Monday, March 24, 2008

പോലീസ്‌ യൂണിഫോമിന്റെ നിറം മാറ്റണമോ?

ഒന്ന്‌

സേവനസന്നദ്ധതയുടെ പ്രതീകമായി കാക്കിനിറം പൊതുവെ കണക്കാക്കപ്പെടുന്നുണ്ട്‌. ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ജനസേവനം നടത്തുന്നവര്‍ - സേവനത്തിനു സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍ - എല്ലാവരും തങ്ങളുടെ യൂണിഫോമിന്റെ ഭാഗമായി കാക്കി നിറം ഉള്‍പ്പെടുത്തിക്കാണാറുണ്ട്‌.

ചുവപ്പു നിറം പൊതുവെ അപകടത്തിന്റേയും 'അരുത്‌' എന്ന സൂചനയുടേയും പ്രതീകമായി ഉപയോഗിക്കപ്പെട്ടു കാണുന്നു.

വിദേശരാജ്യങ്ങളിലും മറ്റും - നിയമപാലനത്തിനുമപ്പുറത്തുള്ള പല ഉത്തരവാദിത്തങ്ങളും പോലീസിനുണ്ടെന്നും - പല അടിയന്തിരഘട്ടങ്ങളിലും സേവനസന്നദ്ധരായി ആദ്യമെത്തേണ്ടുന്നവര്‍ അവരാണെന്നും പറയപ്പെടുന്നു. നമ്മുടെ പോലീസ്‌ സേനയേയും ജനസേവകരായിട്ടു തന്നെയാണു നാം കണക്കാക്കുന്നതെങ്കില്‍, അവര്‍ക്ക്‌ ഇപ്പോളുള്ള കാക്കി യൂണിഫോം തന്നെയാവും നല്ലത്‌. അതല്ല - ഭയപ്പെടേണ്ടുന്നവരായി അവരെ ചിത്രീകരിക്കണമെന്നുണ്ടെങ്കില്‍ മാത്രമേ ഒരു ചുവപ്പു യൂണിഫോം നിര്‍ദ്ദേശിക്കേണ്ടതുള്ളൂ.

രണ്ട്‌
കര്‍ത്തവ്യനിര്‍വ്വഹണത്തിലെ കാര്യക്ഷമതയുടെ കാര്യത്തില്‍ കേരളാപോലീസ്‌ ഇപ്പോളും മുന്‍പന്തിയില്‍ത്തന്നെയാണെന്നുള്ളതിനു സംശയം വേണ്ട. കഴിവുള്ള ഉദ്യോഗസ്ഥരും കുറ്റമറ്റ സംവിധാനങ്ങളുമൊക്കെയായി ഒന്നാന്തരം പോലീസ്‌ സേന തന്നെയാണ്‌ നമുക്കുള്ളത്‌. ആക്ഷേപങ്ങള്‍ക്ക്‌ ഇതുവരെ അവസരമുണ്ടായിട്ടില്ലെന്നല്ല. പക്ഷേ അത്തരം സംഭവങ്ങളില്‍ ഏതാണ്ട്‌ മുഴുവനിലും, ബാഹ്യമായ ഇടപെടലുകളാണ്‌ പ്രശ്നമുണ്ടാക്കിയിട്ടുള്ളതെന്നു കാണാം. പോലീസിനു കൂച്ചുവിലങ്ങിടുന്ന രാഷ്ട്രീയ നേതൃത്വം തന്നെയാണ്‌ മുഖ്യമായും പ്രതിസ്ഥാനത്ത്‌.

മൂന്ന്‌
കണ്ണൂരിലേയും ചങ്ങനാശ്ശേരിയിലേയും മറ്റും സംഭവങ്ങളുടെ വെളിച്ചത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യമിതാണ്‌.

"ഇടതുഭരണത്തിന്‍കീഴില്‍ കേരളാ പോലീസ്‌ സമ്പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞോ?"

"ഇല്ലേയില്ല" എന്നുതന്നെയാണുത്തരം.

കണ്ണൂരില്‍, കലാപം നടത്തുന്നതിനുള്ള അനുകൂലസാഹചര്യമൊരുക്കാനായി അനേകം പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റേണ്ടിവന്നുവെങ്കില്‍ അതിനര്‍ത്ഥം രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്ര്യത്തിനു വഴങ്ങാനൊരുക്കമല്ലാത്ത ഉദ്യോഗസ്ഥര്‍ ഇപ്പോളും സേനയിലുണ്ടെന്നു തന്നെയാണ്‌.

ചങ്ങനാശേരിയില്‍, ആയുധങ്ങളുമായി അറസ്റ്റുചെയ്യപ്പെട്ട SFI/DYFI പ്രവര്‍ത്തകരെ വിട്ടയക്കേണ്ടി വന്നതും പോലീസ്‌ രേഖകള്‍ തിരുത്തേണ്ടിവന്നതുമെല്ലാം വെളിയില്‍ കൊണ്ടുവന്നതും പോലീസുകാര്‍ തന്നെ.

അപ്പോള്‍ - ബംഗാളിലെ സ്ഥിതിവിശേഷമല്ല ഇവിടെയുള്ളതെന്നുറപ്പ്‌. നന്ദിഗ്രാമില്‍ വ്യാപകമായ അക്രമം നടത്താന്‍ സി.പി.എം. കേഡര്‍മാരെ പോലീസുകാര്‍ എങ്ങനെയല്ലാം സഹായിച്ചുവെന്നു പത്രങ്ങള്‍ വിശദമായി എഴുതിയിരുന്നതാണ്‌. പടയൊരുക്കത്തിനിടെ, സേനയിലുള്ള തങ്ങളുടെ ആധിപത്യം ആഘോഷിക്കാനെന്നോണം പോലീസ്‌ ഔട്ട്‌പോസ്റ്റില്‍ പാര്‍ട്ടിക്കൊടി ഉയര്‍ത്താന്‍ പോലും മടിക്കാതിരുന്നതിന്റെ കഥ മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെയും പുറത്തു വന്നിരുന്നു.
കേരളത്തില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്‌. മുന്നണി സംവിധാനങ്ങളുടെ ബലത്തില്‍ ഇടയ്ക്കിടയ്ക്ക്‌ അധികാരം പങ്കിടുവാന്‍ സാധിക്കുന്നുണ്ടെന്നല്ലാതെ, ചോദിക്കാനാരുമില്ലാത്തൊരു സ്ഥിതി കേരളത്തിലില്ല. ഇനിയൊട്ടുണ്ടാകുമെന്നും തോന്നുന്നില്ല.

നാല്
കേരളത്തില്‍ സി.പി.എമ്മുകാരെ അറസ്റ്റുചെയ്യുവാന്‍ പൊതുവെ പോലീസ്‌ മടികാണിക്കുന്നുണ്ടോ? ഇക്കാര്യത്തില്‍ - കണ്ണൂര്‍/ചങ്ങനാശ്ശേരി ശൈലി മറ്റിടങ്ങളിലുണ്ടോ?

ഇല്ല.

അഥവാ ആരെങ്കിലും അറസ്റ്റു ചെയ്യപ്പെട്ടാല്‍ ഉടന്‍തന്നെ ഉന്നതങ്ങളില്‍ നിന്ന്‌ നേരിട്ടെത്തുന്ന നിര്‍ദ്ദേശപ്രകാരം അവര്‍ വിട്ടയക്കപ്പെടുന്നുണ്ടോ? എല്ലായ്പ്പോഴും? ഇക്കാര്യത്തിലും - കണ്ണൂര്‍/ചങ്ങനാശ്ശേരി ശൈലി മറ്റിടങ്ങളിലുണ്ടോ?

ഇല്ല.

ഏറ്റവും അടുത്ത നാളുകളിലെ ചില പത്രവാര്‍ത്തകള്‍ തന്നെ അതിനു തെളിവ്‌.

രണ്ടാഴ്ച മുമ്പു നടന്ന ഒരു അറസ്റ്റു വിവരം ചുവടെ.
പോലീസ്‌ അറസ്റ്റിനു മടിച്ചില്ല എന്നത്‌ ഒരു കാര്യം. നേതാക്കള്‍ ആദ്യം തന്നെ ഇടപെടുന്നതിനു പകരം താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ നേരിട്ടാണ്‌ മോചനത്തിനു മുന്‍കൈയെടുത്തത്‌ എന്നത്‌ മറ്റൊന്ന്‌. മുന്‍പു കൊടുത്ത രണ്ടാരോപണങ്ങളും തികച്ചും തെറ്റാണ്‌.

മേല്‍പ്പറഞ്ഞത്‌ ഒരു ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞു തള്ളിക്കളയാനും വയ്യ. കഴിഞ്ഞ മാസം നടന്ന മറ്റൊരു അറസ്റ്റു വിവരം ഇങ്ങനെ.
ഇവിടെയും അറസ്റ്റു നടന്നു - പ്രവര്‍ത്തകര്‍ നേരിട്ടു കയ്യാങ്കളി നടത്തിയാണ്‌ മോചിപ്പിച്ചതും. ഉന്നത നേതൃത്വത്തിന്റെ ഇടപെടലുകളെ പഴിക്കുവാന്‍ ഇവിടെ അവസരമില്ല.

അറസ്റ്റിനു ശേഷം മാത്രമല്ല - അറസ്റ്റുണ്ടായേക്കാം എന്നൊരവസ്ഥയുണ്ടെങ്കില്‍, മുന്‍കൂട്ടിത്തന്നെ പോലിസിനെ ആക്രമിക്കുന്ന പരിപാടിയുമുണ്ട്‌. അതു നടന്നതും കഴിഞ്ഞമാസം.
എന്തുകാര്യത്തിനും പോലീസിനെ കുറ്റപ്പെടുത്തുന്നതിനു മുമ്പ്‌ മലയാളികള്‍ ഓര്‍ത്തിരിക്കേണ്ടതായ അനേകം സംഗതികള്‍ വേറെയുമുണ്ട്‌.

'പാര്‍ട്ടി ഓഫീസില്‍ കയറിയ പോലീസുകാര്‍ തിരിച്ചുപോയ ചരിത്രമില്ല' എന്ന്‌ മറ്റൊരു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ നേതാവു ഭീഷണിപ്പെടുത്തിയിട്ട്‌ മൂന്നുമാസമേ ആയിട്ടുള്ളൂ. വനിതാപോലീസിനെ തല്ലിയ തങ്ങളുടെ പ്രവര്‍ത്തകയ്ക്കും മറ്റുമുള്ള സ്വീകരണം ഉത്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ആ പരാമര്‍ശം.

പോലീസ്‌സേന ഇതിനെല്ലാം ഇടയ്ക്കു കിടന്നു വെള്ളം കുടിക്കുകയും കയ്യുംകാലുമിട്ടടിക്കുകയുമാണ്‌ എന്നു ജനം കരുതിപ്പോയാല്‍ തെറ്റുപറയാനാവില്ല.

വെള്ളംകുടിയും കൈകാലടിയും ഒഴിവാക്കാന്‍ മാര്‍ഗ്ഗമൊന്നേയുള്ളൂ. നീന്തല്‍ പഠിക്കുക.
അതെന്തായാലും നല്ല നീക്കം തന്നെ. നടക്കട്ടെ. നന്നായി വരട്ടെ.

വാല്‍ക്കഷണം:-

പോലീസിനെതിരെ ഭരണമുന്നണിയില്‍ നിന്നു തന്നെ ശാരിരികമായും മാനസികമായും പീഢനങ്ങളും പരസ്യമായ പോര്‍വിളിയുമുണ്ടാകുന്നത്‌ സേനയുടെ ആത്മവീര്യം കെടുത്തുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

ഈയൊരു ഘട്ടത്തില്‍, നിയമപാലകരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത്‌ സാമൂഹ്യപ്രതിബദ്ധതയുള്ളവരുടെ കര്‍ത്തവ്യമായിത്തീരുകയാണ്‌.

അത്യന്തം ദുര്‍ഘടമായ ജോലിസാഹചര്യങ്ങളിലും ആത്മാര്‍ത്ഥതയോടെ ജോലിനോക്കുന്ന പോലീസ്‌ സേനാംഗങ്ങളേ - ഞങ്ങള്‍ നിങ്ങളെ നമിക്കുന്നു.

WE SALUTE YOU!
In fact, The Nation salutes you!

19 comments:

Unknown said...

എന്തിനും ഏതിനും പോലീസിനെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല.

നന്ദു said...

തീര്‍ച്ചയായും പൊലീസിന്റെ സേവനത്തെ ശ്ലാഘിച്ചേ പറ്റൂ. പക്ഷെ പഴയ സേവന മനോഭാവത്തിന്‍ കുറവു വന്നിട്ടില്ലെ എന്നൊരു സംശയം ഇല്ലാതില്ല. ഇന്ത്യയിലെ പൊലീസ് വിഭാഗത്തില്‍ മികച്ചത് കേരള പൊലീസ് തന്നെയാ‍ണ്‍. രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാതെ സ്വതന്ത്രരായി അവരെ വിടണം എന്നതാണ്‍ എന്റെ അഭിപ്രായം. കേസന്വേഷണം സത്യ സന്ധവും നീതിപൂര്‍വവുമായി നടത്താന്‍ അവരെ രാഷ്ട്രീയക്കാര്‍ അനുവദിക്കണം. പ്രമാദമായ പല കേസുകളും വളരെ നിഷ്പ്രയാസം അന്വേഷിച്ചു തുമ്പുണ്ടാക്കുന്ന പൊലീസ് എന്നാല്‍ വളരെ നിസ്സാരമായ കേസുകള്‍ കണ്ടില്ലെന്നു നടിക്കുന്നതു കഷ്ടമാണ്‍.. മിക്ക നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും മോഷണം ഇന്നു നിത്യ സംഭവം ആയിട്ടുണ്ട്. ലോക്കല്‍ പൊലീസ് പലപ്പോഴും ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്യുന്നു..

ഇതൊന്നു നോക്കൂ ഒരു ബ്ലോഗറുടെ അനുഭവംആണ്‍

പൊതുവേ ഒരു പറച്ചിലുണ്ട് നാട്ടിന്‍പുറത്ത് പ്രത്യേകിച്ചും..” ഓ..മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരിച്ചാല്‍ ഇതു പതിവാ ജയിലിക്കിടക്കുന്ന കള്ളന്മാരെയൊക്കെ തുറന്നു വിടും പിന്നെങ്ങനെ മോഷണം കുറയാതിരിക്കും “ എന്നു... ചിലപ്പോഴൊക്കെ അതു ശരിയാന്നു തോന്നാറുമുണ്ട്!!... രാഷ്ട്രീയ പകപോക്കലുകള്‍ക്ക് പൊലീസിനെ ഉപയോഗിക്കുന്ന പ്രവണതയും മാറി വരണം.. പോലീസിന്റെ പ്രവരത്തനത്തിന്‍ കാക്കി തന്നെയാ നല്ലത്.. (പക്ഷെ മനസ്സില്‍ നിന്ന് ആ കാക്കിയുടെ പരുപരുപ്പ് മാറ്റിയാല്‍ നല്ലത്.) അവരുടെ ജോലിക്ക സില്‍ക്ക് ജുബയും വേഷ്ടിയും പറ്റില്ലല്ലൊ??.. നകുലന്‍ ജീ നല്ല പോസ്റ്റ് :)

Unknown said...

നല്ല പോസ്റ്റ്. കൃത്യനിവഹണത്തില്‍ വിട്ടുവീഴ്ചവരുത്താന്‍ മനസ്സിലാതെ രാഷ്ട്രീയക്കാരുടെ പകപോക്കലുകള്‍ സഹിച്ചും ആത്മാഭിമാനം പണയപ്പെടുത്താതെ ജോലിചെയ്യുന്ന എല്ലാ പോലീസുകാര്‍ക്കും എന്റെ വകയും ഒരു സല്യൂട്ട്.

Roby said...

പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നതാണല്ലോ നകുലന്റെ വിഷയം. കേരളവും ബംഗാളും പറഞ്ഞു കഴിഞ്ഞു.
മറ്റു ചില സംസ്ഥാനങ്ങളിലും ഇതിലും ക്രൂരമായ പലതും നടക്കുന്നുണ്ട്.
ബി.ജെ.പി അധികാരത്തിലുള്ള(അധികാരത്തില്‍ പങ്കു പറ്റുന്ന) ബീഹാറിലും മധ്യപ്രദേശിലും, ഒറീസയിലും ദളിതരെയും ന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കാന്‍ പോലീസിനെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇവിടെ വായിക്കാം.

ഗുജറാത്തില്‍ സ്റ്റേറ്റിന്റെ അധ്യക്ഷതയില്‍ നടന്നു വരുന്ന fake encounter killings-നെ കുറിച്ച് ഇവിടെ വായിക്കാം.

പിന്നെ, ഗുജറാത്തിലെ നരഹത്യയില്‍ പോലീസിന്റെ പങ്കിനെക്കുറിച്ച് ഇവിടെ.

കഥകള്‍ തീര്‍ന്നിട്ടൊന്നുമില്ല. ഇനിയും ഉദാഹരണങ്ങള്‍ ഒരുപാട്. അവിടങ്ങളിലൊന്നും പോലീസിനെ കാക്കി നിറം മാറ്റണ്ട. ആറെസ്സെസ്സിന്റെ അതേ നിറം പോലീസിനും. ഏതായാലും കേരളത്തിലെ അവസ്ഥ അത്രയും പരിതാപകരമായിട്ടില്ല.

Unknown said...

റോബീ,
ഒരു ഭരണകൂടം തങ്ങളുടെ എതിരാളികളെ പോലീസിനെ ഉപയോഗിച്ച്‌ അമര്‍ച്ചചെയ്യാന്‍ നിരന്തരം ശ്രമിക്കുന്നതു കാണണമെങ്കില്‍ കേരളത്തിലോ ബംഗാളിലോ തന്നെ നോക്കേണ്ടി വരും. ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റു നയത്തിന് സമാനതകളില്ല എന്നതിന് എനിക്കു സംശയമേതുമില്ല.

പിന്നെ, കമന്റില്‍ അല്പം പഴയ - നിറം മങ്ങുകയും അരികുകള്‍ മടങ്ങി മൂര്‍ച്ചനഷ്ടപ്പെടുകയും ചെയ്ത -താളുകളൊക്കെയാണല്ലോ വീണ്ടും?
മറ്റൊരു പോസ്റ്റില്‍ റോബി ഏതാണ്ട്‌ ഇതേ മട്ടില്‍ത്തന്നെ രണ്ടു കമന്റുകള്‍ ഇട്ടിരുന്നു. രണ്ടിനും അവിടെത്തന്നെ മറുപടി തന്നതാണല്ലോ. ആ പോസ്റ്റ്‌ ഇവിടെ റഫര്‍ ചെയ്തിട്ടുണ്ടു താനും.

എന്തായാലും, ‘മനുഷ്യന്റെ’ ജാതിയും മതവും നോക്കിയും, ബി.ജെ.പി.യെ ഭര്‍ത്സിക്കാന്‍ അവസരമുണ്ടോ എന്നു നോക്കിയും മാത്രം ‘അവകാശം’ സംരക്ഷിക്കാന്‍ തുനിയുന്നവരുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ചില ലിങ്കുകള്‍ കൂടി ചൂണ്ടിക്കാണിച്ചതിനു നന്ദി. പലയിടങ്ങളിലും ബി.ജെ.പി.യ്ക്കു ഭരണപങ്കാളിത്തമുണ്ടായത്‌ എത്ര നന്നായി എന്നു തോന്നിപ്പോകും അതെല്ലാം വായിക്കുമ്പോള്‍. ഇല്ലെങ്കില്‍, നന്ദിഗ്രാമിലെ ന്യൂനപക്ഷങ്ങളേപ്പോലെ, അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ പല ‘മനുഷ്യാവകാശപ്രവര്‍ത്തക‍രും’ വിമുഖതകാട്ടുന്ന സ്ഥിതിവിശേഷമുണ്ടായേനെ. അതുപോകട്ടെ. ഇതൊക്കെ എത്രതവണ പറഞ്ഞതാണ്!

ദലിതര്‍-ന്യൂനപക്ഷങ്ങള്‍-എന്നൊക്കെയുള്ള ലേബലുകള്‍ ചാര്‍ത്തപ്പെട്ടവരെ ഉപദ്രവിച്ചാല്‍ - പീഢിപ്പിച്ചാല്‍ - ആര്‍ക്കെങ്കിലും അതുകൊണ്ട്‌ നേട്ടമുണ്ടാവും - അതുകൊണ്ട്‌ മനപ്പൂര്‍വ്വം - ഭരണസ്വാധീനമുപയോഗിച്ച്‌ അതിനു തുനിയും - എന്നതൊക്കെ ഇടതുപക്ഷവീക്ഷണമുള്ളവരുടെ വികലചിന്തയാണ്. ഇത്തരം വികലവീക്ഷണങ്ങളും മറ്റു സങ്കുചിതചിന്തകളും മാറ്റിവച്ചുകൊണ്ട്‌ - എന്തുകൊണ്ട്‌ മറ്റു പ്രസ്ഥാനങ്ങള്‍ക്കു ജനപിന്തുണയുണ്ടാകുന്നു എന്നു കണ്ടെത്താന്‍ ശ്രമിക്കാത്തിടത്തോളം കാലം - ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് ഇനിയും ഒരടിയെങ്കിലും മുന്നോ‍ട്ടുവയ്ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. (തങ്ങളുടെ പരാജയമേഖലകള്‍ തുറന്നംഗീകരിച്ചുകൊണ്ടുള്ള സി.പി.ഐ.യുടെ റിപ്പോര്‍ട്ടിനേപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇന്നലെ വന്നത്‌ താങ്കള്‍ വായിച്ചിരുന്നുവോ ആവോ?)

‘അഹിന്ദു’വായതുകൊണ്ടാണ് ഒരാള്‍ വ്യാജഏറ്റുമുട്ടലിലൂടെ കൊലചെയ്യപ്പെട്ടത്‌ എന്ന മട്ടില്‍ പണ്ടൊരു വര്‍ഗ്ഗീയപരാമര്‍ശം നടത്താന്‍ റോബിയെ പ്രേരിപ്പിച്ചത്‌ ഏതു വായനയാണെങ്കിലും ശരി - അതു റോബിക്കോ ഈ രാജ്യത്തിനോ നല്ലതു വരുത്താനുദ്ദേശിച്ചുകൊണ്ടുള്ള ഒരു പ്രസിദ്ധീകരണമാവാനിടയില്ല. വ്യാജഏറ്റുമുട്ടലുകളേക്കുറിച്ച്‌ മറ്റെവിടെയെങ്കിലും ഇതുപോലെ സംസാരിച്ച്‌ അബദ്ധത്തില്‍പ്പെടുന്നത്‌ ഒഴിവാക്കണമെങ്കില്‍, ഇത്‌ മുഴുവനായി ഒന്നു വായിച്ചു മനസ്സിലാക്കുക. ‘കച്ചവടക്കാരന്‍’ വിളിയുടേയും മറുപടിയുടേയുമൊക്കെ കാലത്തിനു മുമ്പുള്ള ആര്‍ട്ടിക്കിളാണ്. പറഞ്ഞിരിക്കുന്നതെല്ലാം ഇപ്പോളും സംഗതം തന്നെ.

2002-ലെ തെരഞ്ഞെടുപ്പിനേക്കുറിച്ചുള്ള
ഓര്‍മ്മകള്‍ അയവിറക്കി - പുതിയ ആയുധങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന - ഏതെങ്കിലും ‘മനുഷ്യാവകാശനിരീക്ഷകന്‍’ ഉണ്ടെങ്കില്‍ അദ്ദേഹത്തിന് ചിന്തിച്ചു നോക്കാവുന്ന ചില കാര്യങ്ങളും ചോദ്യങ്ങളും ഇവിടെയുണ്ട്‌.

ചില സംസ്ഥാനങ്ങളേക്കുറിച്ചും “ന്യൂനപക്ഷ“ങ്ങളേക്കുറിച്ചുമൊക്കെ പറയാനും വായിക്കാനുമാണെങ്കില്‍, റോബി തന്നെ പറയുന്നതുപോലെ, ഒരുപാടുണ്ട്‌. അധികം സമയമില്ലാത്തവര്‍ക്ക്‌ പെട്ടെന്നു വായിച്ചു മടങ്ങാന്‍ ഒരെണ്ണം മാത്രം മതിയെങ്കില്‍ ഒന്ന്‌ ഇവിടെ.

പിന്നെ, പോലീസിന് പലയിടത്തും സംഘത്തിന്റെ നിറമാണ് എന്നതേപ്പറ്റി:- ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമല്ലെങ്കില്‍പ്പോലും, ഏതെങ്കിലും കൊടും ഭീകരനോ മറ്റോ അറസ്റ്റുചെയ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ‘പോലീസ്‌ മുഴുവന്‍ മുഴുവന്‍ സംഘപരിവാറാണ്’ എന്ന്‌ “ആരോപിച്ചു”കൊണ്ട്‌ പ്രതിഷേധിക്കുന്ന(!) ചില ‘മനുഷ്യാവകാശ’-ഘടികാര-സംഘടനകള്‍ കേരളത്തിലുമുണ്ട്‌. ഇടതുപക്ഷത്തിന് അവയില്‍ ചിലതുമായി തെളിഞ്ഞും മറ്റുള്ളവയുമായി ഒളിഞ്ഞും ബാന്ധവവുമുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലതിലെങ്കിലും പോലീസില്‍ ‘സംഘപരിവാര്‍ നിറം’ ആരോപിക്കാന്‍ ഇടതുമാദ്ധ്യമങ്ങളില്‍ ഒരു വിഭാഗം തയ്യറായിട്ടുമുണ്ട്‌.
ഇവിടെ എന്തുകൊണ്ടാണ് അത്തരമൊരു ആരോപണമുണ്ടാകുന്നത്‌? മതത്തിന്റെ പേരില്‍ പലതും കണ്ണടച്ചുവിടാനോ പ്രീണനനയങ്ങള്‍ അനുവര്‍ത്തിക്കാനോ ദേശീയതാല്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനോ തരിമ്പും തയ്യാറാകാത്തതുകൊണ്ടാണോ? അങ്ങനെയാണെങ്കില്‍ - ഒരേ നിറത്തേക്കുറിച്ചുള്ള ആ നിരീക്ഷണങ്ങള്‍ ശരി തന്നെയാണ്.

-----
സത്യത്തില്‍, മുന്‍പോസ്റ്റിലേയും ഇവിടുത്തേയും താങ്കളുടെ കമന്റുകള്‍ വളരെ ആശ്വാസകരമാണു റോബീ. ഈ രണ്ടുപോസ്റ്റിലും, പോലീസുമായി ബന്ധപ്പെട്ട്‌ മാര്‍ക്സിസ്റ്റു ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഒരു അനുഭാവി എന്ന നിലയില്‍ താങ്കള്‍ക്കത്‌ അസുഖകരമായിത്തോന്നുന്നതുകൊണ്ടാണ് മറ്റു സ്ഥലങ്ങളേക്കുറിച്ചു പറഞ്ഞ്‌ പ്രതിരോധത്തിനു മുതിരുന്നതെന്നു വ്യക്തം.

ഇവിടെപ്പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്നു ബോദ്ധ്യമുള്ളതുകൊണ്ടാണ് അതിനെ പ്രതിരോധിക്കാന്‍ മറ്റിടങ്ങളിലേക്കു നോക്കാന്‍ തോന്നുന്നത്‌. ആ ശരികള്‍ ഒരു പാര്‍ട്ടി അനുഭാവിക്ക്‌ അപമാനകരമാണെന്നുള്ള തുറന്നുസമ്മതിക്കല്‍ കൂടിയാണ് ആ ശ്രമം. അതുകൊണ്ടാണ് അത്‌ ആശ്വാസകരമാണ് എന്നു പറയുന്നത്‌. ‍എനിക്കറിയാവുന്ന മാര്‍ക്സിസ്റ്റുകളില്‍ പലരും ഇതിലൊന്നും യാതൊരു കുറ്റബോധവുമില്ലാത്തവരാണ്. മാത്രമല്ല - അവരതു വലിയ അഭിമാനമായി കരുതുകയും ചെയ്യുന്നു! തങ്ങളുടെ ഭരണത്തില്‍ പോലീസ്‌ എന്നാല്‍ തങ്ങളുടെ ഒരു ഉപകരണം മാത്രമാണെന്നാണ് അവരുടെ വിശ്വാസം. തീവ്രവാദപരമായ അത്തരമൊരു നിലപാടുള്ളവരുടെ ആധിക്യം മൂലമാണ് ഇടതുഭരണത്തിന്‍ കീഴില്‍ തുറന്ന അക്രമത്തിന് അണികള്‍ മടിക്കാത്ത സ്ഥിതിവിശേഷമുണ്ടാകുന്നത്‌. ഇന്നലെ ദാ തിരുവല്ലയില്‍ തകര്‍ത്താടിയവരുടെ മനസ്സില്‍ പോലീസെന്നോ നിയമമെന്നോ ഉള്ള ഒരു ചിന്തയും ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല. തങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന ബോധം - പോലീസ്‌ തങ്ങളുടേതാണ് എന്ന ബോധം - അതൊക്കെയാണ് ഈ നാടിനെ നശിപ്പിക്കുന്നത്‌.

എന്നാല്‍ റോബി തികച്ചും ഒരു മിതവാദിയാണെന്നു വ്യക്തം. ഇതൊക്കെ ശുദ്ധപോക്രിത്തരമാണെന്നു റോബിയുടെ മനസ്സാക്ഷിപറയുകയും അതൊരു കുറ്റബോധം പോലെ അനുഭവപ്പെടുകയും ചെയ്യുമ്പോളാണ് ഈ പോസ്റ്റുകളൊക്കെ അപമാനകരമായി അനുഭവപ്പെടുന്നത്‌. ആ തോന്നല്‍ സത്യത്തില്‍ വളരെ നല്ലതാണ്. റോബിക്കും - പാര്‍ട്ടിക്കും - ഈ നാടിനും. പാര്‍ട്ടിയില്‍, തീവ്രവാദലൈനില്‍ നില്‍ക്കുന്ന കുറേപ്പേരെങ്കിലും റോബിയേപ്പോലെ ആയിത്തീരട്ടെ എന്ന്‌ ആശിക്കുന്നു.

വായനക്കും കമന്റുകള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

Mr. K# said...

“പാര്‍ട്ടിഓഫീസില്‍ കയറിയ പോലീസുകാര്‍ തിരിച്ചു പോയ ചരിത്രമില്ല.”

ഒരു ഭരത്ചന്ദ്രനെങ്കിലും വേണ്ടതായിരുന്നു, അല്ലേ നകുലേട്ടാ? ഇതൊക്കെ കേട്ടിട്ടും മിണ്ടാതിരിക്കേണ്ടിവരുന്ന പാവം പോലീസിന്റെ ഗതികേട്. രാഷ്ട്രീയക്കാര്‍ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകള്‍ ആദ്യം നിര്‍ത്തണം.

Roby said...

“ഒരു ഭരണകൂടം തങ്ങളുടെ എതിരാളികളെ പോലീസിനെ ഉപയോഗിച്ച്‌ അമര്‍ച്ചചെയ്യാന്‍ നിരന്തരം ശ്രമിക്കുന്നതു കാണണമെങ്കില്‍ കേരളത്തിലോ ബംഗാളിലോ തന്നെ നോക്കേണ്ടി വരും. ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റു നയത്തിന് സമാനതകളില്ല എന്നതിന് എനിക്കു സംശയമേതുമില്ല.”

ഹഹ...തമാശ.

ഇനി മുന്‍പ് പറഞ്ഞ ഉദാഹരണം പറയരുതെന്നു പറയാന്‍ ഇത് ‘സിനിമാ വേഡ്’ കളിയൊന്നുമല്ലല്ലോ.

ഞാന്‍ മിതവാദിയാനെന്നും പാര്‍ട്ടിക്കാരനാണെന്നുമുള്ള കണ്ടെത്തലുകള്‍ കൊള്ളാം. ഏതു പാര്‍ട്ടിയാണെന്നറിയാന്‍ താത്പര്യമുണ്ടായിരുന്നു.

Unknown said...

റോബീ,
(1) ‘ഭരണകൂടം’, ‘എതിരാളികള്‍’, പോലീസിനെ ‘ഉപയോഗിക്കുന്നത്’ - ഈ കാര്യങ്ങളിലൊക്കെ ധാരാളം അബദ്ധധാരണകള്‍ താങ്കള്‍ പേറുന്നുവെന്ന്‌ മുന്‍‌കമന്റു തന്നെ തെളിയിക്കുന്നുണ്ട്‌. അപ്പോള്‍പ്പിന്നെ ആ വാചകം തമാശയായിത്തന്നെ തോന്നുന്നതിലത്ഭുതമില്ല.

(2) റോബിയെ ഒരു മാര്‍ക്സിസ്റ്റ്‌ അനുഭാവിയായി മനസ്സില്‍ കണ്ടുകൊണ്ടാണു ഞാന്‍ സംസാരിച്ചത്‌. പ്രവര്‍ത്തകന്‍ തന്നെയായിരിക്കണമെന്നു നിര്‍ബന്ധമില്ല. ഇനി - പ്രസ്ഥാനവും മറ്റൊന്നായിക്കൂടെന്നില്ല. പക്ഷേ റോബിയുടെ ചില കമന്റുകളില്‍ നിന്നാണ് എനിക്കങ്ങനെ ഊഹിക്കേണ്ടി വന്നത്‌.

എന്തായാലും റോബി ഒരു ബി.ജെ.പി.വിരോധിയാണെന്നു റോബി തന്നെ മുമ്പു പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ മാര്‍ക്സിസ്റ്റുകാരനാണെന്ന്‌ അര്‍ത്ഥമില്ല.

പക്ഷേ, ഞാന്‍ “പ്രതിനിധാനം ചെയ്യുന്ന“ രാഷ്ട്രീയത്തിന് ഒരു പൊട്ടന്‍ഷ്യല്‍ ഭീഷണി ഇന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണ് എന്നൊക്കെയുള്ള തമാശകള്‍ - സാധാരണ മാര്‍ക്സിസ്റ്റുകള്‍ നടത്തുന്ന വീരവാദത്തിന്റെ അംശങ്ങളും - കണ്ടിട്ടുണ്ട്‌ കമന്റില്‍.

“ആര്‍.എസ്‌.എസ്. അതിന്റെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുന്ന“ ബ്ലോഗാണിത് എന്ന കണ്ടുപിടിത്തം നടത്തിയതും റോബി തന്നെ. ‘“അവനെ“യൊന്നും ഒന്നും പറഞ്ഞ് ബോധ്യപ്പെടുത്താനൊ മനസ്സിലാക്കാനോ പറ്റില്ല‘ എന്ന വാചകവും റോബിയുടെ തന്നെ. ഇതൊക്കെ ഒരു മാര്‍ക്സിസ്റ്റുചിന്താശൈലിയായതുകൊണ്ടാണ് സംശയിച്ചുപോകുന്നത്‌.

കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകള്‍ കലാപം സംഘടിപ്പിച്ചതിന്റെ തെളിവുകള്‍ നിരത്തിയിരുന്ന പോസ്റ്റിലെ റോബിയുടെ കമന്റിലും, അവരെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രത പ്രകടമാണ്.

ഒരു ടിപ്പിക്കല്‍ മാര്‍ക്സിസ്റ്റ്‌ അനുഭാവിയുടെ മുന്‍‌വിധികളും അബദ്ധധാരണകളും മറ്റും കമന്റില്‍ തുടരെത്തുടരെ കണ്ടപ്പോള്‍ സംശയിച്ചുപോയി എന്നേയുള്ളൂ.

Unknown said...

റോബീ,

ഇതുകൂടി കൂട്ടിച്ചേര്‍ക്കാതെ വയ്യ. താങ്കളുടെ കമന്റുകളില്‍ സുപ്രധാനമായ ഒരെണ്ണം ഇവിടെ വിട്ടുപോയി. മാരീചന്‍ പണ്ടു പ്രകാശ്‌കാരാട്ടിന്റെ വിമര്‍ശിച്ചുകൊണ്ടെഴുതിയ പോസ്റ്റിലായിരുന്നു അത്‌. കാരാട്ടു പറയാത്തത്‌ ലേഖകന്‍ അദ്ദേഹത്തിന്റെ വായില്‍ തിരുകുകയാണ് എന്നും ബ്ലോഗിന്റെ ‘ഒളിയമ്പുകള്‍‘ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ അതൊരു ‘വ്രുത്തികെട്ടപണി‘യാണെന്നും താങ്കള്‍ രോഷം കൊള്ളുന്നതായിക്കണ്ടിരുന്നു. താങ്കളുടെ മാര്‍ക്സിസ്റ്റ്‌ അനുഭാവം അവിടെ പ്രകടമായിരുന്നു.

ആ കമന്റിന്റ്റെ അവസാനഭാഗം ബൂലോകത്തിലെ തന്നെ പ്രശസ്തമായ വാക്കുകളാണ്. ആ ഭാഗം ഇങ്ങനെ:-

കാര്‍ഗിലിനെക്കുറിച്ച്‌ ഇനിയും നമുക്കറിയില്ല. അന്നത്തെ സൈന്യവും ഭരണകൂടവും വെളിയില്‍ വിട്ട വാര്‍ത്തകളെ നാം വായിച്ചിട്ടുള്ളൂ. അവിടെ പാകിസ്താന്‍ സൈന്യം അതിക്രമിച്ചു കയറിയെന്ന്‌ ഭരണകൂടം പറഞ്ഞ അറിവല്ലേ നമുക്കൂള്ളൂ..കാര്‍ഗില്‍ സംഭവത്തിന്റെ സത്യാവസ്ഥകളെക്കുറിച്ചു പഠിച്ച ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിയുടെ PhD thesis സര്‍വകലാശാല തന്നെ തടഞ്ഞു വെയ്ക്കുകയായിരുന്നു. പാര്‍ലമന്റ്‌ ആക്രമത്തില്‍ അറസ്റ്റിലായ പാകിസ്താന്‍ തീവ്രവാദികള്‍ ബീഹാറില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നെന്ന് ഡെല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ക്കറിയാം.

ജീവന്‍ പോയാലും ശരി - സംഘപരിവാര്‍ സംബന്ധിയായി അസംബന്ധധാരണകള്‍ - കൊച്ചുകുട്ടികള്‍ക്കു പോലും തെറ്റാണെന്നറിയാവുന്ന അബദ്ധങ്ങള്‍ - മാത്രമേ മനസ്സില്‍ പുലര്‍ത്തൂ എന്നു വാശിയുള്ളതായിത്തോന്നാറുള്ളവരുടെ കൂട്ടത്തില്‍ അന്നു താങ്കളേയും പെടുത്തേണ്ടി വന്നിരുന്നതില്‍ ക്ഷമിക്കുക.

ഇത്തവണ വേനല്‍ മഴയില്‍ ക്രുഷിനാശമുണ്ടായപ്പോള്‍ ഇത്തരക്കാരെയാരെയും അഭിപ്രായപ്രകടനത്തിനായി കാണാഞ്ഞതില്‍ ഞാന്‍ നിരാശനാണ്. സംഘപരിവാരിന്റെ ഗൂഢപദ്ധതിയായിരുന്നു അതെന്നും, അവര്‍ അവരുടെ ‘രഹസ്യ അജണ്ട’യുടെ ഭാഗമായി - ‘ആസുസുത്രിത‘മായി - ക്രുത്രിമമഴ പെയ്യിച്ചതാണെന്നും ആരോപിക്കാമായിരുന്നു. സംഘത്തിനെതിരെ ഒരു ദുരാരോപണം കൂടി ഉന്നയിച്ചു എന്ന ആത്മസംത്രുപ്തി മാത്രമാകുമായിരുന്നില്ല അതു കൊണ്ടുള്ള നേട്ടം. അങ്ങനെ ആരോപിച്ചിരുന്നെങ്കില്‍, ഇവിടുത്തെ കൂസ്റ്റിസ്റ്റു ഭരണകൂടങ്ങള്‍ ചേര്‍ന്ന്‌ ക്രുഷി നഷ്ടപ്പെട്ടവരുടെ മതവും ജാതിയുമെല്ലാം തിരിച്ച് കണക്കെടുത്തേനെ. ന്യൂനപക്ഷകമ്മീഷനും മനുഷ്യാവകാശകമ്മീഷനും ശീവരാജ് പാട്ടീലും ഒക്കെ പറന്നെത്തി ഇവിറ്റെ സിറ്റിംഗ് നടത്തിയേനെ. ആശ്വാസധനവും പ്രഖ്യാപിക്കപ്പെട്ടേനെ. “കേന്ദ്രസംഘം വരാന്‍ താമസിക്കുന്നു” എന്ന പരാതിക്ക് ഇടയാകുമായിരുന്നില്ല.

ആരെങ്കിലും അതുകൂടി സംഘപരിവാറിന്റെ തലയില്‍ വയ്ക്കുമോ പ്ലീ‍സ്? വിവരമുള്ളവര്‍ എന്തു വിചാരിക്കും എന്ന സംശയം വേണ്ട. ഇതിനകം നടത്തിക്കഴിഞ്ഞിട്ടുള്ള മറ്റു ദുരാരോപണങ്ങളുടെ കാര്യത്തിലും - ചിന്താശേഷിയുള്ളവര്‍ മറിച്ചൊന്നുമല്ലല്ലോ ചിന്തിച്ചത്‌. മടിക്കാതെ ആരോപിക്കുക. ആളുകള്‍ക്ക്‌ അതിന്റെ പ്രയോജനം കിട്ടുമെന്നതുകൊണ്ടു പ്രത്യേകിച്ചും. ഇതുവരെയുള്ളതൊക്കെ ആളുകളെ ബുദ്ധിമുട്ടിച്ചിട്ടേയുള്ളൂ

Rowdy said...

Nakulan Ji,
Excellent post as usual. It's a known fact that communists cannot digest critizism. They will come up with the most ridiculous arguments to justify their deeds. Let's see how long will they utter Gujarat/Modi for justifying the marxist violence.

Roby said...

ഹാ നകുലാ,
ഞാന്‍ ഇടതുപക്ഷക്കാരനാനെന്നു കണ്ടു പിടിക്കാനിത്രയൊന്നും കഷ്ടപ്പെടണ്ട..:)
പാര്‍ട്ടിക്കാരനല്ലെന്നേ ഞാന്‍ പറയുന്നുള്ളൂ.

പിന്നെ, മാരീചന്റെ ആ പോസ്റ്റിലെ കമന്റ് കാരാട്ടിനെ അനുകൂലിക്കുന്നതു കൊണ്ടൊന്നുമല്ല. കേട്ടോ. പത്രത്തിലെ വാര്‍ത്തയില്‍ ന്നിന്നും എനിക്ക് തോന്നിയത് അങ്ങനെയാണ്. മാരീചന്റെ തന്നെ ഈയടുത്ത് എം.എ ബേബിയെക്കുറിച്ചുള്ള പോസ്റ്റിലും ഞാന്‍ കമന്റിട്ടിട്ടുണ്ട്..അതും കൂടിയൊന്നു നോക്കിക്കോ...:)

പിന്നെ, പാര്‍ലമെന്റ് ആക്രമത്തെക്കുറിച്ചുള്ള ആ വാചകം, (ബൂലോഗത്തിലെ ഏറ്റവും പ്രശസ്തമായത്..?)
അതിനടിയില്‍ ഇപ്പോഴും ഒരൊപ്പ് വെയ്ക്കുന്നു. ഇതേകാര്യം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രസംഗത്തില്‍ സക്കറിയ പറഞ്ഞിരുന്നു. 2003-ലാണെന്നു തോന്നുന്നു. ആ പ്രസംഗം മാധ്യമം വാരിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

പിന്നെയാ റൌഡി പറഞ്ഞത് പോലെ മാര്‍ക്സിസ്റ്റ് അക്രമത്തെ ന്യായീകരിക്കാനല്ല ഞാന്‍ ഈ പോസ്റ്റില്‍ ആദ്യ കമന്റിട്ടത്. കമന്റൊന്നു സൂക്ഷിച്ചു വായിച്ചാലറിയാം.

പിന്നെ എത്രകാലം ഗുജറാത്ത് പറയുമെന്ന് നിങ്ങള്‍ സംഘപരിവാര്‍ തന്നെ തീരുമാനിക്കുമല്ലോ.
നാലഞ്ചു വര്‍ഷത്തിനുള്ളില്‍ ഒറിസ്സയിലിതൊക്കെ ആവര്‍ത്തിക്കാനുള്ള സാധ്യത കാണുന്നുണ്ട്.(The Biopolitics of Hindu Nationalism: Mournings, Angana P. Chatterji; Cultural Dynamics 2004; 16; 319) അതു കഴിയുമ്പോള്‍ എല്ലാവരും ഗുജറാത്തിനെ മറക്കും.
അങ്ങനെയാണല്ലോ...

Unknown said...

"കാര്‍ഗിലിനെക്കുറിച്ച്‌ ഇനിയും നമുക്കറിയില്ല. അന്നത്തെ സൈന്യവും ഭരണകൂടവും വെളിയില്‍ വിട്ട വാര്‍ത്തകളെ നാം വായിച്ചിട്ടുള്ളൂ. അവിടെ പാകിസ്താന്‍ സൈന്യം അതിക്രമിച്ചു കയറിയെന്ന്‌ ഭരണകൂടം പറഞ്ഞ അറിവല്ലേ നമുക്കൂള്ളൂ..കാര്‍ഗില്‍ സംഭവത്തിന്റെ സത്യാവസ്ഥകളെക്കുറിച്ചു പഠിച്ച ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിയുടെ PhD thesis സര്‍വകലാശാല തന്നെ തടഞ്ഞു വെയ്ക്കുകയായിരുന്നു. പാര്‍ലമന്റ്‌ ആക്രമത്തില്‍ അറസ്റ്റിലായ പാകിസ്താന്‍ തീവ്രവാദികള്‍ ബീഹാറില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നെന്ന് ഡെല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ക്കറിയാം"

നയന്‍ ഇലവന്‍ അമേരിക്ക സ്വയം ചെയ്തതാണെന്നും ചില പൊട്ടന്മാര്‍ വിശ്വസിക്കുന്നുണ്ട്!
സ്വന്തം അമ്മയെ അയല്‍‌വക്കക്കാരന്‍ തോണ്ടിയാലും, തോണ്ടിയത് സ്വന്തം അപ്പനാണെന്ന് മനപ്പൂര്‍‌വ്വം കരുതി അയല്‍‌വക്കക്കാരന്റെ റ്റി വി കാണാന്‍ പോകുന്ന ആണും പെണ്ണും കെട്ടവര്‍! പരമ ചെറ്റകള്‍.

(ഇത് നകുലന്‍മാഷിന്റെ ഒരു പോസ്റ്റുമായും/ആശയവുമായും ബന്ധപ്പെടുത്താതെ, മുകളില്‍ ക്വോട്ടിയ വാചകങ്ങള്‍‌ക്കുള്ള മറുപടി മാത്രം)

Rowdy said...

lol. When you utter Gujarat/Modi for all and everything, you should have the guts to talk about Kashmiri Pandits, Sikh riots, Nandigram and Naga insurgency in the same breath. I'ven't seen any communist/pseudo secular addressing these issues. I reiterate-communists cannot take critizism

Roby said...

റൌഡി പറഞ്ഞതു ശരിയാണ്. ഈ വിഷയം സംസാരിക്കുമ്പോള്‍ നമ്മള്‍ സിക്ക് കലാപവും, ആസാമും, കാശ്മീരി പണ്ടിറ്റുകളെക്കുറിച്ചും ഒക്കെ സംസാരിക്കേണ്ടതുണ്ട്. ഭരണകൂട ഭീകരതയും പോലീസിന്റെ ദുരുപയോഗവും എവിടെ നടക്കുന്നുവോ അതെല്ലാം.
നകുലന്‍ കേരളവും ഗുജറാത്തും പറഞ്ഞു. ഞാന്‍ ബീഹാറും,ഒറീസയും, ഗുജറാത്തും കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ളവ റൌഡിക്കും ചെയ്യാം. ഉറക്കെചിരിച്ചും മാര്‍ക്സിസ്റ്റുകളെ കുറ്റം പറഞ്ഞും സമയം കളയാതെ അങ്ങനെ ക്രിയേറ്റീ‍വായി എന്തെങ്കിലും ചെയ്യൂ.
എല്ലാം ഞാന്‍ തന്നെ പറയണമെന്നു വാശി പിടിച്ചാലോ? സമയക്കുറവുണ്ടേ..!
(84-ലെ സിക്ക് കലാപത്തെക്കുറിച്ച് എന്റെ ബ്ലോഗില്‍ എഴുതാനിരിക്കുകയായിരുന്നു ഞാന്‍. സമയം പോലെ അതു ചെയ്യാം.)

ഇനിയൊരിക്കലും ഇതൊന്നും ആവര്‍ത്തികാത്ത രീതിയില്‍ ഇതിനെക്കുറിച്ചെല്ലാം നമ്മള്‍ സംസാരിക്കേണ്ടതുണ്ട്.
(മാര്‍ക്സിസ്റ്റുകള്‍ വിമര്‍ശനം അംഗീകരിക്കുമോ എന്ന് മാര്‍ക്സിസ്റ്റുകള്‍ പറയട്ടെ.)

ചിത്രകോരാ,
എന്നെ മുന്‍പൊരിക്കല്‍ ബ്ലോഗില്‍ തെറി പറഞ്ഞത് കൈപ്പള്ളിയായിര്‍ന്നു. അതിനു ശേഷം ആ ബ്ലോഗില്‍ ഞാന്‍ പോയില്ല. കാരണം അല്പമെങ്കിലും substance ഉള്ളവര്‍ തെറി പറഞ്ഞാല്‍ വേദന തോന്നും. ഇവിടെയിപ്പോള്‍ ആ പ്രശ്നമില്ല..

ചിത്രകോരന്റെ ഉപമ പറയാന്‍ രസമാണെങ്കിലും അതിനിവിടെ സാംഗത്യമുള്ളതായി തോന്നൂന്നില്ല.
രാജ്യത്തെ നിയമനിര്‍മ്മാണ സഭ അമ്മയും ഭരണാധികാരി/പാര്‍ട്ടിയെ അപ്പനായും കരുതുന്നത് ജനാധിപത്യമല്ല. പരിണാമത്തില്‍ വളരെ പുറകില്‍ നില്‍ക്കുന്ന അടിമത്തം പോലൊരു മനസ്ഥിതിയാണത്.

താങ്കള്‍ എടുത്തു പറഞ്ഞതു പോലെയുള്ള ആശയങ്ങള്‍ കൊണ്ടുനടക്കുന്നവര്‍-അല്പം കൂടി വിശാലമായ ഒരര്‍ഥത്തില്‍-ഭരണകൂട ഭീകരതയ്ക്കെതിരെ കലഹിക്കുന്നവരാണ്. രാജാവ് അപ്പനാണെന്നു പറഞ്ഞ് തൊഴുതു നില്‍ക്കുന്നവരല്ല. The Zeitgeist, Fahrenheit 9/11 എന്നീ ഡോകുമെന്റ്ററികള്‍ ഒന്നു കണ്ടു നോക്കണേ. മൈക്കല്‍ മൂര്‍ അമേരിക്കയില്‍ അതു ചെയ്യുന്നു.അറുപതുകളില്‍ ഗ്രീസിലെ ഭരണകൂടം ശാസ്ത്രകാരനും രാഷ്ട്രീയക്കാരനുമായിരുന്ന Grigoris Lambrakis-നെ അസൂത്രിതമായി വധിച്ചപ്പോള്‍ കോസ്റ്റ ഗാവ്‌ര 'Z' എന്ന സിനിമയിലൂടെ പ്രതികരിച്ചു. ആ മിലിറ്ററി-ഭരണകൂടത്തെ മറിച്ചിടാന്‍ ആ സിനിമ കാരണമായി.
ചിലിയില്‍ പിനോഷെയുടെ ഏകാധിപത്യത്തെ എതിര്‍ത്ത നിക്കനോര്‍ പാരയും ആഫ്രിക്കയിലെ കെന്‍ സാരോ വിവയും കൊല്ലപ്പെട്ടത് സമാനമായ കാരണങ്ങള്‍ക്ക്. ഇങ്ങേയറ്റം ‘മരുഭൂമികള്‍‘ എഴുതിയ ആനന്ദും സക്കറിയയും എല്ലാം സമാനമായ ആശയങ്ങള്‍ പങ്കു വെച്ചവര്‍. താങ്കളുടെ തെറിയുടെ ഇങ്ങേ അറ്റത്ത് ഇവരൊക്കെ ഉണ്ടെന്നോര്‍ക്കുമ്പോള്‍, സഹോദരാ, ദുഖമുണ്ട്.

(വ്യക്തിപരമായി ആ തെറി എനിക്കു പ്രശ്നമില്ല..:) പണ്ട് ഹോസ്റ്റലിലായിരുന്ന ഒരോര്‍മ്മ. ഇതിന്റെ പേരില്‍ തെറി കേട്ടാല്‍ നാണമില്ലാത്തവനെന്നും, ആസനത്തില്‍ ആലു കിളിര്‍ത്താല്‍ തണലാക്കുന്നവനെന്നും ഒക്കെ പറഞ്ഞ് നാളെ മറ്റൊരു തെറി ഞാന്‍ പ്രതീക്ഷിക്കുന്നു...:))

കുറെ നേരമായി ഇങ്ങനെ ഓഫടിച്ചു കളിക്കുന്നു. ഇനി ഇവിടെ ഓഫുകള്‍ക്ക് മറുപടി പറയാന്‍ എനിക്ക് താത്പര്യമില്ല. എനിക്കു പറയാനുള്ളത് പറഞ്ഞ സ്ഥിതിക്ക് ഇനി ഈ വഴി വരാന്‍ സാധ്യതയില്ല.

SK Perinthalakkat said...

One thing I noticed here. Communist sympathisers are just NOT prepared to accept their mistakes.

The whole blog post was about communist goondas threatening and disrupting the police from doing their duty. When the majority of the people who commented the police for their patience and tolerance, communists (and commie sympathisers) are not prepared to even say that.

They straight away run to Gujarath/Modi/BJP/RSS etc.

Can they make their stand clear? IN KERALA DO YOU AGREE WITH THE COMMUNIST POLICY OF THREATENING AND OBSTRUCTING THE POLICE FROM DOING THEIR DUTY?

Unknown said...

സച്ചിന്‍,

പോലീസിനെ മാത്രമാണ് ഔദ്യോഗികകൃത്യനിര്‍വഹണത്തില്‍നിന്നും തടയുന്നത്‌ എന്നു കരുതിക്കൂടാ. പാര്‍ട്ടി ഓഫീസിലെ വെള്ളക്കരത്തിന്റെ കുടിശ്ശിക അടയ്ക്കാത്തതിനേപ്പറ്റി സംസാരിക്കുവാന്‍ ധൈര്യം കാട്ടിയതിന്റെ പേരിലാണ് ഇന്നലെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കു മര്‍ദ്ദനമേറ്റത്‌. ഓഫീസില്‍ അതിക്രമിച്ചുകയറിയാണ് സി.പി.എമ്മുകാര്‍ അക്രമം കാണിച്ചത്‌. ഈ പോസ്റ്റിട്ടതിനു ശേഷം നടന്ന മറ്റുചില ബലപ്രയോഗങ്ങളേപ്പറ്റി മറ്റൊരു പോസ്റ്റില്‍ എഴുതിയിരുന്നു. അവര്‍ക്ക്‌ അനിഷ്ടമുണ്ടാക്കുന്നതായി “അവര്‍ കരുതുന്ന” ആരെയും ആക്രമിക്കുക എന്നത്‌ അവരുടെ ഒരു ശൈലിയാണ്. ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ് അവര്‍ എക്കാലവും എവിടെയും വളര്‍ന്നിട്ടുള്ളതും പുലര്‍ന്നിട്ടുള്ളതും.

ഇതൊക്കെക്കണ്ട്‌ മറ്റുള്ളവര്‍ മാത്രമല്ല - തങ്ങള്‍ക്കുള്ളില്‍ നിന്നു തന്നെയും മനം മടുക്കുന്നവര്‍ മാറിച്ചിന്തിക്കുന്നു എന്നും പഴയ കോട്ടവാതിലുകള്‍ തുരുമ്പെടുത്തു കഴിഞ്ഞിരിക്കുന്നു എന്നും മനസ്സിലായതോടെയാണ് ഇപ്പോള്‍ ‘പാര്‍ട്ടികുടുംബം‘, ‘സ്നേഹസദസ്സ്‌‘ എന്നൊക്കെയുള്ളവ പരീക്ഷിച്ചു നോക്കേണ്ടിവന്നിരിക്കുന്നത്‌.

കേരളത്തില്‍ സി.പി.എം. അക്രമത്തിലൂടെ തങ്ങളുടെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നതിന് ഇപ്പോള്‍ വാര്‍ത്താപ്രാധാന്യമില്ലാതായിരിക്കുന്നു എന്നതാണു സത്യം. നിത്യേന സംഭവിക്കുന്ന ഒരു കാര്യം എങ്ങനെയാണു വാര്‍ത്തയാകുന്നത്‌? “ഇന്നത്തെ പരിപാടി“ എന്നതുപോലെ “ഇന്നലത്തെ പരിപാടി” എന്നുകൂടി ഒരു പംക്തി ആരംഭിച്ചിട്ട്‌ തലേദിവസം മാര്‍ക്സിസ്റ്റ്‌ അക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതാവും നല്ലത്‌. എന്നാല്‍, ത്രിപുരയിലെ മാര്‍ക്സിസ്റ്റു മന്ത്രി ബംഗ്ലാദേശ്‌ ഭീകരനൊപ്പം കേരളം സന്ദര്‍ശിച്ചുമടങ്ങിയവിവരമൊക്കെ വാര്‍ത്തയായിത്തന്നെ കൊടുക്കുകയും വേണം‌. അതിന്റെയും വാര്‍ത്താപ്രാധാന്യം നഷ്ടപ്പെടുന്ന കാലത്തോളം.

Mr. K# said...

സര്ക്കാര് ഉദ്യോഗസ്ഥരുടെ കഷ്ടകാലം. അല്ലാതെന്താ പറയുക?

Unknown said...

“വാസ്തവ”ത്തില്‍ ഇന്നു വായിച്ച റിപ്പോര്‍ട്ടില്‍ കണ്ടൊരു ഭാഗം ഇങ്ങനെ.

പോലീസിനെ തടഞ്ഞതിന്റെ പേരില്‍ ലോക്കല്‍ സെക്രട്ടറി സദാനന്ദനോട്‌ സ്റ്റേഷനിലെത്തണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ പോലീസ്ജീപ്പില്‍ കയറാതെ ഡിവൈഎസ്പിയുടെ വാഹനത്തിലാണ്‌ അയാള്‍ സ്റ്റേഷനിലെത്തിയത്‌.
കറതീര്‍ന്ന അഹന്തയും ഗുണ്ടായിസവും താന്തോന്നിത്തവുമാണ്‌ സദാനന്ദനടക്കമുള്ള മാര്‍ക്സിസ്റ്റ്‌ നേതാക്കളില്‍ നിന്ന്‌ ഉണ്ടായതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല. ഭരണം ജനപക്ഷനിലപാടുകള്‍ സംരക്ഷിക്കാനുള്ളതല്ലെന്നും ഗുണ്ടായിസവും താന്‍പോരിമയും താന്തോന്നിത്തവും കാണിക്കുന്ന ഇത്തരം തലതെറിച്ച നേതാക്കന്മാരെ സംരക്ഷിക്കാനുള്ളതാണെന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേരത്തേതന്നെ തെളിയിച്ചിട്ടുള്ളതാണ്‌.


വായിച്ചിരിക്കേണ്ട ആ പോസ്റ്റ്‌ ഇവിടെ.

Unknown said...

ഇന്നലത്തെ പരിപാടി:-
സ്ഥലം - തിരുമല വൈദ്യുതിവകുപ്പ്‌ ഓഫീസ്‌.

വഴിവിളക്കുകള്‍ കത്തിക്കാന്‍ താമസിച്ചെന്നാരോപിച്ച്‌ സി.പി.എമ്മുകാര്‍ ഓഫീസില്‍ കയറി “അടിച്ചുപൊളിച്ച്‌“ ജീവനക്കാരെ മര്‍ദ്ദിച്ചിരിക്കുന്നു.