Tuesday, April 22, 2008

ചങ്ങനാശ്ശേരിയിലെ പോലീസുകാരേ - സ്മരണ വേണം! സ്മരണ!

ചങ്ങനാശ്ശേരി സംഭവത്തില്‍ ചില പോലീസുകാര്‍ അന്നു പറഞ്ഞതെന്തായിരുന്നു‌ - ഇന്നു പറയുന്നതെന്താണ്‌ - എന്നൊരു താരതമ്യമാണിവിടെ. പാവങ്ങള്‍ സ്വന്തം കുടുംബത്തെ ഓര്‍ത്താവണം കള്ളം പറയാന്‍ തുനിഞ്ഞത്‌. പക്ഷേ തെറ്റ്‌ തെറ്റു തന്നെയാണ്‌. പോലീസുകാരന്‍ "വിതുമ്പലോടെ വര്‍ണ്ണിച്ച" സംഭവം ദേശാഭിമാനി അന്ന്‌ എഴുതിവിട്ടത്‌ എങ്ങനെയായിരുന്നുവെന്ന്‌ ഇപ്പോള്‍ ഒരിക്കല്‍ക്കൂടി വായിച്ചുനോക്കേണ്ടതു തന്നെയാണ്‌!

*-*-*-*-*
അടുത്തിടെയായി പലരും ഇ-മെയില്‍ വഴിയായും കമന്റിലൂടെയുമെല്ലാം ചോദിച്ചുതുടങ്ങിയൊരു കാര്യമുണ്ട്‌. പച്ചക്കള്ളം പച്ചയ്ക്കു പറയാനും പ്രചരിപ്പിക്കാനും - ഭീഷണിയിലൂടെ മറ്റുള്ളവരേക്കൊണ്ടു പറയിപ്പിക്കാനും - മടിയില്ലാത്തവരാണു മാര്‍ക്സിസ്റ്റുകള്‍ എന്നത്‌ സ്വബോധമുള്ള ഏതൊരാള്‍ക്കും അറിയാവുന്നതല്ലേ? അവയൊക്കെ ചൂണ്ടിക്കാണിക്കാനായി ഇടയ്ക്കു ചില പോസ്റ്റുകളില്‍ ചെലവിടാറുള്ള സമയംകൂടി ഗൌരവസ്വഭാവമുള്ള മറ്റുപോസ്റ്റുകള്‍ക്കായി നീക്കി വച്ചുകൂടേ?

ശരിയാണ്‌. എത്രയോ വര്‍ഷമായി ഇതെല്ലാം കാണുന്നു. പക്ഷേ, ഇപ്പോളും ചിലതൊക്കെ കാണുമ്പോള്‍ മിണ്ടാതിരിക്കണമെങ്കില്‍ അത്ഭുതകരമായ ആത്മനിയന്ത്രണം വേണം എന്നതാണു പ്രശ്നം.

ചങ്ങനാശ്ശേരിയില്‍ എ.എസ്‌.ഐ. മരണപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തെ മുതലെടുക്കാനായി എന്തെല്ലാം തരം താണ കളികളായിരുന്നു മാര്‍ക്സിസ്റ്റുനേതൃത്വവും അവരുടെ സര്‍ക്കാരും ഇവിടെ നടത്തിയത്‌!

സംഭവം നടന്നു മണിക്കൂറുകള്‍ക്കകം പ്രതികളെ അങ്ങുദൂരെ തിരുവനന്തപുരത്ത്‌ പാര്‍ട്ടിയോഫീസില്‍ നിന്നു പ്രഖ്യാപിക്കുന്നു. അത്‌ ആഭ്യന്തരമന്ത്രിയുടെ നാവിലൂടെ ജനമറിയുന്നു! പെരുന്നയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ കോട്ടയത്തുള്ള ബി.എം.എസ്‌ ഓഫിസില്‍ പരിശോധന നടത്തുന്നു! നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നു! കൊലപാതകികളെന്നാരോപിച്ച്‌ കുറച്ചുപേരെ അറസ്റ്റുചെയ്ത്‌ പീഢിപ്പിക്കുന്നു. മൂക്കിന്റെ പാലമടിച്ചു തകര്‍ക്കുന്നു. എന്തൊക്കെ പുകിലായിരുന്നു! ഒടുവില്‍ കണ്ണൂര്‍ കലാപത്തിനുള്ള ന്യായീകരണമായിപ്പോലും പറഞ്ഞുവച്ചു ആ സംഭവം!

തിരുത്തലുകളും പിന്നാലെ വന്നുകൊണ്ടിരുന്നു (പോലീസ്‌ രേഖകള്‍ തിരുത്തിയതിനു പുറമേ). ആഭ്യന്തരമന്ത്രിയ്ക്കും ഡി.ജി.പി.യ്ക്കും എല്ലാം തങ്ങള്‍ പറഞ്ഞതു തിരുത്തേണ്ടി വന്നു. ചങ്ങനാശ്ശേരിയില്‍ "അരുതാത്തതു സംഭവിച്ചു"വെന്ന്‌ പാര്‍ട്ടി സെക്രട്ടറിയ്ക്കുപോലും തുറന്നു സമ്മതിക്കേണ്ടിവന്നു.

"ദൃക്‌സാക്ഷി" എന്നവകാശപ്പെട്ടിരുന്ന ഒരു പോലീസുകാരന്റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ദേശാഭിമാനിയുടെ സകലനുണപ്രചാരണവും. 'കൊല്ലടാ അവനെ' എന്ന്‌ ആക്രോശിച്ചു കൊണ്ടാണത്രേ അടിച്ചത്‌. കൃത്യം "ഇടതുകര്‍ണ്ണത്തിനടിയിലാണ്‌ അടിച്ചതെന്നും" പറഞ്ഞു. തന്നെയാദ്യം തള്ളിത്താഴെയിട്ടതിനുശേഷമാണത്രേ അടിച്ചത്‌.

എ.എസ്‌.ഐ.യ്ക്കു് അടിയേറ്റിരുന്നില്ല എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാവുകയും ഹൃദയസ്തംഭനമാണ് മരണകാരണമെന്നുതെളിയുകയും ചെയ്തതോടെയാണ് സകല നുണകളും തകര്‍ന്നടിഞ്ഞത്‌. പഴയ ദൃക്‌സാക്ഷികള്‍ ഇപ്പോള്‍ പറയുന്നത്‌ തങ്ങള്‍ ചെന്നപ്പോള്‍ എ.എസ്‌.ഐ. വീഴുന്നതു മാത്രമാണു കണ്ടതെന്നാണ്‌. അപ്പോള്‍ "വിദ്യാര്‍ത്ഥികള്‍" കൂടി നില്‍പ്പുണ്ടായിരുന്നുവെന്നും. (ഏതു വിദ്യാര്‍ത്ഥികള്‍ എന്ന്‌ ഇപ്പോളും പറയുന്നില്ല) അവരുടെ അടികൊണ്ടാണു വീണതെന്നു ചുമ്മാ അങ്ങു വിചാരിച്ചു പോയതാണത്രേ!

ഇപ്പോളത്തെ മൊഴിയേപ്പറ്റിയുള്ള ദീപിക വാര്‍ത്ത ഇങ്ങനെ (ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ പുതിയ വിന്‍ഡോയില്‍ തുറന്നു വരും).
അന്നത്തെ മൊഴി ഒരു അപസര്‍പ്പകനോവലിനെ അനുസ്മരിപ്പിക്കുന്ന വിധം ദേശാഭിമാനിയുടെ നുണയെഴുത്തുകാര്‍ വര്‍ണ്ണിച്ചത്‌ ഇങ്ങനെയായിരുന്നു.
കണ്ണില്‍‍ ഇരുട്ടുകയറിയത്രേ! ഇന്നിപ്പോള്‍ അതു വീണ്ടും വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല - സകലരുടേയും കണ്ണില്‍ ഇരുട്ടുകയറുകയാണ് !

അന്ന്‌, തങ്ങള്‍ “നേര് നേരത്തെ അറിയിക്കുന്ന“തിനെ‌ മറ്റുപത്രങ്ങള്‍ പിന്തുണയ്ക്കാത്തതിലുള്ള അമര്‍ഷപ്രകടനങ്ങളും ഒപ്പമുണ്ടായിരുന്നു. മറ്റു മാദ്ധ്യമങ്ങളൊന്നും പോലീസുകാരനെ "അടിച്ചുകൊന്നു" എന്നു വ്യക്തമായി പറയുന്നില്ല എന്നാരോപിച്ച്‌ സകലരേയും ചീത്തവിളിച്ചിരുന്നു. ‘തലയ്ക്കടിച്ചു വീഴുത്തുന്നത്‌ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ "വ്യക്തമായി" കണ്ടതാണ്‌ - എന്നിട്ടും!‘ എന്ന മട്ടായിരുന്നു ആക്രോശം.

ആ ഭര്‍ത്സനം ദാ ഇങ്ങനെയായിരുന്നു.

*-*-*-*-*
നുണപറച്ചിലിന്റെ ആഗോളതമ്പുരാക്കന്മാരേക്കുറിച്ച്‌ കൂടുതല്‍ സംസാരിച്ചു സമയം കളയേണ്ടതില്ല.

പക്ഷേ... താഴെക്കാണുന്നതും പണ്ടത്തെ ഒരു വാര്‍ത്ത തന്നെയാണ്‌. അതിനൊക്കെ ഇനിയാരു സമാധാനം പറയും എന്നതാണ്‌ നടുക്കുന്നൊരു ചോദ്യം.
അന്നു സമരം ചെയ്ത ഇവരൊക്കെ മാത്രമല്ല - കേരളസമൂഹമൊന്നടങ്കം ചോദിക്കുകയാണ്‌ - മാര്‍ക്സിസ്റ്റുകളേ - നിങ്ങള്‍ പുതിയ എന്തു നുണ പറഞ്ഞാണ്‌ ഇനി രക്ഷപെടുവാന്‍ ശ്രമിക്കുക?
ഏതുകൊടിയുടെ പിറകിലാണ്‌ നിങ്ങളിനി മുഖം മറയ്ക്കുക?

Saturday, April 05, 2008

മാര്‍ക്സിസ്റ്റ്‌ അക്രമമില്ലാത്ത ഒരു ദിവസമെങ്കിലും ഇവിടെ പുലരുമോ?

"പറഞ്ഞു നാവെടുത്തില്ല - അതിനുമുമ്പ്‌ " എന്നൊരു പ്രയോഗമുണ്ട്‌. അതുപോലായിപ്പോയി സംഭവം. ഇവിടെ ഒരു പോസ്റ്റ്‌ 'പബ്ലിഷ്‌ ' ചെയ്ത്‌ മൗസിന്റെ മേലുള്ള ഞെക്കു വിട്ടില്ല - അതിനു മുമ്പ്‌ ദാ വീണ്ടും!

സി.പി.എമ്മുകാര്‍ പോലീസിനെ വെറുമൊരു പാര്‍ട്ടി ഉപകരണമായി മാത്രം കണക്കാക്കുകയും അറസ്റ്റു ചെയ്യപ്പെടുന്ന പ്രതികളെ ബലം പ്രയോഗിച്ചു മോചിപ്പിക്കുക മുതലായ ധാര്‍ഷ്ട്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ ചില ഉദാഹരണങ്ങളായിരുന്നു കഴിഞ്ഞ പോസ്റ്റില്‍. കഴിഞ്ഞ മാസങ്ങളില്‍ ഓരോന്നിലും നിന്ന്‌ ഓരോ ഉദാഹരണങ്ങള്‍ വീതമെങ്കിലും എടുക്കാനുണ്ടായി എന്നത്‌ സംസ്ഥാനത്തെ ആശങ്കാകരമായ സ്ഥിതിവിശേഷമാണു കാണിച്ചിരുന്നത്‌.

ഈ മാസം അല്‍പമെങ്കിലും ഭേദമുണ്ടാകും എന്നാരെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അവരെ അങ്ങേയറ്റം നിരാശപ്പെടുത്തിക്കൊണ്ട്‌, ആദ്യത്തെ ആഴ്ചയില്‍ത്തന്നെ, അതും മുമ്പത്തേതിനേക്കാളും അപലപനീയമായ, ഒരു സംഭവമുണ്ടായിരിക്കുന്നു.

ഇത്തവണ ഒരു വ്യത്യാസമുള്ളത്‌ - വനംവകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌ അപമാനിതരായത്‌ എന്നതാണ്‌. താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മാത്രമല്ല - എം.എല്‍.എ.യടക്കമാണ്‌ "മോചന"കൃത്യം നിര്‍വഹിച്ചത്‌ എന്നതു മറ്റൊന്നും.

വനംവകുപ്പ്‌ ഉദ്യോഗസ്ഥരെ മാര്‍ക്സിസ്റ്റുകള്‍ വളഞ്ഞുവച്ച്‌ സമരം ചെയ്യുന്നു. അറസ്റ്റു ചെയ്യപ്പെട്ടിരുന്നവരെ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ച്‌ സമരക്കാരുടെ കൂടെ നിര്‍ത്തുന്നു (രണ്ടുകൂട്ടരുടെ നേരെയും ബലം പ്രയോഗിക്കുന്നു എന്നര്‍ത്ഥം). മഹസ്സര്‍ വലിച്ചു കീറുന്നു. മൈക്കില്‍ അനൗണ്‍സ്‌മെന്റ്‌ നടത്തിയിട്ട്‌ ഔദ്യോഗികവാഹനത്തില്‍ (പാര്‍ട്ടിയുടെയല്ല) കൂടുതല്‍ സമര(=പാര്‍ട്ടി)ക്കാരെ എത്തിച്ചശേഷം കസ്റ്റഡിയിലായിരുന്ന വാഹനങ്ങളും ആളുകളേയുമൊക്കെ തന്നിഷ്ടപ്രകാരം ഇറക്കിക്കൊണ്ടുപോകുന്നു!

ഈ "പ്രകടനങ്ങള്‍" എല്ലാം പോരാഞ്ഞ്‌ ഇതിനെല്ലാം ശേഷം നഗരത്തില്‍ വേറേ പ്രകടനം നടത്തുന്നു. അതിനിടയില്‍ മറ്റൊരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഓഫീസിനു നേരെ കല്ലെറിയുന്നു. വയറ്റില്‍പ്പിഴപ്പിന്റെ ഭാഗമായി ഇതൊക്കെ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ തല്ലിയും കലി തീര്‍ക്കുന്നു!

വാര്‍ത്ത ചുവടെ.
കലി തീര്‍ക്കലാണു കണ്ടുകൊണ്ടിരിക്കുന്നത്‌! കലികാലം തന്നെ!

എറണാകുളത്താണെങ്കില്‍, കഴിഞ്ഞയിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു തല്ലുകിട്ടിയതിന്റെ പിന്നില്‍ ഏതൊക്കെയോ മാഫിയയുണ്ടായിരുന്നുവത്രെ. എന്തായാലും അതിന്റെയും തലപ്പത്തുള്ളയാളുടെ മാര്‍ക്സിസ്റ്റുബന്ധം ആളുകള്‍ വെറുതെ വലിച്ചു പുറത്തിട്ടു നാണക്കേടുണ്ടാക്കി.

ഇതൊക്കെ എവിടെയെങ്കിലും പരാമര്‍ശിക്കപ്പെടുമ്പോള്‍ മറ്റുസംസ്ഥാനങ്ങളിലേയ്ക്ക്‌ ഓടാന്‍ ശ്രമിച്ചു പരിഹാസ്യരാകുന്നവരുണ്ട്‌. എവിടൊക്കെ പോയി നോക്കിയിട്ടെന്താണു കാര്യം? മാര്‍ക്സിസ്റ്റുകള്‍ - മാവോയിസ്റ്റുകള്‍ - നക്സലൈറ്റുകള്‍ മുതലായ വിപ്ലവസംഘടനകള്‍ മാത്രമാണ്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമണം - നിയമപാലകരെ ആക്രമിക്കല്‍ - അവരുടെ മേല്‍ ബലപ്രയോഗം നടത്തി നിയമം കയ്യിലെടുക്കല്‍ മുതലായ പരിപാടികളില്‍ ഏര്‍പ്പെട്ടുകാണാറ്‌ (കഴിഞ്ഞയിടെ മലപ്പുറത്ത്‌ തീവ്രനിലപാടുകള്‍ പുലര്‍ത്തുന്നതായിപ്പറയുന്ന ഒരു മുസ്ലിം സംഘടനയും പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചിരുന്നു). മാദ്ധ്യമങ്ങളെ ഏറ്റവും ഭയക്കുന്നതായിക്കണ്ടുവരുന്നതും മാര്‍ക്സിസ്റ്റുകള്‍ തന്നെ.

ആരെങ്കിലുമൊക്കെ പാര്‍ട്ടിക്കെതിരെ നില്‍ക്കണമെന്നു കൂടിയില്ല. എതിരു നില്‍ക്കുന്നു എന്നു പാര്‍ട്ടിക്കു തോന്നിയാലും മതി. ബലപ്രയോഗം - അടിച്ചമര്‍ത്തല്‍ ശ്രമം - അതിന്റെ ഭാഗമായ അക്രമം - കൊലപാതകം - എല്ലാം ഉറപ്പാണ്‌.

വരുന്ന തലമുറയെങ്ങാന്‍ രക്ഷപെടുമോ എന്നറിയാന്‍ കലാലയങ്ങളിലേക്കു നോക്കാമെന്നു വച്ചാല്‍ അതിലും കഷ്ടമാണ്‌. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കല്‍ എന്നത്‌ "വളര്‍ന്നു വരുന്ന" പ്രവര്‍ത്തകര്‍ക്ക്‌ ഒരു അക്രമപരിശീലനപരിപാടിയായിത്തന്നെ മാറിയിട്ടുണ്ട്‌. എസ്‌.എഫ്‌.ഐ.യെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന്‌ ക്രൈസ്തവസംഘടനാനേതൃത്വത്തിന്‌ ഇന്നലെ പറയേണ്ടിവന്ന സാഹചര്യവും ഇവിടെ ചേര്‍ത്തുവയ്ക്കാവുന്നതാണ്‌.

എന്നാല്‍, അതെല്ലാം ഇന്നലത്തെ വാര്‍ത്തകളല്ലേ - ഇന്നൊരു ദിവസമെങ്കിലും ഈ നശിച്ച അക്രമപരമ്പരയ്ക്ക്‌ മാര്‍ക്സിസ്റ്റുകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമോ എന്നറിയാന്‍ ഇന്നത്തെ പത്രം വായിക്കാമെന്നു വച്ചാല്‍ ദാ കഷ്ടം - കോഴിക്കോട്‌ അതാ ഒരു കൂലിവേലക്കാരനെ അടിച്ചു കൊല്ലാറാക്കി ഇട്ടിരിക്കുന്നു. ജീവന്‍ കിട്ടിയാലും ഇനി അയാള്‍ക്കു കൂലിപ്പണി ചെയ്തു ജീവിക്കാന്‍ കഴിയില്ല. ജീവിതം തുലഞ്ഞുവെന്നര്‍ത്ഥം. കൂടെയുള്ളവര്‍ക്കും ഇരുമ്പുവടികൊണ്ട്‌ അടികിട്ടിയിട്ടുണ്ടെങ്കിലും ജീവനു ഭീഷണിയില്ല. ജനതാദളുകാരാണ്‌ എന്നതാണ്‌ അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള കുറ്റം.
പരക്കെ അക്രമവും അരാജകത്വവും! ഭരണത്തിലേറിയെന്നു വച്ച്‌ സമരങ്ങള്‍ നിര്‍ത്താനുദ്ദേശമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിത്രവലിയൊരു ഭീഷണിയായിരിക്കുമെന്നാരും കരുതിയിരിക്കില്ല.

"ജനാധിപത്യ" പ്രസ്ഥാനങ്ങളെന്നാല്‍ ഇങ്ങനെയൊക്കെയാണ്‌. ജനം എന്നാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ എന്നാണ്‌ അവരുടെ നിര്‍വചനം. "ആധിപത്യം" നേടുന്നതിന്‌ 'തോക്കിന്‍കുഴലിനു' പകരം കമ്പിപ്പാരയും ഇടിക്കട്ടയും മറ്റു നാടന്‍ ഉപകരണങ്ങളുമൊക്കെയാണ്‌. (ചിലര്‍ തോക്കും കൊണ്ടുനടക്കുന്നുണ്ടെന്ന്‌ ചില പത്രവായനക്കാര്‍ അടക്കം പറഞ്ഞു കേള്‍ക്കുന്നു. അതിന്റെ ഉണ്ട എവിടെനിന്നോ കളഞ്ഞുകിട്ടിയത്രെ.)

*-*-*-*-*-*-*-*

വയനാട്ടില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റതിലുള്ള പ്രതിഷേധം രേഖപ്പെടുത്താമെന്നു കരുതിയെടുത്ത പേനയാണ്‌. അതു പല വഴിയ്ക്കുപോയി - അഥവാ കീബോര്‍ഡിലെ പല കട്ടകളും അധികം ഞെങ്ങി.

മറ്റു ചില പണികള്‍ കരുതിവച്ചിരുന്നതു മുടങ്ങിപ്പോയി.

എസ്‌.എഫ്‌.ഐ.ക്കാരെ മാത്രം ജയിപ്പിച്ചിരുന്ന കോളേജില്‍ എ.ബി.വി.പി.യുടെ ബാനറില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിച്ചുജയിച്ചു എന്ന അതിഭീകരമായകുറ്റം ചെയ്തതായി മാര്‍ക്സിസ്റ്റു കോടതി കണ്ടെത്തുകയും മരണശിക്ഷവിധിക്കുകയും ചെയ്ത ഒരു വിദ്യാര്‍ത്ഥിയേപ്പറ്റി മുമ്പ്‌ എഴുതിയിരുന്നു. മരണശിക്ഷ നടപ്പാക്കാനായി പരീക്ഷാഹാള്‍ തന്നെ തെരഞ്ഞെടുത്ത കണ്ണില്‍ച്ചോരയില്ലാത്ത ആരാച്ചാര്‍മാരെ ന്യായീകരിക്കുവാന്‍ വ്യഗ്രത കാണിച്ച "Ignited Words" എന്ന ബ്ലോഗറുടെ ചില സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കാമെന്നു കരുതിയിരുന്നു. അതു നടന്നില്ല.

അദ്ദേഹത്തിന്റെ കമന്റ്‌ ഒരിക്കല്‍കൂടി വായിക്കാന്‍ മാത്രം പറ്റി.

ഉള്ളില്‍ത്തട്ടിയ ചില ഭാഗങ്ങള്‍ പലയാവര്‍ത്തി വായിക്കാനും സമയം കിട്ടി.

(1) ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എന്നും ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വന്നവരാണ്‌.

('വന്നവരാണ്‌ ' എന്ന ഭൂതകാലത്തിലെ പ്രയോഗം മനപ്പൂര്‍വ്വമോ അതോ അറിയാതെ വന്ന പിഴവോ എന്നുറപ്പില്ല. 'ഇപ്പോളങ്ങനെയല്ല' എന്നൊരു സമ്മതഭാവം എന്തായാലും ഉള്ളിലുണ്ടാവണം. എന്തായാലും "ജനം" എന്നതിന്‌ "പാര്‍ട്ടിയോടൊപ്പം കൂറും വിധേയത്വവും കാണിച്ചു ഭയപ്പെട്ടു നില്‍ക്കാന്‍ തയ്യാറുള്ളവരുടെ (മാത്രം) കൂട്ടം" എന്നാണ്‌ അര്‍ത്ഥമെന്നിരിക്കെ ആ വാചകം തികച്ചും സത്യം തന്നെ. ഇപ്പോഴും.)

(2) അതുകൊണ്ടുതന്നെയാണ്‌ ഇന്നും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേതാക്കളെ ജനങ്ങള്‍ നെഞ്ചോടടുക്കി ഇപ്പോളും ആരാധിക്കുന്നത്‌.

("അതുകൊണ്ട്‌ " എന്നതിലെ 'അത്‌ ' എന്നത്‌ ഏതെങ്കിലും ആയുധമാണോ ഉദ്ദേശിക്കുന്നത്‌ എന്നു സംശയിച്ചുകൂടായ്കയില്ല. ആ ആയുധം 'കൊണ്ടി'ട്ടാണോ ആരാധിക്കുന്നത്‌ എന്നും. അതു'കൊണ്ടിട്ട്‌ ' "തലയോട്‌ " ഇളകണ്ട എന്നു കരുതിയാണോ "നെഞ്ചോട്‌ " ചേര്‍ക്കുന്നത്‌ എന്നും.)

(3) ആരാണ്‌ അക്രമികളെന്ന്‌ ഇന്നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാവുന്നൊരു വസ്തുതയാണ്‌.

(സത്യം! എല്ലാവര്‍ക്കുമറിയാം! പ്രത്യയശാസ്ത്രതിമിരം ബാധിക്കാത്ത രണ്ടു കണ്ണുകളും പണിയെടുക്കാന്‍ തയ്യാറുള്ള ഒരു തലച്ചോറുമുള്ള ഏതൊരാള്‍ക്കും അറിയാം.

ഇനി അഥവാ കേരളത്തില്‍ ആദ്യമായി കാലുകുത്തുന്ന വല്ല ടൂറിസ്റ്റുകളോ മറ്റോ ആണെങ്കില്‍ - ഇവിടുത്തെ കാര്യങ്ങളേക്കുറിച്ച്‌ ഒരു അറിവുമില്ലാത്ത വല്ല കേന്ദ്ര സംഘമോ മറ്റോ ആണെങ്കില്‍ - ഇന്റര്‍നെറ്റിലെ പത്രവാര്‍ത്തകളിലെ ഫ്ലാഷ്‌ ന്യൂസില്‍ ഇപ്പോള്‍ ആദ്യം കാണുന്നതു വായിച്ച്‌ അര്‍ത്ഥം പറഞ്ഞുതരാന്‍ ആരോടെങ്കിലും പറയാവുന്നതാണ്‌.

രാവിലത്തെയല്ല - സാഹാഹ്നവാര്‍ത്ത - ഏറ്റവും പുതിയത്‌ - ഇന്നത്തേത്‌ - ചൂടുള്ളത്‌ - മഞ്ചേരിയില്‍ നിന്നെത്തിയിരുന്നു. കുറേ ചെറുപ്പക്കാര്‍ - "മാനവികത" സംരക്ഷിക്കൂ - "മനുഷ്യത്വത്തിനായി അണിചേരൂ" എന്നൊക്കെ യാചനാപൂര്‍വ്വം മുദ്രാവാക്യം വിളിക്കുന്നവരാണെന്നു സംശയിക്കുന്നു - ഒരു കട അടിച്ചുതകര്‍ത്തിരിക്കുന്നു. കട പോയാല്‍ വേറെ പണിയാം. പക്ഷേ അടികൊണ്ടു മൂന്നു പല്ലുപോയ പോലീസുദ്യോഗസ്ഥന്‌ അതു വീണ്ടും മുളയ്ക്കുന്ന പ്രായം കഴിഞ്ഞിരിക്കാന്‍ തന്നെയാണു സാദ്ധ്യതയത്രേ.
"ജനാധിപത്യ"പരമായ പ്രതിഷേധത്തിന്റെ ഓരോരോ ശൈലികളാണു കണ്ടുകൊണ്ടിരിക്കുന്നത്‌! ഏറ്റവും പുതിയ ഈ പ്രകടനം പെട്ടെന്നു നടത്തിയതായതുകൊണ്ട്‌ മുന്‍കൂട്ടി പേരിടാന്‍ കഴിഞ്ഞിട്ടില്ലത്രേ. 'ജനകീയ പ്രതിരോധം' - 'ചെറുത്തുനില്‍പ്പ്‌ ' - മുതലായ പഴയ പേരുകള്‍ കേള്‍ക്കുമ്പോള്‍ ജനം കാര്‍ക്കിച്ചു തുപ്പുന്നു എന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ 'കുത്തകവിരുദ്ധജനകീയമുന്നേറ്റം' എന്നോ മറ്റോ ആക്കാനാണു സാദ്ധ്യതയെന്ന്‌ അണിയറയില്‍ കേള്‍ക്കുന്നു. നാളത്തെ പത്രം കണ്ടാലറിയാം - അവസാനം തീരുമാനിച്ചുറപ്പിച്ച പേര്‌.

സൂക്ഷിച്ചുസൈക്കിളോടിക്കാത്തതുകൊണ്ട്‌ പണ്ടെങ്ങാനും ഒരു ദേശാഭിമാനിയുടെ അരിക്‌ അല്‍പം മഴനനയാനിടയായിരുന്നു എന്നോ മറ്റോ പറഞ്ഞ്‌ പത്രക്കാരനെ ഈ രാത്രി "പ്രതിരോധിക്കുകയും" അയാള്‍ നാളെ ആശുപത്രിക്കിടക്കയിലോ മോര്‍ച്ചറിയിലോ ആവുകയും ചെയ്യുന്നില്ല എങ്കില്‍, നാളെ പ്രഭാതത്തിലും പത്രക്കെട്ടുകള്‍ വന്നു വീഴും. പേരുമാത്രമല്ല - പലതും അപ്പോള്‍ അറിയാം. രാത്രി അധികം വൈകാതെ മറ്റെന്തെങ്കിലും "ജനകീയ"പരിപാടി കൂടി സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ അതും. )

Monday, March 24, 2008

പോലീസ്‌ യൂണിഫോമിന്റെ നിറം മാറ്റണമോ?

ഒന്ന്‌

സേവനസന്നദ്ധതയുടെ പ്രതീകമായി കാക്കിനിറം പൊതുവെ കണക്കാക്കപ്പെടുന്നുണ്ട്‌. ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ജനസേവനം നടത്തുന്നവര്‍ - സേവനത്തിനു സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍ - എല്ലാവരും തങ്ങളുടെ യൂണിഫോമിന്റെ ഭാഗമായി കാക്കി നിറം ഉള്‍പ്പെടുത്തിക്കാണാറുണ്ട്‌.

ചുവപ്പു നിറം പൊതുവെ അപകടത്തിന്റേയും 'അരുത്‌' എന്ന സൂചനയുടേയും പ്രതീകമായി ഉപയോഗിക്കപ്പെട്ടു കാണുന്നു.

വിദേശരാജ്യങ്ങളിലും മറ്റും - നിയമപാലനത്തിനുമപ്പുറത്തുള്ള പല ഉത്തരവാദിത്തങ്ങളും പോലീസിനുണ്ടെന്നും - പല അടിയന്തിരഘട്ടങ്ങളിലും സേവനസന്നദ്ധരായി ആദ്യമെത്തേണ്ടുന്നവര്‍ അവരാണെന്നും പറയപ്പെടുന്നു. നമ്മുടെ പോലീസ്‌ സേനയേയും ജനസേവകരായിട്ടു തന്നെയാണു നാം കണക്കാക്കുന്നതെങ്കില്‍, അവര്‍ക്ക്‌ ഇപ്പോളുള്ള കാക്കി യൂണിഫോം തന്നെയാവും നല്ലത്‌. അതല്ല - ഭയപ്പെടേണ്ടുന്നവരായി അവരെ ചിത്രീകരിക്കണമെന്നുണ്ടെങ്കില്‍ മാത്രമേ ഒരു ചുവപ്പു യൂണിഫോം നിര്‍ദ്ദേശിക്കേണ്ടതുള്ളൂ.

രണ്ട്‌
കര്‍ത്തവ്യനിര്‍വ്വഹണത്തിലെ കാര്യക്ഷമതയുടെ കാര്യത്തില്‍ കേരളാപോലീസ്‌ ഇപ്പോളും മുന്‍പന്തിയില്‍ത്തന്നെയാണെന്നുള്ളതിനു സംശയം വേണ്ട. കഴിവുള്ള ഉദ്യോഗസ്ഥരും കുറ്റമറ്റ സംവിധാനങ്ങളുമൊക്കെയായി ഒന്നാന്തരം പോലീസ്‌ സേന തന്നെയാണ്‌ നമുക്കുള്ളത്‌. ആക്ഷേപങ്ങള്‍ക്ക്‌ ഇതുവരെ അവസരമുണ്ടായിട്ടില്ലെന്നല്ല. പക്ഷേ അത്തരം സംഭവങ്ങളില്‍ ഏതാണ്ട്‌ മുഴുവനിലും, ബാഹ്യമായ ഇടപെടലുകളാണ്‌ പ്രശ്നമുണ്ടാക്കിയിട്ടുള്ളതെന്നു കാണാം. പോലീസിനു കൂച്ചുവിലങ്ങിടുന്ന രാഷ്ട്രീയ നേതൃത്വം തന്നെയാണ്‌ മുഖ്യമായും പ്രതിസ്ഥാനത്ത്‌.

മൂന്ന്‌
കണ്ണൂരിലേയും ചങ്ങനാശ്ശേരിയിലേയും മറ്റും സംഭവങ്ങളുടെ വെളിച്ചത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യമിതാണ്‌.

"ഇടതുഭരണത്തിന്‍കീഴില്‍ കേരളാ പോലീസ്‌ സമ്പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞോ?"

"ഇല്ലേയില്ല" എന്നുതന്നെയാണുത്തരം.

കണ്ണൂരില്‍, കലാപം നടത്തുന്നതിനുള്ള അനുകൂലസാഹചര്യമൊരുക്കാനായി അനേകം പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റേണ്ടിവന്നുവെങ്കില്‍ അതിനര്‍ത്ഥം രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്ര്യത്തിനു വഴങ്ങാനൊരുക്കമല്ലാത്ത ഉദ്യോഗസ്ഥര്‍ ഇപ്പോളും സേനയിലുണ്ടെന്നു തന്നെയാണ്‌.

ചങ്ങനാശേരിയില്‍, ആയുധങ്ങളുമായി അറസ്റ്റുചെയ്യപ്പെട്ട SFI/DYFI പ്രവര്‍ത്തകരെ വിട്ടയക്കേണ്ടി വന്നതും പോലീസ്‌ രേഖകള്‍ തിരുത്തേണ്ടിവന്നതുമെല്ലാം വെളിയില്‍ കൊണ്ടുവന്നതും പോലീസുകാര്‍ തന്നെ.

അപ്പോള്‍ - ബംഗാളിലെ സ്ഥിതിവിശേഷമല്ല ഇവിടെയുള്ളതെന്നുറപ്പ്‌. നന്ദിഗ്രാമില്‍ വ്യാപകമായ അക്രമം നടത്താന്‍ സി.പി.എം. കേഡര്‍മാരെ പോലീസുകാര്‍ എങ്ങനെയല്ലാം സഹായിച്ചുവെന്നു പത്രങ്ങള്‍ വിശദമായി എഴുതിയിരുന്നതാണ്‌. പടയൊരുക്കത്തിനിടെ, സേനയിലുള്ള തങ്ങളുടെ ആധിപത്യം ആഘോഷിക്കാനെന്നോണം പോലീസ്‌ ഔട്ട്‌പോസ്റ്റില്‍ പാര്‍ട്ടിക്കൊടി ഉയര്‍ത്താന്‍ പോലും മടിക്കാതിരുന്നതിന്റെ കഥ മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെയും പുറത്തു വന്നിരുന്നു.
കേരളത്തില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്‌. മുന്നണി സംവിധാനങ്ങളുടെ ബലത്തില്‍ ഇടയ്ക്കിടയ്ക്ക്‌ അധികാരം പങ്കിടുവാന്‍ സാധിക്കുന്നുണ്ടെന്നല്ലാതെ, ചോദിക്കാനാരുമില്ലാത്തൊരു സ്ഥിതി കേരളത്തിലില്ല. ഇനിയൊട്ടുണ്ടാകുമെന്നും തോന്നുന്നില്ല.

നാല്
കേരളത്തില്‍ സി.പി.എമ്മുകാരെ അറസ്റ്റുചെയ്യുവാന്‍ പൊതുവെ പോലീസ്‌ മടികാണിക്കുന്നുണ്ടോ? ഇക്കാര്യത്തില്‍ - കണ്ണൂര്‍/ചങ്ങനാശ്ശേരി ശൈലി മറ്റിടങ്ങളിലുണ്ടോ?

ഇല്ല.

അഥവാ ആരെങ്കിലും അറസ്റ്റു ചെയ്യപ്പെട്ടാല്‍ ഉടന്‍തന്നെ ഉന്നതങ്ങളില്‍ നിന്ന്‌ നേരിട്ടെത്തുന്ന നിര്‍ദ്ദേശപ്രകാരം അവര്‍ വിട്ടയക്കപ്പെടുന്നുണ്ടോ? എല്ലായ്പ്പോഴും? ഇക്കാര്യത്തിലും - കണ്ണൂര്‍/ചങ്ങനാശ്ശേരി ശൈലി മറ്റിടങ്ങളിലുണ്ടോ?

ഇല്ല.

ഏറ്റവും അടുത്ത നാളുകളിലെ ചില പത്രവാര്‍ത്തകള്‍ തന്നെ അതിനു തെളിവ്‌.

രണ്ടാഴ്ച മുമ്പു നടന്ന ഒരു അറസ്റ്റു വിവരം ചുവടെ.
പോലീസ്‌ അറസ്റ്റിനു മടിച്ചില്ല എന്നത്‌ ഒരു കാര്യം. നേതാക്കള്‍ ആദ്യം തന്നെ ഇടപെടുന്നതിനു പകരം താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ നേരിട്ടാണ്‌ മോചനത്തിനു മുന്‍കൈയെടുത്തത്‌ എന്നത്‌ മറ്റൊന്ന്‌. മുന്‍പു കൊടുത്ത രണ്ടാരോപണങ്ങളും തികച്ചും തെറ്റാണ്‌.

മേല്‍പ്പറഞ്ഞത്‌ ഒരു ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞു തള്ളിക്കളയാനും വയ്യ. കഴിഞ്ഞ മാസം നടന്ന മറ്റൊരു അറസ്റ്റു വിവരം ഇങ്ങനെ.
ഇവിടെയും അറസ്റ്റു നടന്നു - പ്രവര്‍ത്തകര്‍ നേരിട്ടു കയ്യാങ്കളി നടത്തിയാണ്‌ മോചിപ്പിച്ചതും. ഉന്നത നേതൃത്വത്തിന്റെ ഇടപെടലുകളെ പഴിക്കുവാന്‍ ഇവിടെ അവസരമില്ല.

അറസ്റ്റിനു ശേഷം മാത്രമല്ല - അറസ്റ്റുണ്ടായേക്കാം എന്നൊരവസ്ഥയുണ്ടെങ്കില്‍, മുന്‍കൂട്ടിത്തന്നെ പോലിസിനെ ആക്രമിക്കുന്ന പരിപാടിയുമുണ്ട്‌. അതു നടന്നതും കഴിഞ്ഞമാസം.
എന്തുകാര്യത്തിനും പോലീസിനെ കുറ്റപ്പെടുത്തുന്നതിനു മുമ്പ്‌ മലയാളികള്‍ ഓര്‍ത്തിരിക്കേണ്ടതായ അനേകം സംഗതികള്‍ വേറെയുമുണ്ട്‌.

'പാര്‍ട്ടി ഓഫീസില്‍ കയറിയ പോലീസുകാര്‍ തിരിച്ചുപോയ ചരിത്രമില്ല' എന്ന്‌ മറ്റൊരു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ നേതാവു ഭീഷണിപ്പെടുത്തിയിട്ട്‌ മൂന്നുമാസമേ ആയിട്ടുള്ളൂ. വനിതാപോലീസിനെ തല്ലിയ തങ്ങളുടെ പ്രവര്‍ത്തകയ്ക്കും മറ്റുമുള്ള സ്വീകരണം ഉത്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ആ പരാമര്‍ശം.

പോലീസ്‌സേന ഇതിനെല്ലാം ഇടയ്ക്കു കിടന്നു വെള്ളം കുടിക്കുകയും കയ്യുംകാലുമിട്ടടിക്കുകയുമാണ്‌ എന്നു ജനം കരുതിപ്പോയാല്‍ തെറ്റുപറയാനാവില്ല.

വെള്ളംകുടിയും കൈകാലടിയും ഒഴിവാക്കാന്‍ മാര്‍ഗ്ഗമൊന്നേയുള്ളൂ. നീന്തല്‍ പഠിക്കുക.
അതെന്തായാലും നല്ല നീക്കം തന്നെ. നടക്കട്ടെ. നന്നായി വരട്ടെ.

വാല്‍ക്കഷണം:-

പോലീസിനെതിരെ ഭരണമുന്നണിയില്‍ നിന്നു തന്നെ ശാരിരികമായും മാനസികമായും പീഢനങ്ങളും പരസ്യമായ പോര്‍വിളിയുമുണ്ടാകുന്നത്‌ സേനയുടെ ആത്മവീര്യം കെടുത്തുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

ഈയൊരു ഘട്ടത്തില്‍, നിയമപാലകരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത്‌ സാമൂഹ്യപ്രതിബദ്ധതയുള്ളവരുടെ കര്‍ത്തവ്യമായിത്തീരുകയാണ്‌.

അത്യന്തം ദുര്‍ഘടമായ ജോലിസാഹചര്യങ്ങളിലും ആത്മാര്‍ത്ഥതയോടെ ജോലിനോക്കുന്ന പോലീസ്‌ സേനാംഗങ്ങളേ - ഞങ്ങള്‍ നിങ്ങളെ നമിക്കുന്നു.

WE SALUTE YOU!
In fact, The Nation salutes you!

Sunday, February 10, 2008

സംവരണം വേണോ? ആര്‍ക്ക്‌? എന്തിന്‌?

സംവരണവുമായി ബന്ധപ്പെട്ട ചില ശിഥിലചിന്തകളാണിവിടെ.

വളരെ വലിയൊരു വിഷയമാണിത്‌. ആഴത്തില്‍ പഠിക്കണമെന്നാഗ്രഹിച്ച്‌ ഇനിയും നടക്കാതെ അവശേഷിക്കുന്നവയിലൊന്ന്‌. ഇതേക്കുറിച്ച്‌ ആധികാരികമായി സംസാരിക്കുവാന്‍ വേണ്ടതിന്റെ ഏഴയലത്തു വരില്ല - ഇതില്‍ എനിക്കുള്ള അറിവ്‌. അതുകൊണ്ടു തന്നെ, ഒരു പക്ഷേ, വെറും തോന്നലുകളായി തള്ളിക്കളയേണ്ടുന്നവയാവാം ഇതെല്ലാം.

ഇതെഴുതുന്നതിനുമുമ്പ്‌ പുതിയതായി ഒന്നും പഠിക്കാനും പോയില്ല. മനപ്പൂര്‍വ്വമാണ്‌. ഇപ്പോള്‍ എന്തെങ്കിലും വായിച്ചാല്‍, അതില്‍ നിന്നു കിട്ടുന്ന വിവരങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാലോ എന്നു കരുതി.

ഏതെങ്കിലുമൊരു സമൂഹത്തിന്റെ പൊതുചിന്തയെ പ്രതിനിധീകരിക്കാന്‍ യാതൊരു തരവുമില്ലാത്ത - തികച്ചും വ്യക്തിപരമായ - അഭിപ്രായങ്ങള്‍ മാത്രം!

* * * * * * * * *
സംവരണം വേണോ?

വേണം.

വിദ്യാഭ്യാസ - തൊഴില്‍ - മേഖലകളില്‍ സംവരണം ഇപ്പോളും ഒരു അനിവാര്യതയായി തുടരുക തന്നെയാണ്‌. അത്‌ അവസാനിപ്പിക്കാവുന്ന ഒരു സാമൂഹ്യപശ്ചാത്തലം ഇനിയും സംജാതമായിട്ടില്ല.

അത്‌ ഏതൊക്കെ മേഖലകളില്‍ - എത്ര തോതില്‍ - ആര്‍ക്കൊക്കെ നല്‍കണം - എന്നതേപ്പറ്റി പുനരവലോകനങ്ങളും വേണമെങ്കില്‍ പുത്തന്‍ തീരുമാനങ്ങളുമാവാം.

സംവരണം ആര്‍ക്ക്‌?

സംശയമില്ല. പിന്നോക്കക്കാര്‍ക്ക്‌.

പിന്നോക്കാവസ്ഥ എന്നത്‌ എങ്ങനെ നിര്‍ണ്ണയിക്കും എന്നതുമായി ബന്ധപ്പെട്ട്‌ പുനരവലോകനങ്ങളും വേണമെങ്കില്‍ പുത്തന്‍ തീരുമാനങ്ങളുമാവാം.

സംവരണം എന്തിന്‌?

ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഒരു വിവേചനവും അനുഭവിക്കേണ്ടിവരാത്ത മട്ടില്‍ എല്ലാ മേഖലകളിലും തുല്ല്യാവസരങ്ങള്‍ ഉറപ്പു വരുത്തുക എന്നത്‌ ശ്രമകരമായൊരു കാര്യം തന്നെയാണ്‌. ഇത്തരത്തില്‍, 'സമഗ്രമായ സാമൂഹ്യനീതി' എന്നതൊക്കെ സത്യത്തില്‍ സ്വപ്നതുല്യമായൊരു ലക്ഷ്യം മാത്രമാണ്‌. എന്നാല്‍, പരമാവധി അതിനടുത്തെത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാവണം ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണം.

വിവിധകാരണങ്ങളാല്‍ പിന്നോക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്ക്‌, അവരുടെ ജീവിതസാഹചര്യങ്ങള്‍ മൂലം തന്നെ, ഒരിക്കലും ആ പിന്നോക്കാവസ്ഥ മറികടക്കാന്‍ കഴിയാത്ത ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌. പരിമിതമായ വിഭവങ്ങളുള്ള അവസരങ്ങളില്‍, ഒരു മത്സരത്തിന്റെ സാഹചര്യമുണ്ടാവുമ്പോള്‍, അവര്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവാതെ പിന്തള്ളപ്പെട്ടു പോവേണ്ടി വരുന്നതു സ്വാഭാവികം. അത്തരക്കാരെ, പുറത്തുനിന്നുള്ള ഒരു കൈത്താങ്ങോടു കൂടിത്തന്നെ ഉയര്‍ത്തിവിടേണ്ടി വരും. അതിനുള്ള പലമാര്‍ഗ്ഗങ്ങളിലൊന്നാണ്‌ - നിര്‍ബന്ധമായും കുറച്ചു വിഭവങ്ങള്‍ അവര്‍ക്കു മാത്രമായി നീക്കിവയ്ക്കുക എന്ന - സംവരണം.

* * * * * * * * *

ഈ വിഷയത്തില്‍ നടക്കുന്ന ഏതൊരു ചര്‍ച്ചയും ഒടുവില്‍ തര്‍ക്കങ്ങള്‍ മാത്രമായി പരിണമിച്ചുകാണാറുണ്ട്‌. സംവരണത്തിനു ജാതി മാത്രം പരിഗണിച്ചാല്‍ മതിയെന്നും, അതല്ല സാമ്പത്തിക മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നുമൊക്കെ വാദിക്കുന്നവരുണ്ട്‌. മതാടിസ്ഥാനത്തിലുള്ള സംവരണം, മതപരിവര്‍ത്തനത്തേത്തുടര്‍ന്ന്‌ ജാതി സംവരണം നഷ്ടപ്പെടുന്നത്‌ ഇതൊക്കെയും തര്‍ക്കവിഷയങ്ങളാണ്‌. സാമുദായികപശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച കുറവുകള്‍ക്കു പരിഹാരം കാണാനുദ്ദേശിച്ചു നടപ്പാക്കുന്നതു പലതും, സമുദായങ്ങള്‍ തമ്മിലുള്ള വിടവുകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നും ആരോപണമുണ്ട്‌. ഇതൊക്കെ തര്‍ക്കങ്ങളില്‍ പ്രതിഫലിച്ചുകാണാറുള്ളതും നിര്‍ഭാഗ്യകരമാണ്‌.

ഈ കാര്യങ്ങളില്‍, നടന്നു കിട്ടിയാല്‍ കൊള്ളാമെന്ന്‌ എനിക്ക്‌ (ഇപ്പോള്‍) തോന്നുന്ന ചില സ്വപ്നങ്ങളാണ്‌ ഇനി പറയുന്നത്‌. ഇതേക്കുറിച്ചൊക്കെ കൂടുതല്‍ ചിന്തിക്കാനോ അറിവു നേടാനോ ഒക്കെ സമയം കിട്ടിക്കഴിഞ്ഞാല്‍ ഒരു പക്ഷേ ഈ ചിന്താഗതികളൊക്കെ പാടേ മാറി മറിഞ്ഞേക്കാം.

* * * * * * * * *

ഒന്ന്‌
സാമൂഹ്യപിന്നോക്കാവസ്ഥയ്ക്കു പരിഹാരംകാണുക - സംവരണസംബന്ധിയായ തീരുമാനങ്ങള്‍ കൈക്കൊള്ളുക - ഇതിനൊക്കെ ചുമതലപ്പെട്ട ഒരു ഉന്നതാധികാര സമിതി ഉണ്ടാവണം. (നിലവില്‍ അങ്ങനെയൊന്നുണ്ടാവാനിടയില്ല. അറിയില്ല. ന്യൂനപക്ഷകമ്മീഷനും പട്ടികജാതി ക്ഷേമവകുപ്പിലെ സമിതികളുമൊന്നുമല്ല ഉദ്ദേശിച്ചത്‌. തീര്‍ച്ചയായും മണ്ഡല്‍ കമ്മീഷന്‍ പോലൊന്നുമല്ല!)

ഇതിന്റെ അധികാരങ്ങള്‍ പരമാവധി - പറ്റുമെങ്കില്‍ സമ്പൂര്‍ണ്ണമായി - രാഷ്ട്രീയവിമുക്തമാക്കുക എന്നതാണു പ്രധാനം. സര്‍ക്കാരുകള്‍ വരികയോ പോകുകയോ കക്ഷികള്‍ മാറുകയോ ചെയ്യുന്നതൊന്നും ഇതിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത്‌.

തെരഞ്ഞെടുപ്പു കമ്മീഷനും മറ്റും പോലെ - ഒരുപക്ഷേ അതിലും ഉയരത്തില്‍ - ഒരു constitutional body(?) - എന്നൊക്കെ വിളിക്കാവുന്ന മട്ടില്‍ ഒന്നു സാദ്ധ്യമാവുമോ എന്തോ? ഒരു ഇംപീച്ചുമെന്റോ നിയന്ത്രണങ്ങളോ ഒക്കെ വേണമെങ്കില്‍, ഇരു സഭകളിലും മൂന്നില്‍ രണ്ടോ അതില്‍ക്കൂടുതലോ ഭൂരിപക്ഷം വേണം - മുതലായ നിയന്ത്രണങ്ങളിലൂടെ, രാഷ്ട്രീയക്കാര്‍ക്ക്‌ പരമാവധി അപ്രാപ്യമാവണം ആ സമിതി. എന്നുവച്ച്‌ തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമുണ്ടാവാന്‍ പാടില്ല താനും.

ആര്‍ക്കെങ്കിലും സംവരണം ലഭിക്കാനിടയാകുന്നെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ അവകാശപ്പെടാന്‍ ഒരു രാഷ്ട്രീയകക്ഷിക്കും കഴിയരുത്‌. ആര്‍ക്കെങ്കിലും നഷ്ടപ്പെടുന്നെങ്കില്‍, അതൊരു കക്ഷിയുടെയും കുറ്റമായി കണക്കാക്കപ്പെടുകയുമരുത്‌.

തങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നവര്‍ക്കു മാത്രമേ തങ്ങള്‍ വോട്ടു ചെയ്യൂ എന്ന്‌ പരസ്യമായി പ്രഖ്യാപിക്കാന്‍ ആളുകള്‍ മടിക്കാത്ത നിര്‍ഭാഗ്യകരമായ സാഹചര്യം ഇന്നു നിലവിലുണ്ട്‌.

ഇതൊക്കെ, രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രതിഫലിക്കപ്പെടും എന്നത്‌ - സംവരണാനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയകക്ഷികളുടെ കണക്കുകൂട്ടലുകളില്‍ തങ്ങള്‍ക്കു ലഭിക്കാനിടയുള്ള വോട്ടുകളുടെ എണ്ണവും പെടും എന്നത്‌ - ഇന്നൊരു രഹസ്യമൊന്നുമല്ല. അധികസംവരണത്തിന്റെ തോത്‌ ധൃതിയില്‍ 27% എന്നു തീരുമാനിച്ചത്‌ എന്തടിസ്ഥാനത്തിലാണെന്ന കോടതിയുടെ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ കോണ്‍ഗ്രസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സംവരണനീക്കങ്ങള്‍ അപകടകരമാണെന്നും അവയെ തുടര്‍ന്നും ചെറുക്കുമെന്നുമുള്ള ബി.ജെ.പി.യുടെ പ്രഖ്യാപനത്തിന്‌ ചിലര്‍ വര്‍ഗ്ഗീയമായ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നുമുണ്ട്‌.

ഇത്തരം അവസ്ഥകളെല്ലാം ഒഴിവാകണം. സംവരണവും രാഷ്ടീയവും തമ്മിലുള്ള അകലം എത്ര വര്‍ദ്ധിക്കുന്നോ - കാര്യങ്ങള്‍ നേരെയാവാനുള്ള സാദ്ധ്യത അത്രയും കൂടുന്നു.

രണ്ട്‌
പിന്നോക്കാവസ്ഥ എന്നത്‌ വ്യക്തമായി നിര്‍വചിക്കപ്പെടണം. ഏതൊക്കെ ഘടകങ്ങളാണ്‌ പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നത്‌ എന്നതില്‍ വ്യക്തമായ ധാരണയിലെത്തുകയും അത്‌ എഴുതിവയ്ക്കുകയും വേണം.

എന്തിനാണു നാം സംവരണം കൊടുക്കുന്നത്‌ എന്ന ചോദ്യത്തിന്‌ വ്യക്തമായൊരു ഉത്തരം കരുതിവയ്ക്കപ്പെടാത്തിടത്തോളം കാലം, സംവരണാര്‍ഹരെ കണ്ടെത്തുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരും.

പിന്നോക്കജാതികളായി കണക്കാക്കപ്പെട്ടിരുന്നവരെ ഉദ്ധരിക്കുക എന്നത്‌ തീര്‍ച്ചയായും ഒരു ലക്ഷ്യം തന്നെയാണ്‌. അതു മാത്രമാണോ നാം ലക്ഷ്യം വയ്ക്കുന്നത്‌? ഇപ്പോളത്തെ അവസ്ഥ എന്തു തന്നെയായിരുന്നാലും ശരി, അവരുടെ മുന്‍ഗാമികളുടെ അവസ്ഥ പരിഗണിച്ച്‌ 'ഭൂതകാലത്തില്‍ ജാതിയുടെ പേരിലേല്‍ക്കേണ്ടിവന്ന സഹനങ്ങള്‍ക്ക്‌ ആശ്വാസമെത്തിക്കുക'യാണു വേണ്ടതെന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടു കാണാറുണ്ട്‌. ഇതുതന്നെയാണോ യഥാര്‍ത്ഥത്തില്‍ 'ഔദ്യോഗികമായ' നിലപാടും? ആണെങ്കില്‍, അതു വ്യക്തമായി പ്രഖ്യാപിച്ച്‌, എഴുതി വയ്ക്കണം.

സാമ്പത്തികമായി ഏറ്റവും താഴേക്കിടയിലുള്ളവരോടുള്ള നമ്മുടെ നിലപാടെന്താവണം? മറ്റു ഘടകങ്ങള്‍ക്കതീതമായി അവരെ നാം പിന്നോക്കമായി പരിഗണിക്കുന്നുണ്ടോ? അവരെ നാം പുറത്തുനിന്നുള്ള കൈത്താങ്ങോടു കൂടി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കേണ്ടതുണ്ടോ? ഇല്ല എന്നുണ്ടെങ്കില്‍, ജാതിമാത്രമേ പരിഗണിക്കേണ്ടതുള്ളൂ എങ്കില്‍, അതു വ്യക്തമായി പ്രഖ്യാപിച്ച്‌, എഴുതി വയ്ക്കണം. മറിച്ചാണെങ്കില്‍ അതും.

പ്രാദേശികഘടകങ്ങള്‍ - വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ - ഇതൊക്കെ നം പരിഗണിക്കേണ്ടതുണ്ടോ? ചില പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ - ചരിത്രപരമായ കാരണങ്ങളാല്‍ - സാമ്പത്തിക/ജാതീയ ഘടകങ്ങള്‍ക്കതീതമായി - വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരല്ലേ? അവര്‍ മത്സരങ്ങളില്‍ പിന്തള്ളപ്പെട്ടുപോകുകയും ആ പ്രദേശങ്ങള്‍ എന്നും പിന്നോക്കമായിത്തന്നെ അവശേഷിക്കുകയും ചെയ്യുന്നൊരു സ്ഥിതിവിശേഷമില്ലേ? അത്തരം ഘടകങ്ങള്‍കൂടി പരിഗണിച്ച്‌, അവരേക്കൂടി പിന്തുണയ്ക്കുവാനുള്ള ബാദ്ധ്യത നമുക്കുണ്ടോ? ഇല്ലെങ്കിലും ഉണ്ടെങ്കിലും, അതു വ്യക്തമായി പ്രഖ്യാപിച്ച്‌, എഴുതി വയ്ക്കണം.

ചുരുക്കിപ്പറഞ്ഞാല്‍, ആരാണ്‌ പിന്നോക്കക്കാരന്‍? എന്തൊക്കെ ഘടകങ്ങളാണ്‌ അയാളെ പിന്നോക്കക്കാരനാക്കുന്നത്‌?

ഒരു പിന്നോക്കക്കാരന്‌ ഇല്ലാത്തത്‌ എന്തെല്ലാമാണ്‌? സംവരണത്തിലൂടെ നാം അവനുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത്‌ എന്തൊക്കെയാണ്‌?

ഈ ചോദ്യങ്ങള്‍ക്കെല്ലാം സുവ്യക്തമായ ഉത്തരങ്ങളിലെത്തുക എന്നതാവണം സമിതിയുടെ ആദ്യ ചുമതലകളിലൊന്ന്‌. അത്‌ സംശയങ്ങള്‍ക്കിടയില്ലാത്തവിധം ഒരു ലിഖിതരൂപത്തിലാക്കുകയും വേണം.

മൂന്ന്‌
പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കപ്പെടുന്നത്‌ ആപേക്ഷികമായാവരുത്‌. അതിന്‌ വ്യക്തമായ ഒരു സൂചകം വേണം. ഒരു - Index of backwardness - അഥവാ പിന്നോക്കാവസ്ഥാസൂചകം എല്ലാവരിലും നിര്‍ണ്ണയിക്കാന്‍ കഴിയണം. ഒരു "quantitative approach" ആണ്‌ ഇവിടെ വേണ്ടത്‌.

"അയാള്‍ ഒരു പിന്നോക്കക്കാരനാവാന്‍ തരമുണ്ട്‌ - മറ്റേയാളാണെന്നു തോന്നുന്നു അതിലും പിന്നോക്കം" എന്നൊക്കെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാവരുത്‌ തീരുമാനം എന്നു ചുരുക്കം. ഉദാഹരണത്തിന്‌, സുധാകരന്റെ 'Index Of Backwardness (IOB?)' 44 ആണ്‌. പക്ഷേ ശശിയുടേത്‌ 51 ആണ്‌. അതുകൊണ്ട്‌ ശശിയാണു കൂടുതല്‍ പിന്നോക്കം എന്നു പറയാന്‍ കഴിയണം.

നാല്‌
പിന്നോക്കാവസ്ഥാസൂചകം നിര്‍ണ്ണയിക്കാന്‍, ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. അതിന്റെയൊരു വിശദമായ മാര്‍ഗ്ഗരേഖ തയ്യാറാക്കി വയ്ക്കണം.

ജാതിയുടെയോ അല്ലെങ്കില്‍ ദാരിദ്ര്യത്തിന്റെയോ മാത്രം അടിസ്ഥാനത്തിലാവണം സംവരണം എന്നു വാദിക്കുന്നവരുടെ ശ്രദ്ധയിലേക്കായി ചില ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. പിന്നോക്കാവസ്ഥാസൂചകം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌ എന്നു വ്യക്തമാക്കാനും അവ സഹായിച്ചേക്കും.

ആളുകള്‍ പല തരത്തിലാണ്‌. പലജാതിയില്‍പ്പെട്ടവരുണ്ട്‌. സാമ്പത്തികമായും, വിദ്യാഭ്യാസപരമായുമൊക്കെ ഉയര്‍ന്നവരും താഴ്‌ന്നവരുമുണ്ട്‌. എട്ടു വ്യക്തികള്‍ - മൂന്നു വ്യത്യസ്തമേഖലകളില്‍ പരമാവധി എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കാം എന്ന്‌ താഴെക്കൊടുത്തിരിക്കുന്നു.

'Y' എന്ന്‌ അടയാളപ്പെടുത്തിയിരിക്കുന്നത്‌ 'പിന്നോക്കമാണ്‌' എന്നു സൂചിപ്പിക്കുന്നു. '---' എന്നത്‌ 'പിന്നോക്കമല്ല' എന്നതിനേയും.
'One' എന്നയാള്‍ ഒരു കാര്യത്തിലും പിന്നോക്കമല്ല എന്നുകാണാം.
'Two' എന്നയാള്‍ 'പിന്നോക്കജാതി'യില്‍പ്പെട്ടയാളാണ്‌. പക്ഷേ അദ്ദേഹത്തിന്‌ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. 'Seven' എല്ലാക്കാര്യത്തിലും പിന്നോക്കമാണ്‌.

ഇപ്പോള്‍ നിലവിലുള്ള പിന്നോക്കജാതിലിസ്റ്റു മാത്രം പരിഗണിച്ച്‌ സംവരണം ഏര്‍പ്പെടുത്തിയാല്‍, 'Two', 'Three', 'Seven', 'Eight' എന്നിവര്‍ക്കു സംവരണം ലഭിക്കും.
സാമ്പത്തികമാനദണ്ഡങ്ങള്‍ മാത്രം പരിഗണിച്ചാല്‍ 'Four', 'Five', 'Seven', 'Eight' എന്നിവര്‍ക്കു ലഭിക്കും.
മൂന്നാമത്തെ മാനദണ്ഡമെടുത്താല്‍, 'Three', 'Five', 'Six', 'Seven' എന്നിവര്‍ക്കായിരിക്കും ലഭിക്കുക.
ഇനി, കുറഞ്ഞത്‌ ഏതെങ്കിലും രണ്ടു മേഖലകളിലെങ്കിലും പിന്നോക്കമായവര്‍ക്കേ സംവരണാര്‍ഹതയുള്ളൂ എന്നാണെങ്കില്‍, 'Three', 'Five', 'Seven', 'Eight' എന്നിവര്‍ക്കായിരിക്കും അവസരം.
ഇതില്‍ ഏതു രീതി ഉപയോഗിച്ചാലും, ഏറ്റവും പിന്നോക്കമായ 'Seven' സംവരണാര്‍ഹനാണ്‌ എന്നു കാണാം. ഏറ്റവും മുന്നോക്കമായ 'One' ഒരിക്കലും അര്‍ഹനാകുന്നില്ല താനും. പക്ഷേ, അവര്‍ക്കു രണ്ടു പേര്‍ക്കുമിടയ്ക്കുള്ളവരുടെ കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടാവുന്നുണ്ട്‌. ഇതില്‍ ഒരു രീതിയും പൂര്‍ണ്ണമായും കുറ്റമറ്റതാണെന്നു പറയാനാവില്ല.

ആദ്യം ചെയ്യേണ്ടത്‌ ഈയൊരു ടേബിള്‍ വിപുലീകരിക്കുക എന്നതാണ്‌. പിന്നോക്കാവസ്ഥയ്ക്കു കാരണമാകുന്ന മൂന്നു ഘടകങ്ങള്‍ മാത്രമേ ഇവിടെ പരിഗണിച്ചിട്ടുള്ളൂ. സമിതി കണ്ടെത്തുന്ന എല്ലാ ഘടകങ്ങളിലെയും പിന്നോക്കാവസ്ഥകള്‍ പ്രത്യേകം കണക്കിലെടുക്കണം.
അടുത്തതായി ചെയ്യേണ്ടത്‌ ഒരു ഗ്രേഡിംഗ്‌ കൊണ്ടുവരുക എന്നതാണ്‌. ഇതു വരെ നാം രണ്ടു തരത്തിലേ വിഭജിച്ചിരുന്നുള്ളൂ. ഒന്നെങ്കില്‍ പിന്നോക്കമാണ്‌ (Y) അല്ലെങ്കില്‍, പിന്നോക്കമല്ല (---) എന്നിങ്ങനെ. അതിനു പകരം പല ഗ്രേഡുകളായി തിരിക്കാം. എത്രഗ്രേഡുകള്‍ വേണം, ഓരോ ഗ്രേഡിലും പെടുത്താനുള്ള മാനദണ്ഡങ്ങളെന്ത്‌ ഇവയൊക്കെ വ്യക്തമായി നിര്‍വചിക്കപ്പെടണം.

ഉദാഹരണത്തിന്‌ അഞ്ചു ഗ്രേഡുകളായി തിരിക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍, 5 എന്നു വച്ചാല്‍, ഒരു മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്നു. 1 എന്ന ഗ്രേഡുള്ളവര്‍ താരതമ്യേന ഭേദപ്പെട്ട നിലയിലുള്ളവരായിരിക്കും. പരമദരിദ്രരായുള്ളവര്‍, ആ മാനദണ്ഡത്തില്‍ ഗ്രേഡ്‌ 5 ആയിരിക്കും. ആദിവാസികളും പട്ടികവര്‍ഗ്ഗക്കാരുമൊക്കെ ജാതിവിഭാഗത്തിലെ ഗ്രേഡ്‌ 5 ആയിരിക്കും.
ഓരോരുത്തര്‍ക്കും പല വിഭാഗങ്ങളിലായി കിട്ടിയ ഗ്രേഡുകള്‍ കൂട്ടി നോക്കിയാല്‍, മൊത്തത്തിലുള്ള പിന്നോക്കാവസ്ഥയുടെ ഒരു സൂചകം ലഭിക്കും. മുകളിലെ ചിത്രമനുസരിച്ച്‌ Three (16) -> One (15) -> Two (14) എന്നാണ്‌ പിന്നോക്കാവസ്ഥയുടെ ക്രമം എന്നു കാണാം.

ഇവിടെ പക്ഷേ ഒരു പ്രശ്നമുണ്ട്‌. എല്ലാ മാനദണ്ഡങ്ങള്‍ക്കും ഒരേ പ്രാധാന്യമാണ്‌ നല്‍കിയിരിക്കുന്നത്‌. അതു ശരിയല്ല.

മുകളിലത്തെ ചിത്രത്തില്‍, ആദ്യത്തെ രണ്ടു മാനദണ്ഡങ്ങള്‍ ജാതീയവും സാമ്പത്തികവുമായ ഘടകങ്ങളായിരുന്നു എന്നു വിചാരിക്കുക. അവയ്ക്കാണു നാം മറ്റു ഘടകങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കാനുദ്ദേശിക്കുന്നത്‌ എന്നും കരുതുക. ഈ രണ്ടു കാര്യത്തിലും, Two എന്നയാള്‍ ഏറ്റവും പിന്നോക്കമാണ്‌. അദ്ദേഹത്തിന്‌ അതു രണ്ടിലും 5 പോയിന്റു വീതമാണുള്ളത്‌. മറ്റു രണ്ടുപേരും ആ രണ്ടു ഘടകങ്ങളില്‍ മുന്നോക്കമായതുകൊണ്ട്‌ ഓരോ പോയിന്റു വീതമേയുള്ളൂ. എന്നാല്‍പ്പോലും, മൊത്തം കണക്കെടുക്കുമ്പോള്‍ 'Two' ഏറ്റവും മുന്നോക്കമായി കണക്കാക്കപ്പെട്ടുപോകുന്നു. എല്ലാ മാനദണ്ഡങ്ങള്‍ക്കും തുല്യമായ മൂല്യം - ഒരു weightage" - കൊടുക്കുന്നതിന്റെ പ്രശ്നമാണിത്‌.

ഓരോ ഘടകങ്ങള്‍ക്കും അതിന്റെ പ്രാധാന്യമനുസരിച്ചുള്ള ഒരു 'weightage factor' കൂടി നല്‍കിക്കൊണ്ടുള്ള ഒരു കണക്കുകൂട്ടല്‍ താഴെ കൊടുത്തിരിക്കുന്നു. ആദ്യ രണ്ടു ഘടകങ്ങള്‍ക്ക്‌ ഏറ്റവും കൂടിയ weightage - 5 - നല്‍കിയിട്ടുണ്ട്‌. ഓരോ പോയിന്റും അതാതിന്റെ മൂല്യം കൊണ്ടു ഗുണിക്കപ്പെട്ടതിനു ശേഷമാണ്‌ ആകെത്തുക കണക്കുകൂട്ടുന്നത്‌.
ഈ രീതി ഉപയോഗിക്കുമ്പോള്‍, Two (58) ഏറ്റവും പിന്നോക്കമാണെന്നതു വെളിപ്പെടുന്നു. ആദ്യ രണ്ടു ഘടകങ്ങള്‍ക്ക്‌ ഉയര്‍ന്ന മൂല്യം നല്‍കിയതുകൊണ്ടാണ്‌ ഇതു സാധിച്ചത്‌.

One, Three എന്നിവ തുല്യനില(37)യിലാണ്‌. അവരുടെ കൃത്യമായ നില അറിയാനൊരു മാനദണ്ഡം വേണമെന്നാണെങ്കില്‍, മുല്യം ഏറ്റവും കൂടിയ ഘടകങ്ങളോരോന്നായി പരിശോധിച്ചു വരുകയോ മറ്റോ ആകാവുന്നതാണ്‌. മൂല്യം 5 ആയ ഘടകങ്ങളില്‍ രണ്ടുപേരും തുല്യനിലയിലാണ്‌. 10 പോയിന്റു വീതം. അടുത്തതായി ഏറ്റവും ഉയര്‍ന്ന മൂല്യമായ 3 എടുത്തു നോക്കിയാല്‍, One (12) ആണ്‌ Three (9) - യേക്കാള്‍ പിന്നോക്കം.

അപ്പോള്‍, പിന്നോക്കാവസ്ഥയുടെ പുതിയ ക്രമം - Two (58) -> One (37(12)) -> Three (37(9)) എന്നാകുന്നു. മുമ്പത്തെ ക്രമത്തിന്റെ നേര്‍വിപരീതമാണിത്‌.

അഞ്ച്‌
ഇങ്ങനെ കണക്കു കൂട്ടിക്കിട്ടുന്നതില്‍, ഒരു നിശ്ചിതസംഖ്യയ്ക്കു മുകളിലുള്ളവരെ പിന്നോക്കമായി പ്രഖ്യാപിക്കണം. ആനുകൂല്യങ്ങള്‍ അവര്‍ക്കിടയിലായിരിക്കണം വീതിക്കപ്പെടേണ്ടത്‌. ഈ സംഖ്യ - Threshold figure - എത്രയാണെന്നത്‌ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്തപ്പെടുത്താം.

ആറ്‌
പിന്നോക്കക്കാര്‍ക്കിടയില്‍ത്തന്നെ സംവര്‍ണാനുകൂല്യങ്ങളും മറ്റും വീതം വയ്ക്കുന്നതിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ (Index Of Backwardness ഏറ്റവും കൂടുതലുള്ളവര്‍ക്ക്‌) ഏറ്റവും ആദ്യം എന്നു കരുതിക്കൂടാ. അവര്‍ക്കു തന്നെ മുന്‍ഗണന. പക്ഷേ അവര്‍ക്കു മാത്രമായിപ്പോകുന്നെങ്കില്‍, അതിലൊരു പ്രശ്നമുണ്ട്‌.

ആദിവാസികള്‍ - മറ്റു പട്ടികവര്‍ഗ്ഗങ്ങള്‍ - മുതലായവര്‍ എല്ലാ മേഖലയിലും പിന്നോക്കമായിരിക്കും. അവരുടെ Total Index Of Backwardness വളരെക്കൂടുതലായിരിക്കും. സംവരാണാനുകൂല്യങ്ങളും മറ്റും അവര്‍ക്കു മാത്രമായി ചുരുങ്ങിപ്പോയിക്കൂടാ. അവരുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനായിരിക്കും താരതമ്യേന കൂടുതല്‍ സമയം ആവശ്യമായി വരിക എന്നതും ഓര്‍ക്കേണ്ടതുണ്ട്‌. മറ്റുള്ളവര്‍ അത്ര ദീര്‍ഘകാലം കാത്തുനില്‍ക്കേണ്ടതായി വരരുത്‌.

അതുകൊണ്ട്‌, Threshold figure-നു മുകളിലുള്ളവരെ മൂന്നോ മറ്റോ തട്ടുകളായി തിരിക്കാം. ഓരോ തട്ടിലുമുള്ളവര്‍ക്ക്‌ നിശ്ചിതശതമാനം സംവരണം എന്നു തീരുമാനിക്കാം.
കൃത്യം ഇടയില്‍പ്പെട്ടുപോകുന്നവരുടെ കാര്യത്തില്‍ അനീതിയില്ലേ എന്നു സംശയം തോന്നാം.
ഇല്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാത്തതിന്റെ പേരില്‍ അനര്‍ഹരായ പലരും ഇപ്പോള്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നതു വച്ചു നോക്കിയാല്‍ അതൊരു പ്രശ്നമേയല്ല. ഇടയില്‍പ്പെട്ടുപോകുന്നവര്‍ക്ക്‌ അധികം താമസിയാതെ അവസരങ്ങളുണ്ടാവാനുള്ള സാദ്ധ്യതയുണ്ടു താനും.

മൊത്തം ഇന്‍ഡക്സുകള്‍ ഒരു പട്ടികരൂപത്തില്‍ എഴുതിയാല്‍ ഓരോരുത്തരുടെയും നില എവിടെയൊക്കെയാണ്‌ - ഓരോ കാര്യത്തിലും ഏതൊക്കെ പോയിന്റുകളില്‍ വച്ചാണ്‌ മുറിക്കപ്പെടുന്നത്‌ - ഇത്തരം കാര്യങ്ങളൊന്നും വളരെ സുതാര്യമാക്കേണ്ടതില്ലെന്നു തീരുമാനിച്ചാല്‍, പരാതികളൊഴിവാക്കാം. ആവശ്യമായ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍, ബാക്കി കണക്കുകൂട്ടലുകളെല്ലാം കമ്പ്യൂട്ടറാണു ചെയ്യുന്നത്‌ എന്നും, സ്വന്തം ഇഷ്ടപ്രകാരം ആളുകളെ തിരുകിക്കയറ്റാന്‍ അവസരമില്ല എന്നും വന്നാല്‍, ഈ അതാര്യതയും എതിര്‍ക്കപ്പെടാനിടയില്ല.

ഏഴ്‌
അളക്കാവുന്ന ഒന്നായി - ഒരു 'masurable quantity' യായി - പിന്നോക്കാവസ്ഥയെ ഇതിനകം മാറ്റിക്കഴിഞ്ഞ സ്ഥിതിക്ക്‌, ആ measurement കൂടി ഇടയ്ക്കിടയ്ക്കു നടക്കാനുള്ള സംവിധാനമുണ്ടാവണം. നിശ്ചിത കാലയളവുകളില്‍, ഈ കണക്കുകള്‍ പുതുക്കിക്കൊണ്ടിരിക്കണം. ഇതിനകം സംവരണം നേടിക്കഴിഞ്ഞവരുടെ കാര്യത്തില്‍, അവരുടെ പിന്നോക്കാവസ്ഥാസൂചകം താഴ്‌ന്നു താഴ്‌ന്നു വന്ന്‌ ഒടുവിലവര്‍ തുടര്‍ന്ന്‌ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരല്ലാതായിത്തീരുന്നത്‌ വ്യക്തമായി കാണുവാന്‍ സാധിക്കണം. ഏതെങ്കിലും സമുദായങ്ങള്‍ മൊത്തത്തില്‍ മുന്നോക്കാവസ്ഥ കൈവരിച്ചു തുടങ്ങുന്നുവെങ്കില്‍, അവരുടെ കാര്യത്തില്‍ സമുദായസൂചകത്തിന്റെ മൂല്യത്തില്‍ കുറവു വരുത്തണം.

* * * * * * * * *
ഇത്രയും എഴുതിയത്‌ ഓടിച്ചൊന്നു വായിച്ചു നോക്കിയപ്പോളാണു തോന്നിയത്‌ - അല്ലാ - ഇതൊക്കെയല്ലേ പണ്ടു മണ്ഡല്‍ കമ്മീഷനും ചെയ്യാന്‍ നോക്കിയത്‌? അബദ്ധമായോ? ഇതിനകം പരീക്ഷിക്കപ്പെട്ടവയുടെ ആവര്‍ത്തനം മാത്രമായോ? മണ്ഡലിനേപ്പറ്റിയാണെങ്കില്‍ തീരെ പിടിപാടില്ല താനും.

ഓടിച്ചൊന്നു 'ഗൂഗിള്‍' ചെയ്തു നോക്കി. ആശ്വാസം. അതു സംഗതി വേറെയാണെന്നു തോന്നുന്നു.

വിവിധഘടകങ്ങള്‍ പരിഗണിച്ച്‌ പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നതേപ്പറ്റിയൊക്കെ ചിന്തിച്ചതുകൊണ്ടാണ്‌ സാദൃശ്യം അനുഭവപ്പെട്ടത്‌. എന്നാല്‍, അവിടെ സമുദായങ്ങളുടെ പിന്നോക്കാവസ്ഥയാണു പരിഗണിക്കപ്പെട്ടത്‌. ഇവിടെ, മനുഷ്യരുടെ പിന്നോക്കാവസ്ഥയേപ്പറ്റിയാണു ചിന്തിച്ചത്‌.

ഇതുതന്നെ - ഈ വ്യത്യാസം തന്നെ - യഥാര്‍ത്ഥത്തില്‍ എല്ലാ 'സംവരണവിരുദ്ധ'(?)വാദങ്ങളുടെയും കാതല്‍.

മനുഷ്യനെ മനുഷ്യനായിക്കാണുക എന്നത്‌ പറഞ്ഞുനടക്കുന്നതിനു പകരം പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍, ആളുകള്‍ക്കതിനെ എതിര്‍ക്കാന്‍ തോന്നുമോ എന്തോ?

ഇപ്പോള്‍ സാമുദായികപരിഗണനകളാല്‍ സംവരണാര്‍ഹരായിരിക്കുന്നവര്‍ക്ക്‌ അതു നഷ്ടപ്പെടാത്തൊരു സാഹചര്യത്തില്‍ത്തന്നെ, ജാതിമാത്രമല്ല പിന്നോക്കാവസ്ഥയുടെ അടിസ്ഥാനം എന്നൊരു സങ്കല്‍പം കൂടി കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറാതിരിക്കുമോ എന്തോ?

ജാതിവിടവുകള്‍ കൂട്ടുന്നതിനു പകരം അലിയിച്ച്‌ ഇല്ലാതാക്കാന്‍ അതു സഹായിക്കാതിരിക്കുമോ എന്തോ?

ചോദ്യങ്ങള്‍ക്ക്‌ 'convincing' ആയ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ തെരുവിനുപകരം ക്ലാസ്‌മുറികള്‍ തന്നെ തെരഞ്ഞെടുക്കാതിരിക്കുമോ? അതോ അവര്‍ 'സംവരണം എന്ന സങ്കല്‍പമേ തെറ്റാണ്‌ ' എന്നൊരു വാദമുയര്‍ത്തി പെട്രോള്‍ക്യാന്‍ തലയ്ക്കു മുകളിലുയര്‍ത്തുമോ?

അറിയില്ല. ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്‌. സകലഭാരതീയരും കൂടുതല്‍ ഉന്നതിയെ പ്രാപിക്കും. ഇന്നല്ലെങ്കില്‍ നാളെ ഭാരതം ലോകത്തിന്റെ നെറുകയിലെത്തും. ഇല്ലെങ്കില്‍ ആരെങ്കിലുമൊക്കെച്ചേര്‍ന്ന്‌ എത്തിക്കും. തീര്‍ച്ച!

* * * * * * * * *
വാല്‍ക്കഷണം:-

സ്വപ്നങ്ങള്‍ക്ക്‌ പൊതുവായ ഒരു സ്വഭാവമുണ്ട്‌. അപ്രായോഗികതകള്‍ കൊണ്ട്‌ സമ്പന്നമായിരിക്കും അവ.

ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള - വിപുലമായ അധികാരങ്ങളുള്ള - വിപുലമായ പ്രാതിനിധ്യസ്വഭാവമുള്ള - നല്ല അംഗബലമുള്ള - ഒരു സമിതി - അതൊരു സ്ഥിരം സമിതിയായിരിക്കണം - ജോലിഭാരം കണക്കിലെടുക്കുമ്പോള്‍ 'support staff'-ന്റെ അംഗബലവും ഭീമമായിരിക്കും - താഴേത്തട്ടില്‍വരെയെത്തുന്ന പ്രവര്‍ത്തനങ്ങള്‍ - ഇതൊക്കെ നടക്കുന്ന കാര്യമാണോ?

സമുദായങ്ങള്‍ എണ്ണത്തില്‍ കുറവല്ലെങ്കിലും, ഒരു പരിധിയൊക്കെയുണ്ട്‌. ജനങ്ങളുടെ കാര്യത്തില്‍ അതാണോ സ്ഥിതി? വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും കാര്യം മാത്രമെടുക്കാമെന്നു കരുതിയാല്‍ത്തന്നെയും, എന്തൊരു ഭീമമായ 'ഡേറ്റാബേസ്‌' ആയിരിക്കും അത്‌? കൃത്യമായ കണക്കുകളൊക്കെ ആര്‌ - എങ്ങനെ - ശേഖരിക്കും? - ആര്‌ അവയൊക്കെ കൃത്യമായി പുതുക്കിക്കൊണ്ടിരിക്കും?

അങ്ങേയറ്റം ദുസ്സാദ്ധ്യമാണ്‌. സംശയമില്ല അതില്‍. പക്ഷേ എന്നു വച്ച്‌ സ്വപ്നം പോലും കാണാന്‍ പറ്റാത്ത മട്ടില്‍ അസാദ്ധ്യമാണെന്നില്ലല്ലോ.

ഇത്രയും പേര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊടുക്കാന്‍ സാധിക്കുമെന്ന്‌ ആരെങ്കിലും പ്രതീക്ഷിച്ചതാണോ? ഇത്രയും തെരഞ്ഞെടുപ്പുകള്‍ സമ്പൂര്‍ണ്ണമായി വോട്ടിംഗ്‌ യന്ത്രങ്ങളുപയോഗിച്ചു നടത്താന്‍ സാധിക്കുമെന്ന്‌ ആരെങ്കിലും കരുതിയിരുന്നോ?

Data collection, entry, refreshment എല്ലാം ഭഗീരഥന്മാര്‍ക്കു മാത്രം പറ്റുന്ന പണികള്‍ തന്നെ. കുറെയൊക്കെ തെറ്റുകള്‍ കടന്നുകൂടുമായിരിക്കും താനും. പക്ഷേ, ആ വിവരങ്ങളുപയോഗിച്ച്‌ പിന്നോക്കാവസ്ഥാസൂചകങ്ങള്‍ നിര്‍ണ്ണയിക്കാനും മറ്റും വെറുമൊരു 'മൗസ്‌ ക്ലിക്കില്‍' സാധിക്കുന്ന മട്ടിലൊരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാന്‍ നമ്മുടെ എഞ്ചിനീയര്‍മാര്‍ക്കു കഴിയില്ല എന്നു വരുമോ?

എല്ലാം ശരിയാവുമെന്ന്‌ ഉറപ്പുവരുത്തിയിട്ട്‌ ഒരു കാര്യം തുടങ്ങാമെന്നു വച്ചാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തുടങ്ങാനാവുമോ?

അല്ലെങ്കില്‍ത്തന്നെ, ഇതൊക്കെ ഒരു സ്വപ്നം മാത്രമാണല്ലോ.
സ്വപ്നം കാണുന്നതിന് നാമാരെയും ഭയക്കേണ്ടതില്ല.

'If there is a will, there is a way' എന്നാണു പറയാറുള്ളത്‌. ഏതോ ഒരു വിരുതന്‍ അതിനെ 'If there is a well, there is a way' എന്നു തിരുത്തിക്കളഞ്ഞു. ഒരു കിണറുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങോട്ടൊരു വഴിയുമുണ്ടാവുമത്രേ! ചിരിയും കൊള്ളാം ചിന്തയും കൊള്ളാം. ആരെങ്കിലുമൊക്കെ ചിന്തിച്ച്‌ ഇവിടുത്തെ പാവപ്പെട്ടവരുടെ മുഖത്തു ചിരി വരുത്തിയാല്‍ നന്നായിരുന്നു.

ഭാരതമാതാവു വിജയിക്കട്ടെ!

Wednesday, December 26, 2007

ഗുജറാത്തിലെ "വേവ്‌ " അഥവാ 'തരംഗം'

ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും ഏറെപ്പറഞ്ഞുകേള്‍ക്കാറുള്ള ഒരു വാക്കാണ്‌ 'തരംഗം' അഥവാ 'വേവ്‌ ' എന്നത്‌. സഹതാപതരംഗം - ഭരണവിരുദ്ധതരംഗം - അങ്ങനെ പലതും.

ഇക്കൂട്ടത്തില്‍, ഭരണവിരുദ്ധതരംഗം - 'anti-incumbency wave' - ആണ്‌ ഏറ്റവും പ്രമുഖം. ഒരു അനുഷ്ഠാനമെന്നോണം സ്ഥിരമായി അതെടുത്തുപയോഗിച്ചു ശീലമായിപ്പോയതുകൊണ്ടാവണം, ഇത്തവണത്തെ (2007) ഗുജറാത്ത്‌ തെരഞ്ഞെടുപ്പിന്റെ സമയത്തും ചിലര്‍ ആ വാക്കിനു പിന്നാലെ പോയി. ഗവണ്മെന്റിന്റെ വീഴ്ചകാണാനാഗ്രഹിച്ചവര്‍ക്ക്‌ അനാവശ്യപ്രതീക്ഷയ്ക്കും സത്യമറിയാവുന്നവര്‍ക്കു വിനോദത്തിനും വകനല്‍കിക്കൊണ്ട്‌.

ചില ബി.ജെ.പി.അനുകൂലികള്‍ ഒരു ഭരണാനുകൂല തരംഗം -'pro-incumbency wave' - ഉണ്ടെന്നവകാശപ്പെട്ടു.

കോണ്‍ഗ്രസിനനുകൂലമായി ഒരു സഹതാപതരംഗം - 'sympathy wave' - ഉണ്ടെന്നു ചിലര്‍ അടക്കം പറഞ്ഞു. ചൂണ്ടിക്കാണിക്കാന്‍ ഒരു നേതാവോ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മുദ്രാവാക്യമോ പോലുമില്ലാത്ത ദുരവസ്ഥയില്‍, ജാതി-മത-വര്‍ഗ്ഗീയ വിഷയങ്ങളില്‍ ഊന്നല്‍ കൊടുക്കുകയും - എതിരാളികളിലെ വിമതരെ ആശ്രയിക്കുകയുമെല്ലാം ചെയ്ത്‌ സമ്പൂര്‍ണ്ണമായും ഒരു 'വിഭജനത്തിന്റെ രാഷ്ട്രീയം' കളിക്കേണ്ടി വന്നതുകൊണ്ടല്ല - മറിച്ച്‌, അതു ചെയ്യുമ്പോഴും പതിവുമട്ടില്‍ തങ്ങളുടെ 'മതേതര'വാചകക്കസര്‍ത്തു തുടര്‍ന്ന്‌ പരിഹാസ്യരായതുകൊണ്ടാണ്‌ സഹതാപമുളവായത്‌ എന്നായിരുന്നു പക്ഷം. ഡല്‍ഹിയില്‍ നിന്ന്‌ പ്രസംഗത്തിനായി എത്തിച്ചവര്‍ ഓരോരുത്തരും കുറഞ്ഞത്‌ ഓരോ അബദ്ധപരാമര്‍ശങ്ങള്‍ വീതമെങ്കിലും നടത്തി മടങ്ങി എന്നതും തരംഗത്തിന്‌ ആക്കം കൂട്ടിയത്രേ. ഗുജറാത്തിലെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം, സഹതാപതരംഗത്തിന്‌ മറ്റുചില കാരണങ്ങളായിരുന്നുവെന്നു പറയപ്പെടുന്നു. മഞ്ചേശ്വരത്ത്‌ ഒളിഞ്ഞും തെളിഞ്ഞും പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന ഇടതുവലത്‌ വോട്ടു ബാന്ധവം ഭാവ്‌നഗറില്‍ പരസ്യമായി ചെയ്യുന്നതും, കോണ്‍ഗ്രസുകാര്‍ അരിവാള്‍ ചുറ്റികയ്ക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതുമൊക്കെയായിരുന്നു അത്‌.

ഇങ്ങനെയൊക്കെ അഭിപ്രായങ്ങള്‍ പലതുണ്ടാകാമെങ്കിലും, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, അവിടെ എന്തെങ്കിലുമൊരു 'വേവ്‌ ' ഒന്നും ഉണ്ടായിരുന്നില്ല എന്നു കാണാന്‍ കഴിയും. കഴിഞ്ഞതോ അതിനു മുന്‍പിലത്തെയോ വര്‍ഷമായാലും ശരി - ഇനി അടുത്ത വര്‍ഷമായാലും ശരി - അവിടെ തെരഞ്ഞെടുപ്പു നടന്നാല്‍ ബി.ജെ.പി. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമായിരുന്നു എന്നുതന്നെയാണു തോന്നുന്നത്‌. പെട്ടെന്നുണ്ടാവുന്ന എന്തെങ്കിലും സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ മൊത്തത്തിലുണ്ടാകുന്ന ചലനങ്ങളെ നമുക്കു 'വേവ്‌ ' എന്നു വിശേഷിപ്പിക്കാം. സ്ഥായിയായ ജനപിന്തുണയുടെ അടിസ്ഥാനത്തിലുണ്ടാകുന്ന വിജയങ്ങള്‍ക്കു പിന്നില്‍ 'വേവു'കള്‍ക്കായി പരതുന്നതു മൗഢ്യമാണ്‌. അവിടെ തരംഗദൈര്‍ഘ്യമല്ല, മറിച്ച്‌ ആഴമാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ അളക്കാന്‍ ശ്രമിക്കേണ്ടത്‌.

നരേന്ദ്രമോദി ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങള്‍ അത്ഭുതാവഹമാണെന്നതില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കുപോലും എതിരഭിപ്രായമില്ല. അത്‌ തെരഞ്ഞെടുപ്പു വിജയത്തിനു സഹായിച്ചിട്ടില്ലേ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്‌. എന്നാല്‍ അതൊരു വലിയ 'വേവ്‌ ' ഉണ്ടാക്കിയോ എന്നു ചോദിച്ചാല്‍, ഇല്ലെന്നു തന്നെയാണു തോന്നുന്നത്‌.

2002-ലെ തെരഞ്ഞെടുപ്പു വിജയമെടുത്താലും ശരി - അത്‌ ഒരു വര്‍ഗ്ഗീയതരംഗം - communal wave - മൂലമുണ്ടായതാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. മറ്റു ചില സമയങ്ങളില്‍ അതിനെ തന്ത്രപൂര്‍വ്വം "ഹിന്ദുത്വ വേവ്‌ " എന്നും വിളിച്ചു. ഹിന്ദുത്വാശയങ്ങളേക്കുറിച്ചു പിടിപാടില്ലാത്ത ശുദ്ധഹൃദയന്മാരുടെ മനസ്സില്‍ വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട ഒരു നിര്‍വചനമെത്തിക്കാനുള്ള വിദഗ്ദ്ധതന്ത്രമല്ലാതെ മറ്റൊന്നുമല്ല ആ ഇരട്ടപ്രയോഗങ്ങള്‍.

ഫലപ്രഖ്യാപനത്തിനു തൊട്ടുമുമ്പു വരെ 'കമ്മ്യൂണല്‍ വേ'വിന്റെ കാര്യം ആരും മിണ്ടിക്കേട്ടിരുന്നില്ല എന്നതാണു കൗതുകകരം. കോണ്‍ഗ്രസ്‌ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നൊക്കെയുള്ള അവകാശവാദങ്ങളുള്‍ക്കൊള്ളുന്ന അന്നത്തെ പത്രവാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോളും ലഭ്യമാണ്‌. ഫലം പുറത്തുവന്നതോടെ പ്ലേറ്റു മാറ്റി. 'കമ്മ്യൂണല്‍ വേവ്‌ ' കണ്ടുപിടിക്കപ്പെട്ടു.

"അങ്ങനെയാണെങ്കില്‍, അതിനു തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ - 1998-ല്‍ - 117 സീറ്റോടെ മികച്ച വിജയം നേടിയതോ" എന്നു ചോദിച്ചാല്‍ മറുപടിയില്ല. 2002-ല്‍ ഒരു പത്തു സീറ്റു കൂടുതല്‍ നേടാനായത്‌ ഒരു വലിയ കുതിച്ചു ചാട്ടമായിട്ടൊന്നും കണക്കാക്കേണ്ടതില്ല. പത്തിലേറെ മണ്ഡലങ്ങളില്‍ ചെറിയ ഭൂരിപക്ഷത്തിനാണ്‌ (ഇരുവശത്തിനുമനുകൂലമായി) അന്തിമഫലം നിര്‍ണ്ണയിക്കപ്പെട്ടത്‌. അത്തവണ, യഥാര്‍ത്ഥത്തില്‍, ബി.ജെ.പി.യുടെ എക്കാലത്തേയും ശക്തികേന്ദ്രങ്ങളായിരുന്ന സൗരാഷ്ട്രമേഖലയില്‍ പാര്‍ട്ടിക്ക്‌ ക്ഷീണം സംഭവിക്കുകയാണുണ്ടായത്‌.

ഗുജറാത്തില്‍ ബി.ജെ.പി.യുടെ സ്വാധീനത്തെ 'under estimate' ചെയ്യുന്നിടത്താണ്‌ ആശയക്കുഴപ്പമുണ്ടാകുന്നത്‌. അവിടെ ഒരു തെരഞ്ഞെടുപ്പു വിജയത്തിന്‌ അവര്‍ക്ക്‌ കമ്മ്യൂണലോ മറ്റെന്തെങ്കിലുമോ ആയ ഒരു വേവിന്റെ ആവശ്യമൊന്നുമില്ല. അതു തിരിച്ചറിയാത്തവരാണ്‌ വേവുകള്‍ കണ്ടുപിടിക്കാന്‍ ബദ്ധപ്പെടുന്നത്‌. അവരാണ്‌ "മനപ്പൂര്‍വ്വം കലാപം സൃഷ്ടിച്ചു" എന്നൊക്കെയുള്ള മൂഢവിശ്വാസങ്ങളിലേക്ക്‌ എളുപ്പം എത്തിപ്പെടുന്നതും. ദേശീയവാദികള്‍ക്കു പണ്ടുമുതല്‍ക്കേ സ്വാധീനമുള്ള പ്രദേശങ്ങള്‍ കൊണ്ടു സമ്പന്നമാണ്‌ ഗുജറാത്ത്‌. ജനസംഘകാലം മുതല്‍ക്കേ അതൊക്കെ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടുമുണ്ട്‌. കഴിഞ്ഞ രണ്ടുദശകങ്ങളിലായി കോണ്‍ഗ്രസ്‌ ഏതാണ്ടു സമ്പൂര്‍ണ്ണമായെന്നോണം തകരുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തില്‍, അമ്പതു ശതമാനത്തോളം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന ഒരു അനിഷേദ്ധ്യശക്തിയായി ബി.ജെ.പി. മാറിയിട്ടുള്ള ഒരു സ്ഥലത്ത്‌ അവര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കരസ്ഥമാക്കുന്നെങ്കില്‍ എന്തതിശയമാണുള്ളത്‌? ഇതൊക്കെ മനസ്സിലാക്കാന്‍ വലിയ രാഷ്ട്രീയപരിജ്ഞാനത്തിന്റെയൊന്നും ആവശ്യമില്ല.

ബി.ജെ.പി.ക്ക്‌ നഗരപ്രദേശങ്ങളില്‍ മാത്രമേ കാര്യമായ സ്വാധീനമുള്ളൂ എന്നതും മിഥ്യാധാരണമാത്രമാണ്‌. ഇത്തവണ (2007-ല്‍) വിജയിച്ച സീറ്റുകളില്‍ 75 എണ്ണം ഗ്രാമീണമേഖലയില്‍ നിന്നാണ്‌. സ്ഥാനാര്‍ത്ഥികളുടെയും മറ്റും വിശദ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിക്കൊണ്ട്‌ ഒരു 'professionally managed campaign' നടത്തി എന്നത്‌, സ്വാധീനവും പ്രവര്‍ത്തനവും 'നഗരകേന്ദ്രീകൃത'മാകുന്നതിന്റെ യാതൊരു സൂചനയും നല്‍കുന്നില്ല.

ഇത്തവണത്തെ 117 സീറ്റുകള്‍ 'വമ്പന്‍' നേട്ടമാണെന്നൊക്കെയാണ്‌ പലരും പറയുന്നത്‌. എന്തു വമ്പന്‍ നേട്ടം? Jamjodhpur മണ്ഡലത്തില്‍ കേവലം 17 വോട്ടുകള്‍ക്കാണ്‌ ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെട്ടത്‌. ജനതാദള്‍(യു)-വും ശിവസേനയുമൊക്കെച്ചേര്‍ന്നു നഷ്ടപ്പെടുത്തിയ വോട്ടുകളേക്കാള്‍ വളരെ താഴ്‌ന്ന ഭൂരിപക്ഷത്തിനു പരാജയപ്പെട്ട മറ്റ്‌ എട്ടു സീറ്റുകള്‍ കൂടിയുണ്ട്‌. NDA സഖ്യകക്ഷിതന്നെയായ JD(U)-വിന്‌ ഒരു സീറ്റുണ്ട്‌. അവിടെയും ബി.ജെ.പി.ക്ക്‌ തരക്കേടില്ലാത്ത വോട്ടു ലഭിച്ചിട്ടുമുണ്ട്‌. ഇവയെല്ലാം കൂടി ലഭിച്ചിരുന്നെങ്കില്‍ ഇത്തവണയും മൊത്തം സീറ്റുകള്‍ കഴിഞ്ഞതവണത്തേതുപോലെ 127 തന്നെ ആയേനെ. അങ്ങനെയെങ്കില്‍, അതിനെ എന്തു "വേവ്‌ " എന്നായിരിക്കും മാദ്ധ്യമങ്ങള്‍ വിളിക്കുക? യഥാതഥമായ - സത്യസന്ധമായ - വിലയിരുത്തലുകള്‍ പാര്‍ട്ടിയേപ്പറ്റി നടത്താന്‍ മാദ്ധ്യമങ്ങള്‍ വിമുഖതകാട്ടുന്നതുകൊണ്ടാണ്‌ മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊന്നും ഒരു അവലോകനറിപ്പോര്‍ട്ടിലും ഇടംപിടിക്കാത്തത്‌.

2002-ല്‍ "വര്‍ഗ്ഗീയ ധൃവീകരണം" ഉണ്ടായി എന്നും, അതു സംഭവിച്ചിരുന്നില്ലെങ്കില്‍ ബി.ജെ.പി. പരാജയപ്പെടുമായിരുന്നു എന്നും കരുതുന്നതുന്നവരുണ്ട്‌. തെറ്റാണത്‌. ഗോധ്ര കൂട്ടക്കൊലയുടേയും തുടര്‍ന്നുണ്ടായ കലാപത്തിന്റേയും മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങിയിരുന്നില്ല എന്നതു ശരിയാണ്‌. പക്ഷേ എന്നു വച്ച്‌ ജനങ്ങള്‍ സ്പര്‍ദ്ധ വച്ച്‌ ഇരുവശത്തും നിന്ന്‌ വാശിക്കു വോട്ടു ചെയ്യുകയൊന്നുമായിരുന്നില്ല. അന്നു തന്നെ ഓരോ ആറുപേരിലും ഒരാള്‍ എന്ന കണക്കില്‍ മുസ്ലീങ്ങളും ബി.ജെ.പി.യെ പിന്തുണച്ചു എന്നാണു കണക്ക്‌. പിന്നെ, കലാപസംബന്ധിയായ സകലകുറ്റങ്ങളും - എന്തിന്‌ ഗോധ്രാസംഭവത്തിന്റെ ആസൂത്രണാപരാധം പോലും - മോദിയുടെയും ഹിന്ദുത്വപ്രസ്ഥാനങ്ങളുടെയും മേല്‍ ചാര്‍ത്തി തികച്ചും ഏകപക്ഷീയമായ ആക്രമണമഴിച്ചുവിട്ടവരെ പ്രതിരോധിക്കണമെന്നും അവര്‍ക്ക്‌ ബാലറ്റിലൂടെ മറുപടി പറയണമെന്നും തീരുമാനിച്ച്‌ ധാരാളമാളുകള്‍ മുന്നോട്ടു വന്നു പ്രവര്‍ത്തിച്ചതും വാസ്തവമാണ്‌. അതിനെയാണുദ്ദേശിച്ചതെങ്കില്‍, 'communal wave' എന്നല്ല - 'anti koosist tsunami' എന്ന പേരാവും കൂടുതല്‍ അനുയോജ്യം.

It is partly true that people were polarized then. People were polarized as 'Modi-haters' and 'Modi-non-haters', and the latter won the elections. Everybody knows who all, apart from the media, were behind that polarization. Certainly, it was not BJP.

സൗരാഷ്ട്രയുടെ ഒറ്റ ഉദാഹരണമെടുത്താല്‍ മതി മേല്‍പ്പറഞ്ഞ under estimation-ന്റെ ആഴമളക്കാന്‍. കേശുഭായിയേപ്പോലെ വളരെ മുതിര്‍ന്ന - ഇപ്പോഴും ആദരണീയനായ - സ്വാധീനശേഷിയുള്ള ഒരു നേതാവിന്റെ വിമതശബ്ദത്തിന്‌ തെരഞ്ഞെടുപ്പുഫലത്തെ തെല്ലും സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അതില്‍ നിന്നു വെളിപ്പെടുന്നത്‌ ഭരണനേട്ടങ്ങളുടെ മാത്രമല്ല, പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന്റെ കൂടി ശക്തിയാണ്‌. 1984-ല്‍, രാജ്യം മുഴുവന്‍ 'കൈപ്പത്തി'ക്ക്‌ വോട്ടു ചെയ്യുകയും കോണ്‍ഗ്രസിതര നിരയിലെ പല പ്രമുഖരും പരാജയമറിയുകയും ചെയ്ത തെരഞ്ഞെടുപ്പില്‍പ്പോലും ബി.ജെ.പി.യെ ജയിപ്പിച്ചുവിട്ട ചരിത്രമുള്ള മെഹ്‌സാന മണ്ഡലമുള്‍ക്കൊള്ളുന്ന സ്ഥലങ്ങളാണതൊക്കെ. അതേപ്പറ്റിയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍, 'വേവു'കളുണ്ടാകും എന്നു പ്രതീക്ഷ വളര്‍ത്തി പിന്നീട്‌ പ്രവര്‍ത്തകര്‍ക്ക്‌ നൈരാശ്യമുണ്ടാക്കുന്ന സാഹചര്യം കോണ്‍ഗ്രസിന്‌ ഒഴിവാക്കാമായിരുന്നു.

(84-ലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച്‌ ഒന്നു കൂടി പറയാനുണ്ട്‌. 542 ലോക്‌സഭാമണ്ഡലങ്ങളില്‍ 415 എണ്ണം ഒരു കക്ഷി - കോണ്‍ഗ്രസ്‌ - ഒറ്റയ്ക്കു നേടുക എന്ന ചരിത്രപരമായ മഹാത്ഭുതം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്‌. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ സിഖ്‌ വംശജരായ ആയിരക്കണക്കിനാളുകളെ, പാര്‍ട്ടി നേതാക്കളുടെ ആസൂത്രണത്തില്‍, ഏകപക്ഷീയമായി അരുംകൊല നടത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ കോണ്‍ഗ്രസുകര്‍ അവസാനിപ്പിക്കുന്നതിനു മുമ്പായിരുന്നു ആ വിജയത്തിന്റെ മധുരവും. കോണ്‍ഗ്രസിന്റേയും ഇപ്പോള്‍ അവരെ പിന്തുണയ്ക്കുന്നവരുടേയും തിയറി അനുസരിച്ചാണെങ്കില്‍, സ്വതന്ത്രഭാരതംകണ്ട ഏറ്റവും വലിയ "വംശഹത്യ" നടത്തിയതിന്റെ പാരിതോഷികം എന്ന നിലയ്ക്കായിരിക്കണം അവര്‍ക്ക്‌ ആ തെരഞ്ഞെടുപ്പു വിജയം ജനങ്ങള്‍ സമ്മാനിച്ചത്‌! കഷ്ടം - നമ്മുടെ പൗരന്മാരുടെ ജനാധിപത്യബോധത്തേക്കുറിച്ച്‌ ചിലര്‍ക്കൊക്കെ എത്ര വികലമായ ധാരണകളാണുള്ളത്‌! ജനം വോട്ടു ചെയ്യുന്നതെന്തുകൊണ്ട്‌ എന്നു കണ്ടെത്താനുള്ള വിവരം എന്നാണിവര്‍ കൈവരിക്കുക?)

* * * * * * * * * *

ചുരുക്കിപ്പറഞ്ഞാല്‍, ഗുജറാത്തില്‍ ബി.ജെ.പി. വന്‍മാര്‍ജിനില്‍ പരാജയപ്പെടുക എന്ന അത്ഭുതം സംഭവിച്ചാല്‍ മാത്രമേ നാം 'വേവുകള്‍'ക്കായി പരതേണ്ടതുള്ളൂ. പക്ഷേ, മൂന്നു തിരുത്തലുകള്‍ വരുത്തിയാല്‍, വേവുകളേക്കുറിച്ച്‌ ഇപ്പോളുള്ള നിരീക്ഷണം തന്നെ സത്യമാവും താനും.

(1) ഗുജറാത്തിനെ സംബന്ധിച്ച്‌ സംസ്ഥാനത്തിനകത്തു മാത്രമല്ല - പുറത്തും നല്ല വേവ്‌ ഉണ്ട്‌.
(2) തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമല്ല - അത്‌ ഏതാണ്ട്‌ എല്ലായ്പോഴും ഉണ്ട്‌.
(3) അത്‌ ഇംഗ്ലീഷിലെ വേവ്‌ അല്ല - മലയാളത്തിലെ "വേവ്‌ " ആണ്‌. ഉള്ളിന്റെയുള്ളില്‍, എരി പൊരി കൊള്ളിക്കുന്ന ഒരു വേവ്‌! തനി നാടന്‍ വേവ്‌ - അഥവാ ആധി - അല്ലെങ്കില്‍ അസൂയ - അങ്ങനെ പലതും.

ആ വേവു മൂത്ത്‌ - അല്ലെങ്കില്‍ ആധി വര്‍ദ്ധിച്ച്‌ - രാഷ്ട്രീയവിദ്വേഷം മൂലം അന്ധത വന്നു കഴിയുമ്പോഴാണ്‌ ചില മാദ്ധ്യമപ്രവര്‍ത്തകരുടെ പേനയില്‍ വിഷം നിറയുന്നത്‌. അപ്പോഴാണ്‌ സകലതും മോദിമയമായിത്തോന്നുന്നത്‌. അയോദ്ധ്യയിലേക്ക്‌ ആളുകളെ അയച്ചതു മോദി. തിരിച്ചു വരുമ്പോള്‍ അവരെ ചുട്ടെരിച്ചതു മോദി. അപ്പോള്‍, തന്റെ പദ്ധതിയനുസരിച്ച്‌ സംശയിക്കപ്പെടാന്‍ മാത്രമായി ആയിരക്കണക്കിനാളുകളോട്‌ കൃത്യസമയത്ത്‌ അക്രമാസക്തരേപ്പോലെ അഭിനയിച്ച്‌ കൂട്ടം ചേര്‍ന്നു വരാന്‍ നിര്‍ദ്ദേശിച്ചതു മോദി. അതിനു ശേഷം നടന്നതും സകലതും മുന്നില്‍ നിന്നു നടപ്പാക്കിയതു മോദി. കലാപകാരികളായ നൂറുകണക്കിനാളുകളെ വെടിവച്ചിടാന്‍ പോലീസിന്‌ ഉത്തരവു കൊടുത്ത്‌ ‘തന്റെ ആളുകളെ‘(?)ത്തന്നെ വഞ്ചിച്ചതു മോദി. പതിനായിരത്തില്‍പ്പരം ഹിന്ദുക്കള്‍ ദുരിതാശ്വാസക്യാമ്പില്‍ കഴിയാനിടയാക്കിയതു മോദി. സര്‍വ്വം മോദിമയമാണ്‌, വേവു കൂടുമ്പോള്‍. പടവാളുമായി കടന്നുവരാന്‍ ബാബറേയും കൂട്ടരേയും പോയി ക്ഷണിച്ചുകൊണ്ടുവന്നത്‌ മോദിയുടെ മുതുമുത്തച്ഛനായിരുന്നു എന്നു വാദിച്ചാല്‍പ്പോലും അത്ഭുതപ്പെടേണ്ടതില്ലാത്ത അവസ്ഥയാണ്.

കലാപം പ്രോത്സാഹിപ്പിച്ചുകൊണ്ടും സകലമാദ്ധ്യമമര്യാദകളും ലംഘിച്ചുകൊണ്ടും പലരും എഴുതിക്കൂട്ടിയ ലക്ഷക്കണക്കിനു പേജുകള്‍ ചരിത്രത്തില്‍ അവശേഷിക്കുകയാണ്‌. വേവിന്റെ ഉദാഹരണമായി അതില്‍നിന്ന്‌ ഒരേയൊരെണ്ണം മാത്രം ചൂണ്ടിക്കാണിച്ചു നിര്‍ത്തുന്നു.

പലരും ആക്രോശിച്ചത്‌, കലാപം നിയന്ത്രിക്കാനെത്തിയ കേന്ദ്രസേനയെ മോദി മൂന്നു ദിവസം തടഞ്ഞുവച്ചുവെന്നും, അതിനുള്ളില്‍ എല്ലാം കഴിഞ്ഞുവെന്നുമാണ്‌. ഇരുപത്തിയെട്ടാം തീയതി സംസ്ഥാനത്തെത്തിയ കേന്ദ്രസേനയെ വിന്യസിച്ചത്‌ പിറ്റേമാസം ഒന്നാം തീയതി മാത്രമാണത്രേ! വിവരമുള്ളവര്‍ ആരും നെഞ്ചത്തുകൈവച്ചുപോകും. എന്തൊരപരാധമാണത്‌? 29, 30, 31 - എന്നീ തീയതികളിലെന്നെങ്കിലും കേന്ദ്രസേനയെ വിന്യസിക്കാനനുവദിച്ചിരുന്നെങ്കില്‍ കുറേപ്പേരുടെ കൂടി ജീവന്‍ രക്ഷിക്കാമായിരുന്നില്ലേ?

വിവരവും ചിന്താശേഷിയും രണ്ടും രണ്ടാണ്‌. ആരും ചിന്തിക്കില്ല - ഗോധ്ര കൂട്ടക്കൊല നടന്നത്‌ ഫെബ്രുവരി 27-ന്‌ അല്ലേ എന്ന്‌. തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയത്‌ പിറ്റേദിവസം 28-ന്‌ അല്ലേ എന്ന്‌. കേന്ദ്രസേനയെ അന്നു വൈകിട്ടു തന്നെ സംസ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞില്ലേ എന്ന്‌. 2002 ഫെബ്രുവരിക്ക്‌ 28 ദിവസമേ ഉള്ളല്ലോ എന്ന്‌. തൊട്ടു പിറ്റേ ദിവസം - അതായത്‌ മാര്‍ച്ച്‌ ഒന്നിനു തന്നെ സേനാവിന്യാസം നടന്നില്ലേ എന്ന്‌. ആരുമാലോചിക്കില്ല. ആരുമതു ചൂണ്ടിക്കാട്ടാന്‍ മെനക്കെടുകയുമില്ല.

മൂന്നു ദിവസം സേനയെ തടഞ്ഞുവച്ചു എന്ന തെറ്റിദ്ധാരണയും പേറി - അതുപോലെ മറ്റനേകം ധാരണകളും പേറി - മനസ്സിലുണ്ടായിരുന്ന വിദ്വേഷം കൂടുതല്‍ ഉജ്ജ്വലിക്കപ്പെട്ട്‌ - ലക്ഷക്കണക്കിനാളുകള്‍ ഇന്നും ജീവിക്കുകയാണ്‌. മാദ്ധ്യമങ്ങള്‍ ആശിച്ച മട്ടില്‍ത്തന്നെ.

എന്തുപറയാനാണ്‌! ചില മാദ്ധ്യമപ്രവര്‍ത്തകരുടെ "വേവ്‌ ലെംഗ്‌ത്‌ " അപാരം തന്നെ എന്ന്‌ ആശ്ചര്യപ്പെടുകയല്ലാതെ എന്തുചെയ്യാന്‍? ഈശ്വരോ രക്ഷതു!

* * * * * * * * * *

അനുബന്ധരചനകള്‍:-
(1) ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ - മാദ്ധ്യമങ്ങളിലെ "ഹൈപ്പും" "കൈപ്പും"

(2) ഗുജറാത്ത്‌ ഫലം - ചില പുരോഗമന-ജനാധിപത്യ-മതേതരചിന്തകള്‍

Wednesday, December 19, 2007

റെയില്‍വേയിലെ 'ലാലുലീല'കള്‍

പണ്ട്‌, 'ലാലുലീല' എന്ന പേരില്‍ കുട്ടികളുടെ ഒരു പ്രസിദ്ധീകരണമുണ്ടായിരുന്നു. 'ബാലരമ'യും 'പൂമ്പാറ്റ'യുമൊക്കെപ്പോലെ. അത്‌ ഇപ്പോഴുമുണ്ടോ എന്നറിയില്ല.

കൊച്ചു കുട്ടികളെ കളിപ്പിക്കുന്ന മാതിരി കേരളീയരെ റെയില്‍വേ മന്ത്രാലയം കളിപ്പിച്ചുകൊണ്ടിരിക്കുന്നതു കണ്ടപ്പോളാണ്‌ ലാലുലീലയുടെ കാര്യം ഓര്‍ത്തത്‌. റെയില്‍വേ പാക്കേജും പതിവുപോലെ വെറുംവാക്കായതിന്റെ വാര്‍ത്ത താഴെ. ലാലുവിന്റെ ഓരോരോ ലീലകള്‍!
*******************
ഹിമാചല്‍പ്രദേശിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിന്ന്‌ ലാലു വിട്ടുനിന്നതിനേപ്പറ്റി പല അഭ്യൂഹങ്ങളും ഉത്തരേന്ത്യന്‍ പത്രങ്ങള്‍ എഴുതിവിട്ടിരുന്നു. എന്നാല്‍ ആ സമയം അദ്ദേഹം ദക്ഷിണേന്ത്യയില്‍ കടുത്ത തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിലായിരുന്നുവെന്നത്‌ ആരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമൊക്കെയിരുന്ന്‌ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള ചില മുന്നൊരുക്കങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം. വോട്ടു പിടിച്ചുകൊണ്ടിരുന്നത്‌ മറ്റൊരു സംസ്ഥാനത്തിലെ - അതും ബി.ജെ.പി.യുടെ - സ്ഥാനാര്‍ത്ഥിയായേക്കാവുന്ന ഓ.രാജഗോപാലിനുവേണ്ടിയായിരുന്നു എന്നതാണ്‌ ഏറ്റവും ശ്രദ്ധേയം.

മലയാളികളെ പ്രീണിപ്പിക്കാനായി അടുത്തിടെ ലാലുജി പ്രഖ്യാപിച്ച പദ്ധതികളിലൊന്ന്‌ താഴെ. സേലം ഡിവിഷന്റെ ആഘാതം തീരുന്നതിനു മുമ്പേ തന്നെയാണ്‌ അടുത്ത സമ്മാനം - മംഗലാപുരം എന്ന ശല്യം മുറിച്ചുമാറ്റി കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസുകാര്‍ക്കു നല്‍കിക്കൊണ്ട്‌ മലയാളികളെ രക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു ലാലുജി.
തകര്‍പ്പന്‍ പ്രകടനത്തിനു കയ്യടിച്ചു തീരുന്നതിനു മുമ്പ്‌ അടുത്ത സമ്മാനവും എത്തിക്കഴിഞ്ഞു. ഇത്തവണ ഇടിവെട്ടുപോലെയാണു സമ്മാനം എത്തുന്നത്‌. തിരുവനന്തപുരം മുറിച്ച്‌ തിരുനെല്‍വേലി ഡിവിഷന്‍ ഉണ്ടാക്കാന്‍ പോകുന്നത്രേ!
കിഴക്കു നിന്നു സേലം മുറിച്ചുമാറ്റി. വടക്കു നിന്നു മംഗലാപുരം. തിരുനെല്‍വേലിയെ 'തെക്കോട്ടും' എടുത്തു. പടിഞ്ഞാറ്‌ അറബിക്കടലായിപ്പോയതു കൊണ്ടാണോ ലാലൂ താങ്കള്‍ മടിക്കുന്നത്‌? അറയ്ക്കാതെ - മടിക്കാതെ കടന്നു വരണം ഹേ! ബാക്കിയുള്ള കഷ്ണങ്ങള്‍ കൂടി വാരിയെടുത്ത്‌ വല്ല ലക്ഷദ്വീപിലും കൊണ്ടുപോയി തള്ളണം. മലയാളികള്‍ കയ്യടിക്കുകയേയുള്ളൂ. കാളവണ്ടിയില്‍ പോകേണ്ടി വന്നാലും ശരി - നാണം കെട്ട്‌ വോട്ടു ചെയ്യുന്ന ശീലം വിട്ടു പിടിക്കാന്‍ തയ്യാറല്ല ഞങ്ങള്‍.

*******************
ഒന്നോര്‍ത്താല്‍ ബഹുമിടുക്കനാണ്‌ ശ്രീ ലാലു. സംസ്ഥാനരാഷ്ട്രീയത്തിലെ തന്റെ എതിരാളിയും, റെയില്‍വേമന്ത്രിപദത്തില്‍ തന്റെ മുന്‍ഗാമിയുമായ നിതീഷ്‌കുമാറിന്റെ ഭരണനേട്ടങ്ങള്‍ പലതും സ്വന്തം പോക്കറ്റിലാക്കി അവതരിപ്പിച്ച ലാലുവിന്റെ "മാനേജ്‌‌മെന്റ്‌‌" തന്ത്രങ്ങള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. താന്‍ അധികാരത്തിലേറി കേവലം രണ്ടു മാസത്തിനകം ഏതോ മന്ത്രശക്തിയാലെന്ന വണ്ണം റെയില്‍വേയ്ക്ക്‌ കോടികളുടെ ലാഭമുണ്ടാക്കിക്കൊടുത്തു എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ കുറേപ്പേരെയെങ്കിലും വിശ്വസിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സത്യമറിയാമെങ്കിലും, മുന്നണിയുടെയും പിന്തുണയുടേയും പേരില്‍ കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കുമൊക്കെ മൗനം പാലിക്കേണ്ടിയും വന്നിരുന്നു. ഇതൊക്കെ സാധിച്ചെടുത്തതിനു പിന്നിലെ 'മാനേജ്‌‌മെന്റ്‌‌ തന്ത്ര'ങ്ങളറിയാന്‍, രാഷ്ട്രീയമറിയാത്ത ചില എം.ബി.എ. വിദ്യാര്‍ത്ഥികള്‍ വരെ ക്യൂ നിന്നതായാണു കഥ! ക്യാമ്പസില്‍ രാഷ്ട്രീയം അനുവദിക്കണമോ വേണ്ടയോ എന്ന ചര്‍ച്ച കൊഴുക്കട്ടെ!

അതൊക്കെ വിട്ട്‌ ലാലുവും കേരളവുമായുള്ള ബന്ധത്തേക്കുറിച്ചോര്‍ത്താല്‍, ആദ്യം ഓര്‍മ്മ വരുന്നത്‌ കേരളീയര്‍ വിരണ്ടുപോയൊരു സംഭവമാണ്‌. സ്ത്രീശാക്തീകരണമെന്നാല്‍ എന്തെന്ന്‌ ലാലുവിന്റെ മകള്‍ കേരളീയര്‍ക്കു കാണിച്ചു തന്നതാണത്‌. തിരുവനന്തപുരത്തു വച്ച്‌, ലാലുവിന്റെ മകളുടെ അടികൊണ്ട്‌ ശരിക്കും 'പിരുന്നു' പോയിരുന്നു, തിരക്കില്‍പ്പെട്ടുപോയ ഒരു പാവം പത്രക്കാരന്‍.

അടുത്തത്‌ സാക്ഷാല്‍ ലാലു തന്നെ വിരണ്ടുപോയൊരു സംഭവമാണ്‌. സേലം ഡിവിഷന്‍ ഉത്ഘാടനവും കഴിഞ്ഞ്‌ കേരളത്തിലേക്കു വരുമ്പോള്‍ ബി.ജെ.പി.യുടെ പ്രതിഷേധം ഭയന്ന്‌ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി വന്നതാണ്‌ അത്‌. എന്നിട്ടും ചെങ്ങന്നൂരില്‍ യുവമോര്‍ച്ചക്കാരുടെ കരിങ്കൊടിവീശലില്‍ നിന്ന്‌ ഒഴിവാകാന്‍ കഴിഞ്ഞതുമില്ല. റെയില്‍വേ ജീവനക്കാരേയും യാത്രക്കാരേയുമൊക്കെ അരദിവസത്തോളം മെനക്കെടുത്തി നടത്തിയ ആ യാത്രയ്ക്കൊടുവില്‍ തന്നിട്ടുപോയ വാഗ്ദാനമാകട്ടെ - ചവറ്റുകൊട്ടയില്‍ വീഴുകയും ചെയ്തു.

ലാലുവിനെ പാലക്കാടു വഴിതന്നെ വരാന്‍ ബി.ജെ.പി.ക്കാര്‍ ക്ഷണിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്‌. വരുന്ന വഴി ഓ.രാജഗോപാലിന്റെ വീട്ടില്‍ക്കയറി ഒരു അഞ്ചുമിനുട്ട്‌ ചെലവഴിച്ചിട്ടുപോകാനും ആവശ്യപ്പെടാമായിരുന്നു. കേരളത്തിന്റെ റെയില്‍വേ വികസനസാദ്ധ്യതകളേക്കുറിച്ചും പല പദ്ധതികളും എങ്ങനെ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞു എന്നതിനേക്കുറിച്ചുമൊക്കെ ഒന്നു പഠിച്ചിട്ടു പോകാനാവശ്യപ്പെടാമായിരുന്നു. മാനേജ്‌‌മെന്റ്‌‌ അങ്ങോട്ടു പഠിപ്പിക്കുന്നതു കൂടാതെ വല്ലപ്പോഴും സ്വയം വല്ലതും പഠിക്കുന്നതും നല്ലതു തന്നെ.

**************

പറഞ്ഞുവന്നപ്പോള്‍ ഒരു കാര്യം കൂടി ഓര്‍ത്തുപോകുകയാണ്‌. 'കേരളപ്പിറവിദിന'ത്തില്‍ ബി.ജെ.പി. ഹര്‍ത്താല്‍ നടത്തിയത്‌ നാണക്കേടായി എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേപ്പറ്റി ചിലതു പറയാനുണ്ട്‌.

അനവസരത്തിലും അനുചിതമായ രീതിയിലും നിരന്തരം പ്രയോഗിക്കപ്പെട്ടതുമൂലം ശക്തി നശിച്ച, കാലഹരണപ്പെട്ട ഒരു സമരരീതിയാണെന്നു തോന്നുന്നു ബന്ദും ഹര്‍ത്താലുമൊക്കെ. കുറേക്കൂടി ഫലപ്രദമായ, ജനങ്ങള്‍ക്ക്‌ ഉപദ്രവത്തിനു പകരം ഉപകാരം കൊണ്ടുവരുന്ന സമരരീതികള്‍ ആവിഷ്കരിക്കപ്പെടേണ്ടിയിരിക്കുന്നു. പക്ഷേ, “നവംബര്‍ ഒന്നി“ന്റെ ഹര്‍ത്താല്‍ പലര്‍ക്കും നാണക്കേടായിത്തോന്നുന്നത്‌ ബി.ജെ.പി.വിരുദ്ധതയുടെ കനലുകള്‍ ഉള്ളില്‍ക്കിടക്കുന്നതുകൊണ്ടു മാത്രമാണ്‌.

നിരന്തരമായ അവഗണന മാത്രമല്ല - ഉള്ളതു കൂടി കവര്‍ന്നെടുക്കുന്ന അനീതി തന്നെ കേരളത്തോടു കാണിക്കുന്ന റെയില്‍വേയ്ക്കെതിരെ പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നതും പോരാഞ്ഞ്‌, പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുക കൂടി ചെയ്യുന്ന ഈ സ്വഭാവമുണ്ടല്ലോ - സത്യത്തില്‍ ഇതല്ലേ ഏറ്റവും വലിയ നാണക്കേട്‌?

ഹര്‍ത്താലുകള്‍ ആഘോഷമാക്കി ആസ്വദിക്കുന്ന മലയാളി മനസ്സുകളെയോര്‍ത്ത്‌ നമുക്കു നാണിക്കാം. എന്നാല്‍, “നവംബര്‍ ഒന്നി“ന്റെ പേരില്‍, നാണിക്കേണ്ട യാതൊരാവശ്യവുമില്ല. സേലം ഡിവിഷന്‍ രൂപവല്‍ക്കരണം തടയാനുള്ള സകല ശ്രമങ്ങളും പരാജയപ്പെട്ടപ്പോളാണ്‌ കേരളത്തിനനുവദിച്ച കോച്ച്‌ ഫാക്ടറിക്കു കൂടി ഉടന്‍ തറക്കല്ലിടണമെന്ന്‌ ബി.ജെ.പി. ആവശ്യപെട്ടത്‌. സേലം ഉത്ഘാടനം നടക്കുന്ന നവംബര്‍ ഒന്നിനു തന്നെ, കോച്ച്‌ ഫാക്ടറിക്കു തറക്കല്ലിടുന്നതിന്റെ തീയതിയെങ്കിലും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ സമരത്തില്‍ നിന്നു പിന്‍മാറാമെന്ന്‌ മാസങ്ങള്‍ക്കു മുമ്പേ ഉറപ്പു കൊടുത്തിരുന്നതുമാണ്‌. എന്നിട്ടും - കേരളത്തിനായി ഒരു ഉറപ്പു പോലും - പിന്നീട്‌ ജലരേഖയായേക്കാമെങ്കില്‍ക്കൂടി - ഒരു ഉറപ്പു പോലും വാങ്ങിച്ചെടുക്കാന്‍ കഴിയാതിരുന്ന കേരളത്തിലെ നേതാക്കളെയോര്‍ത്തു വേണമെങ്കില്‍ നമുക്കു നാണിക്കാം. നവംബര്‍ ഒന്നിനേപ്പറ്റിയോര്‍ത്തല്ല.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ട ദിവസം വലിയൊരാഘോഷമായി കണക്കാക്കുന്നത്‌ എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കുകയാണു നാം ചെയ്യേണ്ടത്‌. റിപ്പബ്ലിക്‌ ദിനവും സ്വാതന്ത്ര്യദിനവും ആഘോഷിക്കാം. അതല്ലെങ്കില്‍ ദേശീയോത്ഗ്രഥനത്തിനു സഹായകരമാകുന്ന സുപ്രധാനതീരുമാനങ്ങളെന്തെങ്കിലും എടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വാര്‍ഷികവും ആഘോഷിക്കാം. അതിനൊക്കെ പകരം വെട്ടിമുറിക്കലുകള്‍ ആഘോഷിക്കപ്പെടുമ്പോള്‍, അതിനു പിന്നില്‍ അപകടകരമായ പ്രാദേശികവാദമാണ്‌ നാമറിയാതെ ഫണം വിടര്‍ത്തുന്നത്‌. അതേ പ്രാദേശികവാദത്തിന്റെ ഏറ്റവും വലിയ വക്താക്കളായ കരുണാനിധിയും മറ്റും, അതേ വിഷബാധയേറ്റതുകൊണ്ടാണ്‌ സേലം ഡിവിഷന്‍ ഉത്ഘാടനവും നവംബര്‍ ഒന്നിനു തന്നെ നടത്തണമെന്നു വാശി പിടിച്ചതും, ഉത്ഘാടനപ്രസംഗത്തില്‍ കേരളത്തിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ചൊരിഞ്ഞതും. കാവേരിയും മുല്ലപ്പെരിയാറും നെയ്യാറുമൊക്കെ ഭാരതത്തിലെ നദികളാണെന്നും ഏതെങ്കിലും സംസ്ഥാനത്തിലെയല്ലെന്നുമുള്ള ബോധം ഉള്ളിലുറയ്ക്കണമെങ്കില്‍, നവംബര്‍ ഒന്നുകള്‍ കലണ്ടറിലെ സാധാരണ ദിവസങ്ങളിലൊന്നു മാത്രമായി മാറണം. സംസ്ഥാനാടിസ്ഥാനത്തിലുള്ള അധികാരവികേന്ദ്രീകരണം ഏതൊക്കെ മേഖലയില്‍ എങ്ങനെയൊക്കെ നടത്തണമെന്നത്‌ ഇടയ്ക്കിടയ്ക്ക്‌ പുന:പരിശോധനയ്ക്കു വിധേയമാക്കുകയും ആവശ്യമെന്നു കണ്ടാല്‍ മാറ്റങ്ങള്‍ക്കു തയ്യാറാകുകയും വേണം.

മലയാളത്തെ സ്നേഹിക്കാം. സ്നേഹിക്കണം. ആ സ്നേഹം സൂചിപ്പിക്കാനാണെങ്കില്‍, ഭാഷയ്ക്ക്‌ നല്ലതു സംഭവിച്ച ഏതെങ്കിലും ഒരു ദിവസം തെരഞ്ഞെടുത്ത്‌ വര്‍ഷാവര്‍ഷം ആഘോഷിക്കുകയാണു വേണ്ടത്‌. ഭാഷാപിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ഒരു പ്രതിമ തിരൂരില്‍ സ്ഥാപിക്കാന്‍ പോലും സമ്മതിക്കാത്ത 'സാംസ്കാരികനായകന്‍'മാര്‍ക്ക്‌ അങ്ങനെയൊരു ദിവസം കണ്ടെത്താനും താല്‍പര്യമുണ്ടാവാനിടയില്ല. 'കൈരളി'യുടെ പിറവിയേപ്പറ്റി ചോദിച്ചാല്‍ അവര്‍ മിക്കവാറും ഒരു ചാനല്‍ തുടങ്ങിയ തീയതിയായിരിക്കും പറയുന്നതു താനും.

ഇനി, വേറേ ചിലര്‍ ഒരു കുറവായിക്കാണുന്നത്‌ “പ്രസിഡന്റു വന്ന ദിവസം ഹര്‍ത്താലു നടത്തി” എന്നതാണ്. മുന്‍‌കൂട്ടി പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ദിനത്തില്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം പിന്നീടു തീരുമാനിക്കപ്പെടുകയാണുണ്ടായത്‌. അതിന്റെ പേരില്‍ അവസാനനിമിഷം ഹര്‍ത്താല്‍ ആഹ്വാനം പിന്‍‌വലിക്കാനോ തിയതി മാറ്റാനോ നേതൃത്വം വഴങ്ങാതിരുന്നതാണ്. അതു നന്നായി എന്നു വേണം യഥാര്‍ത്ഥത്തില്‍ കരുതാന്‍. ഹര്‍ത്താലുകള്‍ കൊണ്ട്‌ ആകെയുള്ളൊരു പ്രയോജനം, പ്രതിഷേധിക്കുന്ന പ്രശ്നത്തേക്കുറിച്ച്‌ നാലാള്‍ അറിയും എന്നതു മാത്രമാണ്‌ (ഇപ്പോള്‍ ആരും കാരണം അന്വേഷിക്കാറില്ല എന്ന മട്ടായിട്ടുണ്ട്‌). ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പ്രശ്നമെത്തിക്കാന്‍ കഴിഞ്ഞാല്‍ അതുമാത്രമാണ്‌ ഏക നേട്ടം. അങ്ങനെ നോക്കുമ്പോള്‍, പ്രസിഡന്റിനെപ്പോലെ 'വലിയവര്‍' എത്തുന്ന സമയത്ത്‌ ഹര്‍ത്താലാകുന്നത്‌ നല്ലതു തന്നെ. പ്രതിഷേധം അവരുടെയൊക്കെ ശ്രദ്ധയില്‍പ്പെട്ടിട്ട്‌ എന്തു പ്രയോജനം എന്നത്‌ മറ്റൊരു കാര്യം.

ഇതൊക്കെയാണെങ്കിലും, അന്നത്തെ ഹര്‍ത്താലിന്‌ എന്റെ വ്യക്തിപരമായ പിന്തുണയില്ലായിരുന്നു. കരുണാനിധിയും മറ്റും പ്രകോപിപ്പിക്കപ്പെട്ടേക്കാമെന്നല്ലാതെ, കേരളത്തിന്‌ നീതി ലഭിക്കാന്‍ ആ സമരം പ്രയോജനപ്പെട്ടേക്കില്ല എന്ന ഒരു തോന്നല്‍ മൂലമായിരുന്നു അത്‌. കേരളത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന നീതിനിഷേധം അധികാരികളെ അറിയിക്കാന്‍ നാടൊട്ടുക്കു ചര്‍ച്ചകളും സെമിനാറുകളും മറ്റും സംഘടിപ്പിക്കാമായിരുന്നു എന്ന്‌ ആദ്യം തോന്നി. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതു തന്നെയാണല്ലോ എന്നും രാഷ്ട്രീയകാരണങ്ങളാലാണല്ലോ ഇതൊക്കെ ഇങ്ങനെയൊക്കെത്തന്നെ കിടക്കുന്നത്‌ എന്നുമോര്‍ത്തപ്പോള്‍ പിന്നെ, "എന്തെങ്കിലുമാകട്ടെ' എന്നൊരു നിലപാടായി.

എന്തു ചെയ്യാനാണ്‌?

ലാലുവും വേലുവും ബാലുവും - ഇവരെയൊക്കെ പിന്താങ്ങാനായി ഇടത്തുനിന്നും വലത്തു നിന്നും നിര്‍ലജ്ജമായ ഓരോ കൈത്താങ്ങുകളും! കഷ്ടം! മലയാളിക്ക്‌ ഇതൊക്കെയേ വിധിച്ചിട്ടുള്ളൂ എന്നു തോന്നുന്നു. എന്തായാലും വെറുതെയല്ല ഓ.രാജഗോപാലിന്‌ രണ്ടേകാല്‍ലക്ഷത്തിലധികം വോട്ടു ലഭിച്ചത്‌. 24 വര്‍ഷമായി മത്സരരംഗത്തില്ലാതിരുന്ന പി.കെ.വി.യെ രംഗത്തിറക്കാന്‍ (അനാരോഗ്യം മൂലം അതു പിന്നീട്‌ അദ്ദേഹത്തിന്റെ മരണത്തിനു തന്നെ ഇടയാക്കുന്നമട്ടില്‍) ഇടതുമുന്നണി നിര്‍ബന്ധിതരായതും വെറുതെയല്ല. അട്ടിമറിസാദ്ധ്യതകള്‍ അവര്‍ മുന്‍കൂട്ടി കണ്ടിരിക്കണം. ആരു പറഞ്ഞു - മലയാളികള്‍ക്കു പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന്‌?

പയ്യന്‍സിനു സ്നേഹപൂര്‍വ്വം

എന്റെ ഒരു മുന്‍പോസ്റ്റില്‍ കമന്റിട്ട ‘പയ്യന്‍സ്‌‘ എന്ന ബ്ലോഗര്‍ക്കുള്ള മറുപടിയാണിത്‌. മുമ്പ്‌ 'സംഘപരിവാ'റിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നെന്നും (ഏതൊക്കെ പ്രസ്ഥാനങ്ങളെയാണുദ്ദേശിച്ചത്‌ എന്നു വ്യക്തമല്ല) ഇപ്പോള്‍ 'സ്വതന്ത്ര'നായി എന്നുമൊക്കെ അവകാശപ്പെട്ട അദ്ദേഹം സംഘത്തെ വളരെ ഭര്‍ത്സിച്ചിട്ടുണ്ട്‌.

സാധാരണക്കാരായ പലരേയും പോലെ എനിക്കും സംഘത്തേക്കുറിച്ചുള്ള ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നൊരു പോസ്റ്റായിരുന്നു അത്‌. പയ്യന്‍സിന്റെ അവകാശവാദങ്ങള്‍ സത്യമായിരുന്നുവെങ്കില്‍ സ്വാഭാവികമായും അദ്ദേഹത്തിന്‌ പറയാന്‍ പലതുമുണ്ടാകുമായിരുന്നു. പക്ഷേ ആ പോസ്റ്റിന്റെ ഉള്ളടക്കത്തിനോട്‌ തികഞ്ഞ അവജ്ഞ പുലര്‍ത്തിക്കൊണ്ട്‌ സംഘത്തെ അടച്ചാക്ഷേപിക്കാന്‍ മാത്രമാണ്‌ അദ്ദേഹം തുനിഞ്ഞത്‌. മറുപടിയര്‍ഹിക്കുന്നു എന്ന്‌ 'എനിക്കു' തോന്നിയ ചില പരാമര്‍ശങ്ങള്‍ മാത്രം തെരഞ്ഞെടുത്ത്‌ അവതരിപ്പിക്കുകയാണിവിടെ.

---------
പയ്യന്‍സേ,

സംഘപരിവാര്‍ ബന്ധത്തിന്റെ കാര്യത്തില്‍, താങ്കളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഞാനെത്ര നിസ്സാരനാണ്‌! കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബി.ജെ.പി.യുടെ പല നിലപാടുകളോടും അനുഭാവം പുലര്‍ത്തുന്നു എന്നതു മാത്രമാണ്‌ എന്റെ സംഘപരിവാര്‍ ബന്ധം. വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചിന്തകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ സംഭവിച്ചൊരു മാനസിക പരിണാമമാണത്‌. അത്തരമൊരു രാഷ്ട്രീയനിലപാടെടുക്കുന്നത്‌ ഒരു അപരാധമായി എനിക്കു തോന്നുന്നില്ല. അവര്‍ക്കെതിരെയുള്ള ഏകപക്ഷീയമായ പ്രചാരണങ്ങളില്‍ തെറ്റുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഞാന്‍ അവര്‍ക്കനുകൂലമായി ചിന്തിച്ചു തുടങ്ങിയതു തന്നെ. കാപട്യങ്ങള്‍ കണ്ടു കൊണ്ട്‌ മിണ്ടാതിരിക്കേണ്ടി വരുന്നതിലുള്ള നാണക്കേടും, ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതിലെ വിഷമവും താരതമ്യം ചെയ്താല്‍, ആദ്യത്തേതാണു കൂടുതല്‍ കഠിനം. അതുകൊണ്ട്‌, താങ്കളേപ്പോലുള്ളവര്‍ എത്രയൊക്കെ അസഹിഷ്‌ണുത പ്രകടിപ്പിച്ചാലും എനിക്കെന്റെ അഭിപ്രായപ്രകടനങ്ങള്‍ തുടരേണ്ടി വരും.

'കലാപം' എന്ന പദമുപയോഗിച്ചുകൊണ്ട്‌ എന്റെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാമെന്നു താങ്കള്‍ കരുതുന്നെങ്കില്‍, അതു തികഞ്ഞ തെറ്റിദ്ധാരണയാണ്‌. ഏതെങ്കിലുമൊരു കലാപം കണ്ട്‌ 'ഇഷ്ടപ്പെട്ടി'ട്ടല്ല എന്റെ രാഷ്ട്രീയ ചായ്‌വുകള്‍ തീരുമാനിക്കപ്പെടുന്നത്‌ എന്നതും, ഞാന്‍ കലാപവാര്‍ത്തകള്‍ കേട്ട്‌ കയ്യടിക്കാറില്ല എന്നതുമായ വസ്തുതകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം, ' ഗോധ്ര ‌' എന്ന പദം എന്റെ വാദങ്ങള്‍ക്കുള്ള ഒരു മറുപടിയല്ല. കോടിക്കണക്കിന്‌ അനുഭാവികളുള്ള ഒരു പ്രസ്ഥാനത്തിന്റെ ചില നയങ്ങളെ ഞാനും പിന്തുണയ്ക്കുന്നു എന്നു വച്ച്‌, ഇക്കണ്ട ജനമെല്ലാം - അവരോരോരുത്തരും - സദാസമയവും സമചിത്തത, സാത്വികഭാവം, സകലരോടുമുള്ള സാഹോദര്യം തുടങ്ങിയ ഗുണങ്ങളോടു കൂടി ജീവിച്ചുകൊള്ളും എന്ന്‌ ഉറപ്പു വരുത്തേണ്ടത്‌ എന്റെ ബാദ്ധ്യതയുമല്ല - അത്‌ അസാദ്ധ്യവുമാണ്‌. ഞാന്‍ കലാപത്തില്‍ പങ്കെടുക്കുകയോ അല്ലെങ്കില്‍ അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുകയോ ചെയ്യുന്നതായി തോന്നിയാല്‍ മാത്രം എന്നോടു തര്‍ക്കിക്കുക. ബി.ജെ.പി. അനുഭാവിയെന്നാല്‍ "by default" അയാള്‍ കലാപത്തിന്റെ പേരില്‍ ഭര്‍ത്സിക്കപ്പെടേണ്ടയാള്‍ എന്ന മനോഭാവത്തെ, സത്യത്തില്‍ മനോരോഗം എന്നാണു വിളിക്കേണ്ടത്‌.

നിര്‍ഭാഗ്യകരവും അപലപനീയവുമായ അസംഖ്യം വര്‍ഗ്ഗീയകലാപങ്ങള്‍ രാജ്യത്തു നടന്നിട്ടുള്ളതില്‍ ഒന്നാണ്‌ ഗോധ്രാനന്തര കലാപവും. രണ്ടു മതവിഭാഗങ്ങള്‍ക്കിടയിലാണ്‌ അവിടെ പ്രശ്നമുണ്ടായത്‌. അതിലെ കൊലപാതകികളില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളിലും പല മതങ്ങളിലും പെട്ടവര്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നുവെന്നതും ഗവണ്മെന്റിന്റെ പരാജയത്തേക്കുറിച്ച്‌ ആക്ഷേപങ്ങളുയരാന്‍ അവസരമുണ്ടായതുമൊക്കെയാണ്‌ അത്‌ ബി.ജെ.പി.ക്കു കളങ്കമുണ്ടാക്കുന്നത്‌. എന്നാല്‍ തികച്ചും ഏകപക്ഷീയമായ - മറ്റു ചില രാഷ്ട്രീയപാര്‍ട്ടികള്‍ നേരിട്ടു നടത്തിയ കൊലപാതകങ്ങളായ സിഖ്‌ വിരുദ്ധ കലാപവും നന്ദിഗ്രാം കൂട്ടക്കൊലയുമൊക്കെ അതാതു പാര്‍ട്ടിയില്‍പ്പെട്ടവരെ എത്രമാത്രം ലജ്ജിപ്പിക്കുന്നുണ്ടാവണം? അവര്‍ക്കൊക്കെ അതാതു പാര്‍ട്ടികള്‍ക്കുള്ള പിന്തുണ തുടരുന്നതില്‍ പ്രശ്നമില്ല എന്നും നേരേ മറിച്ച്‌ അവരുടെ ഒരു നേതാവു പറഞ്ഞതുപോലെ 'അഭിമാനം തോന്നുക'യാണു ചെയ്യുന്നതുമെങ്കില്‍, എന്റെ ബി.ജെ.പി. അനുഭാവത്തെ ചോദ്യം ചെയ്യുന്നതു തികച്ചും പരിഹാസ്യമാണ്‌. ഇതേക്കുറിച്ചു വിശദീകരിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍, പിന്നീടാവാം.

ഇനി, രാഷ്ട്രീയ സ്വയംസേവക സംഘത്തേക്കുറിച്ചാണെങ്കില്‍ - അവരേക്കുറിച്ചും സംസാരിക്കാന്‍ ഞാനാളല്ല. എനിക്ക്‌ സംഘപ്രവര്‍ത്തനപശ്ചാത്തലം പോലുമില്ല. എന്തിന്‌ - ബി.ജെ.പി.യില്‍പ്പോലും പ്രവര്‍ത്തിച്ചു പരിചയമില്ല. വായിച്ചും കണ്ടും കേട്ടും പ്രവര്‍ത്തകരുമായി സംസാരിച്ചുമെല്ലാമുള്ള പരിചയമാണൂ കൂടുതലും. പക്ഷേ ഞാനെന്തു പറഞ്ഞാലും പലരും സംഘത്തെ സംബന്ധിച്ച എന്തെങ്കിലും എടുത്തിടുകയും സ്വാഭാവികമായും ചര്‍ച്ച അതിനെ ചുറ്റിപ്പറ്റിയാവുകയും ചെയ്യും. സംഘത്തിന്റെ നിലപാടുകള്‍ മുഴുവനുമറിയാവുന്നൊരാളോ അവരുടെ വക്താവോ ഒന്നുമല്ല ഞാന്‍. പക്ഷേ അവരേക്കുറിച്ചു കേള്‍ക്കുന്നതു പലതും തെറ്റാണെന്നു തിരിച്ചറിയാവുന്നിടത്തോളം ഞാനവരേക്കുറിച്ചു മനസ്സിലാക്കിയിട്ടുണ്ട്‌. ദുരാരോപണങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള മനോബലം സംഘപ്രവര്‍ത്തകര്‍ക്കുണ്ടാവാം. എനിക്കതില്ല. അതുകൊണ്ട്‌ എനിക്കവരേപ്പോലെ ക്ഷമയും പക്വതയും പ്രകടിപ്പിക്കാനാവാതെ പലപ്പോഴും ഇടപെട്ടു സംസാരിക്കേണ്ടി വരുന്നു. എന്നുവച്ച്‌ അതിന്റെ പേരില്‍ തുടര്‍ഭര്‍ത്സനമേല്‍ക്കേണ്ടിവരുന്നെങ്കില്‍, ഞാനതു നിസ്സാരമായി തള്ളിക്കളയുകയേയുള്ളൂ.

താങ്കളുടെ ചില വാചകങ്ങള്‍ക്കുള്ള എന്റെ, വ്യക്തിപരമായ മറുപടികള്‍ മാത്രമാണു താഴെ കൊടുത്തിരിക്കുന്നത്‌. അവ മറ്റേതെങ്കിലും വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ നിലപാടുകളെ പ്രതിനിധീകരിക്കണമെന്നു നിര്‍ബന്ധമില്ലെന്നോര്‍ക്കുക.

>> [പയ്യന്‍സ്‌] ningalude ajanda orikkalum INDIAyil nadakkilla ennu ningalkku thanne ariyam. pinne athikaram poornamayi kittiyal oru kai nokkam.

'നിങ്ങള്‍' എന്നുദ്ദേശിച്ചത്‌ ആര്‍.എസ്‌.എസ്‌.നെ ആണെന്നു തോന്നുന്നു. അധികാര രാഷ്ട്രീയത്തോടുള്ള സംഘത്തിന്റെ നിലപാട്‌ താങ്കള്‍ക്കു തീരെ അറിയില്ലെന്നും വ്യക്തമാണ്‌. ഞാനതേപ്പറ്റി ധാരാളം വായിച്ചും നിരീക്ഷിച്ചും മനസ്സിലാക്കിയിട്ടുണ്ട്‌. അധികം വിശദീകരിച്ചിട്ടു പ്രയോജനമില്ലെന്ന്‌ ഉറപ്പുള്ളതു കൊണ്ട്‌ അതിനു മുതിരുന്നില്ല.

പരിവാര്‍ പ്രസ്ഥാനങ്ങള്‍ മൊത്തമെടുത്താല്‍, ബി.ജെ.പി.ക്കു മാത്രമാണ്‌ അധികാര രാഷ്ട്രീയവുമായി ബന്ധമുള്ളത്‌. സംഘവുമായുള്ള അടുപ്പത്തിന്റെ കാര്യത്തില്‍, അവര്‍ക്ക്‌ മറ്റു പ്രസ്ഥാനങ്ങള്‍ക്കെല്ലാം പിറകില്‍ നില്‍ക്കാന്‍ മാത്രമേ അവകാശമുള്ളൂ താനും.

എന്നാല്‍ ബി.ജെ.പി. വിരുദ്ധര്‍ നേരേ തിരിച്ചാണു കാണുന്നതെന്നതാണു രസകരം. സംഘവുമായി ബന്ധപ്പെട്ട പലതും, ബി.ജെ.പി.യെ മനസ്സില്‍ വച്ച്‌ രാഷ്ട്രീയം കലര്‍ത്തിയാണു പലരും നിരീക്ഷിക്കുന്നത്‌. ബി.ജെ.പി. ശക്തിപ്രാപിച്ചതോടെയാണ്‌ പലരും പ്രകടമായ സംഘവിരുദ്ധ പ്രവര്‍ത്തനങ്ങളാരംഭിച്ചത്‌. ഞാന്‍ മുമ്പൊരിടത്തു പറഞ്ഞതുപോലെ, ബി.ജെ.പി. എന്നൊരു രാഷ്ട്രീയ കക്ഷിയും അവരെ മറ്റുള്ളവര്‍ക്ക്‌ ഒരു രാഷ്ട്രീയ എതിരാളിയായിക്കാണേണ്ട ഒരു സാഹചര്യവും നിലവിലില്ലായിരുന്നുവെങ്കില്‍, സംഘവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാകുമായിരുന്നു കൈകാര്യം ചെയ്യപ്പെടുക.

സകല സംഘവിരുദ്ധശക്തികളുടെയും പ്രവൃത്തികളുടെ അടിസ്ഥാനം ബി.ജെ.പി.യുടെ സാന്നിദ്ധ്യമാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌, സംഘത്തിന്റെ രാഷ്ട്രസേവനങ്ങളെ മാനിച്ചു കൊണ്ട്‌ പ്രധാനമന്ത്രി നടത്തിയ പ്രത്യേകക്ഷണപ്രകാരം സംഘസ്വയംസേവകര്‍ തങ്ങളുടെ ഔദ്യാഗികവേഷമായ 'ഗണവേഷ'മണിഞ്ഞ്‌ റിപ്പബ്ലിക്‌ ദിനപരേഡില്‍ പങ്കെടുത്തിട്ടുള്ള കാര്യം ഒരു പക്ഷേ പുതു തലമുറയ്ക്ക്‌ അറിവുണ്ടാവാനിടയില്ല. ആദ്യകാലങ്ങളിലും, സംഘത്തിന്‌ ഒരു രാഷ്ട്രീയപക്ഷമുണ്ടാകുന്നതിനെയും അത്‌ തങ്ങള്‍ക്കൊരു വെല്ലുവിളിയാകുന്നതിനെയുമായിരുന്നു എല്ലാവരും ഭയപ്പെട്ടിരുന്നത്‌. ഒരിക്കല്‍, നിരോധനം പിന്‍വലിക്കാനുള്ള ഒരു നിബന്ധനയായി സര്‍ക്കാര്‍ മുന്നോട്ടു വച്ചത്‌ സംഘപ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരണം എന്നതായിരുന്നു. സംഘം ഒരു രാഷ്ട്രീയകക്ഷിയല്ല എന്നതും, പേരിന്റെ തുടക്കത്തിലുള്ള 'രാഷ്ട്രീയ'ത്തിന്റെ അര്‍ത്ഥം പ്രധാനമായും രാഷ്ട്രത്തെ സംബന്ധിച്ചതാണെന്നും ചൂണ്ടിക്കാട്ടി ഗുരുജി ഗോള്‍വള്‍ക്കര്‍ അതു നിരസിക്കുകയായിരുന്നു.


>> [പയ്യന്‍സ്‌] allenkil sayudhamayi konnu nokkam. ennalum 20 crore varunna ee pinnookka muslingaleyum christianikaleyum communistukaleym onnum cheyyan ningalkku avilla.

"ഈ പിന്നോക്ക മുസ്ലീങ്ങള്‍" എന്നു പറഞ്ഞതിലെ "ഈ" ഞാന്‍ ശ്രദ്ധിച്ചെങ്കിലും അവഗണിക്കുന്നു. "'നിങ്ങള്‍ക്ക്‌' ആവില്ല" എന്നു പറഞ്ഞതിലെയും മുന്‍വിധി പ്രകടമാണ്‌. അതും ഞാന്‍ അവഗണിക്കുന്നു.

പയ്യന്‍സ്‌, ഈപ്പറഞ്ഞ പോയിന്റു തന്നെയല്ലേ ഞാനും എടുത്തെടുത്തു ചോദിച്ചു കൊണ്ടിരുന്നത്‌? സായുധമായി കൊന്ന്‌ ഒരു സമൂഹത്തെ അവസാനിപ്പിക്കാം എന്നത്‌ എന്തൊരു മണ്ടന്‍ ആശയമാണ്‌? അല്ലെങ്കിലും എന്തിനാണതു ചെയ്യുന്നത്‌? സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ ഇങ്ങനെയൊന്നും ആലോചിക്കാന്‍ കൂടി കഴിയില്ല. സംഘവുമായി ബന്ധപ്പെട്ട്‌ ഒരിടത്തും ഇത്തരമൊരു മണ്ടന്‍ ആശയം ഞാന്‍ കേട്ടിട്ടില്ല (അതെന്റെ കുറ്റവുമല്ല!). ഇത്തരമൊരു ആശയത്തേക്കുറിച്ചു സംസാരിച്ചു കാണാറുള്ളത്‌ ചില ഇടതുപക്ഷചിന്തകരും മുസ്ലീം തീവ്രവാദികളുമൊക്കെ മാത്രമാണ്‌. അത്തരമൊരു രീതിയില്‍ ചിന്തിക്കാന്‍ കഴിയുന്നതു തന്നെ അവരുടെ ക്രൂരമനസ്സിനെയാണു വെളിപ്പെടുത്തുന്നത്‌ എന്നാണെനിക്കു തോന്നുന്നത്‌. അവരുടെ ഉള്ളിലിരുപ്പു പുറത്തുവരുന്നത്‌ ശരിക്കും ഞെട്ടിപ്പിക്കുന്നു.

'അജണ്ട' എന്നു നിങ്ങളുദ്ദേശിച്ചതെന്താണെന്ന്‌ ഇവിടെയാണു വ്യക്തമായത്‌. 'ഹിന്ദുരാഷ്ട്രം' എന്ന പ്രയോഗമാണെന്നു തോന്നുന്നു പലരേയും പോലെ താങ്കളെയും ചിന്താക്കുഴപ്പത്തിലാക്കുന്നത്‌. ഹിന്ദുരാഷ്ട്രസങ്കല്‍പത്തേക്കുറിച്ചുപോലും തെറ്റിദ്ധാരണകളുള്ള ഒരാള്‍, താന്‍ ദീര്‍ഘകാലം സംഘപ്രവര്‍ത്തകനായിരുന്നു എന്നു പറയുന്നതു വിശ്വസിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്‌.

മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍, ലോകത്തു രണ്ടാമതു നില്‍ക്കുന്ന രാജ്യമാണു നമ്മുടേത്‌. മുസ്ലീങ്ങളെ ഉപദ്രവിക്കാനോ കൊല്ലാനോ ഒന്നും ഇവിടെയാരും - ഞാനാവര്‍ത്തിക്കട്ടെ - ആരും - 'തക്കം പാര്‍ത്തിരിക്കു'ന്നൊന്നുമില്ല. അങ്ങനെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ തീര്‍ച്ചയായും പ്രോത്സാഹനീയമല്ല. വര്‍ഗ്ഗീയകലാപങ്ങളേക്കുറിച്ചു പറയാനാണെങ്കില്‍, നമ്മുടെ ചരിത്രത്തില്‍ നിര്‍ഭാഗ്യവശാല്‍ അവയുടെ നീണ്ടനിര തന്നെയുണ്ട്‌. ബി.ജെ.പി.യെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരമുള്ളവയേക്കുറിച്ചു മാത്രമേ നാം സംസാരിക്കാന്‍ ഒരുക്കമുള്ളൂ എന്നേയുള്ളൂ. കലാപങ്ങളുടെ കാരണങ്ങളേക്കുറിച്ചൊക്കെ കാപട്യങ്ങളില്ലാതെ ചിന്തിക്കാനും സംസാരിക്കാനും നമുക്കു കഴിയണം. അവ ആവര്‍ത്തിക്കാതിരിക്കാനായി തെറ്റുകള്‍ തുറന്നംഗീകരിച്ചും പൊറുത്തും ജനസമൂഹങ്ങളില്‍ കൂടുതല്‍ ഇഴയടുപ്പം സൃഷ്ടിക്കാനൊക്കെയാണ്‌ ശ്രമിക്കേണ്ടത്‌. അതിനു പകരം, കലാപങ്ങളെ കൂട്ടു പിടിച്ച്‌, അവ നിരന്തരം ആഘോഷിച്ച്‌, അവയൊക്കെ 'സായുധമായ ഉന്‍മൂലനശ്രമ'മാണ്‌ എന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വിഷവിത്തു പാകുന്നവരാണ്‌. അവര്‍ പറയുന്നതില്‍ യാതൊരു യാഥാര്‍ത്ഥ്യവുമില്ല.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ പലയിടത്തായി മുസ്ലീങ്ങള്‍ സംഘം ചേര്‍ന്ന്‌ പോലീസിനെ ആക്രമിച്ച സംഭവങ്ങള്‍ ധാരാളമുണ്ട്‌. അവയെല്ലാം ചൂണ്ടിക്കാണിച്ച്‌ - 'അവര്‍ പോലീസുകാരെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ്‌' എന്ന്‌ ആരെങ്കിലും വാദിക്കുന്നെങ്കില്‍, എന്തൊരു വിഡ്ഢിത്തമായിരിക്കും അത്‌! സാഹചര്യം മനസ്സിലാക്കാതെ ഒരു അക്രമപ്രവര്‍ത്തനത്തേയും അന്ധമായി വിലയിരുത്തരുത്‌. സാഹചര്യപരിഗണനകള്‍, അക്രമങ്ങള്‍ക്കു ന്യായീകരണവുമാകരുത്‌. ഇതേപ്പറ്റിയൊക്കെ ഞാന്‍ മുമ്പേ തന്നെ ധാരാളം എഴുതിയിട്ടുണ്ട്‌.

>> [പയ്യന്‍സ്‌] RSS nashippikkeppedathe INDIA maharajyam rekshapedilla.

'ഇന്ത്യ രക്ഷപെടണം' എന്നൊരു ആഗ്രഹത്തിന്റെ സൂചന കാട്ടിയതിനു നന്ദി പറയുന്നു. ഈയൊരു മനോഭാവം പേറുന്നതു മാത്രമാണ്‌ താങ്കള്‍ക്ക്‌ ഒരു സംഘപ്രവര്‍ത്തകനുമായി എന്തെങ്കിലുമൊരു സാമ്യം ഞാന്‍ കാണുന്നത്‌.

സംഘത്തെ നശിപ്പിക്കണം എന്നു പറയുന്നവര്‍ക്കാണോ ഇന്ത്യ രക്ഷപെട്ടു കാണാന്‍ ആഗ്രഹമുള്ളത്‌ അതോ മറ്റുള്ളവര്‍ക്കാണോ എന്നത്‌ തര്‍ക്കമുള്ളൊരു വിഷയമാണ്‌. ഞാനതിലിപ്പോള്‍ അഭിപ്രായപ്പെടുന്നില്ല. സംഘവിരോധികള്‍ ചേര്‍ന്ന്‌ ഇന്ത്യയെ 'രക്ഷിച്ച' ചില കഥകള്‍ പരിശോധിക്കുന്നതു രസകരമായിരിക്കുമെന്നു മാത്രം പറഞ്ഞുവയ്ക്കുന്നു..

മുകളില്‍പ്പറഞ്ഞ വാചകത്തോട്‌ താങ്കള്‍ക്ക്‌ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അതു പ്രാവര്‍ത്തികമാക്കാന്‍ എന്താണു ചെയ്യാന്‍ പറ്റുക എന്നാലോചിക്കുകയല്ലേ വേണ്ടത്‌? സംഘത്തെ ഭര്‍ത്സിച്ചുകൊണ്ടു മാത്രമിരുന്നാല്‍ എന്താണു പ്രയോജനം? ഈപ്പറഞ്ഞതിന്റെ നേര്‍വിപരീതമായി 'സംഘമില്ലെങ്കില്‍ ഇന്ത്യ നശിക്കും' എന്നു ചിന്തിക്കുന്നവരില്ലേ? അവര്‍ അങ്ങനെ ചിന്തിക്കാനിടയാകുന്ന സാഹചര്യങ്ങളെന്തൊക്കെയാണെന്നു കണ്ടെത്തി അതിനൊക്കെ പരിഹാരം കാണാന്‍ ശ്രമിക്കുക. മാര്‍ക്സിസ്റ്റുകളും മറ്റും ചെയ്യുന്നതുപോലെ, അക്രമം നടത്തിക്കൊണ്ടുള്ള സായുധമായ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും മാദ്ധ്യമങ്ങളുപയോഗിച്ചുള്ള പ്രചാരണങ്ങളുമൊക്കെ കൂടുതലും വിപരീതഫലങ്ങളാണുണ്ടാക്കുക. കുറേക്കൂടി തന്ത്രപരമായ, ആശയപരമായ ചെറുത്തുനില്‍പ്പിനു വേണം ശ്രമിക്കാന്‍. അതു പക്ഷേ മാന്യതയോടെ ചെയ്യുന്നില്ലെങ്കില്‍, അവിടെയും തിരിച്ചടിയുണ്ടാകും. അവരേക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൊതു ചര്‍ച്ചകള്‍ വേണ്ടി വരും എന്നതുകൊണ്ട്‌, അവരുടെ ശബ്ദം പൊതുവേദികളിലെത്തുന്നതു പരമാവധി തടയുക എന്ന നിലവിലുള്ള തന്ത്രങ്ങള്‍ തുടരാനാവാതെ വരികയും ചെയ്യും. ചുരുക്കത്തില്‍, ഭാരതമാസകലം ഇതിനകം വ്യാപിച്ചുപോയ സംഘത്തെ പെട്ടെന്നവസാനിപ്പിക്കണം എന്നു വച്ചാല്‍ അത്‌ അങ്ങേയറ്റം ശ്രമകരമാണ്‌.


>> [പയ്യന്‍സ്‌] Hitler ,mussolini thudangiyavar vicharichiTTu polum kore kollan patti ennallathe enthayirunnu nettam.

'അവര്‍ വിചാരിച്ചിട്ടുപോലും' എന്നു വച്ചാല്‍? അവര്‍ എന്താണു വിചാരിച്ചത്‌? അവര്‍ക്കിവിടെ എന്താണു കാര്യം? സംഘം എന്താണു വിചാരിക്കുന്നത്‌? വിദേശികളോടുള്ള ഇമ്മാതിരി ഭ്രമവും മാനസികാടിമത്തവുമൊക്കെ നമ്മെ നശിപ്പിക്കുമെന്ന്‌ സംഘം എക്കാലവും മുന്നറിയിപ്പു തന്നിട്ടുണ്ട്‌. ഇവിടെ ഇവരെയൊക്കെ വലിച്ചിഴച്ചുകൊണ്ടു വന്നതെന്തിനാണ്‌? കോമഡി അരങ്ങുതകര്‍ക്കുകയാണല്ലോ പയ്യന്‍സേ.

സംഘവുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോള്‍ ഹിറ്റ്ലറേയും മുസ്സോളിനിയേയുമൊക്കെ കൂട്ടുപിടിച്ചു കാണാറുള്ളത്‌ കൂടുതലും സംഘത്തേക്കുറിച്ച്‌ യാതൊരു പരിജ്ഞാനവുമില്ലാത്തവര്‍ - കൂടുതലും ഇടതുപക്ഷപ്രചാരണങ്ങളില്‍ വീണുപോയിട്ടുള്ളവര്‍ - ആണ്‌. സംഘപശ്ചാത്തലമുണ്ടെന്ന്‌ താങ്കള്‍ അവകാശപ്പെട്ടതു തരിമ്പെങ്കിലും സത്യമായിരുന്നുവെങ്കില്‍, ഈ അബദ്ധം കാണിക്കില്ലായിരുന്നു എന്നു ഞാന്‍ കരുതുന്നു.

>> [പയ്യന്‍സ്‌] Jaathi chintha ellatha ethu RSS karananu Indiayil ullathu?

അപ്പോള്‍ താങ്കള്‍ക്കു സംഘത്തേക്കുറിച്ചു മാത്രമല്ല - സംഘപ്രവര്‍ത്തകരേക്കുറിച്ചും തീരെ അറിയില്ല എന്ന്‌ ഇവിടെ വ്യക്തമാകുന്നു. ഏതൊക്കെ സംഘപ്രവര്‍ത്തകരെ - എത്ര പേരെയാണാവോ താങ്കള്‍ക്കറിയാവുന്നത്‌?

എല്ലാ പ്രവര്‍ത്തകരേയും ഒറ്റദിവസം കൊണ്ട്‌ സമ്പൂര്‍ണ്ണമായി മാനസികപരിവര്‍ത്തനം ചെയ്യുക എന്ന മാന്ത്രികവിദ്യയൊന്നും സംഘത്തിന്റെയെന്നല്ല - ഏതൊരു പ്രസ്ഥാനത്തിന്റെയും കയ്യിലൊന്നുമില്ല. ജാതിചിത ജനമനസ്സുകളില്‍ രൂഢമൂലമാണ്‌. അതു മുഴുവന്‍ തുടച്ചു നീക്കുക എന്നതു വളരെ ശ്രമകരവുമാണ്‌. അതു പിഴുതെറിയാന്‍ കേവലം മുദ്രാവാക്യങ്ങള്‍ കൊണ്ടു സാധിക്കില്ല. അതിന്‌, മനസ്സിന്റെ അടിത്തട്ടില്‍ നിന്നു തന്നെയുള്ള സമൂലമായ ഒരു മാനസികപരിവര്‍ത്തനം വേണം. നിരന്തരമായ സാധനയുള്‍ക്കൊള്ളുന്ന സംഘകാര്യപദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത്‌ അതു കൂടി മനസ്സില്‍ കണ്ടു കൊണ്ടാണ്‌.

'വിചാരധാര'യില്‍ ആരെയൊക്കെയോ കൊല്ലാന്‍ പറഞ്ഞിരിക്കുന്നു എന്ന കമ്മ്യൂണിസ്റ്റ്‌ ആക്രോശം കേട്ടാണ്‌ സത്യമറിയാന്‍ ഞാന്‍ അതു തേടിപ്പിടിച്ചു വായിച്ചത്‌. പക്ഷേ, എനിക്ക്‌ അങ്ങനെയൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല - ജാതിയും മറ്റും മൂലമുള്ള അകല്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള ഉജ്ജ്വലാശയങ്ങളൊക്കെ കാണുകയും ചെയ്തു. (ഇതൊക്കെ എന്റെ തെറ്റാകുന്നതെങ്ങനെയാണോ എന്തോ? വിചാരധാരയൊന്നും ആരും വായിക്കില്ലായിരിക്കുമെന്നു ധരിച്ച്‌ പണ്ടെങ്ങോ ആരൊക്കെയോ ഉണ്ടാക്കി വച്ച ചില ആരോപണങ്ങളൊക്കെ വിവരസാങ്കേതികവിപ്ലവത്തിന്റെ ഇക്കാലത്തും എടുത്തുപയോഗിച്ചു പരിഹാസ്യരാകുന്നവരെ വേണം കുറ്റപ്പെടുത്താന്‍)

പിന്നെ, കമ്മ്യൂണിസ്റ്റുകള്‍ ജാതിചിന്ത നീക്കി എന്നൊന്നും നിങ്ങള്‍ അവകാശപ്പെടില്ല എന്നു കൂടി കരുതട്ടെ. അങ്ങനെ തെറ്റിദ്ധരിച്ചിരുന്ന അവസാനത്തെ ആളുകൂടി തെറ്റുതിരുത്തിയ സംഭവം നടന്ന കാലത്ത്‌ പയ്യന്‍സ്‌ ഉണ്ടായിരുന്നോ എന്നറിയില്ല. ഇ.എം.എസ്‌.ന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഗൗരിയമ്മയെ ജാതിപ്പേരുചേര്‍ത്തു വിളിക്കുകയും ഇ.എം.എസ്‌. മൗനം പാലിച്ചപ്പോള്‍ ഗൗരിയമ്മ തിരിച്ചും ജാതിപ്പേരു വിളിച്ചതുമൊക്കെയാണത്‌. അതു വലിയൊരു പരാതിയായി ഗൗരിയമ്മ കൊണ്ടു നടന്നതിനര്‍ത്ഥം അവരുടെ മനസ്സിലും ജാതി ചിന്തയുണ്ടായിരുന്നുവെന്നാണ്‌. ജാതിവിശേഷണം അവര്‍ക്കൊരു അപമാനമായിത്തോന്നേണ്ട കാര്യമെന്താണ്‌? കമ്മ്യൂണിസത്തിന്‌ അവരേപ്പോലുള്ള മുതിര്‍ന്ന നേതാക്കളില്‍പ്പോലും വരുത്താന്‍ കഴിഞ്ഞ മാനസിക പരിവര്‍ത്തനമെന്നത്‌ "വട്ടപ്പൂജ്യ"മാണെന്നു വേണം മനസ്സിലാക്കാന്‍.


>> [പയ്യന്‍സ്‌] enikku chila questions undu. 1.thankal enthinu vendiyanu Nilakollunnathu.

ദാ - താഴെപ്പറയുന്നതിനു വേണ്ടി.

ഹിന്ദുക്കള്‍, ഹൈന്ദവസംഘടനകള്‍, ബി.ജെ.പി. പോലുള്ള രാഷ്ട്രീയകക്ഷികള്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇവയുമായൊക്കെ ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണാജനകമായ ധാരാളം കാര്യങ്ങള്‍ തുടരെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. കേരളത്തിലെ രാഷ്ട്രീയ-സാമുദായിക പശ്ചാത്തലവും മലയാള മാദ്ധ്യമങ്ങളുടെ സ്പഷ്ടമായ പക്ഷ നിലപാടുകളുമൊക്കെയാണിതിനു കാരണം. കണ്ണടച്ചുവിടാവുന്ന കള്ളത്തരങ്ങള്‍ എന്ന നിലയില്‍ നിന്ന്‌, വലിയൊരു സാമൂഹ്യ വിപത്ത്‌ എന്ന നിലയിലേക്ക്‌ ഈയിടെയായി അതു മാറിയിട്ടുണ്ട്‌. പ്രചരിപ്പിക്കുന്ന പല കള്ളത്തരങ്ങളും, പല ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ന്യായീകരണം ചമയ്ക്കാനായി ഉപയോഗിക്കപ്പെടുന്നു എന്നതു കൊണ്ടാണിത്‌.

ഇതൊക്കെ കാണുമ്പോള്‍, സത്യമറിയാവുന്നവരില്‍ ചിലര്‍ക്ക്‌ തങ്ങള്‍ക്കു തോന്നുന്ന ചില കാര്യങ്ങള്‍ വിളിച്ചു പറയണമെന്നു തോന്നും. മുഖ്യധാരാമാദ്ധ്യമങ്ങളെന്നവകാശപ്പെടുന്നവര്‍ ചര്‍ച്ച ചെയ്യാനാഗ്രഹിച്ചേക്കില്ലാത്ത പലതും തുറന്നു കാട്ടണമെന്നു തോന്നും. അങ്ങനെയുള്ളവര്‍ക്ക്‌ അതു ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണു ഞാന്‍ നിലകൊള്ളുന്നത്‌. ഞാനും അവരിലൊരാളാണ്‌. ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും ഞാനെന്റെ അഭിപ്രായപ്രകടനങ്ങള്‍ തുടരും.

ഒരു ബി.ജെ.പി. അനുഭാവിയെന്ന നിലയ്ക്ക്‌ ചില വിഷയങ്ങളിലുള്ള രാഷ്ട്രീയനിലപാടുകളേക്കുറിച്ചും ചിലപ്പോള്‍ എഴുതാറുണ്ട്‌.

>> [പയ്യന്‍സ്‌] 2.thankalude sramam ennenkilum vijayikkumo?

ആരംഭകാലം മുതല്‍ക്കേ അതു വിജയിച്ചിട്ടേയുള്ളൂ. ഗുരുവായൂരമ്പലനടയില്‍ ഭജനമിരിക്കാന്‍ വന്ന ഒരു പാവം അമ്മൂമ്മ, മതപരിവര്‍ത്തനവ്യവസായികളുടെ പീഢനം മൂലം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. പ്രശ്നം ലഘൂകരിക്കാനായി, 'അവര്‍ക്ക്‌ ചെവി കേള്‍ക്കില്ലായിരുന്നു' എന്നും 'ട്രെയിന്‍ വന്നത്‌ അവര്‍ കണ്ടിട്ടുണ്ടാവില്ല' എന്നും മറ്റും അതിക്രൂരമായി റിപ്പോര്‍ട്ടു ചെയ്ത മാദ്ധ്യമങ്ങളുടെ വര്‍ഗ്ഗീയമുഖം കണ്ടു മനസ്സു നൊന്താണ്‌ ഞാന്‍ ഒരു ബ്ലോഗ്‌ ആരംഭിച്ചത്‌. ആ പോസ്റ്റ്‌ മുതല്‍ ഇങ്ങോട്ട്‌ ധാരാളം പേര്‍ ഞാന്‍ പറയുന്നതു സത്യമാണെന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള എന്റെ പോരാട്ടത്തിന്‌ കമന്റുകള്‍ വഴിയും മെയിലുകള്‍ വഴിയും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചവര്‍ അനവധിയാണ്‌. അതെനിക്ക്‌ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. സത്യം മറഞ്ഞു തന്നെ കിടക്കണമെന്നു നിര്‍ബന്ധമുള്ള ചിലര്‍ വൃഥാ എതിര്‍ത്തിട്ടുമുണ്ട്‌. അസഹിഷ്‌ണുതയും ഭയവുമൊക്കെയാണ്‌ എതിര്‍പ്പുകള്‍ക്കു പിന്നിലെന്നു തിരിച്ചറിയുമ്പോള്‍ എനിക്കതു കൂടുതല്‍ അംഗീകാരമാവുകയാണു ചെയ്യുന്നത്‌.


>> [പയ്യന്‍സ്‌] 3.thankal avakashappedunna rama rajyathil ente (kezzhalente] sthanam ennethekal moshamayirikkille?

ഇത്‌ താങ്കള്‍ ആരോടു പറഞ്ഞ വാചകമാണ്‌? എന്നോടു തന്നെയാണോ്‌? ഞാന്‍ 'രാമ രാജ്യം' അവകാശപ്പെട്ടു എന്നതൊക്കെ എനിക്കു പുതിയ അറിവാണ്‌. പയ്യന്‍സിന്‌ എന്തോ കാര്യമായ ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ട്‌.

എന്തായാലും 'കീഴാളന്‍' എന്ന പ്രയോഗം ആവര്‍ത്തിച്ചിരിക്കുന്നതു കൊണ്ടു പറയുകയാണ്‌. ഒന്നെങ്കില്‍, താങ്കള്‍ക്ക്‌ സംഘവുമായി പുലബന്ധം പോലുമില്ല. അല്ലെങ്കില്‍, താങ്കള്‍ പ്രവര്‍ത്തിച്ചുവെന്നവകാശപ്പെടുന്ന പ്രദേശത്തെ കാര്യകര്‍ത്താക്കന്മാര്‍ക്ക്‌ സംഘത്തിന്റെ അന്തസ്സത്തയേപ്പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല. സംഘപ്രവര്‍ത്തനമാണെന്ന പേരില്‍, അവര്‍ അജ്ഞാതമായ മ‌റ്റെന്തൊക്കെയോ ചെയ്തു സമയം കളയാന്‍ മാത്രം വിവേകശൂന്യരോ കഴിവു കുറഞ്ഞവരോ ആയിരുന്നിരിക്കണം.

ഒമ്പതു വര്‍ഷമുണ്ടായിരുന്നിട്ടും താങ്കള്‍ ഒരു സംഘശിക്ഷാവര്‍ഗ്ഗിലും പോയിട്ടൊന്നുമില്ലേ? സംഘശാഖയില്‍ 9 വര്‍ഷം പ്രവര്‍ത്തിച്ചൊരാള്‍ എത്ര പക്വമതിയും വിവേകശാലിയും ഉജ്ജ്വലാശയങ്ങളുടെ ഉടമയുമായിരിക്കണം! നശിച്ച ജാതിവര്‍ത്തമാനം അദ്ദേഹം പറയുകയില്ല എന്ന്‌ നൂറ്റൊന്നു ശതമാനം ഉറപ്പ്‌!

>> [പയ്യന്‍സ്‌] 4.chathurvarnym keralathil ennenkilum nadapilayal thankal ethu sectionil pedum hahahha

അവസാനത്തെ 'ഹഹഹ' താങ്കള്‍ തന്നെ എഴുതിയതാണ്‌. ഞാനും ചിരിച്ചു പോകുകയാണ്‌. എന്തൊരു ചോദ്യമാണിത്‌? ചാതുര്‍വര്‍ണ്ണ്യം നടപ്പിലാകുകയേ? താങ്കളെന്താണുദ്ദേശിച്ചത്‌? ഈ ലോകത്തൊന്നുമല്ല ജീവിക്കുന്നതെന്നുണ്ടോ ആവോ? ആരൊക്കെയോ എന്തൊക്കെയോ പറയുന്നതു കേട്ട്‌ അര്‍ത്ഥമറിയാതെ ആവര്‍ത്തിക്കുകയാണോ?

സമൂഹത്തില്‍ ജാതിചിന്തകളും മറ്റും ഇന്നത്തേതിലും വര്‍ദ്ധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുക എന്നതാണോ ഉദ്ദേശിച്ചത്‌? അങ്ങനെയാണെങ്കില്‍, അതിനൊക്കെ വളം വച്ചുകൊടുക്കുന്നവരെ എതിര്‍ക്കാനാരെങ്കിലുമുണ്ടെങ്കില്‍, ഞാന്‍ അവരുടെ സെക്ഷനില്‍ പെടും.

ഒരു ഉദാഹരണം പറയാം. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന്‌ ഒരുമിച്ചു നില്‍ക്കാന്‍ തുനിഞ്ഞ രണ്ടു സമുദായസംഘടനകളെ പരിഹസിച്ചും പഴയ പരാജയങ്ങളോര്‍മ്മിപ്പിച്ചും കുത്സിതരാഷ്ട്രീയതന്ത്രങ്ങളുപയോഗിച്ചുമൊക്കെ വീണ്ടും അകറ്റിയവരുണ്ടല്ലോ. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും. അവരെയൊക്കെ തുറന്നെതിര്‍ക്കാന്‍ തന്റേടമുള്ളവരുണ്ടെങ്കില്‍ ഞാന്‍ അവരുടെ സെക്ഷനില്‍ പെടും പയ്യന്‍സേ.

ജാതിക്കെതിരെയുള്ള വലിയ പോരാട്ടങ്ങളുടെ ചരിത്രമൊന്നും എനിക്കവകാശപ്പെടാനില്ല. ചില നിസ്സാര കാര്യങ്ങളൊക്കെ ജീവിതത്തില്‍ സ്വാഭാവികമായിട്ടെന്ന മട്ടില്‍ സംഭവിച്ചിട്ടുണ്ടെന്നേയുള്ളു. മറ്റൊരു ജാതിയില്‍ നിന്നു വിവാഹം കഴിച്ചത്‌ - കുട്ടികളുടെ ജാതി രേഖപ്പെടുത്താത്തത്‌ - ജാതിസംഘടനകളും മറ്റുമായി സമ്പൂര്‍ണ്ണ അകല്‍ച്ച പാലിക്കുന്നത്‌ - ജാതിസൂചനകള്‍ വേണ്ടി വരുന്ന ഇടപാടുകളില്‍ നിന്ന്‌ പരമാവധി ഒഴിഞ്ഞു നില്‍ക്കുന്നത്‌ അങ്ങനെ ചിലതു മാത്രം.

സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലായിപ്പോയ ആദിവാസിസമൂഹത്തിനു വേണ്ടിയും മറ്റും പ്രതിഫലേച്ഛകൂടാതെ സേവനമനുഷ്ഠിക്കുന്ന സംഘസ്വയംസേവകരൂണ്ടിവിടെ. ഞാനൊരു സ്വയംസേവകനല്ലാത്തതുകൊണ്ട്‌ എനിക്ക്‌ അതിലൊന്നും യാതൊരു ക്രെഡിറ്റും അവകാശപ്പെടാനില്ല. ശക്തമായ പ്രവര്‍ത്തന പശ്ചാത്തലമുള്ള സംഘപരിവാര്‍ പ്രസ്ഥാനമായ സേവാഭാരതിയ്ക്കൊക്കെ ഒരു ചെറിയ സഹായം പോലും ചെയ്തു കൊടുക്കാതിരുന്ന ഞാനൊക്കെ എന്ത്‌ അവകാശപ്പെടാനാണ്‌? അവകാശപ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക്‌ അതില്‍ താല്‍പര്യമില്ല താനും.

ഇവിടെച്ചിലര്‍ 'അധ:കൃതര്‍ക്കു ക്ഷേത്രപ്രവേശനം കിട്ടി' എന്നതൊക്കെ ഇപ്പോഴും വലിയ സംഭവമായി പറഞ്ഞു നടക്കുമ്പോള്‍, സംഘം ചെയ്യുന്നത്‌ അതിലുമൊക്കെ എത്രയോ വിപ്ലവകരമായ കാര്യങ്ങളാണ്‌? ആദിവാസികളടക്കം, ഏറ്റവും പിന്നാക്കക്കാരായവരേയും ഉള്‍പ്പെടുത്തി, അവര്‍ക്കൊക്കെ ക്ഷേത്രത്തിലല്ല - ശ്രീകോവില്‍ പ്രവേശനം തന്നെ - സാദ്ധ്യമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമൊക്കെയാണ്‌ 'താന്ത്രികവിദ്യാപീഢ'മൊക്കെ ചെയ്യുന്നത്‌. ആദിവാസികളുടെയും മറ്റും ജീവിതനിലവാരമുയര്‍ത്തുവാനും അവര്‍ക്കു വിദ്യാഭ്യാസം ലഭിക്കുന്നുവെന്നുമുറപ്പു വരുത്തുവാനുമൊക്കെയായി അനവധി പരിപാടികളാണ്‌ 'വനവാസി കല്യാണ്‍ കേന്ദ്ര'മൊക്കെ നടത്തിവരുന്നത്‌. സമാജസേവനത്തിനു സ്വയം തുനിഞ്ഞിറങ്ങിയ അവരുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഞാനൊക്കെ എത്ര നിസ്സാരനാണു പയ്യന്‍സ്‌? എന്നെ വിട്ടേക്കൂ.


>> [പയ്യന്‍സ്‌] EDATHUPAKSHA kkaraya kore saghakkanmar evide undu. dutykkidayilum avar ithu vayikkunnundu.

അതെന്നെ സന്തോഷിപ്പിക്കുന്നു. സ്വപക്ഷനിലപാടുകള്‍ അടിച്ചേല്‍പിക്കുന്ന പേജുകളല്ലാതെ, തങ്ങളുടെ നിലപാടുകള്‍ ചോദ്യംചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന പുറങ്ങളും കൂടി വായിക്കാന്‍ അവര്‍ തയ്യാറാകുന്നു എന്നതും വലിയൊരു മാറ്റമാണ്‌. കാലം മാറുന്നതനുസരിച്ചു മാറാന്‍ അവരും നിര്‍ബന്ധിതരാവുന്നു എന്നതു ശുഭോദര്‍ക്കം തന്നെ.

പിന്നെ, ഡ്യൂട്ടിക്കിടയിലുള്ള വായനയും യൂണിയന്‍ പ്രവര്‍ത്തനവുമൊക്കെ ഇവിടത്തെ സര്‍ക്കാരാപ്പീസുകളുടെ മാത്രം ശാപമെന്നാണു കരുതിയിരുന്നത്‌. നിങ്ങളൊക്കെച്ചേര്‍ന്ന്‌ ഖത്തറും കേരളം പോലെയാക്കിയോ? :)

>> [പയ്യന്‍സ്‌] avarellam parayunnathu thankal attintholaninja oru chennayannennaanu

സഖാക്കള്‍ വളരെയധികം മാറിയിരിക്കുന്നു! മര്യാദയ്ക്കു കാര്യങ്ങള്‍ പറയുമ്പോള്‍, ആടിന്റെ ഒരു തോലായിട്ടെങ്കിലും അവര്‍ക്കു ഫീല്‍ ചെയ്യുന്നുണ്ടല്ലോ. ഇടതര്‍ക്ക്‌ ഇങ്ക്വിലാബു വിളിച്ചു കൂടെ നില്‍ക്കാത്തവരെയെല്ലാം കണ്ണുമടച്ച്‌ ചെന്നായ്ക്കളായിക്കാണുകയും അവരോടു ക്രൂരമായി പെരുമാറുകയും ചെയ്യുന്ന സ്വഭാവമായിരുന്നു പണ്ടൊക്കെ. അതു മാറിയെങ്കില്‍ നല്ല കാര്യം തന്നെ. പ്രധാനമായും അവര്‍ക്കു തന്നെ നല്ലത്‌.


>> [പയ്യന്‍സ്‌] Ethirkkunnavane unmoolanam cheyyuunna prayoga rastriiyavum chintjikkunnavante uduthunimaattuna "vichara" rastreeyavum

കറക്റ്റ്‌!! ബലേ ഭേഷ്‌! ഇടതുപക്ഷസഖാക്കന്മാരേക്കുറിച്ചു ഇത്ര കൃത്യമായി വിശേഷിപ്പിച്ചിരിക്കുന്ന സ്ഥിതിക്ക്‌ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനുള്ള പയ്യന്‍സിന്റെ കഴിവു നഷ്ടപ്പെട്ടില്ല എന്നു തന്നെ വേണം കരുതാന്‍. എന്തായാലും സൂക്ഷിക്കുന്നതു നന്നാവും. 'എതിര്‍ക്കുന്നവനെ ഉന്‍മൂലനം ചെയ്യുക' എന്ന പരിപാടിയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രയോക്താക്കളും ഇന്ത്യയിലെ ഏക പ്രയോക്താക്കളുമായ ആ സഖാക്കന്മാര്‍ പയ്യന്‍സിനെയും.....? സൂക്ഷിക്കുക.


>> [പയ്യന്‍സ്‌] MOne dhinesha than anannekil ee pazhaya RSS karente report BLOgil kodukku thangalude kadum padalum thalli yulla marupadu venda. marupadi ondenkkil thaaa mone abhinayikkaruthu. pacha malayalathil ezhuthiyal mathi.

സുഹൃത്തേ, ഇതൊക്കെ അങ്ങേയറ്റം തരം താണ ഭാഷയാണ്‌. പയ്യനല്ലേ - കുറച്ചു കൂടി പ്രായമാകുമ്പോള്‍ പക്വത വന്നേക്കുമെന്നു കരുതി ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്‌. ഇത്തരം വാചകങ്ങള്‍ക്കൊക്കെ മറുപടി കൊടുത്ത്‌ സ്വന്തം വില കളയാന്‍ വിവേകശാലികള്‍ തയ്യാറാവില്ല.

പലരും തുറന്നു പറയാന്‍ മടിക്കുന്ന അപ്രിയസത്യങ്ങള്‍ പലതും ചില പോസ്റ്റുകളിലൂടെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. അത്‌ ഒരു വലിയ അപരാധമാണോ എന്നറിയില്ല. എന്തായാലും അതു പലര്‍ക്കും അലോസരമുണ്ടാക്കുന്നുവെന്നത്‌ താങ്കളെഴുതിയതുപോലുള്ള കമന്റുകളില്‍ നിന്നു വ്യക്തമാണ്‌.

പോസ്റ്റു മുഴുവന്‍ വായിച്ചുമനസ്സിലാക്കാതെയും, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധമില്ലാതെയുമാണ്‌ പലരും കമന്റിടുന്നത്‌. അത്തരക്കാര്‍ക്കു മറുപടി കൊടുത്തു സമയം കളയരുത്‌ എന്നെന്നോടു പല സുഹൃത്തുക്കളും ഉപദേശിച്ചതാണ്‌. പക്ഷേ പല കമന്റുകളിലും ശുദ്ധ അബദ്ധങ്ങളടക്കം കാണാറുള്ളതുകൊണ്ട്‌ പ്രതികരിക്കാതെ വിടാന്‍ മനസ്സനുവദിച്ചിരുന്നില്ല.

എന്നാല്‍, ആ തെറ്റ്‌ ഇതോടെ തിരുത്തുകയാണ്‌. ഇത്തരം മറുപടികളുടെ ഗണത്തിലെ അവസാനത്തേതാണിത്‌. പ്രകോപനം മാത്രമുദ്ദേശിച്ചുള്ള അപക്വപരാമര്‍ശങ്ങള്‍ക്ക്‌ ഇനി മറുപടിയില്ല.

ഞാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ച്‌ വിഷയത്തിലൊതുങ്ങി നിന്നു കൊണ്ട്‌ വസ്തുനിഷ്ഠമായും ആരോഗ്യകരമായ ഒരു സംവാദമുദ്ദേശിച്ചും ഭര്‍ത്സനങ്ങളൊഴിവാക്കിയുമൊക്കെ കമന്റിടുന്നവര്‍ക്കു വേണ്ടി മാത്രമേ സമയം ചെലവഴിക്കുകയുള്ളൂ.

ഇതിനു മറുപടി എന്ന വ്യാജേന, ഇതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത എന്തെങ്കിലും ഭര്‍ത്സനങ്ങളുമായി താങ്കളോ താങ്കളുടെ ഖത്തര്‍ സഖാക്കന്മാരിലാരെങ്കിലുമോ വീണ്ടും വന്നാലും ഞാനതു ശ്രദ്ധിച്ചെന്നു വരില്ല. എന്നോടു ക്ഷമിക്കുക. വിഷമകരമായ ആ തീരുമാനം താങ്കള്‍ തന്നെയാണെടുപ്പിച്ചത്‌. ഗുഡ്‌ ബൈ!