ചതു മോദി. അപ്പോള്‍, തന്റെ പദ്ധതിയനുസരിച്ച് സംശയിക്കപ്പെടാന്‍ മാത്രമായി ആയിരക്കണക്കിനാളുകളോട് കൃത്യസമയത്ത് അക്രമാസക്തരേപ്പോലെ അഭിനയിച്ച് കൂട്ടം ചേര്‍ന്നു വരാന്‍ നിര്‍ദ്ദേശിച്ചതു മോദി. അതിനു ശേഷം നടന്നതും സകലതും മുന്നില്‍ നിന്നു നടപ്പാക്കിയതു മോദി. കലാപകാരികളായ നൂറുകണക്കിനാളുകളെ വെടിവച്ചിടാന്‍ പോലീസിന് ഉത്തരവു കൊടുത്ത് ‘തന്റെ ആളുകളെ‘(?)ത്തന്നെ വഞ്ചിച്ചതു മോദി. പതിനായിരത്തില്‍പ്പരം ഹിന്ദുക്കള്‍ ദുരിതാശ്വാസക്യാമ്പില്‍ കഴിയാനിടയാക്കിയതു മോദി. സര്‍വ്വം മോദിമയമാണ്, വേവു കൂടുമ്പോള്‍. പടവാളുമായി കടന്നുവരാന്‍ ബാബറേയും കൂട്ടരേയും പോയി ക്ഷണിച്ചുകൊണ്ടുവന്നത് മോദിയുടെ മുതുമുത്തച്ഛനായിരുന്നു എന്നു വാദിച്ചാല്‍പ്പോലും അത്ഭുതപ്പെടേണ്ടതില്ലാത്ത അവസ്ഥയാണ്.<br /><br />കലാപം പ്രോത്സാഹിപ്പിച്ചുകൊണ്ടും സകലമാദ്ധ്യമമര്യാദകളും ലംഘിച്ചുകൊണ്ടും പലരും എഴുതിക്കൂട്ടിയ ലക്ഷക്കണക്കിനു പേജുകള്‍ ചരിത്രത്തില്‍ അവശേഷിക്കുകയാണ്. വേവിന്റെ ഉദാഹരണമായി അതില്‍നിന്ന് ഒരേയൊരെണ്ണം മാത്രം ചൂണ്ടിക്കാണിച്ചു നിര്‍ത്തുന്നു.<br /><br />പലരും ആക്രോശിച്ചത്, <span style="color:#cc0000;">കലാപം നിയന്ത്രിക്കാനെത്തിയ കേന്ദ്രസേനയെ മോദി മൂന്നു ദിവസം തടഞ്ഞുവച്ചുവെന്നും, അതിനുള്ളില്‍ എല്ലാം കഴിഞ്ഞുവെന്നുമാണ്. ഇരുപത്തിയെട്ടാം തീയതി സംസ്ഥാനത്തെത്തിയ കേന്ദ്രസേനയെ വിന്യസിച്ചത് പിറ്റേമാസം ഒന്നാം തീയതി മാത്രമാണത്രേ!</span> വിവരമുള്ളവര്‍ ആരും നെഞ്ചത്തുകൈവച്ചുപോകും. എന്തൊരപരാധമാണത്? 29, 30, 31 - എന്നീ തീയതികളിലെന്നെങ്കിലും കേന്ദ്രസേനയെ വിന്യസിക്കാനനുവദിച്ചിരുന്നെങ്കില്‍ കുറേപ്പേരുടെ കൂടി ജീവന് രക്ഷിക്കാമായിരുന്നില്ലേ?<br /><br />വിവരവും ചിന്താശേഷിയും രണ്ടും രണ്ടാണ്. ആരും ചിന്തിക്കില്ല - <span style="color:#3333ff;">ഗോധ്ര കൂട്ടക്കൊല നടന്നത് ഫെബ്രുവരി 27-ന് അല്ലേ എന്ന്. തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയത് പിറ്റേദിവസം 28-ന് അല്ലേ എന്ന്. കേന്ദ്രസേനയെ അന്നു വൈകിട്ടു തന്നെ സംസ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞില്ലേ എന്ന്. <strong>2002 <span style="color:#ff0000;">ഫെബ്രുവരിക്ക് 28 ദിവസമേ ഉള്ളല്ലോ</span> എന്ന്. തൊട്ടു പിറ്റേ ദിവസം - അതായത് മാര്‍ച്ച് ഒന്നിനു തന്നെ സേനാവിന്യാസം നടന്നില്ലേ എന്ന്</strong>.</span> ആരുമാലോചിക്കില്ല. ആരുമതു ചൂണ്ടിക്കാട്ടാന്‍ മെനക്കെടുകയുമില്ല.<br /><br />മൂന്നു ദിവസം സേനയെ തടഞ്ഞുവച്ചു എന്ന തെറ്റിദ്ധാരണയും പേറി - അതുപോലെ മറ്റനേകം ധാരണകളും പേറി - മനസ്സിലുണ്ടായിരുന്ന വിദ്വേഷം കൂടുതല്‍ ഉജ്ജ്വലിക്കപ്പെട്ട് - ലക്ഷക്കണക്കിനാളുകള്‍ ഇന്നും ജീവിക്കുകയാണ്. മാദ്ധ്യമങ്ങള്‍ ആശിച്ച മട്ടില്‍ത്തന്നെ.<br /><br />എന്തുപറയാനാണ്! <strong>ചില മാദ്ധ്യമപ്രവര്‍ത്തകരുടെ "വേവ് ലെംഗ്ത് " അപാരം തന്നെ</strong> എന്ന് ആശ്ചര്യപ്പെടുകയല്ലാതെ എന്തുചെയ്യാന്‍? ഈശ്വരോ രക്ഷതു!<br /><br />* * * * * * * * * *<br /><br />അനുബന്ധരചനകള്‍:-<br />(1) <a href="http://media-sin-indicate.blogspot.com/2007/12/blog-post.html" target="_blank">ഗുജറാത്ത് തെരഞ്ഞെടുപ്പ് - മാദ്ധ്യമങ്ങളിലെ "ഹൈപ്പും" "കൈപ്പും" </a><br /><br />(2) <a href="http://kaanaappuram.blogspot.com/2008/02/blog-post.html" target="_blank">ഗുജറാത്ത് ഫലം - ചില പുരോഗമന-ജനാധിപത്യ-മതേതരചിന്തകള്‍</a>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com10tag:blogger.com,1999:blog-37821259.post-79376128078879097752007-12-19T08:52:00.000+03:002008-12-09T15:22:00.309+03:00റെയില്‍വേയിലെ 'ലാലുലീല'കള്പണ്ട്, 'ലാലുലീല' എന്ന പേരില്‍ കുട്ടികളുടെ ഒരു പ്രസിദ്ധീകരണമുണ്ടായിരുന്നു. 'ബാലരമ'യും 'പൂമ്പാറ്റ'യുമൊക്കെപ്പോലെ. അത് ഇപ്പോഴുമുണ്ടോ എന്നറിയില്ല.<br /><br />കൊച്ചു കുട്ടികളെ കളിപ്പിക്കുന്ന മാതിരി കേരളീയരെ റെയില്‍വേ മന്ത്രാലയം കളിപ്പിച്ചുകൊണ്ടിരിക്കുന്നതു കണ്ടപ്പോളാണ് ലാലുലീലയുടെ കാര്യം ഓര്‍ത്തത്. റെയില്‍വേ പാക്കേജും പതിവുപോലെ വെറുംവാക്കായതിന്റെ വാര്‍ത്ത താഴെ. <strong>ലാലുവിന്റെ ഓരോരോ ലീലകള്‍</strong>!<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5y3MSvkHaHu2VEQwHoqoTdnh-mN8MWLwhTaeWN4izS3cKXtl57FIiW9_2xiAo7wsJ_aGxGUCR7l4d4xheFSMUlbk0yszYaIKTr_mnKv4lPWP9mklpcMfkMHjRsSquNLcDv8kR/s1600-h/railway_lalu_vagdaanam_marannu.JPG"><img id="BLOGGER_PHOTO_ID_5145557975198428930" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5y3MSvkHaHu2VEQwHoqoTdnh-mN8MWLwhTaeWN4izS3cKXtl57FIiW9_2xiAo7wsJ_aGxGUCR7l4d4xheFSMUlbk0yszYaIKTr_mnKv4lPWP9mklpcMfkMHjRsSquNLcDv8kR/s400/railway_lalu_vagdaanam_marannu.JPG" border="0" /></a> *******************<br />ഹിമാചല്പ്രദേശിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിന്ന് ലാലു വിട്ടുനിന്നതിനേപ്പറ്റി പല അഭ്യൂഹങ്ങളും ഉത്തരേന്ത്യന്‍ പത്രങ്ങള്‍ എഴുതിവിട്ടിരുന്നു. എന്നാല്‍ ആ സമയം അദ്ദേഹം ദക്ഷിണേന്ത്യയില്‍ കടുത്ത തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിലായിരുന്നുവെന്നത് ആരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. തമിഴ്നാട്ടിലും കര്‍ണ്ണാടകയിലുമൊക്കെയിരുന്ന് അടുത്ത ലോക്സഭാതെരഞ്ഞെടുപ്പിനുള്ള ചില മുന്നൊരുക്കങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം. വോട്ടു പിടിച്ചുകൊണ്ടിരുന്നത് മറ്റൊരു സംസ്ഥാനത്തിലെ - അതും ബി.ജെ.പി.യുടെ - സ്ഥാനാര്‍ത്ഥിയായേക്കാവുന്ന ഓ.രാജഗോപാലിനുവേണ്ടിയായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.<br /><br />മലയാളികളെ പ്രീണിപ്പിക്കാനായി അടുത്തിടെ ലാലുജി പ്രഖ്യാപിച്ച പദ്ധതികളിലൊന്ന് താഴെ. സേലം ഡിവിഷന്റെ ആഘാതം തീരുന്നതിനു മുമ്പേ തന്നെയാണ് അടുത്ത സമ്മാനം - <span style="color:#000099;">മംഗലാപുരം എന്ന ശല്യം മുറിച്ചുമാറ്റി കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസുകാര്‍ക്കു നല്കി</span>ക്കൊണ്ട് മലയാളികളെ രക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു ലാലുജി.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrSdA5Bd5kFMAb5a3q5h2Th3MUfi3Q1RAtR98dy5aJPPp90636uV_QOX2oJn94lr9UeZpMRtR8Oqvk2JGkNY4xTfOQzkIvOlw3g9otyCYtXCHM2kacbs_3eqMcSorA9cKeCpxV/s1600-h/railway_mangalapuram_divishan.JPG"><img id="BLOGGER_PHOTO_ID_5145558104047447826" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrSdA5Bd5kFMAb5a3q5h2Th3MUfi3Q1RAtR98dy5aJPPp90636uV_QOX2oJn94lr9UeZpMRtR8Oqvk2JGkNY4xTfOQzkIvOlw3g9otyCYtXCHM2kacbs_3eqMcSorA9cKeCpxV/s400/railway_mangalapuram_divishan.JPG" border="0" /></a> തകര്‍പ്പന്‍ പ്രകടനത്തിനു കയ്യടിച്ചു തീരുന്നതിനു മുമ്പ് അടുത്ത സമ്മാനവും എത്തിക്കഴിഞ്ഞു. ഇത്തവണ ഇടിവെട്ടുപോലെയാണു സമ്മാനം എത്തുന്നത്. <span style="color:#000099;">തിരുവനന്തപുരം മുറിച്ച് തിരുനെല്‍വേലി ഡിവിഷന് ഉണ്ടാക്കാന്‍ പോകുന്നത്രേ!</span><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhspT1uLEehZ6XSqHSEGhzni-CYzCqWsOwXqOTEdOpRMpf7jl25ixuURTOGqTrfMXP8FafaDVheEUwVx51PmflJu4JI9jhnE2ZqoweFC8j_NqXuTatat8-5q4QepOPE9k9wsMkV/s1600-h/railway_thirunelveli_divishan.JPG"><img id="BLOGGER_PHOTO_ID_5145558211421630242" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhspT1uLEehZ6XSqHSEGhzni-CYzCqWsOwXqOTEdOpRMpf7jl25ixuURTOGqTrfMXP8FafaDVheEUwVx51PmflJu4JI9jhnE2ZqoweFC8j_NqXuTatat8-5q4QepOPE9k9wsMkV/s400/railway_thirunelveli_divishan.JPG" border="0" /></a> <strong>കിഴക്കു നിന്നു സേലം മുറിച്ചുമാറ്റി. വടക്കു നിന്നു മംഗലാപുരം. തിരുനെല്വേലിയെ 'തെക്കോട്ടും' എടുത്തു. <span style="color:#cc0000;">പടിഞ്ഞാറ് അറബിക്കടലായിപ്പോയതു കൊണ്ടാണോ ലാലൂ താങ്കള്‍ മടിക്കുന്നത്?</span> അറയ്ക്കാതെ - മടിക്കാതെ കടന്നു വരണം ഹേ! ബാക്കിയുള്ള കഷ്ണങ്ങള്‍ കൂടി വാരിയെടുത്ത് വല്ല ലക്ഷദ്വീപിലും കൊണ്ടുപോയി തള്ളണം. മലയാളികള്‍ കയ്യടിക്കുകയേയുള്ളൂ. കാളവണ്ടിയില്‍ പോകേണ്ടി വന്നാലും ശരി - നാണം കെട്ട് വോട്ടു ചെയ്യുന്ന ശീലം വിട്ടു പിടിക്കാന്‍ തയ്യാറല്ല ഞങ്ങള്‍.</strong><br /><br />*******************<br />ഒന്നോര്‍ത്താല്‍ ബഹുമിടുക്കനാണ് ശ്രീ ലാലു. സംസ്ഥാനരാഷ്ട്രീയത്തിലെ തന്റെ എതിരാളിയും, റെയില്‍വേമന്ത്രിപദത്തില്‍ തന്റെ മുന്‍ഗാമിയുമായ നിതീഷ്കുമാറിന്റെ ഭരണനേട്ടങ്ങള്‍ പലതും സ്വന്തം പോക്കറ്റിലാക്കി അവതരിപ്പിച്ച ലാലുവിന്റെ "മാനേജ്മെന്റ്" തന്ത്രങ്ങള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. താന്‍ അധികാരത്തിലേറി കേവലം രണ്ടു മാസത്തിനകം ഏതോ മന്ത്രശക്തിയാലെന്ന വണ്ണം റെയില്‍വേയ്ക്ക് കോടികളുടെ ലാഭമുണ്ടാക്കിക്കൊടുത്തു എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ കുറേപ്പേരെയെങ്കിലും വിശ്വസിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സത്യമറിയാമെങ്കിലും, മുന്നണിയുടെയും പിന്തുണയുടേയും പേരില്‍ കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കുമൊക്കെ മൗനം പാലിക്കേണ്ടിയും വന്നിരുന്നു. ഇതൊക്കെ സാധിച്ചെടുത്തതിനു പിന്നിലെ 'മാനേജ്മെന്റ് തന്ത്ര'ങ്ങളറിയാന്‍, രാഷ്ട്രീയമറിയാത്ത ചില എം.ബി.എ. വിദ്യാര്‍ത്ഥികള്‍ വരെ ക്യൂ നിന്നതായാണു കഥ! ക്യാമ്പസില്‍ രാഷ്ട്രീയം അനുവദിക്കണമോ വേണ്ടയോ എന്ന ചര്‍ച്ച കൊഴുക്കട്ടെ!<br /><br />അതൊക്കെ വിട്ട് ലാലുവും കേരളവുമായുള്ള ബന്ധത്തേക്കുറിച്ചോര്‍ത്താല്‍, ആദ്യം ഓര്‍മ്മ വരുന്നത് കേരളീയര്‍ വിരണ്ടുപോയൊരു സംഭവമാണ്. സ്ത്രീശാക്തീകരണമെന്നാല്‍ എന്തെന്ന് ലാലുവിന്റെ മകള്‍ കേരളീയര്‍ക്കു കാണിച്ചു തന്നതാണത്. തിരുവനന്തപുരത്തു വച്ച്, ലാലുവിന്റെ മകളുടെ അടികൊണ്ട് ശരിക്കും 'പിരുന്നു' പോയിരുന്നു, തിരക്കില്‍പ്പെട്ടുപോയ ഒരു പാവം പത്രക്കാരന്.<br /><br />അടുത്തത് സാക്ഷാല്‍ ലാലു തന്നെ വിരണ്ടുപോയൊരു സംഭവമാണ്. സേലം ഡിവിഷന് ഉത്ഘാടനവും കഴിഞ്ഞ് കേരളത്തിലേക്കു വരുമ്പോള്‍ ബി.ജെ.പി.യുടെ പ്രതിഷേധം ഭയന്ന് കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി വന്നതാണ് അത്. എന്നിട്ടും ചെങ്ങന്നൂരില്‍ യുവമോര്‍ച്ചക്കാരുടെ കരിങ്കൊടിവീശലില്‍ നിന്ന് ഒഴിവാകാന്‍ കഴിഞ്ഞതുമില്ല. റെയില്‍വേ ജീവനക്കാരേയും യാത്രക്കാരേയുമൊക്കെ അരദിവസത്തോളം മെനക്കെടുത്തി നടത്തിയ ആ യാത്രയ്ക്കൊടുവില്‍ തന്നിട്ടുപോയ വാഗ്ദാനമാകട്ടെ - ചവറ്റുകൊട്ടയില്‍ വീഴുകയും ചെയ്തു.<br /><br />ലാലുവിനെ പാലക്കാടു വഴിതന്നെ വരാന്‍ ബി.ജെ.പി.ക്കാര് ക്ഷണിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. വരുന്ന വഴി ഓ.രാജഗോപാലിന്റെ വീട്ടില്‍ക്കയറി ഒരു അഞ്ചുമിനുട്ട് ചെലവഴിച്ചിട്ടുപോകാനും ആവശ്യപ്പെടാമായിരുന്നു. കേരളത്തിന്റെ റെയില്‍വേ വികസനസാദ്ധ്യതകളേക്കുറിച്ചും പല പദ്ധതികളും എങ്ങനെ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞു എന്നതിനേക്കുറിച്ചുമൊക്കെ ഒന്നു പഠിച്ചിട്ടു പോകാനാവശ്യപ്പെടാമായിരുന്നു. മാനേജ്മെന്റ് അങ്ങോട്ടു പഠിപ്പിക്കുന്നതു കൂടാതെ വല്ലപ്പോഴും സ്വയം വല്ലതും പഠിക്കുന്നതും നല്ലതു തന്നെ.<br /><br />**************<br /><br />പറഞ്ഞുവന്നപ്പോള്‍ ഒരു കാര്യം കൂടി ഓര്‍ത്തുപോകുകയാണ്. 'കേരളപ്പിറവിദിന'ത്തില്‍ ബി.ജെ.പി. ഹര്‍ത്താല്‍ നടത്തിയത് നാണക്കേടായി എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേപ്പറ്റി ചിലതു പറയാനുണ്ട്.<br /><br /><span style="color:#000099;">അനവസരത്തിലും അനുചിതമായ രീതിയിലും നിരന്തരം പ്രയോഗിക്കപ്പെട്ടതുമൂലം ശക്തി നശിച്ച, കാലഹരണപ്പെട്ട ഒരു സമരരീതിയാണെന്നു തോന്നുന്നു ബന്ദും ഹര്‍ത്താലുമൊക്കെ. കുറേക്കൂടി ഫലപ്രദമായ, ജനങ്ങള്‍ക്ക് ഉപദ്രവത്തിനു പകരം ഉപകാരം കൊണ്ടുവരുന്ന സമരരീതികള്‍ ആവിഷ്കരിക്കപ്പെടേണ്ടിയിരിക്കുന്നു.</span> പക്ഷേ, “നവംബര്‍ ഒന്നി“ന്റെ ഹര്‍ത്താല്‍ പലര്‍ക്കും നാണക്കേടായിത്തോന്നുന്നത് ബി.ജെ.പി.വിരുദ്ധതയുടെ കനലുകള്‍ ഉള്ളില്‍ക്കിടക്കുന്നതുകൊണ്ടു മാത്രമാണ്.<br /><br />നിരന്തരമായ അവഗണന മാത്രമല്ല - ഉള്ളതു കൂടി കവര്‍ന്നെടുക്കുന്ന അനീതി തന്നെ കേരളത്തോടു കാണിക്കുന്ന റെയില്‍വേയ്ക്കെതിരെ പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നതും പോരാഞ്ഞ്, പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുക കൂടി ചെയ്യുന്ന ഈ സ്വഭാവമുണ്ടല്ലോ - സത്യത്തില്‍ ഇതല്ലേ ഏറ്റവും വലിയ നാണക്കേട്?<br /><br />ഹര്‍ത്താലുകള്‍ ആഘോഷമാക്കി ആസ്വദിക്കുന്ന മലയാളി മനസ്സുകളെയോര്‍ത്ത് നമുക്കു നാണിക്കാം. എന്നാല്‍, “നവംബര്‍ ഒന്നി“ന്റെ പേരില്‍, നാണിക്കേണ്ട യാതൊരാവശ്യവുമില്ല. സേലം ഡിവിഷന് രൂപവല്‍ക്കരണം തടയാനുള്ള സകല ശ്രമങ്ങളും പരാജയപ്പെട്ടപ്പോളാണ് കേരളത്തിനനുവദിച്ച കോച്ച് ഫാക്ടറിക്കു കൂടി ഉടന്‍ തറക്കല്ലിടണമെന്ന് ബി.ജെ.പി. ആവശ്യപെട്ടത്. സേലം ഉത്ഘാടനം നടക്കുന്ന നവംബര്‍ ഒന്നിനു തന്നെ, കോച്ച് ഫാക്ടറിക്കു തറക്കല്ലിടുന്നതിന്റെ <span style="color:#cc0000;">തീയതിയെങ്കിലും പ്രഖ്യാപിക്കണമെന്നും</span> ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ <span style="color:#000099;">സമരത്തില്‍ നിന്നു പിന്മാറാമെന്ന് മാസങ്ങള്‍ക്കു മുമ്പേ ഉറപ്പു കൊടുത്തിരുന്നതുമാണ്</span>. എന്നിട്ടും - കേരളത്തിനായി ഒരു ഉറപ്പു പോലും - പിന്നീട് ജലരേഖയായേക്കാമെങ്കില്‍ക്കൂടി - ഒരു ഉറപ്പു പോലും വാങ്ങിച്ചെടുക്കാന്‍ കഴിയാതിരുന്ന കേരളത്തിലെ നേതാക്കളെയോര്‍ത്തു വേണമെങ്കില്‍ നമുക്കു നാണിക്കാം. നവംബര്‍ ഒന്നിനേപ്പറ്റിയോര്‍ത്തല്ല.<br /><br /><span style="color:#3333ff;">ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ട ദിവസം വലിയൊരാഘോഷമായി കണക്കാക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണു നാം ചെയ്യേണ്ടത്. റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും ആഘോഷിക്കാം. അതല്ലെങ്കില്‍ ദേശീയോത്ഗ്രഥനത്തിനു സഹായകരമാകുന്ന സുപ്രധാനതീരുമാനങ്ങളെന്തെങ്കിലും എടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വാര്‍ഷികവും ആഘോഷിക്കാം. അതിനൊക്കെ പകരം വെട്ടിമുറിക്കലുകള്‍ ആഘോഷിക്കപ്പെടുമ്പോള്‍, അതിനു പിന്നില്‍ അപകടകരമായ പ്രാദേശികവാദമാണ് നാമറിയാതെ ഫണം വിടര്‍ത്തുന്നത്</span>. അതേ പ്രാദേശികവാദത്തിന്റെ ഏറ്റവും വലിയ വക്താക്കളായ കരുണാനിധിയും മറ്റും, അതേ വിഷബാധയേറ്റതുകൊണ്ടാണ് സേലം ഡിവിഷന് ഉത്ഘാടനവും നവംബര്‍ ഒന്നിനു തന്നെ നടത്തണമെന്നു വാശി പിടിച്ചതും, ഉത്ഘാടനപ്രസംഗത്തില്‍ കേരളത്തിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ചൊരിഞ്ഞതും. <span style="color:#cc0000;">കാവേരിയും മുല്ലപ്പെരിയാറും നെയ്യാറുമൊക്കെ ഭാരതത്തിലെ നദികളാണെന്നും ഏതെങ്കിലും സംസ്ഥാനത്തിലെയല്ലെന്നുമുള്ള ബോധം ഉള്ളിലുറയ്ക്കണമെങ്കില്‍, നവംബര്‍ ഒന്നുകള്‍ കലണ്ടറിലെ സാധാരണ ദിവസങ്ങളിലൊന്നു മാത്രമായി മാറണം. </span><span style="color:#3333ff;">സംസ്ഥാനാടിസ്ഥാനത്തിലുള്ള അധികാരവികേന്ദ്രീകരണം ഏതൊക്കെ മേഖലയില്‍ എങ്ങനെയൊക്കെ നടത്തണമെന്നത് ഇടയ്ക്കിടയ്ക്ക് പുന:പരിശോധനയ്ക്കു വിധേയമാക്കുകയും ആവശ്യമെന്നു കണ്ടാല്‍ മാറ്റങ്ങള്‍ക്കു തയ്യാറാകുകയും വേണം.</span><br /><br />മലയാളത്തെ സ്നേഹിക്കാം. സ്നേഹിക്കണം. ആ സ്നേഹം സൂചിപ്പിക്കാനാണെങ്കില്‍, ഭാഷയ്ക്ക് നല്ലതു സംഭവിച്ച ഏതെങ്കിലും ഒരു ദിവസം തെരഞ്ഞെടുത്ത് വര്‍ഷാവര്‍ഷം ആഘോഷിക്കുകയാണു വേണ്ടത്. ഭാഷാപിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ഒരു പ്രതിമ തിരൂരില്‍ സ്ഥാപിക്കാന്‍ പോലും സമ്മതിക്കാത്ത 'സാംസ്കാരികനായകന്'മാര്‍ക്ക് അങ്ങനെയൊരു ദിവസം കണ്ടെത്താനും താല്പര്യമുണ്ടാവാനിടയില്ല. 'കൈരളി'യുടെ പിറവിയേപ്പറ്റി ചോദിച്ചാല്‍ അവര്‍ മിക്കവാറും ഒരു ചാനല്‍ തുടങ്ങിയ തീയതിയായിരിക്കും പറയുന്നതു താനും.<br /><br />ഇനി, വേറേ ചിലര്‍ ഒരു കുറവായിക്കാണുന്നത് “പ്രസിഡന്റു വന്ന ദിവസം ഹര്‍ത്താലു നടത്തി” എന്നതാണ്. മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ദിനത്തില്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം പിന്നീടു തീരുമാനിക്കപ്പെടുകയാണുണ്ടായത്. അതിന്റെ പേരില്‍ അവസാനനിമിഷം ഹര്‍ത്താല്‍ ആഹ്വാനം പിന്‍വലിക്കാനോ തിയതി മാറ്റാനോ നേതൃത്വം വഴങ്ങാതിരുന്നതാണ്. അതു നന്നായി എന്നു വേണം യഥാര്‍ത്ഥത്തില്‍ കരുതാന്‍. ഹര്‍ത്താലുകള്‍ കൊണ്ട് ആകെയുള്ളൊരു പ്രയോജനം, പ്രതിഷേധിക്കുന്ന പ്രശ്നത്തേക്കുറിച്ച് നാലാള് അറിയും എന്നതു മാത്രമാണ് (ഇപ്പോള്‍ ആരും കാരണം അന്വേഷിക്കാറില്ല എന്ന മട്ടായിട്ടുണ്ട്). ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പ്രശ്നമെത്തിക്കാന്‍ കഴിഞ്ഞാല്‍ അതുമാത്രമാണ് ഏക നേട്ടം. അങ്ങനെ നോക്കുമ്പോള്‍, പ്രസിഡന്റിനെപ്പോലെ 'വലിയവര്‍' എത്തുന്ന സമയത്ത് ഹര്‍ത്താലാകുന്നത് നല്ലതു തന്നെ. പ്രതിഷേധം അവരുടെയൊക്കെ ശ്രദ്ധയില്‍പ്പെട്ടിട്ട് എന്തു പ്രയോജനം എന്നത് മറ്റൊരു കാര്യം.<br /><br />ഇതൊക്കെയാണെങ്കിലും, അന്നത്തെ ഹര്‍ത്താലിന് എന്റെ വ്യക്തിപരമായ പിന്തുണയില്ലായിരുന്നു. കരുണാനിധിയും മറ്റും പ്രകോപിപ്പിക്കപ്പെട്ടേക്കാമെന്നല്ലാതെ, കേരളത്തിന് നീതി ലഭിക്കാന്‍ ആ സമരം പ്രയോജനപ്പെട്ടേക്കില്ല എന്ന ഒരു തോന്നല്‍ മൂലമായിരുന്നു അത്. കേരളത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന നീതിനിഷേധം അധികാരികളെ അറിയിക്കാന്‍ നാടൊട്ടുക്കു ചര്‍ച്ചകളും സെമിനാറുകളും മറ്റും സംഘടിപ്പിക്കാമായിരുന്നു എന്ന് ആദ്യം തോന്നി. അതൊക്കെ എല്ലാവര്ക്കും അറിയാവുന്നതു തന്നെയാണല്ലോ എന്നും രാഷ്ട്രീയകാരണങ്ങളാലാണല്ലോ ഇതൊക്കെ ഇങ്ങനെയൊക്കെത്തന്നെ കിടക്കുന്നത് എന്നുമോര്‍ത്തപ്പോള്‍ പിന്നെ, "എന്തെങ്കിലുമാകട്ടെ' എന്നൊരു നിലപാടായി.<br /><br />എന്തു ചെയ്യാനാണ്?<br /><br />ലാലുവും വേലുവും ബാലുവും - ഇവരെയൊക്കെ പിന്താങ്ങാനായി ഇടത്തുനിന്നും വലത്തു നിന്നും നിര്‍ലജ്ജമായ ഓരോ കൈത്താങ്ങുകളും! കഷ്ടം! മലയാളിക്ക് ഇതൊക്കെയേ വിധിച്ചിട്ടുള്ളൂ എന്നു തോന്നുന്നു. എന്തായാലും വെറുതെയല്ല ഓ.രാജഗോപാലിന് രണ്ടേകാല്‍ലക്ഷത്തിലധികം വോട്ടു ലഭിച്ചത്. 24 വര്‍ഷമായി മത്സരരംഗത്തില്ലാതിരുന്ന പി.കെ.വി.യെ രംഗത്തിറക്കാന്‍ (അനാരോഗ്യം മൂലം അതു പിന്നീട് അദ്ദേഹത്തിന്റെ മരണത്തിനു തന്നെ ഇടയാക്കുന്നമട്ടില്‍) ഇടതുമുന്നണി നിര്‍ബന്ധിതരായതും വെറുതെയല്ല. അട്ടിമറിസാദ്ധ്യതകള്‍ അവര്‍ മുന്‍കൂട്ടി കണ്ടിരിക്കണം. <strong>ആരു പറഞ്ഞു - മലയാളികള്‍ക്കു പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന്?</strong>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com10tag:blogger.com,1999:blog-37821259.post-14761642487894075772007-12-19T07:31:00.000+03:002007-12-19T08:34:48.061+03:00പയ്യന്സിനു സ്നേഹപൂര്വ്വംഎന്റെ ഒരു മുന്‍പോസ്റ്റില്‍ കമന്റിട്ട ‘പയ്യന്‍സ്‘ എന്ന ബ്ലോഗര്‍ക്കുള്ള മറുപടിയാണിത്. മുമ്പ് 'സംഘപരിവാ'റിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നെന്നും (ഏതൊക്കെ പ്രസ്ഥാനങ്ങളെയാണുദ്ദേശിച്ചത് എന്നു വ്യക്തമല്ല) ഇപ്പോള്‍ 'സ്വതന്ത്ര'നായി എന്നുമൊക്കെ അവകാശപ്പെട്ട അദ്ദേഹം സംഘത്തെ വളരെ ഭര്‍ത്സിച്ചിട്ടുണ്ട്. <br /><br />സാധാരണക്കാരായ പലരേയും പോലെ എനിക്കും സംഘത്തേക്കുറിച്ചുള്ള ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നൊരു പോസ്റ്റായിരുന്നു അത്. പയ്യന്സിന്റെ അവകാശവാദങ്ങള്‍ സത്യമായിരുന്നുവെങ്കില്‍ സ്വാഭാവികമായും അദ്ദേഹത്തിന് പറയാന്‍ പലതുമുണ്ടാകുമായിരുന്നു. പക്ഷേ ആ പോസ്റ്റിന്റെ ഉള്ളടക്കത്തിനോട് തികഞ്ഞ അവജ്ഞ പുലര്‍ത്തിക്കൊണ്ട് സംഘത്തെ അടച്ചാക്ഷേപിക്കാന്‍ മാത്രമാണ് അദ്ദേഹം തുനിഞ്ഞത്. മറുപടിയര്‍ഹിക്കുന്നു എന്ന് 'എനിക്കു' തോന്നിയ ചില പരാമര്‍ശങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണിവിടെ.<br /><br />---------<br />പയ്യന്‍സേ,<br /><br />സംഘപരിവാര്‍ ബന്ധത്തിന്റെ കാര്യത്തില്‍, താങ്കളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഞാനെത്ര നിസ്സാരനാണ്! കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബി.ജെ.പി.യുടെ പല നിലപാടുകളോടും അനുഭാവം പുലര്‍ത്തുന്നു എന്നതു മാത്രമാണ് എന്റെ സംഘപരിവാര്‍ ബന്ധം. വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചിന്തകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ സംഭവിച്ചൊരു മാനസിക പരിണാമമാണത്. അത്തരമൊരു രാഷ്ട്രീയനിലപാടെടുക്കുന്നത് ഒരു അപരാധമായി എനിക്കു തോന്നുന്നില്ല. അവര്‍ക്കെതിരെയുള്ള ഏകപക്ഷീയമായ പ്രചാരണങ്ങളില്‍ തെറ്റുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഞാന്‍ അവര്‍ക്കനുകൂലമായി ചിന്തിച്ചു തുടങ്ങിയതു തന്നെ. കാപട്യങ്ങള്‍ കണ്ടു കൊണ്ട് മിണ്ടാതിരിക്കേണ്ടി വരുന്നതിലുള്ള നാണക്കേടും, ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതിലെ വിഷമവും താരതമ്യം ചെയ്താല്‍, ആദ്യത്തേതാണു കൂടുതല്‍ കഠിനം. അതുകൊണ്ട്, താങ്കളേപ്പോലുള്ളവര്‍ എത്രയൊക്കെ അസഹിഷ്ണുത പ്രകടിപ്പിച്ചാലും എനിക്കെന്റെ അഭിപ്രായപ്രകടനങ്ങള്‍ തുടരേണ്ടി വരും.<br /><br />'കലാപം' എന്ന പദമുപയോഗിച്ചുകൊണ്ട് എന്റെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാമെന്നു താങ്കള്‍ കരുതുന്നെങ്കില്‍, അതു തികഞ്ഞ തെറ്റിദ്ധാരണയാണ്. ഏതെങ്കിലുമൊരു കലാപം കണ്ട് 'ഇഷ്ടപ്പെട്ടി'ട്ടല്ല എന്റെ രാഷ്ട്രീയ ചായ്വുകള് തീരുമാനിക്കപ്പെടുന്നത് എന്നതും, ഞാന്‍ കലാപവാര്‍ത്തകള്‍ കേട്ട് കയ്യടിക്കാറില്ല എന്നതുമായ വസ്തുതകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം, ' ഗോധ്ര ' എന്ന പദം എന്റെ വാദങ്ങള്‍ക്കുള്ള ഒരു മറുപടിയല്ല. കോടിക്കണക്കിന് അനുഭാവികളുള്ള ഒരു പ്രസ്ഥാനത്തിന്റെ ചില നയങ്ങളെ ഞാനും പിന്തുണയ്ക്കുന്നു എന്നു വച്ച്, ഇക്കണ്ട ജനമെല്ലാം - അവരോരോരുത്തരും - സദാസമയവും സമചിത്തത, സാത്വികഭാവം, സകലരോടുമുള്ള സാഹോദര്യം തുടങ്ങിയ ഗുണങ്ങളോടു കൂടി ജീവിച്ചുകൊള്ളും എന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ ബാദ്ധ്യതയുമല്ല - അത് അസാദ്ധ്യവുമാണ്. ഞാന്‍ കലാപത്തില്‍ പങ്കെടുക്കുകയോ അല്ലെങ്കില്‍ അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുകയോ ചെയ്യുന്നതായി തോന്നിയാല്‍ മാത്രം എന്നോടു തര്‍ക്കിക്കുക. ബി.ജെ.പി. അനുഭാവിയെന്നാല് "by default" അയാള്‍ കലാപത്തിന്റെ പേരില്‍ ഭര്ത്സിക്കപ്പെടേണ്ടയാള് എന്ന മനോഭാവത്തെ, സത്യത്തില്‍ മനോരോഗം എന്നാണു വിളിക്കേണ്ടത്.<br /><br />നിര്‍ഭാഗ്യകരവും അപലപനീയവുമായ അസംഖ്യം വര്‍ഗ്ഗീയകലാപങ്ങള്‍ രാജ്യത്തു നടന്നിട്ടുള്ളതില്‍ ഒന്നാണ് ഗോധ്രാനന്തര കലാപവും. രണ്ടു മതവിഭാഗങ്ങള്‍ക്കിടയിലാണ് അവിടെ പ്രശ്നമുണ്ടായത്. അതിലെ കൊലപാതകികളില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളിലും പല മതങ്ങളിലും പെട്ടവര്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നുവെന്നതും ഗവണ്മെന്റിന്റെ പരാജയത്തേക്കുറിച്ച് ആക്ഷേപങ്ങളുയരാന് അവസരമുണ്ടായതുമൊക്കെയാണ് അത് ബി.ജെ.പി.ക്കു കളങ്കമുണ്ടാക്കുന്നത്. എന്നാല്‍ തികച്ചും ഏകപക്ഷീയമായ - മറ്റു ചില രാഷ്ട്രീയപാര്‍ട്ടികള്‍ നേരിട്ടു നടത്തിയ കൊലപാതകങ്ങളായ സിഖ് വിരുദ്ധ കലാപവും നന്ദിഗ്രാം കൂട്ടക്കൊലയുമൊക്കെ അതാതു പാര്‍ട്ടിയില്‍പ്പെട്ടവരെ എത്രമാത്രം ലജ്ജിപ്പിക്കുന്നുണ്ടാവണം? അവര്‍ക്കൊക്കെ അതാതു പാര്‍ട്ടികള്‍ക്കുള്ള പിന്തുണ തുടരുന്നതില്‍ പ്രശ്നമില്ല എന്നും നേരേ മറിച്ച് അവരുടെ ഒരു നേതാവു പറഞ്ഞതുപോലെ 'അഭിമാനം തോന്നുക'യാണു ചെയ്യുന്നതുമെങ്കില്‍, എന്റെ ബി.ജെ.പി. അനുഭാവത്തെ ചോദ്യം ചെയ്യുന്നതു തികച്ചും പരിഹാസ്യമാണ്. ഇതേക്കുറിച്ചു വിശദീകരിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍, പിന്നീടാവാം. <br /><br />ഇനി, രാഷ്ട്രീയ സ്വയംസേവക സംഘത്തേക്കുറിച്ചാണെങ്കില്‍ - അവരേക്കുറിച്ചും സംസാരിക്കാന്‍ ഞാനാളല്ല. എനിക്ക് സംഘപ്രവര്ത്തനപശ്ചാത്തലം പോലുമില്ല. എന്തിന് - ബി.ജെ.പി.യില്‍പ്പോലും പ്രവര്‍ത്തിച്ചു പരിചയമില്ല. വായിച്ചും കണ്ടും കേട്ടും പ്രവര്‍ത്തകരുമായി സംസാരിച്ചുമെല്ലാമുള്ള പരിചയമാണൂ കൂടുതലും. പക്ഷേ ഞാനെന്തു പറഞ്ഞാലും പലരും സംഘത്തെ സംബന്ധിച്ച എന്തെങ്കിലും എടുത്തിടുകയും സ്വാഭാവികമായും ചര്‍ച്ച അതിനെ ചുറ്റിപ്പറ്റിയാവുകയും ചെയ്യും. സംഘത്തിന്റെ നിലപാടുകള്‍ മുഴുവനുമറിയാവുന്നൊരാളോ അവരുടെ വക്താവോ ഒന്നുമല്ല ഞാന്‍. പക്ഷേ അവരേക്കുറിച്ചു കേള്‍ക്കുന്നതു പലതും തെറ്റാണെന്നു തിരിച്ചറിയാവുന്നിടത്തോളം ഞാനവരേക്കുറിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ദുരാരോപണങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള മനോബലം സംഘപ്രവര്ത്തകര്ക്കുണ്ടാവാം. എനിക്കതില്ല. അതുകൊണ്ട് എനിക്കവരേപ്പോലെ ക്ഷമയും പക്വതയും പ്രകടിപ്പിക്കാനാവാതെ പലപ്പോഴും ഇടപെട്ടു സംസാരിക്കേണ്ടി വരുന്നു. എന്നുവച്ച് അതിന്റെ പേരില്‍ തുടര്ഭര്ത്സനമേല്ക്കേണ്ടിവരുന്നെങ്കില്, ഞാനതു നിസ്സാരമായി തള്ളിക്കളയുകയേയുള്ളൂ.<br /><br />താങ്കളുടെ ചില വാചകങ്ങള്‍ക്കുള്ള എന്റെ, വ്യക്തിപരമായ മറുപടികള്‍ മാത്രമാണു താഴെ കൊടുത്തിരിക്കുന്നത്. അവ മറ്റേതെങ്കിലും വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ നിലപാടുകളെ പ്രതിനിധീകരിക്കണമെന്നു നിര്ബന്ധമില്ലെന്നോര്ക്കുക.<br /><br />>> [പയ്യന്‍സ്] ningalude ajanda orikkalum INDIAyil nadakkilla ennu ningalkku thanne ariyam. pinne athikaram poornamayi kittiyal oru kai nokkam.<br /><br />'നിങ്ങള്‍' എന്നുദ്ദേശിച്ചത് ആര്.എസ്.എസ്.നെ ആണെന്നു തോന്നുന്നു. അധികാര രാഷ്ട്രീയത്തോടുള്ള സംഘത്തിന്റെ നിലപാട് താങ്കള്‍ക്കു തീരെ അറിയില്ലെന്നും വ്യക്തമാണ്. ഞാനതേപ്പറ്റി ധാരാളം വായിച്ചും നിരീക്ഷിച്ചും മനസ്സിലാക്കിയിട്ടുണ്ട്. അധികം വിശദീകരിച്ചിട്ടു പ്രയോജനമില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് അതിനു മുതിരുന്നില്ല. <br /><br />പരിവാര്‍ പ്രസ്ഥാനങ്ങള്‍ മൊത്തമെടുത്താല്‍, ബി.ജെ.പി.ക്കു മാത്രമാണ് അധികാര രാഷ്ട്രീയവുമായി ബന്ധമുള്ളത്. സംഘവുമായുള്ള അടുപ്പത്തിന്റെ കാര്യത്തില്‍, അവര്‍ക്ക് മറ്റു പ്രസ്ഥാനങ്ങള്‍ക്കെല്ലാം പിറകില്‍ നില്ക്കാന് മാത്രമേ അവകാശമുള്ളൂ താനും. <br /><br />എന്നാല്‍ ബി.ജെ.പി. വിരുദ്ധര്‍ നേരേ തിരിച്ചാണു കാണുന്നതെന്നതാണു രസകരം. സംഘവുമായി ബന്ധപ്പെട്ട പലതും, ബി.ജെ.പി.യെ മനസ്സില്‍ വച്ച് രാഷ്ട്രീയം കലര്‍ത്തിയാണു പലരും നിരീക്ഷിക്കുന്നത്. ബി.ജെ.പി. ശക്തിപ്രാപിച്ചതോടെയാണ് പലരും പ്രകടമായ സംഘവിരുദ്ധ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. ഞാന്‍ മുമ്പൊരിടത്തു പറഞ്ഞതുപോലെ, ബി.ജെ.പി. എന്നൊരു രാഷ്ട്രീയ കക്ഷിയും അവരെ മറ്റുള്ളവര്‍ക്ക് ഒരു രാഷ്ട്രീയ എതിരാളിയായിക്കാണേണ്ട ഒരു സാഹചര്യവും നിലവിലില്ലായിരുന്നുവെങ്കില്‍, സംഘവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാകുമായിരുന്നു കൈകാര്യം ചെയ്യപ്പെടുക. <br /><br />സകല സംഘവിരുദ്ധശക്തികളുടെയും പ്രവൃത്തികളുടെ അടിസ്ഥാനം ബി.ജെ.പി.യുടെ സാന്നിദ്ധ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, സംഘത്തിന്റെ രാഷ്ട്രസേവനങ്ങളെ മാനിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രത്യേകക്ഷണപ്രകാരം സംഘസ്വയംസേവകര്‍ തങ്ങളുടെ ഔദ്യാഗികവേഷമായ 'ഗണവേഷ'മണിഞ്ഞ് റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുത്തിട്ടുള്ള കാര്യം ഒരു പക്ഷേ പുതു തലമുറയ്ക്ക് അറിവുണ്ടാവാനിടയില്ല. ആദ്യകാലങ്ങളിലും, സംഘത്തിന് ഒരു രാഷ്ട്രീയപക്ഷമുണ്ടാകുന്നതിനെയും അത് തങ്ങള്‍ക്കൊരു വെല്ലുവിളിയാകുന്നതിനെയുമായിരുന്നു എല്ലാവരും ഭയപ്പെട്ടിരുന്നത്. ഒരിക്കല്‍, നിരോധനം പിന്‍വലിക്കാനുള്ള ഒരു നിബന്ധനയായി സര്‍ക്കാര്‍ മുന്നോട്ടു വച്ചത് സംഘപ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരണം എന്നതായിരുന്നു. സംഘം ഒരു രാഷ്ട്രീയകക്ഷിയല്ല എന്നതും, പേരിന്റെ തുടക്കത്തിലുള്ള 'രാഷ്ട്രീയ'ത്തിന്റെ അര്‍ത്ഥം പ്രധാനമായും രാഷ്ട്രത്തെ സംബന്ധിച്ചതാണെന്നും ചൂണ്ടിക്കാട്ടി ഗുരുജി ഗോള്‍വള്‍ക്കര്‍ അതു നിരസിക്കുകയായിരുന്നു.<br /><br /><br />>> [പയ്യന്‍സ്] allenkil sayudhamayi konnu nokkam. ennalum 20 crore varunna ee pinnookka muslingaleyum christianikaleyum communistukaleym onnum cheyyan ningalkku avilla.<br /><br />"ഈ പിന്നോക്ക മുസ്ലീങ്ങള്‍" എന്നു പറഞ്ഞതിലെ "ഈ" ഞാന്‍ ശ്രദ്ധിച്ചെങ്കിലും അവഗണിക്കുന്നു. "'നിങ്ങള്‍ക്ക്' ആവില്ല" എന്നു പറഞ്ഞതിലെയും മുന്‍വിധി പ്രകടമാണ്. അതും ഞാന്‍ അവഗണിക്കുന്നു.<br /><br />പയ്യന്‍സ്, ഈപ്പറഞ്ഞ പോയിന്റു തന്നെയല്ലേ ഞാനും എടുത്തെടുത്തു ചോദിച്ചു കൊണ്ടിരുന്നത്? സായുധമായി കൊന്ന് ഒരു സമൂഹത്തെ അവസാനിപ്പിക്കാം എന്നത് എന്തൊരു മണ്ടന്‍ ആശയമാണ്? അല്ലെങ്കിലും എന്തിനാണതു ചെയ്യുന്നത്? സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇങ്ങനെയൊന്നും ആലോചിക്കാന്‍ കൂടി കഴിയില്ല. സംഘവുമായി ബന്ധപ്പെട്ട് ഒരിടത്തും ഇത്തരമൊരു മണ്ടന്‍ ആശയം ഞാന്‍ കേട്ടിട്ടില്ല (അതെന്റെ കുറ്റവുമല്ല!). ഇത്തരമൊരു ആശയത്തേക്കുറിച്ചു സംസാരിച്ചു കാണാറുള്ളത് ചില ഇടതുപക്ഷചിന്തകരും മുസ്ലീം തീവ്രവാദികളുമൊക്കെ മാത്രമാണ്. അത്തരമൊരു രീതിയില്‍ ചിന്തിക്കാന്‍ കഴിയുന്നതു തന്നെ അവരുടെ ക്രൂരമനസ്സിനെയാണു വെളിപ്പെടുത്തുന്നത് എന്നാണെനിക്കു തോന്നുന്നത്. അവരുടെ ഉള്ളിലിരുപ്പു പുറത്തുവരുന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നു.<br /><br />'അജണ്ട' എന്നു നിങ്ങളുദ്ദേശിച്ചതെന്താണെന്ന് ഇവിടെയാണു വ്യക്തമായത്. 'ഹിന്ദുരാഷ്ട്രം' എന്ന പ്രയോഗമാണെന്നു തോന്നുന്നു പലരേയും പോലെ താങ്കളെയും ചിന്താക്കുഴപ്പത്തിലാക്കുന്നത്. ഹിന്ദുരാഷ്ട്രസങ്കല്പത്തേക്കുറിച്ചുപോലും തെറ്റിദ്ധാരണകളുള്ള ഒരാള്‍, താന്‍ ദീര്‍ഘകാലം സംഘപ്രവര്‍ത്തകനായിരുന്നു എന്നു പറയുന്നതു വിശ്വസിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്.<br /><br />മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍, ലോകത്തു രണ്ടാമതു നില്ക്കുന്ന രാജ്യമാണു നമ്മുടേത്. മുസ്ലീങ്ങളെ ഉപദ്രവിക്കാനോ കൊല്ലാനോ ഒന്നും ഇവിടെയാരും - ഞാനാവര്‍ത്തിക്കട്ടെ - ആരും - 'തക്കം പാര്‍ത്തിരിക്കു'ന്നൊന്നുമില്ല. അങ്ങനെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ തീര്‍ച്ചയായും പ്രോത്സാഹനീയമല്ല. വര്ഗ്ഗീയകലാപങ്ങളേക്കുറിച്ചു പറയാനാണെങ്കില്‍, നമ്മുടെ ചരിത്രത്തില്‍ നിര്‍ഭാഗ്യവശാല്‍ അവയുടെ നീണ്ടനിര തന്നെയുണ്ട്. ബി.ജെ.പി.യെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരമുള്ളവയേക്കുറിച്ചു മാത്രമേ നാം സംസാരിക്കാന്‍ ഒരുക്കമുള്ളൂ എന്നേയുള്ളൂ. കലാപങ്ങളുടെ കാരണങ്ങളേക്കുറിച്ചൊക്കെ കാപട്യങ്ങളില്ലാതെ ചിന്തിക്കാനും സംസാരിക്കാനും നമുക്കു കഴിയണം. അവ ആവര്‍ത്തിക്കാതിരിക്കാനായി തെറ്റുകള്‍ തുറന്നംഗീകരിച്ചും പൊറുത്തും ജനസമൂഹങ്ങളില്‍ കൂടുതല്‍ ഇഴയടുപ്പം സൃഷ്ടിക്കാനൊക്കെയാണ് ശ്രമിക്കേണ്ടത്. അതിനു പകരം, കലാപങ്ങളെ കൂട്ടു പിടിച്ച്, അവ നിരന്തരം ആഘോഷിച്ച്, അവയൊക്കെ 'സായുധമായ ഉന്‍മൂലനശ്രമ'മാണ് എന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വിഷവിത്തു പാകുന്നവരാണ്. അവര്‍ പറയുന്നതില്‍ യാതൊരു യാഥാര്‍ത്ഥ്യവുമില്ല. <br /><br />കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ പലയിടത്തായി മുസ്ലീങ്ങള്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ച സംഭവങ്ങള്‍ ധാരാളമുണ്ട്. അവയെല്ലാം ചൂണ്ടിക്കാണിച്ച് - 'അവര്‍ പോലീസുകാരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ്' എന്ന് ആരെങ്കിലും വാദിക്കുന്നെങ്കില്‍, എന്തൊരു വിഡ്ഢിത്തമായിരിക്കും അത്! സാഹചര്യം മനസ്സിലാക്കാതെ ഒരു അക്രമപ്രവര്ത്തനത്തേയും അന്ധമായി വിലയിരുത്തരുത്. സാഹചര്യപരിഗണനകള്, അക്രമങ്ങള്‍ക്കു ന്യായീകരണവുമാകരുത്. ഇതേപ്പറ്റിയൊക്കെ ഞാന്‍ മുമ്പേ തന്നെ ധാരാളം എഴുതിയിട്ടുണ്ട്.<br /><br />>> [പയ്യന്‍സ്] RSS nashippikkeppedathe INDIA maharajyam rekshapedilla.<br /><br />'ഇന്ത്യ രക്ഷപെടണം' എന്നൊരു ആഗ്രഹത്തിന്റെ സൂചന കാട്ടിയതിനു നന്ദി പറയുന്നു. ഈയൊരു മനോഭാവം പേറുന്നതു മാത്രമാണ് താങ്കള്‍ക്ക് ഒരു സംഘപ്രവര്ത്തകനുമായി എന്തെങ്കിലുമൊരു സാമ്യം ഞാന്‍ കാണുന്നത്.<br /><br />സംഘത്തെ നശിപ്പിക്കണം എന്നു പറയുന്നവര്‍ക്കാണോ ഇന്ത്യ രക്ഷപെട്ടു കാണാന്‍ ആഗ്രഹമുള്ളത് അതോ മറ്റുള്ളവര്‍ക്കാണോ എന്നത് തര്ക്കമുള്ളൊരു വിഷയമാണ്. ഞാനതിലിപ്പോള്‍ അഭിപ്രായപ്പെടുന്നില്ല. സംഘവിരോധികള്‍ ചേര്‍ന്ന് ഇന്ത്യയെ 'രക്ഷിച്ച' ചില കഥകള്‍ പരിശോധിക്കുന്നതു രസകരമായിരിക്കുമെന്നു മാത്രം പറഞ്ഞുവയ്ക്കുന്നു..<br /><br />മുകളില്‍പ്പറഞ്ഞ വാചകത്തോട് താങ്കള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അതു പ്രാവര്‍ത്തികമാക്കാന്‍ എന്താണു ചെയ്യാന്‍ പറ്റുക എന്നാലോചിക്കുകയല്ലേ വേണ്ടത്? സംഘത്തെ ഭര്‍ത്സിച്ചുകൊണ്ടു മാത്രമിരുന്നാല്‍ എന്താണു പ്രയോജനം? ഈപ്പറഞ്ഞതിന്റെ നേര്‍വിപരീതമായി 'സംഘമില്ലെങ്കില്‍ ഇന്ത്യ നശിക്കും' എന്നു ചിന്തിക്കുന്നവരില്ലേ? അവര്‍ അങ്ങനെ ചിന്തിക്കാനിടയാകുന്ന സാഹചര്യങ്ങളെന്തൊക്കെയാണെന്നു കണ്ടെത്തി അതിനൊക്കെ പരിഹാരം കാണാന്‍ ശ്രമിക്കുക. മാര്‍ക്സിസ്റ്റുകളും മറ്റും ചെയ്യുന്നതുപോലെ, അക്രമം നടത്തിക്കൊണ്ടുള്ള സായുധമായ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും മാദ്ധ്യമങ്ങളുപയോഗിച്ചുള്ള പ്രചാരണങ്ങളുമൊക്കെ കൂടുതലും വിപരീതഫലങ്ങളാണുണ്ടാക്കുക. കുറേക്കൂടി തന്ത്രപരമായ, ആശയപരമായ ചെറുത്തുനില്‍പ്പിനു വേണം ശ്രമിക്കാന്‍. അതു പക്ഷേ മാന്യതയോടെ ചെയ്യുന്നില്ലെങ്കില്‍, അവിടെയും തിരിച്ചടിയുണ്ടാകും. അവരേക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൊതു ചര്‍ച്ചകള്‍ വേണ്ടി വരും എന്നതുകൊണ്ട്, അവരുടെ ശബ്ദം പൊതുവേദികളിലെത്തുന്നതു പരമാവധി തടയുക എന്ന നിലവിലുള്ള തന്ത്രങ്ങള്‍ തുടരാനാവാതെ വരികയും ചെയ്യും. ചുരുക്കത്തില്‍, ഭാരതമാസകലം ഇതിനകം വ്യാപിച്ചുപോയ സംഘത്തെ പെട്ടെന്നവസാനിപ്പിക്കണം എന്നു വച്ചാല്‍ അത് അങ്ങേയറ്റം ശ്രമകരമാണ്.<br /><br /><br />>> [പയ്യന്‍സ്] Hitler ,mussolini thudangiyavar vicharichiTTu polum kore kollan patti ennallathe enthayirunnu nettam.<br /><br />'അവര്‍ വിചാരിച്ചിട്ടുപോലും' എന്നു വച്ചാല്‍? അവര്‍ എന്താണു വിചാരിച്ചത്? അവര്‍ക്കിവിടെ എന്താണു കാര്യം? സംഘം എന്താണു വിചാരിക്കുന്നത്? വിദേശികളോടുള്ള ഇമ്മാതിരി ഭ്രമവും മാനസികാടിമത്തവുമൊക്കെ നമ്മെ നശിപ്പിക്കുമെന്ന് സംഘം എക്കാലവും മുന്നറിയിപ്പു തന്നിട്ടുണ്ട്. ഇവിടെ ഇവരെയൊക്കെ വലിച്ചിഴച്ചുകൊണ്ടു വന്നതെന്തിനാണ്? കോമഡി അരങ്ങുതകര്‍ക്കുകയാണല്ലോ പയ്യന്‍സേ.<br /><br />സംഘവുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോള്‍ ഹിറ്റ്ലറേയും മുസ്സോളിനിയേയുമൊക്കെ കൂട്ടുപിടിച്ചു കാണാറുള്ളത് കൂടുതലും സംഘത്തേക്കുറിച്ച് യാതൊരു പരിജ്ഞാനവുമില്ലാത്തവര്‍ - കൂടുതലും ഇടതുപക്ഷപ്രചാരണങ്ങളില് വീണുപോയിട്ടുള്ളവര് - ആണ്. സംഘപശ്ചാത്തലമുണ്ടെന്ന് താങ്കള്‍ അവകാശപ്പെട്ടതു തരിമ്പെങ്കിലും സത്യമായിരുന്നുവെങ്കില്‍, ഈ അബദ്ധം കാണിക്കില്ലായിരുന്നു എന്നു ഞാന്‍ കരുതുന്നു.<br /><br />>> [പയ്യന്‍സ്] Jaathi chintha ellatha ethu RSS karananu Indiayil ullathu?<br /><br />അപ്പോള്‍ താങ്കള്‍ക്കു സംഘത്തേക്കുറിച്ചു മാത്രമല്ല - സംഘപ്രവര്ത്തകരേക്കുറിച്ചും തീരെ അറിയില്ല എന്ന് ഇവിടെ വ്യക്തമാകുന്നു. ഏതൊക്കെ സംഘപ്രവര്‍ത്തകരെ - എത്ര പേരെയാണാവോ താങ്കള്‍ക്കറിയാവുന്നത്?<br /><br />എല്ലാ പ്രവര്‍ത്തകരേയും ഒറ്റദിവസം കൊണ്ട് സമ്പൂര്‍ണ്ണമായി മാനസികപരിവര്‍ത്തനം ചെയ്യുക എന്ന മാന്ത്രികവിദ്യയൊന്നും സംഘത്തിന്റെയെന്നല്ല - ഏതൊരു പ്രസ്ഥാനത്തിന്റെയും കയ്യിലൊന്നുമില്ല. ജാതിചിത ജനമനസ്സുകളില്‍ രൂഢമൂലമാണ്. അതു മുഴുവന്‍ തുടച്ചു നീക്കുക എന്നതു വളരെ ശ്രമകരവുമാണ്. അതു പിഴുതെറിയാന്‍ കേവലം മുദ്രാവാക്യങ്ങള്‍ കൊണ്ടു സാധിക്കില്ല. അതിന്, മനസ്സിന്റെ അടിത്തട്ടില്‍ നിന്നു തന്നെയുള്ള സമൂലമായ ഒരു മാനസികപരിവര്‍ത്തനം വേണം. നിരന്തരമായ സാധനയുള്ക്കൊള്ളുന്ന സംഘകാര്യപദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത് അതു കൂടി മനസ്സില്‍ കണ്ടു കൊണ്ടാണ്. <br /><br />'വിചാരധാര'യില്‍ ആരെയൊക്കെയോ കൊല്ലാന്‍ പറഞ്ഞിരിക്കുന്നു എന്ന കമ്മ്യൂണിസ്റ്റ് ആക്രോശം കേട്ടാണ് സത്യമറിയാന്‍ ഞാന്‍ അതു തേടിപ്പിടിച്ചു വായിച്ചത്. പക്ഷേ, എനിക്ക് അങ്ങനെയൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല - ജാതിയും മറ്റും മൂലമുള്ള അകല്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള ഉജ്ജ്വലാശയങ്ങളൊക്കെ കാണുകയും ചെയ്തു. (ഇതൊക്കെ എന്റെ തെറ്റാകുന്നതെങ്ങനെയാണോ എന്തോ? വിചാരധാരയൊന്നും ആരും വായിക്കില്ലായിരിക്കുമെന്നു ധരിച്ച് പണ്ടെങ്ങോ ആരൊക്കെയോ ഉണ്ടാക്കി വച്ച ചില ആരോപണങ്ങളൊക്കെ വിവരസാങ്കേതികവിപ്ലവത്തിന്റെ ഇക്കാലത്തും എടുത്തുപയോഗിച്ചു പരിഹാസ്യരാകുന്നവരെ വേണം കുറ്റപ്പെടുത്താന്‍)<br /><br />പിന്നെ, കമ്മ്യൂണിസ്റ്റുകള്‍ ജാതിചിന്ത നീക്കി എന്നൊന്നും നിങ്ങള്‍ അവകാശപ്പെടില്ല എന്നു കൂടി കരുതട്ടെ. അങ്ങനെ തെറ്റിദ്ധരിച്ചിരുന്ന അവസാനത്തെ ആളുകൂടി തെറ്റുതിരുത്തിയ സംഭവം നടന്ന കാലത്ത് പയ്യന്‍സ് ഉണ്ടായിരുന്നോ എന്നറിയില്ല. ഇ.എം.എസ്.ന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ മകന് ഗൗരിയമ്മയെ ജാതിപ്പേരുചേര്ത്തു വിളിക്കുകയും ഇ.എം.എസ്. മൗനം പാലിച്ചപ്പോള്‍ ഗൗരിയമ്മ തിരിച്ചും ജാതിപ്പേരു വിളിച്ചതുമൊക്കെയാണത്. അതു വലിയൊരു പരാതിയായി ഗൗരിയമ്മ കൊണ്ടു നടന്നതിനര്ത്ഥം അവരുടെ മനസ്സിലും ജാതി ചിന്തയുണ്ടായിരുന്നുവെന്നാണ്. ജാതിവിശേഷണം അവര്‍ക്കൊരു അപമാനമായിത്തോന്നേണ്ട കാര്യമെന്താണ്? കമ്മ്യൂണിസത്തിന് അവരേപ്പോലുള്ള മുതിര്‍ന്ന നേതാക്കളില്‍പ്പോലും വരുത്താന്‍ കഴിഞ്ഞ മാനസിക പരിവര്‍ത്തനമെന്നത് "വട്ടപ്പൂജ്യ"മാണെന്നു വേണം മനസ്സിലാക്കാന്‍.<br /><br /><br />>> [പയ്യന്‍സ്] enikku chila questions undu. 1.thankal enthinu vendiyanu Nilakollunnathu.<br /><br />ദാ - താഴെപ്പറയുന്നതിനു വേണ്ടി.<br /><br />ഹിന്ദുക്കള്‍, ഹൈന്ദവസംഘടനകള്‍, ബി.ജെ.പി. പോലുള്ള രാഷ്ട്രീയകക്ഷികള്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇവയുമായൊക്കെ ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ ധാരാളം കാര്യങ്ങള്‍ തുടരെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ-സാമുദായിക പശ്ചാത്തലവും മലയാള മാദ്ധ്യമങ്ങളുടെ സ്പഷ്ടമായ പക്ഷ നിലപാടുകളുമൊക്കെയാണിതിനു കാരണം. കണ്ണടച്ചുവിടാവുന്ന കള്ളത്തരങ്ങള്‍ എന്ന നിലയില്‍ നിന്ന്, വലിയൊരു സാമൂഹ്യ വിപത്ത് എന്ന നിലയിലേക്ക് ഈയിടെയായി അതു മാറിയിട്ടുണ്ട്. പ്രചരിപ്പിക്കുന്ന പല കള്ളത്തരങ്ങളും, പല ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ന്യായീകരണം ചമയ്ക്കാനായി ഉപയോഗിക്കപ്പെടുന്നു എന്നതു കൊണ്ടാണിത്.<br /><br />ഇതൊക്കെ കാണുമ്പോള്‍, സത്യമറിയാവുന്നവരില്‍ ചിലര്‍ക്ക് തങ്ങള്‍ക്കു തോന്നുന്ന ചില കാര്യങ്ങള്‍ വിളിച്ചു പറയണമെന്നു തോന്നും. മുഖ്യധാരാമാദ്ധ്യമങ്ങളെന്നവകാശപ്പെടുന്നവര് ചര്‍ച്ച ചെയ്യാനാഗ്രഹിച്ചേക്കില്ലാത്ത പലതും തുറന്നു കാട്ടണമെന്നു തോന്നും. അങ്ങനെയുള്ളവര്‍ക്ക് അതു ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണു ഞാന്‍ നിലകൊള്ളുന്നത്. ഞാനും അവരിലൊരാളാണ്. ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും ഞാനെന്റെ അഭിപ്രായപ്രകടനങ്ങള്‍ തുടരും.<br /><br />ഒരു ബി.ജെ.പി. അനുഭാവിയെന്ന നിലയ്ക്ക് ചില വിഷയങ്ങളിലുള്ള രാഷ്ട്രീയനിലപാടുകളേക്കുറിച്ചും ചിലപ്പോള്‍ എഴുതാറുണ്ട്. <br /><br />>> [പയ്യന്‍സ്] 2.thankalude sramam ennenkilum vijayikkumo?<br /><br />ആരംഭകാലം മുതല്ക്കേ അതു വിജയിച്ചിട്ടേയുള്ളൂ. ഗുരുവായൂരമ്പലനടയില്‍ ഭജനമിരിക്കാന്‍ വന്ന ഒരു പാവം അമ്മൂമ്മ, മതപരിവര്ത്തനവ്യവസായികളുടെ പീഢനം മൂലം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. പ്രശ്നം ലഘൂകരിക്കാനായി, 'അവര്‍ക്ക് ചെവി കേള്‍ക്കില്ലായിരുന്നു' എന്നും 'ട്രെയിന്‍ വന്നത് അവര്‍ കണ്ടിട്ടുണ്ടാവില്ല' എന്നും മറ്റും അതിക്രൂരമായി റിപ്പോര്‍ട്ടു ചെയ്ത മാദ്ധ്യമങ്ങളുടെ വര്‍ഗ്ഗീയമുഖം കണ്ടു മനസ്സു നൊന്താണ് ഞാന്‍ ഒരു ബ്ലോഗ് ആരംഭിച്ചത്. ആ പോസ്റ്റ് മുതല്‍ ഇങ്ങോട്ട് ധാരാളം പേര് ഞാന്‍ പറയുന്നതു സത്യമാണെന്ന് അംഗീകരിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള എന്റെ പോരാട്ടത്തിന് കമന്റുകള്‍ വഴിയും മെയിലുകള്‍ വഴിയും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചവര്‍ അനവധിയാണ്. അതെനിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. സത്യം മറഞ്ഞു തന്നെ കിടക്കണമെന്നു നിര്‍ബന്ധമുള്ള ചിലര്‍ വൃഥാ എതിര്‍ത്തിട്ടുമുണ്ട്. അസഹിഷ്ണുതയും ഭയവുമൊക്കെയാണ് എതിര്‍പ്പുകള്‍ക്കു പിന്നിലെന്നു തിരിച്ചറിയുമ്പോള്‍ എനിക്കതു കൂടുതല്‍ അംഗീകാരമാവുകയാണു ചെയ്യുന്നത്.<br /><br /><br />>> [പയ്യന്‍സ്] 3.thankal avakashappedunna rama rajyathil ente (kezzhalente] sthanam ennethekal moshamayirikkille?<br /><br />ഇത് താങ്കള്‍ ആരോടു പറഞ്ഞ വാചകമാണ്? എന്നോടു തന്നെയാണോ്? ഞാന്‍ 'രാമ രാജ്യം' അവകാശപ്പെട്ടു എന്നതൊക്കെ എനിക്കു പുതിയ അറിവാണ്. പയ്യന്‍സിന് എന്തോ കാര്യമായ ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ട്.<br /><br />എന്തായാലും 'കീഴാളന്' എന്ന പ്രയോഗം ആവര്‍ത്തിച്ചിരിക്കുന്നതു കൊണ്ടു പറയുകയാണ്. ഒന്നെങ്കില്‍, താങ്കള്‍ക്ക് സംഘവുമായി പുലബന്ധം പോലുമില്ല. അല്ലെങ്കില്‍, താങ്കള്‍ പ്രവര്ത്തിച്ചുവെന്നവകാശപ്പെടുന്ന പ്രദേശത്തെ കാര്യകര്‍ത്താക്കന്മാര്‍ക്ക് സംഘത്തിന്റെ അന്തസ്സത്തയേപ്പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല. സംഘപ്രവര്‍ത്തനമാണെന്ന പേരില്‍, അവര്‍ അജ്ഞാതമായ മറ്റെന്തൊക്കെയോ ചെയ്തു സമയം കളയാന്‍ മാത്രം വിവേകശൂന്യരോ കഴിവു കുറഞ്ഞവരോ ആയിരുന്നിരിക്കണം.<br /><br />ഒമ്പതു വര്‍ഷമുണ്ടായിരുന്നിട്ടും താങ്കള്‍ ഒരു സംഘശിക്ഷാവര്‍ഗ്ഗിലും പോയിട്ടൊന്നുമില്ലേ? സംഘശാഖയില്‍ 9 വര്‍ഷം പ്രവര്‍ത്തിച്ചൊരാള്‍ എത്ര പക്വമതിയും വിവേകശാലിയും ഉജ്ജ്വലാശയങ്ങളുടെ ഉടമയുമായിരിക്കണം! നശിച്ച ജാതിവര്ത്തമാനം അദ്ദേഹം പറയുകയില്ല എന്ന് നൂറ്റൊന്നു ശതമാനം ഉറപ്പ്!<br /><br />>> [പയ്യന്‍സ്] 4.chathurvarnym keralathil ennenkilum nadapilayal thankal ethu sectionil pedum hahahha<br /><br />അവസാനത്തെ 'ഹഹഹ' താങ്കള്‍ തന്നെ എഴുതിയതാണ്. ഞാനും ചിരിച്ചു പോകുകയാണ്. എന്തൊരു ചോദ്യമാണിത്? ചാതുര്‍വര്‍ണ്ണ്യം നടപ്പിലാകുകയേ? താങ്കളെന്താണുദ്ദേശിച്ചത്? ഈ ലോകത്തൊന്നുമല്ല ജീവിക്കുന്നതെന്നുണ്ടോ ആവോ? ആരൊക്കെയോ എന്തൊക്കെയോ പറയുന്നതു കേട്ട് അര്‍ത്ഥമറിയാതെ ആവര്‍ത്തിക്കുകയാണോ?<br /><br />സമൂഹത്തില്‍ ജാതിചിന്തകളും മറ്റും ഇന്നത്തേതിലും വര്‍ദ്ധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുക എന്നതാണോ ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കില്‍, അതിനൊക്കെ വളം വച്ചുകൊടുക്കുന്നവരെ എതിര്ക്കാനാരെങ്കിലുമുണ്ടെങ്കില്, ഞാന്‍ അവരുടെ സെക്ഷനില്‍ പെടും.<br /><br />ഒരു ഉദാഹരണം പറയാം. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ചു നില്ക്കാന് തുനിഞ്ഞ രണ്ടു സമുദായസംഘടനകളെ പരിഹസിച്ചും പഴയ പരാജയങ്ങളോര്മ്മിപ്പിച്ചും കുത്സിതരാഷ്ട്രീയതന്ത്രങ്ങളുപയോഗിച്ചുമൊക്കെ വീണ്ടും അകറ്റിയവരുണ്ടല്ലോ. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും. അവരെയൊക്കെ തുറന്നെതിര്‍ക്കാന്‍ തന്റേടമുള്ളവരുണ്ടെങ്കില് ഞാന്‍ അവരുടെ സെക്ഷനില്‍ പെടും പയ്യന്‍സേ.<br /><br />ജാതിക്കെതിരെയുള്ള വലിയ പോരാട്ടങ്ങളുടെ ചരിത്രമൊന്നും എനിക്കവകാശപ്പെടാനില്ല. ചില നിസ്സാര കാര്യങ്ങളൊക്കെ ജീവിതത്തില്‍ സ്വാഭാവികമായിട്ടെന്ന മട്ടില്‍ സംഭവിച്ചിട്ടുണ്ടെന്നേയുള്ളു. മറ്റൊരു ജാതിയില്‍ നിന്നു വിവാഹം കഴിച്ചത് - കുട്ടികളുടെ ജാതി രേഖപ്പെടുത്താത്തത് - ജാതിസംഘടനകളും മറ്റുമായി സമ്പൂര്‍ണ്ണ അകല്‍ച്ച പാലിക്കുന്നത് - ജാതിസൂചനകള്‍ വേണ്ടി വരുന്ന ഇടപാടുകളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കുന്നത് അങ്ങനെ ചിലതു മാത്രം.<br /><br />സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലായിപ്പോയ ആദിവാസിസമൂഹത്തിനു വേണ്ടിയും മറ്റും പ്രതിഫലേച്ഛകൂടാതെ സേവനമനുഷ്ഠിക്കുന്ന സംഘസ്വയംസേവകരൂണ്ടിവിടെ. ഞാനൊരു സ്വയംസേവകനല്ലാത്തതുകൊണ്ട് എനിക്ക് അതിലൊന്നും യാതൊരു ക്രെഡിറ്റും അവകാശപ്പെടാനില്ല. ശക്തമായ പ്രവര്‍ത്തന പശ്ചാത്തലമുള്ള സംഘപരിവാര്‍ പ്രസ്ഥാനമായ സേവാഭാരതിയ്ക്കൊക്കെ ഒരു ചെറിയ സഹായം പോലും ചെയ്തു കൊടുക്കാതിരുന്ന ഞാനൊക്കെ എന്ത് അവകാശപ്പെടാനാണ്? അവകാശപ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക് അതില്‍ താല്പര്യമില്ല താനും.<br /><br />ഇവിടെച്ചിലര്‍ 'അധ:കൃതര്‍ക്കു ക്ഷേത്രപ്രവേശനം കിട്ടി' എന്നതൊക്കെ ഇപ്പോഴും വലിയ സംഭവമായി പറഞ്ഞു നടക്കുമ്പോള്‍, സംഘം ചെയ്യുന്നത് അതിലുമൊക്കെ എത്രയോ വിപ്ലവകരമായ കാര്യങ്ങളാണ്? ആദിവാസികളടക്കം, ഏറ്റവും പിന്നാക്കക്കാരായവരേയും ഉള്‍പ്പെടുത്തി, അവര്‍ക്കൊക്കെ ക്ഷേത്രത്തിലല്ല - ശ്രീകോവില്‍ പ്രവേശനം തന്നെ - സാദ്ധ്യമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമൊക്കെയാണ് 'താന്ത്രികവിദ്യാപീഢ'മൊക്കെ ചെയ്യുന്നത്. ആദിവാസികളുടെയും മറ്റും ജീവിതനിലവാരമുയര്ത്തുവാനും അവര്‍ക്കു വിദ്യാഭ്യാസം ലഭിക്കുന്നുവെന്നുമുറപ്പു വരുത്തുവാനുമൊക്കെയായി അനവധി പരിപാടികളാണ് 'വനവാസി കല്യാണ്‍ കേന്ദ്ര'മൊക്കെ നടത്തിവരുന്നത്. സമാജസേവനത്തിനു സ്വയം തുനിഞ്ഞിറങ്ങിയ അവരുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഞാനൊക്കെ എത്ര നിസ്സാരനാണു പയ്യന്‍സ്? എന്നെ വിട്ടേക്കൂ.<br /><br /><br />>> [പയ്യന്‍സ്] EDATHUPAKSHA kkaraya kore saghakkanmar evide undu. dutykkidayilum avar ithu vayikkunnundu.<br /><br />അതെന്നെ സന്തോഷിപ്പിക്കുന്നു. സ്വപക്ഷനിലപാടുകള് അടിച്ചേല്പിക്കുന്ന പേജുകളല്ലാതെ, തങ്ങളുടെ നിലപാടുകള്‍ ചോദ്യംചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന പുറങ്ങളും കൂടി വായിക്കാന്‍ അവര്‍ തയ്യാറാകുന്നു എന്നതും വലിയൊരു മാറ്റമാണ്. കാലം മാറുന്നതനുസരിച്ചു മാറാന്‍ അവരും നിര്‍ബന്ധിതരാവുന്നു എന്നതു ശുഭോദര്‍ക്കം തന്നെ. <br /><br />പിന്നെ, ഡ്യൂട്ടിക്കിടയിലുള്ള വായനയും യൂണിയന് പ്രവര്‍ത്തനവുമൊക്കെ ഇവിടത്തെ സര്‍ക്കാരാപ്പീസുകളുടെ മാത്രം ശാപമെന്നാണു കരുതിയിരുന്നത്. നിങ്ങളൊക്കെച്ചേര്‍ന്ന് ഖത്തറും കേരളം പോലെയാക്കിയോ? :)<br /><br />>> [പയ്യന്‍സ്] avarellam parayunnathu thankal attintholaninja oru chennayannennaanu<br /><br />സഖാക്കള്‍ വളരെയധികം മാറിയിരിക്കുന്നു! മര്യാദയ്ക്കു കാര്യങ്ങള്‍ പറയുമ്പോള്‍, ആടിന്റെ ഒരു തോലായിട്ടെങ്കിലും അവര്‍ക്കു ഫീല്‍ ചെയ്യുന്നുണ്ടല്ലോ. ഇടതര്‍ക്ക് ഇങ്ക്വിലാബു വിളിച്ചു കൂടെ നില്ക്കാത്തവരെയെല്ലാം കണ്ണുമടച്ച് ചെന്നായ്ക്കളായിക്കാണുകയും അവരോടു ക്രൂരമായി പെരുമാറുകയും ചെയ്യുന്ന സ്വഭാവമായിരുന്നു പണ്ടൊക്കെ. അതു മാറിയെങ്കില്‍ നല്ല കാര്യം തന്നെ. പ്രധാനമായും അവര്‍ക്കു തന്നെ നല്ലത്.<br /><br /><br />>> [പയ്യന്‍സ്] Ethirkkunnavane unmoolanam cheyyuunna prayoga rastriiyavum chintjikkunnavante uduthunimaattuna "vichara" rastreeyavum<br /><br />കറക്റ്റ്!! ബലേ ഭേഷ്! ഇടതുപക്ഷസഖാക്കന്മാരേക്കുറിച്ചു ഇത്ര കൃത്യമായി വിശേഷിപ്പിച്ചിരിക്കുന്ന സ്ഥിതിക്ക് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനുള്ള പയ്യന്സിന്റെ കഴിവു നഷ്ടപ്പെട്ടില്ല എന്നു തന്നെ വേണം കരുതാന്‍. എന്തായാലും സൂക്ഷിക്കുന്നതു നന്നാവും. 'എതിര്‍ക്കുന്നവനെ ഉന്മൂലനം ചെയ്യുക' എന്ന പരിപാടിയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രയോക്താക്കളും ഇന്ത്യയിലെ ഏക പ്രയോക്താക്കളുമായ ആ സഖാക്കന്മാര് പയ്യന്‍സിനെയും.....? സൂക്ഷിക്കുക.<br /><br /><br />>> [പയ്യന്‍സ്] MOne dhinesha than anannekil ee pazhaya RSS karente report BLOgil kodukku thangalude kadum padalum thalli yulla marupadu venda. marupadi ondenkkil thaaa mone abhinayikkaruthu. pacha malayalathil ezhuthiyal mathi.<br /><br />സുഹൃത്തേ, ഇതൊക്കെ അങ്ങേയറ്റം തരം താണ ഭാഷയാണ്. പയ്യനല്ലേ - കുറച്ചു കൂടി പ്രായമാകുമ്പോള്‍ പക്വത വന്നേക്കുമെന്നു കരുതി ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. ഇത്തരം വാചകങ്ങള്‍ക്കൊക്കെ മറുപടി കൊടുത്ത് സ്വന്തം വില കളയാന്‍ വിവേകശാലികള്‍ തയ്യാറാവില്ല.<br /><br />പലരും തുറന്നു പറയാന്‍ മടിക്കുന്ന അപ്രിയസത്യങ്ങള്‍ പലതും ചില പോസ്റ്റുകളിലൂടെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അത് ഒരു വലിയ അപരാധമാണോ എന്നറിയില്ല. എന്തായാലും അതു പലര്‍ക്കും അലോസരമുണ്ടാക്കുന്നുവെന്നത് താങ്കളെഴുതിയതുപോലുള്ള കമന്റുകളില്‍ നിന്നു വ്യക്തമാണ്.<br /><br />പോസ്റ്റു മുഴുവന്‍ വായിച്ചുമനസ്സിലാക്കാതെയും, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധമില്ലാതെയുമാണ് പലരും കമന്റിടുന്നത്. അത്തരക്കാര്‍ക്കു മറുപടി കൊടുത്തു സമയം കളയരുത് എന്നെന്നോടു പല സുഹൃത്തുക്കളും ഉപദേശിച്ചതാണ്. പക്ഷേ പല കമന്റുകളിലും ശുദ്ധ അബദ്ധങ്ങളടക്കം കാണാറുള്ളതുകൊണ്ട് പ്രതികരിക്കാതെ വിടാന്‍ മനസ്സനുവദിച്ചിരുന്നില്ല. <br /><br />എന്നാല്‍, ആ തെറ്റ് ഇതോടെ തിരുത്തുകയാണ്. ഇത്തരം മറുപടികളുടെ ഗണത്തിലെ അവസാനത്തേതാണിത്. പ്രകോപനം മാത്രമുദ്ദേശിച്ചുള്ള അപക്വപരാമര്ശങ്ങള്ക്ക് ഇനി മറുപടിയില്ല.<br /><br />ഞാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ച് വിഷയത്തിലൊതുങ്ങി നിന്നു കൊണ്ട് വസ്തുനിഷ്ഠമായും ആരോഗ്യകരമായ ഒരു സംവാദമുദ്ദേശിച്ചും ഭര്ത്സനങ്ങളൊഴിവാക്കിയുമൊക്കെ കമന്റിടുന്നവര്‍ക്കു വേണ്ടി മാത്രമേ സമയം ചെലവഴിക്കുകയുള്ളൂ. <br /><br />ഇതിനു മറുപടി എന്ന വ്യാജേന, ഇതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത എന്തെങ്കിലും ഭര്‍ത്സനങ്ങളുമായി താങ്കളോ താങ്കളുടെ ഖത്തര്‍ സഖാക്കന്മാരിലാരെങ്കിലുമോ വീണ്ടും വന്നാലും ഞാനതു ശ്രദ്ധിച്ചെന്നു വരില്ല. എന്നോടു ക്ഷമിക്കുക. വിഷമകരമായ ആ തീരുമാനം താങ്കള്‍ തന്നെയാണെടുപ്പിച്ചത്. ഗുഡ് ബൈ!Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com2tag:blogger.com,1999:blog-37821259.post-27083257715798435472007-12-06T09:47:00.000+03:002008-12-09T15:22:03.880+03:00'ഒറ്റപ്പെട്ട' ചില സംഭവങ്ങള്‍ - കേരളരാഷ്ട്രീയത്തില്കേരളരാഷ്ട്രീയത്തിലെ പല സംഭവങ്ങളും നിരീക്ഷിച്ചു കൊണ്ടിരുന്നാല്‍, കരയണമോ ചിരിക്കണമോ എന്നറിയാത്ത അവസ്ഥയാണ് പലപ്പോഴുമുണ്ടാകാറ്. എന്നാല്‍, അറിയാതെ കയ്യടിച്ചു പോകുന്ന സംഭവങ്ങളും അപൂര്‍വ്വമായിട്ടാണെങ്കിലും ഉണ്ടാകാറുണ്ട്. ഇന്നലെയും അങ്ങനെയൊന്നുണ്ടായി. കെ. മുരളീധരന്റെ ഒരു പ്രസ്താവന കേട്ടപ്പോളാണത്. എന്‍.സി.പി.യുടെ (വിമത?) യോഗത്തിലെ അക്രമസംഭവങ്ങള്‍ക്കു ശേഷം അദ്ദേഹം പറഞ്ഞത് "അതൊരു ഒറ്റപ്പെട്ട സംഭവമാണെ"ന്നാണ്.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUBn6-UbRDX7pxoVrfy4T05MJzHS6INWkDVVee52Af0VcOxBVeBX71wNR0WHpNI6h3KvDaNT3wbP2Myczm43YXXd5I9hZVPEmW1bwFhAIkpTd9rKeTd8rcRzAVeppYoXflwSxW/s1600-h/ncp_akramam_otappetta_sambhavam_murali_1.JPG"><img id="BLOGGER_PHOTO_ID_5140757447057541762" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUBn6-UbRDX7pxoVrfy4T05MJzHS6INWkDVVee52Af0VcOxBVeBX71wNR0WHpNI6h3KvDaNT3wbP2Myczm43YXXd5I9hZVPEmW1bwFhAIkpTd9rKeTd8rcRzAVeppYoXflwSxW/s400/ncp_akramam_otappetta_sambhavam_murali_1.JPG" border="0" /></a><br />അംഗീകരിച്ചു കൊടുക്കാതെ തരമില്ല. അണികളോട് സ്നേഹവും ആത്മാര്‍ത്ഥതയുള്ള നേതാക്കളാണെങ്കില്‍ ഇങ്ങനെ വേണം. സത്യത്തില്‍, യഥാര്‍ത്ഥ പ്രശ്നം "ഒറ്റപ്പെട്ടതു" തന്നെയായിരുന്നു. മറ്റുള്ളവര്‍ക്കാര്‍ക്കും അതു മനസ്സിലാകണമെന്നില്ല. അവരതു ശ്രദ്ധിച്ചിരിക്കണമെന്നുമില്ല. 'ഒറ്റപ്പെട്ട ആ സംഭവം' താഴെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLWhNze0UpcX6SLenYlJEUGT8jvLa-5L3ESmIQUluXfBruFgCddVzlfpG5zV2vD-O7LmKVVG0GBi4pz3oAgU3lqtOCysrVdxAt1ReBUs88fyc7et3qtNFcYsbu2QF_dkTZx0iW/s1600-h/ncp_akramam_otappetta_sambhavam_murali_2.JPG"><img id="BLOGGER_PHOTO_ID_5140757820719696530" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLWhNze0UpcX6SLenYlJEUGT8jvLa-5L3ESmIQUluXfBruFgCddVzlfpG5zV2vD-O7LmKVVG0GBi4pz3oAgU3lqtOCysrVdxAt1ReBUs88fyc7et3qtNFcYsbu2QF_dkTZx0iW/s400/ncp_akramam_otappetta_sambhavam_murali_2.JPG" border="0" /></a><br />ചില ഒറ്റപ്പെട്ട ദൃശ്യങ്ങള്‍ ചുവടെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_jJ6sIfT5Oq04JSpQb6P1xTBtEporuA73nPdKsaO9E-ccmXzEl5Qo4Azf4pWKiMVZoaT1Cryvn7applCIFmgtBBgIA-BMVQtQpWYH0zMqo5v2onzNoSBSABXFXMWQMK9UI2B5/s1600-h/ncp_akramam_otappetta_sambhavam_murali_3.JPG"><img id="BLOGGER_PHOTO_ID_5140757988223421090" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_jJ6sIfT5Oq04JSpQb6P1xTBtEporuA73nPdKsaO9E-ccmXzEl5Qo4Azf4pWKiMVZoaT1Cryvn7applCIFmgtBBgIA-BMVQtQpWYH0zMqo5v2onzNoSBSABXFXMWQMK9UI2B5/s400/ncp_akramam_otappetta_sambhavam_murali_3.JPG" border="0" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiP0YISW1DKejo8MwkTprNAO1Ug6yvS9CRSjZO7x5oJhYSjqh5aEtngW7IeJ5Vxp-qHaFnRNcsvd1cqKS64c1noqHyNUVJm1fSAc7x9znNHZ67n-wZRvJg9Ja-nJ0tg5nUbd3od/s1600-h/ncp_akramam_otappetta_sambhavam_murali_4.JPG"><img id="BLOGGER_PHOTO_ID_5140758134252309170" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiP0YISW1DKejo8MwkTprNAO1Ug6yvS9CRSjZO7x5oJhYSjqh5aEtngW7IeJ5Vxp-qHaFnRNcsvd1cqKS64c1noqHyNUVJm1fSAc7x9znNHZ67n-wZRvJg9Ja-nJ0tg5nUbd3od/s400/ncp_akramam_otappetta_sambhavam_murali_4.JPG" border="0" /></a><br />കോണ്‍ഗ്രസിലായിരുന്നപ്പോള്‍, ജനം ഒരിക്കലും മറക്കാത്ത ചില ചാനല്‍ ദൃശ്യങ്ങള്‍ സംഭാവന ചെയ്തതിന്റെ തുടര്‍ച്ച തന്നെയാണ് ഇതും.<br /><br />സി.പി.എമ്മിലാണെങ്കില്‍, ചില്ലറ തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനും 'ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പു വരുത്താനുമൊക്കെ നാട്ടുകാരുടെ മുന്നില്‍ വച്ച് ഇതുപോലെ നാണം കെട്ട അടികൂടുന്ന പതിവില്ല. അവിടെ അതിനൊക്കെ കുറേക്കുടി 'വ്യവസ്ഥാപിതമായ' പാര്‍ട്ടി ശൈലികളുണ്ടെന്നു പറയപ്പെടുന്നു. എന്തൊക്കെയാണതെന്ന വിശദവിവരങ്ങള്‍ പ്രവര്‍ത്തകര്‍ക്കേ അറിയൂ. ജനം കാണുന്നത് ഇതൊക്കെയാണ്.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOErk_Hdi-W2rqLR8j7dgq923P-TqyspjYKqwFFj5KpYgPz_YoUpGzfVmH2Q__a6hyIywErOS6pMm_JejbKhWs6tBUu2okCozUPQVbIGppWfgX6l2y9HSzy4JSTyJw_R-NcEKp/s1600-h/CPM_groups_attacks.JPG"><img id="BLOGGER_PHOTO_ID_5140758258806360770" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOErk_Hdi-W2rqLR8j7dgq923P-TqyspjYKqwFFj5KpYgPz_YoUpGzfVmH2Q__a6hyIywErOS6pMm_JejbKhWs6tBUu2okCozUPQVbIGppWfgX6l2y9HSzy4JSTyJw_R-NcEKp/s400/CPM_groups_attacks.JPG" border="0" /></a><br />ഇതെല്ലാം ഉള്‍പ്പാര്‍ട്ടി യുദ്ധങ്ങളല്ലേ - അവ കണ്ടില്ലെന്നു നടിക്കാമെന്നു വിചാരിച്ചാലും രക്ഷയില്ല. ഇടതുവലതു മുന്നണികള്‍ അധികാരത്തിനു വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പരസ്പരം "കടിപിടി കൂടിയ" ഒരു സംഭവം ചുവടെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIgXt8_iKWraVlGu3_JhHWKsb9IgnGJ9DR0HJ-4Z43WjBfxvHzBhsJTum14btpDTK-mi-FSHPxugK-oImr7aWCsLgbC6WSp68cWnCzC1IfCKLOI3LeAujRU2vmwexD2m-vgDUUVA/s1600-h/LDF_UDF_kaTipiTi.JPG"><img id="BLOGGER_PHOTO_ID_5119900810272615746" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIgXt8_iKWraVlGu3_JhHWKsb9IgnGJ9DR0HJ-4Z43WjBfxvHzBhsJTum14btpDTK-mi-FSHPxugK-oImr7aWCsLgbC6WSp68cWnCzC1IfCKLOI3LeAujRU2vmwexD2m-vgDUUVA/s400/LDF_UDF_kaTipiTi.JPG" border="0" /></a><br />ഒന്നോര്‍ത്താല്‍, ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ തന്നെയാണ്. <strong>ജനങ്ങള്‍ ശരിക്കും ഒറ്റപ്പെട്ടു പോകുന്ന ചില സംഭവങ്ങള്‍.<br /></strong>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com6tag:blogger.com,1999:blog-37821259.post-1296176976424830452007-12-02T03:27:00.000+03:002008-12-09T15:22:04.629+03:00കാക്കിയിട്ടവന്റെ നേരേ കയ്യോങ്ങിയാല്‍.....നോവില്ല!കമ്മീഷണര്‍ ഭരത് ചന്ദ്രന് ഉണ്ടായിരുന്നെങ്കില്‍, ഇന്ന് സി.പി.ഐ.യുടെ ഓഫീസില്‍ കയറിച്ചെന്ന് വെളിയം ഭാര്‍ഗ്ഗവനെ കണ്ടുപിടിച്ച് വാതിലടച്ചു കുറ്റിയിട്ട് ചില ചോദ്യങ്ങള്‍ ചോദിച്ചേനെ. “പാര്‍ട്ടി ഓഫീസുകളെന്നാല് പോലീസുകാരുടെ ശവപ്പറമ്പുകൂടിയാണോ“ എന്നതായിരിക്കും മുഖ്യമായിട്ടും അന്വേഷിക്കുക.<br /><br />വെളിയം പറയുന്നതനുസരിച്ചാണെങ്കില്‍, പാര്‍ട്ടിഓഫീസില്‍ കയറിയ പോലീസുകാര്‍ തിരിച്ചു പോയ ചരിത്രമില്ല! ശവം പോലും വിട്ടുകൊടുക്കില്ലെന്നും അവിടെത്തന്നെ കുഴിച്ചുമൂടിക്കളയുമെന്നുമൊക്കെയാവണം ഉദ്ദേശിച്ചത്.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgV2AJO4gzc6C3f6yaOMf2y8C5tEwrLXoyqgmRDhYUFgHD5mjB7VMGePWTbaPM5zk3izSe-jqjPxbnMPJZZ5-CylNWK2A2fCd6nuL9be7i2dCh4Vg3jlQUvOHPssZW5i39ncbFw/s1600-r/pOliisine_thallum_sipiai.JPG"><img id="BLOGGER_PHOTO_ID_5139180094548281874" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_eA66RPKN1BNlIqtaK69wlf6BxoRv3X3B5lLZfopBreXJotUyaDZSu7UMt8O7udoBMDZzEdAtGJYVn876e9M20b0ruJLeG2mtexsLsleVKbuQ0wcCHET8OJ-9XKLuG3Bcq5w_/s400/pOliisine_thallum_sipiai.JPG" border="0" /></a>* * * * * * * * * * *<br />ഒന്നോര്‍ത്താല്‍, <strong>“കുത്തകവിരുദ്ധ”സമര</strong>മെന്നു പറഞ്ഞാല്‍ ശരിക്കും ഇങ്ങനെ വേണം. ചില സമരശൈലികളൊക്കെ മാര്‍ക്സിസ്റ്റുകാര്‍ കുത്തകയാക്കി വച്ചിട്ട് കാലം കുറേയായി. ഇതൊക്കെ തങ്ങള്‍ക്കു മാത്രമേ കഴിയൂ എന്ന അവരുടെ അഹന്തയ്ക്കു ചുട്ട മറുപടിയാണു വെളിയവും കൂട്ടരും കൊടുത്തുകൊണ്ടിരിക്കുന്നത്.<br /><br />നടുറോഡില്‍ വച്ച് വനിതാപോലീസുകാരിയെ തല്ലിയ പ്രവര്‍ത്തക ഇതിനകം താരമായിക്കഴിഞ്ഞു. ദേശാഭിമാനിയുടെ ഭീഷണശൈലിയെ നാണം കെടുത്തുന്ന മട്ടില്‍ ‘ജനയുഗ‘ത്തിനുവേണ്ടി ഫണ്ടുപിരിച്ചതും നാടു മുഴുവന്‍ പ്രശസ്തിനേടിയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്കു പൊതുവായി ചില പ്രത്യേകതകളൊക്കെയുണ്ടെന്നും മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇതൊന്നും തീറെഴുതിയിട്ടില്ലെന്നും നാലാളെ അറിയിക്കാന്‍ കഴിയുന്നതു നിസ്സാരകാര്യമല്ല.<br /><br />* * * * * * * * * * *<br /><br />ഇതിനൊക്കെ ഇടയില്‍ കിടക്കുന്ന പോലീസുകാരുടെ കാര്യമാണു കഷ്ടം. കമ്മ്യൂണിസ്റ്റുരാജ് വന്നാലും പോയാലും അവരുടെ കാര്യം കഷ്ടം തന്നെയാണ്.<br /><br />ഭരണമില്ലാത്ത കാലത്താണെങ്കില്‍, സര്‍ക്കാറിനെതിരെയുള്ള സമരങ്ങളുടെ സകലപീഢനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നത് പോലീസുകാര്‍ തന്നെ. ശാരീരികപീഢനങ്ങളേക്കാള് വലുത് മാനസികപീഢനങ്ങളാണ്. ‘വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനുമുമ്പിലും ബോംബുണ്ടാക്കും‘ എന്നൊക്കെ ചിലര്‍ പ്രസംഗിക്കുമ്പോള്‍ കേട്ടു നില്‍ക്കാനേ കഴിയൂ.<br /><br />ഭരണം മാറുകയും മേല്‍പ്പടി പ്രസംഗം നടത്താന്‍ മടിക്കാത്തവര്‍ ആഭ്യന്തരമന്ത്രിക്കസേരയിലൂടെ പോലീസിന്റെ തലപ്പത്തെത്തുകയും ചെയ്താല്‍ രക്ഷയുണ്ടോ എന്നു ചോദിച്ചാല്‍ അതുമില്ല! ‘<span style="color:#cc0000;"><strong>സല്‍ഭരണം</strong></span>’ നടത്താനുദ്ദേശിക്കുന്നവര്ക്കേ പോലീസിനെക്കൊണ്ട് ആവശ്യമുള്ളൂ. ‘<strong><span style="color:#ff0000;">സെല്‍ഭരണം</span></strong>’ നടത്തുന്നവര്‍ക്കായി ക്രമസമാധാനപാലനം നടത്താന്‍ ‘ജനകീയപോലീസ്‘ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. അവര്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനിടയില്‍ മെനക്കെടുത്താന്‍ ചെന്നാല്‍ കുട്ടി സഖാക്കന്മാര് തലയ്ക്കടിച്ചു കൊന്നുകളയും താനും.<br /><br />അങ്ങനെയങ്ങു വിടാന്‍ പറ്റുമോ എന്നു കരുതി കുട്ടിപ്പോലീസിനെയും സഹായികളേയും അറസ്റ്റുചെയ്യാമെന്നു വച്ചാല്‍ മുകളില്‍ നിന്ന് ഉടന്‍ നിര്‍ദ്ദേശങ്ങളെത്തും. എല്ലാവരെയും വിട്ടയക്കേണ്ടിവരും. ഫോണിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രതികളെ പ്രഖ്യാപിക്കേണ്ടിയും വരും.<br /><br />വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണല്ലോ എന്നു കരുതി, പ്രതികരിക്കാതെ, അമര്‍ഷം ഉള്ളിലൊതുക്കി കഴിയാമെന്നു വച്ചാല്‍, പത്രങ്ങളൊക്കെ ദാ ഇമ്മട്ടിലൊക്കെ ഓരോന്നു തുറന്നെഴുതി നാട്ടുകാരെ മുഴുവനറിയിച്ച് നാണം കെടുത്തുകയും ചെയ്യും.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEip3NYMDBxjbnfc5pROwjgxQMMd1Gy-StGe90dGliDAN0i98YRu6MLAii_mzq966Loe77FOd7Wn23GsWaTo8bNWcO4NHoTvgs-eSeb9j0n2EaEyKIPQYlCr6Hg2UqSy6oCaIwgD/s1600-r/ChanganaSSeri_polise_officers_were_asked_to_keep_silent.JPG"><img id="BLOGGER_PHOTO_ID_5139187417467521570" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQhuu8Z42mga7nNikaprUC4RxTJSmTggMSkqmOuPlTFQ15JDFGG9bViaUy3ivujb1c6hP_4NIYB8NbGWurNn6sddPtryT-NqrotnVsPzmEeBOc2mOGATK8ofuPbRBFL7lJJuca/s400/ChanganaSSeri_polise_officers_were_asked_to_keep_silent.JPG" border="0" /></a> പരമാവധി ആശ്രിതത്വം പ്രകടിപ്പിച്ച് ആജ്ഞകള്‍ യഥാവിധി അനുസരിച്ചാല്‍ പ്രയോജനമുണ്ടോ എന്നു ചോദിച്ചാല്‍ അതുമില്ല. കള്ളക്കളികള്‍ നാടുമുഴുവനറിഞ്ഞ് നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ അവസാനം കുറ്റം വന്നു വീഴുന്നതും പോലീസിന്റെ തലയില്‍ത്തന്നെ! ‘അന്വേഷണശേഷമുള്ള’ സ്ഥലം മാറ്റം!<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrnt5NnJKCokai6wviPmD8VzN3Ft6vCQJNCcdB1oemMyfzQ1RS0oQ2c4yKMo9Pl4A4aRkXAcIM6ojfbMyhdyMsuWTjPaf8GBFhp5cYeFdAw2HVjuqTK74PbacowRGsL_VnWHDH/s1600-r/dysp_vijayan_got_transferred.JPG"><img id="BLOGGER_PHOTO_ID_5139189689505221170" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKPIJBhacux-PWIdrl7fQLSlM7J4XIuKXFpw7odyejycyjdTqUYxKewu1nCNtNj1U88GU56Dad8DrCfeB9tX42zAr8gujmfogAWXHB6XuaKnvrMnFVLmXFykSAziOUmK7uRBl5/s400/dysp_vijayan_got_transferred.JPG" border="0" /></a>* * * * * * * * * * * <p>പോലീസാകുന്നെങ്കില്‍ ബംഗാളിലെ പോലീസാകണം. പ്രത്യേകിച്ചു പണിയൊന്നുമില്ല. വല്ല ഓപ്പറേഷനും വേണ്ടിവന്നാല്‍, കേവലം ലാത്തിയുമായിച്ചെന്ന് തടികേടാകുമോയെന്ന ഭയവും വേണ്ട - നല്ല ഉന്നമുള്ള തോക്കുകളുമായി പാര്‍ട്ടിപ്രവര്‍ത്തകരും കൂടെയുണ്ടാവും.</p><p>‘അബദ്ധവശാല്‍‘ വെടിപൊട്ടി പത്തു പതിനഞ്ചെണ്ണം ചത്താലും പരാതിയൊന്നും കേള്‍ക്കേണ്ടി വരില്ല. മാത്രമല്ല - തുടര്‍ന്നുള്ള ഓപ്പറേഷനില്‍ പങ്കെടുക്കേണ്ടി വരികയുമില്ല. “<em><span style="color:#990000;">ഇത്തവണ കൂടണമെന്നില്ല</span></em>” എന്ന അഭിപ്രായത്തിനു പകരം “<span style="color:#3333ff;"><em>ആ ഏരിയയില്‍ കണ്ടുപോകരുത്</em></span> “ എന്ന ഉത്തരവു തന്നെ കിട്ടുമ്പോള്‍, സന്തോഷത്തോടെ മാറി നിന്നു കാഴ്ചകണ്ടുരസിക്കുക എന്നതേ ചെയ്യാനുള്ളൂ. കേന്ദ്രസേനയേപ്പോലും അടുപ്പിക്കാത്ത സ്ഥലത്ത് വെറും ലോക്കല്‍ പോലീസ് ചെന്നിട്ട് അല്ലെങ്കിലും എന്തു കാണിക്കാനാണ്?</p><p>പത്രക്കാര് ആരെങ്കിലും വരുമ്പോള്‍, ‘<em><span style="color:#000099;">ഇത്തവണ വല്ലതും നടക്കും</span></em>’, ‘<span style="color:#cc0000;"><em>പഴയതുപോലെ ഈസി ആവില്ല - ഇത്തവണ ടൈറ്റ് ആവും</em></span>’ എന്നൊക്കെ വെറുതേ അഭിപ്രായവും തട്ടിമൂളിച്ച് - <span style="color:#990000;">“<strong>ലാത്തിയടി</strong>” എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കി</span> - അങ്ങനെയങ്ങു നിന്നാല്‍ മതി. പരമസുഖം! ദാ കണ്ടില്ലേ!</p><p><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibs7MQJk17zGxIenRLCF7o_IJUcdgEz622C_KNVzmP-12TmLAlkbhkuxtzQ35v2Npf6PF8c3n6F_ima2Xkn8uIHOfZmOJeTSDBfvGaLEHulsCfm7ZU1szdSG2HfVtFE6-N54Y-/s1600-r/nandigram_sonapura_pitikkaan_cpm.JPG"><img id="BLOGGER_PHOTO_ID_5139191042419919442" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjunM_3Yv9Rg8nzZmG2peo858zs0O7SK4DsczpnpRdJ3MeoeEexgdIDdGHZPA6WYdOAphYAlGxv-8LMkK2PoosUlI3NRDpNcMt84FrwZ93VizVZ7g7XrMeT4Mu0q4iuF1ZgABFs/s400/nandigram_sonapura_pitikkaan_cpm.JPG" border="0" /></a></p><p>ഇക്കാരണവും പറഞ്ഞ് “ജനക്കൂട്ടം” ചിലപ്പോള്‍ തെരുവുകളില്‍ കലാപമഴിച്ചുവിട്ടേക്കും എന്നൊരു പ്രശ്നമുണ്ട്. പക്ഷേ അവിടെയും ഇടപെടേണ്ടിവരുമെന്നു പേടിക്കേണ്ട. കലാപം അടിച്ചമര്‍ത്താനുള്ള ഉത്തരവൊന്നും ലഭിക്കില്ല. ‘കലാപത്തിന് ഇടയാക്കി‘യവരെ രായ്ക്കുരാമാനം നാടുകടത്തിക്കൊണ്ട് സര്‍ക്കാര്‍ തന്നെ പ്രശ്നം പരിഹരിച്ചോളും.</p><p>പോലീസാകുന്നെങ്കില്‍, ബംഗാളിലെ പോലീസാകണം! </p><p>കേരളാപോലീസിന്റെ കാര്യം പറയാനാണെങ്കില്‍, “കട്ടപ്പുക” എന്നതിലും നല്ലൊരു വാക്ക് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.</p><p>* * * * * * * * * * * </p><p>ഇതിനൊക്കെയിടയിലും - ഇത്ര അസുഖകരമായ ജോലിസാഹചര്യങ്ങള്ക്കിടയിലും - ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുന്ന പോലീസുകാരുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അറിയാതെ നമിച്ചു പോകുകയാണ്. </p><p>WE SALUTE YOU! </p><p>In fact, The Nation salutes you! </p><br />-------------------------<br />ഈ പോസ്റ്റിട്ടതിനു രണ്ടുമൂന്നു ദിവസം കഴിഞ്ഞു വന്ന ഒരു വാര്‍ത്തകൂടി കൂട്ടിച്ചേര്‍ക്കുന്നു. പൊതുജനമദ്ധ്യത്തില്‍ താറടിച്ച് സേനയുടെ ആത്മവീര്യം കെടുത്തുന്ന നേതാക്കള്‍ക്കെതിരെയുള്ള അസംതൃപ്തി പോലീസ് അസ്സോസ്സിയേഷന്‍ ‘രഹസ്യമായി’ ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടത്രെ. ഭരണമുന്നണിയോട് ആഭിമുഖ്യമുള്ളവരാണ് അസ്സോയിയേഷനെ നിയന്ത്രിക്കുന്നതെന്നതിനാല്‍ പരസ്യമായി പ്രതികരിക്കാനാവുന്നില്ലത്രെ!<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLW6iwQVuK7h3x2ay9qyjlqzAGl36nIsks2InPP4ipc5ihZ5fpi3Sc-M0ECutkTsFEYlKdT2NVg5I0Nu8u4P8uVGlQ1Fl_hC9NwJX98srpeW9JE_6MKH-XJV8x8lqvg8kGU9kV/s1600-h/pOliis~_yuuNiyanu_asvasthatha.JPG"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLW6iwQVuK7h3x2ay9qyjlqzAGl36nIsks2InPP4ipc5ihZ5fpi3Sc-M0ECutkTsFEYlKdT2NVg5I0Nu8u4P8uVGlQ1Fl_hC9NwJX98srpeW9JE_6MKH-XJV8x8lqvg8kGU9kV/s400/pOliis~_yuuNiyanu_asvasthatha.JPG" border="0" alt=""id="BLOGGER_PHOTO_ID_5141788982237924066" /></a><br />ഒന്നോര്‍ത്താല്‍, പരസ്യമായി പ്രതികരിക്കാതിരിക്കുന്നതു തന്നെയാണു നല്ലത്. ആരൊക്കെ എത്രയൊക്കെ ആക്ഷേപിച്ചാലും പോലീസിനോട് ജനങ്ങള്‍ക്ക് ഇപ്പോഴും ഒരു ബഹുമാനമൊക്കെയുണ്ട്. ഓരോരുത്തരുടെ അപക്വപ്രയോഗങ്ങള്ക്ക് മറുപടി കൊടുത്ത് ഉള്ളവിലകൂടി കളയുന്നതെന്തിന്?Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com9tag:blogger.com,1999:blog-37821259.post-64028556871610318882007-11-15T06:47:00.000+03:002008-12-09T15:22:05.325+03:00മാര്‍ക്സിസ്റ്റ് ശൈലി(യുടെ)യിലുള്ള ചില "പ്രകടന"ങ്ങള്ബ്ലോഗിലെന്നല്ല - എവിടെയാണെങ്കിലും ശരി - രാഷ്ട്രീയം പറഞ്ഞാല്‍ നമുക്ക് എല്ലാവരേയും സന്തോഷിപ്പിക്കാന്‍ പറ്റില്ല. ചിലര്‍ക്ക് തീര്‍ച്ചയായും മുഷിയുക തന്നെ ചെയ്യും. തുടര്‍ന്നുണ്ടായേക്കാവുന്ന അസുഖകരമായ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കാനാണ് നാട്ടിന്‍പുറങ്ങളിലുള്ള കടകളില്‍ "ദയവായി രാഷ്ട്രീയം പറയരുത്" എന്നൊരു ബോര്‍ഡു തൂക്കിയിട്ടുള്ളത്.<br /><br />ബ്ലോഗ് പോസ്റ്റാണെങ്കില്‍, കമന്റുകളുടെ രൂപത്തിലാണ് കേള്‍വിക്കാരുടെ മുഷിവ് പുറത്തുവരുന്നത്. <a href="http://marumozhy.blogspot.com/2007/10/dyfi-dysp.html">ചങ്ങനാശ്ശേരി സംഭവം സി.പി.എം. തെറ്റായി കൈകാര്യം ചെയ്തതിനേപ്പറ്റിയുള്ള എന്റെ പോസ്റ്റ് </a>രാജുമോന് എന്നൊരു ബ്ലോഗറെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. സ്വന്തമായി ഒരു പ്രൊഫൈല്‍ പോലും ഉണ്ടാക്കാന്‍ ഇതു വരെ കഴിയാതിരുന്ന അദ്ദേഹം വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത പലതും എടുത്തിടാന്‍ നോക്കി പരാജയപ്പെട്ടു. എന്നാല്‍ സ്ഥിരോത്സാഹിയായ അദ്ദേഹമിപ്പോള്‍ വീണ്ടും '<em>പിടിച്ചോ</em>' എന്ന പേരില്‍ മറ്റൊരു പ്രോഫൈല്‍ ഉണ്ടാക്കി പുതിയൊരു വിഷയം അവതരിപ്പിച്ച് മറുപടി പറയാന്‍ എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്.<br /><br />ഇനിമുതല്‍ അവഗണിക്കാമെന്നു കരുതിയിരുന്നയാളാണ്. ഇതിനു കൂടി മറുപടി കൊടുത്തിട്ടാവട്ടെ എന്നു വച്ചു.<br /><br />-------------<br /><span style="color:#660000;">തിരുവനന്തപുരത്ത് പലകേസുകളിലും പ്രതിയായ ശോഭന എന്നൊരു സ്ത്രീ ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ മറ്റൊരു സ്ത്രീയുമായി കശപിശയുണ്ടാക്കിയത്രേ. (അവര്‍ മദ്യപിച്ചിരുന്നതായും പറയുന്നുണ്ട്). അതിനിടെ അതുവഴി കടന്നുപോകുകയായിരുന്നു ഒരു ബി.ജെ.പി. പ്രകടനത്തിനിടയിലേക്കു അവര്‍ കയറി. അപ്പോള്‍ പ്രകോപിതനായി പുറകില്‍ നിന്നെത്തിയ ഒരു പ്രകടനക്കാരന്‍ അവരെ ചവിട്ടിവീഴ്ത്തി. അത് അയാള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നതിനിടയാക്കി. അതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ദേശാഭിമാനിയൊക്കെ അവസരം മുതലെടുക്കുവാനുള്ള അമിതാവേശത്തിനിടെ ചില നുണകളവതരിപ്പിച്ച് നാണം കെട്ടതുമാണ്. ആ സംഭവത്തിന്റെ വീഡിയോ ദൃശ്യമാണ് എന്നോട് "പിടിച്ചോ" എന്നു പറഞ്ഞിരിക്കുന്നത്. "ഇതേക്കുറിച്ച് എന്തുപറയുന്നു? - ങേ? ങേ?" എന്നൊരു ചോദ്യവും.<br /></span><br />എന്തായിരുന്നു സത്യത്തില്‍ സംഭവിച്ചത് എന്നു പൂര്‍ണ്ണ വിവരമില്ലാതിരിക്കെ ആ വീഡിയോ കിട്ടിയത് വളരെ അനുഗ്രഹമായി. കുറേ തെറ്റിദ്ധാരണകള്‍ മാറിക്കിട്ടി.<br /><br />സൂര്യാവാര്ത്തകളുടെ ഒരു ക്ലിപ്പിംഗ് ആണു കൊടുത്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ കാണാതെ ഓഡിയോ കേള്‍ക്കുക മാത്രം ചെയ്യുന്നൊരാള്‍ക്കു കിട്ടുന്ന വിവരങ്ങള്‍ ഇങ്ങനെ.<br /><br />(1) <span style="color:#000099;">ബി.ജെ.പി. പ്രകടനത്തിനിടെ ഒരു സ്ത്രീയ്ക്കു "<strong>കൊടിയ മര്‍ദ്ദനമേറ്റു</strong>"</span><br /><br />(2) <span style="color:#990000;">പോലീസ് സംഘത്തിന്റെ കണ്മുന്നില് "<strong>ഇട്ടായിരുന്നു" "മര്‍ദ്ദിച്ച</strong>"ത്.</span><br /><br />(3) <span style="color:#000066;"><strong>പ്രകടനത്തിനു നേതൃത്വം നല്കിയ നേതാക്കള്‍ പ്രവര്‍ത്തകന്റെ മര്‍ദ്ദനമുറയ്ക്കു സാക്ഷ്യം വഹിച്ചെങ്കിലും</strong> ആരും പ്രതികരിച്ചു കണ്ടില്ല</span>.<br /><br />"നേര് നേരത്തെ അറിയിക്കുന്ന" പത്രത്തിലും ഏതാണ്ട് ഇതുപോലൊക്കെയുള്ള വാക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്.<br /><br />ദൈവമേ ഇടിച്ച് ഇഞ്ചപ്പരുവമാക്കിയ മട്ടുണ്ട്! എനിക്കതു വളരെ ദു:ഖമുണ്ടാക്കിയിരുന്നു. സ്ത്രീയനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാവുന്ന യാതനയോര്ത്തും എനിക്ക് അനുഭാവമുള്ള പാര്‍ട്ടിക്ക് അത് അപകീര്ത്തിയുണ്ടാക്കുമല്ലോ എന്നോര്‍ത്തും ഞാന്‍ വിഷമിച്ചിരുന്നു.<br /><br /><span style="color:#000099;">ഒരല്പം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നടന്ന ഹര്‍ത്താല്‍ കൂടിയായതുകൊണ്ട് പ്രകടനത്തിനിടെ മര്‍ദ്ദനമുണ്ടായാല്‍ അതല്പം കടുത്തുപോയിട്ടുണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിച്ചു ഭയപ്പെട്ടു. കാരണമിതാണ് - നമ്മുടെ കേരളത്തില്‍, വെറുതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിനില്ക്കുമ്പോള് ഒരു മര്ദ്ദനമുണ്ടായാല്പ്പോലും ദാ ഇതാണു ശൈലി. അടികിട്ടുന്നയാള് ശ്വാസത്തിനു വേണ്ടി വിഷമിക്കുകയാണ്. </span><br /><br /><br /><p><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-3NigCgShEEJZhOEO-QTgS76k7cn72a90TXfU0HyZxQPunhaUH_fDzKXic51RuOTXElrW3gMtrNmbhaYc9crC6xP5ACFfyMcklDGK0R7N50xW9TYTaZRVoV6CxZOQPMI9Xm-Y/s1600-h/CPM_Terror_1.JPG"><img id="BLOGGER_PHOTO_ID_5132909738604444146" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-3NigCgShEEJZhOEO-QTgS76k7cn72a90TXfU0HyZxQPunhaUH_fDzKXic51RuOTXElrW3gMtrNmbhaYc9crC6xP5ACFfyMcklDGK0R7N50xW9TYTaZRVoV6CxZOQPMI9Xm-Y/s400/CPM_Terror_1.JPG" border="0" /></a> അതിനടുത്തുനിന്നുകൊണ്ട് മറ്റൊരാള്‍ വാങ്ങിച്ചു കൂട്ടുന്നത് ദാ ഇങ്ങനെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8YFxhkTuZjUYwu48OHPlMxU4CGcWhdEqpjAmzVmoCfQeecMzQ36zjYnag-R_2SzquXytmqUgiLjrXnb5Syb3YxMbMIf1NNnDtQZlVl9i3A8O_moMyl2NPJEVdQ90ZYGRLu8JG/s1600-h/CPM_Terror_2.JPG"><img id="BLOGGER_PHOTO_ID_5132909571100719586" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8YFxhkTuZjUYwu48OHPlMxU4CGcWhdEqpjAmzVmoCfQeecMzQ36zjYnag-R_2SzquXytmqUgiLjrXnb5Syb3YxMbMIf1NNnDtQZlVl9i3A8O_moMyl2NPJEVdQ90ZYGRLu8JG/s400/CPM_Terror_2.JPG" border="0" /></a> അതു സാരമില്ല - അതൊക്കെ അങ്ങു വടക്കല്ലേ - തിരുവനന്തപുരത്ത് പ്രശ്നമുണ്ടാകില്ല എന്ന് ആശ്വസിക്കാനും കഴിയില്ല. കാരണം - തിരുവനന്തപുരത്തുള്ള ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈപ്രയോഗം ദാ ഇങ്ങനെയൊക്കെയാണ്.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZ3UMBYZU4f847vld1w3Gw6d7g4Zu-DJAJhooypu7upAwd-r2FthJ4oiHNEkvuva-6PGUTDbV3YX3Y0LYg_GIGuGxguFCZmO1VhRv6CtDhiVAZrGG8KKRxTLIstcL-7eSRG0M6/s1600-h/CPM_Terror_3.JPG"><img id="BLOGGER_PHOTO_ID_5132909356352354770" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZ3UMBYZU4f847vld1w3Gw6d7g4Zu-DJAJhooypu7upAwd-r2FthJ4oiHNEkvuva-6PGUTDbV3YX3Y0LYg_GIGuGxguFCZmO1VhRv6CtDhiVAZrGG8KKRxTLIstcL-7eSRG0M6/s400/CPM_Terror_3.JPG" border="0" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8C6icdbCohLm0hPyB3eT09RIo63d3CyjTrGOUhG2jumOFbn9nZuYVuPDEkk38GT1S0UIg6urZY30qorQ3IIze-dnDfHat1WvGXDabI6CJE__Tbel584V3MWbT3Jxme2km1p_A/s1600-h/CPM_Terror_4.JPG"><img id="BLOGGER_PHOTO_ID_5132909210323466690" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8C6icdbCohLm0hPyB3eT09RIo63d3CyjTrGOUhG2jumOFbn9nZuYVuPDEkk38GT1S0UIg6urZY30qorQ3IIze-dnDfHat1WvGXDabI6CJE__Tbel584V3MWbT3Jxme2km1p_A/s400/CPM_Terror_4.JPG" border="0" /></a>ഇതൊക്കെയോര്ത്ത് വളരെ ടെന്‍ഷനടിച്ചിരുന്നു ഞാന്‍. എന്നാല്‍, വിശദമായ വീഡിയോ കാണാനായത് അനുഗ്രഹമായി. </p><p><span style="color:#000099;">അതില്‍ ഞാന്‍ കണ്ടത് ഇതാണ്. റോഡരികില്‍ നിന്ന രണ്ടു സ്ത്രീകളിലൊരാള്‍ പ്രകടനത്തിനിടയിലേക്ക് ദുരൂഹമായ ഏതോ പ്രേരണയാല്‍ കടക്കുന്നു. (ഒരു വഴിയാത്രക്കാരി അബദ്ധവശാല്‍ റോഡു മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണെന്നൊക്കെ സൂര്യ പറയുന്നതു വീഡിയോ കണ്ടാല്‍ തോന്നില്ല) എന്തു കാരണമായാലും ശരി തുടര്‍ന്ന് ഒരാള്‍ അവരെ ചിവിട്ടി വീഴ്ത്തുന്നതും പുറത്തുപോകാനാവശ്യപ്പെടുന്നതും കാണാം. <strong>വളരെ മോശമായിപ്പോയി ആ പ്രവൃത്തി</strong>. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെടാന്‍ മാത്രമല്ല - അറസ്റ്റുതന്നെ അര്‍ഹിച്ച കുറ്റം തന്നെയാണത്. <strong>വീണസ്ത്രീ ഉടന്‍ തന്നെയെഴുന്നേറ്റ് പോവുകയും ചെയ്തു. എല്ലാം രണ്ടുമൂന്നു സെക്കന്റുകള്‍ക്കുള്ളില്‍ കഴിഞ്ഞു</strong>.<br /></span><br />എത്ര പ്രകോപനമുണ്ടായാലും ശരി - <span style="color:#cc0000;">കാണിച്ചതു തികഞ്ഞ പോക്രിത്തരമായി</span>. അതിനെ അങ്ങനെ തന്നെയാണു പാര്‍ട്ടി എടുത്തതും. <span style="color:#cc0000;">ഉടന്‍ തന്നെ അയാള്‍ പാര്‍ട്ടിക്കു പുറത്താകുകയും ചെയ്തു</span>.<br /><br /><span style="color:#000099;">ജയകൃഷ്ണന് മാഷ് വധിക്കപ്പെട്ട കാലമാണ് ഞാന്‍ പെട്ടെന്നോര്‍ത്തു പോയത്. ആ സംഭവം നടന്ന അന്നു തന്നെ മറ്റൊരു ബി.ജെ.പി. പ്രവര്ത്തകന് കൂടി കൊല ചെയ്യപ്പെട്ടിരുന്നു. അതേക്കുറിച്ചു ചോദിച്ചപ്പോള്‍ "അവരെ ഉന്മൂലനം ചെയ്യാനായി ഞങ്ങള്‍ ഏതറ്റം വരെ പോകാനും മടിക്കില്ല" എന്ന മട്ടിലാണ് ഒരു സി.പി.എം. നേതാവ് പറഞ്ഞത്. ദൈവാധീനം കൊണ്ട് അത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പരാമര്‍ശങ്ങളൊന്നുമല്ല ഇവിടെ ബി.ജെ.പി. നേതാക്കളില്‍ നിന്നുണ്ടായത് എന്നു ഞാനോര്‍ത്തു. പ്രതികളെ രക്ഷിച്ചു കൊണ്ടു വന്ന് സ്വീകരിച്ചാനയിച്ചപ്പോളും സീനിയറായ സി.പി.എം. നേതാക്കന്മാരടക്കം ചെന്ന് മാലയിട്ട് ആലിംഗനം ചെയ്യുകയാണുണ്ടായത്. ഇവിടെ ക്രൂരമായ കൊലപാതകമൊന്നുമല്ലാഞ്ഞിട്ടുകൂടി കുറ്റം ചെയ്തവനെ കുറ്റക്കാരനായിത്തന്നെ പരിഗണിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.<br /></span><br />വീഡിയോ ഒരിക്കല്‍ക്കൂടി കണ്ടു നോക്കി. സത്യം പറഞ്ഞാല്‍, <strong>"കൊടിയ മര്‍ദ്ദനമേറ്റു" എന്നു പറയുന്നതൊന്നും അവിടെ കണ്ടില്ല. 'പോലീസുകാരുടെ മുന്നിലിട്ടു മര്‍ദ്ദിച്ചു' എന്നു പറഞ്ഞിരിക്കുന്നതും തെറ്റു തന്നെയാണ്.</strong> ചവിട്ടി വീഴ്ത്തി എന്നു പറയുന്നതും 'ഇട്ട് കൊടിയ മര്‍ദ്ദനമേല്‍പ്പിച്ചു' എന്നു പറയുന്നതും തമ്മില്‍ അര്‍ത്ഥവ്യത്യാസം ഏറെയാണ്.<br /><br /><strong>"പ്രകടനം നയിച്ചുകൊണ്ടിരുന്ന നേതാക്കള്‍ മര്‍ദ്ദനമുറയ്ക്കു സാക്ഷ്യം വഹിച്ചു - പക്ഷേ അനങ്ങിയില്ല" എന്നൊക്കെ പറഞ്ഞുകളഞ്ഞതും ശുദ്ധ കളവാണെന്നു ബോദ്ധ്യമായി. </strong>പ്രകടനത്തിനു മുന്നിലല്ല - ഇടയിലാണു പ്രശ്നമുണ്ടായത്. അതിനടുത്തുണ്ടായിരുന്ന എട്ടു പത്തുപേരല്ലാതെ മറ്റാരും സംഗതി അറിഞ്ഞിട്ടുതന്നെയില്ലെന്ന് നൂറുശതമാനം ഉറപ്പ്. രണ്ടു മൂന്നു സെക്കന്‍ഡുകള്‍ക്കകം എല്ലാം കഴിഞ്ഞ് ആ സ്ത്രീ അവിടുന്നെഴുന്നേറ്റു പോകുകയും ചെയ്തപ്പോള്‍ പെട്ടെന്നുണ്ടായ അമ്പരപ്പിലും അതുപോലൊരു സാഹചര്യത്തിലും ഏതൊരാളും ചെയ്യുന്നതുപോലെയാണ് അവര്‍ പെരുമാറിയതും.<br /><br /><span style="color:#000099;">അപ്പപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്ന ദൃശ്യത്തിനൊപ്പം തന്നെ എരിവുകൂട്ടാനായി നടക്കാത്ത കാര്യങ്ങള്‍ പറയാന്‍ പോലും ദൃശ്യമാദ്ധ്യമങ്ങള്‍ മുതിരുമെങ്കില്പ്പിന്നെ അച്ചടി മാദ്ധ്യമങ്ങളുടെ കാര്യം പറയാനുണ്ടോ? "<em><span style="color:#990000;">ബി.ജെ.പി. പ്രകടനത്തിനിടയില്‍ ചവിട്ടേറ്റ സ്ത്രീയുടെ നില ഗുരുതരം - പരിക്കില്‍ ദുരൂഹത</span></em>" എന്ന തലക്കെട്ടിലൊക്കെ ദേശാഭിമാനി രണ്ടു ദിവസത്തിനകം വാര്‍ത്ത നിരത്തി. അതു പക്ഷേ ഇതുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു സംഭവമായിരുന്നു. ഗുരുതരമല്ലാത്ത, ദുരൂഹതയില്ലാത്ത ഒന്നായിരുന്നു അത്. മറ്റൊരു സ്ത്രീ ശോഭനയെ തലയ്ക്കടിച്ചു പരിക്കേല്പിക്കുകയായിരുന്നു. അവരെ അറസ്റ്റും ചെയ്തു. ശോഭനയ്ക്കെതിരെയും നിലവിലുണ്ടത്രെ മൂന്നു പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകള്‍.<br /></span><br />ഇതെല്ലാം മറച്ചുവച്ചു കൊണ്ട് <strong><span style="color:#660000;">ബി.ജെ.പി. വിരുദ്ധമാദ്ധ്യമങ്ങള്‍ അവര്‍ക്കു വീണു കിട്ടിയ ഒരു സംഭവം ആഘോഷമാക്കുകയായിരുന്നു എന്നു വ്യക്തം</span></strong>. <strong><span style="color:#000099;">അങ്ങനെ നോക്കുമ്പോള്‍, ആ വീഡിയോ ലഭ്യമായതു വളരെ നന്നായി. നടന്ന കാര്യങ്ങള്‍ ആരും നിഷേധിക്കുന്നുമില്ല - നടക്കാത്ത കാര്യങ്ങളേ നിഷേധിച്ചിട്ടുള്ളൂ എന്നതിന് ഇതില്‍പ്പരം തെളിവുവേണ്ട എന്നതിനാല്‍</span></strong>.<br /><br />*****************<br />ഇവിടെ ഒരു ബി.ജെ.പി. പ്രവര്ത്തകന് ഒരു തെറ്റു ചെയ്തു എന്നതു ശരിയാണ്. പാര്‍ട്ടി അതു വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തു. അതൊക്കെ ചൂണ്ടിക്കാട്ടി രാജുമോനേപ്പോലെയുള്ളവര് എന്നെ പ്രതിരോധിക്കാന്‍ വരുന്നത് എനിക്കൊരു തമാശയാണ്. അതും സി.പി.എം. അനുഭാവം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള രാജന്!<br /><br />സി.പി.എമ്മിന്റെ ചില പ്രകടനങ്ങള്‍ മാത്രമാണ് മുകളില്‍ കണ്ടത്. ഇതിലും എത്രയോ അധികം ഉദാഹരണങ്ങള്‍ ഉണ്ട്?<br /><br />സ്ത്രീകളേയും അവര്‍ വെറുതേ വിടാറില്ലല്ലോ. പണ്ട് സമരാഹ്വാനം അവഗണിച്ച് ജോലിക്കെത്തിയ വനിതകളുടെ മുഖത്തു കരിയോയിലൊഴിച്ചതടക്കം എത്രയോ എണ്ണം. വിനീത കോട്ടായിയൊക്കെ പോകട്ടെ - കഴിഞ്ഞയാഴ്ച <strong>സാക്ഷാല്‍ മേധാപട്ക്കറെ വരെ മര്‍ദ്ദിച്ച് വസ്ത്രാക്ഷേപത്തിനൊരുങ്ങിയില്ലേ അവര്‍?</strong><br /><br />അതു മാത്രമോ? "തിരിച്ചുപിടിക്ക"ലിനിടയില്‍ ഒരു സ്ത്രീയുടെ രണ്ടുകാലിലും വെടിവച്ചു വീഴ്ത്തിയിട്ട് അവളെ..........ഛെ...പറയാന്‍ തന്നെ മടിയാകുന്നു. വെറുതെ നിര്‍ബന്ധിക്കാതിരിക്കൂ രാജുമോന്...പ്ലീസ്.<br /><br />ഇതൊക്കെയൊന്നു കണ്ടു നോക്കൂ. എന്നെ വിട്ടേക്കൂ..ദയവായി.<br /><br /><object id="IBNLive" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=" height="392" width="474" align="middle" classid="clsid:d27cdb6e-ae6d-11cf-96b8-444553540000"><param name="_cx" value="12541"><param name="_cy" value="10372"><param name="FlashVars" value=""><param name="Movie" value="http://features.ibnlive.com/videos/embed/52308/C1520A46F5A03B820B85FADC2E7111C8385B6EFE0E8D09D692202B007C9F6465250AF9776187481B42E0EC7A9A0B83F19C6669118A745B72F748D25DA7C37F76193695626E3216F77165C4790B46ABEE609153D5AE822E630B8F/11_2007/nandi_update_bud313.jpg"><param name="Src" value="http://features.ibnlive.com/videos/embed/52308/C1520A46F5A03B820B85FADC2E7111C8385B6EFE0E8D09D692202B007C9F6465250AF9776187481B42E0EC7A9A0B83F19C6669118A745B72F748D25DA7C37F76193695626E3216F77165C4790B46ABEE609153D5AE822E630B8F/11_2007/nandi_update_bud313.jpg"><param name="WMode" value="Window"><param name="Play" value="-1"><param name="Loop" value="-1"><param name="Quality" value="High"><param name="SAlign" value=""><param name="Menu" value="-1"><param name="Base" value=""><param name="AllowScriptAccess" value="sameDomain"><param name="Scale" value="ShowAll"><param name="DeviceFont" value="0"><param name="EmbedMovie" value="0"><param name="BGColor" value="FFFFFF"><param name="SWRemote" value=""><param name="MovieData" value=""><param name="SeamlessTabbing" value="1"><param name="Profile" value="0"><param name="ProfileAddress" value=""><param name="ProfilePort" value="0"><param name="AllowNetworking" value="all"><param name="AllowFullScreen" value="true"><br /> <embed src="'http://features.ibnlive.com/videos/embed/52308/C1520A46F5A03B820B85FADC2E7111C8385B6EFE0E8D09D692202B007C9F6465250AF9776187481B42E0EC7A9A0B83F19C6669118A745B72F748D25DA7C37F76193695626E3216F77165C4790B46ABEE609153D5AE822E630B8F/11_2007/nandi_update_bud313.jpg'" quality="'high'" bgcolor="'#ffffff'" width="'474'" height="'392'" name="'IBNLive'" align="'middle'" allowscriptaccess="'sameDomain'" allowfullscreen="'true'" type="'application/x-shockwave-flash'" pluginspage="'http://www.macromedia.com/go/getflashplayer'"></embed></object><br /><br /><br />വാല്‍ക്കഷണം:-<br />ഈ പോസ്റ്റിനിടയാക്കിക്കൊണ്ട് രാജുമോന് ഇട്ട കമന്റിലെ വീഡിയോയുടെ ലിങ്ക് <a href="http://www.youtube.com/watch?v=Q3FVJvSFuy4">ഇവിടെ</a>.</p>Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.com3