എന്താണു കാര്യമെന്നു പറയുന്നതിനു മുമ്പു തന്നെ, പഴയ ഒരു പോസ്റ്റിൽ നിന്നെടുത്ത രണ്ടു ചിത്രങ്ങൾ കാണിക്കാതെ വയ്യെന്നു തോന്നി. ഷാജിയെ തല്ലിപ്പരുവമാക്കിയതു സ്വാഭാവികമായും ഒരുദ്യോഗികപക്ഷക്കാരായിരിക്കണം. പക്ഷേ അവശപക്ഷക്കാരും അക്കാര്യത്തിൽ മോശമൊന്നുമല്ലെന്നും, പക്ഷഭേദമില്ലാതെ മാർക്സിസ്റ്റുകൾക്കു പൊതുവായി ചിലതുണ്ടെന്നും തിരിച്ചറിയാൻ ആ ചിത്രങ്ങൾ ഉപകരിച്ചേക്കും.
പണ്ടു ചിലർ പി.ജെ.ജോസഫിനെ കരിങ്കൊടി കാണിച്ചപ്പോൾ അടുത്തെവിടെയോ വി.എസ്. അച്യുതാനന്ദനും നിൽപ്പുണ്ടായിരുന്നു എന്ന കാരണത്താൽ, പ്രതിഷേധക്കാർക്കു കിട്ടിയ പ്രതിഫലം ചുവടെ.
അതിനടുത്തുനിന്നുകൊണ്ട് മറ്റൊരാള്‍ വാങ്ങിച്ചു കൂട്ടുന്നത് ദാ ഇങ്ങനെ.
വൌ!!! അടിയെന്നു പറഞ്ഞാൽ - കുടുംബത്തു പിറന്ന അടി!
ഇനി കാര്യത്തിലേക്കു കടക്കാം.
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഒരു സി.പി.എമ്മുകാരൻ ചിലപ്പോൾ രാവിലെ എണീറ്റു പല്ലുതേക്കാൻ നോക്കുമ്പോളായിരിക്കും പേസ്റ്റു തീർന്നിരുന്നുവല്ലോ എന്ന കാര്യം ഓർക്കുന്നത്. അപ്പോളുള്ള പ്രതികരണം കണ്ടാലറിയാം അയാളുടെ പ്രത്യയശാസ്ത്രാഭിമുഖ്യം എത്രത്തോളമുണ്ടെന്ന്. പേസ്റ്റു തീർന്നതിനു പിന്നിൽ "സംഘപരിവാർ അജണ്ട"യുണ്ടെന്നോ കുറഞ്ഞപക്ഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പരിപാടിയാണെന്നോ എങ്കിലും പറയുന്നില്ലെങ്കിൽ അയാൾക്കു പാർട്ടിയിൽ വലിയ ഭാവിയൊന്നുമുണ്ടാവാനിടയില്ല. തലേ ദിവസം പേസ്റ്റു തീർന്ന വിവരം ഓർത്തുവച്ച് പുതിയതു വാങ്ങിക്കാതിരുന്നതു തെറ്റായിപ്പോയി എന്നൊരു സ്വയംവിമർശനമെങ്ങാൻ നടത്തിപ്പോയാൽ ഉറപ്പ് - അബ്ദുള്ളക്കുട്ടിയുടെ വഴി തന്നെ അയാളുടെയും.
സി.പി.എമ്മുകാരന് പാർട്ടിവേദികളിൽ വിമർശനസ്വാതന്ത്ര്യമുണ്ടാവാം. മറ്റുള്ളവർക്ക് അതറിയില്ല. എന്തായാലും, പൊതുവേദികളിൽ അയാൾ എങ്ങനെ സംസാരിക്കണമെന്നു നിശ്ചയിക്കുന്നതു പാർട്ടിയാണെന്നു തന്നെ വേണം കരുതാൻ. പാർട്ടിപ്രവർത്തകരുടേയും അനുഭാവികളുടേയും "തെരഞ്ഞെടുത്ത പ്രതികരണ"ങ്ങളിലെ പ്രകടമായ കാപട്യം അതുതന്നെയാണു സൂചിപ്പിക്കുന്നത്.
അങ്ങനെ പറയാൻ കാരണമുണ്ട്.
മംഗലാപുരം ഭാഗത്ത് രാമസേന എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെറിയ ആൾക്കൂട്ടമുണ്ടെന്നു തന്നെ അറിഞ്ഞത് ഈയിടെയാണ്. എന്തായാലും അതൊരു സംഘപരിവാർ സംഘടനയല്ല. അവരുടെയെന്നല്ല ആരുടെയായാലും ശരി - പബ്ബിലെ തല്ലുകൂടൽ പോലെയുള്ള ചെയ്തികളെ സംഘപരിവാർ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുമെന്നു കരുതുന്നതും തെറ്റാണ്. ആ ഒറ്റപ്പെട്ട സംഭവത്തിൽ കർണ്ണാടകയിലെ ബി.ജെ.പി. ഗവണ്മെന്റ് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. അതേപ്പറ്റിയൊന്നുമിവിടെ വിശദീകരിക്കാനുദ്ദേശിക്കുന്നില്ല. എവിടെ എന്തു സംഭവം നടന്നാലും ശരി - അതിനെ സംഘപരിവാർ എന്ന ലേബലിലേക്ക് ഒതുക്കുകയും ആ വാക്കിനെ കഴിവിന്റെ പരമാവധി ഭർത്സിച്ച് – അതിന്റെ കണക്കുപറഞ്ഞു വോട്ടുവാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന കൂസിസ്റ്റുകളുടെ – പ്രത്യേകിച്ചു കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളൊന്ന് അവലോകനം ചെയ്യാമെന്നു തോന്നി. അവർ എന്തിനൊക്കെ പ്രതികരിക്കും - എങ്ങനെയൊക്കെ പ്രതികരിക്കും - എന്നൊന്നു ചിന്തിച്ചു നോക്കിയതാണ്.
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
സത്യത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ - പ്രത്യേകിച്ചു മാർക്സിസ്റ്റുകൾ - ഉള്ളാലെ രാമസേനക്കാർക്കു നന്ദിപറയേണ്ടവരാണ്. പുറമേയ്ക്ക് ആക്രോശങ്ങൾ തുടരാമെങ്കിലും.
കേരളം കണ്ടതിലേക്കു വച്ച് ഏറ്റവും വലിയ അഴിമതി നടത്തിയ ഒരാളെ പാർട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവായും പി.ബി.മെംബറായും ചുമക്കേണ്ടി വരിക – അതും പോരാഞ്ഞ് അദ്ദേഹം നിരപരാധിയാണെന്ന കള്ളം പ്രചരിപ്പിക്കാനുള്ള പരിപാടികളിൽ മനസ്സാക്ഷിക്കുത്തില്ലാതെ പങ്കെടുക്കേണ്ടിവരുക – അങ്ങനെ, ഔദ്യോഗികപക്ഷമെന്നോ അവശപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലാതെ മാർക്സിസ്റ്റുകമ്മ്യൂണിസ്റ്റുകാരുടെ കട്ടയും പടവും മടങ്ങിയൊടിഞ്ഞിരുന്ന സമയമായിരുന്നു ഇത്. എങ്ങനെ തലപൊക്കി നോക്കുമെന്നും, സ്ഥിരമുള്ള പ്രതികരണജോലിയുടെ ഭാഗമായി ഇനിയിപ്പോൾ ആരെ കുറ്റപ്പെടുത്തിക്കൊണ്ട് എന്തെഴുതണം – എന്തു പറയണമെന്നുമൊക്കെ അറിയാതെ വിഷമിക്കുമ്പോളാണ് ഒരു ഈർക്കിൽ സംഘടന ഒരു ആശ്വാസമായി അവതരിച്ചത്.
ആ സംഘടന പറയുന്ന കാര്യങ്ങളിലാണെങ്കിൽ 'ഭാരതീയസംസ്കാരം' എന്ന വാക്കൊക്കെ കടന്നു വരുന്നു. അവരുടെ പേരിലാണെങ്കിൽ ഒരു 'രാമൻ' ടച്ചും. കമ്മ്യൂണിസ്റ്റുകാർക്കു കലിയിളകുന്ന രണ്ടുവാക്കുകളും ഒന്നിച്ചുവന്നാൽപ്പിന്നെ ആലോചിക്കേണ്ട ആവശ്യം തന്നെയില്ല. ആക്രോശം തുടങ്ങുകയായി!
തങ്ങൾക്ക് ഇഷ്ടമുള്ളവരുടെ കൂടെ നടക്കാനും വേണ്ടിവന്നാൽ മദ്യപിക്കാനുമൊക്കെ പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം വേണം എന്നതാണു മുഖ്യ ഡിമാൻഡ്. പ്രതിഷേധം – പ്രകടനങ്ങൾ - ആകെ ബഹളം!
ഒരു ബ്ലോഗർ സുഹൃത്ത് അവിടം കൊണ്ടും നിർത്താതെ ചിത്രകാരനെതിരെ അന്വേഷണം വന്ന സംഭവത്തേപ്പോലും അതുമായി ബന്ധിപ്പിച്ചുകളഞ്ഞു! ഇതെല്ലാം ഏതോ ഒരു തരം വിശേഷപ്പെട്ട 'അജണ്ട'യുടെ ഭാഗമാണെന്നും, സംഘപരിവാർ ബ്ലോഗുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുമൊക്കെപ്പോലും എഴുതിപ്പിടിപ്പിച്ചുകളഞ്ഞു അദ്ദേഹം!
ഇത്തരം ആക്രോശങ്ങൾക്കു പിന്നിലെല്ലാം പ്രവർത്തിക്കുന്നത് സംഘപരിവാർ സംഘടനകളോട് – പ്രത്യേകിച്ച് ബി.ജെ.പി.യോടുള്ള അന്ധവും അനാവശ്യവുമായ വിദ്വേഷം ഒന്നു മാത്രമാണെന്നു പകൽ പോലെ വ്യക്തമാണ്. രാഷ്ട്രീയമര്യാദകളെല്ലാം മറന്നുകൊണ്ട് പാർട്ടി ഒന്നാം നമ്പർ "ശതൃ" എന്നു തന്നെ പരസ്യമായി വിശേഷിപ്പിച്ചുവച്ചിരിക്കുന്ന ബി.ജെ.പി.യെ ആക്ഷേപിക്കാൻ ഇതുപയോഗിക്കാം എന്നൊരു തോന്നലില്ലായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ കൊടിപിടിക്കുന്നതോ കവലപ്രസംഗം നടത്തുന്നതോ പോയിട്ട് കമാന്നൊരക്ഷരം പറയാൻ ആളുണ്ടാകുമായിരുന്നില്ല. ആത്മാർത്ഥതയുടെ ചെറിയൊരു അംശം പോലുമില്ല ഈ ബഹളങ്ങൾക്ക്.
ഇതുപറയുമ്പോൾ, മേഘയുടെ കാര്യം തന്നെയാണ് ആദ്യം ഓർമ്മ വന്നത്.
അതെ. എസ്.എഫ്.ഐ.യുടെ “മാനവസേന” കണ്ണുകുത്തിപ്പൊട്ടിച്ച മേഘ തന്നെ.
വിപ്ലവകാരികളുടെ ഭർത്സനഭാഷയിൽപ്പറഞ്ഞാൽ - "വാനരസ്ത്രീ". മദ്യപിച്ചു സ്വയം കണ്ണു നഷ്ടപ്പെടുത്തിയ പലരുണ്ട്. എന്നാൽ, മേഘയുടെ കണ്ണ് മറ്റുള്ളവർ ചേർന്നു മനപ്പൂർവ്വം കുത്തിപ്പൊട്ടിച്ചതാണ്. എ.ബി.വി.പി.യെ അനുകൂലിച്ചൊന്നു സംസാരിച്ചു പോയി എന്നതായിരുന്നു അവൾ ചെയ്ത കുറ്റം.
എവിടെയോ കിടന്ന ചിലർ ചേർന്ന് പബ്ബിൽച്ചെന്നു ബഹളമുണ്ടാക്കിയതിന്റെ പേരിൽ സംഘപരിവാറിനു നേരെ കയർക്കുന്നവർ - സ്ത്രീകളെ തൊട്ടാൽ തട്ടിക്കളയുമെന്നു വീരവാദം മുഴക്കുന്നവർ - സ്വയം സൃഷ്ടിക്കുന്ന നിഴലുകളോടു യുദ്ധം ചെയ്ത് കോലം കത്തിക്കുന്നവർ - അവരിൽ ആരെങ്കിലും – ഒരൊറ്റയാളെങ്കിൽ ഒരുക്കമുണ്ടോ ഇനിയെങ്കിലും ഈ ക്രൂരതയ്ക്കെതിരെ ശബ്ദിക്കാൻ എന്നതാണു ചോദ്യം.
പെൺകുട്ടികൾക്കു മദ്യപിക്കാനായുള്ള അവകാശത്തിനായി പോർവിളിക്കുന്ന കുട്ടിസഖാക്കന്മാരിൽ ഒരൊറ്റയൊരുത്തനെങ്കിലും തന്റേടമുണ്ടോ ഇനിയെങ്കിലും മേഘയെ ഒന്ന് ആശ്വസിപ്പിക്കാൻ എന്നതാണു ചോദ്യം.
ഉണ്ടാവുമെന്നു കരുതുക വയ്യ.
ജനാധിപത്യമഹിളാഅസോസിയേഷനു താല്പര്യമില്ലെങ്കിൽപ്പിന്നെ മറ്റുള്ളവർക്കെങ്ങനെ താല്പര്യമുണ്ടാവാനാണ്?
ഒരു കണ്ണിൽ നിന്നു ചോരയും മറുകണ്ണിൽ നിന്നു കണ്ണീരുമൊലിപ്പിച്ചു നിന്ന മേഘയെ പരസ്യമായി ആശ്വസിപ്പിക്കാൻ ഒരു സഖാവിനും കഴിയില്ല. കാരണം അവർ "മാനവികത"യുടെ വക്താക്കളാണ്.
ഇനി, പരസ്യമായിത്തന്നെ ആക്രമിക്കപ്പെട്ട തസ്ലീമ നസ്രീന്റെ കാര്യമോ? അവരും ഒരു സ്ത്രിയല്ലെന്നുണ്ടോ? സി.പി.എമ്മുകാരല്ല – മറ്റൊരു കക്ഷിയിൽപ്പെട്ട എം.എൽ.എ. മാർ തന്നെയാണവരെ ആക്രമിച്ചത്. പ്രതികരിക്കാമായിരുന്നല്ലോ.
പക്ഷേ സി.പി.എമ്മുകാർ അതിനെതിരെ ബ്ലോഗും എഴുതിയില്ല പ്രകടനവും നടത്തിയില്ല. നേരേ മറിച്ച്, മറ്റു ചിലർ നടത്തിയ ഒരു പ്രകടനം കണ്ടു ഭയന്ന് തസ്ലീമയെ നാടുകടത്താനാണവർ താല്പര്യം കാണിച്ചത്. "ലജ്ജ" പ്രശ്നമാണത്രേ! ആ പുസ്തകത്തിൽ മതദ്വേഷമൊന്നുമില്ലെന്നും, ബംഗ്ലാദേശിലെ ന്യൂനപക്ഷഹിന്ദുക്കൾക്കേറ്റ പീഢനങ്ങളേക്കുറിച്ചു വിവരിച്ചതാണ് പലരേയും ചൊടിപ്പിച്ചതെന്നുമാണു കേൾവി.
ലജ്ജയുള്ള തസ്ലീമ – ലജ്ജയില്ലാത്ത മാർക്സിസ്റ്റുകൾ!
ബംഗാളിലെ സി.പി.എമ്മുകാർ മേധാപട്ക്കറെ പരസ്യമായി തല്ലിയതാണു മറ്റൊന്ന്. മുലകുടിമാറാത്ത കൊച്ചുപെൺകുഞ്ഞിനെ വരെ ആക്രമിക്കാമെങ്കിൽപ്പിന്നെ വളർന്നു വലുതായവരുടെ കാര്യം പറയേണ്ടതുണ്ടോ എന്നും ചോദിക്കാം. ഒന്നരവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗോപികയെ വെട്ടിയതു പഴയസംഭവമാക്കി മറന്നുകൊണ്ടുതന്നെ പറയാം. പാർട്ടിയിൽത്തന്നെ പെട്ട ഒരു വനിതാനേതാവിനുപോലും പുരുഷനേതാവിൽ നിന്ന് ഉപദ്രവം നേരിടുന്ന ലജ്ജിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നില്ലേ ഒരുകാലത്ത് മാദ്ധ്യമങ്ങളുടെ ഇഷ്ടവിഷയം എന്നതു മറ്റൊരു ചോദ്യം.
ഇങ്ങനെ, സി.പി.എമ്മുകാർ സ്ത്രീകളെ ഉപദ്രവിച്ചിട്ടുള്ളതിന്റെ ഉദാഹരണങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ നേരം വെളുത്താലും തീരില്ല. അതല്ല ഇവിടുത്തെ വിഷയവും.
ആക്രമണങ്ങളല്ല - അവയോടുള്ള പ്രതികരണങ്ങളാണ് ഇവിടുത്തെ വിഷയം.
മേധാപട്ക്കറുടെ സാരിക്കുത്തിനു പിടിച്ചു വലിച്ചതിന് "അവർക്കങ്ങനെ വേണം" എന്ന മട്ടൊരു ധാർഷ്ട്യത്തിലുള്ള മറുപടിയാണ് കേട്ടത്. കമ്മ്യൂണിസ്റ്റുകാരോടു കളിച്ചാൽ അങ്ങനെയിരിക്കും എന്നും കേട്ടു!!!
നന്ദിഗ്രാമിനേക്കുറിച്ചു മൊത്തത്തിലാണെങ്കിലും, അതിൽ അഭിമാനിക്കുന്നുവെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത് !!!
ഒരു പ്രസംഗത്തിനിടയിലാണ് അതു പറഞ്ഞതെന്നതു കൊണ്ട് ആരും മറുത്തൊന്നും പറഞ്ഞില്ല. പ്രത്രസമ്മേളനമായിരുന്നെങ്കിൽ മറുചോദ്യങ്ങൾ വന്നേനെ. സി.പി.എമ്മുകാരുടെ ധാർഷ്യത്തിനു വഴങ്ങാതിരുന്നതിന്റെ പേരിൽ സ്ത്രീകളെ ബലാൽത്സംഗം ചെയ്തതാണോ അതോ ഒരു പെൺകുട്ടിയെ ചുട്ടുകരിച്ചതാണോ - ഏതാണു കൂടുതൽ അഭിമാനകരമായി അനുഭവപ്പെടുന്നതു ദാസാ – ഛെ – വിജയാ – എന്ന് ആരെങ്കിലുമൊരാൾ ചോദിച്ചേനെ.
പ്രസംഗമായതുകൊണ്ട് ആരും പ്രതികരിച്ചില്ല. ആ പത്രവാർത്തയോടും ആരും പ്രതികരിച്ചുകണ്ടില്ല.
ഇവിടെയൊക്കെയാണ് "പ്രതികരണത്തൊഴിലാളിവർഗ്ഗബോധം" എന്ന വാക്കു കടന്നു വരുന്നത്. മംഗലാ(പുര)മെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ! മൌദുവോ മാർക്സോ ആണെങ്കിൽ അക്ഷണം തൂറണം പേടിച്ചു നമ്മളെല്ലാം!
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
വാൽക്കഷണം:-
പ്രതികരണങ്ങളിലെ ഈ കാപട്യവും അന്ധമായ സംഘപരിവാർഭർത്സനവുമൊക്കെ കണ്ടുകണ്ടു മടുത്തുകഴിയുമ്പോളാണ് ആരും ഇങ്ങനെ പറഞ്ഞുപോകുന്നത്.
"കാണിച്ചതു കറതീർന്ന കന്നംതിരിവാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടുതന്നെ - കൊടുക്കണം 'രാമസേന'യ്ക്കും ഒരു കൈ! കയ്യും കണക്കുമില്ലാത്തത്ര കാപട്യമാണ് ഇക്കാലത്തെ കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്രയെന്നത് ഒരിക്കൽക്കൂടി വെളിവാകാൻ അവസരം സൃഷ്ടിച്ചതിന്".
22 comments:
അനുബന്ധവായനയ്ക്ക് ഇതും കൊള്ളാം.
ഒരു ഫാസിസ്റ്റ് ചെരുപ്പും സൂരജിന്റെ കരിനാക്കും
രാവിലെ കൃത്യമായി ശോധനയുണ്ടായില്ലേലും അതു കേന്ദ്രാവഗണനയേന്ന് പറയുവാൻ ശീലിച്ചവർ ആണ്...
മുസ്തക്കിറിന്റെ ചെരിപ്പിനെ ഉമ്മവെക്കുവാൻ വെമ്പുന്നകൂട്ടർക്ക് പക്ഷെ ഇവിടെ അഴിമതിയാരോപണം പേറി കോടതിയിൽ കേസുമായി നടക്കുന്ന നേതാവിനെതിരെ ചെരിപ്പെറിഞ്ഞവനെ തല്ലിയോടിക്കുന്നു...അവിടെ ആകാം ഇവിടെ ആകരുത്...കൊള്ളാം.ആ ചെരിപ്പ് ഇനിയും സ്വബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവന്റെ പ്രതികരണം ആണ്.ആ ചെരിപ്പ് പിണറായിക്കുനേരെ അല്ല അതു ഇനിയും ലജ്ജയില്ലാതെ സിന്ദബാദ് വിളിക്കുകയും പത്തോനൂറൊ കൈകൂലിവാങ്ങിയവരെ തെരുവിൽ ഇട്ട് അവഹേളിച്ച് ചെരിപ്പുമാലയണിയിക്കുകയും ചെയ്യുന്നവർക്ക് നേരെ ആകാനാണ് സാധ്യത..
മാർക്കിസ്റ്റുകാർക്ക് അല്ലേലും ബുദ്ധിവരുവാൻ ഉച്ചയാകണം...
ഉച്ചയായാലെങ്കിലും ബുദ്ധിവരുമെന്നു പ്രത്യാശിക്കുന്ന മറുപക്ഷമേ, താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. എല്ലാവരും അത്രത്തോളം ശുഭാപ്തിവിശ്വാസികളല്ല.
വിഎസിന്റെ മൌനം മഹത്തരമാണ് എന്നെഴുതിയ പോസ്റ്റര്‍ പോലും കീറിക്കളഞ്ഞ ഡിഫി കുരങ്ങന്മാരാണ് കള്ളുകുടിക്കാനുള്ള സ്വാതന്ത്ര്യ്യത്തെ കുറിച്ചു ഘോരഘോരം മുദ്രാവാക്യം വിളിക്കുന്നത്.
അതെങ്ങനെയാ, നമ്മുടെ മാര്ട്ടിന് കൈപ്പണം നേതാവ് മദ്യം ആഹാരത്തോടൊപ്പം ശീലിക്കണം എന്നല്ലേ ആഹ്വാനിച്ചിരിക്കുന്നത്.
ഒരു സംശയം ഇങ്ങോരായിരുന്നോ കോട്ടയം സമ്മേളനം മദ്യത്തില്‍ മുക്കിയത്.
എന്തായാലും കോട്ടയത്തുകാര്‍ക്ക് ഇപ്പോല്‍ സി പി യെമ്മിന്റെ പേര് പകല്‍ മാന്യ സമിതി എന്നയിട്ടുണ്ട്.
there is no point in criticsing others .
this tug of war won't be helpful for common man.
No Kasmalan, I beg to differ.
These CPM thugs must atleast be criticized, if not punished under law.
നകുലന് ആശംസകള്‍..
(മലയാളം ബ്ലോഗ് തുടങ്ങിയ കാലം മുതല്‍ ഇവിടെ നടന്നുകൊണ്ടിരുന്നത് ചിത്രകാര,ന്യൂനപക്ഷ വര്‍ഗ്ഗീയതയും അതോടൊപ്പം ഇപ്പറഞ്ഞ വിഷയവുമാണ്. താങ്കളെപ്പോലുള്ളവര്‍ ഇങ്ങിനെ തുറന്നെഴുതുന്നതുകൊണ്ടു തന്നെയാണ് ബ്ലോഗില്‍ സംഘപരിവാര്‍ ആക്രമണം എന്നൊക്കെ പറഞ്ഞ് പോസ്റ്റുകള്‍ വരുന്നതും..)
ദേ.. കശ്മലന് പറഞ്ഞതുകേട്ടൊ.. ഇത് സീപ്പീയെമ്മിന്റെ കൂതറകളുടെ അടുത്തോ ചിത്രകാരന്റെ അടുത്തോ പോയി ഒന്നു പറയാമോ? അപ്പോള്‍ മനസിലാകും...ആസനത്തില്‍ കൂടി ശബ്ദമുണ്ടാക്കിയിട്ട് എന്തു കിട്ടാനാ??? പറയാനുള്ളത് വായകൊണ്ട് പറയണം..
വീണ്ടും വരാം നകുലാ..
കരിങ്കൊടി കാണിച്ചതിന് ഇമ്മാതിരി തല്ല്. ഇക്കണക്കിനു ആ ചെരുപ്പെറിഞ്ഞയാളുടെ സ്ഥിതി എന്തായിരിക്കുമാവോ.
സംഘപരിവാറിന്റെ ബ്ലോഗ് ആക്രമണത്തെ പറ്റി പ്രവചിച്ച് ചരിത്രം കുറിച്ച ബ്ലോഗിലെ ഹേറ്റ് ഗ്രൂപ്പ് നേതാവിനെക്കുറിച്ച് ഒരല്പം.
ഒരു കാലത്ത് സിപിഎമ്മിന്റെ സജീവ സഹയാത്രികന്. പാര്ട്ടിക്ലാസിലൊക്കെ പോയിട്ടുണ്ട്. ഇടക്കാലത്ത് ചിലരുമായി ഉടക്കി മറുകണ്ടം ചാടി സിപിഐയിലെത്തി. അല്പം കഴിഞ്ഞ് മറ്റവന്മാര് കൊന്നുകളഞ്ഞേക്കുമെന്നു തന്നെ ഭയന്ന് വീണ്ടും തിരിച്ച് ചാടി. വാനരന്. ജാതീയതയിൽ തികഞ്ഞ ഫാസിസ്റ്റ്. ഇപ്പൊള്‍ കഞ്ഞി കൊടുക്കുന്നത് ഒരു മൗദൂദിസ്റ്റ് മുസ്ളീം മുഖപത്രം. ഈയിടെ കുറച്ചുകാലമായി കൈയിലുള്ളത് കമ്മ്യൂണിസമല്ല, വേറെ ചില സംഘടനകളുമായാൺ അടുപ്പം. ജാതീയതയുടെ കാര്യത്തില്‍ ചിത്രകാരന്റേത് പഴയകാലജാതീയതയുടെ ദോഷങ്ങളില്‍ പ്രതിഷേധിച്ച/വേദനിക്കുന്ന ഒരു മനസിന്റെ നിലവിട്ട പ്രതികരണമാണെങ്കില്‍ ഇദ്ദേഹത്തിന്റേത് വ്യക്തമായ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുള്ള ശ്രമങ്ങളാണ്.ചിത്രകാരന് ഇദ്ദേഹത്തിനൊരു പരിച മാത്രം. പാവം ചിത്രകാരന്റെ വിചാരമോ ഇദ്ദേഹം ഒരു പഞ്ചപാവമെന്നും.
വഴിയേ പോകുന്നവർ ചെയ്യുന്ന കാര്യത്തിനെല്ലാം സംഘപരിവാറിനെ ചീത്തവിളിച്ചു പോസ്റ്റിടുകയാണെങ്കില്‍ - രണ്ടുണ്ടു നേട്ടം. പാർട്ടിക്കാരുടെ മുന്നില്‍ വീണ്ടും നല്ലപിള്ളയാകുകയും ചെയ്യാം പാർട്ടിക്കാരായ വായനക്കാർ പിന്നാലെ വന്ന് കയ്യൊപ്പു വച്ചിട്ടു പോകുകയും ചെയ്യും. തങ്ങൾക്കെതിരായ ദുരാരോപണങ്ങളെ സംഘം മിക്കവാറും അവഗണിച്ചുവിടാറാണു പതിവ് എന്നതുകൊണ്ട് ആ ഭാഗത്തു നിന്നും പ്രശ്നങ്ങളൊന്നുമില്ല. തസ്ലീമയെ കൊല്ലാൻ നോക്കിയതിനെ വിമർശിച്ച് ഇദ്ദേഹം എഴുതുമെന്നു കരുതാമോ? ഒരിക്കലും പറ്റില്ല. കാരണം മൌദൂദിസ്റ്റ്മുസ്ലീം സംഘടനയുടെ മുഖപത്രത്തിലാണ് ജോലി ചെയ്യുന്നത്. അപ്പോൾ, മുസ്ലീമായ ഏതെങ്കിലുമൊരുത്തൻ ചെയ്ത പോക്രിത്തരത്തിനെ വിമർശിച്ചാൽ "നല്ല പണി കിട്ടും". അതായത് , ഉള്ള പണി പോകുമെന്നർത്ഥം. നേരേ മറിച്ച്, കണ്ണുമടച്ചു സംഘത്തെ വിമർശിച്ചെഴുതിയാലോ – പത്രസ്ഥാപനത്തിലെ കണ്ണിലുണ്ണിയാകുകയും ചെയ്യാം. മാത്രമല്ല സി.പി.എമ്മും ആ സംഘടനയും പലകാര്യങ്ങളിലും ഇപ്പോൾ കൈകോർത്തു നിൽക്കുകയാണല്ലോ.
ഇന്നത്തെക്കാലത്ത് ജോലിപോയാൽ പാടാണ്. തല്ലുകിട്ടിയാല്‍ കഷ്ടപാടാണ്. സിപിഎമ്മിനെ പിണക്കിയാൽ തല തന്നെ പോയെന്നും വരും. അത് പങ്കപ്പാടാണ്. അപ്പോള്‍ മേധാപട്ക്കറെയും മേഘയേയും തസ്ലീമയേയുമൊക്കെ അവഗണിച്ചുവിടുന്നതു തന്നെയാണു നല്ലത്, മംഗലാപുരത്തെ പെൺകുട്ടികൾക്കു മദ്യപിക്കാനുള്ള അവകാശത്തിനായി പോരാടുന്നതു തന്നെയല്ലേ ബുദ്ധി? അല്ലെങ്കിലും ബുദ്ധിയില്‍ അര്‍ത്ഥശാസ്ത്രമെഴുതിയ ആളാണല്ലോ ഇദ്ദേഹം! കുടിലതയുടെ ആശാനായതു കൊണ്ട് കൗടില്യന് എന്ന പേരാൺ കൂടുതൽ ചേരുക എന്നു മാത്രം.
all parties does the same. the only difference is where they are majority/minority...
many north indian states congress does the same
Mayawathi did the same way.
In Gujarat/Mangalore RSS/BJP does it same way
in Bengal/Kerala LDF is also doing same.
whom to blame.. the illiterated thugs who belongs to those groups.
in every group there are good and bad ones. may be we should have a good law to punish them without looking at their attachment to any organization.... This will never happen in india, and there is no point in complaining!
"PE USHA"
പിണറായി സഖാവിന്റെ കട്ടൊട്ടുകള് തട്ടി വഴിയേ നടക്കാന്‍ മേലേ..
ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രതിക്കു ഇത്രയധികം സ്വീകരണം കിട്ടുന്നതു കേരളത്തില്‍ ആദ്യമായാകും. ഇതൊക്കെ മുന്‍കൂട്ടി കണ്ടല്ലേ നമ്മളു നവകേരള യാത്രയൊക്കെ തുടങ്ങിയത്.
നന്നയി നകുലന് ചേട്ടാ.. സഖാക്കന്മാരെ പുകഴ്തി ബ്ലോഗ്ഗുകള്‍ വരികയും അതിനൊക്കെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പരസ്യവും കൊടുക്കുന്ന ഈ കാലത്ത് നേരുപറയാനും താങ്കളെ പ്പോലെ യുള്ളവര്ഉള്ളതാണ് ഒരു ആശ്വാസം.
അനുബന്ധം : ഈ ആഴ്ച ഒരുദിവസം ബാലരാമപുരത്ത് ഒരു സഖാവ് പ്രസംഗിക്കുന്നു “ ഇ എം എസ് സര്‍ക്കാറിനെ പുറത്താക്കന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് അമേരിക്ക കൊടുത്തത് , 500 കോടി ഡോളര്‍!!”. ഇതില്‍ പത്തു പൈസ പോലും കിട്ടിയില്ലല്ലോ എന്നോര്‍ത്ത് അവിടുത്തെ കോണ്ഗ്രസ്സുകാര് നാണിച്ചുകാണും. ബാലരാമപുരം പോലെ സിറ്റിക്കടുത്തു പോലും ഇങ്ങനെ പറയുന്നവര്‍ ഉള്ളിലോട്ടുപോകൂംബ്ബോള് ഇവന്മാരുടെ പ്രസംഗം കോമഡി പുസ്തകങ്ങളെ പ്പോലും വെല്ലും .
മോളിലു കമന്റെഴുതിയ മാ “ധ്യ” മ പ്രവർത്തകനു താൻ പരാമർശിച്ച ബ്ലോഗറെക്കുറീച്ചു ഒരു ചുക്കും അറിയില്ലായെന്നു കമന്റിലൂടേ ബോധ്യമായതിൽ വളരെ സന്തോഷം..:))
നകുൽജി, ഇപ്പൊ മനസ്സിലായി ഇവിടെ വന്നു വാഹ്, വാഹ് വിളിക്കുന്ന ചേട്ടന്മാരുടെ വിവരം..:))
നകുല അണ്ണാ,
ഫെബ്രുവരി ഒന്നിന് മംഗളം പത്രത്തില്‍ വന്ന ഈ വാര്‍ത്ത നോക്കീനണ്ണാ..
http://lh6.ggpht.com/_AQN4iC3scYU/SY3JmlyyLXI/AAAAAAAAAY0/3otzizJui1Y/s720/Mangalam.jpg
മധ്യമ ബന്ധമുള്ള ചില ബ്ലോഗ്ഗര്മാര് അതുപയോഗ്ഗിച്ച് ഒരു വര്‍ത്തയെ മാറ്റിമറിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുകളിലത്തെ കമന്റിലെ ‘മാധ്യമ വര്‍മ്മ നള്‍കിയ ലിങ്കും ഇതു സംബന്ധിച്ച് വന്ന മറ്റു പത്ര വാര്‍ത്തകളും.
അനോണീ,
ആ വാർത്ത(?)യിൽക്കൊടുത്തിരിക്കുന്നതത്രയും തെറ്റാണ്. പലതും തികഞ്ഞ അസംബന്ധങ്ങളുമാണ്. ‘പാറശാല’ എന്നാണ് സ്ഥലം കൊടുത്തിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകനും പാറശാലക്കാരനുമായ ഒരു ബ്ലോഗറുണ്ട്. അദ്ദേഹം ചില തെറ്റിദ്ധാരനകളുടെ അടിസ്ഥാനത്തിൽ ഈ വീഷയത്തിൽ ചിലതൊക്കെ എഴുതിയും കണ്ടിട്ടുണ്ട്. ബൂലോഗത്തെ സംബന്ധിച്ച ഒരു വാർത്ത പാറശാലയിൽ നിന്നു വന്നെങ്കിൽ, അദ്ദേഹം തന്നെയാണോ ഈ വാർത്തയ്ക്കും പിന്നിലെന്നു സംശയിക്കണം. എന്തായാലും സംഗതി മോശമായിപ്പോയി. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണകൾ അദ്ദേഹം സ്വയം മനസ്സിലാക്കി തിരുത്തുമെന്നു പ്രത്യാശിക്കാം.
പ്രതികള്‍ ശ്രീരാമസേനക്കാര്‍ തന്നെ: ഡിവൈഎഫ്ഐ
ദേശാഭിമാനി 11022009
തിരു: ശ്രീരാമസേനയുടെ അഴിഞ്ഞാട്ടം ഡിവൈഎഫ്ഐയുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ആര്‍എസ്എസ്-ബിജെപി ശ്രമം ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു. ജനരോഷത്തില്‍നിന്നു തലയൂരാനാണ് ബിജെപി നേതൃത്വം വിചിത്രമായ വാദഗതിയുമായി രംഗത്തുവന്നിരിക്കുന്നത്.
കണ്ണരൂവിലെ ബജ്രംഗ്ദള് കേന്ദ്രത്തിലെ ക്രിമിനല്‍ സംഘത്തെ അമര്‍ച്ചചെയ്യാന്‍ ബിജെപി ഭരണത്തിനുകീഴില്‍ പൊലീസ് മടിക്കുകയാണ്. യഥാര്‍ഥ പ്രതികളെ ഇതുവരെ അറസ്റ് ചെയ്തിട്ടില്ല. ഒന്നാംപ്രതി ബസ് ക്ളീനര്‍ രാജേഷ് ബജ്രംഗ്ദള് സജീവപ്രവര്‍ത്തകനും ഒന്നരവര്‍ഷംമുമ്പ് ജയില്‍ശിക്ഷ അനുഭവിച്ചയാളുമാണ്. രണ്ടും മൂന്നും പ്രതികളായ രഞ്ജിത്തും മംഗലാപുരം സ്വദേശി പ്രകാശും ശ്രീരാമസേന-ബജ്രംഗ്ദള് പ്രവര്‍ത്തകര്‍തന്നെ. നാലാംപ്രതി ബസ് ഡ്രൈവര്‍ കൂടിയായ നെല്ലിത്തലയ്ക്കാരന് അരവിന്ദദാസ് സിപിഐ എം പ്രവര്‍ത്തകനാണെന്ന് കള്ളപ്രചാരണവും ബിജെപി നടത്തുന്നു. അരവിന്ദ്ദാസിന്റെ ഭാര്യ ഇക്കഴിഞ്ഞതിന്റെ തൊട്ടുമുമ്പത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബദിയഡുക്ക പഞ്ചായത്തില്‍ കോഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. അഞ്ചാംപ്രതി മീഞ്ചയില്‍ സതീഷ് സിപിഐ പഞ്ചായത്ത് മെമ്പര്‍ കരിയപ്പഷെട്ടിയുടെ മകനാണ്. മകന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണെന്ന് കരിയപ്പഷെട്ടി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും ഡിവൈഎഫ്ഐയുമായോ സിപിഐ എമ്മുമായോ ബന്ധമില്ല.
നിയമവാഴ്ചയെ വെല്ലുവിളിച്ച് പരസ്യമായ കലാപാഹ്വാനമാണ് ശ്രീരാമസേനാ തലവന്‍ മുതലിക് മുഴക്കുന്നത്. സൌഹൃദവും സാഹോദര്യവുമൊക്കെ മതംനോക്കിയാകണമെന്ന ഫാസിസ്റ് ജല്‍പ്പനം കൈയുംകെട്ടി നോക്കിനില്ക്കാന് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും മാനവികതയിലും വിശ്വസിക്കുന്നവര്‍ക്ക് കഴിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ച് കലാപം സൃഷ്ടിക്കാനും മതധ്രുവീകരണത്തിനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ശ്രീരാമസേനാ ആക്രമണവുമായി ഡിവൈഎഫ്ഐയെ ചേര്‍ത്തുകെട്ടാന്‍ ശ്രമിക്കുന്ന ബിജെപി വക്താവ് പ്രതാപ്റൂഡി ആര്‍ജവമുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്ന് രാജേഷ് വെല്ലുവിളിച്ചു. ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും നിമിഷങ്ങള്‍ക്കകം വിഴുങ്ങുകയും ചെയ്തത് ജനങ്ങള്‍ കണ്ടതാണ്. തുളുനാട്ടിലെ ഡിഎഫ്ഐ നേതാവായിരുന്ന ഭാസ്കര കുമ്പളയെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയപ്പോഴും മുഹമ്മദ് റഫീഖിനെ വധിച്ചപ്പോഴും ഹീനമായ പ്രചാരണവുമായി ബിജെപി രംഗത്തുവന്നിരുന്നു. മതനിരപേക്ഷതയ്ക്കും നാടിന്റെ സ്വസ്ഥതയ്ക്കും സ്വൈര്യജീവിതത്തിനും ഭീഷണിയുയര്‍ത്തുന്ന ഫാസിസ്റ് ക്രിമിനല്‍ സംഘത്തെ പ്രതിരോധിക്കാന്‍ കള്ളപ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ദേശാഭിമാനി അണ്ണോ!!! തൊലിക്കട്ടിക്ക് ഒരു നല്ല നമസ്കാരം!!!!
ഇപ്പോൾ അറസ്റ്റിലായവരെല്ലാം സംഘപരിവാറാണെന്നു പറയുന്നു. അതേ സമയം തന്നെ യഥാർത്ഥപ്രതികളെയൊന്നും അറസ്റ്റുചെയ്തിട്ടില്ല എന്നു വാദിക്കുകയും ചെയ്യുന്നു. അവിടെത്തന്നെ പാളിയല്ലോ അണ്ണാ പിടിച്ചുനിൽക്കാനുള്ള ശ്രമം. ഹഹഹ. നാണക്കേടുമൂലം കമ്പ്ലീറ്റ് സമനില തെറ്റിയോ അണ്ണാ.
ചങ്ങനാശേരിയിൽ പോലീസുകാരനെ തലക്കടിച്ചു കൊന്ന കുട്ടിസഖാക്കന്മാരുടെ കാര്യം പറഞ്ഞപോലെ, സത്യം ജനം മുഴുവൻ അറിഞ്ഞുകഴിഞ്ഞസ്ഥിതിക്ക് ഇനിയെങ്കിലും വല്ലവരുടെയും തലയിൽ വയ്ക്കാൻ നോക്കാതിരിക്കുന്നതല്ലേ അണ്ണാ നല്ലത്?
സി.പി.എമ്മുകാർ റഫീഖിനെ വധിച്ചപ്പോഴും ഹീനമായ പ്രചാരണവുമായി ബിജെപി രംഗത്തുവന്നിരുന്നെന്നോ! എന്തരായിരുന്നണ്ണാ പ്രചാരണം? ഏവനായിരുന്നണ്ണാ കള്ളപ്രചാരണം നടത്തിയത്? നാണം കെട്ടു തൊലിപൊളിഞ്ഞിട്ടും അത് ഇതുവരെ വിടാറായില്ലേ അണ്ണാ? അരവിന്ദദാസിന്റെ ഭാര്യയുടെ കോൺഗ്രസ് ബന്ധം പറയുന്നതല്ലാതെ അങ്ങേരുടെ കാര്യം പറയാത്തത് എന്തരണ്ണാ? അവൈൻ നല്ല തെളിഞ്ഞ ഭാഷയിൽ ഡ്.വൈ.എഫ്.ഐ.ക്കാരനാണെന്നു പറയുന്ന വീഡിയോ നിങ്ങൾ എങ്ങനെ ഡിലീറ്റും അണ്ണാ? കൊച്ചിന്ന്റ്റെ കൂടെയിരുന്ന പയ്യൻ മുസ്ലീമാണെന്ന് കണ്ടുനിൽക്കുന്നവർക്ക് എങ്ങനെ മനസ്സിലായി അണ്ണാ? ആ പെൺകൊച്ച് കമ്മ്യൂണിസ്റ്റല്ലേ അണ്ണാ? അവൾ ഹിന്ദുവാണെന്നു തോന്നിയതെങ്ങനെ അണ്ണാ? സി.പി.എമ്മുകാരന്റെ മകൾ വല്ലവന്റെയും കൂടെപ്പോയാൽ മറ്റുള്ളവർക്കെന്താണു ചേതം അണ്ണാ? അതുകണ്ടാൽ മാർക്സിസ്റ്റുകാരല്ലേ ഇടപെടുകയുള്ളൂ അണ്ണാ? അവന്മാർ കൊച്ചിനെ ഒരുമാതിരി കൂതറ സെറ്റപ്പിൽ കണ്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ചെന്നേയുള്ളൂ കലിപ്പാക്കരുത് എന്ന് അഡ്വക്കേറ്റു പറയുന്ന വീഡിയോ കണ്ടിട്ട് എന്തരു തോന്നണണ്ണാ? ("The accused were angered by seeing their CPM MLA's daughter with the boy and they were oly trying to protect the girl's modesty from being compromised," defence lawyer PP Hegde told.)
ആ കൊച്ചൻ ക്ലാസ്മേറ്റിന്റെ സഹോദരനാണെന്നു പെൺകൊച്ചു പറഞ്ഞതു നുണയല്ലേ അണ്ണാ? ആ കൊച്ചന് പെൺകൊച്ചിന്റെ കൂടെപ്പഠിക്കുന്ന ഒരു സഹോദരനോ സഹോദരിയോ ഇല്ലല്ലോ അണ്ണാ! ഇങ്ങനെയുള്ള അനേകമനേകം ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞിട്ടു മാത്രം അഭ്യാസം കളിക്കുന്നതല്ലേ നല്ലത് അണ്ണാ? വീണാൽ പൊടിയും തട്ടി പോകുന്നതിനു പകരം ഉരുളാൻ നോക്കിയാൽ കൂടുതൽ പൊടിപറ്റുകയല്ലേ ഉള്ളൂ അണ്ണാ?
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ച് മതധ്രുവീകരണത്തിന് ശ്രമിക്കുന്നത് ആരാണെന്റെ അണ്ണാ? തൊലിക്കട്ടിയിൽ കാണ്ടാമൃഗവുമായി മത്സരിക്കാനുള്ള പരിപാടിയാണോ അണ്ണാ? പാവം കാണ്ടാമൃഗം തോറ്റുതൊപ്പിയിടുമല്ലോ അണ്ണാ.
ഇതൊക്കെയാണെങ്കിലും, പറഞ്ഞപോലെ നുണയന്മാരുടെ പാർട്ടിയിൽപ്പെട്ട ആ നുണയൻ എം.എൽ.എ,യുടെ നുണച്ചി മകളുടെ മോഡസ്റ്റിയുടെ കാര്യം എന്തരായണ്ണാ? മാർക്സിസ്റ്റ് അണ്ണന്മാരുടെ കയ്യിൽ സേഫു തന്നേ?
മനുഷ്യരായാൽ കുറച്ചൊക്കെ നാണം വേണ്ടേ അണ്ണാ? അബദ്ധം പറ്റിപ്പോയ സ്ഥിതിക്കു സമസ്താപരാധം പറഞ്ഞു തലയൂരാൻ നോക്കെന്റെ അണ്ണോ!!കണ്ടു നിൽക്കുന്നവർക്കു പോലും തൊലിപൊളിഞ്ഞ് പോകണല്ലാ..
ഈ വാര്‍ത്ത കൂടി ഇവിടെ കിടക്കട്ടെ.
Arrested duo claim links to minister’s son
THIRUVANANTHAPURAM: One after the other controversies seem to be haunting Home Minister Kodiyeri Balakrishnan. Thanks to his son Binish Kodiyeri.
A day after the alleged nexus of Binish with Total 4 U accused R. Sabarinath re-surfaced, two businessmen, including an Egypt-born UK citizen, who were arrested at the Thiruvananthapuram airport for beating up security personnel, were alleged to have links with Binish
നുണ അറിയാന്‍ ..
നേരത്തേ അറിയാന്‍..
“ദേശാഭിമാനി”
ദേശാഭിമാനിയേയ്...
ചില ചോദ്യങ്ങൾ.
1. രാമസേന മുതലായ ഏതെങ്കിലും സംഘടനകളുമായി തങ്ങളുടെ മക്കൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രതികളുടെ മാതാപിതാക്കൾ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതായി മറ്റു പത്രങ്ങൾ റിപ്പോർട്ടുചെയ്തിരിക്കുന്നല്ലോ. സംഗതി നേരോ നുണയോ?
2. പ്രതികൾ രാമസേനക്കാരാണെന്ന് കുഞ്ഞമ്പുവിന് എങ്ങനെ അറിയാം? എന്താണ് അദ്ദേഹത്തിന്റെ വാദത്തിന്റെ അടിസ്ഥാനം?
3. ചെറുപ്പക്കാരൻ മുസ്ലീമാണ് എന്നത് എടുത്തിട്ടത് ബോധപൂർവ്വം വർഗ്ഗീയത തിരുകാനുള്ള സി.പി.എം. ശ്രമത്തിന്റെ ഭാഗമായിരുന്നില്ലേ? ആ ചെറുപ്പക്കാരൻ മുസ്ലീമാണെന്നറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ സി.പി.എം.കാർ ഉപദ്രവിക്കാതെ വിട്ടേക്കുമായിരുന്നു എന്നതല്ലേ സത്യം?
4. പെൺകുട്ടിയെ മർദ്ദിച്ചു എന്നതും തെറ്റായ പ്രചാരണമായിരുന്നില്ലേ? ആൺകുട്ടിയെ മാത്രമല്ലേ ഉപദ്രവിച്ചത്?
5. എം.എൽ.എ.യുടെ കുടുംബത്തിനും പാർട്ടിക്കും വലിയ നാണക്ക്കേടുണ്ടാക്കിയ ആ സംഭവം ഒതുക്കിത്തീർക്കുകയല്ലായിരുന്നോ വേണ്ടത്? അതിനു പകരം ഇതൊരു ദേശീയതലത്തിലുള്ള പ്രശ്നമാക്കി അവതരിപ്പിച്ചത് പാർട്ടിയുടെ മേൽ തീർത്താൽ തീരാത്ത അനവധി കളങ്കങ്ങളിൽ ഒന്നുകൂടി ചേർത്തില്ലേ?
നല്ല ലേഖനം
Post a Comment